മുതുവന പാറ ഇനി ഓർമ്മ
ചെറുതും വലുതുമായ ഒരുപാട് നദികളും തൊടുകളുമെല്ലാം കൊണ്ട് സമ്പു ഷ്ടമാണ് നമ്മുടെ നാട്. ഒട്ടു മിക്ക നദികളും പ്രകൃതി നിർമ്മിതവുമാണ് ജല സേചന സൗകര്യം കണക്കിലെടുത്ത് മനുഷ്യ നിർമിതമായ തോടുകൾ ഉണ്ടാ വാം. അതെല്ലാം ഗ്രാമങ്ങളിൽ അപൂർവമായി മാത്രം കാണുന്നതാണ്. എന്നാ ൽ ഇന്ന് കാണുന്ന പ്രകൃതി നിർമ്മിത നദികളുടേയും നദിയോടനുബന്ധിച്ചു ള്ള മലകളും, പാറകളുമെല്ലാം സ്വയം രൂപപ്പെട്ടതുമാണ്. എത്ര കാലങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതാണ് ഇത്തരം മലകളും പാറകളുമൊക്കെ എന്നതിനെ കുറി ച്ചു ആർക്കും കാര്യമായ വിവരമൊന്നും ഉണ്ടാവുകയുമില്ല. തലമുറകളായി വരുന്നവർ നാട്ടിൻ പുറങ്ങളിൽ കൂടി ഒഴുകുന്ന ചെറു പുഴകളുടെ ചരിത്രങ്ങ ൾ ഒന്നും അറിയാനും മിനക്കെടാറില്ല, അതിൻറെ ആവശ്യവും ഇല്ലെന്നതാണ് വസ്തുത.
ഇങ്ങിനെ എത്ര കൊല്ലങ്ങൾക്ക് മുമ്പ് ഉണ്ടായതാണെന്ന കാര്യത്തിൽ യാതൊ രു വിവരവും ലഭ്യമല്ലാത്ത ഒരു ചെറുപുഴയാണ് നമ്മുടെ ആറ്റുപുറത്ത് കൂടി ഒഴുകുന്ന കൊങ്കച്ചി പുഴയും. കണ്ണവം മലയിൽ നിന്ന് ഉത്ഭവിക്കുന്ന പുഴ വ ള്ള്യായി എത്തുമ്പോൾ വള്ള്യായി പുഴയായും, പാത്തിപ്പുഴയായും, കൊങ്കച്ചി പുഴ, ചാടാല പുഴ, പൊന്ന്യം പുഴ, അങ്ങിനെ തലശ്ശേരി കൊടുവള്ളിയിൽ ക ടലിൽ ചേരുന്നത് വരെ സ്ഥല നാമവും ചേർത്ത് ഒരുപാട് പേരുകളിലാണ് അ റിയപ്പെടുന്നത്. ഓരോ പ്രദേശങ്ങളിലും സ്ഥലം തിരിച്ചറിയാൻ ഒരു അടയാ ളം തീർച്ചയായും ഉണ്ടാവും. കൊങ്കച്ചി പുഴയിൽ അങ്ങിനെയുള്ള അടയാള ങ്ങളിൽ ഒന്നായിരുന്നു ആറ്റു പുറത്തിനടുത്ത് മുതുവന പാറയും, മറ്റൊന്ന് കൊങ്കച്ചി കുന്നും. ചിലപ്പോൾ പ്രപഞ്ചം ഉണ്ടായ കാലം മുതൽ നിലവിലുണ്ടാ യിരുന്നതായിരിക്കാം മുതുവാന പാറയും അതു പോലെ പുഴയുടെ പരിസ്സര ങ്ങളിൽ കാണുന്ന അടയാളങ്ങളും.
വാട്ട്ആപ്പും മറ്റു സോഷ്യൽ മീഡിയകളും സജീവമല്ലാത്ത മുൻ കാലങ്ങളിൽ കുട്ടികളും, മുതിർന്നവരുമെല്ലാം പുഴകളിൽ കുളിച്ചും നീന്താൻ പഠിച്ചുമൊ ക്കെയാണ് സമയം ചിലവഴിച്ചിരുന്നത്. നാട്ടുകാരായ മുതിർന്നവർക്കും കുട്ടി കൾക്കും നീന്തൽ ശരിക്കുമൊരു വ്യായാമവും വിനോദവുമായിരുന്നു തോർ ത്തുമെടുത്ത് പുഴയിൽ പോകുക സുഹൃത്തുക്കളുമായി കുശലം പറയുക, പു ഴയിൽ കുളിക്കുക, മുതുവാന പാറയിൽ തോർത്തും ഉടുമുണ്ടുമെല്ലാം ഉണ ക്കാൻ വിരിക്കുക, പാറമേൽ കുറെ നേരം ഇരുന്നു പരസ്പ്പരം കളിതമാശക ൾ പറഞ്ഞു സമയം തള്ളിനീക്കിയിരുന്നു. അത് കൊണ്ട് തന്നെ മുൻകാലങ്ങ ളിൽ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും നീന്തൽ വശമായിരു ന്നു. വീടുകളിലുള്ള സ്ത്രീകളും തുണികളെല്ലാം പുഴയിൽ കഴുകി പാറയിൽ വിരിച്ചിട്ട് ഉണക്കും. അങ്ങിനെ കൊങ്കച്ചി പുഴയും, മുതുവാന പാറയും ആറ്റു പുറം, കടേപ്രം നിവാസികളുടെ ജീവിതത്തിൻറെ ഭാഗമായിരുന്നു. ഇന്ന് അ തിന് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നത് യാഥാർഥ്യം.
പല വീടുകളും വ്യക്തികളും മുതുവന എന്ന പേരിൽ അറിയപ്പെട്ടിരുന്നു. മു തുവന ഗോപാലേട്ടൻ, മുതുവന ശങ്കരൻ മാസ്റ്റർ, മുതുവന കുഞ്ഞിരാമൻ മാസ്റ്റ ർ തുടങ്ങിയവർ അക്കൂട്ടത്തിൽ ചിലർ ആയിരുന്നു. മുതുവന വീട്ടിനടുത്തു ള്ള പാറയായതു കൊണ്ടാണ് മുതുവന പറയായി മാറിയത്. ഒരുപാട് കുട്ടിക ളും നാട്ടുകാരും നീന്താൻ പഠിച്ചും, ചൂണ്ടയിട്ട് മീൻ പിടിച്ചും സമയം തള്ളി നീ ക്കിയതും, കൂടാതെ കുട്ടി മീറ്റിങ്ങുകളുമെല്ലാം പാറയുടെ മുകളിൽ കൂടിയി രുന്നു സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനെല്ലാത്തിനും പുറമെ മുതുവന പാറ ഒരു നാ ടിൻറെ, ഒരു പ്രദേശത്തിൻറെ മായ്ക്കാനാവാത്ത ഒരു അടയാളവുമായിരുന്നു. അങ്ങിനെ നാടിൻറെ ചരിത്രത്തിൻറെ ഭാഗവുമായി മാറിയിരുന്നു.
മഴക്കാലം പുഴ നിറയുമ്പോൾ കിഴക്കൻ മലമുകളിൽ നിന്നും ചെമ്മണ്ണോടു കൂടി കുത്തിയൊഴുകി വരുന്ന ചായയുടെ നിറമുള്ള വെള്ളത്തിൻറെ കു ത്തൊഴുക്കും അതിൻറെ ഭംഗിയും ആസ്വദിക്കുക പാറയുടെ മുകളിൽ ഇരു ന്നു കൊണ്ടാണ്. നോക്കി നോക്കി ഇരിക്കുന്നതിനിടയിൽ തന്നെ പാറയ്ക്ക് മു കളിലേക്കും വെള്ളം കയറാൻ തുടങ്ങും. വെള്ളം കുത്തിയൊലിക്കാൻ തുട ങ്ങിയാൽ പിന്നെ പാറയിലിരിക്കുക അസാധ്യമാകും. വർഷം രണ്ടും മൂന്നും ചിലപ്പോൾ അഞ്ചും, ആറും തവണ എങ്കിലും പാറയേയും വെള്ളത്തിൽ മു ക്കി കൊണ്ട് പുഴ കരകവിയും. പരിസ്സരങ്ങളിലുള്ള പറമ്പുകളിലെല്ലാം വെ ള്ളം കയറുകയും പതിവായിരുന്നു. മഴക്കാലങ്ങളിൽ അപൂർവം ചിലരൊ ക്കെ പാറക്കു താഴെയായി ഉണ്ടായിരുന്ന കുഴിയിൽ മുങ്ങി മരിച്ചിട്ടും ഉണ്ട്.
നല്ലതും ചീത്തയുമായ ഒരുപാട് ഓർമ്മകൾ മുതുവന പാറയുമായി ബന്ധപ്പെ ട്ട് ഓർമ്മയിൽ ഉണ്ട്. നിർത്താതെ പെയ്യുന്ന ഒരു മഴക്കാലം. മാനം കറുത്തിരു ണ്ട്, മഴ തകർത്ത് പെയ്യുന്നു. പാറയ്ക്ക് താഴെ ഒരാൾ മുങ്ങി മരിച്ചിരുന്നു. പാനൂ രിൽ നിന്നും പോലീസ് എത്തി ശവ ശരീരം പാറയ്ക്ക് മുകളിൽ എടുത്ത് കിട ത്തി, ഒരു പോലീസ് കാരനെ കാവലിനായി നിർത്തി, ഒരു കുടയും ചൂടി ക്കൊണ്ട് കോരി ചൊരിയുന്ന മഴയിൽ പിറ്റേ ദിവസ്സം രാവിലെ വരെ ശവ ശ രീരത്തിനടുത്തായി പാറയ്ക്ക് മുകളിൽ ഒറ്റയ്ക്ക് കാവൽ ഇരുന്ന ആ പോലീ സ് കാരൻറെ ദൈന്യതയാർന്ന മുഖം ഇന്നും ഓർമ്മയിൽ നിന്ന് മായാറില്ല. മഴ ക്കാലങ്ങളിൽ ഇപ്പോൾ പുഴ അപൂർവം ചില വർഷങ്ങളിൽ മാത്രമേ നിറയാ റുള്ളൂ. ഇന്നും മുതുവന പാറയുടെ പരിസരം വഴി പോകുമ്പോഴെല്ലാം ഓർമ്മ യിൽ അന്നത്തെ ആ പാവം പോലീസ് കാരൻറെ മുഖം തെളിയാറുമുണ്ട്.
വർഷ കാലങ്ങളിൽ പുഴയിൽ വെള്ളം ഉയരുമ്പോൾ ഇര തേടി എത്താറുള്ള മീൻ കള്ളിയും, മറ്റു പക്ഷികളും പാറയിലിരുന്നു ഒഴുക്ക് വെള്ളത്തിലേക്ക് ഒളി കണ്ണിട്ട് നോക്കിയിരിക്കും. ഉന്നം പിഴക്കാതെ തന്നെ ഇരയെ റാഞ്ചിയെടു ത്ത് പറന്നുയരും. മരക്കൊമ്പിലിരുന്ന് വിഴുങ്ങിയ ശേഷം വീണ്ടും വന്നിരി ക്കും. വയർ നിറയുന്നത് വരെ തുടരുന്ന സ്ഥിരം കാഴ്ച. കണ്ടിരിക്കുന്നവർക്കും കുളിരേകുന്ന കാഴ്ചകൾ തന്നെ. നാട്ടുകാർക്കെന്ന പോലെ പുഴയേയും വെള്ള ത്തെയും ആശ്രയിച്ചു ജീവിക്കുന്ന പക്ഷികൾക്കും ഉപകാര പ്രദമായിരുന്നു പ്ര കൃതിയുടെ വരദാനമായ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഗജ വീരൻറെ തല യെടുപ്പുമായി നില കൊണ്ട മുതുവന പാറ.
അതേ, ഇനി മുതൽ മുതുവന പാറ ഓർമ്മ മാത്രം, ഗെയിൽ പൈപ്പ് ലൈൻ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) പ്രവർത്തിയുടെ ഭാഗമായി മുതുവ ന പാറ എന്നന്നേക്കുമായി നീക്കം ചെയ്യപ്പെട്ടു. ആറ്റുപുറത്തിന് ഇനി അടയാ ളമായി മുതുവന പറയില്ല, ആറ്റുപുറത്ത് വീടെവിടെ എന്ന് ചോദിച്ചാൽ മുതു വന പാറക്കടുത്തെന്ന് ആർക്കും ഇനി പറയാൻ പറ്റില്ല. ജനങ്ങളും ജീവിത ശൈലിയും കാലത്തിനൊത്ത് മാറിയേ തീരൂ, നാടിൻറെ വികസ്സനവും അനി വാര്യമാണ്, കാല ഘട്ടത്തിൻറെ ആവശ്യവുമാണ്. അതിനിടയിൽ വരുന്ന ഇ ത്തരം തടസ്സങ്ങൾ ഒഴിവാക്കിയേ തീരൂ. എന്നിരുന്നാലും നമ്മുടെ നാടിൻറെ അടയാളമായിരുന്ന മുതുവന പാറ ഇല്ലാതായത് ഒരു നൊമ്പരമായി തന്നെ ഹൃ ദയത്തിൽ തങ്ങി നിൽക്കുന്നു. ഒരു പാട് കാലം കുളിച്ചും, കളിച്ചും, ഓടിച്ചാ ടിയും നടന്ന കൊങ്കച്ചി പുഴയും, കുന്നും, മുതുവന പാറയുമെല്ലാം മനസ്സുഖം പകരുന്ന ഗതകാല സ്മരണ തന്നെ.
ചെറുതും വലുതുമായ ഒരുപാട് നദികളും തൊടുകളുമെല്ലാം കൊണ്ട് സമ്പു ഷ്ടമാണ് നമ്മുടെ നാട്. ഒട്ടു മിക്ക നദികളും പ്രകൃതി നിർമ്മിതവുമാണ് ജല സേചന സൗകര്യം കണക്കിലെടുത്ത് മനുഷ്യ നിർമിതമായ തോടുകൾ ഉണ്ടാ വാം. അതെല്ലാം ഗ്രാമങ്ങളിൽ അപൂർവമായി മാത്രം കാണുന്നതാണ്. എന്നാ ൽ ഇന്ന് കാണുന്ന പ്രകൃതി നിർമ്മിത നദികളുടേയും നദിയോടനുബന്ധിച്ചു ള്ള മലകളും, പാറകളുമെല്ലാം സ്വയം രൂപപ്പെട്ടതുമാണ്. എത്ര കാലങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതാണ് ഇത്തരം മലകളും പാറകളുമൊക്കെ എന്നതിനെ കുറി ച്ചു ആർക്കും കാര്യമായ വിവരമൊന്നും ഉണ്ടാവുകയുമില്ല. തലമുറകളായി വരുന്നവർ നാട്ടിൻ പുറങ്ങളിൽ കൂടി ഒഴുകുന്ന ചെറു പുഴകളുടെ ചരിത്രങ്ങ ൾ ഒന്നും അറിയാനും മിനക്കെടാറില്ല, അതിൻറെ ആവശ്യവും ഇല്ലെന്നതാണ് വസ്തുത.
ഇങ്ങിനെ എത്ര കൊല്ലങ്ങൾക്ക് മുമ്പ് ഉണ്ടായതാണെന്ന കാര്യത്തിൽ യാതൊ രു വിവരവും ലഭ്യമല്ലാത്ത ഒരു ചെറുപുഴയാണ് നമ്മുടെ ആറ്റുപുറത്ത് കൂടി ഒഴുകുന്ന കൊങ്കച്ചി പുഴയും. കണ്ണവം മലയിൽ നിന്ന് ഉത്ഭവിക്കുന്ന പുഴ വ ള്ള്യായി എത്തുമ്പോൾ വള്ള്യായി പുഴയായും, പാത്തിപ്പുഴയായും, കൊങ്കച്ചി പുഴ, ചാടാല പുഴ, പൊന്ന്യം പുഴ, അങ്ങിനെ തലശ്ശേരി കൊടുവള്ളിയിൽ ക ടലിൽ ചേരുന്നത് വരെ സ്ഥല നാമവും ചേർത്ത് ഒരുപാട് പേരുകളിലാണ് അ റിയപ്പെടുന്നത്. ഓരോ പ്രദേശങ്ങളിലും സ്ഥലം തിരിച്ചറിയാൻ ഒരു അടയാ ളം തീർച്ചയായും ഉണ്ടാവും. കൊങ്കച്ചി പുഴയിൽ അങ്ങിനെയുള്ള അടയാള ങ്ങളിൽ ഒന്നായിരുന്നു ആറ്റു പുറത്തിനടുത്ത് മുതുവന പാറയും, മറ്റൊന്ന് കൊങ്കച്ചി കുന്നും. ചിലപ്പോൾ പ്രപഞ്ചം ഉണ്ടായ കാലം മുതൽ നിലവിലുണ്ടാ യിരുന്നതായിരിക്കാം മുതുവാന പാറയും അതു പോലെ പുഴയുടെ പരിസ്സര ങ്ങളിൽ കാണുന്ന അടയാളങ്ങളും.
വാട്ട്ആപ്പും മറ്റു സോഷ്യൽ മീഡിയകളും സജീവമല്ലാത്ത മുൻ കാലങ്ങളിൽ കുട്ടികളും, മുതിർന്നവരുമെല്ലാം പുഴകളിൽ കുളിച്ചും നീന്താൻ പഠിച്ചുമൊ ക്കെയാണ് സമയം ചിലവഴിച്ചിരുന്നത്. നാട്ടുകാരായ മുതിർന്നവർക്കും കുട്ടി കൾക്കും നീന്തൽ ശരിക്കുമൊരു വ്യായാമവും വിനോദവുമായിരുന്നു തോർ ത്തുമെടുത്ത് പുഴയിൽ പോകുക സുഹൃത്തുക്കളുമായി കുശലം പറയുക, പു ഴയിൽ കുളിക്കുക, മുതുവാന പാറയിൽ തോർത്തും ഉടുമുണ്ടുമെല്ലാം ഉണ ക്കാൻ വിരിക്കുക, പാറമേൽ കുറെ നേരം ഇരുന്നു പരസ്പ്പരം കളിതമാശക ൾ പറഞ്ഞു സമയം തള്ളിനീക്കിയിരുന്നു. അത് കൊണ്ട് തന്നെ മുൻകാലങ്ങ ളിൽ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും നീന്തൽ വശമായിരു ന്നു. വീടുകളിലുള്ള സ്ത്രീകളും തുണികളെല്ലാം പുഴയിൽ കഴുകി പാറയിൽ വിരിച്ചിട്ട് ഉണക്കും. അങ്ങിനെ കൊങ്കച്ചി പുഴയും, മുതുവാന പാറയും ആറ്റു പുറം, കടേപ്രം നിവാസികളുടെ ജീവിതത്തിൻറെ ഭാഗമായിരുന്നു. ഇന്ന് അ തിന് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നത് യാഥാർഥ്യം.
പല വീടുകളും വ്യക്തികളും മുതുവന എന്ന പേരിൽ അറിയപ്പെട്ടിരുന്നു. മു തുവന ഗോപാലേട്ടൻ, മുതുവന ശങ്കരൻ മാസ്റ്റർ, മുതുവന കുഞ്ഞിരാമൻ മാസ്റ്റ ർ തുടങ്ങിയവർ അക്കൂട്ടത്തിൽ ചിലർ ആയിരുന്നു. മുതുവന വീട്ടിനടുത്തു ള്ള പാറയായതു കൊണ്ടാണ് മുതുവന പറയായി മാറിയത്. ഒരുപാട് കുട്ടിക ളും നാട്ടുകാരും നീന്താൻ പഠിച്ചും, ചൂണ്ടയിട്ട് മീൻ പിടിച്ചും സമയം തള്ളി നീ ക്കിയതും, കൂടാതെ കുട്ടി മീറ്റിങ്ങുകളുമെല്ലാം പാറയുടെ മുകളിൽ കൂടിയി രുന്നു സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനെല്ലാത്തിനും പുറമെ മുതുവന പാറ ഒരു നാ ടിൻറെ, ഒരു പ്രദേശത്തിൻറെ മായ്ക്കാനാവാത്ത ഒരു അടയാളവുമായിരുന്നു. അങ്ങിനെ നാടിൻറെ ചരിത്രത്തിൻറെ ഭാഗവുമായി മാറിയിരുന്നു.
മഴക്കാലം പുഴ നിറയുമ്പോൾ കിഴക്കൻ മലമുകളിൽ നിന്നും ചെമ്മണ്ണോടു കൂടി കുത്തിയൊഴുകി വരുന്ന ചായയുടെ നിറമുള്ള വെള്ളത്തിൻറെ കു ത്തൊഴുക്കും അതിൻറെ ഭംഗിയും ആസ്വദിക്കുക പാറയുടെ മുകളിൽ ഇരു ന്നു കൊണ്ടാണ്. നോക്കി നോക്കി ഇരിക്കുന്നതിനിടയിൽ തന്നെ പാറയ്ക്ക് മു കളിലേക്കും വെള്ളം കയറാൻ തുടങ്ങും. വെള്ളം കുത്തിയൊലിക്കാൻ തുട ങ്ങിയാൽ പിന്നെ പാറയിലിരിക്കുക അസാധ്യമാകും. വർഷം രണ്ടും മൂന്നും ചിലപ്പോൾ അഞ്ചും, ആറും തവണ എങ്കിലും പാറയേയും വെള്ളത്തിൽ മു ക്കി കൊണ്ട് പുഴ കരകവിയും. പരിസ്സരങ്ങളിലുള്ള പറമ്പുകളിലെല്ലാം വെ ള്ളം കയറുകയും പതിവായിരുന്നു. മഴക്കാലങ്ങളിൽ അപൂർവം ചിലരൊ ക്കെ പാറക്കു താഴെയായി ഉണ്ടായിരുന്ന കുഴിയിൽ മുങ്ങി മരിച്ചിട്ടും ഉണ്ട്.
നല്ലതും ചീത്തയുമായ ഒരുപാട് ഓർമ്മകൾ മുതുവന പാറയുമായി ബന്ധപ്പെ ട്ട് ഓർമ്മയിൽ ഉണ്ട്. നിർത്താതെ പെയ്യുന്ന ഒരു മഴക്കാലം. മാനം കറുത്തിരു ണ്ട്, മഴ തകർത്ത് പെയ്യുന്നു. പാറയ്ക്ക് താഴെ ഒരാൾ മുങ്ങി മരിച്ചിരുന്നു. പാനൂ രിൽ നിന്നും പോലീസ് എത്തി ശവ ശരീരം പാറയ്ക്ക് മുകളിൽ എടുത്ത് കിട ത്തി, ഒരു പോലീസ് കാരനെ കാവലിനായി നിർത്തി, ഒരു കുടയും ചൂടി ക്കൊണ്ട് കോരി ചൊരിയുന്ന മഴയിൽ പിറ്റേ ദിവസ്സം രാവിലെ വരെ ശവ ശ രീരത്തിനടുത്തായി പാറയ്ക്ക് മുകളിൽ ഒറ്റയ്ക്ക് കാവൽ ഇരുന്ന ആ പോലീ സ് കാരൻറെ ദൈന്യതയാർന്ന മുഖം ഇന്നും ഓർമ്മയിൽ നിന്ന് മായാറില്ല. മഴ ക്കാലങ്ങളിൽ ഇപ്പോൾ പുഴ അപൂർവം ചില വർഷങ്ങളിൽ മാത്രമേ നിറയാ റുള്ളൂ. ഇന്നും മുതുവന പാറയുടെ പരിസരം വഴി പോകുമ്പോഴെല്ലാം ഓർമ്മ യിൽ അന്നത്തെ ആ പാവം പോലീസ് കാരൻറെ മുഖം തെളിയാറുമുണ്ട്.
വർഷ കാലങ്ങളിൽ പുഴയിൽ വെള്ളം ഉയരുമ്പോൾ ഇര തേടി എത്താറുള്ള മീൻ കള്ളിയും, മറ്റു പക്ഷികളും പാറയിലിരുന്നു ഒഴുക്ക് വെള്ളത്തിലേക്ക് ഒളി കണ്ണിട്ട് നോക്കിയിരിക്കും. ഉന്നം പിഴക്കാതെ തന്നെ ഇരയെ റാഞ്ചിയെടു ത്ത് പറന്നുയരും. മരക്കൊമ്പിലിരുന്ന് വിഴുങ്ങിയ ശേഷം വീണ്ടും വന്നിരി ക്കും. വയർ നിറയുന്നത് വരെ തുടരുന്ന സ്ഥിരം കാഴ്ച. കണ്ടിരിക്കുന്നവർക്കും കുളിരേകുന്ന കാഴ്ചകൾ തന്നെ. നാട്ടുകാർക്കെന്ന പോലെ പുഴയേയും വെള്ള ത്തെയും ആശ്രയിച്ചു ജീവിക്കുന്ന പക്ഷികൾക്കും ഉപകാര പ്രദമായിരുന്നു പ്ര കൃതിയുടെ വരദാനമായ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഗജ വീരൻറെ തല യെടുപ്പുമായി നില കൊണ്ട മുതുവന പാറ.
അതേ, ഇനി മുതൽ മുതുവന പാറ ഓർമ്മ മാത്രം, ഗെയിൽ പൈപ്പ് ലൈൻ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) പ്രവർത്തിയുടെ ഭാഗമായി മുതുവ ന പാറ എന്നന്നേക്കുമായി നീക്കം ചെയ്യപ്പെട്ടു. ആറ്റുപുറത്തിന് ഇനി അടയാ ളമായി മുതുവന പറയില്ല, ആറ്റുപുറത്ത് വീടെവിടെ എന്ന് ചോദിച്ചാൽ മുതു വന പാറക്കടുത്തെന്ന് ആർക്കും ഇനി പറയാൻ പറ്റില്ല. ജനങ്ങളും ജീവിത ശൈലിയും കാലത്തിനൊത്ത് മാറിയേ തീരൂ, നാടിൻറെ വികസ്സനവും അനി വാര്യമാണ്, കാല ഘട്ടത്തിൻറെ ആവശ്യവുമാണ്. അതിനിടയിൽ വരുന്ന ഇ ത്തരം തടസ്സങ്ങൾ ഒഴിവാക്കിയേ തീരൂ. എന്നിരുന്നാലും നമ്മുടെ നാടിൻറെ അടയാളമായിരുന്ന മുതുവന പാറ ഇല്ലാതായത് ഒരു നൊമ്പരമായി തന്നെ ഹൃ ദയത്തിൽ തങ്ങി നിൽക്കുന്നു. ഒരു പാട് കാലം കുളിച്ചും, കളിച്ചും, ഓടിച്ചാ ടിയും നടന്ന കൊങ്കച്ചി പുഴയും, കുന്നും, മുതുവന പാറയുമെല്ലാം മനസ്സുഖം പകരുന്ന ഗതകാല സ്മരണ തന്നെ.