Friday, 14 December 2012

രാധാകൃഷ്ണന്‍ പറവൂര്‍ ഭൂതകുളം

                                            രാധാകൃഷ്ണന്‍ പറവൂര്‍ ഭൂതകുളം
                                                                  നര്‍മ്മ കഥ

രാധാകൃഷ്ണന്‍ ഷാര്‍ജയില്‍ എത്തി ഒരാഴ്ചയെ ആയുള്ളൂ, ഭാഷ ഒന്നും അറിയില്ലായിരുന്നു. എങ്കിലും കമ്പനിയില്‍ കൂടുതലും മലയാളികളായതു കൊണ്ട് വലിയ കുഴപ്പം ഇല്ലാതെ കഴിഞ്ഞു പോയികൊണ്ടിരുന്നു. കൊല്ലത്തിനു പുറത്തും പല സ്ഥലങ്ങളും ഉണ്ടെന്നു അറിയുന്നത് ഷാര്‍ജയില്‍ വന്നതിനു ശേഷമാണു. അതിനു മുന്‍പ് ഒരിക്കല്‍ പുള്ളി ഒന്ന് ഡല്‍ഹി കാണാന്‍ പോയി. ഡല്‍ഹിയില്‍ ട്രെയിന്‍  ഇറങ്ങിയപ്പോള്‍ എല്ലാവരും ഓടുന്ന കാഴ്ച യാണ് കണ്ടത്. കൂടെ രാധാകൃഷ്ണനും ഓടാന്‍ തുടങ്ങി.  കുറെ ദൂരം ഓടി കഴിഞ്ഞ പ്പോള്‍ ദാഹവും ക്ഷീണവും തോന്നി, അപ്പോഴാണ് എന്തിനാണ് എല്ലാവരും ഓടുന്നത് എന്ന് ചിന്തിച്ചത്. അതോടൊപ്പം ഓട്ടത്തിന്‍റെ വേഗത കുറയുകയും ചെയ്തു. മുന്നിലേക്ക് നോക്കിയപ്പോള്‍ ഓടിയവരെ ഒന്നും കാണാനുമില്ല, തിരിഞ്ഞു നോക്കിയപ്പോള്‍ പിറകിലായി ഓടിയവെരെയും കാണാനില്ല. തിരക്കേറിയ ജീവിതത്തിനിടയില്‍ സിറ്റിയില്‍ നടക്കാന്‍ ആര്‍ക്കും സമയമില്ല, ജോലി സ്ഥലത്തേക്ക് സമയത്തിന് എത്താന്‍ വേണ്ടി ആളുകള്‍ ഓടുന്നതാണ്‌ എന്ന കാര്യം പുള്ളിക്കാരന് അറിയില്ലായിരുന്നു.  ആകെ പരവശനായ രാധാകൃഷ്ണന്‍ തിരിച്ചു ഓടാന്‍ തുടങ്ങി. ഓടി കിതച്ചു റെയില്‍ വെസ്റ്റേഷനില്‍ എത്തിയപ്പോള്‍ വന്ന ട്രെയിന്‍ തിരിച്ചു പോകുവാന്‍ തുടങ്ങുകയായിരുന്നു. പിന്നെ മടിച്ചു നിന്നില്ല ഓടി കയറി തിരിച്ചു പോയി. കൊല്ലത്ത് തിരിച്ചു എത്തിയപ്പോള്‍ സുഹുര്‍ത്ത്ക്കള്‍ ചോദിച്ചു, ഡല്‍ഹിയില്‍ എന്ത്ണ്ട് വിശേഷങ്ങള്‍ എന്ന്. "അവിടെ എല്ലാവരും ഓടുന്നുണ്ട്, കൂടെ കുറെ നേരം ഞാനും ഓടി, അതാണ് ഡല്‍ഹി.

ഒരു ദിവസ്സം ജെ എം ബി യില്‍ നിന്നും ഷാര്‍ജ പോസ്റ്റ്‌ ഓഫീസിനടുത്തു വരെ പോകേണ്ടേ ആവശ്യം ഉണ്ടായി. ഒരു ഷെയര്‍ ടാക്സിയില്‍ കയറി. ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോള്‍ ഹിന്ദി ഭാഷ വശമില്ല എങ്കിലും അറിയാവുന്ന ഭാഷയില്‍ പറഞ്ഞു. "മൈ ഇതര്‍ ഗിരേഗ " ( ഞാന്‍ ഇവിടെ വീഴും ). പരിബ്രാന്ത നായ ഡ്രൈവര്‍ ഡോര്‍ നോക്കിയപ്പോള്‍ അടഞ്ഞു തന്നെ കിടക്കുന്നുമുണ്ട്, നഹി ഗിരേഗ, ബൈട്ട് ജായോ എന്ന് പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ പുള്ളി ബഹളം വച്ച് കൊണ്ടിരുന്നു. കോപം വന്ന ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇറങ്ങി വന്നു കോളറില്‍ പിടിച്ചു വലിച്ചു പുറത്തേക് തള്ളി. അതിയായ  സന്തോഷത്തോടെ കൂലിയും കൊടുത്തു ഡ്രൈവര്‍ക്ക് നന്ദിയും പറഞ്ഞു നടക്കുമ്പോള്‍ ഡ്രൈവര്‍ പിറുപിറുത്തു "പാഗല്‍ ഹൈ സാല "

സ്റ്റോര്‍റൂമിന്‍റെ മുകളില്‍ ഒരു സാധനം എടുക്കുവാന്‍ വേണ്ടി ഫോര്‍മെന്‍ രാധാകൃഷ്ണനെ മുകളില്‍ കയറ്റി, കയറിയ പാടെ പുള്ളിക്കാരന്‍ തിരയുവാന്‍ തുടങ്ങി, ഏതാണ്ട് അര മണിക്കൂര്‍ പരിശ്രമിച്ചപ്പോള്‍ ഇവിടെ കാണാനില്ല എന്നായി, വീണ്ടും തിരഞ്ഞു ഒരു മണിക്കൂര്‍ എന്നിട്ടും കണ്ടു കിട്ടിയില്ല, നന്നായി നോക്കാന്‍ ഫോര്‍മെന്‍ വീണ്ടും പറഞ്ഞു, പക്ഷെ കണ്ടു കിട്ടിയില്ല എന്ന് മാത്രമല്ല ആകെ ക്ഷീണിതനുമായി, അപ്പോഴാണ് എന്താണ് വേണ്ടിയി രുന്നതെന്ന് ചോതിക്കാത്ത കാര്യം ഓര്‍ത്തത്‌.

ഉച്ചക്ക് ഒരു ദിവസ്സം മെസ്സ് ഭക്ഷണം വേണ്ടാന്ന് വച്ച് പാകിസ്ഥാനി ഹോട്ടലില്‍ ഉണ്ണുവാന്‍ പോയി പോകുമ്പോള്‍, ചോറും കറിയും എന്ന് എങ്ങിനെ പറയ ണമെന്ന് മറ്റുള്ളവരോട് ചോദിച്ചു വച്ചിരുന്നു "ചാവല്‍ ഔര്‍ സാലന്‍""'' എന്ന് പറഞ്ഞും കൊടുത്തിരുന്നു. ഹോട്ടലില്‍ എത്തുമ്പോഴെക്കും സാലന്‍ മാത്രമേ ഓര്‍മയില്‍ ഉണ്ടായിരുന്നുള്ളൂ , എത്ര ആലോചിച്ചിട്ടും ഓര്‍മ്മ വന്നതുമില്ല , ഹോട്ടലില്‍ എത്തി ഇരുന്നപ്പോള്‍ വെയ്റ്റര്‍ വന്നു "ഖ്യാ മങ്ങ്ത്താ ഹൈ " എന്ന് ചോദിച്ചു " ചോര്‍ സാല " എന്ന് മറുപടി പറഞ്ഞു , ക്ഷുഭിതനായ വെയ്റ്റര്‍ ചോര്‍ തുമാര ബാപ്പ് ഹൈ, എന്നും പറഞ്ഞു ഹോട്ടലിനു ഉള്ളിലേക്ക് പോയി ഒന്നും കാര്യ മാക്കാതെ തന്നെ  പിന്നെയും ചോര്‍ സാല, ചോര്‍ സാല പറഞ്ഞു കൊണ്ടുമിരുന്നു, ഹോട്ടലില്‍ ഉള്ളവര്‍ എല്ലാ വരും ഒന്നിച്ചു ഇറങ്ങി വന്നു. പിന്നെ സംഭവിച്ചത് എന്താണ് എന്ന് പറയേണ്ടതില്ലല്ലോ.

ഭാഷ അല്‍പ്പ സ്വല്‍പ്പമായി പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസ്സം കൂടെ  ജോലി ചെയ്യുന്ന ലാല്‍ജി യാദവുമായി എന്തോ കാര്യത്തിന് ഒന്ന് പിണങ്ങി, പരസ്പ്പരം വാക്ക് തര്‍ക്കങ്ങള്‍ നടന്നു കൊണ്ടിരുന്നു, അങ്ങോ ട്ടും ഇങ്ങോട്ടും ചീത്ത പറയാനും തുടങ്ങി, ദേഷ്യം വന്ന രാധ "അഭി മൈ മറേഗ" എന്ന് പറഞ്ഞു, ഭയന്ന് വിറച്ചു പോയ ലാല്‍ജി കരഞ്ഞു കൊണ്ട് കാല്‍ പിടിച്ചു കൊണ്ട് "മാഫ് കരോ ആപ് നഹി മറോ മൈ ബാല്‍ ബച്ച വാല ഹൈ, മേരേ സാത്ത് ജഖട കര്‍ക്കെ ആപ് മരേഗാത്തു പോലീസ് മുജെ പക്ടുകര്‍ ലേ ജായേഗ.(ഇപ്പോള്‍ ഞാന്‍ നിന്നെ അടിക്കും എന്നായിരുന്നു പറയാന്‍ ഉദ്ദേശിച്ചത്, പറഞ്ഞു വന്നപ്പോള്‍ അര്‍ഥം മാറി, ഞാന്‍ ഇപ്പോള്‍ മരിക്കും എന്നായി, പേടി ച്ചു പോ യ ലാല്‍ജി ,ഞാനുമായി വഴക്ക് ഉണ്ടായി നീ മരിച്ചാല്‍ പോലിസ് എന്നെ പിടിച്ചു കൊണ്ടുപോകും , ഞാന്‍ കുടുംബം പുലര്‍ത്തേണ്ടവാനാണ് എന്നും പറഞ്ഞു കരയുവാനും തുടങ്ങി.

ഒരിക്കല്‍ സി ബി സൂപ്പര്‍ മാര്‍ക്കെട്ടില്‍ പോയി ഷാമ്പുവാണ് എന്ന് കരുതി ബോഡി ലോഷന്‍ വാങ്ങി വന്നു, കുളിക്കാന്‍ കയറി, എത്ര ഒഴിച്ച് തേച്ചിട്ടും പതയുന്നില്ല, കടക്കാരനെ ചീത്ത വിളിച്ചു കൊണ്ട് കുളി കഴിഞ്ഞു ഇറങ്ങിയ പ്പോള്‍ മറ്റുള്ളവര്‍ കാര്യം തിരക്കി പതിനഞ്ചു ദിര്‍ഹം കൊടുത്തു വാങ്ങിയ ഷാമ്പു പതയുന്നുമില്ല, ഡുപ്ലിക്കേട്ട് ആണ് എന്നും ഇന്ന് ഞാന്‍  അവന്‍റെ കട പൂ ട്ടിക്കുമെന്നും പറഞ്ഞു കലി തുള്ളി നില്‍ക്കുമ്പോള്‍ കൂടെയുള്ളവര്‍ വാങ്ങി നോക്കി പേര് വായിച്ചു "ഹിമാലയ ഹെര്‍ബല്‍ ബോഡി ലോഷന്‍"''

ഇപ്പോള്‍ രാധാകൃഷ്ണന്‍ നന്നായി ഭാഷ പഠിച്ചുആരെങ്കിലും '' തുമാര നാം ഖ്യാ ഹൈ എന്ന് ചോദിച്ചാല്‍ ഉടനെ മറുപടി പറയും.

                          '' രാധാകൃഷ്ണന്‍ പറവൂര്‍ ഭൂതകുളം''    



Monday, 10 December 2012

നാഗ മാണിക്ക്യം


                                                             നാഗ മാണിക്ക്യം

                                                 വിസ്വശിച്ചാലും ഇല്ലെങ്കിലും


കേശുഭായ് രമണ്‍ലാല്‍ പട്ടേല്‍ വല്‍സാട് ജില്ലയിലെ ഭിലാട് സ്വദേശിയാണ്. ഈന്ത പന മരത്തില്‍ നിന്നും കള്ള് എടുത്തു വില്‍ക്കുകയാണ് ജോലി. ദിവസവും രാവിലെയും വൈകുന്നേരവും കള്ള് എടുത്തു ചെറിയ കുറെ മടുക്കകളിലാക്കി വീടിനോട് ചേര്‍ന്നുള്ള പുല്‍ പന്തലില്‍ വച്ച് കാത്തിരിക്കും. പന ഓല മടഞ്ഞു ഉണ്ടാക്കിയ പായ നിലത്തു വിരിച്ചിരിക്കും. കോഴിയും, മുട്ടയും കറി വച്ചതും പിന്നെ കുറുച്ചു ചക്ക്ളി (മുറുക്ക്) ഒരു ഭരണിയില്‍ വച്ച്ഏഴ് മണി മുതല്‍ കുടിയന്‍ മാരെയും കാത്തു ഇരിക്കും. ഒരു മടുക്ക കള്ളിന് അഞ്ചു രൂപയും, കോഴി കറിക്ക് നാല് രൂപയുമാണ്‌ വില. ഒരു പതിനഞ്ചു സ്ഥിരം പറ്റു കാരും പിന്നെ ഒരു പത്തു പതിനഞ്ചു പേര്‍ അല്ലാതെയും കസ്റ്റമര്‍ ആയി ദിവസവും വരും. സാരിഗാം ഇണ്ടസ്ട്രിയല്‍ എസ്റ്റേറ്റ്‌ സമീപത്തായതിനാല്‍ മറ്റു സംസ്ഥാനക്കാരായ ആളുകളാണ് കസ്റ്റമര്‍ കൂടുതലും. കറിയോ മുറുക്കോ വേണ്ടാത്തവര്‍ക്ക് ഒരു പച്ച മുളക് കള്ളിന്‍റെ കൂടെ കൊടുക്കും. രാത്രി കുടിച്ചു പാട്ടും പാടി ചൂട്ടും കത്തിച്ചു ആളുകള്‍ വീട്ടിലേക് നടക്കും. ദിവസ്സത്തില്‍ ഒരു നൂറ്റി ഇരുപത്തിയഞ്ചു രൂപ ലാഭമായി കിട്ടും. അത് കൊണ്ട് നാല് മക്കളടക്കം ഏഴു പേര്‍ അടങ്ങുന്ന കുടുംബം കഴി ഞ്ഞു പോന്നു.

രമണ്‍ ലാല്‍ പട്ടേലിന്‍റെ മകന്‍ രമേഷ് പട്ടേല്‍ സാരിഗാമിലുള്ള മഹാജന്‍ പ്രൊ സസെറസ് പ്രൈവറ്റ് ലിമിറ്റെഡ്ല്‍ ജോലി ആണ്. ദിവസം പതിനെട്ടു രൂപ കണക്കില്‍ മാസ ശമ്പളം കിട്ടും. രമേഷ് പട്ടേലിന്‍റെ വിവാഹത്തിന് കമ്പനിയില്‍ ഉള്ള എല്ലാവരെയും ക്ഷണിച്ചിരുന്നു. അങ്ങിനെ രാവിലെ ഒന്‍പതര മണിക്ക് ഞങ്ങള്‍ രമേഷിന്‍റെ വീട്ടില്‍ എത്തി. ചെന്നു കയറിയ പാടെ നിലത്തു വിരിച്ച പായയില്‍ ഇരുത്തി. അപ്പോഴേക്കും ഒരു മടുക്കയില്‍ കള്ളും, ഒരു പ്ലേറ്റില്‍ കോഴിക്കറിയും മുന്നില്‍ എത്തി. രണ്ടും കഴിക്കാത്ത ഞാന്‍ ഒന്ന് അമ്പരന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ കുഴങ്ങിയ എന്നെ സഹായിക്കാന്‍ കൂടെ ഉണ്ടായിരുന്ന  എന്‍റെ സുഹുര്‍ത്ത് കണ്ണന്‍ മുന്നില്‍ എത്തി കള്ളും കോഴി കറിയും എടുത്തു കൊണ്ട് പോയി. പിന്നെ എനിക്ക് ചായയും,  പലഹാര ങ്ങളും എത്തി. കഴിച്ചു കഴിഞ്ഞപ്പോഴേക്കും, പെണ്‍ വീട്ടിലേക്ക് പുറപ്പെടാന്‍ സമയമായി. ആളുകള്‍ ഒന്നൊന്നായി ഇറങ്ങി തുടങ്ങി. അങ്ങിനെ ഞങ്ങള്‍ പെണ്‍ വീട്ടിലേക്ക്‌ പുറപ്പെട്ടു, വീട്ടിന്‍റെ പടി കയറാന്‍ തുടങ്ങുമ്പോള്‍ ഒരാള്‍ ഓടി വന്നു എല്ലാവരെയും തടുത്തു നിര്‍ത്തി, പിന്നെ രമേഷിനെ മാറ്റി നിര്‍ത്തി എന്തോ ചെവിയില്‍ മന്ദ്രിച്ചു. ഒരു ചെറു ചിരിയോടെയും വര്‍ദ്ധിച്ച സന്തോഷ ത്തോടെയും രമേഷ് താലി കെട്ടു മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുന്നു എന്നും പറഞ്ഞു എല്ലാവരെയും കൂട്ടി തിരിച്ചു പോന്നു. എന്താണ് കാരണം എന്ന് തിരക്കിയപ്പോള്‍ കിട്ടിയ മറുപടി വിചിത്രമായിരുന്നു. രമേഷ് കെട്ടാന്‍ പോകുന്ന പെണ്ണ് പ്രസവിച്ചിരിക്കുന്നു. അത് കൊണ്ട് ഇനി നാല്‍പ്പതു ദിവസം കഴിഞ്ഞേ താലി കെട്ടു പാടുള്ളൂ.!!!!!!!!!!!!!!!.

ഭിലാഡില്‍ ആദിവാസി സമുദായത്തില്‍ വിവാഹത്തിന് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ പെണ്ണും ചെറുക്കനും തമ്മിലുള്ള വിവാഹ നിശ്ചയം നടത്തി വയ്ക്കും. പിന്നെ അവര്‍ അവരുടെ ഇഷ്ടം പോലെ ജീവിക്കും, രണ്ടു പിള്ളേര്‍ ഉണ്ടായതിനു ശേഷം താലി കെട്ട് നടത്തുന്നതും സര്‍വ സാധാരണം. പന്നാലാല്‍ യാദവ് എന്ന ഉത്തര്‍ പ്രദേശ്‌ കാരന്‍ വിവരിച്ചത് കേട്ടപ്പോള്‍ ഞങ്ങള്‍ വല്ലാതെ അമ്പരന്നു. പിന്നെ നാല്‍പ്പതു ദിവസം കഴിഞ്ഞു വീണ്ടും ഞങ്ങള്‍ രമേഷിന്‍റെ വിവാഹത്തിന് പോയി. സാരിഗാമില്‍ പിന്നെ അധിക കാലം ഇല്ലാതിരുന്നത് കൊണ്ട് രമണ്‍ലാല്‍ പട്ടേലിന്‍റെ വിവരവും ഒന്നും ഇല്ലായിരുന്നു. പിന്നെയും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി.  അടുത്ത കാലത്ത് അന്ന് കൂടെ ജോലി ചെയ്തിരുന്ന കണ്ണന്‍ എന്ന  ഒരു സുഹുര്‍ത്തിനെ കണ്ടപ്പോള്‍ കേട്ട കഥ വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.

ഇന്ന് കേശു ഭായ് പട്ടേല്‍ സാരിഗാമിലെ ഒരേ ഒരു കോടിശ്വരന്‍ ആണ് കൊടിശ്വരന്‍ എന്നാല്‍ പല കോടികളുടെ ഉടമ , നാട് നീളെ കടകളും സ്ഥലവും പിന്നെ ഫ്ലാറ്റ്കളും വാങ്ങി കൂട്ടുന്നു. സ്വന്തം പേര് പോലും എഴുതുവാന്‍ അറിയാത്ത കേശു ഭായ് എങ്ങിനെ ഇത്ര വലിയ പണക്കാരന്‍ ആയി ?, ടൂ ജി ത്രീ ജിയെ പറ്റിയൊന്നും ആശാന് വലിയ വിവരം ഒന്നും ഇല്ല, രാഷ്ട്രീയക്കരനുമല്ല, ആകെ അറിയാവുന്ന ജി പണക്കാരന്‍ ആയതിനു ശേഷം നാട്ടുകാര്‍ വിളിക്കുന്ന രമണ്‍ലാല്‍ ജി എന്ന സ്വന്തം പേര്‍ മാത്രമാണ്.  കേശുഭായ് രമണ്‍ലാല്‍ പട്ടേല്‍ പണക്കാരന്‍ ആയതിന്‍റെ പിറകിലെ കഥ ഇങ്ങിനെ.

ഒരു ദിവസം അതി രാവിലെ കേശു ഭായ് പന കള്ള് ശേകരിക്കാന്‍ പോകുക ആയിരുന്നു. ഒരു ചൂട്ടും കത്തിച്ചു അതി വേഗം നടന്നു പോകുമ്പോള്‍ ശക്തമായ ഒരു സീല്‍ക്കാരവും, ചീറ്റലും കേട്ട്. നാലും ഭാഗവും തുറിച്ചു നോക്കിയ കേശുഭായ് പേടിച്ചു പിന്നിലേക്ക്‌ ഒഴിഞ്ഞു മാറി. ഒരു രാജ നാഗവും അതിനെ ചുറ്റി ഒരു കീരിയും പരസ്പരം ആക്രമിക്കാന്‍ കോപ്പ് കൂട്ടുകയാണ്. ഓടി പുറകിലോട്ട് മാറിയ രമണ്‍ലാല്‍ജി ഒരു വടി എടുത്തു ചുഴറ്റി എറിഞ്ഞു. നിറുകയില്‍ തന്നെ വടി വന്നു വീണപ്പോള്‍ കീരി ജീവനും കൊണ്ട് ഓടി മറിഞ്ഞു. കുറുച്ചു സമയം ചുറ്റിപ്പറ്റി നിന്ന രാജനാഗം മെല്ലെ അടുത്തുള്ള പോത്തിലേക്ക്  വലിഞ്ഞു. ഏതാണ്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞു കള്ളുമായി തിരിച്ചു വരുന്ന കേശു ഭായ് കുറുച്ചു മുന്നിലായി നേരത്തെ കണ്ട രാജ നാഗം ഇഴഞ്ഞു പോകുന്നത് കണ്ടു. അല്‍പ്പം ഭയത്തോടെയാണെങ്കിലും പിന്നാലെ നടന്നു പോയിക്കൊണ്ടിരുന്നു. നാഗം തന്‍റെ വഴിയെ തന്നെ മുന്നോട്ടു പോകുന്നത്  കണ്ടു അത്ഭുതവും ഭയവും കൊണ്ട് കേശുഭായ് ചകിതനായി. നഗമാണെങ്കില്‍ നല്ല വേഗത്തില്‍ ഇഴയാനും തുടങ്ങിയിരുന്നു. പിന്നെ അടുത്ത് കണ്ട കാഞ്ഞിരമ രത്തില്‍ നിന്നും ഒരു ഇല കടിച്ചു പിടുങ്ങി ഏടുത്തു, അതുമായി കേശുഭായിയു
ടെ മുന്നിലായി വഴി മുടക്കി കൊണ്ട് ഫണം വിടര്‍ത്തി നിന്നു, പിന്നെ വായില്‍ നിന്നും ശക്തിയായി പുറത്തേക്കു തുപ്പി, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തോടെ പുറത്തേക്കു വന്ന സാധനം കാഞ്ഞിരയിലയില്‍ ഭദ്രമായി വച്ച് അതി വേഗം ഓടി എങ്ങോ മറഞ്ഞു. കൈയില്‍ എടുത്തു നോക്കിയ കേശു ഭായ് തന്‍റെ അപ്പന്‍ അപ്പുപ്പന്മാര്‍ പറഞ്ഞിരുന്ന നാഗമാണിക്യത്തിന്‍റെ കഥ ഓര്‍ത്തു. കിട്ടിയത് അത് തന്നെ എന്നു മനസ്സിലാക്കിയ കേശുഭായ് നേരെ വീട്ടിലേക്ക് പോയി പെട്ടിയില്‍ വച്ചു. അന്ന് മുതല്‍ കേശുഭായ്ക്ക് പണം പലഭാഗത്തു നിന്നുമായി വന്നു കൊണ്ടിരുന്നു. ഇതില്‍ ഒന്നും വിശ്വാസമില്ലാത്തവര്‍ പരുന്നത്, കള്ളക്കടത്ത് കാര്‍ ഒളിച്ചു വച്ചിരുന്ന സ്വര്‍ണ്ണക്കട്ടി കേശു ഭായിക്ക് കിട്ടയതാണ് എന്നുമാണ്. സത്യം എന്താണ് എന്നു കേശുഭായിജിക്ക് മാത്രമേ അറിയാവു.!!!!!!!!!!!!!!!!!!! കൊടിശ്വരനായ കേശുഭായിജി ഒന്നിലും കുലുങ്ങാതേ വീണ്ടും വീണ്ടും തന്‍റെ സാമ്രാജ്യം വികസിപ്പിച്ചു കൊണ്ടിരിക്കുന്നു  !!!!!



ജയരാജന്‍ കോട്ടായി
സായി കൃപ, ഈസ്റ്റ്‌ പൊന്നിയം പോസ്റ്റ്‌
തലശ്ശേരി