Saturday, 21 June 2014

തടകെശ്വരിലെ പശു

  തടകെശ്വരിലെ പശു

ഗൾഫിൽ നിന്നും അവധിക്കു നാട്ടിൽ എത്തിയാൽ ഗുജറാത്തിൽ വൽസാടിലു ള്ള അളിയൻ പ്രമോദിൻറെ  (ബ്രദർ ഇൻ ല )വീട്ടിൽ കുറച്ചു നാൾ പോയി താമസിക്കുക എൻറെ സ്ഥിരം പതിവ് ആണു. പതിവ് മുടക്കാതെ ഈവർഷ വും  മാർച്ച്‌ മാസം മുപ്പതാം തിയ്യതി ഞാനും മകളും ഭാര്യയും കൂടി വൽസാടി ൽ എത്തി. കാലത്ത് ഉറക്കം ഉണർന്നു വാതിൽ തുറന്നപ്പോൾ വരിയായി നിൽ ക്കുന്നു നാല് പശുക്കൾ. ജീജ ചേച്ചി അകത്തു പോയി ചൂട് ചപ്പാത്തിയുമായി വന്നു രണ്ടു എണ്ണം ഒന്നാമത്തെ പശുവിനു കൊടുത്തു, പശു തിന്നു കഴിഞ്ഞാൽ മുഖത്തേക്ക് ഒന്നു നോക്കും, തീർന്നു എന്നു പറഞ്ഞാൽ മാത്രം മുന്നിലോട്ട് നീ ങ്ങും, അഥവാ കൊടുക്കുന്ന ആൾ ഒന്നും മിണ്ടിയില്ല എങ്കിൽ ഇനിയും ഉണ്ട് എന്ന് കരുതി പശു മാറാതെ നിൽക്കും. പിന്നെ രണ്ടാമത്തെ പശുവിൻറെ ഊഴ മാണ്. എല്ലാവർക്കും കൊടുത്തു കഴിഞ്ഞാൽ ഒന്നു തിരിഞ്ഞു നോക്കി അടുത്ത വീടിനെ ലക്ഷ്യമാക്കി നടക്കും. പതിവ് വീടുകൾ തീർന്നാൽ തടകേശ്വർ ശിവ ക്ഷേത്രത്തെ ലക്ഷ്യമാക്കി നടക്കും. അവിടെ നിന്നും കുതിർത്ത കടല സ്ഥിരമായി കൊടുക്കും, അവിടെ മറ്റു സ്ഥലത്തു നിന്നുള്ള പശുക്കളും എത്തും. ഒന്നാമത്തെ പശുവിൻറെ ഊഴം കഴിഞ്ഞാൽ ചലോ പറഞ്ഞാൽ മാത്രമേ പശു മുമ്പോട്ട് മാ റുകയുള്ളൂ. എന്തു അത്ഭുതം, മലയാളിയുടെ ഭാഷയും, ഹിന്ദിക്കാരുടെയും ഗു ജറാത്തിയുടെയും ഭാഷ പശുവിനു നന്നായി മനസ്സിലാകുന്നു.

മദ്ധ്യ വേനൽ അവധിക്ക് സ്കൂൾ അടച്ചപ്പോൾ പേരക്കുട്ടികളെ കാണാൻ വേ ണ്ടി രേവതി ചേച്ചി (ജീജ ചേച്ചിയുടെ അമ്മ) വത്സാടിൽ എത്തി. കാലത്ത് പ്രാത ൽ കഴിഞ്ഞു പഴ തൊലിയുമായി പശുക്കളുടെ അടുത്ത് എത്തി, പഴ തൊലി കൊടുത്തപ്പോൾ പശു മൈൻഡ് ചെയ്യാതെ നിൽക്കുന്നത് കണ്ടപ്പോൾ അൽപ്പം അങ്കലാപ്പോടെ രണ്ടാമത്തെ പശുവിനെ സമീപിച്ചു, നീട്ടികൊടുത്ത പഴത്തൊലി മൂക്ക് കൊണ്ട് തട്ടി താഴെയിട്ട്, എന്നിട്ട് ഒരു നോട്ടവും, ഇത് കഴിക്കാൻ വേറെ ആളെ നോക്കണം എന്ന ഭാവത്തിൽ. പഴതൊലിയുമായി തിരിച്ചുനടന്ന രേവതി ചേച്ചി കുറച്ചു പഴങ്ങളുമായി തിരിച്ചു വന്നു, പശുവിനു കൊടുക്കാൻ തുടങ്ങി ഒന്ന് മണത്തു നോക്കിയ പശു മുഖം തിരിച്ചു, രണ്ടാമത്തെ പശുവും ഇത് തന്നെ ആവർത്തിച്ചപ്പോൾ ഗുജറാത്തിലെ പശുക്കൾ പഴം കഴിക്കില്ലായിരിക്കാം എ ന്നു കരുതി തിരിച്ചു നടക്കാൻ തുടങ്ങിയതാണ്‌. പിന്നെ എന്തോ ഓർത്തപോലെ തൊലി മാറ്റി പഴം മാത്രം കൊടുത്തു നോക്കി, അവിശ്വസനീയമായ കാഴ്ച ത ന്നെ, പശു പഴം ആർത്തിയോടെ കഴിച്ചു, ഒന്നാമത്തെ പശു കഴിച്ചപ്പോൾ മാറി നിലക്ക് എന്ന് പറഞ്ഞു, അത്ഭുതം തന്നെ, അനുസരണയോടെ രണ്ടാമത്തെ ആൾ ക്ക് വേണ്ടി പശു മുന്നോട്ട് മാറി. എല്ലാവരും കഴിച്ചു കഴിഞ്ഞപ്പോൾ ശരി പോ കു എന്ന് പറഞ്ഞു, കേൾക്കേണ്ട താമസ്സം, പശുക്കൾ അടുത്ത വീടിനെ നോക്കി നടന്നു.

പശു വിശേഷം ജീജ ചേച്ചി വിവരിച്ചു തന്നപ്പോൾ ഒന്ന് പരീക്ഷിക്കാമെന്ന് എനി ക്കും തോന്നി, പഴ തൊലിയുമായി വന്ന എന്നെ രൂക്ഷമായി ഒന്ന് നോക്കി, എവി ടെ നിന്ന് വന്നെട നീ എന്ന ഭാവത്തിൽ. പിന്നെ ചപ്പാത്തി കൊടുത്തു ശരി പോയി നാളെ വരൂ എന്ന് പറഞ്ഞു, കേൾക്കേണ്ട താമസം, പശുക്കൾ അടുത്ത വീട് നോ ക്കി നടക്കുകയായി.

ജയരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ



Friday, 20 June 2014

അമ്മുമ്മയുടെ വെറ്റില

അമ്മുമ്മയുടെ വെറ്റില

നേരം പുലർന്നാൽ ചീരുവമ്മുമ്മ പല്ലു തേച്ചു മധുരം ഇല്ലാത്ത ഒരു കരിംചായ യും (കട്ടൻ ചായ) കുടിച്ചു കയ്യിൽ ഒരു വല്ലവുമായി പറമ്പുകളുടെ ഇടവഴിക ളിൽ കൂടി നടന്നു ചണ്ടിപെറുക്കും, (വല്ലം - ഓല കൊണ്ട് മടഞ്ഞുണ്ടാക്കുന്ന ഒരു കൊട്ട) വല്ലം നിറഞ്ഞു കഴിയുമ്പോൾ തിരിച്ചു വീ ട്ടിലേക്ക് നടക്കുകയായി, ചണ്ടി ഉണക്കാൻ വേണ്ടി മുറ്റത്ത്‌ വിരിച്ചു ഇടും. പി ന്നെ കുളുത്തത് വിളമ്പും(രാത്രി ബാക്കി വയ്ക്കുന്ന  കുറുച്ചു വറ്റും, പിന്നെ ക ഞ്ഞി വെള്ളവും കൂട്ടി ചുടാക്കി എടുക്കും, ഇതിനെ കുളുത്തത് എന്നു വിളിക്കും) എല്ലാവർക്കും വിളമ്പി കഴിഞ്ഞാൽ അമ്മുമ്മ പാത്രം ഭദ്രമാ യി മൂടി വയ്ക്കും. കുട്ടികൾ കരുതും കൂടുതൽ കഴിക്കുവാൻ വേണ്ടി ആരും കാണാതെ അമ്മുമ്മ മൂടി വച്ചതാണ് എന്ന് (പാത്രം കാലിയാണ് എന്നും അമ്മു മ്മയുടെ പട്ടിണി മക്കൾ അറിയാതിരിക്കാനും വേണ്ടിയാണ് മൂടുന്നത്).

കുളത്തതു കഴിഞ്ഞാൽ അമ്മുമ്മ വെറ്റില ചെല്ലം എടുക്കും, പഴുത്ത വെറ്റില എ ടുത്തു ചുണ്ണാമ്പും, അടക്കയും ചേർത്ത് ഇടിക്കും, പിന്നെ വായിലേക്കു തിരു കും, നല്ല വെറ്റില നാളത്തേക്ക് മാറ്റി വക്കും. പിറ്റേന്ന് നോക്കിയാൽ വീണ്ടും മു കളിൽ ഉള്ള വെറ്റില പഴുത്തിരിക്കും, ചുരുക്കി പറഞ്ഞാൽ അമ്മുമ്മക്കു ജീവി ത കാലം മുഴുവൻ പഴുത്ത വെറ്റില മാത്രമേ ചവക്കാൻ യോഗം ഉള്ളു. മക്കൾ ക്കും പേരക്കുട്ടികൾക്കും പാൽ ചായ കൊടുത്തു അമ്മുമ്മ കട്ടൻ ചായ കുടി ക്കും, അപ്പോൾ മക്കൾ ചോദിക്കും,എന്താ അമ്മ കട്ടൻ കുടിക്കുന്നു എന്ന്, എനി ക്ക് പാൽ കഴിച്ചാൽ വലിവ് വരും മക്കളേയെന്നു മറുപടി പറയും. എല്ലാവരും പഴം കഴിക്കു മ്പോൾ അമ്മുമ്മ മാത്രം കഴിക്കാതിരിക്കും, എന്താണ് കഴിക്കാത്തത് എന്ന് ചോ ദിച്ചാൽ പറയും 'എനിക്ക് ഗ്യാസ് വരും എന്ന്'. ജീവൻ നിലനിർത്താൻ വളരെ അത്യാവശ്യമായത് മാത്രം അൽപ്പം കഴിക്കും, മുണ്ട് മുറുക്കി ഉടുത്തു സ്വന്തം വയറ്റിലെ വിശപ്പിനെ അകറ്റും. എന്നിട്ട് പറ്റാവുന്ന അത്രയും മക്കളെയും പേര ക്കുട്ടികളെയും തീറ്റും.


വയസ്സും അസുഖവും കൂടി അമ്മുമ്മയെ അവശയാക്കി മാറ്റി, അപ്പോളേക്കും മക്കളും, പേരക്കുട്ടികളും, പരിഷ്കാരികളും ഉദ്യോഗസ്ഥരും ആയി. ഗ്യാസ് സ്റ്റൗവും കുക്കിംഗ്‌ റേഞ്ച്, വന്നപ്പോൾ ചണ്ടി പെറുക്കി ചോറ് ഉണ്ടാക്കേണ്ട ആവശ്യം ഇല്ലാതായി. പട്ടിണിയും മാറിയപ്പോൾ അവശയായ അമ്മുമ്മ അ ധിക പറ്റു ആയി. ചൊറിയും ചിരങ്ങും പിടിച്ച അമ്മുമ്മ മക്കളുടെ അഭിമാന ത്തിനു നേർക്ക്‌ ഒരു ചോദ്യചിന്നമായപ്പോൾ പിന്നെ കൂടുതൽ ഒന്നും ആലോചി ക്കാൻ ഇല്ലായിരുന്നു. സ്വന്തം വണ്ടി അഴുക്കു പറ്റാതിരിക്കാൻ ഓട്ടോ പിടിച്ചു അമ്മുമ്മയെ വലിച്ചു കയറ്റി അഗതി മന്ദിരത്തിൽ തള്ളി. അവിടെ നിർത്താൻ ഉ ള്ള പ്രായോഗിക ബുദ്ധിമുട്ട് പറഞ്ഞപ്പോൾ തിരിച്ചു ഓട്ടോയിൽ കയറ്റി പെരു വഴിയിൽ തള്ളി.

ശീതികരിച്ച സ്വന്തം വീട്ടിൽ മകൻ / മകൾ അവരുടെ മക്കളുമായി സല്ലപി ക്കുമ്പോൾ, പത്തു മാസം താൻ കിടന്നു വളർന്ന വയറിൻറെ ഉടമയായ സ്വന്തം അമ്മയെ പേരു വഴിയിൽ ഉറുമ്പും കൊതുകും കടിക്കുമ്പോൾ, മഴയും വയിലും കൊണ്ട് അവശ ആകുന്ന അമ്മമാർക്ക് അപ്പോളും ഒന്നേ പ്രാർത്ഥിക്കാൻ ഉണ്ടാകു, എൻറെ മക്കൾക്ക്‌ നല്ലതു വരുത്തണേയെന്നു.

പെരുവഴിയിൽ കില്ല പട്ടികൾ മൃദപ്രായയായ അമ്മയെ കാലിൽ കടി ച്ചു വലിക്കുമ്പോൾ,നഷ്ടമായ മൂല്യങ്ങളും കടമകളും കണ്ടു ചങ്കു പൊട്ടിയിട്ടാവാം ചീവിടുകളും പേപ്പുള്ള്കളും ചിലച്ചുകൊണ്ടേയിരുന്നു.

ലോക മാതൃ ദിനത്തിൽ യാതന അനുഭവിക്കുന്ന എല്ലാ അമ്മമാർക്കും വേണ്ടി സമർപ്പിക്കുന്നു.

ജയരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ