Thursday, 23 April 2015

ഗുരു ഗ്രന്ഥ സാഹിബ്‌


ഗുരു ഗ്രന്ഥ സാഹിബ്‌ 

സിഖ് കാരുടെ ഇടയിൽ നിലനിൽക്കുന്ന ഒരു സമ്പ്രദായമാണ്, ഗുരുഗ്രന്ഥ സാഹിബ് സമ്പ്രദായം. ആയിരത്തി നാനൂറ്റി അറുപത്തി ഒൻപതിൽ ജനിച്ച ശ്രീ ഗുരുനാനാക്ക് ദേവ്ജിയാണ് സിഖ് മതവും ഗുരു സമ്പ്രദായവും സ്ഥാപിച്ചത്. പാക്കിസ്ഥാനിലായിരുന്നു ഗുരുനാനാക്കിൻറെ ജനനം. ആയിരത്തി അഞ്ഞൂറ്റി എഴിലാണ് ഗുരുവെന്ന സ്ഥാനം കൈവന്നതെങ്കിലും ജനിച്ച ദിവസ്സം മുതൽ സിഖ് കാർ   അദ്ദേഹത്തെ ഗുരുവായി കണക്കാക്കി. സിഖ് എന്നത് ഒരു മതം ആയിരുന്നില്ല, മറിച്ചു ഒരു സേന വിഭാഗമായിരുന്നു. അന്നത്തെ മുകൾ ഭരണാ ധികാരികളിൽ നിന്നും നേരിട്ടിരുന്ന ബുദ്ധിമുട്ടുകളെ  ചെറുക്കുകയെന്ന ഉദ്ദേ ശമായിരുന്നു സേന രൂപികരിക്കാൻ ഇടയാക്കിയത്. ഈ സേനയെ നയിക്കുവാ ൻ ഒരു നേതാവ് ആവശ്യമായിരുന്നു, ആ നേതാവാണ്‌ പിന്നീട് ഗുരുവായി മാറി യത്. അങ്ങിനെ സിഖ് കാരുടെ പ്രഥമ ഗുരുവായി ശ്രി ഗുരു നാനാക്ക് ദേവ്ജി അറിയപ്പെടുന്നു.

ഗുരു സമ്പ്രദായപ്രകാരം സിഖ് കാർക്ക് മൊത്തം പതിനൊന്നു ഗുരുക്കളാണ് ഉ ണ്ടായിരുന്നത്. അതിൽ പത്തു പേർ മാത്രമാണ് ജീവനുള്ള മനുഷ്യരായ ഗുരുക്ക ന്മാരായത്, പതിനൊന്നാമത്തേയും, എക്കാലത്തേയും ഗുരു സിഖ് കാരുടെ  വിശുദ്ധഗ്രന്ഥമായ ആദി ഗ്രന്ഥമെന്ന പേരിൽ കൂടി അറിയപ്പെടുന്ന ഗുരു ഗ്ര ന്ഥസാഹിബ്‌ ആണ്. വിശുദ്ധ ഗ്രന്ഥത്തെ ഗുരുവായി പ്രഖ്യാപിച്ചതിന് ശേഷം ഇന്ന് വരെ വേറെ ഗുരു ഉണ്ടായിട്ടുമില്ല, ഇനി ഉണ്ടാവുകയുമില്ല. ആയിരത്തി അഞ്ഞൂറ്റി മുപ്പത്തി ഒൻപതിൽ ഗുരു നാനാക്ക് ദേവ്ജിയുടെ മരണത്തെതുട ർന്ന് രണ്ടാം ഗുരുവായ ഗുരു അങ്കാട് ദേവ്ജി ഗുരുസ്ഥാനം ഏറ്റെടുത്തു.

ആയിരത്തി അഞ്ഞൂറ്റി അൻപത്തി രണ്ടിൽ ഗുരു അങ്കാട് ദേവ്ജിയുടെ മരണ ത്തെ തുടർന്ന് മൂന്നാം ഗുരുവായ ഗുരു അമർ ദാസ്‌ ഗുരുസ്ഥാനം ഏറ്റെടുത്തു, തുടർന്ന് ആയിരത്തി അഞ്ഞൂറ്റി എഴുപത്തി നാലിൽ നാലാം ഗുരുവായി ഗുരു രാം ദാസ്‌ ദേവ്ജിയും, ആയിരത്തി അഞ്ഞൂറ്റി എണ്‍പത്തി ഒന്നിൽ  അഞ്ചാം ഗുരുവായ ഗുരു അജുൻ ദേവ്ജിയും, ആയിരത്തി അറുന്നൂറ്റി ആറിൽ ആറാം ഗുരുവായ ഗുരുഹർ ഗോബിന്ദ് സിംഗ് ജിയും, ആയിരത്തി അറുന്നൂറ്റി നാൽപ്പ ത്തി നാലിൽ ഏഴാം  ഗുരുവായ ഗുരു ഹർറായിയും, ആയിരത്തി അറുന്നൂറ്റി അറുപത്തി ഒന്നിൽ എട്ടാം ഗുരുവായ ഗുരു ഹർ കിഷൻജിയും, ആയിരത്തി അറുന്നൂറ്റി അറുപത്തി നാലിൽ ഒൻപതാം ഗുരുവായ ഗുരു തേജ് ബഹാദൂർ സിംഗ് ജിയും, ആയിരത്തി അറുന്നൂറ്റി എഴുപത്തി അഞ്ചിൽ പതാമത്തേയും അവസാനത്തേയും മനുഷ്യ ഗുരുവായ ഗുരു ഗോബിന്ദ് സിംഗ് ജിയും സ്ഥാനം ഏറ്റെടുത്തു. ഇതിൽ അഞ്ചാമത്തെ ഗുരുവായ അർജുൻ ദേവ് ജി മുഗൾ വംശ രാജാവായിരുന്ന ജഹാഗീറിനാൽ മുപ്പത് മെയ് ആയിരത്തി അറുന്നൂറ്റി ആറിൽ വധിക്കപ്പെട്ടു. ഒൻപതാമത്തെ ഗുരുവായിരുന്ന ഗുരു തേജ് ബഹാദൂർ സിങ്ങ്  ആയിരത്തി അറുന്നൂറ്റി എഴുപത്തി അഞ്ചു നവംബർ പതിനൊന്നിന് ഔറഗസീ ബിനാലും വധിക്കപ്പെട്ടു.

ആരും ചോദ്യം ചെയ്യപ്പെടാത്തതും, ഒന്നിൽ കൂടുതൽ ആളുകൾ അവകാശ വാ ദം ഉന്നയിക്കാത്തതുമായ സ്ഥാനമായിരുന്നു ഗുരുവിൻറെത്. ഗുരു സ്ഥാനം പല മാനദണ്ഡങ്ങൾ ആസ്പദമാക്കിയാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പതിവിന് വിരുദ്ധമായി പതിനൊന്നാമത്തെ ഗുരുവിനെ നിശ്ചയിക്കാനുള്ള സമയമായ പ്പോൾ ഒന്നിൽ കൂടുതൽ ആളുകൾ ഗുരു സ്ഥാനത്തിനു വേണ്ടി രംഗപ്രവേശം ചെയ്യുകയുണ്ടായി. തുടർന്ന് ചെറിയ തോതിൽ അധികാര മൽസ്സരവും സംജാ തമായി. വരുന്നവരും പോകുന്നവരുമൊക്കെ ഞാനാണ് അടുത്ത ഗുരു എന്ന് സ്വയം അവകാശപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ടു, ദീർഘ വീക്ഷണക്കാ രനായിരുന്ന പത്താം ഗുരുവായ , ഗുരു ഗോബിന്ദ് സിംഗ് ജി  ഭാവിയിൽ വരാൻ സാധ്യതയുള്ള ഒരു അധികാര വടം വലി ചിലപ്പോൾ സിഖ് കാരുടെ  നിലനി ൽപ്പ്‌ ഇല്ലാതാക്കുമെന്ന തിരിച്ചറിവിൽ  ഗുരു സമ്പ്രദായം അവസാനിപ്പിക്കുക യും, അഞ്ചാം ഗുരുവായ ഗുരു അർജുൻ ദേവ്ജിയാൽ രചിക്കപ്പെട്ട സിഖ് കാരു ടെ വിശുദ്ധ ഗ്രന്ഥമായ ആദി ഗ്രന്ഥത്തെ പതിനൊന്നാമത്തേയും എക്കാലത്തേ യും  ഗുരുവായി  പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് മുതൽ ആദി ഗ്രന്ഥത്തെ ഗുരു ഗ്രന്ഥ സാഹിബ്‌ എന്ന് വിളിക്കാൻ തുടങ്ങി.

ആയിരത്തി എഴുന്നൂറ്റി എട്ടിൽ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ മരണത്തോടെ ആദി ഗ്രന്ഥത്തെ ഗുരുവായി അവരോധിക്കുകയും, ലോകത്ത് എല്ലായിടത്തുമു ള്ള ഗുരുദ്വാരകളിലും, ആദി ഗ്രന്ഥത്തെ പ്രതിഷ്ടിക്കുകയും ചെയ്തു. ഗുരുദ്വാര കളിൽ നാല് തൂണുകളോട് കൂടിയ പ്രത്യേക മണ്ടപത്തിനകത്ത് വിരിച്ച മെത്ത ക്ക് മുകളിൽ തുറന്നു വച്ച നിലയിലാണ് ഗുരു ഗ്രന്ഥ സാഹിബിനെ പ്രതിഷ്ടിക്കു ന്നത്. മുകളിൽ കൂടി ഷാൾ പുതപ്പിക്കുന്നു. എന്തെങ്കിലും വിശേഷ ദിവസ്സങ്ങ ളിൽ, കല്ല്യാണം, ജന്മ ദിവസ്സങ്ങൾ, കുട്ടികൾ ജനിച്ചാൽ, ഗൃഹ പ്രവേശം തുട ങ്ങിയ ശുഭ കാര്യങ്ങൾ ഉള്ള ദിവസ്സങ്ങളിൽ ഭക്തർ നേർച്ചയായി ഗുരു ഗ്രന്ഥ സാഹിബിനെ പുതപ്പിക്കുവാനുള്ള ഷാൾ കൊണ്ടുവരുന്നു. പുതു വസ്ത്രം അ ണിയിക്കൽ എന്നാണ് ഇതിനെ അറിയപ്പെടുന്നത് . ദിവസ്സവും പല ആയിരം ഷാളുകളാണ് ഗുരുദ്വാരകളിൽ ഗുരുഗ്രന്ഥ സാഹിബിനെ അണിയിക്കാൻ എ ത്തുന്നത്‌. കുറെയേറെ ആകുമ്പോൾ എടുത്തു മാറ്റുന്ന ഷാളുകൾ പാവപ്പെട്ട വർക്കും, ആവശ്യക്കാർക്കും സൗജന്യമായി വിതരണം ചെയ്യുന്നു.

ദിവസ്സവും മൂന്നു നേരവും ഗ്രന്ഥത്തിന് പൂജകൾ നടക്കുന്നു.  വെള്ള വസ്ത്ര വും തലപ്പാവും ധരിച്ച ഹരിദാസന്മാർ എന്നറിയപ്പെടുന്ന സർദാർമാർ കീർത്ത നം പാടുന്നു. കീർത്തനങ്ങൾ ദിവസ്സവും രാത്രിവരേയും പല പ്രാവശ്യം മാറി മാറി നടക്കും. കീർത്തനങ്ങൾക്കൊടുവിൽ അർദാസ് എന്ന പേരിൽ അറിയപ്പെ ടുന്ന പ്രാർത്ഥനയും പ്രർത്തനക്കൊടുവിൽ പ്രസാധ പൂജയും നടക്കുന്നു. പൂജ ക്കുള്ള പ്രസാദം പാകമായാൽ തളികയിൽ നിറച്ചു തലയിലേറ്റിയാണ് കൊണ്ടു വരുക. റവയും, പശുവിൻ നെയ്യും, പാലും, പഞ്ചസ്സാരയും ചേർത്തുണ്ടാക്കുന്ന ക്ഷീരയാണ് മുഖ്യ പ്രസാദം. കൂട്ടത്തിൽ ഭക്തർക്ക് വിളമ്പുന്ന പ്രാതൽ പൂരി, ചപ്പാത്തി, കറി മുതലായവയും പൂജയിൽ വെക്കും. രാവിലെയും, ഉച്ചക്കും, വൈകുന്നേരവും, രാത്രിയിലും എല്ലാ ഗുരുദ്വാരകളി ലും ഭക്തർക്ക്‌ സൗജന്യ ഭ ക്ഷണം കൊടുക്കുന്നു. പലരും നേർച്ചയായി സൗജന്യ ഭക്ഷണം സ്പോണ്‍സർ ചെയ്യും. ഇതിനെ ലങ്കർ പ്രസാദം എന്ന പേരിൽ അറിയപ്പെടുന്നു. ദിവസ്സവും പല ആയിരങ്ങളാണ് വിവിധ ഭാഗങ്ങളിലുള്ള ഗുരുദ്വാരകളിൽ ലങ്കർ പ്രസാദം കഴിക്കുന്നത്.

എല്ലാ ഗുരുദ്വാരകൾക്കും നാലു ഭാഗത്തും വാതിലുകൾ ഉണ്ടായിരിക്കണമെന്നാ ണ് നിയമം.  ലോകത്തിൻറെ നാനാ ഭാഗത്തുള്ളവരേയും, സ്വാഗതം ചെയ്യുവാ നാണ് നാലു ഭാഗത്തും വാതിൽ എന്നത് വിശ്വാസ്സം. കൂടാതെ അതിർ വരമ്പുക ളില്ലാതെ എല്ലാ മതസ്ഥരേയും സ്വീകരിക്കുവാൻ കൂടിയാണ് നാലു ഭാഗങ്ങളി ലും വാതിലുകൾ ഉണ്ടാക്കിയിരിക്കുന്നത്. അമൃതസ്സറിലെ സുവർണ്ണ ക്ഷേത്രം (ഗോൾഡൻ ടെമ്പിൾ) അടക്കം ഞാൻ കണ്ട എല്ലാ ഗുരുദ്വാരകൾക്കും കിഴക്ക്, പ ടിഞ്ഞാറ്, തെക്ക്, വടക്ക് ഭാഗങ്ങളിലായി നാല് വാതിലുകളാണ്. എന്നാൽ സ്ഥ ല പരിമിതി മൂലം വലിയ നഗരങ്ങളിൽ അപൂർവ്വംചിലതിൽ മാത്രം രണ്ടോ, മൂ ന്നോ വാതിലുകൾ മാത്രമേ ഉണ്ടാകാറുള്ളു. അങ്ങിനെ രണ്ടു വാതിലുകൾ മാ ത്രമുള്ള ഗുരുദ്വാരയാണ് ബർ ദുബായ് ശിവ ക്ഷേത്രത്തോട് ചേർന്നുള്ള  ഗുരുദ്വാര.

ഗുരുദ്വാരകളിൽ പ്രവേശിക്കുന്നതിന് ചില ആചാരങ്ങൾ നിലവിലുണ്ട്, ഗുരു വിൻറെ മുന്നിൽ പ്രവേശിക്കുന്നതിന് മുമ്പ് തല മൂടിയിരിക്കണം. ഒന്നുകിൽ ത ലപ്പാവ്, അല്ലെങ്കിൽ തൂവാല കൊണ്ട് തല പൊതിയുക, അല്ലെങ്കിൽ തൊപ്പി അ ണിയുക എന്നത് നിർബന്ധമാണ്‌. അഥവാ അറിയാതെ ഒരാൾ തല പൊതിയാ തെ ഗുരുദ്വാരയിൽ പ്രവേശിച്ചാൽ ഉടനെ അവിടെയുള്ള സേവകർ തൂവാലയു മായി വന്നു നമ്മുടെ തല പൊതിയും. എല്ലാ ഗുരുദ്വാരകളുടേയും പ്രവേശന ക വാടത്തിൽ ഒരു കൊട്ടക്കകത്ത് തൂവാലകളും തൊപ്പിയും നിറച്ചു വയ്ക്കും. ദർ ശനത്തിനു വരുന്നവർ ഇതിൽ നിന്നുമെടുത്ത് തലയിൽ അണിയും, തിരിച്ചു പോകുമ്പോൾ കൊട്ടയിൽ തന്നെ തിരിച്ചു നിക്ഷേപിക്കും. ഗുരുദ്വാരയുടെ ആ ചാരങ്ങളും മര്യാദയും പാലിക്കുന്ന ഏതൊരാൾക്കും, അയാൾ ഏതു മതമായാ ലും ജാതിയായാലും ഗുരുദ്വാരയിൽ പ്രവേശിക്കുകയും ദർശനം നടത്തുകയും, ലങ്കർ പ്രസാദം കഴിക്കുകയും ചെയ്യാം.

അറിഞ്ഞോ, അറിയാതെയോ ചെയ്തുപോയ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെ യ്യുവാൻ ഗുരുദ്വാരകളിൽ ദർശനത്തിനു വരുന്നവർ അഴിച്ചു വയ്ക്കുന്ന പാദ രക്ഷകൾ, വിശ്വാസ്സികൾ തുടച്ചു വൃത്തിയാക്കുന്നു. പല വിശ്വാസ്സികളും രാവി ലെ കുളി കഴിഞ്ഞു ഗുരു ദ്വാരയിൽ പ്രാർത്ഥനയും കഴിഞ്ഞു പാദ രക്ഷകൾ സൂക്ഷിച്ച സ്ഥലത്ത് തൂവാലയുമായി വന്നിരുന്നു വൃത്തിയാക്കുന്നത് കാണാൻ സാധിക്കും.  ഇത് എല്ലാ ഗുരുദ്വാരകളിലും കാണാവുന്ന കാഴ്ചയാണ്. പാദ രക്ഷ കൾ വൃത്തിയാക്കുന്നത് ഒരു വലിയ പുണ്ണ്യ കർമ്മമായും കരുതപ്പെടുന്നു . ആണ്‍, പെണ്‍ വ്യത്യാസ്സമില്ലാതെ തുടർച്ചയായി നിത്യവും പാദ രക്ഷകൾ വൃത്തിയാക്കുന്നവരേയും ഗുരുദ്വാരകൾക്ക് മുമ്പിൽ കാണാൻ പറ്റുന്ന സ്ഥിരം കാഴ്ചയാണ്.

സിഖ് നിയമത്തിനു നിരക്കാത്ത കാര്യങ്ങൾ ചെയ്ത ആളുകൾക്ക് ഗുരുദ്വാര പ്ര ബന്തക് കമ്മിറ്റി ചിലപ്പോൾ ശിക്ഷ വിധിക്കും. സിഖ് നിന്ദ തങ്കയ്യ എന്ന പേരിൽ അറിയപ്പെടുന്നു, ഉച്ചാരണം ശരിയാണോ എന്ന കാര്യത്തിൽ സംശയം ഉണ്ട്, ന മ്മുടെ രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയിൽ സിംഗ് ഗുരുദ്വാര പ്രബന്തക്ക് ക മ്മിറ്റിക്ക് മുമ്പാകെ അദ്ദേഹത്തിൻറെ പേരിൽ ആരോപിക്കപ്പെട്ട തങ്കയ്യക്ക് വി ശദീകരണം നൽകിയ സംഭവവും ഉണ്ടായിട്ടുണ്ട്. തുടർന്ന് അടുത്തുള്ള ഗുരു ദ്വാരയിൽ ഒരു ദിവസ്സം മുഴുവൻ പാദ രക്ഷ വൃത്തിയാക്കുകയുമുണ്ടായി. എത്ര ഉന്നത സ്ഥാനത്തുള്ളവരായാലും പ്രബന്തക്ക് കമ്മിറ്റി വിധിക്കുന്ന ശിക്ഷ അ ന്തിമവും അനുസ്സരിക്കാൻ ബാധ്യസ്ഥനാണ്.    

എല്ലാ സിംഗും സിഖ് അല്ല, അച്ഛൻ സിഖ് ആണെങ്കിൽ മക്കൾ സിഖ് ആകണമെ ന്നില്ല. ഒരേ വീട്ടിൽ തന്നെ അച്ഛൻ സിഖും മക്കൾ സിംഗും ആയിരിക്കും. ഇവ രെ സിഖ് അല്ലാത്ത സിംഗ് എന്ന് വിളിക്കുന്നു. മതപരമായ ചടങ്ങ്കളോട് കൂടി എപ്പോൾ ഒരു സിംഗ് കിർപാണ്‍ ധരിക്കുന്നുവോ അപ്പോൾ മാത്രമാണ്. അയാൾ സിഖ് ആകുന്നതു. എല്ലാവർക്കും കിർപ്പാണ്‍ നിർബന്ധവുമല്ല, എന്നാൽ ഒരിക്ക ൽ ധരിച്ചു കഴിഞ്ഞാൽ പിന്നീട് ഒരിക്കലും അഴിച്ചു മാറ്റാൻ പാടില്ല. അത് പോ ലെ അനുസ്സരിക്കേണ്ട ആചാരങ്ങളും കർക്കശമാണ്‌. കിർപ്പാണ്‍ ധരിച്ചു കഴി ഞ്ഞാൽ, മുടി വെട്ടാനോ താടിയെടുക്കാനോ പാടില്ല. സ്ഥിരമായി തലപ്പാവും നിർബന്ധമാണ്,

വീട്ടിനകത്ത് പോലും തല തുണി കൊണ്ട് മുടി മൂർധാവിൽ മുടി കെട്ടി വെച്ചിരിക്കണം. ഈ നിബന്ധനകൾ അനുസ്സരിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് കിർപ്പാണ്‍ ധരിക്കാതേയും കഴിയാം. അങ്ങിനെ എത്രയോ ആളുകൾ സിഖ് അല്ലാത്ത സിംഗ് ആയിട്ടും ജീവിക്കുന്നു. ഏതാണ്ട് പകുതിയോളം ആളുകൾ സിഖ് അല്ലാത്ത സിംഗ് ആണ്. അവർ ചിലപ്പോൾ തലപ്പാവ് ധരിക്കും, ചിലപ്പോ ൾ മുടി വെട്ടും, അവർക്ക് നിബന്ധനകൾ ബാധകമല്ല. കിർപ്പാണ്‍ എന്നത് മുൻ കാലങ്ങളിൽ ഒരു ചെറിയ വാൾ ആയിരുന്നു. എന്നാൽ ഇപ്പോൾ വാൾ പോലെ തോന്നിക്കുന്ന ഒരു ചെറു കത്തിയാണ്. ഒരു ചരടിൽ കോർത്തു അരയിൽ തൂക്കിയിടും. വിമാനയാത്രയിൽ സുരക്ഷ പ്രശ്നത്തിൻറെ പേരിൽ ഇപ്പോൾ മൂർച്ചയില്ലാത്തതും  ഒരു വിരലിൻറെ മാത്രം വലിപ്പമുള്ളതുമായ കിർപ്പാണ്‍ ആണ് ഉപയോഗിച്ചു വരുന്നത്.

ഇന്ത്യക്കകത്ത് നാൽപ്പത്തിനായിരത്തോളം ഗുരുദ്വാരകളുണ്ടെന്നാണ് വിവരം, അതിൽ മുപ്പതിനായിരത്തോളം പഞ്ചാബിലും, ആയിരത്തോളം ഹര്യാനയിലു മാണ്. മറ്റു ഏഷ്യൻ രാജ്യങ്ങളിൽ ഇരുന്നൂറ്റി മുപ്പതോളം ഗുരുദ്വാരകൾ ഉണ്ട്, അ തിൽ നൂറ്റി മുപ്പത്തി ഏഴെണ്ണം മലേഷ്യയിലാണ്. യൂ കെ യിലെ മുന്നൂറു ചേർ ത്തു മൊത്തം യൂറോപ്പിൽ മുന്നൂറ്റി എഴുപത്തിയഞ്ചും, നോർത്ത് അമേരിക്ക യിൽ രണ്ടും, സൗത്ത് അമേരിക്കയിൽ ഇരുപത്തി മൂന്നും, ഓഷ്യാനയിലും ആ ഫ്രിക്കയിലുമായി പതിനാറോളവും  ഗുരുദ്വാരകളുമുണ്ടെന്നാണ് വിവരം. എ ന്നാൽ ഈ കണക്കുകൾ ഓരോ വർഷങ്ങളിലും മാറിക്കൊണ്ടിരിക്കുന്നുമുണ്ട്.

 കൂടാതെ പാക്കിസ്ഥാനും, നേപ്പാളും, ഭൂട്ടാനും, ബംഗ്ലാദേശുമടക്കമുള്ള അയൽ രാജ്യങ്ങളിലുമായി നൂറു കണക്കിൽ ഗുരു ദ്വാരകൾ ഉണ്ട്. എല്ലായിടത്തും ഗുരു ഗ്രന്ഥ സാഹിബിനെ ആരാധിക്കുകയും, നിത്യവും മൂന്ന് നേരവും ലങ്കർ പ്രസാ ദമെന്ന അന്ന ദാനവും നടക്കുന്നു. ലക്ഷക്കണക്കിൽ ഭക്തരും, അശരണരുമാ ണ് നിത്യവും പ്രാർത്ഥനയ്ക്കും ലങ്കർ പ്രസാദം കഴിക്കുവാനുമായി ഗുരുദ്വാ രകളിൽ എത്തിച്ചേരുന്നത്. അന്നദാനം മഹാദാനമെന്നാണ് സിഖ് കാരുടെ വിശ്വാസ്സം.

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും.


ജയരാജൻ കൂട്ടായി



  

Tuesday, 21 April 2015

അക്ഷയ തൃതീയ - ആചാരങ്ങളും വിശ്വാസ്സങ്ങളും


അക്ഷയ തൃതീയ - ആചാരങ്ങളും വിശ്വാസ്സങ്ങളും

ഹൈന്ദവരുടെയും, ജൈനരുടേയും വളരെ പ്രാധാന്യമുള്ള ഒരു വിശേഷമാണ് അക്ഷയ തൃതീയ. ഭാഗ്യവും, പ്രവൃത്തികളിൽ വിജയവും പ്രധാനം ചെയ്യുന്ന ദിവസ്സമായി അക്ഷയ തൃതീയയെ കണക്കാക്കുന്നു. ദാന ധർമ്മാദികൾ ചെയ്യു വാൻ ഏറ്റവും മംഗളകരമായ ദിവസ്സം, ഏതൊരു പുതിയ സംരംഭവും തുടങ്ങു വാൻ ഇത്രയും വിശേഷപ്പെട്ട വേറെ ദിവസ്സം ഇല്ലെന്നതും വിശ്വാസ്സം. ത്രേതായു ഗം തുടങ്ങിയതും, ഗംഗ നദി സ്വർഗത്തിൽ നിന്ന് ഉൽഭവിച്ചു ഭൂമിയിലേക്ക്‌ ഒഴു കിയ ദിവസ്സം, അന്നപൂർണ്ണ ദേവിയുടെ ജന്മ ദിവസ്സം, ലക്ഷ്മി ദേവി കുബേരന് ഔശര്യവും സമൃദ്ധിയും നൽകിയ ദിവസ്സം, സുധാമാവ്‌ കൃഷ്ണ ഭഗവാനെ അ വിൽ പൊതിയുമായി കണ്ട ദിവസ്സം, അങ്ങിനെ പലതരം വിശ്വാസ്സങ്ങൾ ഈ ദി വസ്സവുമായി ബന്ധപ്പെട്ടു വിശ്വാസ്സികളുടെ ഇടയിൽ നിലവിലുണ്ട്. വീടും സ്ഥ ലവും വാങ്ങൽ, ആഭരണങ്ങൾ വാങ്ങൽ, വ്യാപാരം, വിവാഹം, മറ്റു എല്ലാ പു തു സംരംഭങ്ങൾക്കും ഇ ത്രയും വിശേഷപ്പെട്ട മറ്റൊരു ദിവസ്സമില്ലായെന്നതും വിശ്വാസ്സം

വ്രതമെദുക്കുകയും പുണ്ണ്യ കർമ്മങ്ങളായ ജപം, തപം, ദാനം, സ്നാനം, ഹവനം, ഹോമം, ഉപനയനം, അങ്ങിനെ പല ആചാരങ്ങളോടും  കൂടിയാണ് വിശ്വാസ്സിക ൾ അക്ഷയ തൃതീയ ആഘോഷിക്കുന്നത്.

സപ്തർഷി ജമദാഗ്നി  മഹർഷിയുടെ യും രേണുകയുടെയും മകനായ പരശുരാ മ മഹർഷി യുടെ ജന്മ ദിനമാണ് അക്ഷയ തൃദീയ ദിനമായി ആചരിക്കു ന്നത്. ഉ ത്തരപ്രദേ ശിലെ ഷാജഹാൻ പൂർ ജില്ലയിലെ ജലാലബാദിലാണെന്നു മഹർഷി യുടെ ജന്മ മെങ്കിലും ജോണ്‍പൂർ ജില്ലയിലെ ആദി ഗംഗ ഗോമതി നദി തീ രത്തെ ജ മയ്യ എന്ന സ്ഥലമാണ് കർമ്മ ഭൂമിയായി തിരഞ്ഞെടുത്തത്. ഈ സ്ഥലം ജമദാഗ്നി  പുരം എന്ന പേരിൽ അറിയപ്പെട്ടിരുന്നു. പിന്നീടാണ് ജോണ്‍ പൂർ ആയി മാറിയ ത്. (മുള്ളഗി ക്ക് ലോക പ്രശസ്തമാണു ജോണ്‍ പൂർ, ഇത്രയും വലുപ്പമുള്ള മുള്ള ഗി മറ്റെവിടെയും കാണാൻ പറ്റില്ല) മഹർഷി യുടെ പിതാവായ ജമദാഗ്നി മഹർ ഷിയുടെ ആശ്രമം ഇന്നും അവിടെ നിലവിലുണ്ടു.  മഹാ വി ഷ്ണുവി ൻറെ ആ റാം അവതാരമാണ് പരശുരാമനെന്നു പുരാണ കഥകളിൽ പ റയുന്നു. അവതാര ദിവസ്സ ത്തെ ആസ്പതമാക്കിയാണ് പുതു വർഷം തുടങ്ങിയതെന്നും ഐതി ഹ്യം. വേദ വ്യാസ്സ മഹർഷി ഗണപതി ഭഗവാൻറെ അനുഗ്രഹവും, ആശിർവാ ദവും വാങ്ങി  മഹാ ഭാരത കഥ എഴുതു വാൻ തുടങ്ങിയ ദിവസ്സം കൂടിയാണ് വൈശാഖ മാസ്സത്തിലെ അക്ഷയ തൃതീയയെന്നതും വിശ്വാസ്സം.

പിതാവി ൻറെ ആഞ്ജ്യക്കാണ് മാതാവിനെക്കാൾ പ്രാധാന്യം കൽപ്പി ച്ചിരുന്ന തെന്നതാണ് പരശു രാമ മഹർഷിയുടെ പ്രത്യേകത. മകനെ പരീക്ഷിക്കാൻ തീരു മാനിച്ച ജമദാഗ്നി മഹർഷി അമ്മയുടെ തല വെട്ടിയെടുക്കാൻ ആഞ്ജാപിക്കു ന്നു. പിതാവി ൻറെ  ആഞ്ജ്യ അനുസ്സരിക്കാൻ മാതാവിൻറെ ശിരസ്സ്‌ വെട്ടിയെ ടുത്തെന്നും ഒരു കഥയുണ്ട്. മകൻറെ പ്രവർത്തിയിൽ പ്രീതനായ മഹർഷി മക നോട്‌ വരം ആവശ്യപ്പെട്ടുകൊള്ളാൻ പറയുന്നു. ഒട്ടും ആലോചിക്കാതെ അ മ്മ ക്ക് വീണ്ടും ജീവൻ നൽകുവാനുള്ള വരം ആവശ്യപ്പെടുന്നു. മകൻറെ ആഗ്രഹ പ്രകാരം വീണ്ടും രേണുകക്കു ജീവൻ നൽകുന്നു. ജീവൻ തിരിച്ചു കിട്ടിയ രേണു ക ഇപ്രകാരം പറഞ്ഞു കൊണ്ട് മകനെ ആശിർവദിക്കുന്നു, "നീ നിൻറെ അമ്മയു ടെ മുലപ്പാലിൻറെ കടമ നിറവേറ്റി".

പരശുരാമ മഹർഷിയുടെ ഗുരുവായിരുന്നു പരമശിവൻ. ജമദാഗ്നി മഹർഷി ജമയ്യയിലെ ആശ്രമത്തിൽ തപസ്സു ചെയ്യുകയായിരുന്നു. അസ്സുര രാജാവായിരു ന്ന കീർത്തി വീരൻ തപസ്സിനു ഭംഗം വരുത്തിക്കൊണ്ടിരുന്നു. സഹികെട്ട മഹർ ഷി തമസ്സ നദിയുടെ കരയിലുള്ള ബ്രുഗ് മഹർഷിയുടെ ആശ്രമത്തിലെത്തി സങ്ക ടം ബോധിപ്പിക്കുന്നു. അദ്ദേഹത്തിൻറെ നിർദ്ദേശ പ്രകാരം അയോധ്യയിലെത്തി ദശരഥ മഹാരാജാവിനോട്‌ രാമ ലക്ഷ്മണന്മാരെ സഹായത്തിനായി അയക്കാൻ ആവശ്യപ്പെടുന്നു. അങ്ങിനെ രാമ ലക്ഷ്മണന്മാർ ജമയ്യയിലെത്തി അസുര രാജാ വായ കീർത്തി വീരനെ വധിക്കുകയും തമസ്സ നദിയിൽ കുളിച്ചു ശുദ്ധി വരുത്തു കയും ചെയ്തു, അന്ന് മുതൽ ഈ നദിയും പ്രദേശവും രാം ഘാട്ട് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. പരശു രാമ മഹർഷിയും രാം ഘാട്ടിൽ അസുരന്മാരെ നിഗ്രഹിചിരുന്നതായും ഐതിഹ്യം. ജോണ്‍ പൂരിലെ ജമയ്യയിൽ ഇന്നും പരശു രാമ മഹർഷിയുടെ അമ്മയായിരുന്ന രേണുക ദേവിയുടെ ക്ഷേത്രം ഉണ്ട്. അക്ഷ യ തൃദീയ ദിവസ്സം തമസ്സ നദിയിൽ സ്നാനം ചെയ്തു ഭക്തർ രേണുക ക്ഷേത്ര ത്തിൽ പൂജയും അർച്ചനയും ചെയ്തു വരുന്നു.           

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും

ജയരാജൻ കൂട്ടായി 

Friday, 10 April 2015

ബൈശാഖി - വിഷു ആചാരങ്ങളും വിശ്വാസ്സങ്ങളും

 
 വിഷു - ബൈശാഖി  ആചാരങ്ങളും വിശ്വാസ്സങ്ങളും.

ഉൽസ്സവങ്ങളുടെയും ആഘോഷങ്ങളുടേയും നാടായാണ് ഭാരതം അറിയപ്പെടു ന്നത്. വിവിധ ധർമ്മങ്ങളുടെയും, അവരുടേതായ ആഘോഷങ്ങളും വിശ്വാസ്സ ങ്ങളും, കൂടാതെ ഭാഷ അടിസ്ഥാനത്തിലുള്ള പല തരം ആഘോഷങ്ങളും കൂടി വൈവിധ്യമാർന്ന ഇത്രയും ഉൽസ്സവങ്ങൾ എല്ലാ കാലങ്ങളിലുമായി നടക്കുന്ന മറ്റൊരു രാജ്യം ഇല്ലെന്നു തന്നെ പറയാം. ഏതാനും ചില ഉൽസ്സവങ്ങളും ആ ഘോഷങ്ങളുമൊഴിച്ചാൽ ബാക്കിയെല്ലാം ഏതെങ്കിലും സംസ്ഥാനങ്ങളിൽ മാത്രം നടക്കുന്ന പ്രാദേശിക ഉൽസ്സവങ്ങളാണ്.

എന്നാൽ ഇന്ത്യയിൽ എല്ലായിടത്തും, ആഘോഷി ക്കുന്ന ഒരു ദേശീയ ഉൽസ്സവ മാണ് വിഷു (ബൈശാഖി.)  ദേശ വ്യത്യാസ്സത്തിനനുസ്സരിച്ചു പേരിലും, ആചാ രങ്ങളിലും അൽപ്പം വ്യത്യാസ്സം ഉണ്ടെന്നു മാത്രം. ഉദാഹരണത്തിന് കേരളത്തി ൽ വിഷു, പ ഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ   ബൈശാഖി, ആസ്സാമിൽ ബി ഹു, വടക്കു കിഴക്കൻ  ഇന്ത്യയിൽ ബിസാകു, കർണാടകയിൽ ബിസ്സു ചങ്ക്രാന്ദി, ഒറിസ്സയിൽ മഹാ വിഷുവ സംക്രാ ന്തി, ബംഗാ ളിൽ പോഹേല ബോയിസാക്, തമിൾ നാടിൽ പുത്താണ്ട്, കൂടാതെ ആന്ധ്രാ പ്ര ദേശിലും, ഉത്തരേന്ത്യൻ സംസ്ഥാ നങ്ങളിലും, ബർമ്മ, കമ്പോഡിയ, ലാവോസ്, നേപ്പാൾ, ശ്രീലങ്ക, തായ്‌ലാൻഡ്‌ എ ന്നി രാജ്യങ്ങളി ലും വിഷു മറ്റു പല പേരുക ളിലും, ആചാരങ്ങളോടും കൂടി  ആ ഘോഷിക്കുന്നു.


സൂര്യൻ മേഷ രാശിയിൽ പ്രവേശിക്കുന്ന ദിവസ്സത്തെ അടിസ്ഥാനമാക്കിയാണ് സാധാരണയായി വിഷു ആഘോഷിക്കുന്നത്. മീനം മുപ്പത്തി ഒന്നിനും, മേടം ഒ ന്നിനുമാണ് വിഷു ആഘോഷം. ഇംഗ്ലീഷ് മാസ്സം ഏപ്രിൽ പതിമൂന്നു, പതിനാലി നാലു തിയ്യതികളിലാണ് കൂടുതലും, എന്നാൽ പത്രണ്ട്, പതിമൂന്നു വർഷത്തിൽ ഒരിക്കലോ, രണ്ടു  പ്രാവശ്യമോ ഏപ്രിൽ പതിനാലും പതിനഞ്ചുമായി വിഷു ആഘോഷം വരാറു ണ്ട്. ഭൂമി ശാസ്‌ത്രപരമായി സൂര്യൻ ഭൂമദ്ധ്യ രേഖക്ക് മുക ളിൽ എത്തുന്ന ദിവസ്സമാണ്‌ വിഷു. ഈ ദിവസ്സം ഭൂമിയിലെ ഏതു ഭാഗത്തുള്ള വർക്കും രാവിനും, പകലിനും തുല്യ ദൈർഘ്യമായിരിക്കും അനുഭവപ്പെടുക.

ഡൽഹിയിലേയും പഞ്ചാബിലേയും ബൈശാഖി ആഘോഷം വളരെ പ്രശസ്ത മാണ്. പഞ്ചാബിൽ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു അമൃതസറിലെ ആഘോഷ ങ്ങളിൽ വിദേശികളും അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായി  വളരെയ ധികം സഞ്ചാരികൾ എത്തുന്ന സമയവുമാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാന ങ്ങളിൽ ഗോതമ്പ് വിളയുന്ന സമയം കൂടിയാണ് അത് കൊണ്ട് തന്നെ അവിടങ്ങ ളിൽ വിളവെടുപ്പ് ഉൽസ്സവമായും ബൈശാഖി ആഘോഷിക്കുന്നു.

പാകമായി കിടക്കുന്ന ഗോതമ്പ് വയൽ കാണുവാൻ തന്നെ പ്രത്യേക അനുഭൂതി യാണ്, എവിടെ നോക്കിയാലും സ്വർണ്ണ മയമായ വയലുകൾ, സ്വർണ്ണ പരവതാ നി വിരിച്ച പോലെ കണ്ണിനും മനസ്സിനും ഒരു പോലെ കുളിരേകും. സൂര്യൻ മേ ഷ രാശിയിൽ പ്രവേശിക്കുന്ന വിശേഷ ദിവസ്സമാകയാൽ സിഖ്കാരുടെ പത്താ മത്തെ ഗുരുവായ ഗുരു ഗോബിന്ദ് സിങ്ങ് ആയിരത്തി അറുന്നൂറ്റി തൊണ്ണൂറ്റി ഒ ൻപതിൽ ഖാൽസ്സ പദവി ഏറ്റെടുക്കുവാൻ ഈ ദിവസ്സം തന്നെ തിരഞ്ഞെടുക്കു കയായിരുന്നു. അന്ന് മുതൽ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ആഘോഷ ങ്ങൾക്ക് തിളക്കം വർദ്ധിക്കുകയും ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നുമു ള്ള സഞ്ചാരികൾ എത്തുവാനും തുടങ്ങി.

ഖാൽസ്സാ പദവി ഏറ്റെടുക്കുവാൻ പഞ്ചാബിലെ അനന്തപൂർ സാഹിബ് മൈതാ നത്തിൽ ഒത്ത് ചേർന്ന ജനങ്ങളുടെ ഇടയിൽ വച്ച് ഗോബിന്ദ് റായ് എന്ന ഗുരു ഗോബിന്ദ് സിങ്ങ് ജനങ്ങളെ പരീക്ഷിക്കുവാൻ തീരുമാനിക്കുന്നു. സ്വന്തം ഉറയി ലുള്ള വാൾ വലിച്ചെടുക്കുകയും എനിക്ക് തല സമർപ്പിക്കുവാൻ തയ്യാറുള്ളവ ർ മുന്നോട്ട് വരാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ആശ്ചര്യ ഭരിതരായ ജനങ്ങ ൾക്കിടയിൽ നിന്നും ലാഹോർ സ്വദേശിയായ ദയാറാം എന്ന ആൾ മുന്നോട്ട് വരു കയും തല കുനിച്ചു നിൽക്കുകയും ചെയ്യുന്നു. ദയാറാമുമായി ഗോബിന്ദ് റായ് സ്റ്റേജിനു പിറകിലേ ക്ക് പോകുന്നു.

അൽപ്പ സമയത്തിനകം രക്തം പുറത്തേക്കൊഴുകുന്നു. തുടർന്ന് പുറത്ത് വന്ന ഗോബിന്ദ് റായ് ഇനിയും തല വേണമെന്നു പറയുന്നു. സഹാറൻ പൂർ സ്വദേശി യായ ധർമ്മദാസ് എന്ന ആൾ മുന്നോട്ട് വരുകയും ഗോബിന്ദ് റായ് സ്റ്റേജിനു പിറ കിലേക്ക് കൊണ്ട് പോകുകയും രക്തം ഒഴുകുകയും ചെയ്യുന്നു. തു ടർന്ന് മൂന്ന് പ്രാവശ്യമായി ഇതേ നടപടികൾ ആവർത്തിക്കുകയും ജഗന്നാഥ് നി വാസ്സിയാ യ ഹിമ്മത് റായ്, ദ്വാരക സ്വദേശിയായ മോഹക് ചന്ദ്, ബിദർ സ്വദേ ശിയായ സാഹിബ് ചന്ദ് എന്നിവർ സ്വന്തം തല ഗുരുവിന് സമർപ്പിക്കുകയും ചെയ്യുന്നു. ധാരയായി ഒഴുകുന്ന രക്തത്തിനു നടുവിൽ കൂടി അൽപ്പ സമയത്തിനകം അ ഞ്ചു പേരുമായി പുഞ്ചിരിച്ചു കൊണ്ട് ഗോബിന്ദ് റായ് പുറത്തേക്കു വരുകയും ജനങ്ങളെ പരീക്ഷിക്കുകയായിരുന്നുവെന്ന സത്യം ബോധ്യപ്പെടുത്തു കയും ചെ യ്യുന്നു.

അനുയായികളുടെ പ്രവർത്തിയിൽ സംപ്രീതനായ ഗോബിന്ദ് റായ് അഞ്ചുപേ രെയും ശിഷ്യന്മാരാക്കുകയും, അമൃത് പാനം ചെയ്യിക്കുകയും, ഇനി മുതൽ എ ല്ലാ സിഖ്കാരും പേരിനൊപ്പോം സിങ്ങ് എന്ന പേർ ചേർത്ത് അറിയെപ്പെടുമെ ന്നും പ്രഖ്യാപിക്കുന്നു. സിങ്ങ് ആകുന്ന സിഖ്‌കാർ താടിയും മുടിയും വളർത്തു കയും, മുടി ഒതുക്കുവാൻ തലയിൽ കെട്ട് കെട്ടുവാനും, സ്വരക്ഷക്കായി കിർപാ ൺ ധരിക്കുവാനും, കൈകളിൽ വള ധരിക്കുവാനും ഉപദേശിക്കുകയും സ്വന്തം പേരിനോട് സിങ്ങ് ചേർത്ത് ഗോബിന്ദ് സിങ്ങ് ആയി മാറു കയും ചെയ്തെന്നും ചരിത്രം.

സ്വന്തം ജീവിതത്തിൽ പ്രവർത്തികമാക്കിയതോടോപ്പോം ജാതി, മത ഭേദമില്ലാ തെ ധർമ്മത്തിനും, നീതിക്കും വേണ്ടി പ്രവർത്തിക്കുവാൻ ജനങ്ങളെ ഉപദേശി ക്കുകയും ചെയ്ത ഗുരുവായിരുന്നു ഗുരു ഗോബിന്ദ് സിംഗ്. ആകാശത്തു വിശാ ഖ നക്ഷത്രം ഏറ്റവും കൂടുതൽ ശോഭയോടെ ഉദിച്ചു നിൽക്കുന്ന സമയം കൂടി യാണ് ബൈശാഖി അഥവാ വിഷു. സിഖുകാരുടെ പ്രഥമ ഗുരുവായിരുന്ന ഗുരു നാനാക്ക് ബൈശാഖി ആഘോഷത്തിൻറെ പ്രാധാന്യം വിശ്വാസ്സികളെ ഓർമ്മി പ്പിച്ചിരുന്നുവെന്നു സിഖു മത വിശ്വാസ്സികൾ പറയുന്നു.

ഉത്തരേന്ത്യയിൽ ബൈശാഖി ആഘോഷ ഐതിഹ്യം മഹാഭാരത കഥയിൽ പാ ണ്ഡവരുമായി ബന്ധപ്പെട്ടു കിടക്കുന്നു. വനവാസ്സ കാലത്ത് പഞ്ചാബിലെത്തിയ പാണ്ഡവ സഹോദരന്മാർ കലശലായ ദാഹത്താൽ വലയുകയും യുധിഷ്ഠരനെ വിശ്രമിക്കാൻ നിർത്തി മറ്റു നാല് പേർ ജലം തേടി നടന്നു. ഇടയ്ക്കു കണ്ട ജലാശ യത്തിൽ വെള്ളം കുടിക്കുവാൻ തുടങ്ങുമ്പോൾ യക്ഷൻ തടയുകയും തൻറെ സമ സ്സ്യകളുടെ ഉത്തരം നൽകിയാൽ മാത്രമേ വെള്ളം കുടിക്കുവാൻ പാടുള്ളൂവെ ന്നു കൽപ്പിക്കുകയും ചെയ്യുന്നു.

യക്ഷനെ വകവെക്കാതെ നാലുപേരും വെള്ളം കുടിക്കുകയും ജലാശയത്തിനടു ത്ത് തന്നെ മരിച്ചു വീഴുകയും ചെയ്യുന്നു. സഹോദരങ്ങളായ നാൽവർ സംഘ ത്തെ തേടി നടന്ന യുധിഷ്ഠരൻ ജലാശയം കാണുകയും വെള്ളം കുടിക്കാൻ തുട ങ്ങുകയും, തുടർന്ന് യക്ഷൻ പ്രത്യക്ഷപ്പെട്ട് തൻറെ സമസ്സ്യക്ക് ഉത്തരം നൽകാ തെ വെള്ളം കുടിക്കരുതെന്നും  ആജ്ഞ ധിക്കരിച്ച നാലു പാണ്ഡവ സ ഹോദര ങ്ങൾ മരണപ്പെട്ട വിവരവും അറിയിക്കുന്നു.

 തുടർന്ന് യക്ഷൻ ചോദ്യങ്ങൾ ചോദിക്കുവാനും, യുധിഷ്ഠിരൻ ഉത്തരങ്ങൾ ന ൽകുവാനും തുടങ്ങി. എല്ലാ പ്രശ്നങ്ങൾക്കും തൃപ്തികരമായ ഉത്തരം ലഭിക്കു കയാൽ യക്ഷൻ അതീവ പ്രസന്നനാവുന്നു, തുടർന്ന് സഹോദരന്മാരിൽ ഒരാളെ മാത്രം പുനർ ജീവിപ്പിക്കാമെന്നും വാക്ക് നൽകുന്നു. സഹദേവനെ പുനർജീവി പ്പിക്കാൻ യുധിഷ്ഠിരൻ ആവശ്യപ്പെടുമ്പോൾ യക്ഷൻ ആശ്ചര്യ ഭരിതനാവുക യും സഹദേവനെ തിരഞ്ഞെടുക്കുവാനുള്ള കാരണം തിരക്കുകയും ചെയ്യുന്നു. കുന്തി മാതാവിൻറെ ഒരു പുത്രൻ ജീവിച്ചിരിക്കുമ്പോൾ മാദ്രി മാതാവിനും ഒരു പുത്രൻ ജീവിച്ചിരിക്കട്ടെ, അങ്ങനെയാവുമ്പോൾ മാദ്രി മാതാവിൻറെ മനോ വ്യ ഥ കുറയുമെന്നും മറുപടി നൽകുന്നു.

യുധിഷ്ഠിരൻറെ ധർമ്മ നിഷ്ഠയിൽ പ്രസ ന്നമായ യക്ഷൻ എല്ലാവർക്കും പുന ർജന്മം നൽകുന്നു. സന്തോഷം ആഘോഷിക്കാൻ അന്ന് ആ ജലാശയത്തിൻറെ കര യിൽ മേളയും, ഘോഷയാത്രയും നടക്കുകയും, പിന്നീട് എല്ലാ വർഷങ്ങളിലും അതേ ദിവസ്സം ആഘോഷങ്ങൾ നടക്കാൻ തുടങ്ങിയെന്നും അത് ബൈശാഖി ആ യി മാറിയെന്നും ഐതിഹ്യം.

ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ പർവ്വതങ്ങളുടെ മുകളിലുള്ള ദേവി ക്ഷേ ത്രങ്ങളിൽ പൂജയോടു കൂടിയാണ് ബൈശാഖി ആഘോഷം തുടങ്ങുന്നത്. പുതു വസ്ത്രം ധരിച്ചു, ആടിയും, പാട്ടു പാടിയും, ഡാൻസ് കളിച്ചും, പടക്കം പൊട്ടി ച്ചും,  പ രസ്പ്പരം ആശംസ്സകൾ നേർന്നും ആഘോഷം ഘംഭീരമാക്കുന്നു. കൂടാ തെ അതി രാവിലെ പുണ്ണ്യ നദികളിൽ സ്നാനം ചെയ്യുന്നത് വളരെ പുണ്ണ്യമാ യും വിശ്വാസ്സികളുടെ ധർമ്മമായും  കരുതപ്പെടുന്നു.


കേരളത്തിൽ പച്ചക്കറി കൃഷിയിൽ നിന്നുള്ള വിളവെടുപ്പുൽസ്സവമായാണ് വി ഷു ആഘോഷിച്ചിരുന്നത്. ഒരു കാലത്ത് കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ നിറ യെ പലതരം പച്ചക്കറികൾ ആയിരുന്നു. വരാനിരിക്കുന്ന ഒരു വർഷത്തെ ഫല ത്തെയാണ് വിഷു ദിവസ്സം ആചരിക്കുന്നത്. വർഷാരംഭമായാണ് മറ്റു സംസ്ഥാ നങ്ങളിലെന്ന പോലെ കേരളത്തിലും വിഷുവിനെ കാണുന്നത്. രാത്രിയും പക ലും തുല്യമായി വരുന്ന ദിവസമാണ് മേടം ഒന്ന്. വിഷുവെന്ന വാക്കിന് സമാസ്സ മം, തുല്യമായത് എന്നൊക്കെ അർത്ഥമുണ്ട്. തുലാമാസ്സം ഒന്നിന് തുലാ വിഷു വും ഉണ്ട്. എന്നാൽ വിഷുവെന്ന പേരിലല്ല മറ്റു പേരിലാണ് ഈ ദിവസ്സം ആ ഘോഷിക്കുന്നതെന്ന് മാ ത്രം

വിഷുവുമായി ബന്ധപ്പെട്ടു കേരളത്തിൽ പല ഐതിഹ്യങ്ങളും നിലവിലുണ്ട്. ശ്രീ കൃഷ്ണ ഭഗവാനാൽ നരകാസുരൻ വധിക്കപ്പെട്ട ദിവസ്സമെന്നും, തൻറെ കൊ ട്ടാരത്തിനുള്ളിൽ കടന്നു വരുന്ന സൂര്യനെ രാവണൻ നേരെ ഉദിക്കാൻ അനുവ ദിക്കാതെ ദിശ മാറ്റിയെന്നും, ശ്രീ രാമനാൽ നടന്ന രാവണ നിഗ്രഹത്തോടെ സ്വത ന്ത്രനായ സൂര്യൻ നേർദിശയിൽ ഉദിച്ച ദിവസ്സം വിഷുവായി ആഘോഷിക്കുന്നു വെന്നുമൊക്കെയാണ് അതിൽ ചിലത്. ധനവും, ധാന്യങ്ങളും, ഫലങ്ങളും, കൊ ന്ന പൂവും, നില വിളക്കും, കസവ് മുണ്ടും, വെള്ളം നിറച്ച കിണ്ടി, പലഹാര ങ്ങൾ, കൂട്ടത്തിൽ ശ്രീ കൃഷ്ണ വിഗ്രഹവും കണിയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത താണ്.

കണി കണ്ടുണരുന്നവർ ഐശ്വര്യ പൂർണ്ണമായ നല്ല നാളേയുടെ നാന്ദി മു ന്നിൽ കാണുന്നു. മനുഷ്യനോടൊപ്പം, മരങ്ങളും, വളർത്ത് മൃഗങ്ങളും, പ്രകൃതിയും വിഷു ദിവസ്സം കണി കണ്ടുണരണമെന്നത് വിശ്വാസ്സം. മാനവ രാശിയുടെയും, മറ്റു ജീവജാലങ്ങുടെയും നിനനിൽപ്പിനു പ്രകൃതിയെ സംരക്ഷിക്കണമെന്ന തിരി ച്ചറിവാണ് വിഷു കണിയുടെ ആചാരങ്ങളിൽ നിലനിന്നിരുന്നത്. കണി കണ്ട ശേ ഷം സമ്പൽ സമൃദ്ധവും ഔശര്യ പൂർണ്ണമായതുമായ നല്ല നാളെകൾ ആശംസ്സി ച്ചു കൊണ്ട് ഗൃഹ നാഥൻ എല്ലാവർക്കും വിഷു കൈ നീട്ടം നൽകുകയും വളർ ത്തു മൃഗങ്ങൾക്ക് മധുര പലഹാരങ്ങൾ നൽകുകയും ചെയ്യുന്നു. വിഷുവിനെ വരവേൽക്കാനെന്ന പോലെ കേരളത്തിൽ എല്ലായിടത്തും പൂത്ത് നിൽക്കുന്ന കൊന്ന മരം, മറ്റു സംസ്ഥാനങ്ങളിലും ഇതേ സമയങ്ങളിലാണ് പുഷ്പ്പിക്കുന്നത്. വിഷുവിനു മുമ്പ് ഉഴുത് ഒരുക്കി നിർത്തിയ വയലുകളിൽ വിഷുവിന് ശേഷം വിത്തിടൽ തുടങ്ങുന്നു.

ഋതു രാജനായ വസന്തകാലത്തെ വരവേൽക്കലാണ് വിഷു. പൂത്തുലഞ്ഞ കൊ ന്നയും, ചക്ക, മാങ്ങയടക്കം ഫല സമൃദ്ധമായ മരങ്ങൾ, വെള്ളരിയും മറ്റു പച്ച ക്കറികളും കൊണ്ട് സമൃദ്ധമായ വയലുകൾ, നീട്ടി പാടുന്ന വിഷു പക്ഷികൾ, പ്ര സന്നവദനനായി  ഉദിച്ചുയരുന്ന പകലോൻ ഇതെല്ലാം വിഷു കാലത്ത് മാത്രം കാ ണുന്ന പ്രത്യേക കാഴ്ചകൾ.  

വിഷു കേരളീയരുടെ മാത്രം ഉൽസ്സവമൊ, ആഘോഷമോ അല്ല, മറിച്ചു, ഇന്ത്യ യിലെ എല്ലാ സംസ്ഥാനങ്ങളിലും, ലോകത്തിൻറെ പല ഭാഗങ്ങളിലും ആഘോ ഷിക്കുന്ന ഉൽസ്സവം കൂടിയാണ്. എന്നാൽ ആഘോഷങ്ങൾക്ക് പല തരം ആചാര ങ്ങളും വിശ്വാസ്സങ്ങളുമാണെന്ന് മാത്രം.

നമുക്കും നമ്മുടെ ഈ ദേശീയ ഉൽസ്സവത്തെ വരവേൽക്കാം, ഭംഗിയായും, ഉ ത്സാഹപൂർവ്വവും ആ ഘോഷിക്കാം. കൊന്നയും, കണിയും, പടക്കവും, പല ഹാരങ്ങളുമായി  നമുക്കും  വിഷുവിനെ ആഘോഷ ഭരിതമാക്കാം .




ജയരാജൻ കൂട്ടായി.