Thursday, 19 November 2015

അഹോയി അഷ്ടമി - ആചാരങ്ങളും വിശ്വാസ്സങ്ങളും


അഹോയി അഷ്ടമി - ആചാരങ്ങളും വിശ്വാസ്സങ്ങളും

അമ്മമാരായ സ്ത്രീകൾ മക്കളുടെ ക്ഷേമത്തിനായും, ദീർഘായുസ്സിനും, അവരു ടെ ജീവിതം സ ന്തോഷ ഭരിതമാക്കാനും വേണ്ടി അനുഷ്ടിക്കുന്ന വ്രതമാണ് അ ഹോയി അഷ്ടമി വ്രതം. കാർത്തിക മാസത്തിലെ കൃഷ്ണ പക്ഷ അഷ്ടമി ദിവസ്സ മാണ്‌ അഹോയി അഷ്ടമിയായി ആചരിക്കുന്നത്. ഇത് ദിവാളിയുടെ ഏതാണ്ട് എട്ടു ദിവ സ്സങ്ങൾക്ക് മുമ്പാണ്, അഷ്ടമി ദിവസ്സം അതി രാവിലെ തുടങ്ങുന്ന ഉപ വാസ്സം വൈകുന്നേരം ആകാശത്തിൽ നക്ഷത്രങ്ങൾ ഉദിക്കുന്നതോടെ അവസ്സാനി പ്പി ക്കുന്നു. ഉപവാസ്സ സമയത്ത് നിരാഹാരമിരിക്കുകയും, വെള്ളമോ ഭക്ഷണ മോ കഴിക്കുവാൻ പാടില്ല.

ചുമരിൽ അഷ്ട കോണാകൃതിയിൽ അഹോയി ഭഗവതിയുടെ പടം വരക്കുക യും (അഷ്ടമിയുമായി ബന്ധപ്പെട്ടതു കൊണ്ടാണ് അഷ്ട കോണാ കൃതിയിൽ വര ക്കുന്നത്). അഷ്ടമി ഭഗവതിയുടെ പടത്തിനരുകിലായി കുറുക്കൻറെയും കുട്ടിക ളുടെയും പടവും വരയ്ക്കുന്നു. നിലത്തു വരച്ച കൊലത്തിനകത്തു കലശവും, കലശത്തിന് മുകളിലായി ഒരു ചെറു മണ്‍ പാത്രത്തിൽ വെള്ളവും കറുക പു ല്ലും വയ്ക്കണം. പ്രസാദമായി എട്ടു പൂരിയും, എട്ടു കഷണം ഹൽവ, അല്ലെങ്കി ൽ മറ്റു മധുര പലഹാരവും (എന്ത് പലഹാരമായാലും എട്ടു എണ്ണമാണ് വേണ്ട ത്), ഒപ്പം തന്നെ വീട്ടിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീക്ക് പൂരി അല്ലെങ്കിൽ മ ധുര പലഹാരവും ഒരു ചെറു തുക പണവും കൊടുക്കണം. വ്രതാനുഷ്ടാനവും പൂജയും  സ്ത്രീകൾ മാത്രമേ ചെയ്യുകയുള്ളൂ എന്നതാണ് അഹോയി അഷ്ടമി യുടെ പ്രത്യേകത. സന്ധ്യ സമയത്ത് അഹോയി ഭഗവതിയുടെ പടത്തിനു മുന്നി ൽ വെള്ളി കൊണ്ടുള്ള ഗ്ലാസിൽ ജലവും, പാൽ പഴങ്ങൾ എല്ലാം നൈവേദ്യമാ യി സമർപ്പിക്കുന്നു.  പൂജകൾക്ക് ശേഷം, കയ്യിൽ ഏഴു മണി ഗോതമ്പ് പിടിച്ചു അഹോയി ഭഗവതിയുടെ കഥ വായിക്കുകയും, വായനക്ക് ശേഷം പൂജയിലെ നൈവേദ്യം അമ്മായിയമ്മയെ ഊട്ടുകയും തുടർന്ന് ആകാശത്തു നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെ ട്ടന്നു ഉറപ്പു വരുത്തിയ ശേഷം വെള്ളി ഗ്ലാസിലെ വെള്ളം കുടിച്ചു വ്രതം അവസ്സാനിപ്പിക്കുന്നതുമാണ് അഹോയി അഷ്ടമിയുടെ ആചാരങ്ങൾ.

അഹോയി അഷ്ടമിയുടെ പികളിലുള്ള ഐതിഹ്യം ഇങ്ങിനെ, പുരാതന കാല ത്ത് ഒരു നഗരത്തിൽ ഒരു ഗ്രാമീണ ദമ്പതികൾ താമസ്സിച്ചിരുന്നു. അവർക്ക് ഏഴു പുത്രന്മാരായിരുന്നു. ദിവാളി അടുത്തതിനാൽ, വീടും, മുറ്റവും നന്നാക്കാൻ വേ ണ്ടി മണ്ണെടുക്കാൻ ഗ്രാമീണൻറെ ഭാര്യ കാട്ടിലേക്ക് പോയി. ഒരു കുറുക്കൻറെ കൂടിനടുത്ത് കൂന്താലി കൊണ്ട് മണ്ണ് കുഴിച്ചു കൊണ്ടിരിക്കുമ്പോൾ കൂന്താലി കയ്യിൽ നിന്നും അബദ്ധത്തിൽ തെന്നുകയും കുറുക്കൻറെ കൂടിനു മുകളിൽ വീ ഴുകയും കൂട്ടിലുണ്ടായിരുന്ന കുറുക്കൻറെ കുട്ടികൾ മരിക്കുകയും ചെയ്തു. ഈ കാഴ്ചയിൽ മനം നൊന്ത ഗ്രാമണി കുഴിച്ചെടുത്ത മണ്ണും അവിടെ ഉപേക്ഷി ച്ചു കൊണ്ട് തിരിച്ചു പോയി.

കുറച്ചു നാളുകൾക്കു ശേഷം അവരുടെ ഏഴു പുത്രന്മാരും ഒന്നൊന്നായി ഒരു വ ർഷത്തിനിടയിൽ മരണമടഞ്ഞു. ഒരു ദിവസ്സം അവർ അവരുടെ ഗ്രാമത്തിലെ വൃദ്ധ സ്ത്രികളോട് അവരുടെ പുത്രമരണത്തിൻറെ കഥന കഥ പറ യുന്നു. ഒരു തെറ്റും ചെയ്യാത്ത തങ്ങൾക്കു എന്ത് കൊണ്ട് ഇങ്ങിനെയൊരു ദുർ വിധി വന്ന തെന്നറിയില്ലായെന്നും പറഞ്ഞു കൊണ്ട് ഹൃദയം പോട്ടുമാറ് വിലപിക്കുന്നു. പിന്നീട് അറിയാതേയും അബദ്ധത്തിലും സംഭവിച്ച കുട്ടി കുറുക്കന്മാരുടെ മര ണത്തിൻറെ കഥയും വിവരിക്കുന്നു. ഉപായം ഒന്നും പറയാൻ പറ്റാതെ അവരെ ല്ലാവരും ഭഗവതിയെ പ്രാർത്തിക്കൻ നിർദ്ദേശിക്കുന്നു.

ജീവിതത്തിൽ എല്ലാം നഷ്ടമായ ദമ്പതികൾ എതെങ്കിലും പുണ്യ സ്ഥലത്ത് ചെന്ന് ജീവിതം അവസ്സാനിപ്പിക്കാൻ തീരുമാനിക്കുന്നു. വീട് വിട്ടിറങ്ങി ഭക്ഷണമോ വെള്ളമോയില്ലാതെ കൊടും വെയിലേറ്റു ദിവസ്സം മുഴുവൻ നടക്കുകയാൽ  അ വശരായ രണ്ടു പേരും കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഒരു അശരീരി കേട്ടാണു രണ്ടു പേരും മയക്കമുണർന്നത്. കുട്ടിക്കുറു ക്കൻറെ മരണത്തിലുള്ള പാപമാണ് ഈ ദുരവസ്ഥക്ക് കാരണമെന്നും പ്രധിവി ധിയായി കുട്ടികുറുക്കൻറെ മുഖം വ രച്ച ഒരു ചിത്രവുമായി, കാർത്തിക കൃ ഷ്ണ അഷ്ടമി ദിവസ്സം ഭഗവതിയുടെ മുന്നിൽ പ്രായശ്ചിത്തം ചെയ്തു, അറിയാ തെ ചെയ്തു പോയ അപരാധം പൊറുക്കുവാൻ മനസ്സലിഞ്ഞു പ്രാർത്ഥിക്കുവാ നും, നിർദ്ദേശിക്കുന്നു. കൂടാതെ എല്ലാ ജീവ ജാലങ്ങളോടും സ്നേഹത്തോടും, ദയയോടും കൂടി മാത്രം സമീപിക്കാനും, എന്ത് പ്രവർത്തി ചെയ്യുമ്പോഴും അ ന്യ ജീവികളുടെ സുരക്ഷയും ഉറപ്പാക്കണ മെന്നും നിർദ്ദേശിക്കുന്നു.

നിർദ്ദേശം സ്വീകരിച്ചു ദമ്പതികൾ വ്രതം അനുഷ്ടിക്കുകയും, അവരുടെ വ്രത ശുദ്ധിയിലും ഭക്തിയിലും ആകൃഷ്ടയായ അഷ്ടമി ഭഗവതി പാപം പൊറുക്കു കയും അനുഗ്രഹവും, സർവ്വ ഔശര്യവും നൽകുന്നു. അങ്ങിനെ മരണമടഞ്ഞ അവരുടെ മക്കൾക്ക്‌ പകരമായി അവർ വീണ്ടും ഏഴു മക്കളെ പ്രസ്സവിക്കുക യും അവരുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കയ് വന്നുവെന്നും വിശ്വാസ്സം.

ദമ്പതികളോടൊപ്പം  വൃദ്ധ സ്ത്രീകളും ഉപവാസ്സത്തിൽ പങ്കു ചേർന്നെന്നും പി ന്നീട് തുടർച്ചയായി എല്ലാ വർഷ ങ്ങളിലും ഉപവാസവും, വ്രതവും തുടങ്ങിയെ ന്നും, അങ്ങിനെ അത് നാട്ടിലെ ഒരു ആ ചാരമായി മാറിയെന്നും വിശ്വാസ്സം. അ ന്യ ജീവികളോടുള്ള സഹാനുഭൂതി എല്ലാ കാലത്തും ഭാരതത്തിൽ നില നിന്നിരു ന്നെന്നതിനുള്ള തെളിവ് കൂടിയാണ് അഹോയി അഷ്ടമി ആഘോഷത്തിലെ ആ ചാരങ്ങളും വിശ്വാസ്സങ്ങളും.


അന്ന് മുതൽ എല്ലാ വർഷവും വിശ്വാസ്സികളായ അമ്മമാർ മക്കളുടെ ധീർഘാ യുസ്സിനും, ഔശര്യത്തിനുമായി അഹോയി അഷ്ടമി വ്രതം അനുഷ്ടിക്കാനും തുട ങ്ങിയെന്നും ഐതിഹ്യം. 

ലോകത്തിലെ എല്ലാ അമ്മമാരുടെ മക്കളും, ധീർഘായുസ്സും, സമൃദ്ധിയും, ഔ ശര്യത്തോടും കൂടി ജീവിക്കാൻ അഹൊയി ഭഗവതി അനുഗ്രഹിക്കട്ടേ.

നവംബർ മൂന്ന് രാവിലെ അഞ്ചു മണി മുതലാണ്‌ ഈ വർഷത്തെ അഹോയി അഷ്ടമി വ്രതം ആരംഭിക്കുന്നത്.

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും.

ജയരാജൻ കൂട്ടായി

നരക ചതുർദശി - ആചാരങ്ങളും വിശ്വാസ്സങ്ങളും


നരക ചതുർദശി - ആചാരങ്ങളും വിശ്വാസ്സങ്ങളും

കാർത്തിക മാസ്സത്തിലെ കൃഷ്ണ പക്ഷ ദിവസ്സമാണ്‌ നരക ചതുർദശി അഥവാ കാർത്തിക കൃഷ്ണ പക്ഷ ചതുർദശിയായി ആഘോഷി ക്കുന്നത്. ചന്ദ്ര മാസ്സ പ്ര കാരം ഇരുപത്തിയെട്ടു ദിവസ്സങ്ങളാണുള്ളത്. അതിൽ രണ്ടു പക്ഷങ്ങളുമാണു ള്ളത്, പതിനാലു ദിവസ്സം ശുക്ല പക്ഷ ദിവസ്സങ്ങളും (പൌർണ്ണമി), ബാക്കി പതി നാലു ദിവസ്സം കൃഷ്ണ പക്ഷദിവസ്സങ്ങളുമാണ്. (അമാവാസി)   കാളി ചൌതാ സ് എന്ന പേരിലും അറിയപ്പെടുന്ന ഈ ദിവസ്സമാണ്‌ ശ്രി കൃഷ്ണനും സത്യഭാമ യും ചേർന്ന് കാലി ചൌതാസ്സിൽ (കാലി എന്നാൽ കറുപ്പ്, ചൌതാസ് എന്നാൽ പതിനാലാം നാൾ) നരകാസ്സുരനെ വധിച്ചതെന്ന് വിശ്വാസ്സം. അ ഞ്ചു ദിവസ്സങ്ങ ളിലായുള്ള ദിവാളി ആഘോഷങ്ങളുടെ രണ്ടാം ദിവസ്സമാണ്‌ നരക ചതുർദശി അല്ലെ ങ്കിൽ കാളി ചൌതാസ് ആഘോഷിക്കുന്നത്. ( രൂപ്‌ ചതുർദശി, ചോട്ടി ദി വാളി എന്ന പേരുകളിലും അറിയപ്പെടുന്നു) നരക ചതുർദശിയോടനുബന്ധിച്ചു ള്ള  എ ല്ലാ ആചാരങ്ങളും, ചടങ്ങുകളും അതി രാവിലെ തന്നെ ആരംഭിക്കുന്നു.

ദാനവ രാജാവായിരുന്ന ഘടകാസ്സുരനെ അട്ടിമറിച്ചു കൊണ്ട് ബാണാസ്സുരൻറെ സഹായത്തോടെ നരകാസ്സുരൻ പ്രഗ്ജ്യോതിഷയിലെ (ഇന്നത്തെ ആസ്സാം സ്റ്റേറ്റ്, ഗുവാഹത്തി) രാജ്യത്തിൻറെ ഭരണം പി ടിച്ചെടുത്തെന്നും, അധികാര ഗർവ്വും, തനിക്കു ലഭിച്ച വരവും വച്ചു എല്ലാ രാജ്യങ്ങളെയും സ്വന്തം നിയന്ത്രത്തിൻ കീ ഴിലാക്കി, പിന്നീട് സ്വർഗലോകത്തേയും വരുതിയിലാക്കുകയും അധികാര മ ത്ത് തലയ്ക്കു പിടിച്ചതിനാൽ അളവറ്റ ധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു കൊള്ളയടിക്കുന്ന കൂട്ടത്തിൽ പല ദേശങ്ങളിൽ നിന്നായി പതിനാറായിരത്തിൽ പ്പരം കന്യകകളെ ബന്ധനസ്ഥരാക്കി തടവിൽ പാർപ്പിച്ചിരുന്നു.

നരകാസ്സുരൻറെ അക്രമത്തിൽ പൊറുതി മുട്ടിയ ദേവന്മാർ ഇന്ദ്ര ഭഗവാൻറെ നേതൃത്വത്തിൽ വിഷ്ണു ഭഗവാനെ സമീപിക്കുകയും നരകാസ്സുരൻറെ ക്രൂരത കളിൽ നിന്നും രക്ഷിക്കുവാനും അപേക്ഷിക്കുന്നു. അപേക്ഷ സ്വീകരിച്ച വി ഷ്ണു ഭഗവാൻ കൃഷ്ണാവതാരം എടുക്കുകയും പത്നിയായ സത്യഭാമയുമാ യി ചേർന്ന് ഗരുഡ വാഹനത്തിൽ നരകാസ്സുരനുമായി യുദ്ധം തുടങ്ങുന്നു. യുദ്ധ ത്തിൽ നരകാസ്സുരൻറെ ജനറൽ ആയ അഞ്ചു തലകളോട് കൂടിയ മുരായെ വധി ക്കുന്നു, അങ്ങിനെ കൃഷ്ണ ഭഗവാനു മുരാരിയെന്നും പേര് വന്നു (മുരയുടെ ശ ത്രു). കനത്ത യുദ്ധത്തിനൊടുവിൽ കൃഷ്ണ ഭഗവാൻ സുദർശന ചക്രം ഉപയോ ഗിച്ചു നരകാസുരൻറെ ശിരച്ചേതം നടത്തുന്നു.

അവസ്സാന ശ്വാസ്സ സമയത്ത് നര കാസുരന് പശ്ചാത്താപമുണ്ടാകുകയും തൻറെ തെറ്റുകൾ പൊറുക്കാനും, പാ പത്തിൽ നിന്നും മോചിപ്പികാനും, തൻറെ മരണ ദിവസ്സം ഒരു പുതു യുഗത്തി ൻറെ പിറവിയായും ഭൂമിയിലെ എല്ലാവരും ആ ഘോഷിക്കണമെന്ന് വരം ചോ ദിക്കുന്നു. അങ്ങിനെ കൃഷ്ണ ഭഗവാൻ കൊടുത്ത വരമാണ് നരക ചതുർദശിയായി ആചരിക്കുന്നത്. നരകാസുര വധത്തോടെ പൈശാചീകത അവസ്സാനിക്കു കയും സന്തോഷവും, ഔശര്യവും ഉണ്ടാവുക യും ചെയ്തു. പിറ്റേ ദിവസ്സം മുതൽ എല്ലാവരും പടക്കം പൊട്ടിച്ചും, രഗോളി വരച്ചും, വർണ്ണ വിളക്കുകൾ കത്തിച്ചും, മധുര പലഹാരങ്ങൾ ഉണ്ടാക്കിയും ആഘോഷിച്ചു. അങ്ങിനെ ദിവാളി ആഘോഷമായി മാറി.

നരകാസ്സുരനെ വധിച്ചതിൽ പിന്നെ കൃഷ്ണ ഭഗവാൻ കന്യകമാരെ ബന്ധനത്തി ൽ നിന്നും വിമുക്തരാക്കി. അപ്പോൾ ഒരു പുതിയ പ്രശ്നം ഉണ്ടായി. തടവറയി ൽ നിന്നും രക്ഷപ്പെട്ട കന്യകമാരെ സ്വീകരിക്കാൻ അവരുടെ കുടുംബാഗങ്ങളും, സമൂഹവും വിമുഖത കാട്ടി. കന്യകമാർ ഭഗവാനോട് തങ്ങൾക്കു പോകാൻ വേ റെ ഇടമില്ലെന്നും ഈ വിഷമ സന്ധിയിൽ നിന്നും രക്ഷിക്കണമെന്നും അപേക്ഷി ക്കുന്നു. ആശ്രിത വത്സലനായ ഭഗവാൻ അവരെയെല്ലാം കൂടെ കൊ ണ്ട് പോകു കയും, പാർപ്പിടസൌകര്യവും, ഭക്ഷണവും, വസ്ത്രങ്ങളും നൽകുകയും അവ രുടെ സംരക്ഷണ ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നതുമായാണ് ഐ തിഹ്യം.

എന്നാൽ ഈ ഐതിഹ്യത്തെ ഓരോ ആളുകൾ അവരുടെ സൌകര്യത്തിനനു സ്സരിച്ചു പ ല വിധത്തിൽ വ്യാഖ്യാനിക്കുകയും അങ്ങിനെയുണ്ടായതാണ് ശ്രീ കൃഷ്ണനു പതിനാറായിരത്തിയെട്ടു ഭാര്യമാർ ഉണ്ടായിരുന്നുവെന്ന വാദങ്ങ ളും.

 നരക ചദുർദശി ദിവസ്സം വിശ്വാസ്സികൾ സുര്യോദയത്തിനു മുമ്പായി  ഉണരുക യും, നരകാസ്സുരൻറെ കോലം കത്തിക്കുകയും, തുടർന്ന് ദേഹത്തി ൽ വാസന തൈലം പുരട്ടി കുളിക്കുകയും ചെയ്യുന്നു. അഭ്യങ്ങ് സ്നാനം എന്ന പേരിൽ അ റിയപ്പെടുന്ന ഈ കുളി സൂര്യോദയത്തിനു മുമ്പായി ചെയ്താൽ നരക യാതനക ൾ അനുഭവിക്കേണ്ടി വരില്ലായെന്നും, അകാല മൃത്യു ഒഴിവാ കുമെന്നും വിശ്വാ സ്സം. സൂര്യ പ്രകാശം ഭൂമിയിൽ പരക്കുന്നതിനു മുമ്പ് അഭ്യങ്ങ് സ്നാനം നടക്കണ മെന്നത് വിശ്വാസ്സം, ഇതിനും മുഹൂർത്ത സമയങ്ങൾ ഉണ്ട്, ഈ വർഷത്തെ മു ഹൂർത്തം രാവിലെ അഞ്ചു ഇരുപത്തി രണ്ടു മുതൽ ആറ് നാൽപ്പത്തി ആറ് വ രേയാണ്. നരകാസുര വധം കഴിഞ്ഞു കൃഷ്ണ ഭഗവാൻ ചദുർദശി ദിവസ്സം അ തി രാവിലെ കൊട്ടാരത്തിൽ തിരിച്ചെത്തുകയും ദേഹ ശുദ്ധിക്കായി വാസന തൈലം പുരട്ടി കുളിക്കുകയും ചെയ്തുവെന്നും ഐതിഹ്യം, ഇതാണ് അഭ്യങ്ങ് സ്നാനമായി മാറിയത്.


അഭ്യങ്ങ് സ്നാനം  കഴിഞ്ഞു, കണ്ണിൽ മഷിയിടുകയും, ചിഞ്ചുഡ ഇല തലയിൽ ചൂടി പ്രത്യേക മന്ത്രങ്ങൾ ചൊല്ലുന്നു. ദൈവ പൂജയും, യമ പൂജ യും നടത്തു ന്നു. പൂജയിൽ എണ്ണയും, പൂക്കളും ച ന്ദനവും ഉപയോഗിക്കുന്നു. അവിലും, തേങ്ങയും, ശർക്കരയും, പശുവിൻ നെ യ്യും ചേ ർത്ത് കുഴച്ച പ്രസാദവും നൈ വേദ്യമായി ഉപയോഗിക്കുന്നു.വൈകുന്നേരങ്ങളിൽ വീടുകളിൽ വർണ്ണ വിള ക്കുകളും, ദീപാലങ്കാരവും നടത്തുന്നു.


പൂജക്ക്‌ ശേഷം കുടുംബാഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ഘംഭീരമായ പ്ര ഭാത ഭക്ഷണവും നടത്തുകയെന്നത് ഈ ദിവസ്സത്തിൻറെ ആഘോഷത്തിൻറെ ഭാഗമാണ്. സന്ധ്യ മുതൽ അലങ്കാര ദീപങ്ങളും, നെയ്‌ വിളക്കുകളും കൊണ്ട് വിസ്മയം തീർക്കുകയും രാത്രി മുഴുവൻ പടക്കങ്ങൾ പൊട്ടിക്കുകയും ചെയ്യു ന്നു. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ നരകാസുരൻറെ കോലം ഉണ്ടാക്കുകയും, കോലത്തിനുള്ളിൽ പടക്കങ്ങൾ നിറച്ചു തീ കൊളുത്തുകയും ചെയ്യുന്നു.

നവംബർ മാസ്സം പത്താം തിയ്യതിയാണ് ഈ വർഷത്തെ നരക ചതുർദശി ആ ഘോഷം, തുടർന്ന് പതിനഞ്ചാം തിയ്യതി വരെ ദിവാളി ആഘോഷങ്ങളുമാണ്.

എല്ലാവർക്കും ദിവാളി ആശംസ്സകളും, നൻമ്മകൾ നിറഞ്ഞ നല്ല നാളുകളും  നേരുന്നു.

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും

ജയരാജൻ കൂട്ടായി.