Thursday, 19 November 2015

നരക ചതുർദശി - ആചാരങ്ങളും വിശ്വാസ്സങ്ങളും


നരക ചതുർദശി - ആചാരങ്ങളും വിശ്വാസ്സങ്ങളും

കാർത്തിക മാസ്സത്തിലെ കൃഷ്ണ പക്ഷ ദിവസ്സമാണ്‌ നരക ചതുർദശി അഥവാ കാർത്തിക കൃഷ്ണ പക്ഷ ചതുർദശിയായി ആഘോഷി ക്കുന്നത്. ചന്ദ്ര മാസ്സ പ്ര കാരം ഇരുപത്തിയെട്ടു ദിവസ്സങ്ങളാണുള്ളത്. അതിൽ രണ്ടു പക്ഷങ്ങളുമാണു ള്ളത്, പതിനാലു ദിവസ്സം ശുക്ല പക്ഷ ദിവസ്സങ്ങളും (പൌർണ്ണമി), ബാക്കി പതി നാലു ദിവസ്സം കൃഷ്ണ പക്ഷദിവസ്സങ്ങളുമാണ്. (അമാവാസി)   കാളി ചൌതാ സ് എന്ന പേരിലും അറിയപ്പെടുന്ന ഈ ദിവസ്സമാണ്‌ ശ്രി കൃഷ്ണനും സത്യഭാമ യും ചേർന്ന് കാലി ചൌതാസ്സിൽ (കാലി എന്നാൽ കറുപ്പ്, ചൌതാസ് എന്നാൽ പതിനാലാം നാൾ) നരകാസ്സുരനെ വധിച്ചതെന്ന് വിശ്വാസ്സം. അ ഞ്ചു ദിവസ്സങ്ങ ളിലായുള്ള ദിവാളി ആഘോഷങ്ങളുടെ രണ്ടാം ദിവസ്സമാണ്‌ നരക ചതുർദശി അല്ലെ ങ്കിൽ കാളി ചൌതാസ് ആഘോഷിക്കുന്നത്. ( രൂപ്‌ ചതുർദശി, ചോട്ടി ദി വാളി എന്ന പേരുകളിലും അറിയപ്പെടുന്നു) നരക ചതുർദശിയോടനുബന്ധിച്ചു ള്ള  എ ല്ലാ ആചാരങ്ങളും, ചടങ്ങുകളും അതി രാവിലെ തന്നെ ആരംഭിക്കുന്നു.

ദാനവ രാജാവായിരുന്ന ഘടകാസ്സുരനെ അട്ടിമറിച്ചു കൊണ്ട് ബാണാസ്സുരൻറെ സഹായത്തോടെ നരകാസ്സുരൻ പ്രഗ്ജ്യോതിഷയിലെ (ഇന്നത്തെ ആസ്സാം സ്റ്റേറ്റ്, ഗുവാഹത്തി) രാജ്യത്തിൻറെ ഭരണം പി ടിച്ചെടുത്തെന്നും, അധികാര ഗർവ്വും, തനിക്കു ലഭിച്ച വരവും വച്ചു എല്ലാ രാജ്യങ്ങളെയും സ്വന്തം നിയന്ത്രത്തിൻ കീ ഴിലാക്കി, പിന്നീട് സ്വർഗലോകത്തേയും വരുതിയിലാക്കുകയും അധികാര മ ത്ത് തലയ്ക്കു പിടിച്ചതിനാൽ അളവറ്റ ധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു കൊള്ളയടിക്കുന്ന കൂട്ടത്തിൽ പല ദേശങ്ങളിൽ നിന്നായി പതിനാറായിരത്തിൽ പ്പരം കന്യകകളെ ബന്ധനസ്ഥരാക്കി തടവിൽ പാർപ്പിച്ചിരുന്നു.

നരകാസ്സുരൻറെ അക്രമത്തിൽ പൊറുതി മുട്ടിയ ദേവന്മാർ ഇന്ദ്ര ഭഗവാൻറെ നേതൃത്വത്തിൽ വിഷ്ണു ഭഗവാനെ സമീപിക്കുകയും നരകാസ്സുരൻറെ ക്രൂരത കളിൽ നിന്നും രക്ഷിക്കുവാനും അപേക്ഷിക്കുന്നു. അപേക്ഷ സ്വീകരിച്ച വി ഷ്ണു ഭഗവാൻ കൃഷ്ണാവതാരം എടുക്കുകയും പത്നിയായ സത്യഭാമയുമാ യി ചേർന്ന് ഗരുഡ വാഹനത്തിൽ നരകാസ്സുരനുമായി യുദ്ധം തുടങ്ങുന്നു. യുദ്ധ ത്തിൽ നരകാസ്സുരൻറെ ജനറൽ ആയ അഞ്ചു തലകളോട് കൂടിയ മുരായെ വധി ക്കുന്നു, അങ്ങിനെ കൃഷ്ണ ഭഗവാനു മുരാരിയെന്നും പേര് വന്നു (മുരയുടെ ശ ത്രു). കനത്ത യുദ്ധത്തിനൊടുവിൽ കൃഷ്ണ ഭഗവാൻ സുദർശന ചക്രം ഉപയോ ഗിച്ചു നരകാസുരൻറെ ശിരച്ചേതം നടത്തുന്നു.

അവസ്സാന ശ്വാസ്സ സമയത്ത് നര കാസുരന് പശ്ചാത്താപമുണ്ടാകുകയും തൻറെ തെറ്റുകൾ പൊറുക്കാനും, പാ പത്തിൽ നിന്നും മോചിപ്പികാനും, തൻറെ മരണ ദിവസ്സം ഒരു പുതു യുഗത്തി ൻറെ പിറവിയായും ഭൂമിയിലെ എല്ലാവരും ആ ഘോഷിക്കണമെന്ന് വരം ചോ ദിക്കുന്നു. അങ്ങിനെ കൃഷ്ണ ഭഗവാൻ കൊടുത്ത വരമാണ് നരക ചതുർദശിയായി ആചരിക്കുന്നത്. നരകാസുര വധത്തോടെ പൈശാചീകത അവസ്സാനിക്കു കയും സന്തോഷവും, ഔശര്യവും ഉണ്ടാവുക യും ചെയ്തു. പിറ്റേ ദിവസ്സം മുതൽ എല്ലാവരും പടക്കം പൊട്ടിച്ചും, രഗോളി വരച്ചും, വർണ്ണ വിളക്കുകൾ കത്തിച്ചും, മധുര പലഹാരങ്ങൾ ഉണ്ടാക്കിയും ആഘോഷിച്ചു. അങ്ങിനെ ദിവാളി ആഘോഷമായി മാറി.

നരകാസ്സുരനെ വധിച്ചതിൽ പിന്നെ കൃഷ്ണ ഭഗവാൻ കന്യകമാരെ ബന്ധനത്തി ൽ നിന്നും വിമുക്തരാക്കി. അപ്പോൾ ഒരു പുതിയ പ്രശ്നം ഉണ്ടായി. തടവറയി ൽ നിന്നും രക്ഷപ്പെട്ട കന്യകമാരെ സ്വീകരിക്കാൻ അവരുടെ കുടുംബാഗങ്ങളും, സമൂഹവും വിമുഖത കാട്ടി. കന്യകമാർ ഭഗവാനോട് തങ്ങൾക്കു പോകാൻ വേ റെ ഇടമില്ലെന്നും ഈ വിഷമ സന്ധിയിൽ നിന്നും രക്ഷിക്കണമെന്നും അപേക്ഷി ക്കുന്നു. ആശ്രിത വത്സലനായ ഭഗവാൻ അവരെയെല്ലാം കൂടെ കൊ ണ്ട് പോകു കയും, പാർപ്പിടസൌകര്യവും, ഭക്ഷണവും, വസ്ത്രങ്ങളും നൽകുകയും അവ രുടെ സംരക്ഷണ ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നതുമായാണ് ഐ തിഹ്യം.

എന്നാൽ ഈ ഐതിഹ്യത്തെ ഓരോ ആളുകൾ അവരുടെ സൌകര്യത്തിനനു സ്സരിച്ചു പ ല വിധത്തിൽ വ്യാഖ്യാനിക്കുകയും അങ്ങിനെയുണ്ടായതാണ് ശ്രീ കൃഷ്ണനു പതിനാറായിരത്തിയെട്ടു ഭാര്യമാർ ഉണ്ടായിരുന്നുവെന്ന വാദങ്ങ ളും.

 നരക ചദുർദശി ദിവസ്സം വിശ്വാസ്സികൾ സുര്യോദയത്തിനു മുമ്പായി  ഉണരുക യും, നരകാസ്സുരൻറെ കോലം കത്തിക്കുകയും, തുടർന്ന് ദേഹത്തി ൽ വാസന തൈലം പുരട്ടി കുളിക്കുകയും ചെയ്യുന്നു. അഭ്യങ്ങ് സ്നാനം എന്ന പേരിൽ അ റിയപ്പെടുന്ന ഈ കുളി സൂര്യോദയത്തിനു മുമ്പായി ചെയ്താൽ നരക യാതനക ൾ അനുഭവിക്കേണ്ടി വരില്ലായെന്നും, അകാല മൃത്യു ഒഴിവാ കുമെന്നും വിശ്വാ സ്സം. സൂര്യ പ്രകാശം ഭൂമിയിൽ പരക്കുന്നതിനു മുമ്പ് അഭ്യങ്ങ് സ്നാനം നടക്കണ മെന്നത് വിശ്വാസ്സം, ഇതിനും മുഹൂർത്ത സമയങ്ങൾ ഉണ്ട്, ഈ വർഷത്തെ മു ഹൂർത്തം രാവിലെ അഞ്ചു ഇരുപത്തി രണ്ടു മുതൽ ആറ് നാൽപ്പത്തി ആറ് വ രേയാണ്. നരകാസുര വധം കഴിഞ്ഞു കൃഷ്ണ ഭഗവാൻ ചദുർദശി ദിവസ്സം അ തി രാവിലെ കൊട്ടാരത്തിൽ തിരിച്ചെത്തുകയും ദേഹ ശുദ്ധിക്കായി വാസന തൈലം പുരട്ടി കുളിക്കുകയും ചെയ്തുവെന്നും ഐതിഹ്യം, ഇതാണ് അഭ്യങ്ങ് സ്നാനമായി മാറിയത്.


അഭ്യങ്ങ് സ്നാനം  കഴിഞ്ഞു, കണ്ണിൽ മഷിയിടുകയും, ചിഞ്ചുഡ ഇല തലയിൽ ചൂടി പ്രത്യേക മന്ത്രങ്ങൾ ചൊല്ലുന്നു. ദൈവ പൂജയും, യമ പൂജ യും നടത്തു ന്നു. പൂജയിൽ എണ്ണയും, പൂക്കളും ച ന്ദനവും ഉപയോഗിക്കുന്നു. അവിലും, തേങ്ങയും, ശർക്കരയും, പശുവിൻ നെ യ്യും ചേ ർത്ത് കുഴച്ച പ്രസാദവും നൈ വേദ്യമായി ഉപയോഗിക്കുന്നു.വൈകുന്നേരങ്ങളിൽ വീടുകളിൽ വർണ്ണ വിള ക്കുകളും, ദീപാലങ്കാരവും നടത്തുന്നു.


പൂജക്ക്‌ ശേഷം കുടുംബാഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ഘംഭീരമായ പ്ര ഭാത ഭക്ഷണവും നടത്തുകയെന്നത് ഈ ദിവസ്സത്തിൻറെ ആഘോഷത്തിൻറെ ഭാഗമാണ്. സന്ധ്യ മുതൽ അലങ്കാര ദീപങ്ങളും, നെയ്‌ വിളക്കുകളും കൊണ്ട് വിസ്മയം തീർക്കുകയും രാത്രി മുഴുവൻ പടക്കങ്ങൾ പൊട്ടിക്കുകയും ചെയ്യു ന്നു. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ നരകാസുരൻറെ കോലം ഉണ്ടാക്കുകയും, കോലത്തിനുള്ളിൽ പടക്കങ്ങൾ നിറച്ചു തീ കൊളുത്തുകയും ചെയ്യുന്നു.

നവംബർ മാസ്സം പത്താം തിയ്യതിയാണ് ഈ വർഷത്തെ നരക ചതുർദശി ആ ഘോഷം, തുടർന്ന് പതിനഞ്ചാം തിയ്യതി വരെ ദിവാളി ആഘോഷങ്ങളുമാണ്.

എല്ലാവർക്കും ദിവാളി ആശംസ്സകളും, നൻമ്മകൾ നിറഞ്ഞ നല്ല നാളുകളും  നേരുന്നു.

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും

ജയരാജൻ കൂട്ടായി.

       

No comments:

Post a Comment