Wednesday, 29 June 2016

പന്തർ പൂർ പാൽകി യാത്ര

പന്തർ പൂർ പാൽകി യാത്ര

ഇന്ന് ആഷാടി ഏകാദശി (ദേവ ശയന ഏകാദശി)

മഹാരാഷ്ട്രയിലെ ചരിത്ര പ്രസ്സിദ്ധമായ പന്തർ പൂർ പാൽക്കി യാത്ര എല്ലാ വർ ഷങ്ങളിലും ജൂൺ മൂന്നാമത്തെ ആഴ്ച മുതൽ, ജൂലൈ ആദ്യ ആഴ്ചകൾക്കിടയി ലാണ് തുടക്കമാകുക . ദേവശയന ഏകാദശിയുടെ  (ആഷാഢ ഏകാദശി) തലേ ദി വസ്സം യാത്ര പന്തർപൂർ വിത്തോബ ക്ഷേത്രത്തിൽ എത്തി ചേരുന്നു. മഹാരാഷ്ട്ര യുടെ വിവിധ ഭാഗങ്ങളിൽ നിന്നും ചെറുതും, വലുതുമായ ആയിരക്കണക്കിൽ പാൽകി യാത്രകൾ ഉണ്ടെങ്കിലും, യാത്രകളിൽ ഏറ്റവും പ്രശസ്തമായതും രജി സ്റ്റർ ചെയ്യപ്പെട്ടതുമായ യാത്രകൾ പുണെയിലെ ആലൻഡിയിൽ നിന്നുള്ള സന്ത്‌ ജ്ഞാനേശ്വർ പാൽക്കിയും, ദെഹൂ ഗാവി ൽ നിന്നുള്ള സന്ത്‌ തുക്കാറാം പാൽ ക്കിയുമാണ്.

കൂടാതെ ബോംബെയടക്കം മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി വിശ്വാസ്സികൾ യാത്രയുടെ പരമ്പരാഗതമായ തൂവെള്ള വസ്ത്രങ്ങളുമണിഞ്ഞു, (വെള്ള പൈജാമ, ജുബ്ബ, വെള്ള തൊപ്പി) പതാകകളും കൈകളിലേന്തി വിത്തോ ബക്ക് ജയ് വിളിച്ചു കൊണ്ട് വിവിധ ക്ഷേത്രങ്ങളിൽ നിന്നും ആരംഭിക്കുന്ന ചെ റു യാത്രകളും വഴിയിൽ വച്ചു അനേകം ചെറു ഗ്രൂപ്പ്കളുടെ പാൽക്കിയും ഒ ത്തു ചേരുന്നു. എല്ലാ യാത്രകളും കാൽ നടയായി മാത്രമേ നടക്കുകയുള്ളൂവെ ന്നതാണ് പാൽക്കി യാത്രയുടെ പ്രത്യേകത.

പൂനെയിൽ നിന്നും ഇരുന്നൂറ്റി പത്ത് കിലോ മീറ്റർ കാൽ നടയായാണ് ഭക്തർ ഷോലാപൂർ ജില്ലയിലെ ചരിത്ര പ്രസിദ്ധമായ പന്തർപൂർ വിത്തോബ ക്ഷേത്ര ത്തിൽ എത്തിച്ചേരുന്നത്. ഏതാണ്ട് ഇരുപത്തിയൊന്ന് ദിവസ്സമാണ്‌ കാൽ നട യാത്ര. തുടർന്ന് ദേവശയനി ഏകാദശി ആഘോഷങ്ങളിൽ പങ്കെടുക്കുകയും, അ ങ്ങിനെ ദർശന സൗഭാഗ്യം കൈവരിക്കുകയും ചെയ്യുന്നു. മു ൻ കാലങ്ങളിൽ ജീ വിച്ചിരുന്ന യോഗിമാരുടെയും, അവതാര പുരുഷൻമാരുടേ യും, സന്യാസ്സി മാ രുടേയും പാദുകകളും (മെതിയടി), ഫോട്ടോ അല്ലെങ്കിൽ പ്രതിമകളും പല്ലക്കിൽ ചുമന്നു കൊണ്ടുള്ള യാത്രയാണ് പന്തർ പൂർ പാൽക്കി യാത്രയെന്ന പേരിലറി യപ്പെടുന്നത്. (പാൽക്കിയെന്നാൽ പല്ലക്കെന്നർത്ഥം) മഴക്കാലമായതിനാൽ കാൽ നട യാത്ര വളരെ ദുഷ്ക്കരമാണ്. കൊടും തണുപ്പും, കനത്ത മഴയും കണക്കാ ക്കാതെ മഴയത്ത് നനഞ്ഞും, അല്ലാത്തപ്പോൾ വെയിലു കൊണ്ടുമാണ് യാത്ര, മഴ യിൽ നനഞ്ഞു കിടക്കുന്ന ചെങ്കുത്തായ വൻ മല നിരകളും അനേകം ചുരങ്ങ ളും താണ്ടിയാണ് ദുഷ്‌കരമായ കാൽ നട തീർത്ഥ യാത്ര പന്തർപൂരിലെത്തുന്നത്.

വിഷ്ണു ഭഗവാൻറെ അവതാരാപുരുഷന്മാരായി കണക്കാക്കപ്പെടുന്ന അലാ ണ്ടിയിലെ  ജ്ഞാനെശ്വർ മഹാരാജ് ഉപയോഗിച്ചതെന്ന് വിശ്വസ്സിക്കപ്പെടുന്ന പാ ദുകയും പല്ലക്കിലേറ്റി ഭക്തർ ജാഥയായി യാത്ര തിരിക്കുന്നു, കൂടാതെ ദെഹുവി ൽ നിന്നുള്ള തുക്കാറാം മഹാരാ ജ് ക്ഷേത്രത്തിൽ നിന്നുള്ള പാദുകയും, നർസി യിൽ നിന്നുള്ള നാംദേവ് മഹാരാജ് ക്ഷേത്രത്തിൽ നിന്നുള്ള പാദുകയും, പൈതാ നിൽ നിന്നുള്ള ഏകനാഥ്‌ മഹാരാജ് ക്ഷേത്രത്തിൽ നിന്നുള്ള പാദുകയും, ത്രംമ്പ കേശ്വറിലെ നിവൃത്തി നാഥ് മഹാരാജ് ക്ഷേത്രത്തിൽ നിന്നുള്ള പാദുകയും, മു ക്തി നഗറിലെ മുക്താ ഭായ് ക്ഷേത്രത്തിൽ നിന്നുള്ള പാദുകയും, സസ് വാടിലെ സോപാൻ ക്ഷേത്രത്തിൽ നിന്നുള്ള പാദുകയും, ഷേ ഗോണിൽ നിന്നു ള്ള ഗജാനൻ മഹാരാജ് ക്ഷേത്രത്തിൽ നിന്നുള്ള പാദുക യാത്രയും ഒന്നായി സംഗമിക്കുകയും യാത്ര തുടരുക യും ചെയ്യുന്നു. പാൽകി യാത്രികർ വർക്കരികൾ (തീർത്ഥാടക ർ) എന്ന പേരിലും, യാത്രയെ ഡിണ്ടി യാത്രയെന്ന പേരിലും അറിയപ്പെടുന്നു.

 പകൽ മുഴുവൻ നടന്നു വൈകുന്നേരമാകുമ്പോൾ മുൻകൂട്ടി തീരു മാനിച്ച പ്ര കാരം പലയിടങ്ങളിലായി ആഞ്ഞുറോളം പേരടങ്ങുന്ന ഗ്രൂപ്പ്കളാക്കി തിരി ക്കുകയും, വിശ്വാസ്സികളും സ്ഥല വാസ്സികളും ഒരുക്കിയ സ്ഥലങ്ങളിൽ വിശ്ര മത്തിനും അന്തിയുറക്കത്തിനുമായി തങ്ങുന്നു. ഡിണ്ടി യാത്രികരെ പരിചരി ക്കുവാൻ സ്ഥല വാസ്സികളും വിശ്വാസ്സികളും പരസ്പ്പരം മൽസരിക്കുന്ന കാ ഴ്ച കാണേണ്ടത് തന്നെ.  രാത്രി വിശ്രമിക്കുന്ന സ്ഥലങ്ങളിൽ പരിസരവാസ്സിക ളും നാട്ടുകാരും ചേർന്നു സമാജ് ആരതിയെന്ന പൂജകളും നടത്തുന്നു. തുടർന്നു യാത്രികരുടെ നഷ്ടപ്പെട്ടതും, കളഞ്ഞു കിട്ടിയതുമായ സാധനങ്ങൾ പ്രദർശിപ്പി ക്കുന്നു.

അനുവദിക്കപ്പെട്ടയിടങ്ങളിൽ വരിവരിയായി വിരിച്ചു കിടന്നുറങ്ങുന്നു. രാ വിലെ വീണ്ടും യാത്ര തുടരും, കുതിരകൾ, വാദ്യക്കാർ, ഗായകർ, താള മേളക്കാ ർ, നൃത്തക്കാർ അങ്ങിനെ എല്ലാവരും ചേർന്നു ആടിയും, പാടിയും വിത്തലേ ക്ക് ജയ് വിളിച്ചുമാണ് യാത്ര. പോകുന്ന വഴികളിലെല്ലാം അശരണർക്കും, അഗ തികൾക്കും സഹായവും, രോഗികൾക്കുള്ള ശുശ്രുഷകളുമടക്കം പല തരം സേ വകൾ നടത്തുന്നു. ഇതിനു വർക്കറി സേവാ സംഘം എന്ന പേരിൽ ഒരു പ്രത്യേ ക സംഘം തന്നെയുണ്ട്. കർണാടക സംസ്ഥാനത്ത് നിന്നുള്ള ഭക്തൻമ്മാർ ഭഗവൽ കീർത്തനങ്ങൾ പാടി യാത്രയെ ഭക്തി സാന്ദ്രമാക്കുന്നു. ഇവരെ ഹരി ദാസ്സൻമ്മാ രെന്ന പേരിൽ അറിയപ്പെടുന്നു. യാത്രയിലെ നിയന്ത്രിക്കാൻ പറ്റാത്ത തിരക്ക് കാരണം പാൽക്കി യാത്ര പോകുന്ന വഴികളിൽ അതാതു സ്ഥലത്തെ ജില്ലാ ക ലക്ടർ ആ ദിവസ്സങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നു.

യാത്ര കടന്നു പോകുന്ന വഴികളിലെല്ലാം ഗ്രാമ വാസ്സികൾ കോലം വരച്ചും (രം ഗോളി), പണ്ടിയെന്ന പേരിൽ അറിയപ്പെടുന്ന മൺ ചട്ടി ദീപങ്ങൾ കൊളുത്തി യും പടക്കം പൊട്ടിച്ചും യാത്രയെ വരവേൽക്കുന്നു, ചിലർ ഭക്ഷണം നൽകുന്നു, മറ്റു ചിലർ വെള്ളവും മറ്റു പാനീയങ്ങളും നൽകുന്നു. ചിലർ വിശ്രമിക്കാനും കിടക്കാനുമുള്ള സൌകര്യങ്ങൾ ഒരുക്കുന്നു. കുളിക്കാനുള്ള സൗകര്യങ്ങൾ ചെ യ്യുവാൻ വേറെ ചിലർ അങ്ങിനെ ഭക്തർക്ക് സേവ ചെയ്യുക വഴി പുണ്ണ്യം ലഭി ക്കുമെന്നുള്ള വിശ്വാസ്സത്തിൽ ഗ്രാമീണർ എല്ലാം മറന്നു കൊണ്ട് ചെയ്യുന്ന സേവ കൾ സ്തുത്യർഹമെന്നു പറയാതെ വയ്യ.

ദേവൻ ശയിക്കാൻ പോകുന്ന ദിവസ്സം, ദേവശയനി ഏകാദശി എന്ന പേരിൽ അറിയപ്പെടുന്നു. ആഷാട ശുക്ലപക്ഷ ഏകാദശി എന്ന് കൂടി അറിയപ്പെടുന്ന ഈ ദിവസ്സം വിഷ്ണു ഭഗവാൻ ക്ഷീര സാഗറിൽ ശേഷ നാഗശയ്യയിൽ, (പാലാഴി യിൽ, ആയിരം തലയോട് കൂടിയ നാഗമാണ് ശേഷ നാഗമെന്നറിയപ്പെടുന്നത്) ഉ റങ്ങാൻ പോകുന്ന ദിവസ്സമായി മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലും  വൈ ഷ്ണവർ (വിഷ്ണു ഭക്തൻമ്മാർ) വിശ്വസ്സിക്കുന്നു. വിഷ്ണു പൂജയടക്കം പല തരം ആചാരങ്ങളോടും വിശ്വാസ്സങ്ങളോടും, വ്രതങ്ങളോടും കൂടിയാണ് ഈ ദി വസ്സം ആഘോഷിക്കുന്നത്. ദേവശയനി ഏകാദശി ദിവസ്സം ഉറങ്ങാൻ തുടങ്ങുന്ന വിഷ്ണു ഭഗവാൻ നാലു മാസ്സങ്ങൾക്കുശേഷം കാർത്തിക മാസ്സത്തിലെ പ്രഭോ ധിനി ഏകാദശി ദിവസ്സം ഉറക്കം ഉണരുന്നുവെന്നും ഭക്തരുടെ വിശ്വാസ്സം. ഈ നാലു മാസ്സങ്ങളും നിത്യവും വ്രതമനുഷ്ടിക്കുന്ന പല വിശ്വാസ്സികളും മഹാരാ ഷ്ട്രയിലും  വടക്കേയിന്ത്യയിലും ഉണ്ട്.   ഇത് ചതുർ മാസ്സവൃതമെന്ന പേരിൽ അറിയപ്പെ ടുന്നു.

 ദേവശയനി ഏകാദശി ദിവസ്സം  പന്തർപൂരിലുള്ള ഭീമ നദിയിൽ (ചന്ദ്രഭാഗ പുഴ യെന്നും പേര്, അർദ്ധ ചന്ദ്രൻറെ ആകൃതിയിലുള്ള പുഴയായത് കൊണ്ടാണ് ച ന്ദ്രഭാഗ നദിയെന്നു പേര് വന്നത്.) പല്ലക്കുകളിൽ നിന്നും പാദുകകളെ പുറത്തെ ടുക്കുകയും കുളിപ്പിക്കുകയും, ഒപ്പം തീർത്ഥാടകരും, അനേകം വിശ്വാസ്സികളും തീർത്ഥ സ്നാനവും നടത്തുന്നു, അതിനു ശേഷം പല്ലക്കിലേറ്റിയ പാദുകകളുമാ യി പന്തർ പൂർ പട്ടണത്തിൻറെ എല്ലാ ഭാഗങ്ങളിലും നഗര പ്രദക്ഷിണം നടത്തു ന്നു. ഈ യാത്രകളിലെല്ലാം വഴിയിൽ നിന്നും ലക്ഷക്കണക്കിന്‌ ആളുകൾ ഒന്നി ക്കുകയും യാത്ര പന്തർ പൂർ വിത്തോബ ക്ഷേത്രത്തിൽ എത്തുന്നതോടെ ക്ഷേത്രം ഒരു മനുഷ്യ സാഗരമായി മാറുകയും ചെയ്യുന്നു. യാത്ര വിത്തോബ ക്ഷേത്രത്തി ൽ എത്തി ചില ചടങ്ങുകൾക്കും ആചാരങ്ങൾക്കും ശേഷം ഭക്തർ ദർശനം നട ത്തുകയും തിരിച്ചുള്ള യാത്രയും ആരംഭിക്കുന്നു. ഭക്തർ അവരവരുടെ വീടുക ളിലേക്ക് പോകുന്നതോടെ  പാൽക്കി യാത്ര അവസ്സാനിക്കുന്നു.


ലോകത്തിൽ ഏറ്റവും കൂടുതൽ പേർ കാൽനട യാത്രയായി ഒരേ സമയം ഒന്നി ച്ചു കൂടി നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ തീർത്ഥയാത്രയാണ് പന്തർ പൂർ പാൽക്കി യാത്ര. രജിസ്റ്റർ ചെയ്യപ്പെട്ട അഞ്ചു ലക്ഷത്തോളം വിശ്വാസ്സികൾ, കൂടാ തെ വഴിയിൽ നിന്നു വന്നു ചേരുന്ന ഭക്തർ അടക്കം ഏതാണ്ട് ക്ഷേത്രത്തിൽ എ ത്തുമ്പോഴേക്കും പത്തു ലക്ഷം കവിയുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്ന ത്. ഇരുന്നൂറ്റി പത്ത് കിലോ മീറ്ററോളം ദൂരം, ഏതാണ്ട് ഇരുപത്തി ഒന്നോളം ദി വസ്സങ്ങൾ കാൽ നടയായി യാത്ര ചെയ്താണ് പാൽക്കി യാത്ര ക്ഷേത്രത്തിൽ എത്തുന്ന ത്. അത് കൊണ്ട് തന്നെ മഹാരാഷ്ടയുടെ ഈ പരമ്പരാഗത സാംസ്കാരീക ഉൽസ്സ വം ഗിന്നസ്സ് ബുക്കിൽ ഇടം നേടിയിട്ടുമുണ്ട്. ജാതി വർണ്ണ വ്യത്യാസ്സങ്ങളോ, ലിം ഗ ഭേദമോയില്ലാതെ സ്ത്രീകളും കുട്ടികളും യാത്രയിൽ പങ്കെടുക്കുന്നുവെന്നതും ഈ യാത്രയുടെ സവിശേഷത യാണ്.

ക്ഷേത്രത്തിൽ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ, പാരമ്പര്യമായി എണ്ണൂ റു വർഷങ്ങളായി മുടക്കം കൂടാതെ നടത്തി വരുന്ന ഒരു ആചാരമാണ് പാൽക്കി യാത്ര. എന്നാൽ യാത്രയുടെ തുടക്കം ആയിരം വർഷങ്ങൾക്കു മുമ്പ് മുതൽ നില വിലിരുന്നെന്ന് തലമുറകൾ കൈമാറിയ വിശ്വാസ്സങ്ങളും, പതിമൂന്നാം നൂറ്റാ ണ്ടു മുതൽ യാത്ര നടന്ന് വരുന്നുവെന്നും വിശ്വാസ്സങ്ങൾ നിലവിലുണ്ട്. ആയിരം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന യോഗി വര്യൻമ്മാർ നടത്തി വന്നിരുന്ന യാ ത്രയെ അവരുടെ പിൻഗാമികളും വിശ്വാസ്സികളും തുടർന്നും മുടക്കം കൂടാതെ നടത്തി വരുന്നു. എന്നാൽ ഇന്നത്തെ പോലെ എല്ലാ യാത്രകളും ഒന്നിച്ചും ഏ കോപിപ്പിച്ചുമായിരുന്നില്ലായെന്നു മാത്രം. എല്ലാ യാത്രകളും വേവ്വെറെയായി ട്ടാണ് നടത്തിയിരുന്നത്. പല യുദ്ധങ്ങളും, ഭൂകമ്പം, വെള്ളപ്പൊക്കമടക്കമുള്ള ഭീ കരമായ പല തരം പ്രകൃതി ദുരന്തങ്ങളും, മാരക രോഗങ്ങളും, പകർച്ച വ്യാധി കളും  ഉണ്ടായിയെങ്കിലും അതൊന്നും ഇത്രയും കാലങ്ങളായി നടന്നു വരുന്ന  പാൽക്കി യാത്രയെ ബാധിച്ചില്ല.


ഇപ്പോഴത്തെ പാൽക്കി യാത്രയുടെ ചുമതലക്കാരൻ ഹൈബത്ത്(haibat baba) ബാ ബയെന്നു പേരായി  ഗ്വാളിയോറിൽ നിന്നുള്ള ഒരു റിട്ടയേർഡ്‌ മിലിട്ടറി കമാണ്ട ർ ആണ്. സംഘാടക പാഠവത്തിൽ അദ്ദേഹത്തിനുള്ള കഴിവ് മനസ്സിലാകണമെ ങ്കിൽ ഒരേ ഒരു പാൽക്കി യാത്രയിൽ പങ്കെടുത്താൽ, അല്ലെങ്കിൽ നേരിട്ട് കണ്ടാൽ മതിയാകും.  വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യതസ്തരായ സ്വഭാവങ്ങളുള്ള, വ്യത്യസ്ത ഭാഷകൾ സംസ്സാരിക്കുന്ന ലക്ഷക്കണക്കിന്‌ ആളുകൾ, പല സംസ്ഥാ നക്കാർ, അവരുടെ ഭക്ഷണം, ഉറക്കം സംരക്ഷണം, ഇവരെയെല്ലാം ഏകോപിപ്പി ക്കുക, തുടങ്ങിയ കാര്യങ്ങളെല്ലാം  എത്ര അനായാസ്സമായാണ് അദ്ദേഹം കൈകാ ര്യം ചെയ്യുന്നത്?  ഒരു മാനേജുമെൻറ് വിദ്യാർഥിക്ക്  എങ്ങിനെ അച്ചടക്കവും, സംഘാടക പാഠങ്ങളും പഠിക്കണമെന്ന് ഒരേ ഒരു പാൽക്കി യാത്രയിൽ മാത്രം പങ്കെടുത്താൽ മതിയാകും. പല ഭാഗങ്ങളിൽ നിന്നുള്ള യാത്രകളെയും ഏകോ പിപ്പി ക്കുകയും ആവശ്യമായ നിർദ്ദേശങ്ങളും, സഹായങ്ങളും നൽകുകയും, ഒരു വിധത്തിലുമുള്ള  അപശബ്ദമോ, ദുരനുഭവങ്ങളോ ഉണ്ടായതായി ഇന്ന് വരെ കേട്ടിട്ടുമില്ല.

വിഷ്ണു ഭഗവാൻറെ അവതാരമായി കരുതപ്പെടുന്ന പന്തർപൂർ വിത്തോബ പ ന്തർപൂർ വിറ്റലെയെന്നും, പന്തർപൂർ പാണ്ടുരംഗൻ എന്ന പേരിലും അറിയ പ്പെടുന്നു. രുക്മിണി ദേവിയെയും വിത്തലിനോടോപ്പോം പ്രതിഷ്ടിച്ചിരിക്കുന്നു മഹാരാഷ്ട്രക്ക് പുറമേ കർണാടക, ഗോവ, തെലുഗാന, ആന്ധ്ര പ്രദേശ്‌, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നും ഭക്തൻമ്മാർ കൂട്ടത്തോടെ ദേവശയനി ഏകാദശി ദിവ സ്സം പാൽക്കി യാത്രയോടോപ്പോം പന്തർപൂർ വിത്തോബ ക്ഷേത്രത്തിൽ എത്തു ന്നു.

ഈ ക്ഷേത്രത്തിൽ ദർശനം നട ത്തുന്ന ഭക്തൻമ്മാർക്കു അതോടോപ്പോം അധികം അകലെയല്ലാത്ത പതിനേഴോളം പ്രശസ്തമായ ക്ഷേത്രങ്ങളും ദർശിക്കാം. രു ക്മിണി നാഥ്‌ ക്ഷേത്രം, പുണ്ടലിക ക്ഷേത്രം, ലഖു ഭായ് ക്ഷേത്രം, അംബ ഭായ് ക്ഷേത്രം, വ്യാസ ക്ഷേത്രം, ത്രയംബകേശ്വർ ക്ഷേത്രം, പഞ്ച മുഖി മാരുതി ക്ഷേ ത്രം, കാല ഭൈരവ ക്ഷേത്രം, ശങ്കബരി ക്ഷേത്രം, മല്ലികാർജ്ജുന ക്ഷേത്രം, ദ്വാരകാ ധീശ് ക്ഷേത്രം, കാലാ മാരുതി ക്ഷേത്രം, ഗോപാല കൃഷ്ണ ക്ഷേത്രം, ശ്രീധർ സ്വാമി സമാധി ക്ഷേത്രവും, കൂടാതെ കുറച്ചു അകലത്തായുള്ള ദത്താത്രേയ അവതാര മെന്ന് വിശ്വസ്സിക്കപ്പെടുന്ന അക്കൽക്കോട്ട് സ്വാമി സമർഥ ക്ഷേത്രവും, ചത്രപതി ശിവാജി മഹാരാജിൻറെ കുല ദൈവമായ തുലജഭവാനി ക്ഷേത്രവും ദർശി ക്കാം. പന്തർപൂർ ക്ഷേത്രത്തിലെ പൂജകൾക്കാവശ്യമായ പാലും മറ്റു സാധന ങ്ങളും ഉൽപ്പാദിപ്പിക്കുന്ന നാഗോരിയ മഠത്തിലെ കേശവ ഗോശാലയും പന്തർ പൂരിനടുത്തായി സ്ഥിതി ചെയ്യുന്നു.

വർഷത്തിൽ എല്ലാ ദിവസ്സവും ദർശനം നടത്താമെങ്കിലും ഏറ്റവും കൂടുതൽ ഭ ക്തർ ദർശനത്തിനു എത്തുന്നത്‌ ഉൽസ്സവകാലങ്ങളിലാണ്. കാൽ നട യാത്രയോട് കൂടിയ നാല് വ്യത്യസ്ഥ ഉൽസ്സവങ്ങളാണ് പന്തർപൂരിൽ നടക്കുന്നത്. അതിൽ ഏറ്റവും പ്രശസ്തമായത്‌ ആഷാഡ ഏകാദശിയെന്ന പേരിലറിയപ്പെടുന്ന ദേവ ശയനി ഏകാദശി ഉൽസ്സവമാണ്.  കാർത്തിക മാസ്സത്തിലും, മാഘമാസ്സത്തിലും, ശ്രാവണ മാസ്സത്തിലുമാണ് മറ്റു ഉൽസ്സവങ്ങൾ നടക്കുന്നത് .

പാൽക്കി യാത്രയെ കുറിച്ചും, വിത്തലെ എന്ന പേരിൽ വിഷ്ണു ഭഗവാൻ പന്ത ർപൂരിൽ എത്തിയതിനും പിറകിൽ ഉള്ള ഐതിഹ്യം ഇങ്ങിനെ, വിഷ്ണു ഭഗ വാനാൽ അനുഗ്രഹീതനായ ജാനുദേവിൻറെയും സത്യവതിയുടെയും മകനായി രുന്നു പുണ്ടലീക്. മാതാപിതാക്കളോടോപ്പം പുണ്ടലീകും  ധണ്ടിർ വനമെന്ന ഒരു കാട്ടിലാണ് വസ്സിച്ചിരുന്ന ത്. മാതാപിതാക്കളോട് വളരെ സ്നേഹമുള്ളവനായി രുന്നു പുണ്ടലീക്, എന്നാൽ വിവാഹ ശേഷം, സ്വന്തം കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുകയും വൃദ്ധ  മാതാ പിതാക്കളോട് വളരെ ക്രൂരമായും പരുക്കനായും പെരുമാറുകയും ആവശ്യ ത്തിനു ഭക്ഷണമോ, വിശ്രമമോ പ്രായമായവർക്ക് വേണ്ടുന്ന മറ്റു യാതൊരു പ രിഗണയോ, പരിചരണമോ  കൊടുക്കാറുമില്ല. സ്വാർത്ഥതയോടൊപ്പം മാതാപിതാക്ക ൾക്ക് തന്നാലാവുന്നത്രയും ശല്ല്യം മാത്രം ചെയ്യുകയെന്നുള്ളതും   പുണ്ടലീകി ൻറെ ഇഷ്ട വിനോദങ്ങൾ ആയി മാറുകയും ചെയ്തു.

മകൻറെ പ്രവർത്തിയിൽ മനം മടുത്ത മാതാപിതാക്കൾ ചാർ ധാം തീർത്ത യാത്ര ക്ക് പുറപ്പെടുന്നു. കുടുംബ ജീവിതം ഉപേക്ഷിച്ചു തങ്ങളുടെ ശിഷ്ടകാലം ക്ഷേത്ര ങ്ങളിൽ കഴിക്കുവാൻ തീരുമാനിക്കുന്നു ചാർ ധാം എന്നാൽ യമുനോത്രി, ഗം ഗോത്രി, കേദാർ നാഥ്, ബദ്രി നാഥ്, (ഉത്തരാ ഖണ്ടിലെ ഗരവാൾ എന്ന സ്ഥലം, ഹി മാലയ യാത്ര). വിവരമറിഞ്ഞ പുണ്ടലീകും ഭാര്യയും വിഷമവൃത്തത്തിലാകു ന്നു, മാതാപിതാക്കൾ വീട് വിട്ട് പോയാൽ അവരെ ശല്യം ചെയ്യുവാൻ അവസ്സരം കിട്ടില്ലല്ലോയെ ന്നുള്ള വിഷമത്താൽ പുണ്ടലീകും ഭാര്യയും ചിന്താകുലരാകുന്നു. അങ്ങിനെ അ വരെ ശല്യം ചെയ്യുകയെന്ന ഉദ്ദേശത്തോടെ യാത്രയിൽ കൂടെ അനുഗമിക്കാൻ തീ രുമാനിക്കുകയും കൂടെ കൂടുകയും ചെയ്യുന്നു

നാലുപേരും ഒന്നായി തീർത്ഥ യാത്രക്കിറങ്ങുന്നു, യാത്ര തുടങ്ങിയത് മുതൽ പു ണ്ടലീകും, ഭാര്യയും മാതാപിതാക്കളോടുള്ള ക്രൂരതയും അവഗണനയും തുടർ ന്ന് കൊണ്ടിരുന്നു. മഴയിലും, വെയിലിലും, കാടുകളും, മലകളും താണ്ടി അവ രെ നടത്തിച്ചും, പുണ്ടലീകും ഭാര്യയും കുതിരപ്പുറത്തുമായാണ് യാത്ര തുടർ ന്നിരുന്നത്, ആവശ്യത്തിനുള്ള ഭക്ഷണം നൽകാതേയും ഓരോ ദിവസ്സത്തെ വിശ്ര മ സമയത്ത് പോലും മാതാ പിതാക്കളെ കൊണ്ട് തങ്ങളുടെ വസ്ത്രങ്ങൾ കഴു കിക്കുകയും, കുതിരകളെ കുളിപ്പിക്കാനും, ഭക്ഷണം കൊടുക്കാനും, വൃത്തിയാ ക്കാനും നിർബ ന്ധിക്കുകയും ചെയ്യും.

യാത്ര തുടരവേ വല്ലാതെ ക്ഷീണിതരായ യാത്രക്കാർ വന്ദ്യ വയോധികനും ഗുരു തുല്ല്യനും മഹർഷിയുമായ കുക്കുടു മഹർഷിയുടെ  ആശ്രമത്തിൽ എത്തുന്നു. കടു ത്ത ക്ഷീണവും ആലസ്യവും മാറ്റുവാനായി അവിടെ രണ്ടു മൂന്നു ദിവസ്സങ്ങൾ വിശ്രമിക്കാൻ തീരുമാനിക്കുന്നു. അന്ന് രാത്രിയിൽ എല്ലാവരും നല്ല ഉറക്കമാ യിരുന്ന സമയത്ത് എന്തോ ശബ്ദം കേട്ട പുണ്ടലീക് ഞെട്ടി ഉണരുന്നു, അദ്ദേഹം ക ണ്ണ് തുറന്നു നോക്കുമ്പോൾ മണ്ണും ചളിയും പുരണ്ട വസ്ത്രങ്ങൾ ധരിച്ച കുറെ സുന്ദരികളായ യുവതികൾ ആശ്രമത്തിലേക്കു പ്രവേശിക്കുന്നു.

വന്നയുടനെ അവർ ആശ്രമം തൂത്തു വാരുകയും, വെള്ളമൊഴിച്ചു കഴുകുക യും, കുക്കുടു മഹർഷിയുടെ വസ്ത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കുകയും ചെയ്തു. അതി നു ശേഷം അവർ ആശ്രമത്തിലെ പ്രാർത്ഥനാമുറിയിലേക്ക് പ്ര വേശിക്കുകയും ചെയ്യുന്നു. പ്രാർത്ഥനക്ക് ശേഷം പുറത്തിറങ്ങിയ അവരുടെ വ സ്ത്രങ്ങളെല്ലാം വൃത്തിയായും വെടിപ്പായും ഉണങ്ങിയും ഇരിക്കുന്നത് കണ്ടു. അത്ഭുതകരമാം വിധം കുറഞ്ഞ സമയം കൊണ്ട് അവരുടെ വസ്ത്രങ്ങിലുണ്ടാ യിരുന്ന അഴുക്കുകളും ചളിയുമെല്ലാം അപ്രത്യക്ഷവുമായിരുന്നു. നല്ല വൃത്തി യുള്ള തൂവെള്ള വസ്ത്രമായിരുന്നു എല്ലാവരും ധരിച്ചിരുന്നത്.

താൻ കാണുന്നതൊരു സ്വപ്നമല്ലെന്നു തിരിച്ചറിഞ്ഞ പുണ്ടലീക് വല്ലാത്ത അ ത്ഭുതത്തോടും അതിശയത്തോടും കൂടി സുന്ദരികളായ യുവതികളെ സമീപി ക്കുകയും അവരുടെ വസ്ത്രത്തിലെ അഴുക്കൾ മാറിയതിൻറെ രഹസ്യം ആരാ യുകയും ചെയ്യുന്നു. അവർ ഇപ്രകാരം മറുപടി നൽകുന്നു "അവർ ഗംഗയും യ മുനയും ഭാരതത്തിലെ മറ്റു പുണ്ണ്യ നദികളുമാണ്‌. അവരുടെ പരിശുദ്ധതയും, പിതൃ തുല്യ നായ മഹർഷിയുടെ വസ്ത്രങ്ങൾ വൃത്തിയാക്കുകയും, അദ്ദേഹത്തോടുള്ള ആദരവും കാരണം ഞങ്ങളുടെ വസ്ത്രത്തിലുള്ള അഴുക്കൾ മാഞ്ഞു പോയി, കൂടാതെ ഞങ്ങൾ പരിശുദ്ധരാവുകയും ചെയ്തു.

ഇതു പോലെ ഏതൊരു ഭക്തൻ തൻറെ തെറ്റുകൾ തിരുത്തി ഞങ്ങളെപ്പോലുള്ള പു ണ്ണ്യ നദികളിൽ സ്നാനം ചെയ്യുന്നുവോ, അല്ലെങ്കിൽ മാതാപിതാക്കൾക്കും ഗുരു ജനങ്ങൾക്കും ആവശ്യമായ സേവ ചെയ്യുന്നുവോ അതെല്ലാം മഹത്തായ പുണ്ണ്യ കർമ്മങ്ങൾ ആകുന്നു.  അവരുടെ പാപാങ്ങളെല്ലാം വസ്ത്രത്തിലെ അഴു ക്കു പോലെ കഴുകി പോകുന്നു. "പക്ഷെ ഓ, പുണ്ടലീക് നീ അകവും പുറവും തീർത്തും അഴുക്കുകളിൽ മുങ്ങിയിരിക്കുന്നു. നിന്നിൽ നിന്നും വമിക്കുന്ന ദുർഗ ന്ധം അസഹ്യമാണ്. ആയതിനാൽ നിന്നിലുള്ള അഴുക്കുകളെ നീക്കുവാൻ, രോ ഗികളായ നിൻറെ വൃദ്ധ മാതാപിതാക്കളെ വേണ്ട പോലെ സംരക്ഷിക്കൂ, അതാ ണ്‌ നിന്നിലുള്ള അഴുക്കുകളേയും, ദുർഗന്ധത്തേയും കളയുവാനുള്ള ഏറ്റവും പുണ്ണ്യമായ സ്നാനം". ഇത്രയും പറഞ്ഞുകൊണ്ട് യുവതികൾ അപ്രത്യക്ഷരാ യി. ഇത് കേട്ടതോടെ സ്തബ്ദനായ പുണ്ടലീക് പശ്ചാത്തപി ക്കുകയും പ്രായശ്ചി ത്തം ചെയ്യുവാനും തീരുമാനിക്കുന്നു.

 പുണ്ടലീകിൻറെ മനം മാറ്റത്തിലും, യഥാർത്ഥമായ മാതാപിതാ, ഗുരു സേവയി ലും പ്രീതനായ വിഷ്ണു ഭഗവാൻ അദ്ദേഹത്തെ അനുഗ്രഹിക്കാൻ തീരുമാനി ക്കുന്നു. വൈകുണ്ടത്തിൽ നിന്നും പുണ്ടലീകിനെ അനുഗ്രഹിക്കാൻ നേരിട്ട് വി ഷ്ണു ഭഗവാൻ ആശ്രമത്തിൽ എത്തുകയും വാതിലിൽ മുട്ടുകയും ചെയ്യുന്നു. എന്നാൽ മാതാപിതാക്കളുടെ പാദങ്ങൾ തിരുമ്മുകയും, ശ്രുഷിക്കുകയും,സേവ ചെയ്യുന്ന തിരക്കിലുമാകയാൽ വിഷ്ണു  ഭഗവാനേ ശ്രദ്ധിക്കുവാനോ ആദരി ക്കുവാനോ കൂട്ടാക്കിയില്ല. ഭഗവാൻ വിഷ്ണുവാണ് വാതിലിൽ നിൽക്കുന്നതെ ന്നറിഞ്ഞിട്ടും പരിഗണിക്കുകയോ തിരിഞ്ഞു നോക്കുകയോ ചെയ്യാതെ തൻറെ ശുശ്രുഷകൾ ചെ യ്തു കൊണ്ടുമിരുന്നു.

വീണ്ടും വീണ്ടും വാതിലിൽ മുട്ടിയപ്പോൾ തൻറെ ശുശ്രു ഷകൾക്കു ഭംഗം വരു ത്താൻ ശ്രമിച്ച വിഷ്ണു ഭഗവാനു നേർക്ക്‌ എല്ലാം മറന്നു കൊണ്ട് ഒരു ഇഷ്ട്ടിക വലിച്ചെറിയുകയും  മാതാപിതാക്കളുടെ ശുശ്രുഷകൾ തീരുന്നത് വരെ ഇഷ്ട്ടിക യുടെ മുകളിൽ നിൽക്കാനും കൽപ്പിക്കുന്നു. മാതാപിതാക്കൾക്കുള്ള സേവയെ മാധവ സേവയായി കണക്കായിയ ഭഗവാൻ കൃഷ്ണൻ അതീവ സന്തുഷ്ടനാകു കയും പുണ്ടലീകിൻറെ സേവകൾ സ്വയം അനുഭവിച്ചു പരിസ്സരം മറന്ന് ആന ന്ദം കൊള്ളാനും തുടങ്ങി.

ഭക്തൻറെ ഭക്തിയിലും മാതാപിതാക്കളോടുള്ള ശ്രദ്ധയിലും ആകൃഷ്ടനായ ഭഗ വാൻ വിഷ്ണു പുണ്ടലീകിൻറെ കൽപ്പന മാനിച്ചു ഇഷ്ട്ടിക കഷ്ണത്തിൻറെ മുകളിൽ കാത്തു നിൽക്കാനും തുടങ്ങി. മാതാപിതാക്കളുടെ പരിചരണം തീർന്ന പ്പോൾ ഭഗവാനോട് കാണിച്ച അനാദരവിൽ മനം നൊന്ത പുണ്ടലീക് ഭഗവാ ൻറെ കാലുകളിൽ വീഴുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. കൂടാതെ തിരി ച്ചു വൈകുണ്ടത്തിലേക്ക് പോകാതെ അവിടെ തന്നെ കുടികൊള്ളുവാനും അഭ്യ ർത്തിക്കുന്നു. ഭക്തൻറെ അഭ്യർത്ഥന മാനിച്ച ഭഗവാൻ ഇഷ്ട്ടികയുടെ മുകളിൽ തന്നെ വിറ്റലയെന്ന (വിത്തോഭ) പേരിൽ പുതിയ ഒരു അവതാരമായി നിലകൊ ള്ളുകയും ചെയ്തു. വിറ്റ്‌ എന്നാൽ മറാത്തി ഭാഷയിൽ ഇഷ്ട്ടിക, വിറ്റലെയെ ന്നാൽ ഇഷ്ടികയുടെ മുകളിൽ നിൽക്കുന്നവൻ എന്ന് പേരും വന്നു. അവിടെ മ ഹാവിഷ്ണുവിന് ഉയർന്ന ക്ഷേത്രമാണ് ചരിത്ര പ്രസിദ്ധമായ പന്തർപൂർ വിറ്റ ലെ (വിത്തോബ) ക്ഷേത്രമെന്ന് വിശ്വാസ്സം.

ഇരുപത്തിയെട്ടു യുഗങ്ങളായി ഭഗവാൻ വിഷ്ണു പുണ്ടലീകയുടെ ആഗ്രഹ പ്ര കാരം ഇഷ്ട്ടികയുടെ മുകളിൽ നിൽക്കുന്നുവെന്നും വിശ്വാസ്സം. വിത്തോഭയെ പ ന്തർപൂരിലെത്തിച്ചതിന് കാരണക്കാരനായ പുണ്ടലീകിനെ ഭക്തർ എല്ലാ കാല വും നന്ദിയോടെ സ്മരിക്കുന്നു. ഇന്നും മഹാരാഷ്ട്രയിൽ ശ്രീ കൃഷ്ണ ഭജൻ അ ല്ലെങ്കി ൽ കീർത്തനങ്ങൾ നടക്കുമ്പോൾ തുടക്കത്തിൽ വിളിക്കുന്നത്‌ പുണ്ടലീക യുടെ പേരാണ്. "ബോലേ പുണ്ടലീക് വർദെ ഹരി വിത്തലെ ശ്രീ ധ്യാൻ ദേവ് തുക്കാറാം പണ്ടരീനാഥ് മഹാരാജ് കി ജയ്" ആദ്യം പുണ്ടലീകിനും  പിന്നീട് വി ത്തലെയായ പണ്ടരിനാഥ്‌ മഹാരാജിനുമാണ് (ഭഗവാൻ വിത്തോഭ)  ജയം നേ രുന്നത്.

ചാർ ധാം യാത്രക്കിടെ പുണ്ടലീക് വിശ്രമിക്കാൻ തിരഞ്ഞെടുത്ത ആശ്രമ സ്ഥ ലമാണ് പന്തർപൂറായത്. പുണ്ടലീകിൻറെ ചാർ ധാം യാത്രയുടെയും മാതാപി താക്കളുടെ പാദസേവയുടെയും ഓർമ്മക്കായി പാദുകകളുമായുള്ള പാൽകി യാത്ര ആരംഭിച്ചെന്നു വിശ്വാസ്സം. പാദ സേവയുടെ ഓർമ്മക്കായി എല്ലാ ഭക്തർ ക്കും വിത്തലെ പ്രതിഷ്ഠയുടെ പാദം സ്പർശിക്കാനും അനുവാദമുണ്ട്. ഭഗവാ ൻ വിഷ്ണു (വിത്തോഭ) ക്ഷീര സാഗറിൽ ഉറങ്ങാൻ പോകുന്നതിനു മുമ്പായി ദ ർശനം നടത്തുന്നത് വളരെ ശ്രേഷ്ഠമെന്നും ഭക്തർ വിശ്വസ്സിക്കുന്നു.

പുരോഹിത ജോലികൾക്ക് സ്ത്രികളെയും അവർണ്ണരെയും അനുവദിച്ച ഇന്ത്യ യിലെ ഒന്നാമത്തെ ക്ഷേത്രം കൂടിയാണ് പന്തർപൂർ വിത്തോബ ക്ഷേത്രം.ആഷാ ഢ ഏകാദശി, ദേവശയനി ഏകാദശി, ഹരി ശയനി ഏകാദശി, ഇങ്ങിനെ പല പേരുകളിലാണ് പ്രസി ദ്ധമായ ഈ ആഘോഷം അറിയപ്പെടുന്നത്.

"ബോലേ പുണ്ടലീക് വർദെ ഹരി വിത്തലെ ശ്രീ ധ്യാൻ ദേവ് തുക്കാറാം പണ്ട രീനാഥ് മഹാരാജ് കി ജയ്"



ജയരാജൻ കൂട്ടായി

Sunday, 5 June 2016

വേട്ടയ്ക്കൊരു മകൻ - ആചാരങ്ങളും വിശ്വാസ്സങ്ങളും

വേട്ടയ്ക്കൊരു മകൻ - ആചാരങ്ങളും വിശ്വാസ്സങ്ങളും

തെക്കൻ കേരളത്തിൻറെ ചില ഭാഗങ്ങളിലും കണ്ണൂർ, കാസർഗോഡ്‌ ജില്ലകളി ലും, കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിലുമുള്ള തെയ്യ കാവുകളിൽ കെട്ടി യാടുന്ന തെയ്യ കോലമാണ് വേട്ടയ്ക്കൊരു മകൻ. വേട്ടയുടെ അരചൻ, അല്ലെങ്കി ൽ നായാട്ട് രാജാവ് എന്നൊക്കെയാണ് വേട്ടയ്ക്കൊരു മകൻ എന്ന പേരിന് അർ ത്ഥം. തേങ്ങയുടക്കൽ ചടങ്ങാണ് തെ യ്യത്തിൻറെ പ്രധാന ചടങ്ങ്. പന്തീരായിരം തേങ്ങ ഒറ്റ ഇരുപ്പിൽ ഉടച്ചു തീർക്കു ന്നതാണ് തേങ്ങ ഉടക്കൽ എന്ന പേരിൽ അ റിയപ്പെടുന്ന ഈ ആചാരം. വേട്ട യ്ക്കൊരു മകൻ ക്ഷേത്രങ്ങളിൽ പ്രത്യേക സമയങ്ങളിൽ നടത്തപ്പെടുന്ന പാട്ടു ൽസ്സവവും കളമെഴുത്തും പ്രശസ്ഥമാ ണ്. വടക്കൻ കേരളത്തിലെ തെയ്യം പാടി നമ്പ്യാർമാരാണ് പാട്ടുൽസ്സവത്തിൻറെ യും, കളമെഴുത്തിൻറെയും അവകാശി കളായി അറിയപ്പെടുന്നവർ.

ശിവ പാർവതിമാരുടെ പുത്രനാണ് വേട്ടയ്ക്കൊരു മകൻ എന്ന പേരിൽ അറിയ പ്പെടുന്നത്. തപസ്സനുഷ്ടിക്കുന്ന അർജുനനെ പരീക്ഷിക്കാൻ വേണ്ടി ശിവ പാർവ തിമാർ കിരാത വേഷം അണിയുകയും, കിരാത മൂർത്തിയായ വേട്ടക്കാരുടെ വേഷം ധരിച്ചിരിക്കുമ്പോൾ ജന്മമെടുത്ത കുട്ടിയായത് കൊണ്ട് കിരാത സുനു എന്നും വേട്ടയ്ക്കൊരു മകൻ എന്നും പേര് വന്നുവെന്നും ഐതിഹ്യം. ബുദ്ധി ശക്തിയിലും, സാഹസീക തയിലും, വളരെ മുന്നിലായിരുന്ന വേട്ടയ്ക്കൊരു മകനെ ദേവന്മാർക്ക് പോലും ഭയമായിരുന്നെന്നും, ഭയം അകറ്റാൻ വേട്ടയ്ക്കൊരു മകനെ ഭൂമിയിലേക്കയ ക്കാൻ ദേവന്മാർ അപേക്ഷിക്കുന്നു. അങ്ങിനെ ദേവന്മാരുടെ അപേക്ഷ പ്രകാരം പരമശിവൻ വേട്ടയ്ക്കൊരു മകനെ ഭൂമിയിലേക്കയക്കുന്നു. ഭൂമിയിലെത്തിയ വേട്ടയ്ക്കൊരു മകൻ കുറുംബ്രനാട് വന്നു (കടത്തനാട്, ഇന്നത്തെ കോഴിക്കോട് ജില്ല) പ്രശസ്ഥമായ കാറകൂറ തറവാട്ടിൽ നിന്ന് ക ല്ല്യാണം കഴിക്കുകയും അവി ടെ സ്ഥിര താമസ്സം തുടങ്ങുകയും ചെയ്തു. അവർക്ക് ഒരു പുത്രനും ജനിക്കുന്നു.

കാറകൂറ തറവാട്ട്കാർക്ക് സ്വന്തമായിരുന്ന കോട്ട കുറുംബ്രനാട്ടു വാഴുന്നോർ (കുറുംബ്രാ തിരിമാർ) അന്യായമായി കയ്യടക്കി വച്ചിരിക്കുകയായിരുന്നു. കോ ട്ട വിട്ടു നൽകണമെന്ന്  വേട്ടയ്ക്കൊരു മകൻ ആവശ്യപ്പെടുന്നു, മറ്റു വഴികളി ല്ലാതെ കുറുംബ്രനാട്ടു വാഴുന്നോർ കോട്ട വിട്ടു കൊടുക്കാൻ തയ്യാറാവുന്നു. തൻ റെ ഏഴു വയസ്സായ മകനുമൊത്ത് വേട്ടയ്ക്കൊരു മകൻ കോട്ട ഏറ്റെടുക്കാൻ യാത്ര പുറപ്പെടുന്നു. വേട്ടയ്ക്കൊരു മകനെ പരീക്ഷിക്കാൻ കുറുംബ്രാതിരിമാർ വഴി നീളെ നിരവധി തടസ്സങ്ങൾ ഉണ്ടാ ക്കി വയ്ക്കുന്നു. കൂട്ടത്തിൽ പന്തീരായി രം തേങ്ങയും കൂട്ടി വച്ചു വഴി മുടക്കു ന്നു. എല്ലാ തടസ്സങ്ങളും നിഷ്പ്രയാസ്സം   നീക്കുകയും, ഏഴു വയസ്സ് പ്രായമുള്ള മകനെക്കൊണ്ട് പന്തീരായിരം തേങ്ങക ൾ ഉടച്ചു മാറ്റി വഴി ഉണ്ടാക്കുകയും വേട്ടക്കൊരുമകൻറെ ദിവ്യത്വം ബോധ്യമാ വുകയും കോട്ട തിരിച്ചേൽപ്പിച്ചുവെന്നും ഐതിഹ്യം.

വേട്ടയ്ക്കൊരു മകൻറെയും കുട്ടിയുടേയും അമാനുഷീക ശക്തി കണ്ടു പരിഭ്ര മിച്ചുപോയ കുറുംബ്രാതിരിമാർ, അവരുടെ ദൈവീക ശക്തി തിരിച്ചറിയുക യും, അവർക്ക് സ്ഥാന മാനങ്ങൾ നൽകി ആദരിക്കുകയും ക്ഷേത്രം പണിത് കുടിയിരുത്തുകയും ചെയ്തെന്നും വിശ്വാസ്സം. അങ്ങിനെയാണ് വേട്ടയ്ക്കൊരു മകൻ തെയ്യ ത്തിൻറെ ഉത്ഭവം എന്നും ഐതിഹ്യം. പന്തീരായിരം തേങ്ങ ഉടക്ക ൽ ചടങ്ങും   അങ്ങിനെ ഉണ്ടായതെന്നാണ് വിശ്വാസ്സം.

മഹാ വിഷ്ണു സമ്മാനിച്ച പൊൻ ചുരികയും, വെട്ടക്കാരൻറെ അമ്പും വില്ലു മാണ്‌ വേട്ടയ്ക്കൊരു മകൻറെ ആയുധങ്ങൾ. 



ജയരാജൻ കൂട്ടായി


  

ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം - പരിസ്ഥിതി ദിന സന്ദേശം


പരിസ്ഥിതി സംരക്ഷിക്കൂവാൻ സ്വച്ഛഭാരത് അഭിയാൻ പദ്ധതി വിജയിപ്പി ക്കുക, സഹകരിക്കുക, നല്ല നാളേക്കായി, വരും തലമുറക്കായി


ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം - പരിസ്ഥിതി ദിന സന്ദേശം



വെട്ടിപ്പിടിക്കലിൻറെയും, വലിച്ചെറിയലിൻറെയും സംസ്കാരത്തിനിടയിൽ വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി. നില നിൽപ്പ് അതീവ അപകടാവസ്ഥയിൽ എത്തിനിൽക്കുന്ന കാലത്ത് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രസക്തി വളരെ വലുതാണ്. ആവശ്യമായ സഹായങ്ങളും സഹകരണങ്ങളും നൽകുന്ന കാര്യ ത്തിൽ സർക്കാർ ഭാഗത്ത് നിന്നും നല്ല സഹകരവും ഉണ്ട്. എന്നാൽ അത് വേണ്ട പോലെ വിനിയോഗിക്കുന്നുണ്ടോ, പ്രതീക്ഷകൾക്കനുസ്സരിച്ചു നടക്കുന്നുണ്ടോ എന്ന കാര്യം സംശയ മാണ്.


ഏറ്റവും അവസ്സാനമായി  ലഭ്യമായ കണക്കനുസ്സരിച്ചു ഭൂമി ഇന്ന് താങ്ങുന്നത്  7.5  ബില്ലിയൻ (750 കോടി) ജനങ്ങളെയാണ്. കഴിഞ്ഞ കാലങ്ങളി ലെ ശരാശരി യുടെ അടിസ്ഥാനത്തി ൽ ഈ നൂറ്റാണ്ടിൻറെ അവസ്സാനത്തോ ടെ 10 ബില്ല്യൻ ആ കുമെന്നാണ് കണക്ക്. ഓരോ വർഷവും കൃഷി ഭൂ മി കയ്യടക്കുകയും മണ്ണിട്ട് മൂ ടുകയും ബഹു നില കെട്ടിടങ്ങളും വ്യാ പാര സമുച്ചയങ്ങളും നിർമ്മിക്കുക  വഴി കൃഷി സ്ഥലം ചു രുങ്ങി, ചുരുങ്ങി ഇല്ലാതായിക്കൊണ്ടുമിരിക്കുന്നു. വ യലുകളും തണ്ണീർ തടങ്ങ ളും മണ്ണിട്ട് മൂടുകയാൽ ജല ദൗർബല്യം മുമ്പെങ്ങും ഇല്ലാത്ത വിധം ഭീകരാവസ്ഥയിലുമാണ്. ഭൂമിയുടെ വലിപ്പം കൂടുന്നില്ലെന്നുള്ള യാഥാർത്ഥ്യം ആരും ഉൾ ക്കൊള്ളാൻ തയ്യാറുമില്ല.

യാതൊരു തത്വദീക്ഷയുമില്ലാതെ വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയിൽ നെട്ടോട്ട മോ ടുന്നവർ റോഡും, വഴിയോരവും, കായലും, നദിതടങ്ങളും കയ്യടക്കി വച്ചിരി ക്കുന്നു. ഒരു വശത്ത് ഓരോ വർഷവും വർദ്ധിച്ചു വരുന്ന ജനസംഖ്യക്കനുസ്സരി ച്ച് ബഹു നില കെട്ടിടങ്ങൾ ഉയരുന്നു, മറുവശത്ത്‌ ആവശ്യമായ ഭക്ഷണം, ഊർ ജ്വം, വെള്ളം തുടങ്ങിയവ വർദ്ധിക്കുന്നുമില്ല. ആഗോള താപം സർവ്വ കാല റി ക്കാർഡിലെത്തി നിൽക്കുന്നു. ഇതെല്ലാം മനുഷ്യനാൽ ഉണ്ടാക്കപ്പെട്ട പ്രവണത യാണ്. ഓരോ വീട്ടിലും ഒരാൾക്കൊന്നെന്ന കണക്കിൽ നാലും,അഞ്ചും  വാഹന ങ്ങൾ കാരണം ഇന്ധന നഷ്ടവും, അന്തരീക്ഷ മലിനീകരണവും, ക്രമാധീതമായി ഉയരുന്നതോടോപ്പോം വഴി നടക്കാനും പറ്റാത്ത അവസ്ഥയുമാണ്.

ആവശ്യക്കാർ കൂടുന്നതിനനുസ്സരിച്ച് ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള കുറുക്കു വഴി തേടുന്നവർ രാസ്സ വളങ്ങളും, കീട നാശിനികളും വൻ തോതിൽ പ്രയോഗി ക്കുന്നു, വിഷമില്ലാത്ത ഭക്ഷണം എവിടെയും കിട്ടാനുമില്ല. എവിടെ നോക്കിയാ ലും സർവത്ര വിഷമാണ്. മണ്ണും, വിണ്ണും, വായുവും, വെള്ളവും വിഷമാണ്. പാലിൽ വിഷം, പച്ചക്കറിയിൽ വിഷം, മീനിൽ വിഷം, ഇറച്ചിയിൽ വിഷം. മുട്ട വിരിഞ്ഞാൽ വെറും ഒരാഴ്ച കൊണ്ടാണ് ഒരു കോഴി ഇറച്ചി പാകമാകുന്നതു, പല തരം മരുന്നുകളും, ഹോർമോണുകളും കുത്തി വച്ചു പാകപ്പെടുത്തുന്ന ഇറച്ചി മാർക്കറ്റിൽ സുലഭമാണ്. ഇത് മനുഷ്യരിൽ ഉണ്ടാക്കുന്നതോ മാരകമായ രോഗങ്ങളും. ഗ്രാമങ്ങളിൽ നിന്ന് വിട്ടു പട്ടണത്തിലേക്ക് പോയാൽ വീട്ടിൽ വേ വിച്ചുണ്ടാക്കുകയെന്ന "ദുശ്ശീലങ്ങളൊന്നും" പലർക്കും ഇല്ല, ആണും പെണ്ണും, കുട്ടികളും കൂട്ടത്തോടെ നേരെ ഫാസ്റ്റ് ഫുഡ്‌ കടയിലേക്ക് പോകുന്നു, ഒട്ടും ബു ദ്ധി മുട്ടാൻ ആരും തയ്യാറുമല്ല. ഓരോ വർഷവും പുതിയ പുതിയ പേരുകളിൽ പുതിയ പുതിയ രോഗങ്ങൾ ഉടലെടുക്കുന്നു. പക്ഷിപ്പനി, പന്നിപ്പനി, എലിപ്പനി, അങ്ങിനെ എല്ലാ ജീവികളുടെ പേരിലുമുള്ള വിവിധ തരം പനി, കാൻസർ അട ക്കമുള്ള മാരക രോഗങ്ങൾ സർവ്വ സാധാരണമായിരിക്കുന്നു.

കാൻസർ രോഗ ബാധിധരുടെ എണ്ണത്തിലും, മരണത്തിലും ലോകവ്യാപകമാ യി ഓരോ വർഷവും വൻ വർദ്ധനവും ഉണ്ടായിരിക്കുന്നു. ലഭ്യമായ കണക്കു കളുടെ അടിസ്ഥാനത്തിൽ ഒരു ദിവസ്സം ഇന്ത്യയിൽ ആയിരത്തി മുന്നൂറു പേർ കാൻസർ ബാധിച്ചു മരിക്കുന്നുണ്ട്. കഴിഞ്ഞ പല വർഷങ്ങളായി കാൻസർ മ രണങ്ങൾ ക്രമാധീതമായി വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ഭക്ഷ്യ വസ്തുക്കൾ വഴി വയറ്റിലെത്തുന്ന പല തരം വിഷാംശങ്ങളും, പുകയിലയുടേയും, ആൾ ക്കഹാളിൻറെയും ഉപയോഗത്തോടോപ്പോം ജീവിത ശൈലിയിൽ ഉണ്ടായ മാ റ്റവും കാരണമാണ് രോഗികളുടെയും മരണ സംഖ്യാ നിരക്കും ഉയരുന്നത്. അ ലസ്സത ബാധിക്കുക കാരണം അഞ്ചു മിനുട്ട് ദൂരം പോലും നടന്നു യാത്ര ചെയ്യു വാൻ തയാറല്ലത്ത ഒരു വലിയ വിഭാഗം നമുക്കിടയിലുണ്ട്. നടക്കാൻ തയ്യാറ ല്ല, എന്നാൽ വൻ തുക ചിലവഴിച്ചു ജിംനേഷ്യത്തിൽ പോയി വ്യായാമം ചെയ്യു വാനും, ഡോക്ടറെ കണ്ട് മരുന്നുകൾ വാങ്ങി കഴിക്കുവാനും അവർ തയ്യാറു മാണ്.

രണ്ടു വർഷങ്ങൾക്ക് മുമ്പ് തലശ്ശേരിയിലെ പൊന്ന്യം പുല്ലോടിയിൽ നടന്ന ഒരു സംഭവം, വീട്ടിൽ വളർത്തുന്ന ഒരു മുയൽ നിത്യവും പറമ്പിലുള്ള മരങ്ങളുടെ ഇലകൾ ഭ ക്ഷിച്ചാണ് വളർന്നിരുന്നത്.  തുടർച്ചയായി മഴ പെയ്യുകയാൽ രണ്ട് മൂന്ന് ദിവസ്സം പച്ചക്കറി കടയിൽ നിന്നും വാങ്ങിയ കാബേജ് മുയലിനു ഭക്ഷണ മായി കൊടുക്കുകയും നാലാം ദിവസ്സം രാവിലെ കൂട് തുറന്നപ്പോൾ മുയൽ മരി ച്ചു കിടക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. അത് കൊണ്ട് വീട്ടു പറമ്പ്കളിലും, മറ്റു ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും  പരമാവധി പ്രയോജനപ്പെടുത്തി പച്ചക്ക റി കൃഷി ചെയ്തും, ആവശ്യമായ വ്യയാമങ്ങളും ചെയ്താൽ ഒരളവ് വരെ ന മുക്ക് രോഗങ്ങളെ പ്രധിരോധിക്കാൻ കഴിയും.

പ്ലാസ്റ്റിക്‌ ബാഗ്കളും, മറ്റു പ്ലാസ്റ്റിക്‌ മാലിന്യങ്ങളും അശ്രദ്ധയോടെ വലിച്ചെറി യുക വഴി കടൽ വെള്ളത്തിൽ ജല ജീവികളുടെ ജീവിതവും ദുസ്സഹമായിക്കൊ ണ്ടിരിക്കുന്നു. തോടുകൾ വഴിയും, പുഴകൾ വഴിയും കടലിലെത്തുന്ന പ്ലാസ്റ്റിക്‌ മാലിന്യത്തിൽ ലോകത്തിൽ മുൻ നിരയിൽ നിൽക്കുന്ന ഇരുപതു രാജ്യങ്ങളിൽ ഇന്ത്യക്ക് പന്ത്രണ്ടാം സ്ഥാനമാണ്.!!!!!!. ചെറിയ ചുയിഗം കവർ, കോള, വെള്ള ക്കുപ്പികൾ, പ്ലാസ്റ്റിക്‌ ബാഗുകൾ തുടങ്ങിയവയാണ് കൂടുതലായും കടലിലെത്തു ന്നത്. മറ്റു മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുക വഴി പല തരം അണു ക്കളും, കൊതുകുകളും ഉണ്ടാവുകയും, പല തരം പകർച്ച വ്യാധികളും ഉണ്ടാ വുകയും ജീവിതം ദുരിതത്തിലാവുകയും ചെയ്യുന്നു.

രണ്ടായിരത്തി പത്തിൽ മാത്രം നൂറ്റി തൊണ്ണൂറ്റി രണ്ടു രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറ്റി എഴുപത്തിയഞ്ചു മില്യൺ മെട്രിക് ടൺ (ഒരു മില്യൺ എന്നാൽ പ ത്തു ലക്ഷം) പ്ലാസ്റ്റിക്‌ മാലിന്യം പുറന്തള്ളിയതായിട്ടാണ് കണക്കു, അതിൽ 8 . 8 മില്യൺ മെട്രിക് ടൺ മാലിന്യം കടലിലാണ് എത്തി ചേർന്നത്‌. ഇതിൽ അറുപതു ശതമാനവും വെറും അഞ്ചു രാജ്യങ്ങളിൽ നിന്നുമാണ്, ചൈന, ഇന്തോനേഷ്യ, ഫിലിപ്പയിൻസ്, തായ്‌ലാണ്ട്, വിയറ്റ്നാം എന്നിവയാണ് ആ അഞ്ചു രാജ്യങ്ങ ൾ.!!!!! ഇന്ത്യയിൽ ശരാശരി ഒരാൾ ഒരു ദിവസ്സം 0 .34 കിലോ പ്ലാസ്റ്റിക്‌ മാലിന്യം പുറന്തള്ളുന്നു വെന്നാണ് കണക്കു, ഗ്രാമങ്ങളിൽ ഇത് കുറവാണെങ്കിലും, ബോം ബെ, കൽക്കത്തയടക്കമുള്ള നഗരങ്ങളിൽ വളരെ കൂടുതലായതു കൊണ്ടാണ് ശ രാശരി കണക്കിൽ ഇത്രയും വർദ്ധനവുണ്ടായത്. മത്സ്യ മാംസ്സാദികൾ വാങ്ങുന്ന പ്ലാസ്റ്റിക് കവറുകൾ കഴുകി ഉണക്കി പിറ്റേ ദിവസ്സം വീണ്ടും അത് തന്നെ ഉപ യോഗിക്കാവുന്നതാണ്. 510 .1 മില്യൺ കിലോ മീറ്റർ മാ ത്രം വിസ്താരമുള്ള ഭൂ മിയിൽ ഒരിക്കലും നശിക്കാത്ത പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ഇങ്ങിനെ വലിച്ചെറി യുക വഴി കരയും, പുഴകളും, കടലുമെല്ലാം നിറയാൻ തു ടങ്ങിയാൽ ഭൂമി ജീവ ജാലങ്ങൾക്ക് വാസ്സയോഗ്യമല്ലാതായി തീരുകയും, അതോടോപ്പോം നില നിൽപ്പ് അപകടത്തിലേക്ക് നീങ്ങുന്ന കാലം വിദൂരമല്ല.

ഒരു മനുഷ്യൻ ഒരു ദിവസ്സം 4.4 പൌണ്ട് (1.99581 കിലോ) പല തരത്തിലുമുള്ള മാ ലിന്യം വലിച്ചെറിയുന്നതായിട്ടാണ് കണക്ക്. നമ്മൾ ഓരോരുത്തരും ശ്രമിച്ചാൽ ഇങ്ങിനെയുള്ള മാലിന്യങ്ങളെ അലക്ഷ്യമായി വലിച്ചെറിയാതെ വേണ്ട പോലെ യും അനുവദനീയമായ വിധത്തിലും നിക്ഷേപിക്കാൻ സാധിക്കും. പഞ്ചായത്ത്‌ തലത്തിൽ പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ശേഖരിക്കുവാൻ ഇപ്പോൾ സംവിധാനങ്ങൾ ഉണ്ട്. നമ്മൾ കൃത്യമായും അനുവദനീയ സ്ഥലങ്ങളിലും മാത്രം നിക്ഷേപിക്കുക, മറ്റുള്ളവയിൽ അഴുകുന്നവയാണെങ്കിൽ കുഴിച്ചു മൂടുകയും, കത്തിച്ചു കളയേ ണ്ടവ കത്തിക്കുകയും ചെയ്താൽ ഒരു പരിധി വരെ നിയന്ത്രണം സാധ്യമാണ്. . അത് വഴി ഒരു പരിധി വരെ പല രോഗങ്ങളും വരാതേയും സൂക്ഷിക്കാം.

മനുഷ്യനോടോപ്പോം, വനവും വന്യ ജീവികളും, ജലാശയങ്ങളും ജല ജീവിക ളേയും സംരക്ഷിക്കുകയും അത് വഴി ഭൂമിയുടെ സന്തുലിതാവസ്ഥയെ സംരക്ഷി ക്കുകയും ചെയ്തില്ലെങ്കിൽ ഭൂമി, ജീവ ജാലങ്ങൾക്ക് വാസ്സയോഗ്യമല്ലാതായി തീ രുന്ന കാലം വിദൂരമല്ല. ഒരു കാലത്ത് നമ്മുടെ പുഴയോരങ്ങളും, വയൽക്കരയു മെല്ലാം ഒരു പാട് പറവകൾ ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നും വന്ന് തമ്പ ടിക്കാറുണ്ട്. പരൽ മീനുകളും, പല തരം ജല ജീവികളുമായിരുന്നു ഇവറ്റകളു ടെ ഭക്ഷണം.  കീട നാശിനികളുടെ അമിത ഉപയോഗം കാരണം ജലാശയങ്ങളി ലും, വയൽ വെള്ളത്തിലും കാണാറുള്ള പരൽ മീനുകൾ നശിക്കുകയും, മറ്റു പ ല വിധ പ്രതികൂല സാഹചര്യങ്ങളാൽ പല തരം പക്ഷികൾക്കും വംശ നാശം സംഭവി ക്കുകയാൽ ഇന്ന് വളരെ അപൂർവ്വമായി മാത്രമേ ഇത്തരം ദേശാടന പക്ഷികളെ കാണാറുള്ളൂ.

അപകടകരമായ ഈ പ്രവണതകൾ അവസ്സാനിപ്പിക്കേണ്ട സമയം അതിക്രമി ച്ചിരിക്കുന്നു. നാം ഉടനെ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. ജലാശയങ്ങളെ പര മാവധി മലിനമാക്കാതെ സൂക്ഷിക്കുകയും, വെള്ളം പാഴാവാതെയും സൂക്ഷി ക്കുകയും, ആവശ്യമില്ലാത്ത സമയങ്ങളിൽ വൈദ്യുതി ഉപകരണങ്ങൾ ഓഫ്‌ ചെയ്യുകയും, വാഹനങ്ങൾ ആവശ്യത്തിൽ കൂടുതൽ വാങ്ങുകയും ഉപയോഗി ക്കുകയും ചെയ്യാതിരിക്കുക, അത് വഴി അന്തരീക്ഷ മലിനീകരണവും, താപവും  കുറയ്ക്കാ നും, ഇന്ധന ലാഭവും സാധ്യമാണ്. ഓരോരുത്തരും അവനവനാൽ ആവും വി ധം പരിശ്രമിച്ചാൽ തീർച്ചയായും ഒരു മാറ്റം സാധ്യമാണ്. ഭക്ഷണ ത്തിൻറെയും, വെള്ളത്തിൻറെയും, ഊർജ്വത്തിൻറെയും ഉപയോഗം കൂടുതലും ലഭ്യത കുറവുമാണ് ഇന്ന് നമ്മൾ നേരിടുന്ന പ്രതിസന്ധി, ഇതിനു പരിഹാരം കാണുവാൻ നമ്മൾ നമ്മളിൽ നിന്ന് തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.

ഈ അപകടം മുന്നിൽ കണ്ടാണ് ദീർഘ ദർശിയായ ബഹുമാന്യയായ നമ്മുടെ പ്രധാന മന്ത്രി സ്വച്ഛ ഭാരത് അഭിയാൻ പദ്ധതിക്ക് തുടക്കം കുറിച്ചത്. വീടും പ രിസ്സരവും, റോഡും, വഴിയോരങ്ങളും മാത്രമല്ല ഭൂമിയെന്ന ഗ്രഹം തന്നെ നമ്മു ടെ സ്വന്തം സമ്പത്താണ്. അതിനെ സംരക്ഷിക്കേണ്ട ചുമതല നമ്മൾക്ക് എല്ലാവർ ക്കും ഉണ്ട്. ഇതിന് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്യുന്ന ഒരു സർക്കാരാ ണ് ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്നത്. മരങ്ങൾ മുറിക്കാതിരിക്കുകയും കുളങ്ങ ളും തോടുകളും മണ്ണിട്ട് മൂടാതേയും മഴ വെള്ള സംഭരണികൾ വീടുകളിൽ നിർ മ്മിച്ചും, മലകളേയും കുന്നുകളേയും സംരക്ഷിക്കുകയും, നിത്യവും നമ്മൾ ക ഴിക്കുന്ന മാമ്പഴം, ചക്കപ്പഴം, അടക്കം പലതരം പഴങ്ങളുടെയും, വെറുതെ കിട്ടു ന്ന  അത്രയും മരങ്ങളുടേയും വിത്തുകൾ ഉണക്കി നമ്മുടെ ട്രെയിൻ, ബസ്സ് യാത്ര കൾക്കിടയിൽ കാണുന്ന പറമ്പുകളിലും, കാടുകളിലും, കുന്നുകളിലും വലിച്ചെ റിയുക. മഴക്കാലത്ത് അതിൽ കുറെ എങ്കിലും മരമായി മാറാതിരിക്കില്ല. അ ങ്ങിനെ നമുക്ക് യാതൊരു നഷ്ടവും സംഭവിക്കാതെ ഈ ഭൂമിയെ മനോഹരമാ ക്കാം, കാത്ത് സൂക്ഷിക്കാം ഈ ഭൂമിയെ വരും തലമുറക്കായി.

ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ അങ്ങിനെ ഒരു തുടക്കം നമുക്കും ആക വുന്നതല്ലേ?? എല്ലാവരും ചേർന്ന് ഒന്ന് ശ്രമിച്ചു കൂടേ? അങ്ങിനെ ഒരു ചെറിയ സംഭാവന നമ്മളാൽ ചെയ്യുവാൻ സാധ്യമായാൽ അതും ഈ ഭൂമിയോടും ജീവ ജാലങ്ങളോടും, വരും തലമുറക്ക് വേണ്ടിയും ചെയ്യാൻ പറ്റാവുന്ന ഒരു മഹാ കാര്യമല്ലേ? വീട് വൃത്തിയാക്കുന്ന നമ്മൾക്ക്, നമ്മൾ  വസ്സിക്കുന്ന ഭൂമിയെ സംര ക്ഷിക്കുവാനുള്ള ബാധ്യത ഇല്ലേ ?????. എല്ലാവരും ചേർന്ന് പരിശ്രമിച്ചാൽ തീർ ച്ചയായും ഒരു മാറ്റം സാധ്യമാണ്.


ഇതാവട്ടെ ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം.


ആശംസ്സകൾ

ജയരാജൻ കൂട്ടായി