ഇന്ന് ആഷാടി ഏകാദശി (ദേവ ശയന ഏകാദശി)
മഹാരാഷ്ട്രയിലെ ചരിത്ര പ്രസ്സിദ്ധമായ പന്തർ പൂർ പാൽക്കി യാത്ര എല്ലാ വർ ഷങ്ങളിലും ജൂൺ മൂന്നാമത്തെ ആഴ്ച മുതൽ, ജൂലൈ ആദ്യ ആഴ്ചകൾക്കിടയി ലാണ് തുടക്കമാകുക . ദേവശയന ഏകാദശിയുടെ (ആഷാഢ ഏകാദശി) തലേ ദി വസ്സം യാത്ര പന്തർപൂർ വിത്തോബ ക്ഷേത്രത്തിൽ എത്തി ചേരുന്നു. മഹാരാഷ്ട്ര യുടെ വിവിധ ഭാഗങ്ങളിൽ നിന്നും ചെറുതും, വലുതുമായ ആയിരക്കണക്കിൽ പാൽകി യാത്രകൾ ഉണ്ടെങ്കിലും, യാത്രകളിൽ ഏറ്റവും പ്രശസ്തമായതും രജി സ്റ്റർ ചെയ്യപ്പെട്ടതുമായ യാത്രകൾ പുണെയിലെ ആലൻഡിയിൽ നിന്നുള്ള സന്ത് ജ്ഞാനേശ്വർ പാൽക്കിയും, ദെഹൂ ഗാവി ൽ നിന്നുള്ള സന്ത് തുക്കാറാം പാൽ ക്കിയുമാണ്.
കൂടാതെ ബോംബെയടക്കം മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി വിശ്വാസ്സികൾ യാത്രയുടെ പരമ്പരാഗതമായ തൂവെള്ള വസ്ത്രങ്ങളുമണിഞ്ഞു, (വെള്ള പൈജാമ, ജുബ്ബ, വെള്ള തൊപ്പി) പതാകകളും കൈകളിലേന്തി വിത്തോ ബക്ക് ജയ് വിളിച്ചു കൊണ്ട് വിവിധ ക്ഷേത്രങ്ങളിൽ നിന്നും ആരംഭിക്കുന്ന ചെ റു യാത്രകളും വഴിയിൽ വച്ചു അനേകം ചെറു ഗ്രൂപ്പ്കളുടെ പാൽക്കിയും ഒ ത്തു ചേരുന്നു. എല്ലാ യാത്രകളും കാൽ നടയായി മാത്രമേ നടക്കുകയുള്ളൂവെ ന്നതാണ് പാൽക്കി യാത്രയുടെ പ്രത്യേകത.
പൂനെയിൽ നിന്നും ഇരുന്നൂറ്റി പത്ത് കിലോ മീറ്റർ കാൽ നടയായാണ് ഭക്തർ ഷോലാപൂർ ജില്ലയിലെ ചരിത്ര പ്രസിദ്ധമായ പന്തർപൂർ വിത്തോബ ക്ഷേത്ര ത്തിൽ എത്തിച്ചേരുന്നത്. ഏതാണ്ട് ഇരുപത്തിയൊന്ന് ദിവസ്സമാണ് കാൽ നട യാത്ര. തുടർന്ന് ദേവശയനി ഏകാദശി ആഘോഷങ്ങളിൽ പങ്കെടുക്കുകയും, അ ങ്ങിനെ ദർശന സൗഭാഗ്യം കൈവരിക്കുകയും ചെയ്യുന്നു. മു ൻ കാലങ്ങളിൽ ജീ വിച്ചിരുന്ന യോഗിമാരുടെയും, അവതാര പുരുഷൻമാരുടേ യും, സന്യാസ്സി മാ രുടേയും പാദുകകളും (മെതിയടി), ഫോട്ടോ അല്ലെങ്കിൽ പ്രതിമകളും പല്ലക്കിൽ ചുമന്നു കൊണ്ടുള്ള യാത്രയാണ് പന്തർ പൂർ പാൽക്കി യാത്രയെന്ന പേരിലറി യപ്പെടുന്നത്. (പാൽക്കിയെന്നാൽ പല്ലക്കെന്നർത്ഥം) മഴക്കാലമായതിനാൽ കാൽ നട യാത്ര വളരെ ദുഷ്ക്കരമാണ്. കൊടും തണുപ്പും, കനത്ത മഴയും കണക്കാ ക്കാതെ മഴയത്ത് നനഞ്ഞും, അല്ലാത്തപ്പോൾ വെയിലു കൊണ്ടുമാണ് യാത്ര, മഴ യിൽ നനഞ്ഞു കിടക്കുന്ന ചെങ്കുത്തായ വൻ മല നിരകളും അനേകം ചുരങ്ങ ളും താണ്ടിയാണ് ദുഷ്‌കരമായ കാൽ നട തീർത്ഥ യാത്ര പന്തർപൂരിലെത്തുന്നത്.
വിഷ്ണു ഭഗവാൻറെ അവതാരാപുരുഷന്മാരായി കണക്കാക്കപ്പെടുന്ന അലാ ണ്ടിയിലെ ജ്ഞാനെശ്വർ മഹാരാജ് ഉപയോഗിച്ചതെന്ന് വിശ്വസ്സിക്കപ്പെടുന്ന പാ ദുകയും പല്ലക്കിലേറ്റി ഭക്തർ ജാഥയായി യാത്ര തിരിക്കുന്നു, കൂടാതെ ദെഹുവി ൽ നിന്നുള്ള തുക്കാറാം മഹാരാ ജ് ക്ഷേത്രത്തിൽ നിന്നുള്ള പാദുകയും, നർസി യിൽ നിന്നുള്ള നാംദേവ് മഹാരാജ് ക്ഷേത്രത്തിൽ നിന്നുള്ള പാദുകയും, പൈതാ നിൽ നിന്നുള്ള ഏകനാഥ് മഹാരാജ് ക്ഷേത്രത്തിൽ നിന്നുള്ള പാദുകയും, ത്രംമ്പ കേശ്വറിലെ നിവൃത്തി നാഥ് മഹാരാജ് ക്ഷേത്രത്തിൽ നിന്നുള്ള പാദുകയും, മു ക്തി നഗറിലെ മുക്താ ഭായ് ക്ഷേത്രത്തിൽ നിന്നുള്ള പാദുകയും, സസ് വാടിലെ സോപാൻ ക്ഷേത്രത്തിൽ നിന്നുള്ള പാദുകയും, ഷേ ഗോണിൽ നിന്നു ള്ള ഗജാനൻ മഹാരാജ് ക്ഷേത്രത്തിൽ നിന്നുള്ള പാദുക യാത്രയും ഒന്നായി സംഗമിക്കുകയും യാത്ര തുടരുക യും ചെയ്യുന്നു. പാൽകി യാത്രികർ വർക്കരികൾ (തീർത്ഥാടക ർ) എന്ന പേരിലും, യാത്രയെ ഡിണ്ടി യാത്രയെന്ന പേരിലും അറിയപ്പെടുന്നു.
പകൽ മുഴുവൻ നടന്നു വൈകുന്നേരമാകുമ്പോൾ മുൻകൂട്ടി തീരു മാനിച്ച പ്ര കാരം പലയിടങ്ങളിലായി ആഞ്ഞുറോളം പേരടങ്ങുന്ന ഗ്രൂപ്പ്കളാക്കി തിരി ക്കുകയും, വിശ്വാസ്സികളും സ്ഥല വാസ്സികളും ഒരുക്കിയ സ്ഥലങ്ങളിൽ വിശ്ര മത്തിനും അന്തിയുറക്കത്തിനുമായി തങ്ങുന്നു. ഡിണ്ടി യാത്രികരെ പരിചരി ക്കുവാൻ സ്ഥല വാസ്സികളും വിശ്വാസ്സികളും പരസ്പ്പരം മൽസരിക്കുന്ന കാ ഴ്ച കാണേണ്ടത് തന്നെ. രാത്രി വിശ്രമിക്കുന്ന സ്ഥലങ്ങളിൽ പരിസരവാസ്സിക ളും നാട്ടുകാരും ചേർന്നു സമാജ് ആരതിയെന്ന പൂജകളും നടത്തുന്നു. തുടർന്നു യാത്രികരുടെ നഷ്ടപ്പെട്ടതും, കളഞ്ഞു കിട്ടിയതുമായ സാധനങ്ങൾ പ്രദർശിപ്പി ക്കുന്നു.
അനുവദിക്കപ്പെട്ടയിടങ്ങളിൽ വരിവരിയായി വിരിച്ചു കിടന്നുറങ്ങുന്നു. രാ വിലെ വീണ്ടും യാത്ര തുടരും, കുതിരകൾ, വാദ്യക്കാർ, ഗായകർ, താള മേളക്കാ ർ, നൃത്തക്കാർ അങ്ങിനെ എല്ലാവരും ചേർന്നു ആടിയും, പാടിയും വിത്തലേ ക്ക് ജയ് വിളിച്ചുമാണ് യാത്ര. പോകുന്ന വഴികളിലെല്ലാം അശരണർക്കും, അഗ തികൾക്കും സഹായവും, രോഗികൾക്കുള്ള ശുശ്രുഷകളുമടക്കം പല തരം സേ വകൾ നടത്തുന്നു. ഇതിനു വർക്കറി സേവാ സംഘം എന്ന പേരിൽ ഒരു പ്രത്യേ ക സംഘം തന്നെയുണ്ട്. കർണാടക സംസ്ഥാനത്ത് നിന്നുള്ള ഭക്തൻമ്മാർ ഭഗവൽ കീർത്തനങ്ങൾ പാടി യാത്രയെ ഭക്തി സാന്ദ്രമാക്കുന്നു. ഇവരെ ഹരി ദാസ്സൻമ്മാ രെന്ന പേരിൽ അറിയപ്പെടുന്നു. യാത്രയിലെ നിയന്ത്രിക്കാൻ പറ്റാത്ത തിരക്ക് കാരണം പാൽക്കി യാത്ര പോകുന്ന വഴികളിൽ അതാതു സ്ഥലത്തെ ജില്ലാ ക ലക്ടർ ആ ദിവസ്സങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നു.
യാത്ര കടന്നു പോകുന്ന വഴികളിലെല്ലാം ഗ്രാമ വാസ്സികൾ കോലം വരച്ചും (രം ഗോളി), പണ്ടിയെന്ന പേരിൽ അറിയപ്പെടുന്ന മൺ ചട്ടി ദീപങ്ങൾ കൊളുത്തി യും പടക്കം പൊട്ടിച്ചും യാത്രയെ വരവേൽക്കുന്നു, ചിലർ ഭക്ഷണം നൽകുന്നു, മറ്റു ചിലർ വെള്ളവും മറ്റു പാനീയങ്ങളും നൽകുന്നു. ചിലർ വിശ്രമിക്കാനും കിടക്കാനുമുള്ള സൌകര്യങ്ങൾ ഒരുക്കുന്നു. കുളിക്കാനുള്ള സൗകര്യങ്ങൾ ചെ യ്യുവാൻ വേറെ ചിലർ അങ്ങിനെ ഭക്തർക്ക് സേവ ചെയ്യുക വഴി പുണ്ണ്യം ലഭി ക്കുമെന്നുള്ള വിശ്വാസ്സത്തിൽ ഗ്രാമീണർ എല്ലാം മറന്നു കൊണ്ട് ചെയ്യുന്ന സേവ കൾ സ്തുത്യർഹമെന്നു പറയാതെ വയ്യ.
ദേവൻ ശയിക്കാൻ പോകുന്ന ദിവസ്സം, ദേവശയനി ഏകാദശി എന്ന പേരിൽ അറിയപ്പെടുന്നു. ആഷാട ശുക്ലപക്ഷ ഏകാദശി എന്ന് കൂടി അറിയപ്പെടുന്ന ഈ ദിവസ്സം വിഷ്ണു ഭഗവാൻ ക്ഷീര സാഗറിൽ ശേഷ നാഗശയ്യയിൽ, (പാലാഴി യിൽ, ആയിരം തലയോട് കൂടിയ നാഗമാണ് ശേഷ നാഗമെന്നറിയപ്പെടുന്നത്) ഉ റങ്ങാൻ പോകുന്ന ദിവസ്സമായി മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലും വൈ ഷ്ണവർ (വിഷ്ണു ഭക്തൻമ്മാർ) വിശ്വസ്സിക്കുന്നു. വിഷ്ണു പൂജയടക്കം പല തരം ആചാരങ്ങളോടും വിശ്വാസ്സങ്ങളോടും, വ്രതങ്ങളോടും കൂടിയാണ് ഈ ദി വസ്സം ആഘോഷിക്കുന്നത്. ദേവശയനി ഏകാദശി ദിവസ്സം ഉറങ്ങാൻ തുടങ്ങുന്ന വിഷ്ണു ഭഗവാൻ നാലു മാസ്സങ്ങൾക്കുശേഷം കാർത്തിക മാസ്സത്തിലെ പ്രഭോ ധിനി ഏകാദശി ദിവസ്സം ഉറക്കം ഉണരുന്നുവെന്നും ഭക്തരുടെ വിശ്വാസ്സം. ഈ നാലു മാസ്സങ്ങളും നിത്യവും വ്രതമനുഷ്ടിക്കുന്ന പല വിശ്വാസ്സികളും മഹാരാ ഷ്ട്രയിലും വടക്കേയിന്ത്യയിലും ഉണ്ട്. ഇത് ചതുർ മാസ്സവൃതമെന്ന പേരിൽ അറിയപ്പെ ടുന്നു.
ലോകത്തിൽ ഏറ്റവും കൂടുതൽ പേർ കാൽനട യാത്രയായി ഒരേ സമയം ഒന്നി ച്ചു കൂടി നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ തീർത്ഥയാത്രയാണ് പന്തർ പൂർ പാൽക്കി യാത്ര. രജിസ്റ്റർ ചെയ്യപ്പെട്ട അഞ്ചു ലക്ഷത്തോളം വിശ്വാസ്സികൾ, കൂടാ തെ വഴിയിൽ നിന്നു വന്നു ചേരുന്ന ഭക്തർ അടക്കം ഏതാണ്ട് ക്ഷേത്രത്തിൽ എ ത്തുമ്പോഴേക്കും പത്തു ലക്ഷം കവിയുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്ന ത്. ഇരുന്നൂറ്റി പത്ത് കിലോ മീറ്ററോളം ദൂരം, ഏതാണ്ട് ഇരുപത്തി ഒന്നോളം ദി വസ്സങ്ങൾ കാൽ നടയായി യാത്ര ചെയ്താണ് പാൽക്കി യാത്ര ക്ഷേത്രത്തിൽ എത്തുന്ന ത്. അത് കൊണ്ട് തന്നെ മഹാരാഷ്ടയുടെ ഈ പരമ്പരാഗത സാംസ്കാരീക ഉൽസ്സ വം ഗിന്നസ്സ് ബുക്കിൽ ഇടം നേടിയിട്ടുമുണ്ട്. ജാതി വർണ്ണ വ്യത്യാസ്സങ്ങളോ, ലിം ഗ ഭേദമോയില്ലാതെ സ്ത്രീകളും കുട്ടികളും യാത്രയിൽ പങ്കെടുക്കുന്നുവെന്നതും ഈ യാത്രയുടെ സവിശേഷത യാണ്.
ക്ഷേത്രത്തിൽ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ, പാരമ്പര്യമായി എണ്ണൂ റു വർഷങ്ങളായി മുടക്കം കൂടാതെ നടത്തി വരുന്ന ഒരു ആചാരമാണ് പാൽക്കി യാത്ര. എന്നാൽ യാത്രയുടെ തുടക്കം ആയിരം വർഷങ്ങൾക്കു മുമ്പ് മുതൽ നില വിലിരുന്നെന്ന് തലമുറകൾ കൈമാറിയ വിശ്വാസ്സങ്ങളും, പതിമൂന്നാം നൂറ്റാ ണ്ടു മുതൽ യാത്ര നടന്ന് വരുന്നുവെന്നും വിശ്വാസ്സങ്ങൾ നിലവിലുണ്ട്. ആയിരം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന യോഗി വര്യൻമ്മാർ നടത്തി വന്നിരുന്ന യാ ത്രയെ അവരുടെ പിൻഗാമികളും വിശ്വാസ്സികളും തുടർന്നും മുടക്കം കൂടാതെ നടത്തി വരുന്നു. എന്നാൽ ഇന്നത്തെ പോലെ എല്ലാ യാത്രകളും ഒന്നിച്ചും ഏ കോപിപ്പിച്ചുമായിരുന്നില്ലായെന്നു മാത്രം. എല്ലാ യാത്രകളും വേവ്വെറെയായി ട്ടാണ് നടത്തിയിരുന്നത്. പല യുദ്ധങ്ങളും, ഭൂകമ്പം, വെള്ളപ്പൊക്കമടക്കമുള്ള ഭീ കരമായ പല തരം പ്രകൃതി ദുരന്തങ്ങളും, മാരക രോഗങ്ങളും, പകർച്ച വ്യാധി കളും ഉണ്ടായിയെങ്കിലും അതൊന്നും ഇത്രയും കാലങ്ങളായി നടന്നു വരുന്ന പാൽക്കി യാത്രയെ ബാധിച്ചില്ല.
ഇപ്പോഴത്തെ പാൽക്കി യാത്രയുടെ ചുമതലക്കാരൻ ഹൈബത്ത്(haibat baba) ബാ ബയെന്നു പേരായി ഗ്വാളിയോറിൽ നിന്നുള്ള ഒരു റിട്ടയേർഡ് മിലിട്ടറി കമാണ്ട ർ ആണ്. സംഘാടക പാഠവത്തിൽ അദ്ദേഹത്തിനുള്ള കഴിവ് മനസ്സിലാകണമെ ങ്കിൽ ഒരേ ഒരു പാൽക്കി യാത്രയിൽ പങ്കെടുത്താൽ, അല്ലെങ്കിൽ നേരിട്ട് കണ്ടാൽ മതിയാകും. വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യതസ്തരായ സ്വഭാവങ്ങളുള്ള, വ്യത്യസ്ത ഭാഷകൾ സംസ്സാരിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ, പല സംസ്ഥാ നക്കാർ, അവരുടെ ഭക്ഷണം, ഉറക്കം സംരക്ഷണം, ഇവരെയെല്ലാം ഏകോപിപ്പി ക്കുക, തുടങ്ങിയ കാര്യങ്ങളെല്ലാം എത്ര അനായാസ്സമായാണ് അദ്ദേഹം കൈകാ ര്യം ചെയ്യുന്നത്? ഒരു മാനേജുമെൻറ് വിദ്യാർഥിക്ക് എങ്ങിനെ അച്ചടക്കവും, സംഘാടക പാഠങ്ങളും പഠിക്കണമെന്ന് ഒരേ ഒരു പാൽക്കി യാത്രയിൽ മാത്രം പങ്കെടുത്താൽ മതിയാകും. പല ഭാഗങ്ങളിൽ നിന്നുള്ള യാത്രകളെയും ഏകോ പിപ്പി ക്കുകയും ആവശ്യമായ നിർദ്ദേശങ്ങളും, സഹായങ്ങളും നൽകുകയും, ഒരു വിധത്തിലുമുള്ള അപശബ്ദമോ, ദുരനുഭവങ്ങളോ ഉണ്ടായതായി ഇന്ന് വരെ കേട്ടിട്ടുമില്ല.
വിഷ്ണു ഭഗവാൻറെ അവതാരമായി കരുതപ്പെടുന്ന പന്തർപൂർ വിത്തോബ പ ന്തർപൂർ വിറ്റലെയെന്നും, പന്തർപൂർ പാണ്ടുരംഗൻ എന്ന പേരിലും അറിയ പ്പെടുന്നു. രുക്മിണി ദേവിയെയും വിത്തലിനോടോപ്പോം പ്രതിഷ്ടിച്ചിരിക്കുന്നു മഹാരാഷ്ട്രക്ക് പുറമേ കർണാടക, ഗോവ, തെലുഗാന, ആന്ധ്ര പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നും ഭക്തൻമ്മാർ കൂട്ടത്തോടെ ദേവശയനി ഏകാദശി ദിവ സ്സം പാൽക്കി യാത്രയോടോപ്പോം പന്തർപൂർ വിത്തോബ ക്ഷേത്രത്തിൽ എത്തു ന്നു.
ഈ ക്ഷേത്രത്തിൽ ദർശനം നട ത്തുന്ന ഭക്തൻമ്മാർക്കു അതോടോപ്പോം അധികം അകലെയല്ലാത്ത പതിനേഴോളം പ്രശസ്തമായ ക്ഷേത്രങ്ങളും ദർശിക്കാം. രു ക്മിണി നാഥ് ക്ഷേത്രം, പുണ്ടലിക ക്ഷേത്രം, ലഖു ഭായ് ക്ഷേത്രം, അംബ ഭായ് ക്ഷേത്രം, വ്യാസ ക്ഷേത്രം, ത്രയംബകേശ്വർ ക്ഷേത്രം, പഞ്ച മുഖി മാരുതി ക്ഷേ ത്രം, കാല ഭൈരവ ക്ഷേത്രം, ശങ്കബരി ക്ഷേത്രം, മല്ലികാർജ്ജുന ക്ഷേത്രം, ദ്വാരകാ ധീശ് ക്ഷേത്രം, കാലാ മാരുതി ക്ഷേത്രം, ഗോപാല കൃഷ്ണ ക്ഷേത്രം, ശ്രീധർ സ്വാമി സമാധി ക്ഷേത്രവും, കൂടാതെ കുറച്ചു അകലത്തായുള്ള ദത്താത്രേയ അവതാര മെന്ന് വിശ്വസ്സിക്കപ്പെടുന്ന അക്കൽക്കോട്ട് സ്വാമി സമർഥ ക്ഷേത്രവും, ചത്രപതി ശിവാജി മഹാരാജിൻറെ കുല ദൈവമായ തുലജഭവാനി ക്ഷേത്രവും ദർശി ക്കാം. പന്തർപൂർ ക്ഷേത്രത്തിലെ പൂജകൾക്കാവശ്യമായ പാലും മറ്റു സാധന ങ്ങളും ഉൽപ്പാദിപ്പിക്കുന്ന നാഗോരിയ മഠത്തിലെ കേശവ ഗോശാലയും പന്തർ പൂരിനടുത്തായി സ്ഥിതി ചെയ്യുന്നു.
വർഷത്തിൽ എല്ലാ ദിവസ്സവും ദർശനം നടത്താമെങ്കിലും ഏറ്റവും കൂടുതൽ ഭ ക്തർ ദർശനത്തിനു എത്തുന്നത് ഉൽസ്സവകാലങ്ങളിലാണ്. കാൽ നട യാത്രയോട് കൂടിയ നാല് വ്യത്യസ്ഥ ഉൽസ്സവങ്ങളാണ് പന്തർപൂരിൽ നടക്കുന്നത്. അതിൽ ഏറ്റവും പ്രശസ്തമായത് ആഷാഡ ഏകാദശിയെന്ന പേരിലറിയപ്പെടുന്ന ദേവ ശയനി ഏകാദശി ഉൽസ്സവമാണ്. കാർത്തിക മാസ്സത്തിലും, മാഘമാസ്സത്തിലും, ശ്രാവണ മാസ്സത്തിലുമാണ് മറ്റു ഉൽസ്സവങ്ങൾ നടക്കുന്നത് .
പാൽക്കി യാത്രയെ കുറിച്ചും, വിത്തലെ എന്ന പേരിൽ വിഷ്ണു ഭഗവാൻ പന്ത ർപൂരിൽ എത്തിയതിനും പിറകിൽ ഉള്ള ഐതിഹ്യം ഇങ്ങിനെ, വിഷ്ണു ഭഗ വാനാൽ അനുഗ്രഹീതനായ ജാനുദേവിൻറെയും സത്യവതിയുടെയും മകനായി രുന്നു പുണ്ടലീക്. മാതാപിതാക്കളോടോപ്പം പുണ്ടലീകും ധണ്ടിർ വനമെന്ന ഒരു കാട്ടിലാണ് വസ്സിച്ചിരുന്ന ത്. മാതാപിതാക്കളോട് വളരെ സ്നേഹമുള്ളവനായി രുന്നു പുണ്ടലീക്, എന്നാൽ വിവാഹ ശേഷം, സ്വന്തം കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുകയും വൃദ്ധ മാതാ പിതാക്കളോട് വളരെ ക്രൂരമായും പരുക്കനായും പെരുമാറുകയും ആവശ്യ ത്തിനു ഭക്ഷണമോ, വിശ്രമമോ പ്രായമായവർക്ക് വേണ്ടുന്ന മറ്റു യാതൊരു പ രിഗണയോ, പരിചരണമോ കൊടുക്കാറുമില്ല. സ്വാർത്ഥതയോടൊപ്പം മാതാപിതാക്ക ൾക്ക് തന്നാലാവുന്നത്രയും ശല്ല്യം മാത്രം ചെയ്യുകയെന്നുള്ളതും പുണ്ടലീകി ൻറെ ഇഷ്ട വിനോദങ്ങൾ ആയി മാറുകയും ചെയ്തു.
മകൻറെ പ്രവർത്തിയിൽ മനം മടുത്ത മാതാപിതാക്കൾ ചാർ ധാം തീർത്ത യാത്ര ക്ക് പുറപ്പെടുന്നു. കുടുംബ ജീവിതം ഉപേക്ഷിച്ചു തങ്ങളുടെ ശിഷ്ടകാലം ക്ഷേത്ര ങ്ങളിൽ കഴിക്കുവാൻ തീരുമാനിക്കുന്നു ചാർ ധാം എന്നാൽ യമുനോത്രി, ഗം ഗോത്രി, കേദാർ നാഥ്, ബദ്രി നാഥ്, (ഉത്തരാ ഖണ്ടിലെ ഗരവാൾ എന്ന സ്ഥലം, ഹി മാലയ യാത്ര). വിവരമറിഞ്ഞ പുണ്ടലീകും ഭാര്യയും വിഷമവൃത്തത്തിലാകു ന്നു, മാതാപിതാക്കൾ വീട് വിട്ട് പോയാൽ അവരെ ശല്യം ചെയ്യുവാൻ അവസ്സരം കിട്ടില്ലല്ലോയെ ന്നുള്ള വിഷമത്താൽ പുണ്ടലീകും ഭാര്യയും ചിന്താകുലരാകുന്നു. അങ്ങിനെ അ വരെ ശല്യം ചെയ്യുകയെന്ന ഉദ്ദേശത്തോടെ യാത്രയിൽ കൂടെ അനുഗമിക്കാൻ തീ രുമാനിക്കുകയും കൂടെ കൂടുകയും ചെയ്യുന്നു
നാലുപേരും ഒന്നായി തീർത്ഥ യാത്രക്കിറങ്ങുന്നു, യാത്ര തുടങ്ങിയത് മുതൽ പു ണ്ടലീകും, ഭാര്യയും മാതാപിതാക്കളോടുള്ള ക്രൂരതയും അവഗണനയും തുടർ ന്ന് കൊണ്ടിരുന്നു. മഴയിലും, വെയിലിലും, കാടുകളും, മലകളും താണ്ടി അവ രെ നടത്തിച്ചും, പുണ്ടലീകും ഭാര്യയും കുതിരപ്പുറത്തുമായാണ് യാത്ര തുടർ ന്നിരുന്നത്, ആവശ്യത്തിനുള്ള ഭക്ഷണം നൽകാതേയും ഓരോ ദിവസ്സത്തെ വിശ്ര മ സമയത്ത് പോലും മാതാ പിതാക്കളെ കൊണ്ട് തങ്ങളുടെ വസ്ത്രങ്ങൾ കഴു കിക്കുകയും, കുതിരകളെ കുളിപ്പിക്കാനും, ഭക്ഷണം കൊടുക്കാനും, വൃത്തിയാ ക്കാനും നിർബ ന്ധിക്കുകയും ചെയ്യും.
യാത്ര തുടരവേ വല്ലാതെ ക്ഷീണിതരായ യാത്രക്കാർ വന്ദ്യ വയോധികനും ഗുരു തുല്ല്യനും മഹർഷിയുമായ കുക്കുടു മഹർഷിയുടെ ആശ്രമത്തിൽ എത്തുന്നു. കടു ത്ത ക്ഷീണവും ആലസ്യവും മാറ്റുവാനായി അവിടെ രണ്ടു മൂന്നു ദിവസ്സങ്ങൾ വിശ്രമിക്കാൻ തീരുമാനിക്കുന്നു. അന്ന് രാത്രിയിൽ എല്ലാവരും നല്ല ഉറക്കമാ യിരുന്ന സമയത്ത് എന്തോ ശബ്ദം കേട്ട പുണ്ടലീക് ഞെട്ടി ഉണരുന്നു, അദ്ദേഹം ക ണ്ണ് തുറന്നു നോക്കുമ്പോൾ മണ്ണും ചളിയും പുരണ്ട വസ്ത്രങ്ങൾ ധരിച്ച കുറെ സുന്ദരികളായ യുവതികൾ ആശ്രമത്തിലേക്കു പ്രവേശിക്കുന്നു.
വന്നയുടനെ അവർ ആശ്രമം തൂത്തു വാരുകയും, വെള്ളമൊഴിച്ചു കഴുകുക യും, കുക്കുടു മഹർഷിയുടെ വസ്ത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കുകയും ചെയ്തു. അതി നു ശേഷം അവർ ആശ്രമത്തിലെ പ്രാർത്ഥനാമുറിയിലേക്ക് പ്ര വേശിക്കുകയും ചെയ്യുന്നു. പ്രാർത്ഥനക്ക് ശേഷം പുറത്തിറങ്ങിയ അവരുടെ വ സ്ത്രങ്ങളെല്ലാം വൃത്തിയായും വെടിപ്പായും ഉണങ്ങിയും ഇരിക്കുന്നത് കണ്ടു. അത്ഭുതകരമാം വിധം കുറഞ്ഞ സമയം കൊണ്ട് അവരുടെ വസ്ത്രങ്ങിലുണ്ടാ യിരുന്ന അഴുക്കുകളും ചളിയുമെല്ലാം അപ്രത്യക്ഷവുമായിരുന്നു. നല്ല വൃത്തി യുള്ള തൂവെള്ള വസ്ത്രമായിരുന്നു എല്ലാവരും ധരിച്ചിരുന്നത്.
താൻ കാണുന്നതൊരു സ്വപ്നമല്ലെന്നു തിരിച്ചറിഞ്ഞ പുണ്ടലീക് വല്ലാത്ത അ ത്ഭുതത്തോടും അതിശയത്തോടും കൂടി സുന്ദരികളായ യുവതികളെ സമീപി ക്കുകയും അവരുടെ വസ്ത്രത്തിലെ അഴുക്കൾ മാറിയതിൻറെ രഹസ്യം ആരാ യുകയും ചെയ്യുന്നു. അവർ ഇപ്രകാരം മറുപടി നൽകുന്നു "അവർ ഗംഗയും യ മുനയും ഭാരതത്തിലെ മറ്റു പുണ്ണ്യ നദികളുമാണ്. അവരുടെ പരിശുദ്ധതയും, പിതൃ തുല്യ നായ മഹർഷിയുടെ വസ്ത്രങ്ങൾ വൃത്തിയാക്കുകയും, അദ്ദേഹത്തോടുള്ള ആദരവും കാരണം ഞങ്ങളുടെ വസ്ത്രത്തിലുള്ള അഴുക്കൾ മാഞ്ഞു പോയി, കൂടാതെ ഞങ്ങൾ പരിശുദ്ധരാവുകയും ചെയ്തു.
ഇതു പോലെ ഏതൊരു ഭക്തൻ തൻറെ തെറ്റുകൾ തിരുത്തി ഞങ്ങളെപ്പോലുള്ള പു ണ്ണ്യ നദികളിൽ സ്നാനം ചെയ്യുന്നുവോ, അല്ലെങ്കിൽ മാതാപിതാക്കൾക്കും ഗുരു ജനങ്ങൾക്കും ആവശ്യമായ സേവ ചെയ്യുന്നുവോ അതെല്ലാം മഹത്തായ പുണ്ണ്യ കർമ്മങ്ങൾ ആകുന്നു. അവരുടെ പാപാങ്ങളെല്ലാം വസ്ത്രത്തിലെ അഴു ക്കു പോലെ കഴുകി പോകുന്നു. "പക്ഷെ ഓ, പുണ്ടലീക് നീ അകവും പുറവും തീർത്തും അഴുക്കുകളിൽ മുങ്ങിയിരിക്കുന്നു. നിന്നിൽ നിന്നും വമിക്കുന്ന ദുർഗ ന്ധം അസഹ്യമാണ്. ആയതിനാൽ നിന്നിലുള്ള അഴുക്കുകളെ നീക്കുവാൻ, രോ ഗികളായ നിൻറെ വൃദ്ധ മാതാപിതാക്കളെ വേണ്ട പോലെ സംരക്ഷിക്കൂ, അതാ ണ് നിന്നിലുള്ള അഴുക്കുകളേയും, ദുർഗന്ധത്തേയും കളയുവാനുള്ള ഏറ്റവും പുണ്ണ്യമായ സ്നാനം". ഇത്രയും പറഞ്ഞുകൊണ്ട് യുവതികൾ അപ്രത്യക്ഷരാ യി. ഇത് കേട്ടതോടെ സ്തബ്ദനായ പുണ്ടലീക് പശ്ചാത്തപി ക്കുകയും പ്രായശ്ചി ത്തം ചെയ്യുവാനും തീരുമാനിക്കുന്നു.
പുണ്ടലീകിൻറെ മനം മാറ്റത്തിലും, യഥാർത്ഥമായ മാതാപിതാ, ഗുരു സേവയി ലും പ്രീതനായ വിഷ്ണു ഭഗവാൻ അദ്ദേഹത്തെ അനുഗ്രഹിക്കാൻ തീരുമാനി ക്കുന്നു. വൈകുണ്ടത്തിൽ നിന്നും പുണ്ടലീകിനെ അനുഗ്രഹിക്കാൻ നേരിട്ട് വി ഷ്ണു ഭഗവാൻ ആശ്രമത്തിൽ എത്തുകയും വാതിലിൽ മുട്ടുകയും ചെയ്യുന്നു. എന്നാൽ മാതാപിതാക്കളുടെ പാദങ്ങൾ തിരുമ്മുകയും, ശ്രുഷിക്കുകയും,സേവ ചെയ്യുന്ന തിരക്കിലുമാകയാൽ വിഷ്ണു ഭഗവാനേ ശ്രദ്ധിക്കുവാനോ ആദരി ക്കുവാനോ കൂട്ടാക്കിയില്ല. ഭഗവാൻ വിഷ്ണുവാണ് വാതിലിൽ നിൽക്കുന്നതെ ന്നറിഞ്ഞിട്ടും പരിഗണിക്കുകയോ തിരിഞ്ഞു നോക്കുകയോ ചെയ്യാതെ തൻറെ ശുശ്രുഷകൾ ചെ യ്തു കൊണ്ടുമിരുന്നു.
വീണ്ടും വീണ്ടും വാതിലിൽ മുട്ടിയപ്പോൾ തൻറെ ശുശ്രു ഷകൾക്കു ഭംഗം വരു ത്താൻ ശ്രമിച്ച വിഷ്ണു ഭഗവാനു നേർക്ക് എല്ലാം മറന്നു കൊണ്ട് ഒരു ഇഷ്ട്ടിക വലിച്ചെറിയുകയും മാതാപിതാക്കളുടെ ശുശ്രുഷകൾ തീരുന്നത് വരെ ഇഷ്ട്ടിക യുടെ മുകളിൽ നിൽക്കാനും കൽപ്പിക്കുന്നു. മാതാപിതാക്കൾക്കുള്ള സേവയെ മാധവ സേവയായി കണക്കായിയ ഭഗവാൻ കൃഷ്ണൻ അതീവ സന്തുഷ്ടനാകു കയും പുണ്ടലീകിൻറെ സേവകൾ സ്വയം അനുഭവിച്ചു പരിസ്സരം മറന്ന് ആന ന്ദം കൊള്ളാനും തുടങ്ങി.
ഭക്തൻറെ ഭക്തിയിലും മാതാപിതാക്കളോടുള്ള ശ്രദ്ധയിലും ആകൃഷ്ടനായ ഭഗ വാൻ വിഷ്ണു പുണ്ടലീകിൻറെ കൽപ്പന മാനിച്ചു ഇഷ്ട്ടിക കഷ്ണത്തിൻറെ മുകളിൽ കാത്തു നിൽക്കാനും തുടങ്ങി. മാതാപിതാക്കളുടെ പരിചരണം തീർന്ന പ്പോൾ ഭഗവാനോട് കാണിച്ച അനാദരവിൽ മനം നൊന്ത പുണ്ടലീക് ഭഗവാ ൻറെ കാലുകളിൽ വീഴുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. കൂടാതെ തിരി ച്ചു വൈകുണ്ടത്തിലേക്ക് പോകാതെ അവിടെ തന്നെ കുടികൊള്ളുവാനും അഭ്യ ർത്തിക്കുന്നു. ഭക്തൻറെ അഭ്യർത്ഥന മാനിച്ച ഭഗവാൻ ഇഷ്ട്ടികയുടെ മുകളിൽ തന്നെ വിറ്റലയെന്ന (വിത്തോഭ) പേരിൽ പുതിയ ഒരു അവതാരമായി നിലകൊ ള്ളുകയും ചെയ്തു. വിറ്റ് എന്നാൽ മറാത്തി ഭാഷയിൽ ഇഷ്ട്ടിക, വിറ്റലെയെ ന്നാൽ ഇഷ്ടികയുടെ മുകളിൽ നിൽക്കുന്നവൻ എന്ന് പേരും വന്നു. അവിടെ മ ഹാവിഷ്ണുവിന് ഉയർന്ന ക്ഷേത്രമാണ് ചരിത്ര പ്രസിദ്ധമായ പന്തർപൂർ വിറ്റ ലെ (വിത്തോബ) ക്ഷേത്രമെന്ന് വിശ്വാസ്സം.
ഇരുപത്തിയെട്ടു യുഗങ്ങളായി ഭഗവാൻ വിഷ്ണു പുണ്ടലീകയുടെ ആഗ്രഹ പ്ര കാരം ഇഷ്ട്ടികയുടെ മുകളിൽ നിൽക്കുന്നുവെന്നും വിശ്വാസ്സം. വിത്തോഭയെ പ ന്തർപൂരിലെത്തിച്ചതിന് കാരണക്കാരനായ പുണ്ടലീകിനെ ഭക്തർ എല്ലാ കാല വും നന്ദിയോടെ സ്മരിക്കുന്നു. ഇന്നും മഹാരാഷ്ട്രയിൽ ശ്രീ കൃഷ്ണ ഭജൻ അ ല്ലെങ്കി ൽ കീർത്തനങ്ങൾ നടക്കുമ്പോൾ തുടക്കത്തിൽ വിളിക്കുന്നത് പുണ്ടലീക യുടെ പേരാണ്. "ബോലേ പുണ്ടലീക് വർദെ ഹരി വിത്തലെ ശ്രീ ധ്യാൻ ദേവ് തുക്കാറാം പണ്ടരീനാഥ് മഹാരാജ് കി ജയ്" ആദ്യം പുണ്ടലീകിനും പിന്നീട് വി ത്തലെയായ പണ്ടരിനാഥ് മഹാരാജിനുമാണ് (ഭഗവാൻ വിത്തോഭ) ജയം നേ രുന്നത്.
ചാർ ധാം യാത്രക്കിടെ പുണ്ടലീക് വിശ്രമിക്കാൻ തിരഞ്ഞെടുത്ത ആശ്രമ സ്ഥ ലമാണ് പന്തർപൂറായത്. പുണ്ടലീകിൻറെ ചാർ ധാം യാത്രയുടെയും മാതാപി താക്കളുടെ പാദസേവയുടെയും ഓർമ്മക്കായി പാദുകകളുമായുള്ള പാൽകി യാത്ര ആരംഭിച്ചെന്നു വിശ്വാസ്സം. പാദ സേവയുടെ ഓർമ്മക്കായി എല്ലാ ഭക്തർ ക്കും വിത്തലെ പ്രതിഷ്ഠയുടെ പാദം സ്പർശിക്കാനും അനുവാദമുണ്ട്. ഭഗവാ ൻ വിഷ്ണു (വിത്തോഭ) ക്ഷീര സാഗറിൽ ഉറങ്ങാൻ പോകുന്നതിനു മുമ്പായി ദ ർശനം നടത്തുന്നത് വളരെ ശ്രേഷ്ഠമെന്നും ഭക്തർ വിശ്വസ്സിക്കുന്നു.
പുരോഹിത ജോലികൾക്ക് സ്ത്രികളെയും അവർണ്ണരെയും അനുവദിച്ച ഇന്ത്യ യിലെ ഒന്നാമത്തെ ക്ഷേത്രം കൂടിയാണ് പന്തർപൂർ വിത്തോബ ക്ഷേത്രം.ആഷാ ഢ ഏകാദശി, ദേവശയനി ഏകാദശി, ഹരി ശയനി ഏകാദശി, ഇങ്ങിനെ പല പേരുകളിലാണ് പ്രസി ദ്ധമായ ഈ ആഘോഷം അറിയപ്പെടുന്നത്.
"ബോലേ പുണ്ടലീക് വർദെ ഹരി വിത്തലെ ശ്രീ ധ്യാൻ ദേവ് തുക്കാറാം പണ്ട രീനാഥ് മഹാരാജ് കി ജയ്"
ജയരാജൻ കൂട്ടായി