Sunday, 5 June 2016

വേട്ടയ്ക്കൊരു മകൻ - ആചാരങ്ങളും വിശ്വാസ്സങ്ങളും

വേട്ടയ്ക്കൊരു മകൻ - ആചാരങ്ങളും വിശ്വാസ്സങ്ങളും

തെക്കൻ കേരളത്തിൻറെ ചില ഭാഗങ്ങളിലും കണ്ണൂർ, കാസർഗോഡ്‌ ജില്ലകളി ലും, കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിലുമുള്ള തെയ്യ കാവുകളിൽ കെട്ടി യാടുന്ന തെയ്യ കോലമാണ് വേട്ടയ്ക്കൊരു മകൻ. വേട്ടയുടെ അരചൻ, അല്ലെങ്കി ൽ നായാട്ട് രാജാവ് എന്നൊക്കെയാണ് വേട്ടയ്ക്കൊരു മകൻ എന്ന പേരിന് അർ ത്ഥം. തേങ്ങയുടക്കൽ ചടങ്ങാണ് തെ യ്യത്തിൻറെ പ്രധാന ചടങ്ങ്. പന്തീരായിരം തേങ്ങ ഒറ്റ ഇരുപ്പിൽ ഉടച്ചു തീർക്കു ന്നതാണ് തേങ്ങ ഉടക്കൽ എന്ന പേരിൽ അ റിയപ്പെടുന്ന ഈ ആചാരം. വേട്ട യ്ക്കൊരു മകൻ ക്ഷേത്രങ്ങളിൽ പ്രത്യേക സമയങ്ങളിൽ നടത്തപ്പെടുന്ന പാട്ടു ൽസ്സവവും കളമെഴുത്തും പ്രശസ്ഥമാ ണ്. വടക്കൻ കേരളത്തിലെ തെയ്യം പാടി നമ്പ്യാർമാരാണ് പാട്ടുൽസ്സവത്തിൻറെ യും, കളമെഴുത്തിൻറെയും അവകാശി കളായി അറിയപ്പെടുന്നവർ.

ശിവ പാർവതിമാരുടെ പുത്രനാണ് വേട്ടയ്ക്കൊരു മകൻ എന്ന പേരിൽ അറിയ പ്പെടുന്നത്. തപസ്സനുഷ്ടിക്കുന്ന അർജുനനെ പരീക്ഷിക്കാൻ വേണ്ടി ശിവ പാർവ തിമാർ കിരാത വേഷം അണിയുകയും, കിരാത മൂർത്തിയായ വേട്ടക്കാരുടെ വേഷം ധരിച്ചിരിക്കുമ്പോൾ ജന്മമെടുത്ത കുട്ടിയായത് കൊണ്ട് കിരാത സുനു എന്നും വേട്ടയ്ക്കൊരു മകൻ എന്നും പേര് വന്നുവെന്നും ഐതിഹ്യം. ബുദ്ധി ശക്തിയിലും, സാഹസീക തയിലും, വളരെ മുന്നിലായിരുന്ന വേട്ടയ്ക്കൊരു മകനെ ദേവന്മാർക്ക് പോലും ഭയമായിരുന്നെന്നും, ഭയം അകറ്റാൻ വേട്ടയ്ക്കൊരു മകനെ ഭൂമിയിലേക്കയ ക്കാൻ ദേവന്മാർ അപേക്ഷിക്കുന്നു. അങ്ങിനെ ദേവന്മാരുടെ അപേക്ഷ പ്രകാരം പരമശിവൻ വേട്ടയ്ക്കൊരു മകനെ ഭൂമിയിലേക്കയക്കുന്നു. ഭൂമിയിലെത്തിയ വേട്ടയ്ക്കൊരു മകൻ കുറുംബ്രനാട് വന്നു (കടത്തനാട്, ഇന്നത്തെ കോഴിക്കോട് ജില്ല) പ്രശസ്ഥമായ കാറകൂറ തറവാട്ടിൽ നിന്ന് ക ല്ല്യാണം കഴിക്കുകയും അവി ടെ സ്ഥിര താമസ്സം തുടങ്ങുകയും ചെയ്തു. അവർക്ക് ഒരു പുത്രനും ജനിക്കുന്നു.

കാറകൂറ തറവാട്ട്കാർക്ക് സ്വന്തമായിരുന്ന കോട്ട കുറുംബ്രനാട്ടു വാഴുന്നോർ (കുറുംബ്രാ തിരിമാർ) അന്യായമായി കയ്യടക്കി വച്ചിരിക്കുകയായിരുന്നു. കോ ട്ട വിട്ടു നൽകണമെന്ന്  വേട്ടയ്ക്കൊരു മകൻ ആവശ്യപ്പെടുന്നു, മറ്റു വഴികളി ല്ലാതെ കുറുംബ്രനാട്ടു വാഴുന്നോർ കോട്ട വിട്ടു കൊടുക്കാൻ തയ്യാറാവുന്നു. തൻ റെ ഏഴു വയസ്സായ മകനുമൊത്ത് വേട്ടയ്ക്കൊരു മകൻ കോട്ട ഏറ്റെടുക്കാൻ യാത്ര പുറപ്പെടുന്നു. വേട്ടയ്ക്കൊരു മകനെ പരീക്ഷിക്കാൻ കുറുംബ്രാതിരിമാർ വഴി നീളെ നിരവധി തടസ്സങ്ങൾ ഉണ്ടാ ക്കി വയ്ക്കുന്നു. കൂട്ടത്തിൽ പന്തീരായി രം തേങ്ങയും കൂട്ടി വച്ചു വഴി മുടക്കു ന്നു. എല്ലാ തടസ്സങ്ങളും നിഷ്പ്രയാസ്സം   നീക്കുകയും, ഏഴു വയസ്സ് പ്രായമുള്ള മകനെക്കൊണ്ട് പന്തീരായിരം തേങ്ങക ൾ ഉടച്ചു മാറ്റി വഴി ഉണ്ടാക്കുകയും വേട്ടക്കൊരുമകൻറെ ദിവ്യത്വം ബോധ്യമാ വുകയും കോട്ട തിരിച്ചേൽപ്പിച്ചുവെന്നും ഐതിഹ്യം.

വേട്ടയ്ക്കൊരു മകൻറെയും കുട്ടിയുടേയും അമാനുഷീക ശക്തി കണ്ടു പരിഭ്ര മിച്ചുപോയ കുറുംബ്രാതിരിമാർ, അവരുടെ ദൈവീക ശക്തി തിരിച്ചറിയുക യും, അവർക്ക് സ്ഥാന മാനങ്ങൾ നൽകി ആദരിക്കുകയും ക്ഷേത്രം പണിത് കുടിയിരുത്തുകയും ചെയ്തെന്നും വിശ്വാസ്സം. അങ്ങിനെയാണ് വേട്ടയ്ക്കൊരു മകൻ തെയ്യ ത്തിൻറെ ഉത്ഭവം എന്നും ഐതിഹ്യം. പന്തീരായിരം തേങ്ങ ഉടക്ക ൽ ചടങ്ങും   അങ്ങിനെ ഉണ്ടായതെന്നാണ് വിശ്വാസ്സം.

മഹാ വിഷ്ണു സമ്മാനിച്ച പൊൻ ചുരികയും, വെട്ടക്കാരൻറെ അമ്പും വില്ലു മാണ്‌ വേട്ടയ്ക്കൊരു മകൻറെ ആയുധങ്ങൾ. 



ജയരാജൻ കൂട്ടായി


  

No comments:

Post a Comment