ഉമ്മറിന്‍റെ കത്ത്
കുഞ്ഞിരാമ, എന്‍റെ മോന്‍റെ കത്ത് ബന്നുക്കൊ, ഇല്ല ഉമ്മ, നാളെ വരുമായിരിക്കും. പ്രതീക്ഷിച്ച മറുപടി കിട്ടുമ്പോള്‍ ഉമ്മ കണ്ണ് തുടയ്ക്കും. പിന്നെ പിറുപിറുക്കും, ഓന്‍ നാട്ടുകാര്‍ക്ക് മുയുമനും കത്ത് കൊടുക്കും, ഞമ്മക്ക് മാത്രം കൊടുക്കില്ല. അതെ കുഞ്ഞിരാമന്‍ ചേട്ടന്‍ എനിക്ക് ഓര്‍മ്മ വച്ച നാള്‍ മുതല്‍ കൂരാറയുടെ പോസ്റ്റ്‌മാന്‍ ആയിരുന്നു. കാലത്ത് ചമ്പാട് പോസ്റ്റ് ഓഫീ സില്‍ പോയി കൂരാറക്കുള്ള കത്തുകള്‍ എടുത്തു സൈക്കിള്‍ ചവിട്ടി കൂറാരയില്‍ എത്തും, പോസ്റ്റ് ഓഫീസില്‍ എത്തിയാല്‍ എല്ലാ കത്തിലും സീല്‍ അടിക്കും. അപ്പോഴേക്കും പോസ്റ്റ്‌ഓഫീസിനു താഴെ ഒരു വന്‍ ജനക്കുട്ടം കാത്തു നില്‍ക്കും. പോസ്റ്റ് ഓഫീസിന്‍റെ കോണിപ്പടിയുടെ പകുതി വരെ കുഞ്ഞിരാമന്‍ ചേട്ടന്‍ ഇറങ്ങി നില്‍ക്കും, എന്നിട്ട് ഓരോ കത്തുകള്‍ എടുത്തു വായിക്കാന്‍ തുടങ്ങും, പാറാട്ട് ഉസ്മാന്‍, ടി പി മമ്മു തയ്പ്പറമ്പത്ത്, കേളു മാസ്റ്റര്‍, ഇല്ലത്ത് ആയിച്ചു, വി ജാനകി അമ്മ, എം കെ രോഹിണി,മുല്ലോളി ഹൌസ്, സി പി കുഞ്ഞാപ്പു,ചാക്യാ റത്ത് അനന്തന്‍ മാസ്ടര്‍ ഇങ്ങിനെ പോകുന്നു ആ പേരുകള്‍.. . വായിക്കുമ്പോള്‍ കത്തിന്‍റെ ഉടമ ഉണ്ടെങ്കില്‍ കയ്യോടെ വാങ്ങി എടുക്കും, ബാക്കി വരുന്നതുമായി കുഞ്ഞിരാമന്‍ ചേട്ടന്‍ സൈക്കിള്‍ ചവിട്ടി കൊണ്ട് പോയി ഉടമക്ക് കൊടുക്കും. ഒരു നാല് മണി വരെ എന്നും തുടരുന്ന പതിവ്.
ഒരു ഒന്‍പതു മണി ആകുമ്പോള്‍ കത്തിന് വേണ്ടി ആളുകള്‍ എത്തി തുടങ്ങും, നാട്ടിലില്ലാത്ത മക്കളുടെ, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ, അച്ഛന്‍റെ, സഹോദരങ്ങളുടെ ഒക്കെ വിവരങ്ങള്‍ അറിയുവാന്‍ ആ കാലത്ത് വേറെ വഴി ഒന്നും ഇല്ലായിരുന്നു. അത് പോലെ പണം അയക്കുവാന്‍ മണിഓര്‍ഡര്‍ സംവിധാനവും, ഓണം,വിഷു, മണ്ടോള, കുന്നുമ്മല്‍ തിറ, പെരുന്നാള്‍, ഒക്കെ അടുത്താല്‍ ദിവസ്സവും മണി ഓര്‍ഡറിന്‍റെ തിരക്ക് ആയിരിക്കും. നല്ലതും, അല്ലാത്തതുമായ പല വിവരങ്ങളും കത്ത് വഴി നാട്ടുകാര്‍ക്ക് എത്തിച്ച കുഞ്ഞിരാമന്‍ ചേട്ടന്‍ റിട്ടയര്‍ ആയി എന്നല്ലാതെ ഇപ്പോള്‍ എവിടെയാണ് എന്ന് എനിക്ക് അറിയില്ല.
ആ കാലങ്ങളില്‍ ബാംഗ്ലൂര്‍, മൈസൂര്‍, കോയമ്പത്തുര്‍, ബോംബെ തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരുന്നു മലയാളികള്‍ പ്രതേകിച്ചു വടക്കേ മലബാറുകാര്‍ കൂടുതലും കുടിയേറിയിരുന്നത്. അപുര്‍വമായി മാത്രമേ അറബ് നാടുകളില്‍ പോയിരുന്നുള്ളൂ. അതും വിസയും പാസ്പോര്‍ട്ടും ഒന്നും ഇല്ലാതെ. അങ്ങിനെ പോയവരുടെ കൂട്ടത്തില്‍ ആയിച്ചുമ്മയുടെ മോന്‍ ഉമ്മര്‍ക്കയും ഉണ്ടായിരുന്നു , ഉമ്മറും, ഉസ്മാനും, അലിയും കൂടി ദുബായിക്ക് എന്ന് പറഞ്ഞു പോയത് മാത്രമേ ആയിച്ചുമ്മക്ക് അറിയൂ, പോയിട്ട് വര്‍ഷങ്ങള്‍ പലതായി, ഇന്ന് വരെ ഒരു കത്ത് പോലും അയച്ചിട്ടില്ല. എന്ന് മാത്രമല്ല ജീവിച്ചിരിക്കുന്നോ എന്ന് പോലും അറിയാതെ ആയിച്ചുമ്മയും, ഭര്‍ത്താവ് മോയിതീന്‍ ഹാജിയും എന്നും കത്തിന് വേണ്ടി കാത്തിരിക്കും. പിന്നെ ഉമ്മര്‍ക്കയുടെ ഭാര്യയും, പിതാവായ മമ്മുക്കയും, ഉമ്മ മറിയു മ്മയും എന്നും കുഞ്ഞിരാമന്‍ ചേട്ടനെ കത്തിന് വേണ്ടി കാത്തിരിക്കുമായിരുന്നു.
കത്തിന് വേണ്ടി കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ കുറെക്കാലം ഞാനും ഉണ്ടായിരുന്നു, ചേട്ടന്‍ പ്രഭാകരനും, ചേച്ചിയായ മൈഥിലിയും കുടുംബമായി ബോംബയില്‍ ആയിരുന്നു. കാലത്ത് പോസ്റ്റ് ഓഫീസിനു മുന്നില്‍ ഉള്ള കേളു മാസ്റ്ററുടെ കടയിലുള്ള ബെഞ്ചില്‍ പോയി ഇരിക്കും. കുറച്ചു കഴിഞ്ഞാല്‍ കല്യാണി ഏടത്തി കേളുമാസ്റ്റര്‍ക്കുള്ള ബ്രേക്ക് ഫാസ്റ്റുമായി വരും. കൊഴുക്കട്ട പുഴു ങ്ങി മുറിച്ചു പശുവിന്‍ നെയ്യില്‍ കടുക് വറുത്തു ചെറിയ ടിഫ്ഫിന്‍ കാരിയറില്‍ എടുത്തു ഫ്ലാസ്കില്‍ ചായയുമായി വരും . മാസ്റ്റര്‍ കഴിക്കുവാന്‍ ഇരിക്കുമ്പോള്‍ ഒരു റേഡിയോവും അടുത്ത് വച്ച് വാര്‍ത്ത കേള്‍ക്കും. അപ്പോള്‍ കൗതുകത്തോടെ ഞാനും ബഞ്ചില്‍ ഇരുന്നു വാര്‍ത്ത കേള്‍ക്കും. റേഡിയോ അന്ന് ഒരു അപൂര്‍വ വസ്തുവായിരുന്നു, സി പീ യുടെ വീട്ടിലും,കേള് മാസ്റ്റരുടെ വീട്ടിലും പിന്നെ ചക്ക്യാറ ത്ത് അനന്തന്‍ മാസ്റ്ററുടെ വീട്ടിലും മാത്രമാണ് എന്‍റെ അറിവില്‍ റേഡിയോ ഉണ്ടായിരുന്നത്. ഒരിക്കലും കടയിലെ ചായ മാസ്റ്റര്‍ കുടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. പല കാര്യങ്ങളിലും കണിശക്കാരന്‍ ആയിരുന്നു മാസ്റ്റര്‍, ഉപ്പു തൊട്ടു കര്‍പ്പുരം വരെ മാസ്റ്റ റുടെ കടയില്‍ കിട്ടാത്ത സാധനങ്ങള്‍ ഒന്നും ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ കടയില്‍ കയറിയാല്‍ എന്തെങ്കിലും സാധനങ്ങള്‍ ഉണ്ടോ എന്ന് ചോദിക്കുന്നത് മാസ്റ്റര്‍ക്ക് ഇഷ്ടമല്ലായിരുന്നു. ആരെങ്കിലും അങ്ങിനെ ചോദിച്ചാല്‍ ഇവിടെ എല്ലാം കിട്ടും ഉണ്ടോ എന്ന് ചോദിക്കരുത് എന്ന് പറയും. ഒരിക്കല്‍ കുസൃതിക്കാരായ രണ്ടു മൂന്ന് ചെറുപ്പക്കാര്‍ വളരെ പാട് പെട്ട് മാസ്റ്ററുടെ കടയില്‍ ഇല്ലാ ത്ത ഒരു സാധനം കണ്ടു പിടിച്ചു, അത് ചക്കര ആയിരുന്നു. രണ്ടു പേര്‍ കടയില്‍ ചെന്ന് രണ്ടു കിലോ ചക്കര വേണം എന്ന് പറഞ്ഞു, അന്ന് ആദ്യമായി ഇല്ല എന്നു മാസ്റ്റര്‍ പറഞ്ഞു, ചെറുപ്പക്കാര്‍ പോയപ്പോള്‍ ഒരു ചെറു ചിരിയോടെ മാസ്റ്റര്‍ പറഞ്ഞു അവര്‍ എന്നെ തോല്‍പ്പിച്ചു, ഇല്ല എന്നു അറിഞ്ഞു കൊണ്ട് തന്നെ വന്നതാണ് എന്ന്.
ആണ്ടി ചേട്ടന്‍റെ ചായ കടയും, സീ പീ യുടെയും, കേളു മാസ്റ്ററുടെയും പലചരക്ക് കടയും ആയിരുന്നു ആ കാലത്ത് കൂരാറ യില്‍ ഉണ്ടായിരുന്നത്, ബിസിനസ്സില്‍ സാധാരണ കാണുന്ന കടുത്ത മത്സരം ഒന്നും രണ്ടു പേര്‍ക്കും ഇല്ലായിരുന്നു, എങ്കിലും ആരോഗ്യകരമായ ചെറിയ മത്സരം ഉണ്ടായിരുന്നു. സീ പീ യുടെ കൂടെ അനുജന്‍ രാഘവന്‍ ചേട്ടനും മാസ്റ്ററുടെ കൂടെ മകന്‍ മുകുന്ദേട്ടനും കടയില്‍ സ്ഥിരമായി ഉണ്ടാകും. സീ പീ യുടെ അനുജന്‍ ഗോപാലന്‍ ചേട്ടന്‍ ആയിരുന്നു പോസ്റ്റ് മാസ്റ്റര്‍, ഒരു മണി വരെ പോസ്റ്റ് ഓഫീസ് ജോലി കഴിഞ്ഞാല്‍ പോസ്റ്റ് ഓഫീസിനു താഴെയുള്ള സ്വന്തം തുണിക്കടയില്‍ ഗോപാലന്‍ ചേട്ടന്‍ തുന്നല്‍ പണി ചെയ്യും. പിന്നീട് കുറെക്കാലം രാഘവന്‍ മേസ്ത്രിയുടെ തുന്നല്‍ കടയും അത് തന്നെ ആയിരുന്നു.
ഒരിക്കല്‍ കേരളത്തിന് പുറത്തുള്ള ഒരാള്‍ ആളുടെ ഉമ്മക്ക് കുറുച്ചു പണം മണി ഓര്‍ഡര്‍ ആയി അയച്ചു, പോസ്റ്റ് മാസ്റ്റര്‍ ഗോപാലന്‍ ചേട്ടന്‍ പണം കിട്ടിയ ഉടനെ ഉമ്മക്ക് കൊടുക്കയും ചെയ്തു, പണം അയച്ച ആളുടെ കൂടെ അനുജനും താമസ്സിക്കുന്നുണ്ടായിരുന്നു, അനുജന്‍ ഉമ്മക്ക് കത്തയക്കുമ്പോള്‍ അയച്ച പണം കിട്ടിയോ എന്നു എഴുതി ചോദിച്ചു, കിട്ടിയില്ല എന്നു ഉമ്മ മറുപടിയും അയച്ചു. മൂത്ത മകന്‍ അയച്ചത് കൂടാതെ ഇളയ മകനും പണം അയച്ചു എന്ന് തെറ്റി ധരിച്ച ഉമ്മ പോസ്റ്റ് ഓഫീസില്‍ ദിവസ്സവും വന്നു പണം എത്തിയോ എന്നു ചോദിക്കും, കുറുച്ചു മാസം കഴിഞ്ഞപ്പോള്‍ മകന്‍ അയച്ച പണം കിട്ടിയില്ല എന്ന് പറഞ്ഞു ഉമ്മ പരാതി കൊടുത്തു. അങ്ങിനെ ഗോപാലന്‍ ചേട്ടന്‍ സസ്പെന്‍ഷനിലായി. പിന്നീട് അങ്ങോട്ട് വല്ലാതെ ബുദ്ധിമുട്ടിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്.പിന്നെ കേസ് വിശദമായ പരിശോധനക്ക് ശേഷം തെറ്റിധാരണ കൊണ്ട് ഉണ്ടായതാണ് എന്ന് മനസ്സിലായി, ചേട്ടന്‍ ഏല്‍പ്പിച്ച പണം അനുജനാണ് അയച്ചിരുന്നത്, അയച്ച പണം കിട്ടിയോ എന്ന് രണ്ടു പേരും എഴുതിയപ്പോള്‍ രണ്ടാളും പണം അയച്ചു എന്ന് ഉമ്മ ധരിച്ചു. അങ്ങിനെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. അപ്പോഴുക്കും രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു ആളുടെ റിട്ടയര്‍മെന്‍റ് സമയവും അടുത്തിരുന്നു. അതിനിടക്ക് ഗോപാലന്‍ ചേട്ടന്‍റെ ഭാര്യയും മരണപ്പെട്ടിരുന്നു, മാനസികമായും, സാമ്പത്തീകമായും തകര്‍ന്നു പോയ ആള്‍ പിന്നീട് അധിക കാലം ജീവിച്ചിരുന്നില്ല. പക്ഷെ തന്‍റെ നിരപരാധിത്വം തെളിഞ്ഞതില്‍ അതീവ സന്തുഷ്ടനായിരുന്നു.
ഒരു കാലത്ത് സ്വന്തം അച്ഛനും, അമ്മയും മരിച്ച കാര്യം പ്രവാസികള്‍ അറിഞ്ഞിരുന്നത് മൂനോ നാലോ നാളുകള്‍ കഴിഞ്ഞായിരുന്നു. അന്നൊക്കെ കമ്പിയടിക്കുകയായിരുന്നു പതിവ്. (ടെലഗ്രാം ) ഇന്ന് ആ സംവിധാനം നിലവില്‍ ഉണ്ടോ എന്ന് അറിയില്ല, ഊര്‍ധശ്വാസം വലിക്കുന്ന പോസ്റ്റ് ഓഫീസിലും കത്തുകള്‍ വരവും പോക്കും ഇല്ല എന്ന് തന്നെ പറയാം. ഒരു കമ്പി വന്നതിന്‍റെ രസകരമായ കഥ എനിക്ക് ഇപ്പോള്‍ ഓര്‍മ വരുന്നു.ഒരു വീട്ടില്‍ നിന്നും ഉച്ച നേരത്ത് കൂട്ട നിലവിളി ഉയര്‍ന്നു, അയല്‍ക്കാര്‍ എല്ലാവരും ഓടി എത്തി എന്താണ് കാര്യം എന്ന്തിരക്കി യപ്പോള്‍ പോയെ,എനിക്ക് ഇനി ആരും ഇല്ലേ എന്ന് വിളിച്ചു കൂവുകയും നിലവിളിക്ക് കടുപ്പം കൂടുകയും ചെയ്തു, പിന്നെ എല്ലാവരും വീണ്ടും എന്തുണ്ടായി എന്നു ചോദിച്ചപ്പോള്‍ ഇനിഎന്തു ണ്ടാവാനാ, "ഇതാ നോക്ക് എന്ന് പറഞ്ഞു കൊണ്ട് ഒരു ടെലഗ്രാം കാണിച്ചു. കൂട്ടത്തില്‍ ഒരാള്‍ കവര്‍ പൊട്ടിച്ചു വായിച്ചപ്പോള്‍ മകള്‍ക്ക് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്‌ല്‍ നിന്നുമുള്ള ഇന്‍റര്‍ വ്യൂ അറിയിപ്പായിരുന്നു. നാട്ടിലില്ലാത്ത മകന് ആപത്തു സംഭവിച്ചു എന്ന് കരുതിയാണ് എല്ലാവരും കൂടി നിലവിളിച്ചിരുന്നതു.!!!!!!!!!!!
ദുബായ്ക്ക് എന്ന് പറഞ്ഞു പോയ മൂവര്‍ സംഗത്തിലെ അലി എന്നെ ആള്‍ അവിചാരിതമായും അപ്രതീക്ഷിതമായും നാട്ടില്‍ എത്തി, ആളെ കണ്ടാല്‍ പെറ്റ അമ്മ പോലും തിരിച്ചറിയാത്ത കോലത്തില്‍ ആയിരുന്നു. നാട്ടില്‍ എത്തിയപ്പോള്‍ പറയാനുണ്ടായിരുന്നത് കരളലിയിക്കുന്ന ഒരു കഥന കഥ ആയിരുന്നു. മൂന്ന് പേരും ചേര്‍ന്ന് ആദ്യം ബോംബെയില്‍ എത്തി, അവിടെ മസ്ജിദ് ബന്ധരില്‍ ഉള്ള തമിള്‍ നാട് സ്വദേശിയായ കരിം ഭായിയുമായി പരിചയപ്പെടുകയും അയാള്‍ ഇടപാട് ചെയ്ത ഒരാളുടെ കൂടെ പഞ്ചാബില്‍ എത്തി, അവിടെ നിന്നും മറ്റൊരാളെ ഏല്‍പ്പിച്ചു, ആളുടെ കൂടെ പാകിസ്ഥാനിലും അവിടെ നിന്നും കൈബര്‍ ചുരം കടന്നു അഫ്ഘാനിലും എത്തി. പിന്നീട് അങ്ങോട്ട് അറബി ഭാഷ സംസാരിക്കുന്ന ഒരാളുടെ കൂടെയായി യാത്ര. പല ദിവസ്സങ്ങളും വെള്ളം പോലും കുടിക്കാതെ മണല്‍ക്കാട് താണ്ടി ഏതൊക്കെയോ വഴികളില്‍ കൂടി ദുബായ് ബോര്‍ഡര്‍ വരെ എത്തിയിരുന്നു. അതിര്‍ത്തിയില്‍ കാവല്‍ക്കാരുടെ കണ്ണില്‍ പെടുകയാല്‍ മൂവരും ഓടാന്‍ തുടങ്ങി, പിന്നാലെ പോലീസും വണ്ടിയും മണലില്‍ കൂടി പല ഭാഗങ്ങളില്‍ നിന്നുമായി വരാനും തുടങ്ങി, അപ്പോഴേക്കും അലി വളരെ അകലത്തില്‍ ഓടി എത്തിയിരുന്നു, പോലീസ് തുരുതുരാ വെടിയുതിര്‍ക്കാനും തുടങ്ങി, ഇടയ്ക്കു ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഉമ്മറും ഉസ്മാനും താഴെ വീണു പിടയുന്നത് കണ്ടു, പിന്നെ സര്‍വ ശക്തിയും പ്രയോഗിച്ചു വീണ്ടും ഓടാന്‍ തുടങ്ങി. അങ്ങിനെ പിടി കൊടുക്കാതെ രക്ഷ പെട്ടു. പക്ഷെ ഉമ്മറിനും ഉസ്മാനും എന്തു സംഭവിച്ചു എന്ന കാര്യത്തില്‍ ആള്‍ക്ക് ഒരു പിടിയും ഇല്ലായിരുന്നു. വിസയും പാസ്പോര്‍ട്ടും ഇല്ലാതെ കഷ്ടപ്പെട്ട് പല സ്ഥലത്തും ഒളിഞ്ഞും തെളിഞ്ഞും ജോലി ചെയ്തു നാല് വര്‍ഷത്തോളം ചിലവ് കഴിഞ്ഞു പോയി ആ ഇടയ്ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പിന്‍റെ പ്രയോജനത്തില്‍ നാട്ടില്‍ എത്തുകയായിരുന്നു.
ഉസ്മാനും ഉമ്മറിനും സംഭവിച്ച ദുരന്തം രണ്ടു പേരുടെയും വീട്ടുകാരോട് എല്ലാവരും മറച്ചു വച്ചു എല്ലാ ദിവസ്സവും മൊയിദീന് ഹാജി കാലത്ത് പൊസ്റ്റാഫീസില്‍ പോയി കാത്തു നില്‍ക്കും. കുഞ്ഞിരാമന്‍ ചേട്ടന്‍ കത്ത് വായിച്ചു കഴിഞ്ഞാല്‍ നിരാശയോടെ തിരിച്ചു വരും. അത് കഴിഞ്ഞാല്‍ ആയിച്ചുമ്മ തെക്ക് ഭാഗത്തുള്ള വഴിയില്‍ തെങ്ങും ചാരി നില്‍ക്കും. കുഞ്ഞിരാമന്‍ ചേട്ടന്‍റെ സൈക്കിള്‍ ബെല്‍ കേട്ടാല്‍ സന്തോഷമാകും, ഇന്ന് എന്തായാലും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചുകൊണ്ട്. പക്ഷെ ആയിച്ചുമ്മയുടെ കാത്തിരിപ്പ് നീണ്ടു പോയി, നോമ്പിനു ചിലപ്പോള്‍ വന്നേക്കാം, അല്ലെങ്കില്‍ പെരുന്നാളിന് വന്നേക്കാം എന്ന് ഇടയ്ക്കിടെ പറയുമായി
രുന്നു. എത്രയോ പെരുന്നാളും നോമ്പും, അവര്‍ കാത്തിരുന്നു. ഒടുവില്‍ ആയിച്ചുമ്മ കിടപ്പിലായി എങ്കിലും ഉറക്കത്തില്‍.പോലും പറയുമായിരുന്നു കുഞ്ഞിരാമന്‍ വന്നോ, ഉമ്മറിന്‍റെ കത്ത് വന്നോ എന്ന്. അങ്ങിനെ ഒരു വെള്ളിയാഴ്ച ദിവസ്സം ഉച്ചക്ക് ആയിച്ചുമ്മ ആരോടും പറയാതെ, ഉമ്മറി ന്‍റെ കത്തിന് കാത്തു നില്‍ക്കാതെ യാത്രയായി. മകള്‍ ചായ കൊടുക്കാന്‍ വന്നപ്പോള്‍ മരിച്ചു കിടക്കുന്ന ഉമ്മയെയാണ് കണ്ടത്. ഇനിയും കാത്തു നിന്നിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ടോവാം ആയിച്ചുമ്മ വഴി മാറിയത്. പിറ്റേ ദിവസ്സം ആയിച്ചുമ്മയുടെ മയ്യത്ത് എടു ക്കുമ്പോള്‍ സൈക്ലിളില്‍ കണ്ണീര്‍ തുടച്ചു കൊണ്ട് കുഞ്ഞിരാമന്‍ ചേട്ടന്‍ അത് വഴി അന്നത്തെ കത്ത്മായി പോയി. പിന്നീട് ഒരിക്കലും കുഞ്ഞിരാമന്‍ ചേട്ടന്‍ ആയിച്ചുമ്മയുടെ പറമ്പ് വഴി വന്നിട്ടില്ല. ആയിച്ചുമ്മയെ സമാധാനിപ്പിക്കാന്‍ വേണ്ടി മാത്രം പോസ്റ്റ് ഓഫീസില്‍ പോയിക്കോ ണ്ടിരുന്ന മോയിദീന്‍ ഹാജി ആ പതിവും അന്ന് മുതല്‍ നിര്‍ത്തി.
കത്തിന് വേണ്ടിയുള്ള കാത്തിരിപ്പും ആകാംക്ഷയും അത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസ്സിലാകു. കുഞ്ഞിരാമന്‍ ചേട്ടന്‍ പേരുകള്‍ വായിച്ചു കഴിഞ്ഞാല്‍ അഥവാ നമ്മള്‍ക്ക് കിട്ടിയില്ലെങ്കില്‍ വല്ലാത്ത നിരാശ ആയിരുന്നു. പിന്നെ വീട്ടിലേക്ക് നടക്കുമ്പോള്‍ നടമ്മല്‍ കിട്ടന്‍ ചേട്ടന്‍റെ പറമ്പില്‍ നിന്നും വയലിലേക്കു ഇറങ്ങുമ്പോള്‍ അമ്മ വീട്ടിനു മുമ്പില്‍ ഉള്ള പ്ലാവും ചാരി എന്റെ വരവും കാത്തു നില്‍ക്കുന്നുണ്ടാവും. ദൂരെ വച്ചു തന്നെ കൈയില്‍ ഇല്ല എന്നു മനസ്സിലാ കും, എന്നാലും എത്തിയാല്‍ കത്ത് ഇല്ല അല്ലെ എന്ന് ചോദിക്കും. ഇന്ന് കത്ത് വരവും ഇല്ല കാത്തിരിക്കാന്‍ അമ്മയും ഇല്ല.
ഒരിക്കല്‍ നാട്ടില്‍ എത്തിയപ്പോള്‍ കേളു മാസ്റ്റരുടെ കടയില്‍ മുകുന്ദന്‍ ചേട്ടന്‍ ഒറ്റയ്ക്ക് ആയിരുന്നു, കടയില്‍ കയറി മുകുന്ദേട്ടനുമായി കുശലം പറഞ്ഞു, ഇറങ്ങാന്‍ നേരം മാസ്റ്റര്‍ എവിടെ എന്നു തിരക്കി യപ്പോള്‍ അച്ഛന്‍ പോയിട്ട് ഒരു വര്‍ഷം കഴിഞ്ഞു എന്ന മറുപടി കിട്ടി, അത് പോലെ സീ പീ യുടെയും മരണ വാര്‍ത്ത വളരെ വൈകി ആണ് അറിഞ്ഞത്, രണ്ടായിരത്തി പത്തില്‍ നാട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ പോന്നിയത്തുള്ള എന്‍റെ വീട്ടില്‍ നിന്നും ആറ്റുപുറത്തുള്ള തറവാട്ടിലേക്ക് നടന്നു പോകുമ്പോള്‍ കൂരാറ വയലില്‍ വാഗ്ദേവി വിലാസം സ്ക്കൂളിനു മുമ്പില്‍ ചെരുപ്പറ്റ മൂലയില്‍ ദാമു ചേട്ടന്‍റെ ഭാര്യയെ കണ്ടു, വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ നാട്ടിലെ പഴമക്കാര്‍ എല്ലാവരും ഒന്നൊന്നായി നാടുനീങ്ങുന്ന കാര്യവും സംസാരിച്ചു. ആ കൂട്ടത്തില്‍ മുകുന്ദേട്ടന്‍ മരിച്ച കാര്യവും പറഞ്ഞു. ബാംഗ്ലൂരില്‍ മകളുടെ അടുത്ത് പോയതായിരുന്നു, അവിടെ വച്ച് അറ്റാക്ക് വന്നാണ് മരിച്ചത്, കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി, ഞാന്‍ എപ്പോള്‍ നാട്ടില്‍ എത്തിയാലും കയറി വര്‍ത്തമാനം പറയുന്ന ആളായിരുന്നു. ഇപ്പോള്‍ കടയില്‍ കാണുന്ന ആളിനെ എനിക്ക് പരിചയവും ഇല്ല. പിന്നെ മുകുന്ദേട്ടന്‍റെവിഷമം അനുജന്‍ പ്രഭാകരന്‍ ചേട്ടനുമായി എനിക്ക് പരിചയം ഒട്ടും ഇല്ല.
ഒരു ദിവസ്സം ഉച്ച നേരത്ത് നാട്ടിലെ ഒരു അപ്പൂപ്പനും അമ്മുമ്മയും തുറന്നു പിടിച്ച ഒരു കത്തുമായി കരഞ്ഞു കൊണ്ട് ഓടി വന്നു, എന്‍റെ ചേട്ടന് കത്ത് കൊടുത്തു കൊണ്ട് പൊട്ടിക്കരയുവാന്‍ തുടങ്ങി. അത്യാവശ്യത്തിനു കുറുച്ചു പണം ചോദിച്ചപ്പോള്‍ അവന്‍ ഇങ്ങിനെ ഒരു കടും കയി ചെയ്യും എന്നു അറിഞ്ഞില്ല എന്ന് പറഞ്ഞു കൊണ്ടാണ് പൊട്ടിക്കരയുന്നത്. എന്താണ് പ്രശ്നം എന്നു ചോദിച്ചപ്പോള്‍ വീണ്ടും പൊട്ടിക്കരയുകയും കത്തു ചേട്ടന്‍റെ കയ്യില്‍ കൊടുക്കുകയും ചെയ്തു അതില്‍ ഇപ്രകാരം എഴുതിയിരുന്നു, "അമ്മയും അച്ഛനും അയച്ച കത്ത് കിട്ടി, പണം അയക്കുവാന്‍ പറ്റാത്തതില്‍ വല്ലാത്ത വിഷമം ഉണ്ട്, ബുദ്ധിമുട്ട് ഉള്ള സമയത്തില്‍ പണം ചോദിച്ചിട്ട് അയക്കാന്‍ പറ്റാത്തതില്‍ എനിക്ക് സഹിക്കാന്‍ പറ്റാത്ത വിഷമം ഉണ്ട്, വിഷമം എനിക്ക് സഹിക്കുവാന്‍ പറ്റുന്നില്ല, എഴുത്ത് നിര്‍ത്തുന്നു, ശേഷം വെള്ളിത്തിരയില്‍ " കത്ത് അയച്ച ആള്‍ വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ആള്‍ ആണ് പണ്ട് കണ്ട ഒരു സിനിമ പരസ്യത്തിന്‍റെ നോട്ടീസില്‍ കണ്ട വാചകം അര്‍ഥം അറിയാതെ കത്തില്‍ എഴുതി ചേര്‍ത്തു, പണം തരുവാന്‍ പറ്റാത്ത വിഷമത്തില്‍ മകന്‍ കടല്‍ത്തിരയില്‍ ചാടി മരിക്കുകയാണെന്ന് എന്ന് തെറ്റിധരിച്ചു പ്രായമായ അപ്പുപ്പനും അമ്മുമ്മയും കരയുകയായിരുന്നു!!!!!!!!!!!.
ആ കാലത്ത് ബോംബയില്‍ ആയിരുന്ന എനിക്ക് എല്ലാ മാസവും മുടങ്ങാതെ അമ്മ കത്ത് അയക്കുമായിരുന്നു. ബോംബയില്‍ കത്തുകള്‍ ഡോര്‍ ഡെലിവറി ആയിരുന്നു, പോസ്റ്റ് ഓഫീസില്‍ പോയി കാവല്‍ നില്‍ക്കേണ്ട ആവശ്യം ഇല്ലായിരുന്നു, എനിക്ക് ഏറ്റവും കൂടുതല്‍ വിഷമം ഉണ്ടാക്കിയ കത്ത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. അതില്‍ എഴുതിയ വാചകം വായിച്ചു ഞാന്‍ കുറെ നേരം പൊട്ടിക്കരഞ്ഞു " മോനെ ചക്ക്യറത്തു അനന്തന്‍ മാസ്റ്റര്‍ ഇന്ന് മരിച്ചു " കുറുച്ചു ദിവസമായി നല്ല സുഖമില്ലായിരുന്നു. " പിന്നീട് എഴുതിയതൊന്നും ഞാന്‍ വായിച്ചില്ല, അനന്തന്‍ മാസ്റ്ററുടെ വീടും കുടു മ്പവും എനിക്ക് സ്വന്തം വീട് പോലെണ് ആയിരുന്നു, അന്ന് ആള്‍ മരിച്ചത് അറിഞ്ഞത് പതിനാലു ദിവസ്സം കഴിഞാണ്, എന്നാല്‍ കഴിഞ്ഞ മാസം അനന്തന്‍ മാസ്റ്ററുടെ മകളുടെ ഭര്‍ത്താവായിരുന്ന എടുപ്പില്‍ അച്ചു ചേട്ടന്‍ മരിച്ച വിവരം അറിയുവാന്‍ ഒരു മണിക്കൂര്‍ പോലും ആയില്ല .!!!!!
നല്ല വാര്‍ത്തയും നല്ലതല്ലാത്ത വാര്‍ത്തയും അടക്കം ഒരുപാട് കത്തുകള്‍ എനിക്ക് കിട്ടുകയും ഞാന്‍ എഴുതുകയും ചെയ്തിട്ടുണ്ട്. ഗോവിന്തന്‍ നായരുടെ മകന്‍ അജിതന്‍ സൈക്കിള്‍ ലോറിയില്‍ ഇടിച്ചു മരിച്ചവിവരം മുതല്‍ പ്രേമന് ലോട്ടറി അടിച്ചത് വരെയും, എന്‍റെ അമ്മുമ്മയുടെയും മുല്ലോളി ദാമു ചേട്ടന്‍ മരിച്ചതും എല്ലാം അതില്‍ ചിലത് മാത്രം.
രണ്ടായിരത്തി അഞ്ചു ഏപ്രിലില്‍ അമ്മ എനിക്ക് എഴുതിയ അവസാനത്തെ കത്ത് ഇന്നും ഒരു നിധി പോലെ ഞാന്‍ സൂക്ഷിക്കുന്നു, ചിലപ്പോള്‍ പേരക്കുട്ടികള്‍ക്ക് ഒരു കാലത്ത് നമ്മുടെ നാട്ടില്‍ ഇങ്ങിനെ ഒരു സംവിധാനം നില നിന്നിരുന്നു എന്ന് അറിയുവാന്‍ അത് ഉപകരിച്ചേക്കാം. രണ്ടായിരത്തി അഞ്ചു ഓഗസ്റ്റ് മുപ്പതിനു അമ്മ മരിച്ചതിനു ശേഷം എനിക്ക് ഇത് വരെ കത്ത് കിട്ടിയിട്ടില്ല, ഇനി കിട്ടുകയും ഇല്ല !!!!!!, ആ കത്ത് അവസാനത്തെ കത്തായി തന്നെ ഇരിക്കുവാ ഇചൊ എന്നു നാണ് എനിക്ക് ഇഷ്ടം
ഇത്രയും എഴുതിക്കൊണ്ട് കത്ത് ചുരുക്കുന്നു .
സസ്നേഹം
കത്ത് അപൂര്‍ണമാണോ എന്ന സംശയവും, ഉമ്മറിനു എന്തു സംഭവിച്ചു, നടന്ന കഥ ആണോ എന്നൊക്കെ ചോദിച്ചു കൊണ്ടു ചില സുഹുര്‍ത്തുക്കള്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് ദൂരികരിക്കണമെന്നു തോന്നി.
ഉമ്മറിനു എന്തു സംഭവിച്ചു എന്നു എനിക്കും കൂടുതല്‍ ഒന്നും അറിയില്ല, ഉമ്മര്‍ വെടി കൊണ്ട് വീണു എങ്കിലും ജീവിച്ചിരിക്കുന്നോ ഇല്ലയോ എന്ന കാര്യം ദൈവത്തിനു മാത്രം അറിയാം. പിന്നെ പേരുകള്‍ എല്ലാം സാങ്കല്പികം ആണെങ്കിലും കഥസാങ്കല്പികം അല്ല , ഉമ്മറിന്‍റെ ഭാര്യ മാതാവ് ഒരു ദിവസം കുഞ്ഞിരാമന്‍ ചേട്ടനോട് ചോദിക്കുന്നത് ഞാന്‍ കേട്ടിരുന്നു, ഇന്നും മൊളാപ്പളന്‍റെ കത്ത് ഇല്ല, അല്ലേ, ഓന്‍ അയക്കുല്ല ഞമ്മക്ക് അറിയാം "എന്നു പറഞ്ഞു കൊണ്ട് വിതുമ്പുകയും ചെയ്തിരുന്നു.
എല്ലാം മറന്നു തുടങ്ങിയ കുടുംബാങ്ങള്‍ ആരെങ്കിലും വായിക്കുവാന്‍ ഇട വന്നാല്‍ വീണ്ടും അവ രേ സങ്കടപ്പെടുത്തേണ്ട എന്നു കരുതിയാണ് യഥാര്‍ത്ഥ പേരു എഴുതാതിരുന്നത്"
ജയരാജന്‍ കൂട്ടായി
അജ്മാന്‍
യു ഏ ഈ
കുഞ്ഞിരാമ, എന്‍റെ മോന്‍റെ കത്ത് ബന്നുക്കൊ, ഇല്ല ഉമ്മ, നാളെ വരുമായിരിക്കും. പ്രതീക്ഷിച്ച മറുപടി കിട്ടുമ്പോള്‍ ഉമ്മ കണ്ണ് തുടയ്ക്കും. പിന്നെ പിറുപിറുക്കും, ഓന്‍ നാട്ടുകാര്‍ക്ക് മുയുമനും കത്ത് കൊടുക്കും, ഞമ്മക്ക് മാത്രം കൊടുക്കില്ല. അതെ കുഞ്ഞിരാമന്‍ ചേട്ടന്‍ എനിക്ക് ഓര്‍മ്മ വച്ച നാള്‍ മുതല്‍ കൂരാറയുടെ പോസ്റ്റ്‌മാന്‍ ആയിരുന്നു. കാലത്ത് ചമ്പാട് പോസ്റ്റ് ഓഫീ സില്‍ പോയി കൂരാറക്കുള്ള കത്തുകള്‍ എടുത്തു സൈക്കിള്‍ ചവിട്ടി കൂറാരയില്‍ എത്തും, പോസ്റ്റ് ഓഫീസില്‍ എത്തിയാല്‍ എല്ലാ കത്തിലും സീല്‍ അടിക്കും. അപ്പോഴേക്കും പോസ്റ്റ്‌ഓഫീസിനു താഴെ ഒരു വന്‍ ജനക്കുട്ടം കാത്തു നില്‍ക്കും. പോസ്റ്റ് ഓഫീസിന്‍റെ കോണിപ്പടിയുടെ പകുതി വരെ കുഞ്ഞിരാമന്‍ ചേട്ടന്‍ ഇറങ്ങി നില്‍ക്കും, എന്നിട്ട് ഓരോ കത്തുകള്‍ എടുത്തു വായിക്കാന്‍ തുടങ്ങും, പാറാട്ട് ഉസ്മാന്‍, ടി പി മമ്മു തയ്പ്പറമ്പത്ത്, കേളു മാസ്റ്റര്‍, ഇല്ലത്ത് ആയിച്ചു, വി ജാനകി അമ്മ, എം കെ രോഹിണി,മുല്ലോളി ഹൌസ്, സി പി കുഞ്ഞാപ്പു,ചാക്യാ റത്ത് അനന്തന്‍ മാസ്ടര്‍ ഇങ്ങിനെ പോകുന്നു ആ പേരുകള്‍.. . വായിക്കുമ്പോള്‍ കത്തിന്‍റെ ഉടമ ഉണ്ടെങ്കില്‍ കയ്യോടെ വാങ്ങി എടുക്കും, ബാക്കി വരുന്നതുമായി കുഞ്ഞിരാമന്‍ ചേട്ടന്‍ സൈക്കിള്‍ ചവിട്ടി കൊണ്ട് പോയി ഉടമക്ക് കൊടുക്കും. ഒരു നാല് മണി വരെ എന്നും തുടരുന്ന പതിവ്.
ഒരു ഒന്‍പതു മണി ആകുമ്പോള്‍ കത്തിന് വേണ്ടി ആളുകള്‍ എത്തി തുടങ്ങും, നാട്ടിലില്ലാത്ത മക്കളുടെ, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ, അച്ഛന്‍റെ, സഹോദരങ്ങളുടെ ഒക്കെ വിവരങ്ങള്‍ അറിയുവാന്‍ ആ കാലത്ത് വേറെ വഴി ഒന്നും ഇല്ലായിരുന്നു. അത് പോലെ പണം അയക്കുവാന്‍ മണിഓര്‍ഡര്‍ സംവിധാനവും, ഓണം,വിഷു, മണ്ടോള, കുന്നുമ്മല്‍ തിറ, പെരുന്നാള്‍, ഒക്കെ അടുത്താല്‍ ദിവസ്സവും മണി ഓര്‍ഡറിന്‍റെ തിരക്ക് ആയിരിക്കും. നല്ലതും, അല്ലാത്തതുമായ പല വിവരങ്ങളും കത്ത് വഴി നാട്ടുകാര്‍ക്ക് എത്തിച്ച കുഞ്ഞിരാമന്‍ ചേട്ടന്‍ റിട്ടയര്‍ ആയി എന്നല്ലാതെ ഇപ്പോള്‍ എവിടെയാണ് എന്ന് എനിക്ക് അറിയില്ല.
ആ കാലങ്ങളില്‍ ബാംഗ്ലൂര്‍, മൈസൂര്‍, കോയമ്പത്തുര്‍, ബോംബെ തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരുന്നു മലയാളികള്‍ പ്രതേകിച്ചു വടക്കേ മലബാറുകാര്‍ കൂടുതലും കുടിയേറിയിരുന്നത്. അപുര്‍വമായി മാത്രമേ അറബ് നാടുകളില്‍ പോയിരുന്നുള്ളൂ. അതും വിസയും പാസ്പോര്‍ട്ടും ഒന്നും ഇല്ലാതെ. അങ്ങിനെ പോയവരുടെ കൂട്ടത്തില്‍ ആയിച്ചുമ്മയുടെ മോന്‍ ഉമ്മര്‍ക്കയും ഉണ്ടായിരുന്നു , ഉമ്മറും, ഉസ്മാനും, അലിയും കൂടി ദുബായിക്ക് എന്ന് പറഞ്ഞു പോയത് മാത്രമേ ആയിച്ചുമ്മക്ക് അറിയൂ, പോയിട്ട് വര്‍ഷങ്ങള്‍ പലതായി, ഇന്ന് വരെ ഒരു കത്ത് പോലും അയച്ചിട്ടില്ല. എന്ന് മാത്രമല്ല ജീവിച്ചിരിക്കുന്നോ എന്ന് പോലും അറിയാതെ ആയിച്ചുമ്മയും, ഭര്‍ത്താവ് മോയിതീന്‍ ഹാജിയും എന്നും കത്തിന് വേണ്ടി കാത്തിരിക്കും. പിന്നെ ഉമ്മര്‍ക്കയുടെ ഭാര്യയും, പിതാവായ മമ്മുക്കയും, ഉമ്മ മറിയു മ്മയും എന്നും കുഞ്ഞിരാമന്‍ ചേട്ടനെ കത്തിന് വേണ്ടി കാത്തിരിക്കുമായിരുന്നു.
കത്തിന് വേണ്ടി കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ കുറെക്കാലം ഞാനും ഉണ്ടായിരുന്നു, ചേട്ടന്‍ പ്രഭാകരനും, ചേച്ചിയായ മൈഥിലിയും കുടുംബമായി ബോംബയില്‍ ആയിരുന്നു. കാലത്ത് പോസ്റ്റ് ഓഫീസിനു മുന്നില്‍ ഉള്ള കേളു മാസ്റ്ററുടെ കടയിലുള്ള ബെഞ്ചില്‍ പോയി ഇരിക്കും. കുറച്ചു കഴിഞ്ഞാല്‍ കല്യാണി ഏടത്തി കേളുമാസ്റ്റര്‍ക്കുള്ള ബ്രേക്ക് ഫാസ്റ്റുമായി വരും. കൊഴുക്കട്ട പുഴു ങ്ങി മുറിച്ചു പശുവിന്‍ നെയ്യില്‍ കടുക് വറുത്തു ചെറിയ ടിഫ്ഫിന്‍ കാരിയറില്‍ എടുത്തു ഫ്ലാസ്കില്‍ ചായയുമായി വരും . മാസ്റ്റര്‍ കഴിക്കുവാന്‍ ഇരിക്കുമ്പോള്‍ ഒരു റേഡിയോവും അടുത്ത് വച്ച് വാര്‍ത്ത കേള്‍ക്കും. അപ്പോള്‍ കൗതുകത്തോടെ ഞാനും ബഞ്ചില്‍ ഇരുന്നു വാര്‍ത്ത കേള്‍ക്കും. റേഡിയോ അന്ന് ഒരു അപൂര്‍വ വസ്തുവായിരുന്നു, സി പീ യുടെ വീട്ടിലും,കേള് മാസ്റ്റരുടെ വീട്ടിലും പിന്നെ ചക്ക്യാറ ത്ത് അനന്തന്‍ മാസ്റ്ററുടെ വീട്ടിലും മാത്രമാണ് എന്‍റെ അറിവില്‍ റേഡിയോ ഉണ്ടായിരുന്നത്. ഒരിക്കലും കടയിലെ ചായ മാസ്റ്റര്‍ കുടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. പല കാര്യങ്ങളിലും കണിശക്കാരന്‍ ആയിരുന്നു മാസ്റ്റര്‍, ഉപ്പു തൊട്ടു കര്‍പ്പുരം വരെ മാസ്റ്റ റുടെ കടയില്‍ കിട്ടാത്ത സാധനങ്ങള്‍ ഒന്നും ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ കടയില്‍ കയറിയാല്‍ എന്തെങ്കിലും സാധനങ്ങള്‍ ഉണ്ടോ എന്ന് ചോദിക്കുന്നത് മാസ്റ്റര്‍ക്ക് ഇഷ്ടമല്ലായിരുന്നു. ആരെങ്കിലും അങ്ങിനെ ചോദിച്ചാല്‍ ഇവിടെ എല്ലാം കിട്ടും ഉണ്ടോ എന്ന് ചോദിക്കരുത് എന്ന് പറയും. ഒരിക്കല്‍ കുസൃതിക്കാരായ രണ്ടു മൂന്ന് ചെറുപ്പക്കാര്‍ വളരെ പാട് പെട്ട് മാസ്റ്ററുടെ കടയില്‍ ഇല്ലാ ത്ത ഒരു സാധനം കണ്ടു പിടിച്ചു, അത് ചക്കര ആയിരുന്നു. രണ്ടു പേര്‍ കടയില്‍ ചെന്ന് രണ്ടു കിലോ ചക്കര വേണം എന്ന് പറഞ്ഞു, അന്ന് ആദ്യമായി ഇല്ല എന്നു മാസ്റ്റര്‍ പറഞ്ഞു, ചെറുപ്പക്കാര്‍ പോയപ്പോള്‍ ഒരു ചെറു ചിരിയോടെ മാസ്റ്റര്‍ പറഞ്ഞു അവര്‍ എന്നെ തോല്‍പ്പിച്ചു, ഇല്ല എന്നു അറിഞ്ഞു കൊണ്ട് തന്നെ വന്നതാണ് എന്ന്.
ആണ്ടി ചേട്ടന്‍റെ ചായ കടയും, സീ പീ യുടെയും, കേളു മാസ്റ്ററുടെയും പലചരക്ക് കടയും ആയിരുന്നു ആ കാലത്ത് കൂരാറ യില്‍ ഉണ്ടായിരുന്നത്, ബിസിനസ്സില്‍ സാധാരണ കാണുന്ന കടുത്ത മത്സരം ഒന്നും രണ്ടു പേര്‍ക്കും ഇല്ലായിരുന്നു, എങ്കിലും ആരോഗ്യകരമായ ചെറിയ മത്സരം ഉണ്ടായിരുന്നു. സീ പീ യുടെ കൂടെ അനുജന്‍ രാഘവന്‍ ചേട്ടനും മാസ്റ്ററുടെ കൂടെ മകന്‍ മുകുന്ദേട്ടനും കടയില്‍ സ്ഥിരമായി ഉണ്ടാകും. സീ പീ യുടെ അനുജന്‍ ഗോപാലന്‍ ചേട്ടന്‍ ആയിരുന്നു പോസ്റ്റ് മാസ്റ്റര്‍, ഒരു മണി വരെ പോസ്റ്റ് ഓഫീസ് ജോലി കഴിഞ്ഞാല്‍ പോസ്റ്റ് ഓഫീസിനു താഴെയുള്ള സ്വന്തം തുണിക്കടയില്‍ ഗോപാലന്‍ ചേട്ടന്‍ തുന്നല്‍ പണി ചെയ്യും. പിന്നീട് കുറെക്കാലം രാഘവന്‍ മേസ്ത്രിയുടെ തുന്നല്‍ കടയും അത് തന്നെ ആയിരുന്നു.
ഒരിക്കല്‍ കേരളത്തിന് പുറത്തുള്ള ഒരാള്‍ ആളുടെ ഉമ്മക്ക് കുറുച്ചു പണം മണി ഓര്‍ഡര്‍ ആയി അയച്ചു, പോസ്റ്റ് മാസ്റ്റര്‍ ഗോപാലന്‍ ചേട്ടന്‍ പണം കിട്ടിയ ഉടനെ ഉമ്മക്ക് കൊടുക്കയും ചെയ്തു, പണം അയച്ച ആളുടെ കൂടെ അനുജനും താമസ്സിക്കുന്നുണ്ടായിരുന്നു, അനുജന്‍ ഉമ്മക്ക് കത്തയക്കുമ്പോള്‍ അയച്ച പണം കിട്ടിയോ എന്നു എഴുതി ചോദിച്ചു, കിട്ടിയില്ല എന്നു ഉമ്മ മറുപടിയും അയച്ചു. മൂത്ത മകന്‍ അയച്ചത് കൂടാതെ ഇളയ മകനും പണം അയച്ചു എന്ന് തെറ്റി ധരിച്ച ഉമ്മ പോസ്റ്റ് ഓഫീസില്‍ ദിവസ്സവും വന്നു പണം എത്തിയോ എന്നു ചോദിക്കും, കുറുച്ചു മാസം കഴിഞ്ഞപ്പോള്‍ മകന്‍ അയച്ച പണം കിട്ടിയില്ല എന്ന് പറഞ്ഞു ഉമ്മ പരാതി കൊടുത്തു. അങ്ങിനെ ഗോപാലന്‍ ചേട്ടന്‍ സസ്പെന്‍ഷനിലായി. പിന്നീട് അങ്ങോട്ട് വല്ലാതെ ബുദ്ധിമുട്ടിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്.പിന്നെ കേസ് വിശദമായ പരിശോധനക്ക് ശേഷം തെറ്റിധാരണ കൊണ്ട് ഉണ്ടായതാണ് എന്ന് മനസ്സിലായി, ചേട്ടന്‍ ഏല്‍പ്പിച്ച പണം അനുജനാണ് അയച്ചിരുന്നത്, അയച്ച പണം കിട്ടിയോ എന്ന് രണ്ടു പേരും എഴുതിയപ്പോള്‍ രണ്ടാളും പണം അയച്ചു എന്ന് ഉമ്മ ധരിച്ചു. അങ്ങിനെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. അപ്പോഴുക്കും രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു ആളുടെ റിട്ടയര്‍മെന്‍റ് സമയവും അടുത്തിരുന്നു. അതിനിടക്ക് ഗോപാലന്‍ ചേട്ടന്‍റെ ഭാര്യയും മരണപ്പെട്ടിരുന്നു, മാനസികമായും, സാമ്പത്തീകമായും തകര്‍ന്നു പോയ ആള്‍ പിന്നീട് അധിക കാലം ജീവിച്ചിരുന്നില്ല. പക്ഷെ തന്‍റെ നിരപരാധിത്വം തെളിഞ്ഞതില്‍ അതീവ സന്തുഷ്ടനായിരുന്നു.
ഒരു കാലത്ത് സ്വന്തം അച്ഛനും, അമ്മയും മരിച്ച കാര്യം പ്രവാസികള്‍ അറിഞ്ഞിരുന്നത് മൂനോ നാലോ നാളുകള്‍ കഴിഞ്ഞായിരുന്നു. അന്നൊക്കെ കമ്പിയടിക്കുകയായിരുന്നു പതിവ്. (ടെലഗ്രാം ) ഇന്ന് ആ സംവിധാനം നിലവില്‍ ഉണ്ടോ എന്ന് അറിയില്ല, ഊര്‍ധശ്വാസം വലിക്കുന്ന പോസ്റ്റ് ഓഫീസിലും കത്തുകള്‍ വരവും പോക്കും ഇല്ല എന്ന് തന്നെ പറയാം. ഒരു കമ്പി വന്നതിന്‍റെ രസകരമായ കഥ എനിക്ക് ഇപ്പോള്‍ ഓര്‍മ വരുന്നു.ഒരു വീട്ടില്‍ നിന്നും ഉച്ച നേരത്ത് കൂട്ട നിലവിളി ഉയര്‍ന്നു, അയല്‍ക്കാര്‍ എല്ലാവരും ഓടി എത്തി എന്താണ് കാര്യം എന്ന്തിരക്കി യപ്പോള്‍ പോയെ,എനിക്ക് ഇനി ആരും ഇല്ലേ എന്ന് വിളിച്ചു കൂവുകയും നിലവിളിക്ക് കടുപ്പം കൂടുകയും ചെയ്തു, പിന്നെ എല്ലാവരും വീണ്ടും എന്തുണ്ടായി എന്നു ചോദിച്ചപ്പോള്‍ ഇനിഎന്തു ണ്ടാവാനാ, "ഇതാ നോക്ക് എന്ന് പറഞ്ഞു കൊണ്ട് ഒരു ടെലഗ്രാം കാണിച്ചു. കൂട്ടത്തില്‍ ഒരാള്‍ കവര്‍ പൊട്ടിച്ചു വായിച്ചപ്പോള്‍ മകള്‍ക്ക് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്‌ല്‍ നിന്നുമുള്ള ഇന്‍റര്‍ വ്യൂ അറിയിപ്പായിരുന്നു. നാട്ടിലില്ലാത്ത മകന് ആപത്തു സംഭവിച്ചു എന്ന് കരുതിയാണ് എല്ലാവരും കൂടി നിലവിളിച്ചിരുന്നതു.!!!!!!!!!!!
ദുബായ്ക്ക് എന്ന് പറഞ്ഞു പോയ മൂവര്‍ സംഗത്തിലെ അലി എന്നെ ആള്‍ അവിചാരിതമായും അപ്രതീക്ഷിതമായും നാട്ടില്‍ എത്തി, ആളെ കണ്ടാല്‍ പെറ്റ അമ്മ പോലും തിരിച്ചറിയാത്ത കോലത്തില്‍ ആയിരുന്നു. നാട്ടില്‍ എത്തിയപ്പോള്‍ പറയാനുണ്ടായിരുന്നത് കരളലിയിക്കുന്ന ഒരു കഥന കഥ ആയിരുന്നു. മൂന്ന് പേരും ചേര്‍ന്ന് ആദ്യം ബോംബെയില്‍ എത്തി, അവിടെ മസ്ജിദ് ബന്ധരില്‍ ഉള്ള തമിള്‍ നാട് സ്വദേശിയായ കരിം ഭായിയുമായി പരിചയപ്പെടുകയും അയാള്‍ ഇടപാട് ചെയ്ത ഒരാളുടെ കൂടെ പഞ്ചാബില്‍ എത്തി, അവിടെ നിന്നും മറ്റൊരാളെ ഏല്‍പ്പിച്ചു, ആളുടെ കൂടെ പാകിസ്ഥാനിലും അവിടെ നിന്നും കൈബര്‍ ചുരം കടന്നു അഫ്ഘാനിലും എത്തി. പിന്നീട് അങ്ങോട്ട് അറബി ഭാഷ സംസാരിക്കുന്ന ഒരാളുടെ കൂടെയായി യാത്ര. പല ദിവസ്സങ്ങളും വെള്ളം പോലും കുടിക്കാതെ മണല്‍ക്കാട് താണ്ടി ഏതൊക്കെയോ വഴികളില്‍ കൂടി ദുബായ് ബോര്‍ഡര്‍ വരെ എത്തിയിരുന്നു. അതിര്‍ത്തിയില്‍ കാവല്‍ക്കാരുടെ കണ്ണില്‍ പെടുകയാല്‍ മൂവരും ഓടാന്‍ തുടങ്ങി, പിന്നാലെ പോലീസും വണ്ടിയും മണലില്‍ കൂടി പല ഭാഗങ്ങളില്‍ നിന്നുമായി വരാനും തുടങ്ങി, അപ്പോഴേക്കും അലി വളരെ അകലത്തില്‍ ഓടി എത്തിയിരുന്നു, പോലീസ് തുരുതുരാ വെടിയുതിര്‍ക്കാനും തുടങ്ങി, ഇടയ്ക്കു ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഉമ്മറും ഉസ്മാനും താഴെ വീണു പിടയുന്നത് കണ്ടു, പിന്നെ സര്‍വ ശക്തിയും പ്രയോഗിച്ചു വീണ്ടും ഓടാന്‍ തുടങ്ങി. അങ്ങിനെ പിടി കൊടുക്കാതെ രക്ഷ പെട്ടു. പക്ഷെ ഉമ്മറിനും ഉസ്മാനും എന്തു സംഭവിച്ചു എന്ന കാര്യത്തില്‍ ആള്‍ക്ക് ഒരു പിടിയും ഇല്ലായിരുന്നു. വിസയും പാസ്പോര്‍ട്ടും ഇല്ലാതെ കഷ്ടപ്പെട്ട് പല സ്ഥലത്തും ഒളിഞ്ഞും തെളിഞ്ഞും ജോലി ചെയ്തു നാല് വര്‍ഷത്തോളം ചിലവ് കഴിഞ്ഞു പോയി ആ ഇടയ്ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പിന്‍റെ പ്രയോജനത്തില്‍ നാട്ടില്‍ എത്തുകയായിരുന്നു.
ഉസ്മാനും ഉമ്മറിനും സംഭവിച്ച ദുരന്തം രണ്ടു പേരുടെയും വീട്ടുകാരോട് എല്ലാവരും മറച്ചു വച്ചു എല്ലാ ദിവസ്സവും മൊയിദീന് ഹാജി കാലത്ത് പൊസ്റ്റാഫീസില്‍ പോയി കാത്തു നില്‍ക്കും. കുഞ്ഞിരാമന്‍ ചേട്ടന്‍ കത്ത് വായിച്ചു കഴിഞ്ഞാല്‍ നിരാശയോടെ തിരിച്ചു വരും. അത് കഴിഞ്ഞാല്‍ ആയിച്ചുമ്മ തെക്ക് ഭാഗത്തുള്ള വഴിയില്‍ തെങ്ങും ചാരി നില്‍ക്കും. കുഞ്ഞിരാമന്‍ ചേട്ടന്‍റെ സൈക്കിള്‍ ബെല്‍ കേട്ടാല്‍ സന്തോഷമാകും, ഇന്ന് എന്തായാലും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചുകൊണ്ട്. പക്ഷെ ആയിച്ചുമ്മയുടെ കാത്തിരിപ്പ് നീണ്ടു പോയി, നോമ്പിനു ചിലപ്പോള്‍ വന്നേക്കാം, അല്ലെങ്കില്‍ പെരുന്നാളിന് വന്നേക്കാം എന്ന് ഇടയ്ക്കിടെ പറയുമായി
രുന്നു. എത്രയോ പെരുന്നാളും നോമ്പും, അവര്‍ കാത്തിരുന്നു. ഒടുവില്‍ ആയിച്ചുമ്മ കിടപ്പിലായി എങ്കിലും ഉറക്കത്തില്‍.പോലും പറയുമായിരുന്നു കുഞ്ഞിരാമന്‍ വന്നോ, ഉമ്മറിന്‍റെ കത്ത് വന്നോ എന്ന്. അങ്ങിനെ ഒരു വെള്ളിയാഴ്ച ദിവസ്സം ഉച്ചക്ക് ആയിച്ചുമ്മ ആരോടും പറയാതെ, ഉമ്മറി ന്‍റെ കത്തിന് കാത്തു നില്‍ക്കാതെ യാത്രയായി. മകള്‍ ചായ കൊടുക്കാന്‍ വന്നപ്പോള്‍ മരിച്ചു കിടക്കുന്ന ഉമ്മയെയാണ് കണ്ടത്. ഇനിയും കാത്തു നിന്നിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ടോവാം ആയിച്ചുമ്മ വഴി മാറിയത്. പിറ്റേ ദിവസ്സം ആയിച്ചുമ്മയുടെ മയ്യത്ത് എടു ക്കുമ്പോള്‍ സൈക്ലിളില്‍ കണ്ണീര്‍ തുടച്ചു കൊണ്ട് കുഞ്ഞിരാമന്‍ ചേട്ടന്‍ അത് വഴി അന്നത്തെ കത്ത്മായി പോയി. പിന്നീട് ഒരിക്കലും കുഞ്ഞിരാമന്‍ ചേട്ടന്‍ ആയിച്ചുമ്മയുടെ പറമ്പ് വഴി വന്നിട്ടില്ല. ആയിച്ചുമ്മയെ സമാധാനിപ്പിക്കാന്‍ വേണ്ടി മാത്രം പോസ്റ്റ് ഓഫീസില്‍ പോയിക്കോ ണ്ടിരുന്ന മോയിദീന്‍ ഹാജി ആ പതിവും അന്ന് മുതല്‍ നിര്‍ത്തി.
കത്തിന് വേണ്ടിയുള്ള കാത്തിരിപ്പും ആകാംക്ഷയും അത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസ്സിലാകു. കുഞ്ഞിരാമന്‍ ചേട്ടന്‍ പേരുകള്‍ വായിച്ചു കഴിഞ്ഞാല്‍ അഥവാ നമ്മള്‍ക്ക് കിട്ടിയില്ലെങ്കില്‍ വല്ലാത്ത നിരാശ ആയിരുന്നു. പിന്നെ വീട്ടിലേക്ക് നടക്കുമ്പോള്‍ നടമ്മല്‍ കിട്ടന്‍ ചേട്ടന്‍റെ പറമ്പില്‍ നിന്നും വയലിലേക്കു ഇറങ്ങുമ്പോള്‍ അമ്മ വീട്ടിനു മുമ്പില്‍ ഉള്ള പ്ലാവും ചാരി എന്റെ വരവും കാത്തു നില്‍ക്കുന്നുണ്ടാവും. ദൂരെ വച്ചു തന്നെ കൈയില്‍ ഇല്ല എന്നു മനസ്സിലാ കും, എന്നാലും എത്തിയാല്‍ കത്ത് ഇല്ല അല്ലെ എന്ന് ചോദിക്കും. ഇന്ന് കത്ത് വരവും ഇല്ല കാത്തിരിക്കാന്‍ അമ്മയും ഇല്ല.
ഒരിക്കല്‍ നാട്ടില്‍ എത്തിയപ്പോള്‍ കേളു മാസ്റ്റരുടെ കടയില്‍ മുകുന്ദന്‍ ചേട്ടന്‍ ഒറ്റയ്ക്ക് ആയിരുന്നു, കടയില്‍ കയറി മുകുന്ദേട്ടനുമായി കുശലം പറഞ്ഞു, ഇറങ്ങാന്‍ നേരം മാസ്റ്റര്‍ എവിടെ എന്നു തിരക്കി യപ്പോള്‍ അച്ഛന്‍ പോയിട്ട് ഒരു വര്‍ഷം കഴിഞ്ഞു എന്ന മറുപടി കിട്ടി, അത് പോലെ സീ പീ യുടെയും മരണ വാര്‍ത്ത വളരെ വൈകി ആണ് അറിഞ്ഞത്, രണ്ടായിരത്തി പത്തില്‍ നാട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ പോന്നിയത്തുള്ള എന്‍റെ വീട്ടില്‍ നിന്നും ആറ്റുപുറത്തുള്ള തറവാട്ടിലേക്ക് നടന്നു പോകുമ്പോള്‍ കൂരാറ വയലില്‍ വാഗ്ദേവി വിലാസം സ്ക്കൂളിനു മുമ്പില്‍ ചെരുപ്പറ്റ മൂലയില്‍ ദാമു ചേട്ടന്‍റെ ഭാര്യയെ കണ്ടു, വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ നാട്ടിലെ പഴമക്കാര്‍ എല്ലാവരും ഒന്നൊന്നായി നാടുനീങ്ങുന്ന കാര്യവും സംസാരിച്ചു. ആ കൂട്ടത്തില്‍ മുകുന്ദേട്ടന്‍ മരിച്ച കാര്യവും പറഞ്ഞു. ബാംഗ്ലൂരില്‍ മകളുടെ അടുത്ത് പോയതായിരുന്നു, അവിടെ വച്ച് അറ്റാക്ക് വന്നാണ് മരിച്ചത്, കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി, ഞാന്‍ എപ്പോള്‍ നാട്ടില്‍ എത്തിയാലും കയറി വര്‍ത്തമാനം പറയുന്ന ആളായിരുന്നു. ഇപ്പോള്‍ കടയില്‍ കാണുന്ന ആളിനെ എനിക്ക് പരിചയവും ഇല്ല. പിന്നെ മുകുന്ദേട്ടന്‍റെവിഷമം അനുജന്‍ പ്രഭാകരന്‍ ചേട്ടനുമായി എനിക്ക് പരിചയം ഒട്ടും ഇല്ല.
ഒരു ദിവസ്സം ഉച്ച നേരത്ത് നാട്ടിലെ ഒരു അപ്പൂപ്പനും അമ്മുമ്മയും തുറന്നു പിടിച്ച ഒരു കത്തുമായി കരഞ്ഞു കൊണ്ട് ഓടി വന്നു, എന്‍റെ ചേട്ടന് കത്ത് കൊടുത്തു കൊണ്ട് പൊട്ടിക്കരയുവാന്‍ തുടങ്ങി. അത്യാവശ്യത്തിനു കുറുച്ചു പണം ചോദിച്ചപ്പോള്‍ അവന്‍ ഇങ്ങിനെ ഒരു കടും കയി ചെയ്യും എന്നു അറിഞ്ഞില്ല എന്ന് പറഞ്ഞു കൊണ്ടാണ് പൊട്ടിക്കരയുന്നത്. എന്താണ് പ്രശ്നം എന്നു ചോദിച്ചപ്പോള്‍ വീണ്ടും പൊട്ടിക്കരയുകയും കത്തു ചേട്ടന്‍റെ കയ്യില്‍ കൊടുക്കുകയും ചെയ്തു അതില്‍ ഇപ്രകാരം എഴുതിയിരുന്നു, "അമ്മയും അച്ഛനും അയച്ച കത്ത് കിട്ടി, പണം അയക്കുവാന്‍ പറ്റാത്തതില്‍ വല്ലാത്ത വിഷമം ഉണ്ട്, ബുദ്ധിമുട്ട് ഉള്ള സമയത്തില്‍ പണം ചോദിച്ചിട്ട് അയക്കാന്‍ പറ്റാത്തതില്‍ എനിക്ക് സഹിക്കാന്‍ പറ്റാത്ത വിഷമം ഉണ്ട്, വിഷമം എനിക്ക് സഹിക്കുവാന്‍ പറ്റുന്നില്ല, എഴുത്ത് നിര്‍ത്തുന്നു, ശേഷം വെള്ളിത്തിരയില്‍ " കത്ത് അയച്ച ആള്‍ വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ആള്‍ ആണ് പണ്ട് കണ്ട ഒരു സിനിമ പരസ്യത്തിന്‍റെ നോട്ടീസില്‍ കണ്ട വാചകം അര്‍ഥം അറിയാതെ കത്തില്‍ എഴുതി ചേര്‍ത്തു, പണം തരുവാന്‍ പറ്റാത്ത വിഷമത്തില്‍ മകന്‍ കടല്‍ത്തിരയില്‍ ചാടി മരിക്കുകയാണെന്ന് എന്ന് തെറ്റിധരിച്ചു പ്രായമായ അപ്പുപ്പനും അമ്മുമ്മയും കരയുകയായിരുന്നു!!!!!!!!!!!.
ആ കാലത്ത് ബോംബയില്‍ ആയിരുന്ന എനിക്ക് എല്ലാ മാസവും മുടങ്ങാതെ അമ്മ കത്ത് അയക്കുമായിരുന്നു. ബോംബയില്‍ കത്തുകള്‍ ഡോര്‍ ഡെലിവറി ആയിരുന്നു, പോസ്റ്റ് ഓഫീസില്‍ പോയി കാവല്‍ നില്‍ക്കേണ്ട ആവശ്യം ഇല്ലായിരുന്നു, എനിക്ക് ഏറ്റവും കൂടുതല്‍ വിഷമം ഉണ്ടാക്കിയ കത്ത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. അതില്‍ എഴുതിയ വാചകം വായിച്ചു ഞാന്‍ കുറെ നേരം പൊട്ടിക്കരഞ്ഞു " മോനെ ചക്ക്യറത്തു അനന്തന്‍ മാസ്റ്റര്‍ ഇന്ന് മരിച്ചു " കുറുച്ചു ദിവസമായി നല്ല സുഖമില്ലായിരുന്നു. " പിന്നീട് എഴുതിയതൊന്നും ഞാന്‍ വായിച്ചില്ല, അനന്തന്‍ മാസ്റ്ററുടെ വീടും കുടു മ്പവും എനിക്ക് സ്വന്തം വീട് പോലെണ് ആയിരുന്നു, അന്ന് ആള്‍ മരിച്ചത് അറിഞ്ഞത് പതിനാലു ദിവസ്സം കഴിഞാണ്, എന്നാല്‍ കഴിഞ്ഞ മാസം അനന്തന്‍ മാസ്റ്ററുടെ മകളുടെ ഭര്‍ത്താവായിരുന്ന എടുപ്പില്‍ അച്ചു ചേട്ടന്‍ മരിച്ച വിവരം അറിയുവാന്‍ ഒരു മണിക്കൂര്‍ പോലും ആയില്ല .!!!!!
നല്ല വാര്‍ത്തയും നല്ലതല്ലാത്ത വാര്‍ത്തയും അടക്കം ഒരുപാട് കത്തുകള്‍ എനിക്ക് കിട്ടുകയും ഞാന്‍ എഴുതുകയും ചെയ്തിട്ടുണ്ട്. ഗോവിന്തന്‍ നായരുടെ മകന്‍ അജിതന്‍ സൈക്കിള്‍ ലോറിയില്‍ ഇടിച്ചു മരിച്ചവിവരം മുതല്‍ പ്രേമന് ലോട്ടറി അടിച്ചത് വരെയും, എന്‍റെ അമ്മുമ്മയുടെയും മുല്ലോളി ദാമു ചേട്ടന്‍ മരിച്ചതും എല്ലാം അതില്‍ ചിലത് മാത്രം.
രണ്ടായിരത്തി അഞ്ചു ഏപ്രിലില്‍ അമ്മ എനിക്ക് എഴുതിയ അവസാനത്തെ കത്ത് ഇന്നും ഒരു നിധി പോലെ ഞാന്‍ സൂക്ഷിക്കുന്നു, ചിലപ്പോള്‍ പേരക്കുട്ടികള്‍ക്ക് ഒരു കാലത്ത് നമ്മുടെ നാട്ടില്‍ ഇങ്ങിനെ ഒരു സംവിധാനം നില നിന്നിരുന്നു എന്ന് അറിയുവാന്‍ അത് ഉപകരിച്ചേക്കാം. രണ്ടായിരത്തി അഞ്ചു ഓഗസ്റ്റ് മുപ്പതിനു അമ്മ മരിച്ചതിനു ശേഷം എനിക്ക് ഇത് വരെ കത്ത് കിട്ടിയിട്ടില്ല, ഇനി കിട്ടുകയും ഇല്ല !!!!!!, ആ കത്ത് അവസാനത്തെ കത്തായി തന്നെ ഇരിക്കുവാ ഇചൊ എന്നു നാണ് എനിക്ക് ഇഷ്ടം
ഇത്രയും എഴുതിക്കൊണ്ട് കത്ത് ചുരുക്കുന്നു .
സസ്നേഹം
കത്ത് അപൂര്‍ണമാണോ എന്ന സംശയവും, ഉമ്മറിനു എന്തു സംഭവിച്ചു, നടന്ന കഥ ആണോ എന്നൊക്കെ ചോദിച്ചു കൊണ്ടു ചില സുഹുര്‍ത്തുക്കള്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് ദൂരികരിക്കണമെന്നു തോന്നി.
ഉമ്മറിനു എന്തു സംഭവിച്ചു എന്നു എനിക്കും കൂടുതല്‍ ഒന്നും അറിയില്ല, ഉമ്മര്‍ വെടി കൊണ്ട് വീണു എങ്കിലും ജീവിച്ചിരിക്കുന്നോ ഇല്ലയോ എന്ന കാര്യം ദൈവത്തിനു മാത്രം അറിയാം. പിന്നെ പേരുകള്‍ എല്ലാം സാങ്കല്പികം ആണെങ്കിലും കഥസാങ്കല്പികം അല്ല , ഉമ്മറിന്‍റെ ഭാര്യ മാതാവ് ഒരു ദിവസം കുഞ്ഞിരാമന്‍ ചേട്ടനോട് ചോദിക്കുന്നത് ഞാന്‍ കേട്ടിരുന്നു, ഇന്നും മൊളാപ്പളന്‍റെ കത്ത് ഇല്ല, അല്ലേ, ഓന്‍ അയക്കുല്ല ഞമ്മക്ക് അറിയാം "എന്നു പറഞ്ഞു കൊണ്ട് വിതുമ്പുകയും ചെയ്തിരുന്നു.
എല്ലാം മറന്നു തുടങ്ങിയ കുടുംബാങ്ങള്‍ ആരെങ്കിലും വായിക്കുവാന്‍ ഇട വന്നാല്‍ വീണ്ടും അവ രേ സങ്കടപ്പെടുത്തേണ്ട എന്നു കരുതിയാണ് യഥാര്‍ത്ഥ പേരു എഴുതാതിരുന്നത്"
ജയരാജന്‍ കൂട്ടായി
അജ്മാന്‍
യു ഏ ഈ
No comments:
Post a Comment