Friday, 18 January 2013

വേരുകള്‍ തേടി കീരങ്ങാട്ടില്‍



                                                വേരുകള്‍ തേടി കീരങ്ങാട്ടില്‍

വിളറി വെളുത്ത സുര്യനെ നോക്കി ഞാൻ നടന്നു, ലക്ഷ്യ ബോധമൊന്നുമില്ലാതെ, അപ്പോള്‍ മനസ്സ് മൂകമായി തേങ്ങുകയായിരുന്നു. ഒരു നിമിഷം ആ പടിപ്പുര വാതിലിന്‍ മുന്നില്‍ നിന്ന്, ആരെങ്കിലും ഉണ്ടോ എന്ന് നോക്കി, പുറത്തു ആരേ യും കണ്ടില്ല, എന്ത് ചെയ്യണമെന്നു ഒരു നിമിഷം ചിന്തിച്ചു, പിന്നെ തിടുക്കത്തി ല്‍ തിരിച്ചു നടന്നു, അപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു ഒഴുകയായിരു ന്നു. ഒരിക്കല്‍ എന്‍റെ വീട്, അല്ല ഞാന്‍ ജനിച്ച വീട് അവിടെയായിരുന്നു എന്ന് എനിക്ക് തോന്നു ന്നു, അത് ഒരു വീടായിരുന്നില്ല, ഒരു കൂര എന്ന് പറയാം, പക്ഷെ അത് സ്വര്‍ഗ്ഗ ത്തെക്കാള്‍ സുന്ദരമായിരുന്നു. അപ്പോള്‍ പിറകില്‍ നിന്ന് ഒരു വിളി കേട്ട് "രാജാ" ഞെട്ടി തി രിഞ്ഞു നോക്കി, പൊയിൽ വീട്ടിലെ ദേവു ചേട്ടത്തിയായിരുന്നു, നീ എ ന്താ അവി ടെ വരെ പോയി തിരിച്ചു പോന്നത്, അവിടെ തന്നെയാ പണ്ട് നിന്‍റെ വീടിരുന്നത്. അത് പൊളിച്ചു പുതിയ വീട് ഉണ്ടാക്കി, ഇപ്പോള്‍ നമ്പിയാരുടെ മകളുടെ മകനാ അവിടെ താമസ്സം.

 യാതൊരു ബന്ധവുമില്ലാത്ത നീണ്ട കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞും ദേവു ചേട്ടത്തി എന്നെ തിരിച്ചറിഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. മുമ്പൊക്കെ ദേവു ചേട്ടത്തി ന ല്ല ചുറുചുറുക്കായിരുന്നു. പെട്ടന്നായിരുന്നു ദേവു ചേച്ചിയുടെ ജീവിതത്തിൽ ദു രന്തം അരങ്ങേറിയത്. ബോംബയിൽ നിന്നും അവധിക്കു നാട്ടിൽ വരുന്നെന്നറി യിച്ച മകനെ സ്വീകരിക്കാൻ ഇഷ്ട വിഭവങ്ങളുമൊരുക്കി കാത്തിരുന്ന ദേവു ചേ ച്ചിക്ക് കിട്ടിയത് മകൻറെ വെറുങ്ങലിച്ച മൃദ ശരീരമായിരുന്നു. ബോംബയില്‍ നിന്നും വരുന്ന വഴിയില്‍ വണ്ടിക്കകത്ത് വച്ചുണ്ടായ, നിശബ്ദ കൊലയാളിയുടെ രൂപത്തിൽ വന്ന ഹൃദയ സ്തംഭനം മകൻറെ ജീവനെടുക്കുകയായിരുന്നു. മക നെ സ്വീകരി ക്കാന്‍ കാത്തു നിന്ന അമ്മക്ക് മകന്‍റെ ശവം കാണുവാനുള്ള യോഗ മാണ് ഉണ്ടായത്. അതിനു ശേഷം വിധിയെ പഴിച്ചു കഴിയുന്ന ദേവു ചേട്ടത്തി ആള്‍ ആകെ മാറി പോയെന്ന് എല്ലാവരും പറയാറുമുണ്ട്.

ചുണ്ടങ്ങാപ്പൊയിലിലെ കീരങ്ങാട്ടില്‍ വേരുകള്‍ തേടിയുള്ള എന്‍റെ യാത്രയാ യിരുന്നു അത്, എന്‍റെ അച്ഛനും അമ്മയും ഞങ്ങൾ മക്കളുമടങ്ങുന്ന കുടുംബം താമസിച്ച ഒരു ചെറിയ ഓല മടഞ്ഞു കെട്ടിയ വീട് അവിടെ ഉണ്ടായിരുന്നു. പ ക്ഷെ ഇന്ന് അവിടെ മനോഹരമായ ഒരു ഇരു നില കെട്ടിടമാണ്. ദേവു ചേട്ട ത്തി യുടെ ഉമ്മറത്തുള്ള ഇരുത്തിയുടെ മുകളില്‍ കയറി ഇരുന്നു. മുന്നിലേക്ക് നോ ക്കുമ്പോൾ അപരിചിതത്വം തോന്നി, പരിചയമില്ലാത്ത ഭാഗങ്ങളും, വഴികളും  ചാല വയല്‍ മുന്നില്‍ കാണാനില്ല, വീണ്ടും സംശയമായി, ദേവു ചേട്ട ത്തിയോട് ചാല വയല്‍ എവിടെ എന്ന് തിരക്കി, മുന്നിലേക്ക് ചൂണ്ടി അതാ അവിടെയായി രുന്നു എന്ന മറുപടിയും.

കുറച്ചു നേരത്തേക്ക് ഞാന്‍ എന്‍റെ പഴയ കുട്ടിക്കാലത്തിലേക്ക് തിരിച്ചു പോയി  എവിടയോ എന്നോ മറന്ന പലതും ഓര്‍ക്കാന്‍ ശ്രമിച്ചു. ഒന്നൊന്നായി പലതും ഓർമ്മയിൽ തെളിയുവാൻ തുടങ്ങി. കാലത്ത് ഉറക്കമുണര്‍ന്നാല്‍ മുന്നിലേക്ക് നോക്കുമ്പോള്‍ എപ്പോഴും ബഹളമയമായതും, വിശാലമായതുമായ ചാല വയ ല്‍ കാണാമായിരുന്നു. പ്രകൃതി ഒരുക്കിയ അതി മനോഹരമായ കണ്ണിനു കുളി രേകുന്ന കണി കാഴ്ച. കീരങ്ങാട്ടിനു ഒരു സിന്ദൂര പൊട്ടു പോലെ, ഒരു തിലക ക്കുറി പോലെ അതി മനോഹരിയായ ചാല വയല്‍.

 നെല്ല് മുളച്ചാല്‍ കൊയ്ത്ത് വരെ എന്നും തിരക്കായിരിക്കും. കൊയ്ത്ത് കഴി ഞ്ഞാല്‍ മുതിര, ചെറു പയര്‍, വൻ പയർ, മധുര കിഴങ്ങ് തുടങ്ങിയവയും പല തരം  പച്ച കറികളും കൃഷി ചെയ്യും. പാവല്‍, പീച്ചിങ്ങ, പടവലം, മത്തങ്ങ, ഇ ളവന്‍ കുമ്പളങ്ങ, വെണ്ട, ചീര ഇങ്ങിനെ പോകുന്നു അവ, വൈകുന്നേരമായാല്‍ വയലില്‍ കൂടി നടക്കുമ്പോള്‍ പച്ച ക്കറി പൂവുകളുടെ സമ്മിശ്രമായ സുഗന്ധം വല്ലാത്ത ഹരം പിടിപ്പിക്കുന്നതാണ് പച്ചക്കറി പൂവകളുടെ മണം.

പച്ചക്കറി കൃഷി കഴിഞ്ഞു ഉഴുതു കഴിഞ്ഞാല്‍ കതിരൂരില്‍ നിന്നും, കക്കറയിൽ നിന്നും താറാവ് കൃഷിക്കാർ താറാവുകളെയുമായി മേയ്ക്കാന്‍ വരും, ബാത്ത് എന്നാണ് അവിടങ്ങളില്‍ ആ കാലത്ത് താറാവിനെ അറിയപ്പെട്ടിരുന്നത്. നൂറു കണക്കിന് താറാവുകൾ വരിവരിയായി നടന്നു വരുന്നത് കാണാന്‍ നല്ല രസമാ യിരുന്നു. നിയന്ത്രിക്കുന്ന ആൾ പുപ്പെടുവിക്കുന്ന പ്രത്യേക ശബ്ദം മനസ്സിലാക്കി ഇടവും, വലവും താറാവുകൾ അനുസരണയോടെ നടന്ന് നീങ്ങും. കീരങ്ങാട്ടിൽ ചാല വയലും, കടമ്പില്‍ വയലും ഒരു കാലത്ത് പച്ചക്കറികള്‍ക്ക് വളരെ പ്രശ സ്തമായിരുന്നു.

ചാ ല വയലിന്‍റെ ഒരു ഭാഗത്ത് വിശാലമായ കോപ്പാടി കുളം ഉണ്ടായിരുന്നു. കു റെ ദൂരത്തിൽ പരന്നു കിടക്കുന്ന കുളത്തിൽ കുട്ടികളും മുതിർന്നവരും കുളി ക്കും.  നിറയെ നീല നിറത്തോടു കൂടിയ ശുദ്ധ ജലവും കുളം നിറയെ പലതരം മീ നുകളുമുണ്ടായിരുന്നു.  ഇന്ന് കുളം അവിടെ ഉണ്ടോ എന്ന് എനിക്ക് അറിയില്ല. വളരെ കുറുച്ചു കാര്യങ്ങള്‍ മാത്രമേ എനിക്ക് ഇപ്പോള്‍ ഓര്‍മ്മ യുള്ളൂ, കാര ണം എ ല്ലാം ഏഴു വയസ്സ്കാരൻറെ ഓർമ്മയിൽ നിന്നും പൊടിതട്ടി എടുക്കുന്ന കാര്യങ്ങളാണ്. ഏഴു വയസ്സ് വരെ മാത്രമേ ഞാന്‍ കീരങ്ങാട്ടില്‍ ഉണ്ടായിരുന്നു ള്ളൂ.

ദേവു ചേട്ടത്തിയുടെ കൂടെ എന്‍റെ.............. അല്ല ഞാന്‍ പണ്ട് താമസിച്ചിരുന്ന വീട് ഇരുന്ന സ്ഥലത്തേക്ക് പയ്യെ നടന്നു. എന്നില്‍ എവിടയോക്കെയോ, ഒരു ചെറിയ ഓര്‍മ്മപ്പെടുത്തൽ നടത്താൻ മസ്തിഷ്ക്കം ശ്രമം നടത്തുകയായിരുന്നു. വടക്ക് ഭാഗത്ത്‌ കിണറ്റിനടുത്തായി ഞാന്‍ തേടുകയായിരുന്നു, എൻറെ അമ്മ ചണ്ടി ക ത്തിക്കാറുള്ള പഴയ അടുപ്പ് എങ്ങും കണ്ടില്ല. കത്തിക്കുന്ന വിറകിനു കടുത്ത ക്ഷാമമുള്ള കാലമായിരുന്നു. ഉണക്ക പ്ലാവിലയും, മാവിലയും പെറുക്കി വല്ല ത്തില്‍ നിറച്ചു മുറ്റത്ത്‌ അടുപ്പ് കൂട്ടി ഭക്ഷണവും മറ്റും ഉണ്ടാക്കും, ഒരു വടി കൊണ്ട് ഉണക്ക ചണ്ടി അടുപ്പിലേക്ക് ത ട്ടി കൊടുക്കും.

ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞാൽ കുളിക്കാനുള്ള വെള്ളവും ചൂടാക്കും.  പ്രഭാത ത്തില്‍ ചണ്ടി കത്തിച്ചു തീ കായും. ചണ്ടി കത്തിക്കുവാന്‍ കുട്ടികളായ എന്നേ യും എന്‍റെ ചേട്ടന്‍ ദാസനേയും ഏല്‍പ്പിക്കും. തണുപ്പ് കാലത്താണെങ്കിൽ അടു പ്പിൽ ചണ്ടി കത്തിക്കുന്നത് ഇഷ്ടമുള്ള കാര്യമായിരുന്നു. കിണര്‍ പഴയത്   തന്നെ യാണെന്ന് തോന്നുന്നു, പക്ഷെ അടുപ്പ് കല്ല്‌ കണ്ടില്ല, അടുപ്പ് കല്ല് ഗ്യാസ്സടുപ്പിന് വ ഴി മാറിയതാവാം. തെക്കേ പറമ്പിലേക്ക് നടന്നു. ബപ്ലുസു മാവ് അവിടെ ഇല്ലാ യിരുന്നു എന്ന് മാത്രമല്ല ആജാന ബാഹുവായിരുന്ന മാവ് ഇരുന്ന സ്ഥലം പോ ലും എവിടെയായിരുന്നെന്നു എനിക്ക് മനസ്സിലാക്കാനും പറ്റിയില്ല.

തെക്കേ മുറ്റത്ത്‌ നിന്നപ്പോള്‍ പഴയ ഒരു ദുരന്തത്തിന്‍റെ ഓര്‍മ്മ ഉള്ളില്‍ എവിടേ യോ മുളച്ചു. ബപ്ലുസു മാവിന്‍റെ ചുവട്ടില്‍ ഞാനും എന്‍റെ അനുജന്‍ ജയച ന്ദ്രന്‍ എന്ന ചന്ദ്രനും കളിച്ചു കൊണ്ടിരുന്നു. സന്ധ്യ മയങ്ങിയപ്പോള്‍ കളി മതിയാക്കി ഞങ്ങള്‍ വീട്ടിനകത്തേക്ക് പോയി. ചന്ദ്രന്‍ കുറുച്ചു വെള്ളം വാങ്ങി കുടിച്ചത് ഞാൻ നന്നായി ഓർക്കുന്നു. കുറുച്ചു കഴിഞ്ഞപ്പോള്‍ ചന്ദ്രന്‍ ചെറുതായി ഒന്ന് കൂവി, രാത്രിയിൽ കൂവാതെടാന്നു 'അമ്മ, പിന്നെ നിര്‍ത്താതെയുള്ള കൂവി വി ളിയായിരുന്നു. എന്താണെന്നു ചോദിച്ചിട്ട് മറുപടി ഒന്നും പറയുന്നുമില്ല,  കൂവു ന്നതിനിടയിൽ അന്ന് രണ്ടര വയസ്സുണ്ടായിരുന്ന ചന്ദ്രൻ  താഴേക്ക് മറിയുകയും ബോധം നശിക്കുക യും ചെയ്തു.

അച്ഛന്‍ കുഞ്ഞാപ്പു വൈദ്യര്‍ ഓടി വന്നു അവനെ എടുത്തു വിശദമായി പരി ശോധിച്ച ശേഷം ഒന്നും മിണ്ടാതെ മുറ്റത്തേക്ക് ഇറങ്ങി, നിലവിളിയും ഒച്ചയും ബഹളവും കേട്ട് അയല്‍ വാസികളും ഓടി വരാന്‍ തുടങ്ങി, അയല്‍ വാസിയാ യ ബാലേട്ടന്‍ എന്തുണ്ടായി എന്ന് ചോദിച്ചതിനു എന്‍റെ മകന്‍ പോയി എന്ന് പറ ഞ്ഞുകൊണ്ട് അച്ഛൻ ബാലേട്ടനേയും കൂട്ടി കുറച്ചു അപ്പുറത്തായി താമസിക്കു ന്ന പാറ്റോളി ശേഖരന്‍ ചേട്ടന്‍റെ അടുത്ത് ഓടി, ആളും എൻറെ അച്ഛനെ പോലെ ആയുര്‍വേദ വൈദ്യന്‍ ആ യിരുന്നു, രണ്ടു പേരും ധൃധിയില്‍ ഓടി എത്തി, ചന്ദ്ര നെ വിശദമായി പരിധോധിച്ചു, ഇനി രക്ഷ ഇല്ല എന്ന അഭിപ്രായത്തില്‍ രണ്ടു പേര്‍ക്കും സംശയം ഇല്ലായിരുന്നു, അടുത്ത അഞ്ചാം മിനുട്ടില്‍ ജയചന്ദ്രന്‍ എന്ന ചന്ദ്രന്‍ അങ്ങ് എവിടക്കോ പറന്നു പ റന്നു പോയി. എല്ലാം വെറും അര മണി ക്കൂര്‍ കൊണ്ട് കഴിഞ്ഞിരുന്നു.

അന്ന് ചന്ദ്രനു മൂന്ന് വയസ്സായിരുന്നു, വാടക വീട്ടിലെ പറമ്പിൽ അടക്കം ചെയ്യാ ൻ 'അമ്മക്കും അച്ഛനും ഇഷ്ടമില്ലായിരുന്നു. ശവ ശരീരവും  കൊണ്ട് കുറുച്ചു ആ ളുകള്‍ ആറ്റുപുറത്തിനടുത്തുള്ള എന്‍റെ അമ്മയുടെ തറവാടായ വാച്ചക്കല്‍ വീ ട്ടിൽ വന്നു അവിടെ സംസ്കരിച്ചു. ഇന്നത്തെ പോലെ ഡോക്ടർമാരോന്നും ഇ ല്ലാതിരുന്ന കാലം. തലശ്ശേരിയിൽ എപ്പോഴും കേട്ടിരുന്നത് ടി കെ എന്ന ചുരുക്ക പ്പേരിൽ അറിയപ്പെട്ടിരുന്ന ടി കെ നാരായണൻ എന്ന ഒരു അലോപ്പതി ഡോക്ടർ മാത്രം.

എത്ര കടുത്ത രോഗങ്ങൾ വന്നാലും ആയുർവേദ വൈദ്യന്മാരായിടുന്നു ചികി ത്സ നടത്തിയിരുന്നത്. കൂടുതൽ പേരും പാരമ്പര്യ വൈദ്യന്മാരുമായിരുന്നു. പൊന്ന്യം, കക്കറ, ചുണ്ടാങ്ങാപോയില്‍, കതിരൂര്‍ ഭാഗങ്ങളിലുള്ള ഒട്ടു മി ക്ക വീടുകളിലും ചികിത്സിക്കാന്‍ പോകാറുള്ള എന്‍റെ അച്ഛനു വന്ന ഈ ദുര്യോഗ ത്തില്‍ നാട്ടുകാര്‍ വല്ലാതെ സങ്കടപെട്ടു. അച്ഛന്‍റെ പിറന്ന നാടായ പാട്ട്യം കൊട്ട യോടിയിലും, മുതിയങ്ങയിലും ജനങ്ങള്‍ വളരെ ദുഖത്തിൽ ആയിരുന്നു. എല്ലാ വരിലും മാറാത്ത അമ്പരപ്പ് മാത്രം. സത്യ ത്തില്‍ എന്താണ് സംഭവിച്ചതെന്നു പി ന്നീടാണ് അച്ഛന്‍ പറഞ്ഞു എല്ലാവരും അ റിയുന്നത്.

തലച്ചോറില്‍ ജന്മനായുണ്ടാവുന്ന എന്തോ അസുഖമാണെന്നും അതിന്‍റെ ലക്ഷണ മായിരുന്നു കൂവി വിളിക്കല്‍ എന്നും, മുന്‍ കൂട്ടി അറിഞ്ഞിരുന്നാലും രക്ഷപ്പെ ടാന്‍ സാധ്യത വളരെ കുറവാണെന്നുമാണ് അച്ഛന്‍ പറഞ്ഞിരുന്നത്. ആയിരത്തി തൊള്ളായിരത്തി അൻപത്തി നാലിൽ ഓൾ ഇന്ത്യ മെഡിക്കൽ കോ ളേജ് - മല ബാർ ഡിസ്ട്രിക്ടിൽ നിന്നും ആയുർവേദത്തിൽ വൈദ്യരത്‌നം  എന്ന പേരിലു ള്ള ഡിപ്ലോമ നേടിയ അച്ഛൻ കുഞ്ഞാപ്പു വൈദ്യർ നാട്ടുകാർക്ക് ഏറേ പ്രിയങ്കര നായി രുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ നിലവിലിരുന്ന ഈ മെഡിക്കൽ കോളേജ് ഇ പ്പോൾ നിലവിലില്ല. ചന്ദ്ര ൻറെ ഓർമ്മകൾ നിലനിർത്താൻ പിന്നീട് ജനിച്ച എ ന്‍റെ അനുജനും ചന്ദ്രന്‍ എന്ന് തന്നെ പേര്‍ വിളിച്ചു.

തേര്‍പ്പാന്‍കോട്ടം ആ കാലത്ത് കാടു പിടിച്ചു കിടക്കുന്ന പറമ്പായിരുന്നു, വിഷ പാമ്പ്കളുടെ വിഹാര രംഗവുമായിരുന്നു. പറമ്പിന്‍റെ നടുക്കായി കുറുച്ചു ഭാ ഗം കോട്ട എന്ന് അറിയപ്പെടുന്ന സ്ഥലമുണ്ടായിരുന്നു. പലതരം കാട്ടു മരങ്ങളും, കാട്ടു പനയും ഒക്കെ വളര്‍ന്നു ഭയാനകമായ നിലയിലായിരുന്നു കോട്ട. പകൽ സമയങ്ങളിൽ പോലും കോട്ടയുടെ നാല് അയലത്ത് പോലും പോകുവാന്‍ ആ ളുകള്‍ ഭയക്കുമായിരുന്നു. ഉച്ച സമയങ്ങളിലും, സന്ധ്യാസമയങ്ങളിലും, രാത്രി വൈകിയാലും തേർപ്പൻ കോട്ടം വഴി തനിയെ യാത്ര ചെയ്യുവാൻ ആരും ധൈ ര്യപ്പെടാറില്ല.

കാടും കോട്ടയുമില്ലാതെ കുറെ വീടുകളോടും കൂടിയ ഇന്നത്തെ തേർപ്പാൻ കോ ട്ടം കണ്ടാൽ ഇതായിരുന്നു പഴയ തേർപ്പാൻ കോട്ടം എന്ന് വിശ്വസ്സിക്കുക പ്രയാ സ്സമുള്ള കാര്യം. തേര്‍പ്പാന്‍ കോട്ടം ശിവക്ഷേത്രം കോട്ട ഇരുന്നിടത്താണ് എന്ന് ദേവുചേട്ടത്തി പറഞ്ഞതിൽ പിന്നെയാണ് എനിക്കും മനസ്സിലായത്. കതിരൂര്‍ കാവിലെ തെയ്യം തിറക്ക് കുളിച്ചു എഴുന്നള്ളത്തിനു തെയ്യം ഘോഷയാത്രയാ യി തേര്‍പാന്‍  കോട്ടം വഴി വന്നു ചാടല പുഴയില്‍ ഇറങ്ങി, കുളി കഴിഞ്ഞു പു ഴയിലൊരുക്കിയ മേലേരി കത്തിച്ചു അതിനെ ചുറ്റി കുറെ നേരം ഓടും, തിരിച്ചു കാവിലേക്ക് പോ കും, പോകുന്ന വഴികളില്‍ ഇടവും വലവുമുള്ള വീടുകള്‍ ക യറി ഇറങ്ങും, വീ ടുകളിൽ പാനീയങ്ങൾ കുടിക്കാൻ കൊടുക്കുകയും നിലവി ളക്ക് കൊളുത്തി തെയ്യത്തെ സ്വീകരിക്കുകയും ചെയ്യും. അനുഗ്രഹങ്ങൾ നൽകി തെയ്യം ക്ഷേത്രത്തി ലേക്ക് തിരിച്ചെത്തുമ്പോഴേക്കും നേരം വെളുക്കാറാകും.

ഒരു ഉത്രാട ദിവസ്സം ഉച്ച ഭക്ഷണം കഴിഞ്ഞു എല്ലാവരും ഒന്ന് മയങ്ങാന്‍ തുട ങ്ങുകയായിരുന്നു. പുഴയുടെ ഭാഗത്ത് നിന്ന് പെട്ടന്നുണ്ടായ ആര്‍പ്പു വിളിയും ബഹളവും കേട്ട് എല്ലാവരും പുറത്തേക്ക് ഇറങ്ങി എന്താണെന്ന് തിരക്കിയ പ്പോൾ പുഴയിൽ ആരോ മുങ്ങി മരിച്ചെന്നു മാത്രം കേട്ട്. എല്ലാവരും പുഴയുടെ ഭാഗത്തേക്ക്‌ ഓടാന്‍ തുടങ്ങി. പലരും ഓടുന്നു എന്നല്ലാതെ ആരാണ് മരിച്ചതെ ന്നോ, പുഴയിൽ ഏത് ഭാഗത്താണ് മരിച്ചതെന്നോ ആർക്കും നിശ്ചയമി ല്ലായിരു ന്നു. കുറെ നേരം കഴിഞ്ഞപ്പോൾ, പോയില്‍ വാസു, ദേവു ചേച്ചിയുടെ സഹോ ദരൻ ഓടി വന്ന് വിവരം അറിയിച്ചു. ആറ്റുപുറത്തെ തിരിപ്പും കുഴിയിൽ ഊ വിൽ അനന്തേട്ടൻറെ മകൻ (ജാഗയില്‍ അനന്താട്ടന്‍) ഹരിന്ദ്രന്‍ മുങ്ങി മരിച്ചു, ശ വം പുറത്തെടുക്കുവാന്‍ മാണിയത്താനെ വിളിക്കുവാന്‍ ആള്‍ പോയിട്ടുണ്ട്, പോലീസും എത്തിയിട്ടുണ്ട്.

മാണിയത്താന്‍ എന്നാല്‍ മാണിയത്ത് കുഞ്ഞിരാമന്‍ ചേട്ടന്‍, ആ കാലത്ത് മൊ കേരി,കൂരാറ, ആറ്റുപുറം ഭാഗത്തെ അറിയപ്പെടുന്ന മുങ്ങല്‍ വിദഗ്ധനായിരു ന്നു. കൊങ്കച്ചി പുഴയി ല്‍ "തിരിപ്പ് കുഴി എന്ന ഭാഗവും " (ചുഴി ) ചാടാല പുഴ യിൽ കല്ലടത്തും കുഴിയും വളരെ അപകടം പിടിച്ച ഭാഗങ്ങളായിരുന്നു. ഇവിട ങ്ങളിൽ ഇടക്കൊക്കെ ആരെങ്കിലും മുങ്ങി മരിക്കാറുമുണ്ടായിരുന്നു. എത്ര ആഴ മുള്ള, അ പകടം പിടിച്ച ചുഴി ആയാലും മാണിയത്താന്‍ ഇറങ്ങും. മരിച്ച ആ ളുടെ ശവം പുറത്തെടുക്കും. ഇങ്ങിനെയുള്ള അവസ്സരങ്ങളിൽ പോലീസ് സേന യും ഫയർ ഫോഴ്സും പലപ്പോഴും തിരിപ്പ് കുഴിയിലിറങ്ങാൻ മാണിയത്താന്‍റെ സഹായം തേടിയിട്ടുണ്ട്.

കൂരാറയില്‍ കുന്നോത്ത് മുക്കിനു അടുത്തായി മാണിയത്താന്‍റെ മക്കൾ പലരും താമസ്സിക്കുന്നുണ്ട്. എന്നാൽ ആരേയും എനിക്ക് അറിയുകയോ നേരിൽ പരിച യമോ ഇല്ല .

ചാടല പുഴയുടെ ഒരു ഭാഗം വണ്ണാത്തി പുഴ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. വണ്ണാത്തിമാര്‍ പണ്ട് കാലങ്ങളില്‍ പ്രസവം കഴിഞ്ഞ വീടുകളില്‍ പോയി തുണി വാങ്ങി പുഴയില്‍ കൊണ്ട് പോയി കഴുകി ഉണക്കി തിരിച്ചു ഏല്‍പ്പിക്കും, വീടു കളില്‍ നിന്നും പണവും  ഉടുപ്പുകളും കൊടുക്കും. അങ്ങിനെ സ്ഥിരമായി തുണി അലക്കാന്‍ വണ്ണാത്തിമാർ വരുന്നതിനാല്‍ ചാടലപ്പുഴയിൽ കീരങ്ങാട്ടിനടുത്ത് കുറ ച്ചു ഭാഗം വണ്ണാത്തി പുഴ എന്ന പേരിൽ അറിയപ്പെട്ടിരുന്നു.

ഇത് ഒരു കാലഘട്ടത്തിന്‍റെ കഥയായതിനാലാണ് വണ്ണാത്തിമാർ തുടങ്ങിയ വാ ക്കുകൾ ഉപയോഗിക്കേണ്ടി വരുന്നത് , കാലത്തിൻറെ കഥയുടെ തനിമ നഷ്ടപ്പെ ടാതിരിക്കാന്‍ ഇത്തരം പ്രയോഗങ്ങള്‍ അനിവാര്യമാണ്. വണ്ണാത്തി പുഴയുടെ കരയില്‍ നാലുകണ്ടത്തില്‍ ശങ്കരന്‍ സ്വാമിയും, ഭാര്യ ജാനു സ്വാമിയും താമസ്സി ച്ചിരുന്നു. ഇടവിട്ട ദിവസ്സങ്ങളില്‍ സ്വാമിമാർ രണ്ട് പേരും വീടുകളില്‍ എത്തി ധര്‍മ്മം വാങ്ങും, കുട്ടികൾക്കെല്ലാം ഭസ്മ കുറി തരും. അത് വാങ്ങുവാന്‍ എത്ര ദൂരത്തു നിന്നായാലും കുട്ടികളായ ഞങ്ങൾ ഓടി വരും. ഭസ്മം തന്ന് കുട്ടികളായ ഞങ്ങളെ പാട്ട് പാടി രസിപ്പിച്ച ശേഷമേ ശങ്കരൻ സ്വാമി തിരിച്ചു പോകുകയു ള്ളൂ.

കീരാങ്ങാട്ടില്‍ ഞാന്‍ താമസിച്ച വീട്ടിന്‍റെ വടക്കേ അറ്റത്തായി ഇരഞ്ഞിപ്പുറ ത്തു കുഞ്ഞിരാമന്‍ ചേട്ടന്‍റെ ഒരു ചായ കട ഉണ്ടായിരുന്നതൊഴിച്ചാല്‍ വേറെ കടകള്‍ ഇല്ലായിരുന്നു,  ചാലവയലിന്‍റെ അങ്ങേ കരയില്‍ കുന്നത്ത് കുഞ്ഞാപ്പു ചേട്ടന്‍റെ കടയിലായിരുന്നു മറ്റു സാധനങ്ങള്‍ വാങ്ങുവാന്‍ എല്ലാവരും പോയി ക്കൊണ്ടിരുന്നത്. കക്കറയിലെ റേഷന്‍ കട കൂർമ്മ കുഞ്ഞീട്ടന്‍ ചേട്ടന്‍റെ അച്ഛനു മാണ് നടത്തിക്കൊണ്ടിരുന്നത്. ഇടയിൽ പീടികയിൽ കൂര്‍മ്മയുടെ കൊപ്രമില്ലി ൽ എണ്ണ വാങ്ങും. കീരങ്ങാട്കാർക്ക് കൂടുതൽ സാധനങ്ങൾ വാങ്ങണമെങ്കിൽ ക ക്കറ, അല്ലെങ്കിൽ കതിരൂർ പോകണമായിരുന്നു.

ഒരിക്കല്‍ എന്‍റെ അച്ഛന്‍ പൊന്ന്യത്ത് ചികിൽസക്ക് പോയി വരുമ്പോള്‍ ഇടയി ല്‍ പീടികക്കടുത്തു വച്ച് ഒരു വലിയ സ്വര്‍ണ്ണ മാല കളഞ്ഞു കിട്ടി. അച്ചന്‍ അവി ടെയുള്ള കടകളില്‍ എല്ലാം പറഞ്ഞു വച്ചിരുന്നു മാലയുടെ  ഉടമ അടയാളം പറ ഞ്ഞാല്‍ തിരിച്ചു കൊടുക്കാമെന്നു, സന്ധ്യ മയങ്ങുന്ന നേരത്ത് ആര്‍ത്ത് അലച്ചു കൊണ്ട് ഒരു ഉമ്മ ഓടി എത്തി, കല്യാണത്തിന് പോകുവാന്‍ വേണ്ടി അടുത്ത വീട്ടില്‍ നിന്നും കടം വാങ്ങിയ മാലയായിരുന്നു അത്. തിരിച്ചു കൊടുക്കാൻ നി വൃത്തിയില്ലാതെ തൂങ്ങി മരിക്കാന്‍ തീരു മാനിക്കുമ്പോളാണ് മാല കിട്ടിയ വിവ രം ആരോ പറഞ്ഞതും ഞങ്ങളുടെ വീട്ടില്‍ ഓടി എത്തിയതും,  വന്ന പാടെ അ ച്ഛന്‍ മാല കൊടുത്തു.

ദേവു ചേട്ടത്തിയേയും കൂട്ടി എന്‍റെ കസിന്‍ ഇരഞ്ഞിപ്പുറത്ത് കുമാരന്‍ ചേട്ടന്‍റെ വീട് വരെ പോ യി. ഇരഞ്ഞിപ്പുറത്തു കുഞ്ഞമ്പുവായിരുന്നു എന്‍റെ അച്ഛന്‍റെ സ ഹോദരിയായ ചിരുതയെ കല്യാണം കഴിച്ചത്, കതിരൂര്‍ കാവിനടുത്താണ് വീട് അവരുടെ മകനാണ് കുമാരന്‍.പോകുന്ന വഴിയിൽ പലരും ഓടി വന്നു കുശലം ചോദിക്കുന്നുണ്ടായിരുന്നു. എനിക്ക് ആരെയും ഒരു പരിചയവും ഇല്ലായിരു ന്നു. പക്ഷെ എല്ലാവര്‍ക്കും എന്നെ അറിയാമെന്നുള്ളത് എന്നെ വല്ലാതെ അത്ഭു തപ്പെടുത്തി. ചിലരൊക്കെ ഞാന്‍ നമ്പിടിന്‍റെവിടയാണ്, ഞാന്‍ മുള്ളംവല്ലിയ ത്താണ് എന്നൊക്കെ പറയുന്നുണ്ടായിരുന്നെങ്കിലും എവിടെയാണ് ഇപ്പോൾ ഈ പറയുന്ന വീടുകളെന്നൊന്നും എനിക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു.


എന്നാലും  ഞാന്‍ എനിക്കറിയാവുന്നത് പോലെ ഭാവിച്ചു. എന്‍റെ കുട്ടിക്കാല ത്ത് കീരങ്ങാട്ടിൽ കൂടി  നടന്നു പോയ അതെ അനുഭവമായിരുന്നു എനിക്ക്. തു ടർന്ന് പലരും എന്നെ ക്ഷണിക്കാൻ തുടങ്ങി, കടമ്പില്‍ തിറക്കും, കതിരൂര്‍ കാവി ലെ തിറക്കും കുടുംബത്തേയും കൂട്ടി  മറക്കാതെ വരണേ, കുഞ്ഞാപ്പു വൈദ്യർ ഞങ്ങളുടെ സ്വന്തം വൈദ്യരായിരുന്നു, വൈദ്യരുടെ മകനെ കാണുന്നത് വല്ലാ ത്ത സന്തോഷമാണ്, നമുക്ക് വീണ്ടും ഒത്തു കൂടാം.

പണ്ട് എന്നോ എങ്ങോ പറന്നു പോയ ഒരു ദേശാടനപക്ഷിയായ ഞാന്‍ എത്ര യോ വര്‍ഷങ്ങളായി ഇങ്ങിനെയുള്ള ഉത്സവങ്ങള്‍, ഓണം, വിഷു കല്ല്യണം പോ ലുള്ള മറ്റു ആഘോഷങ്ങളിൽ പങ്കെടുത്തിട്ടു. അത് കൊണ്ട് തന്നെ ഇന്നത്തെ ചട ങ്ങു കള്‍, രീതികള്‍, ആചാരങ്ങള്‍ ഒക്കെ എനിക്ക് അന്ന്യമാണ്. എന്നാലും ആ പ ഴയ പഴമക്കാരന്‍ ആകുവാന്‍ ആണ് എനിക്ക് ഏറെ ഇഷ്ടം...............

ആകാശ പാന്തന്‍ തിടുക്കത്തിലായിരുന്നു, എങ്ങും ഇരുട്ട് പരക്കാന്‍ തുടങ്ങി. നാ ട് വിട്ട് പല വർഷങ്ങളാകയാൽ രാത്രി യാത്ര എനിക്ക് വളരെ ബുദ്ധിമുട്ടാണ്, പ രിചയം ഇല്ലാത്ത വഴികള്‍, അറിയാത്ത ആളുകള്‍, പോകാൻ മനസ്സില്ലായിരു ന്നെകിലും ദേവു ചേട്ടത്തിയോട് യാത്ര പറയുമ്പോള്‍ എന്‍റെ ശബ്ദം വല്ലാതെ ഇ ടറിയിരുന്നു. അത് കൊണ്ട് തന്നെ പിന്നീട് ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉത്ത രം പറയുവാനും  എനിക്ക് പറ്റിയില്ല. തിടുക്കത്തില്‍ നടക്കുമ്പോള്‍ പണ്ട് കേട്ട് മറന്ന കുയ്യണ്ടി പള്ളിയിലെസന്ധ്യാ നിസ്ക്കാരത്തിനുള്ള ബാങ്ക് വിളി ഉയര്‍ന്നു, അള്ളാഹു അക്ബര്‍ ..........................
 

ജയരാജന്‍ കൂട്ടായി







.

1 comment:

  1. ഒര്‍മ്മകള്‍ അയവിറക്കാന്‍ നല്ല മനസ്സുള്ളവര്‍ക്കെ കഴിയൂ. പൊങ്ങച്ചത്തിന്റെ ഈ കാലത്ത് പഴയ ജീവിതം പലരും ഓര്‍ക്കാന്‍ ശ്രമിക്കാറില്ല. പല ലേഖനങ്ങളും വല്ലാത്ത ഗൃഹാതുരത്വം.വായനയ്ക്ക് നല്ല സുഖമുണ്ട്.നമുക്ക് ഇതൊന്നു പുസ്തക രൂപത്തിലാ‍ക്കണം. എലാവരും വായിക്കട്ടെ.അഭിനന്ദനങ്ങള്‍

    ReplyDelete