Sunday, 11 September 2016

ഗണേഷ് ചതുർത്ഥി (വിനായക ചതുർത്ഥി)

ഗണേഷ് ചതുർത്ഥി (വിനായക ചതുർത്ഥി)


ഭാഷയുടെയോ അതിർത്തികളുടെയോ വ്യത്യാസമില്ലാതെ ഇന്ത്യയിൽ എ ല്ലായിടത്തും, മഹാരാഷ്ട്ര സംസ്ഥാനത്തിൽ പ്രത്യേകിച്ചും ആ ഘോഷിച്ചു വരുന്ന ചരിത പ്രസിദ്ധമായ ഉൽസ്സവമാണ് ഗണേഷ് ചതുർത്ഥി, വിനായക ചതുർത്ഥി എന്ന പേരിലും അറിയപ്പെടുന്നു. പഞ്ചാംഗത്തെ അടി സ്ഥാനമാ ക്കി എല്ലാ മാസ്സങ്ങളിലും രണ്ടു ചതുർത്ഥിയാണ് നിലവിലുള്ളത്. ഒന്ന് വിനാ യക ചതുർത്ഥിയെന്നും, രണ്ടാമത്തേത് സങ്കഷ്ടി ചതുർത്ഥിയെന്നും അറിയ പ്പെടുന്നു. എല്ലാ മാസ്സങ്ങളിലുമുള്ള ശുക്ല പക്ഷത്തിൻറെ നാലാം ദിവസ്സം വി നായക ചതുർത്ഥിയും, കൃഷ്ണ പക്ഷത്തിൻറെ നാലാം ദിവസ്സം സങ്കഷ്ടി ചതു ർത്ഥിയുമാണ്. ചതുർത്ഥി വ്രതം ഭാരതത്തിൽ മഹാരാഷ്ട്ര, മധ്യ പ്രദേശ്, പ ശ്ചിമ ഭാരതം, ദക്ഷിണ ഭാരതത്തിൽ കേരളമൊഴികെയുള്ള സംസ്ഥാനങ്ങ ളിലും തികഞ്ഞ വ്രത ശുദ്ധിയോടും, പൂജാ വിധികളോടും കൂടി ആചരിക്കു ന്നു.

സങ്കഷ്ടി ചതുർത്ഥി, സങ്കട് ചൗത്, സങ്കട ഹര ചതുർത്ഥി, ഗണേഷ് സങ്കഷ്ടി ചതുർ ത്ഥി തുടങ്ങിയ പേരിലും അറിയപ്പെടുന്നു. ചതുർത്ഥികളിൽ ഏറ്റവും വിശേഷ പ്പെട്ടതായി കരുതപ്പെടുന്നതാണ് ഭാദ്രപാദ മാസ്സത്തിലെ വിനായക ചതുർത്ഥി, ഈ ദിവസ്സമാണ്‌ സകല വിഘ്‌നങ്ങളും നീക്കുന്ന വിഗ്നേശ്വരനായ ഗണപതിയു ടെ ജന്മദിവസ്സമായി വിശ്വാസ്സികൾ ആചരിക്കുന്നത്. ഇതാണ് ഭാ രതമൊട്ടാകെ ഗണേഷ് ചതുർത്ഥിയെന്ന പേരിൽ അറിയപ്പെടുന്നതും. മറ്റു ആഘോഷങ്ങളെന്ന പോലെ ഗണേഷ് ചതുർത്ഥി ആഘോഷവുമായി ബന്ധ പ്പെട്ടു പല വിശ്വാസ്സങ്ങ ളും ആചാരങ്ങളും നിലവിലുണ്ട്.


പുരാണങ്ങളിൽ പല വിധത്തിലുള്ള ശാപങ്ങളുടേയും, ശാപ മോക്ഷങ്ങളുടെ യും, വരം നൽകുന്നതിൻറെയുമെല്ലാം കഥകൾ കാണുവാൻ കഴിയും. അങ്ങി നെയുള്ള ഒരു ശാപ കഥയാണ് പറഞ്ഞു കേൾക്കാറുള്ള "അത്തവും ചതുർ ത്ഥിയും നിലാവ് കാണരുതെന്നതും (ചന്ദ്രനെ കാണരുതെന്നത്). ഇതിൻറെ പി റകിലുമുണ്ട് രസകരമായ ഒരു ഐതിഹ്യം. ഒരിക്കൽ ചന്ദ്രലോകത്തിൽ നട ക്കുന്ന വിരുന്നിൽ മഹാ ഗണപതിയെ ക്ഷണിക്കുകയുണ്ടായി. പല വിശിഷ്ട വിഭവങ്ങളും ഒരുക്കിയിരുന്നെങ്കിലും മോദക പ്രിയനായ ഗണേശൻ തൻറെ ഇഷ്ട വിഭവമായ മോദകം ത ന്നെയാണ് കൂടുതലായും കഴിച്ചത്. യാത്ര തിരി ക്കുന്ന സമയം ചന്ദ്ര ദേവൻറെ നിർദ്ദേശപ്രകാരം കുറച്ചു അധികം മോദകം കൂടെ കൊണ്ടു പോരുകയും  ചെയ്യുന്നു.

ഭാരക്കൂടുതൽ കാരണം കുറെ മോദകം താഴേക്ക് വീഴുകയും, അത് കണ്ടു ച ന്ദ്ര  ഭഗവാൻ പൊട്ടിച്ചിരിക്കുകയും, അത് അപമാനമായി തോന്നിയ ശ്രീ ഗണേ ശൻ ചന്ദ്ര ഭഗവാന് ശാപം നൽകുന്നു, "ഏതൊരുവൻ നിന്നെ ദർശിക്കുന്നുവോ അവന് കള്ളനെന്ന പേര് വരും, അങ്ങിനെ നിന്നെ അവർ വെറുക്കും. അഥിതി മര്യാദയിൽ അപദ്ധം സംഭവിച്ചു പോയതിൽ പശ്ചാത്താപം തോന്നിയ ചന്ദ്ര ഭ ഗവാൻ ക്ഷമാപണം നടത്തുകയും ശാപ മുക്തി നൽകുവാനും അപേക്ഷിക്കു ന്നു. എന്നാൽ നൽകിയ ശാപം തിരിച്ചെടുക്കുക അസാധ്യമായിരുന്നു. ഒരു നി മിഷത്തെ ആലോചനക്ക് ശേഷം ശ്രീ ഗണേശൻ വീണ്ടും പറയുന്നു. "ഇന്ന് ഭാ ദ്രപാദ മാസ്സത്തിലെ ചതുർത്ഥിയാണ്, അതുകൊണ്ട് ഇന്ന് മുതൽ എല്ലാ കാല ങ്ങളിലുമുള്ള ഭാദ്രപാദ മാസ്സത്തിലെ ചതുർത്ഥിക്കും നിൻറെ ദർശനം എല്ലാ വരും ഒഴിവാക്കട്ടെ. അങ്ങിനെ യാണ് അത്തവും ചതുർത്ഥിയും നിലാവ് കാ ണരുതെന്ന ചൊല്ലും നിലവിൽ വന്നത്. 

ഭാദ്രപാദ മാസ്സത്തിലെ ശുക്ല പക്ഷ ചതുർത്ഥിയാണ് ഗണേഷ് ചതുർത്ഥിയാ യി ആഘോഷിക്കുന്നത്. പത്തു ദിവസ്സം നീണ്ടു നിൽക്കുന്ന ഗണേഷ് ചതുർ ത്ഥി ഉൽസ്സവത്തിനു ആനന്ദ ചതുർത്ഥി ദിവസ്സം സമാപനമാകുന്നു. വീടുകളി ലും പൊതു സ്ഥലങ്ങളിലും ഗണേശ വിഗ്രഹം പ്രതിഷ്ഠിക്കുകയും  രാവിലേ യും വൈകു ന്നേരങ്ങളിലും പൂജിക്കുകയും ചെയ്യുന്നു. അതോടോപ്പോം വൈ വിധ്യമാർന്ന നാടൻ കലാ രൂപങ്ങളും, നൃത്യ നൃത്യങ്ങളും, കുട്ടികൾക്കായു ള്ള മൽസ്സരങ്ങളും അരങ്ങേറുന്നു. ഇന്ത്യയിൽ മിക്കവാറും എല്ലാ സംസ്ഥാന ങ്ങളിലും, ഇന്ത്യക്കു പുറത്ത് നേപ്പാൾ, ഭൂട്ടാൻ, മൗറീഷ്യസ്, അടക്കം മറ്റു പല രാജ്യങ്ങളിലും ഗ ണേഷ് ചതുർത്ഥി ആഘോഷിക്കപ്പെടുന്നു. അടുത്ത കുറച്ചു വർഷങ്ങളായിട്ടാണ് കേരളത്തിൽ ഗണേഷ് ചതുർത്ഥി ആഘോഷത്തിനു ആരംഭം കുറിച്ചത്.

ഗണേഷ് ചതുർത്ഥി ഉൽസ്സവം സർവ്വ ജനിക ഗണേശോൽസ്സവമായി മാറിയ തിൻറെ പിറകിൽ ഒരു വലിയ ചരിത്രമുണ്ട്. മഹാരാഷ്ട്ര സംസ്ഥാനത്തിൽ പു നെയിൽ ഛത്ര പതി ശിവാജി മഹാരാജാവാണ് ആദ്യമായി ഗണേഷ് ചതുർ ത്ഥി ആഘോഷം തുടങ്ങിയത്. രാജാവിൻറെ കൊട്ടാരത്തിൽ ഭരണ കാര്യങ്ങ ൾ സുഗമമാക്കാൻ ഒരു മന്ത്രി സഭ നിലവിലുണ്ടായിരുന്നു. മന്ത്രി സഭയെ പെ ഷവയെന്ന പേരിൽ അറിയപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്കു തുല്യമായ പദവി യായിരുന്നു മറാത്ത രാജ്യത്തിൽ പെഷവ തലവൻ എന്നത്. അഷ്ട പ്രധാൻ എ ന്ന പേരിൽ എട്ടു അംഗങ്ങളുള്ള മന്ത്രി സഭയുടെ തലവനായി മോറോപന്ഥ് ത്രംബക്ക് പിംഗ്ളേ യെ ഒന്നാമത്തെ പെഷവ തലവനായി ഛത്രപതി ശിവാജി മഹാരാജ്, പ്രഖ്യാപിക്കുകയും ചെ യ്തു.

ആയിരത്തി അറുന്നൂറ്റി നാൽപ്പത്തി ഏഴിൽ ഛത്രപതി ശിവാജി മഹാരാജി ൻറെ കൂടെ ചേർന്ന മോറോപന്ഥ് ത്രംബക്ക് പിംഗ്ളേ, മാറാത്ത സാമ്രാജ്യം കെ ട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. അക്കാലത്ത് സത്താറയിലെ പ്ര താപ് ഗഡിൽ സർദാറായിരുന്നു മോറോപന്ഥ് ത്രം ബക്ക് പിംഗ്ളേ. അദ്ദേഹത്തി ൻറെ കഴിവിൽ ആകൃഷ്ടനായാണ് ശിവാജി മഹാരാജ് പെഷവ തലവനായി പിഗ്‌ളെയെ തന്നെ പ്രഖ്യാപിച്ചത്. പിംഗ്ളേയുടെ നേതൃത്വത്തിലുള്ള എട്ടു മന്ത്രി മാരുടെ കൌൺസിൽ രൂപീകരിക്കുകയും, കൗൺസിലിൻറെ നിർദ്ദേശം അ നുസ്സരിച്ചുമാണ് രാജാവ് ഭരണ കാര്യങ്ങൾ നിർവഹിച്ചിരുന്നത്.

ആയിരത്തി അറുന്നൂറ്റി എൺപത്തി മൂന്നിൽ സത്താറയിൽ വച്ച് പിഗ്‌ളെ മര ണമടയുകയും, തുടർന്ന് പെഷവയുടെ പേര് മാറ്റുകയും പന്ത്ര പ്രധാൻ എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി. പിൽക്കാലത്ത് വളരെ വർഷങ്ങളോളം പെഷവ മറാത്താ രാജ്യത്ത് ഭരണത്തിൽ ശക്തമായ സ്വാധീനവുമായിരുന്നു . ആയിരത്തി എഴുന്നൂറ്റി ഇരുപതു മുതൽ ആയിരത്തി എഴുന്നൂറ്റി നാൽപ്പതു വരെ പെഷാവായെ നയിച്ചിരുന്നത് ഭാജി രാവ് ആയിരുന്നു. ആ കാലങ്ങളിലാ യിരുന്നു പെഷവയും മാറാത്ത സാമ്രാജ്യവും ഏറ്റവും വലിയ ശക്തിയായി മാ റിയത്.

ഭാജി രാവിൻറെ കാലത്ത് ഇന്ത്യയുടെ പല ഭാഗങ്ങളും പെഷവയുടെ നിയന്ത്ര ണത്തിലുമായിരുന്നു. എന്നാൽ പിന്നീട് വന്ന രഘുനാഥരാവ് പെഷവ ബ്രിട്ടീ ഷ്കാരുമായി സന്ധി ചെയ്തു കൂട്ടുകൂടുകയും, അതോടെ ഈസ്റ്റ് ഇന്ത്യ കമ്പനി പിടിമുറുക്കുകയും ചെയ്തു. കൂട്ടത്തിൽ പെഷവയുടെ തലപ്പത്ത് ദുർബലരായ വർ വരുകയും, തുടർന്ന് കഴിവില്ലായ്മ്മയും, ഭരണ പരാജയവും കൂടിയായ പ്പോൾ ആടി ഉലഞ്ഞുകൊണ്ടിരുന്ന മാറാത്ത ഭരണത്തിന് അന്ത്യമാവുകയും ചെയ്തു. മറാത്താ സാമ്രാജ്യത്തിൻറെ പല ഭാഗങ്ങളും ദൗളത്ത് രാവ് സിന്ധ്യയു ടേയോ അല്ലെങ്കി ൽ ബ്രിട്ടീഷ് കാരുടെയോ കയ്യിൽ എത്തിപ്പെട്ടു. ആയിരത്തി എണ്ണൂറ്റി പതിനെട്ടിൽ മാറാത്ത സാമ്രാജ്യം പൂർണ്ണമായും ബ്രിട്ടീഷ് സാമ്രാജ്യം കയ്യടക്കി.


ശിവാജി മഹാരാജാവിൻറെ കാലങ്ങളിലാണ് ഗണേഷ് ചതുർത്ഥി ആഘോഷ ത്തിന് തുടക്കം കുറിച്ചതെന്നു സൂചിപ്പിച്ചല്ലോ. തുൾജാ ഭവാനിയും, ഗണപതി ഭഗവാനും ശിവാജി  മഹാരാജാവിൻറെ കുല ദൈവമായിരുന്നു. കുലദൈവ മായ ഗണപതി ഭഗവാനെ പ്രാർത്ഥിച്ച ശേഷമാണ് നിത്യവും ഭരണ കാര്യങ്ങൾ തുടങ്ങിയിരുന്നത്. ആയിരത്തി അറുന്നൂറ്റി മുപ്പത് മുതൽ ആയിരത്തി അറു ന്നൂറ്റി എൺപത് വരെയുള്ള ശിവാജി മഹാരാജാവിൻറെ കാലത്തും തുടർന്നു ള്ള മറാത്ത ഭരണം നിലനിന്ന ആയിരത്തി എണ്ണൂറ്റി പതിനെട്ടു വരേയും  ഗ ണേഷ് ച തുർത്ഥി ഒരു കുടുംബ ഉൽസ്സവം തന്നെയായിരുന്നു. തലസ്ഥാന മായ പുണെയിലായിരുന്നു ഉൽസ്സവം ആഘോഷിച്ചിരുന്നത്. ഗണേശോൽ സ്സവത്തിൻറെ ജൻമ്മ നാടും പൂനെയായിരുന്നു. പെഷവയുടെ മേൽനോട്ടത്തി ലായിരുന്നു ഗണേശോൽസ്സവം ആഘോഷിച്ചിരുന്നത്.

പെഷവയുടെ അന്ത്യത്തിന് ശേഷം സ്വാതന്ദ്ര്യ സമര സേനാനിയായിരുന്ന ബാല ഗംഗാധര തിലകൻ മറ്റു സ്ഥലങ്ങളിലേക്കും ഗണേശ ചതുർത്ഥി ഉൽ സ്സവം വ്യാപിപ്പിച്ചു. എന്നാൽ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി രണ്ടിൽ ഭാവു സാഹേബ് ലക്ഷ്മൺ ജാവലെ പൊതുജനങ്ങൾക്ക് വേണ്ടി ഒന്നാമത്തെ ഗണേശ പ്രതിഷ്ഠ ന ടത്തി സർവ്വ ജനിക ഗണേശ ഉൽസ്സവം എന്ന് പേരിട്ടതിനു ശേഷം  മാത്രമാണ് ഗണേശ ചതുർത്ഥി ഉൽസ്സവം സർവ്വ ജനിക ഗണേശ ഉൽസ്സവം എ ന്ന പേരിൽ എല്ലായിടത്തും വ്യാപിച്ചത്. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി മൂന്നി ൽ ബാല ഗംഗാധര തിലകൻ അദ്ദേഹത്തിൻറെ പത്രമായ കേസരിയുടെ ഓഫീ സിൽ ഗണേശ ചതുർത്ഥി ദിവസ്സം ഗണേശ വിഗ്രഹം സ്ഥാപിച്ചു പൂജ നടത്തു കയും കേസ്സരി പത്രത്തിൽ ലേഖനം എഴുതുകയും ചെയ്തു. അങ്ങിനെ ലേഖനം വഴി ഗണേശ ഉ ൽസ്സവം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും അറിയപ്പെടാനും തു ടങ്ങി.

ഗണേശ ചതുർത്ഥി ഉൽസ്സവത്തിൻറെ ഐതിഹ്യം പല വിധത്തിലും നിലവി ലുണ്ടെങ്കിലും പൗരാണിക കഥയെ ആസ്പദമാക്കിയുള്ള ഒരു കഥ ഇങ്ങിനെ, ഒരിക്കൽ ദേവതമാർ ഒരു വിപത്തിൽ അകപ്പെടുകയാ ൽ വിഷമ വൃത്തത്തി ലാകുകയും സഹായത്തിനായി പരമ ശിവനെ സമീപി ക്കുകയും ചെയ്യുന്നു. ആ സന്ദർഭത്തിൽ പരമ ശിവൻറെ സമീപം മക്കളായ  കാർത്തികേയനും (സു ബ്രമണ്യ സ്വാമി) ഗണേശനും ഉപവിഷ്ടരായിരുന്നു.  ദേ വതമാരുടെ അപേക്ഷ കേട്ട പരമശിവൻ നിങ്ങൾ രണ്ടു പേരിൽ ആരാണ് അ വരുടെ കഷ്ട നിവാരണ ത്തിന് പോകുകയെന്നു ചോദിക്കുന്നു. കേട്ട പാടെ ര ണ്ടു പേരും ഞാൻ, ഞാൻ എന്ന് പറഞ്ഞു കൊണ്ട് യാത്രക്ക് തയ്യാറാവുന്നു.

മൽസ്സരം ഒഴിവാക്കാൻ പരമ ശിവൻ രണ്ടു പേരുടേയും കഴിവിനെ പരീക്ഷി ക്കുവാൻ തീരുമാനിക്കുകയും, രണ്ടു പേരിൽ ആരാണ് ആദ്യം പൃത്വിയെ വ ലം വച്ച് തിരിച്ചെത്തുന്നുവോ അവനാണ് ദേവതമാരുടെ സങ്കട നിവാരണ ത്തിന് യോഗ്യൻ എന്ന് പ്രഖ്യാപിക്കുന്നു. കേട്ട പാടെ കാർത്തികേയൻ തൻറെ വാഹന മായ മയിൽ പുറത്തേറി ലോകം ചുറ്റാൻ തുടങ്ങുന്നു. മൂഷിക വാഹ കനായ ഗ ണേശൻ ചിന്തയിലാണ്ടു, മൂഷികനുമായി പൃഥ്വിയെ വലം വയ്ക്കാ ൻ കുറെ സമയമെടുക്കും, കുറച്ചു നേരത്തെ ആലോചനക്ക് ശേഷം ഗണേശൻ തൻറെ ഇരി പ്പിടത്തിൽ നിന്നും എഴുന്നേൽക്കുകയും മാതാ പിതാക്കളായ ശി വ പാർവതിമാരെ ഏഴു പ്രാവശ്യം വലം വയ്ക്കുക യും തിരിച്ചു സ്വന്തം ഇരി പ്പിടത്തിൽ ഉപവിഷ്ടനാകുകയും സ്വയം വിജയിയായി പ്രഖ്യാപിക്കുകയും  ചെയ്യുന്നു.

ഗണേശൻറെ വിചിത്രമായ പ്രവർത്തി കണ്ട പരമ ശിവൻ ഗണേശനോട്  പൃ ത്വി യെ വലം വയ്ക്കാത്തതിൻറെ കാരണം തിരക്കുന്നു, മറുപടിയായി മാതാ പി താക്കളുടെ ചരണമാണ് സമസ്ത ലോകവുമെന്നു മറുപടി കൊടുക്കുന്നു. ഗ ണേശൻറെ മറുപടിയിൽ സന്തുഷ്ടനായ പരമ ശിവൻ ദേവതമാരുടെ സങ്കട നി വാര ണത്തിനായി ഗണേശനെ അയക്കുവാൻ തീരുമാനിക്കുന്നു. അത് ഒരു ച തുർത്ഥി ദിവസ്സമായിരുന്നു. പരമ ശിവൻ ഗണേശനെ ആശിർവദിക്കുന്നു. ദേ വതമാരുടെ കഷ്ടങ്ങൾ തീർത്ത് വരൂ. ഇന്ന് മുതൽ "ഏതൊരാൾ ചതുർത്ഥി ദി വസ്സം നിന്നെ പൂജിക്കുന്നുവോ അവൻറെ മൂന്നു താപങ്ങളും, ദൈഹിക് താപ്, ദൈവിക് താപ്, ഭൗദിക് താപ്‌ എന്നിവ ദൂരീകരിക്കപ്പെടുന്നു.

ഗണേഷ് ചതുർത്ഥി വ്രതം അനുഷിച്ചാൽ വ്രത ധാരിയുടെയും കുടുംബത്തി ൻറെ  യും സകല പാപങ്ങളും ദൂരീകരിക്കപ്പെടുകയും, ജീവിതത്തിൽ ഭൗതീ ക സുഖം പ്രാപ്തമാവുകയും ചെയ്യുമെന്നും, പുത്ര പൗത്രാദി സൗഖ്യവും, നാനാ ഭാഗത്ത് നിന്നും സമ്പത്തും സമൃദ്ധിയും കൈവരുമെന്നും വിശ്വാസ്സം. കൂടാ തെ കുടുംബ ത്തിൽ വരാനിരിക്കുന്ന ആപത്തുകൾ ദൂരീകരിക്കുകയും വി വാഹം പോലുള്ള മംഗള കാര്യങ്ങളും നടക്കുമെന്നതും വിശ്വാസ്സം.

ഇന്ന് സപ്റ്റംബർ പതിമൂന്നിന് ഗണേഷ് ചതുർത്ഥി ആഘോഷം

ആശംസ്സകൾ


ജയരാജൻ കൂട്ടായി

     

No comments:

Post a Comment