Sunday, 21 September 2014

ഉച്ചാൽ വരയൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

                      

ഉച്ചാൽ വരയൽ  - ആചാരങ്ങളുംവിശ്വാസ്സങ്ങളും


മകരകൊയിത്ത് കഴിഞ്ഞാൽ ആഘോഷിക്കുന്ന ഒരു പഴയ വിശേഷ ദിവസ്സമാ ണ്‌ ഉച്ചാൽ. കൊയിത്ത് കഴിഞ്ഞു വയലുകൾ ഉഴുതു വെള്ളരി നടാൻ വേണ്ടി യുള്ള തയ്യാറെടുപ്പ് തുടങ്ങും. മകരം ഇരുപത്തിയെട്ടു മുതൽ മൂന്ന് ദിവസ്സങ്ങ ളിലാണ് ഉച്ചാൽ ചടങ്ങുകൾ നടക്കുന്നത്. കുംഭം ഒന്നിന് നടക്കുന്ന ഉച്ചാൽ സദ്യ യോടെയാണ് ഉച്ചാൽ ആഘോഷങ്ങൾ അവസാനിക്കുന്നത്.  ഉച്ചാലിനു കുറച്ചു ദിവസ്സങ്ങൾ മുമ്പ് തന്നെ വെള്ളരി നടാനുള്ള കുഴികൾ കുഴിക്കും. കുഴികളിൽ ചാണക പൊടിയും വെണ്ണീറും ചേർത്ത് വെള്ളരി നടാൻ പാകപ്പെടുത്തി വ യ്ക്കും. ഭൂമി ദേവി ഋതുമതി ആകുന്ന സമയമാണ് ഉച്ചാൽ ആഘോഷിച്ചിരുന്ന ത്, കൂടാതെ കുജൻ ഉച്ചത്തിൽ നിൽക്കുന്ന സമയമായതു കൊണ്ടാണ് ഉച്ചാൽ എ ന്ന് പേര് വന്നതെന്നും ഐതിഹ്യം.

ഉച്ചാലിനു മൂന്ന് ദിവസ്സം മുമ്പ് വീട് മുഴുവൻ ചാണകം മെഴുകി വെടിപ്പാക്കും, പറമ്പിൽ ഉള്ള ചണ്ടിയൊക്കെ അടിച്ചു വാരി തീയ്യിട്ടു കത്തിക്കും, മുറ്റം തൂത്ത് വാരി ചാണകം കലക്കിയ വെള്ളം തളിച്ചു ശുദ്ധം വരുത്തും. ഉച്ചാലിനു വേണ്ടി യുള്ള ഈ ഒരുക്കങ്ങൾ ഉച്ചാൽ വരയൽ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ഉച്ചാ ൽ വരഞ്ഞു കഴിഞ്ഞാൽ പിന്നെ രണ്ടു ദിവസ്സത്തേക്ക് ചൂലു കൊണ്ട് ഭൂമിയെ സ്പർശിക്കാൻ പാടില്ല, ഋതു മതി ആയ ഭൂമിദേവിയെ അശുദ്ധമാകാതെ സൂ ക്ഷിക്കണം. അതിനാലാണ് ചൂൽ ഭൂമിയി ൽ തൊട്ടുകൂടായെന്നു പറയുന്നത്. ഉ ച്ചാൽ വരയുന്ന ദിവസ്സം അതായത് മകരം ഇരുപത്തി എട്ടിന് വൈകുന്നേരം അ ടിച്ചു തളി കഴിഞ്ഞാ ൽ ചൂലുകളെല്ലാം ഭൂമിയെ തൊടാതെ പറമ്പിലുള്ള മരത്തി നു മുകളിൽ കെട്ടി തൂക്കി വയ്ക്കും,

 തുടർന്ന് കുംഭം ഒന്നിന്   ഉച്ചാൽ സദ്യ കഴിഞ്ഞാൽ മാത്രമേ വീടും മുറ്റവും തൂ ത്ത് വാരുകയുള്ളൂ.!!!!!. വീട്ടിലെ പെണ്‍ കുട്ടികൾ ഏറ്റവും കൂടുതൽ സന്തോഷി ക്കു ന്ന സമയമായിരുന്നു ഉച്ചാൽ, കാരണം മുറ്റം തൂക്കുക അവരുടെ ജോലിയാ യിരുന്നു. വീട്ടിലെ പ്രായമുള്ളവർ കളിയാക്കാൻ വേണ്ടി കുട്ടികളെ അടുത്ത വീ ടുകളിൽ പറഞ്ഞയക്കും, ഉച്ചാൽ വരയുന്ന കൊക്ക വാങ്ങി വരാൻ, കുട്ടികൾക്ക് അറിയില്ലായിരുന്നു, അങ്ങിനെ ഒരു കൊക്കയോ, വരയലോ ഇല്ലയെന്നും ഒരു ആചാരത്തിൻറെ പേര് മാത്രമാ ണ് ഉച്ചാൽ വരയൽ എന്നതും. കണ്ണൂർ ജില്ലയി ൽ ചില ഭാഗങ്ങളിൽ ഉച്ചാൽ വരഞ്ഞു കഴിഞ്ഞാൽ വീട്ടിനകത്ത് ഭക്ഷണം പാകം ചെയ്യാറുമില്ലായിരുന്നു, പറമ്പി ൽ മടഞ്ഞെടുത്ത ഓല കെട്ടിയുണ്ടാക്കുന്ന താൽ ക്കാലീക ഷെഡ്‌കളിലാണ് ഈ മൂന്നു ദിവസ്സങ്ങളിൽ പാചകം ചെയ്തിരുന്നത്.

ഉച്ചാലിനു മകര കൊയ്ത്ത് കഴിഞ്ഞ പുത്തൻ നെല്ലു കുത്തി അരിയാക്കി പായ സ്സം ഉണ്ടാക്കും, വേറയും പലതരം മധുര പലഹാരങ്ങളും വിഭവങ്ങളും ഉണ്ടാ ക്കി ഭൂമി ദേവിക്ക് സമർപ്പിക്കും, പടിഞ്ഞിറ്റയിൽ നില വിളക്കും, കിണ്ടിയിൽ വെള്ളവും, പലകകളും  വച്ചു പലകക്കു മുന്നിൽ ഇല വിരിച്ചു പായസ്സവും  മ റ്റു വിഭവങ്ങളും വിളമ്പും. ഭൂമിദേവി ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ മാത്രമേ വീട്ടിലുള്ളവർ കഴിക്കുകയുള്ളൂ.

ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വെള്ളരി വിത്തും, കൈക്കോട്ടും, നനക്കുവാനു ള്ള കുടവുമെടുത്ത് വയലിലേക്കു  പോകും, ഭൂമിദേവി ഋതുമതി ആയ ഉച്ചാൽ ദിവസ്സം എന്ത് കൃഷി ഇറക്കിയാലും നല്ല കായ് ഫലം ഉണ്ടാകും എന്നത് വിശ്വാ സ്സം. അത് കൊണ്ട് തന്നെ വെള്ളരി നടാൻ ഉച്ചാൽ ദിവസ്സമാണ്‌ നല്ലതെന്നതും ജ നങ്ങളുടെ ഉറച്ച വിശ്വാസ്സമായിരുന്നു. ഉച്ചാൽ ഉച്ചക്ക് വടക്കൻ കേരളത്തിലെ വയലുകളിലെല്ലാം ജനങ്ങൾ ഭക്ഷണവും കഴിച്ചു ഒന്നായി ഇറങ്ങി വെള്ളരി നടുക പതിവായിരുന്നു. അത് ഒരു ഉൽസ്സവത്തിൻറെ പ്രതീതിയായിരുന്നു.

പൂയ്യം നാളിൽ ഒരു കൃഷിയും ഇറക്കാൻ പാടില്ലായെന്നത് പോലെ വിശ്വാസ്സ ത്തിൻറെ ഭാഗമായിട്ടായിരുന്നു ആ കാലങ്ങളിൽ ഉച്ചാൽ ദിവസ്സം ഉച്ച ക്ക് തന്നെ വെള്ളരി നട്ടിരുന്നത്. ഉച്ചാൽ ഉച്ചക്ക് നടുന്ന വെള്ളരി വിഷു ഉച്ചക്ക് ഒന്നാം വി ഷു ദിവസ്സം പറിച്ചെടുക്കും, ആദ്യം പറിക്കുന്ന വെള്ളരി തന്നെ പിറ്റേ ദിവസ്സം കണി വയ്ക്കാൻ മാറ്റി വയ്ക്കും, കണി  വച്ച് കഴി ഞ്ഞാൽ മാത്രമേ വെള്ളരി ക്ക കറി വച്ച് കഴിക്കുവാൻ പാടുള്ളൂവെന്നതും വിശ്വാസ്സം.

വടകര ലോകനാർ കാവിൽ നിന്നും കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിലേക്കുള്ള  ഉച്ചാൽ എഴുന്നള്ളത്ത് വടക്കൻ കേരളത്തിൽ പ്രശസ്തമാണ്. ഉച്ച കഴിഞ്ഞു തുട ങ്ങുന്ന ഉച്ചാൽ എഴുന്നള്ളത് പിറ്റേ ദിവസ്സം ലോകനാർ കാവ് ഭഗവതി ക്ഷേത്ര ത്തിൽ തിരിച്ചെത്തുന്നത് വരെ ക്ഷേത്രത്തിൽ വഴി പാടുകൾ നടത്താൻ പാടില്ല എന്നതും വിശ്വാസങ്ങളുടെ ഭാഗമായിരുന്നു. വടക്കൻ കേരളത്തിൽ മറ്റു പല ക്ഷേത്രങ്ങളിലും ഉച്ചാൽ ഉൽസ്സവങ്ങൾ നടക്കാറുണ്ട്. തെക്കൻ കേരളത്തിലും ഉ ച്ചാൽ ആഘോഷങ്ങൾ ഉണ്ടായിരുന്നെങ്കിലും ആഘോഷങ്ങളുടെ രീതിയും ആ ചാരങ്ങളും വേറെ വിധമായിരുന്നു.

പട്ടിണിക്കാലത്ത് വിശേഷ ദിവസ്സങ്ങളിൽ മാത്രമേ വയർ  നിറച്ചു ഭക്ഷണം ഉ ണ്ടാവു, അത് കൊണ്ട് മകരകൊയ്ത്തു കഴിഞ്ഞാൽ എല്ലാവരും ചേർന്ന് ഒരു സ ദ്യ ഒരുക്കുന്നു എന്ന് മാത്രം, ചിലപ്പോൾ അങ്ങിനെ ഉണ്ടായതായിരിക്കാം  ഉച്ചാ ൽ എന്ന വിശേഷ ദിവസ്സവും. ഇങ്ങിനെ പ്രാദേശീകമായ ഒരു പാട് വിശേഷ ദി വസ്സങ്ങൾ വടക്കൻ കേരളത്തിൽ പഴയ കാലങ്ങളിൽ നിലവിൽ ഉണ്ടായിരുന്നു. അതെല്ലാം നാട് നീങ്ങുകയാൽ ഇങ്ങിനെയുള്ള ആഘോഷങ്ങൾ അറിയാവുന്ന വർ വളരെ ചുരുക്കമേ ഇപ്പോൾ നാട്ടിൻ പുറങ്ങളിൽ ജീവിച്ചിരിപ്പുള്ളൂ. ഇ പ്പോൾ മറ്റു പല ആഘോഷങ്ങൾ പോലെ ക്ഷേത്രങ്ങളിലെ ഉൽസ്സവകളും ചടങ്ങു കളുമായി ഉച്ചാലും ചുരുങ്ങിപ്പോയി.


ജയരാജൻ  കൂട്ടായി      

No comments:

Post a Comment