Saturday, 13 September 2014

ഉറുമ്പിനു കൊടുക്കൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

       
                ഉറുമ്പിനു കൊടുക്കൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും
റീ പോസ്റ്റ്,

പോസ്റ്റുകൾ അടിച്ചുമാറ്റിയാൽ നടപടിഎടുക്കും

എല്ലാ ജീവികളേയും സഹാനുഭൂതിയും, സദ്ഭാവനയോടുകൂടി നോക്കി കാണു കയെന്നുള്ളത് മഹനീയമായ ഭാരത സംസ്കാരത്തിൻറെ മുഖ മുദ്രയാണ്. അത് കൊണ്ടാണ് പട്ടി, പൂച്ച, കിളികൾ, പ്രാവ്‌കൾ അങ്ങിനെ മനുഷ്യർക്ക് മറ്റു പ്ര യോജനങ്ങളൊന്നും ഇല്ലാതിരുന്നിട്ടും പലതരം പക്ഷി മൃഗാദികളെയും, അലങ്കാ ര മൽസ്യങ്ങളേയുമെല്ലാം നമ്മൾ വീടുകളിൽ വളർത്തുന്നത്. ഭാരതത്തിൽ നില നിന്നിരുന്ന പല വിശ്വാസ്സങ്ങളും പക്ഷി മൃഗാദികൾക്ക് പലപ്പോഴും രക്ഷാ കവ ചമായി മാറാറുമു ണ്ട്. പക്ഷി മൃഗാദികളുടെ സംരക്ഷണം ഉറപ്പിക്കാൻ വേണ്ടി യായിരിക്കാം പൂ ർവ്വികർ പല വിശ്വാസ്സങ്ങളും, ആചാരങ്ങളും ഉണ്ടാക്കിയി രിക്കുന്നത്. വിശ്വാസ്സത്തിൻറെ ഭാഗമായുള്ള ഒരു പാട് ആചാരങ്ങളും നമ്മുടെ നാട്ടിൽ നിലനിന്നിരുന്നു. അങ്ങിനെയുള്ള ഒരു ആചാരമായിരുന്നു ഉറുമ്പിന് കൊടുക്കൽ.    

മാവുകൾക്ക് മുകളിൽ കാണപ്പെടുന്ന ഒരു പ്രത്യേക തരം ഉറുമ്പ് ,പേര് പാമ്പുറു മ്പാണെന്നു തോന്നുന്നു കടിച്ചാൽ അസഹ്യമായ വേദനയാണ്, കടിയേറ്റാൽ വേദ ന സഹിക്കാൻ പറ്റാതെ കൈകൊണ്ടു ഉരക്കുകയാൽ ഈ ഉറുമ്പുകൾ ഉടനെ മരി ക്കുകയും ചെയ്യുന്നു. ഇതിനെ പറ്റി രസകരമായ ഒരു കഥയുണ്ട്. ഈ ഉറുമ്പ് ഒരി ക്കൽ ഒരു പ്രത്യേക വരത്തിനായി ബ്രമ്മാവിനെ തപസ്സു ചെയ്തു. കൊടും തപ സ്സിൽ സന്തുഷ്ടനായ ബ്രഹ്മാവ് പ്ര ത്യേക്ഷപ്പെട്ടു അനുഗ്രഹിക്കുകയും, തപസ്സി ൻറെ ഉദ്ദേശം ആരായുകയും ചെയ്യുന്നു. കടിച്ചാൽ മരിക്കണമെന്ന വാരമാണ് ഉറുമ്പ് ആവശ്യപ്പെട്ടതന്നും, അപകടം മണത്തറിഞ്ഞ ഭഗവാൻ വരം നൽകുന്നു " നീ കടിച്ചാൽ ഉടനെ മരിക്കും" ചക്കിന് വെച്ചത് കൊക്കിന് കൊണ്ടെന്നപോലെ ഉറുമ്പ് ആവശ്യപ്പെട്ട വരം ഉറുമ്പിന് തന്നെ വിനയായെന്നുമാണ് രസകരമായ ആ കഥ.

ഉറുമ്പുകൾ ഒരു കാലത്ത് അത്താഴം മുടക്കികൾ ആകാറുണ്ട്. എല്ലാ കാലങ്ങളി ലും വീടുകളിലും പരിസ്സരങ്ങളിലും പലതരത്തിൽപ്പെട്ട ഒരു പാട് ഉറുമ്പുകൾ ക ണ്ടുവരാറുണ്ടു. കുനിയൻ ഉറുമ്പ്‌, ചോണൻ ഉറുമ്പ്‌, നെയ്യുറുമ്പ് , കട്ടുറുമ്പു, പാ മ്പുറുമ്പ് ഇങ്ങിനെ പല പേരുകളിൽ, പല വർഗത്തിൽപ്പെട്ട  ഒരു പാടു ഉറുമ്പുക ൾ വീട്ടിനകത്തും, പരിസ്സരങ്ങളിലുമായി കാണാറുണ്ട്‌. ഇതിൽ കുനിയൻ ഉറു മ്പും, നെയ്യുറുമ്പുമാണ് മനുഷ്യർക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാ ക്കുക. എത്ര ഭദ്രമായി മൂടി വച്ച ഭക്ഷണമായാലും എങ്ങിനെയെങ്കിലും ഏതെ ങ്കിലും ഒരു പഴുതു കണ്ടു പിടിച്ചു വലിഞ്ഞു കയറുകയെന്നത് ഈ രണ്ടു ഉറു മ്പുകളുടേയും സ്ഥിരം പതിവായിരുന്നു. നൂറു കണക്കിനു ഉറുമ്പു കൾ കയറി ആഹാരം പലതും കഴിക്കാൻ പറ്റാത്ത അവസ്ഥയിലാകും.

ദാരിദ്ര്യം നടമാടുന്ന  ആ കാലത്ത്‌വളരെ കഷ്ടപ്പെട്ടാണ്‌ അന്നന്നത്തെ അന്നത്തിനു ള്ള വകകൾ കണ്ടെത്തിയിരുന്നത്, ഉണ്ടാക്കി മൂടി വച്ച ഭക്ഷണ പദാർത്ഥങ്ങൾ ഉ റുമ്പ്‌ കയറി നശിപ്പിച്ചാൽ ആ ദിവസ്സം പട്ടിണി ആയിരിക്കും. പഞ്ചസ്സാരയും, ശ ർക്കരയും, വെളിച്ചെണ്ണയുമെല്ലാം എത്ര ഭദ്രമായി മൂടി വച്ചാലും ഭരണികളിലും കുപ്പികളിലുമെല്ലാം വലിഞ്ഞു കയറുകയെന്നത് കുനിയനുറുമ്പിൻറെയും, നെ യ്യുറുമ്പിൻറെയും സ്ഥിരം പതിവായിരുന്നു. അങ്ങിനെ അത്താഴം മുടങ്ങിയ പ ല അനുഭവങ്ങളും ഉണ്ടായിട്ടുമുണ്ട്.

ഉറുമ്പ്‌ ശല്ല്യം കൊണ്ട് പൊറുതി മുട്ടുമ്പോൾ വീടുകളിൽ ഉറുമ്പിനു കൊടുക്കൽ നടത്തും. ഒന്നോ രണ്ടോ മാസ്സത്തിലൊരിക്കൽ വീടുകളിൽ നടക്കുന്ന ചടങ്ങായി രുന്നു ഉറുമ്പിന് കൊടുക്കൽ. കൂടാതെ പുര കെട്ടു അല്ലെങ്കിൽ ഗൃഹ പ്രവേശം ക ഴിഞ്ഞാൽ നിർബന്ധമായും ഉറുമ്പിന് കൊടുക്കും. ഈ ദിവസ്സങ്ങളിൽ  ഉറുമ്പി നു ഭക്ഷണം കൊടുത്താൽ ആ വർഷം മുഴുവൻ ഉറുമ്പ്‌ ശല്ല്യം ഉണ്ടാകില്ല എന്ന തു വിശ്വാസം. പുര കെട്ടു കഴിഞ്ഞാൽ രാത്രിയിലാണ് ഉറുമ്പിനു കൊടുക്കൽ അ രിയും, ശ ർക്കരയും നാളികേരവും  ചേർത്തു പായസ്സം ഉണ്ടാക്കും, ചൂടാറിക്ക ഴിയുമ്പോൾ രണ്ടു പാത്രങ്ങളിൽ പായസ്സം വിളമ്പും, തെങ്ങോ ലകൊണ്ട് വലിയ രണ്ടു ചൂട്ട്കൾ കെട്ടിയുണ്ടാക്കും.

കത്തിച്ചു പിടിച്ച ചൂട്ട് കറ്റകൾ ഇരുകൈകളിലും പിടിച്ചു ഒരാൾ മുമ്പിൽ നട ക്കും, ഇരു കൈകളിൽ പായസ്സപ്പാത്രവുമായി രണ്ട് പേർ പിറകെ നടക്കും. വീടി ൻറെ നടുമുറ്റത്ത്‌ നിന്നാണ് നടക്കാൻ തുടങ്ങുക, ഒരാൾ പായസ്സം ഇടതു ഭാഗ ത്തേക്ക്‌ വാരി ഏറിയും, മറ്റേ ആൾ വലതു വശത്തേക്ക് വാരി ഏറിയും, എറി യുമ്പോൾ നിർത്താതെ ഉറുമ്പുകളെ പേര് ചൊല്ലി വിളിക്കും."കുനിയൻ ഉറുമ്പ്, ചോണൻ ഉറു മ്പ്, കട്ടുറുമ്പു, നെയ്യുറുമ്പു, പാമ്പുറുമ്പു" ഒരു വട്ടം വീടിനെ ചുറ്റി കഴിഞ്ഞാൽ നടുമുറ്റത്ത്‌ വന്നു കുറച്ചു സമയം നിൽക്കും, വീണ്ടും ആവർത്തി ക്കും, മൂന്ന് തവണ വീടിനെ ചുറ്റി പായസ്സം എറിഞ്ഞു കഴിഞ്ഞാൽ ബാക്കിയു ള്ള പായസ്സം നടയിൽ ഇല വിരിച്ചു വിളമ്പും. കത്തി തീരാറായ ചൂട്ട് പായസ്സ ത്തിനരികിൽ വച്ച് പിറകോട്ട് നടന്ന് അകത്ത് കയറി ഉമ്മറ വാതിൽ അടക്കും.

ബാക്കിയുള്ള പായസ്സം എല്ലാവർക്കും വിളമ്പും, വീട്ടുകാരും പായസ്സം കഴി ക്കും, രാത്രിയിൽ അടച്ച വാതിൽ രാവിലെ മാത്രമേ തുറക്കുകയുള്ളു, കാലത്ത് പതിവ് പോലെ മുറ്റം തൂക്കില്ല,  ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ഉറുമ്പുകളെ ശല്യം ചെയ്താൽ വീടുകളിൽ ഉറുമ്പ് ശല്ല്യം വിട്ടുമാറില്ല. മുത്തശ്ശിമാർക്കും അ മ്മമാർക്കും സമാധാനം, ഇനി കുറെ കാലം ഉറുമ്പിനെ ഭയക്കേണ്ടല്ലോ !!!!!!.

കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും നിലവിലുള്ള രംഗോലി വരയൽ, (കോലം വരക്കൽ) മുൻ കാലങ്ങളിൽ അരി മാവ് കൊണ്ടാണ് ചെയ്ത് വന്നിരു ന്നത്. ഉറുമ്പിന് ഭക്ഷണം കൊടുക്കുകയെന്ന ഉദ്ദേശ്യമായിരുന്നു കോലം വരക്കൽ ചടങ്ങു വഴി നടന്നിരുന്നതെന്നാണ് പറയപ്പെടുന്നത്. മുറ്റത്ത് തന്നെ ആഹാരം കി ട്ടുമ്പോൾ ഉറുമ്പുകൾ വീട്ടിനകത്ത് വന്ന് ബുദ്ധിമുട്ടുണ്ടാക്കുകയില്ലയെന്നതായി രിക്കാം കോലം വരക്കലിൻറെ പിറകിലുണ്ടായിരുന്ന വിശ്വാസ്സം.

എന്നാൽ കാലം മാറിയപ്പോൾ അരിമാവിന് പകരം വെള്ള കല്ലുകളുടെ പൊടി യും മറ്റുമാ ണ് ഉപയോഗിന്നുന്നത്. കീടാനാശിനികളുടേയും രാസ്സ വളങ്ങളുടെ യും അമിത ഉപയോഗം കാരണത്താലായിരിക്കാം മണ്ണിൽ ഉറുമ്പുകളുടെയും, ചിതൽ, ഞാഞ്ഞുലട ക്കമുള്ള പല ജീവികളുടെയും വാസ്സം അസാധ്യമായി ക്കൊണ്ടിരിക്കുന്നതിനാലാവാം, ഇപ്പോൾ ഉറുമ്പുകളുടെയും ഞാഞ്ഞുലുകളുമ ടക്കം മണ്ണിൽ കഴിയുന്ന ജീവികളുടെ എണ്ണത്തിൽ ഗണ്യമായ അളവിൽ കുറവു കൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോൾ പഴയ പോലെ വീട്ടു പരിസ്സരങ്ങ ളിൽ ഉറുമ്പു കളെ അധികമായി കാണാറില്ല, അത്താഴം മുടക്കികളാകാറുമില്ല.

ഇന്ത്യയുടെ പല ഭാഗങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും പക്ഷികൾക്ക് ഭ ക്ഷണം കൊടുക്കുന്ന സ്ഥലങ്ങൾ കാണാൻ കഴിയും. മുംബയ് ദാദറിലെ കബൂ ത്തർ ഖാനയിൽ ഒരു ദിവസ്സം പല ലക്ഷം പ്രാവുകളാണ് പലരും വിളമ്പുന്ന ധാ ന്യങ്ങൾ കഴിക്കാൻ എത്തി  ചേരുന്നത്. പ്രാവുകൾക്ക് ഭക്ഷണം കൊടുക്കുന്ന സ്ഥലമായതിനാലാണ് ഈ സ്ഥലം അതേ അർത്ഥം വരുന്ന കബൂത്തർ ഖാനയെ ന്ന പേരിൽ അറിയപ്പെടുന്നത്. ദിവസ്സവും രാവിലെ ജോലിക്കായി പോകുന്നവ ർ വലിയ പൊതികളിലായി പല തരം ധാന്യങ്ങൾ ഇവിടെ നിക്ഷേപിക്കുന്നത് സ്ഥിരം കാഴ്ചയാണ്. വലിയ ധനികരായ വ്യവസായികൾ ചാക്കുകളിൽ ധാന്യ ങ്ങൾ നിറച്ചു വണ്ടിയിൽ കൊണ്ട് വന്ന് വിളമ്പുന്നതും സ്ഥിരം കാഴ്ചകൾ ത ന്നെ.
 
പല സംസ്ഥാനങ്ങളിലും തെരുവ് നായകൾക്കും, പൂച്ചകൾക്കും, പല തരം പ ക്ഷികൾക്കുമായി ആഹാരവും വെള്ളവും വഴിയോരങ്ങളിൽ പാത്രങ്ങളിൽ നി റച്ചു സൂക്ഷിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളി ലും രാവിലേയും വൈകുന്നേരങ്ങളിലും പശുക്കളും, ആടുകളുമെല്ലാം വരി വ രിയായി നിന്ന് ഭക്തർ നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് കൗതുകക രമായ കാഴ്ചയാണ്. എല്ലാ ജൈന ക്ഷേത്രങ്ങളുടെയും പരിസ്സരങ്ങളിൽ സൂക്ഷി ച്ചിട്ടുള്ള പാത്രങ്ങളിൽ പക്ഷികൾക്കുള്ള ആഹാരവും വെള്ള വും നിത്യവും ഭ ക്ത ജനങ്ങൾ നിറക്കുന്നത് കാണാം.

കേരളത്തിൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ മരുതായിയിൽ ഉറുമ്പേരി കോട്ടം ക്ഷേത്രമായിരിക്കാം ഉറുമ്പിനെ ആദരിക്കുവാൻ ഇന്ത്യയിൽ തന്നെയുള്ള ഒരേ യൊരു ക്ഷേത്രം. വേറെ എവിടെയെങ്കിലും ഇങ്ങിനെയൊരു ക്ഷേത്രമുണ്ടോയെ ന്ന കാര്യം അറിയില്ല.!!!!! എന്നാൽ തെക്കൻ കേരളത്തിലെ പല ക്ഷേത്രങ്ങളിലും പൂജ കഴിഞ്ഞ ശേഷം പ്രസാദത്തിൻറെ ഒരു ഭാഗം ഉറുമ്പുകൾക്കും മറ്റു പക്ഷി പ്രാണികൾക്കുമായി മാറ്റി വച്ച ശേഷം ബാക്കി വരുന്നത് മാത്രമേ ഭക്തർക്ക് വി തരണം ചെയ്യുകയുള്ളൂ. ഇരിഞ്ഞാലക്കുട കൂടൽ മാണിക്യ ക്ഷേത്രത്തിലെ കുള ത്തിലെ മീനുകളെ വളർത്തുന്നതും വിസ്മയ കരമായ കാഴ്ചയാണ്.

വടക്കേ മലബാറിൽ പ്രതേകിച്ചും, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ ഭാഗങ്ങളി ൽ പല വർഷങ്ങൾക്കു മുമ്പ് നില നിന്നിരുന്ന ആചാരമായിരുന്നു ഉറുമ്പിന് കൊ ടുക്കൽ. എൻറെ കുട്ടിക്കാലത്ത് ഞാനും അമ്മുമ്മയുടെ നിർദ്ദേശ പ്രകാരം തറ വാട് വീടായ വാച്ചക്കലിൽ പല പ്രാവശ്യമായി ഉറുമ്പിനു കൊടുത്തിട്ടുണ്ട്‌.

അഭിമാനിക്കാം നമുക്ക് നമ്മുടെ നാടിൻറെ പുണ്ണ്യമായ ഇത്തരം സംസ്കാരങ്ങ ളെ ഓർത്ത്.


 ജയരാജൻ കൂട്ടായി

No comments:

Post a Comment