Friday, 27 October 2017

"ഉനക്കോടി" കോടിക്കൊന്നു കുറവ് - ദൈവ രൂപങ്ങൾ



"ഉനക്കോടി" കോടിക്കൊന്നു കുറവ് - ദൈവ രൂപങ്ങൾ


അതിശയിപ്പിക്കുന്ന പല അത്ഭുതങ്ങളുടെയും നാടാണ് ഭാരതം. നമ്മുടെ കണ്ണിൽ പെടാത്തതും, കേട്ടിട്ടില്ലാത്തതുമായ ഒരു പാട് അത്ഭുത സൃഷ്ട്ടികളാണ്  ഭാരത ത്തിൻറെ  പല ഭാഗങ്ങളിലുമായി സ്ഥിതി ചെയ്യുന്നത്. ഇന്നത്തെ ശാസ്ത്ര ലോ കം എത്ര പരിശ്രമിച്ചാലും, എത്രയൊക്കെ ആധുനീക സാങ്കേതീക വിദ്യകളുണ്ടാ യാലും അപ്രാപ്യമായ കരവിരുതിൽ തീർത്ത നിർമ്മാണ പ്രവർത്തനങ്ങളാണ്  അവയിൽ പലതും. അങ്ങിനെയുള്ള അത്ഭുതങ്ങളിൽ ഒന്നാണ് വടക്ക് കിഴക്കൻ സംസ്ഥാനമായ  ത്രിപുരയിലെ "ഉനക്കോടി" ജില്ലയിൽ സ്ഥിതി ചെയ്യുന്ന തൊണ്ണൂ റ്റി ഒൻപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി തൊള്ളായിരത്തി തൊ ണ്ണൂറ്റി ഒൻപത് ദൈവരൂപങ്ങൾ. ഉനക്കോടിയെന്നാൽ ബംഗാളി ഭാഷയിൽ കോ ടിക്കൊന്നു കുറവെന്നർത്ഥം.

ഉനക്കോടി ജില്ലയിലെ കൈലാസ് ശഹർ സബ്ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന പ്ര ശസ്തമായ ഈ ശൈവ തീർത്ഥാടന കേന്ദ്രം ഏഴാം നൂറ്റാണ്ടിനും, ഒൻപതാം നൂ റ്റാണ്ടിനുമിടയിൽ രൂപപ്പെട്ടെതെന്നാണ് വിശ്വാസ്സം. ഉത്ഭവത്തെ കുറിച്ച് വിശ്വാ സ്സികൾക്കിടയിൽ രണ്ട് ഐതിഹ്യങ്ങൾ നിലവിലുണ്ട്. പരമ ശിവൻ തൊണ്ണൂറ്റി ഒൻപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് ദേവന്മാരുമൊത്തു കാശിക്ക് പോകുന്ന വഴിയിൽ ഈ സ്ഥലത്ത് രാത്രി വിശ്രമിക്കാനിരുന്നു. സൂര്യോദയത്തിനു മുമ്പ്  യാത്ര തുടരണമെന്ന പരസ്പ്പര ധാരണയിലായിരുന്നു വിശ്രമം തുടങ്ങിയത്. ശിവൻ ഉണർന്ന് യാത്ര തുടരാൻ ത യ്യാറാവുകയും മറ്റുള്ളവർ ഉണരാതെ നല്ല ഉറക്കത്തിലുമായിരുന്നു. കോപാകു ല നായ ശിവൻ മറ്റുള്ള ദേവി, ദേവന്മാരെ ശിലയായി തീരട്ടെയെന്ന് ശപിക്കുക യും അങ്ങിനെ  തൊണ്ണൂറ്റി ഒൻപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് ദേവന്മാരും ശിലകളായി മാറിയെന്നും  ഒരു കഥ.

രണ്ടാമത്തെ ഐതിഹ്യപ്രകാരമുള്ള കഥ ഇങ്ങിനെ, കല്ലുവെന്നു പേരായ കൊല്ല പ്പണിക്കാരന് ശിവ പാർവ്വതിമാരോടൊത്തു കൈലാസത്തിൽ താമസിക്കണമെ ന്ന് അതിയായ മോഹമുദിക്കുന്നു. ഭക്തജന പ്രിയനായ ഭഗവാൻ ഒരു ഉപാധി യോടു കൂടി അനുവാദം നൽകുന്നു. ഒറ്റ രാത്രി കൊണ്ട് ഒരു കോടി ദൈവ രൂപ ങ്ങൾ നിർമ്മിക്കണമെന്നതായിരുന്നു ഉപാധി. തൻറെ കഴിവിൽ അമിത വിശ്വാ സ്സമുണ്ടായിരുന്ന കൊല്ലൻ ഉപാധി പ്രകാരം ദൈവ രൂപങ്ങളുടെ പണി തുടങ്ങു കയും ചെയ്തു. സമയത്തിന് മുമ്പ് തന്നെ പണി മുഴുമിപ്പിച്ചു കൊല്ലപ്പണിക്കാ രൻ വിശ്രമവും തുടങ്ങി. എന്നാൽ രാവിലെ എണ്ണി നോക്കിയപ്പോഴാണ് കോടി ക്കൊന്നു കുറവാണ് ഉണ്ടാക്കിയതെന്ന് ബോധ്യമായത്. അങ്ങിനെ കൊല്ലൻ കൈ ലാസത്തിൽ താമസ്സിക്കുകയെന്ന ആഗ്രഹത്തിൽ നിന്നും പിന്മാറി. അങ്ങിനെയു ണ്ടായ താണ് തൊണ്ണൂറ്റി ഒൻപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി തൊ ള്ളാ യിരത്തി തൊണ്ണൂറ്റി ഒൻപത് ദൈവ രൂപങ്ങളെന്നും മറ്റൊരു കഥ.

വലിയ മലയോടു ചേർന്ന് നിൽക്കുന്ന ശിലകളിൽ കൊത്തിയതും, ഒറ്റയായുള്ള ശിലകളിൽ തീർത്തതുമായ രണ്ടു തരം രൂപങ്ങളാണ് ഇവിടെയുള്ളത്. അതിൽ  ഉനകോടിശ്വര കാല ഭൈരവൻ എന്ന പേരിൽ പരമശിവൻറെ ഇരുപത് അടി ഉ യരമുള്ള രൂപമാണ് ഏറ്റവും വലുത്. ഈ ശിലയുടെ തലയ്ക്ക് തന്നെ ഏകദേശം പത്തടിയോളം ഉയരമുണ്ട്. ശിവനോടൊ പ്പം ശ്രീ ഗണേശൻ, ദുർഗ്ഗാ ദേവി, നന്ദി യടക്കം ഹൈന്ദവ വിശ്വാസ്സങ്ങളിൽ പറയുന്ന വളരെയധികം  മനോഹരങ്ങളാ യ ശിലാ രൂപങ്ങൾ ഇവിടെ കാണുവാൻ സാധി ക്കും. വിസ്മയകരമായ ഏ തോ ലോകത്തെത്തി യ അനുഭൂതി പ്രദാനം ചെയ്യുന്നതാണ് കണ്ണിന് കുളിരേകു ന്നതോടൊപ്പം മനം നിറയുന്ന മഹോഹരമായ കാ ഴ്ചകൾ. ശിലകളുടെ കണ്ണുക ളും പല്ലുകളും, ശിരോഭൂഷണങ്ങളും ആസ്ടെക് സംസ്കാരങ്ങളുമാ യി സാ മ്യം കാണാവുന്നതാണ്.

ത്രിപുരയിൽ ഏറ്റവും ജനപ്രിയമായ ഉൽസ്സവമാണ് ഉനക്കോടിയുമായി ബന്ധ മുള്ള അശോകാഷ്ടമി, ഇത്രയും പ്രശസ്തിയും മഹത്വവുമുള്ള മറ്റൊരുൽസ്സവം ഇല്ല, സ്വദേശ സംസ്കാരങ്ങളോടൊപ്പം, വിദേശ സംസ്കാരങ്ങളേയും സമന്വയി പ്പിച്ചുള്ള പരീക്ഷണ ശാലയായാണ് അശോകാഷ്ടമി ഉൽസ്സവം  അറിയപ്പെടുന്ന ത്. ഉൽസ്സവത്തിൽ ആദിവാസ്സികളുടെ കണ്ണഞ്ചിപ്പിക്കുന്ന പല ചടങ്ങുകളുമുണ്ട് ദേവി ദേവന്മാരുടെ രൂപങ്ങളുമായുള്ള ആദിവാസികളുടെ യാത്രയാണ് അതി ൽ പ്രധാനം. ഇത്രയും അൽമവിശ്വാസ്സത്തോടെയും ഊഷ്മളതയോടു കൂടിയുള്ള സാംസ്കാരിക ആഘോഷം ആദിവാസികൾക്കിടയിൽ വേറെയില്ല ,  വിദേശിക ളും, സ്വദേശികളുമായ സർവ ജാതി മതങ്ങളിലും പെട്ടവർ എല്ലാം മറന്ന് ഊ ഷ്മളമായാണ് അശോകാഷ്ടമി ആഘോഷിക്കുന്നത് . അഷ്ടമി കുണ്ഡത്തിലെ പു ണ്ണ്യ സ്നാനമാണ് മേളയിലെ മുഖ്യമായ ചടങ്ങ്. സ്നാനത്താൽ ഭഗവാൻറെ  അ നുഗ്രഹം ലഭിക്കുമെന്ന് വിശ്വാസ്സം. തീർത്ഥാടനത്തിനെത്തുന്ന ഭൂരിഭാഗം വിശ്വാ സ്സികളും സ്നാനത്തിൽ പങ്കാളികളാകുന്നു.

ദേവി ദേവന്മാരുടെ പാറകളിലുള്ള രൂപങ്ങൾ പ്രകൃതിയെ സർവ്വാഭരണ വിഭൂ ഷിതയാക്കിയ പോലെ തോന്നിക്കുന്നു. പ്രകൃതിയാലുണ്ടാക്കപ്പെട്ട സീതാ കു ണ്ഠമെ ന്നും, അഷ്ടമി കുണ്ഠമെന്ന പേരിലും അറിയപ്പെടുന്ന ഓളങ്ങളോട് കൂടി യ ജലാശയം, പരിസ്സരത്തായി സ്ഥിതി ചെയ്യുന്ന രഘുനന്ദൻ പർവ്വതവും വി സ്മയ കാഴ്ച തന്നെ.  മല മുകളിൽ നിന്നും ഓളങ്ങളോട് കൂടി ഒഴുകിയെത്തുന്ന വെള്ളത്താൽ സമൃദ്ധമാണ് സിതാകുണ്ഡം. ഇതിൽ മാഘ സംക്രാന്തി ദിവസ്സം ഭക്തർ തീർത്ഥ സ്നാനം ചെയ്യുന്നു. മലനിരയെ പ്രകൃതി അണിയിച്ചൊരുക്കി യ ചുറ്റുവട്ട കാഴ്ചകളോടൊപ്പം, മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും, പച്ച പ്പുൽപ്പരവതാനി വിരിച്ചതുമായ പ്രദേശങ്ങൾക്കിടയിൽ വനങ്ങൾക്കു നാടുവി ലായിട്ടുമാണ് ഉനക്കോടിയുടെ കിടപ്പ്.

ഉനക്കോടി മേളയെന്നും, അശോകാഷ്ടമി മേളയെന്നുമറിയപ്പെടുന്ന രണ്ട് ഉൽസ്സ വാഘോഷങ്ങളാണ് പ്രധാനമായും നടക്കുന്നത്. വളരെയധികം മഹത്വവും പ്ര ശസ്തിയുമാണ് ഉൽസ്സവത്തിൻറെ പ്രത്യേകത. കൂടാതെ ശിവരാത്രിയുൽസ്സവ വും, മകര സംക്രാന്തിയും വിശേഷപ്പെട്ട ആഘോഷങ്ങൾ തന്നെയാണ് . മാർച്ച് അവസ്സാനമല്ലെങ്കിൽ ഏപ്രിൽ ആദ്യ ആഴ്ചയിലാണ് അശോകാഷ്ടമി ഉൽസ്സവം. ചന്ദ്രമാസ്സ തിയ്യതികളിൽ നടക്കുന്നതിനാലാണ് എല്ലാ വർഷവും ഇംഗ്ലീഷ് മാസ്സം  കൃത്യമായ തിയ്യതിയിൽ വാരാതിരിക്കുന്നത്. ഉനക്കോടി മേള ഫിബ്രവരിയിലാ ണ് നടക്കുന്നത്. ലക്ഷക്കണക്കിന് തീർത്ഥാടകരും, സഞ്ചാരികളുമാണ് എല്ലാ വർ ഷങ്ങളിലും ഉൽസ്സവ കാലങ്ങളിൽ ഇവിടെ എ ത്തിച്ചേരുന്നത്. ആർക്കിയോള ജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഒരു പ്രദേശമാ ണ് ഉണക്കോടി. കൂടാതെ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമായി ഉയ ർത്താനുള്ള പരിഗണനയിലുമാണ്. 

എട്ടാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരേയുള്ള കാലഘട്ടങ്ങളിൽ വള രെ പ്രശസ്‌തമായ ശൈവ തീർത്ഥാടന കേന്ദ്രമായിരുന്നു ഉനക്കോടിയെന്ന് ചരിത്ര കാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മുൻ കാലത്ത് ബുദ്ധ ഭിക്ഷുക്കളാണ് ഇവിടെ വസിച്ചിരുന്നതെന്നു മറ്റൊരു വാദങ്ങളും നിലവിലുണ്ട്. വിശ്വാസ്സങ്ങ ളെ മാറ്റി നിർത്തി യുക്തി പരമായി ചിന്തിച്ചാലും ഉത്തരമില്ലാത്ത ഒരു സമസ്യ യാണ് ശിലകളിലുള്ള മനോഹരങ്ങളായ കൊത്തു പണികളും, തൊണ്ണൂറ്റി ഒൻ പത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒ ൻപത് ദൈവ രൂപങ്ങളുടേയും കരവിരുത്. പല നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ഭാരതം ലോകത്തിന് സംഭാവന ചെയ്ത വിലപ്പെട്ട സംസ്കാരങ്ങളുടെയും, കര വിരുതുകളുടേയും സ്മരണയായി എല്ലാ കാലങ്ങളിലും "ഉനക്കോടി" നില നിൽ ക്കും.  ഇതെല്ലാം ഇന്നുള്ള ശിൽപ്പികൾക്ക് സാധ്യമാകുന്ന കാര്യമാണോ, അഥവാ ആണെങ്കിൽ തന്നെ എത്ര കാലങ്ങൾ വേണ്ടി വരുമെന്നുള്ളതും ശാസ്ത്ര ലോക ത്തിന് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.!!!!!!!!!!!!! 

അഗർത്തലയിൽ നിന്നും നൂറ്റിയെഴുപ്പത്തിയെട്ട് കിലോ മീറ്റർ അകലെയായിട്ടാ ണ് ഉനക്കോടിയുടെ കിടപ്പ്. പത്തൊൻപതര കിലോ മീറ്റർ അകലത്തിലായി സ്ഥി തി ചെയ്യുന്ന ധരം നഗറാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. കൈലാ സ് ശഹർ സബ്ഡിവിഷനിൽ നിന്നും എട്ട് കിലോ മീറ്റർ റോഡ് മാർഗ്ഗം യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. അവസ്സരമുള്ളവർ തീർച്ചയായും പോയി ആസ്വദിക്കേണ്ട അതി മനോഹരമായ കാഴ്ചകൾ തന്നെ "ഉണക്കോടി" . ഒരിക്ക ലും മരണമില്ലാത്ത ആ ശിൽപ്പിയുടെ കരവിരുതിനു മുന്നിൽ ശിരസ്സ് നമിക്കാതെ തിരിച്ചു പോരാൻ നമുക്കാവില്ല. !!!!!!!!!!!!

ജയരാജൻ കൂട്ടായി







Monday, 31 July 2017

ഒരു ലോട്ടറി കഥ

ഒരു ലോട്ടറി കഥ

ഇന്ത്യയിൽ പതിമൂന്ന് സംസ്ഥാനങ്ങളിലാണ് നിയമവിധേയമായി സുപ്രീം കോട തിയുടെ അനുമതിയോടെ ലോട്ടറികൾ നിലവിലുള്ളത്, ബാക്കി സംസ്ഥാനങ്ങൾ ക്ക് ലോട്ടറികൾ നടത്തുവാൻ അനുമതിയില്ല. കേരളം, ഗോവ, മഹാരാഷ്ട്ര, മധ്യ പ്രദേശ്, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, ആസ്സാം, അരുണാചൽ പ്രദേശ്, മേഘാലയ, മണിപ്പൂർ, സിക്കിം, നാഗാലാ‌ൻഡ്, മിസോറാം തുടങ്ങിയവയാണ് പതിമൂന്ന് സംസ്ഥാനങ്ങൾ. എന്നാൽ ഇന്ത്യയിൽ തന്നെ കേരള ലോട്ടറി ടിക്കറ്റ്കളാണ് ഏറ്റ വും കൂടുതൽ വിൽപ്പന നടക്കുന്നതെന്ന് തോന്നുന്നൂ. മറ്റു സംസ്ഥാന ലോട്ടറിക ളിൽ നിന്നും വ്യത്യസ്തമായി ഇടക്കൊക്കെ കേരളാ ലോട്ടറി അടിച്ചവരുടെ പേ രും വിവരങ്ങളും പത്രങ്ങളും മറ്റു മാധ്യമങ്ങൾ വഴിയും അറിയാറുമുണ്ട്.

 എന്നാൽ പഞ്ചാബ്, രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ, ലോട്ടറികളാണ് പ്രശസ്തമായ ആദ്യത്തെ മൂന്ന് ലോട്ടറികൾ, തൊട്ടു പിന്നിൽ കേരളം, മഹാരാഷ്ട്ര, ത്രിപുര ലോ ട്ടറികളുമുണ്ട്. തൊഴിൽ തേടി കേരളത്തിലെത്തിയ വെസ്റ്റ് ബംഗാൾ സ്വദേശിയാ യ മോഹിജുൽ റഹ്മാൻ ഷെയ്ഖ് എന്ന ആൾ നൂറു രൂപയുടെ കേരളാ ലോട്ടറി ടി ക്കറ്റ് എടുക്കുകയും ഒരു കോടി രൂപ സമ്മാനം നേടുകയും ചെയ്തത് രണ്ടായിര ത്തി പതിനാറ് മാർച്ച് മാസ്സത്തിലാണ്. കേരളത്തിൽ വന്നിറങ്ങി നാലാം ദിവസ്സം ഒരു കോടി രൂപ ലോട്ടറിയടിച്ചതു വലിയ വർത്തയുമായിരുന്നു.

പല സംസ്ഥാനങ്ങളിലും പല പേരുകളിൽ അനധികൃത ലോട്ടറികളും നടക്കുന്നു ണ്ട്. അനധികൃത ലോട്ടറികളിൽ ഇന്ത്യയിൽ തന്നെ മഹാരാഷ്ട്ര സംസ്ഥാനമാണ് മുന്നിലെന്നാണ് തോന്നുന്നത്. പല വർഷങ്ങളായി കല്യാൺ മടുക്ക, മുംബൈ മെ യിൻ അങ്ങിനെ പല പേരുകളിൽ നൂറു കണക്കിൽ അനധികൃത ലോട്ടറികൾ നട ക്കുന്നു. നൂറ് വർ ഷങ്ങൾക്ക് മുമ്പ് മുതൽ നടക്കുന്ന ഈ ലോട്ടറികൾ രാഷ്ട്രീയ സ്വാധീനമുള്ളവർ കാലാകാലങ്ങളായി നടത്തി വരുന്ന നിയമ വിരുദ്ധ ലോട്ടറി കളാണ്. കല്യാൺ മടുക്ക മാത്രം ഓരോ പതിനഞ്ചു മിനുട്ടുകളിലുമായി ഒരു ദി വസ്സം ആയിരത്തി ഇരുന്നൂറു തവണ നറുക്കെടുക്കുന്നുണ്ട്.!!!!!

ആയിരത്തി തൊള്ളായിരത്തി അറുപത്തി ഏഴിൽ അന്നത്തെ കേരള സർക്കാറാ ണ് ആദ്യമായി ഇന്ത്യയിൽ ലോട്ടറി സ്ഥാപിച്ചത്. അംഗീകാരമോ ലൈസൻസോ ഇല്ലാത്ത കുറെ ലോട്ടറികൾ നിരോധിക്കുകയും സർക്കാർ നേരിട്ട് ലോട്ടറി തുട ങ്ങുകയുമായിരുന്നു. കേരള മാതൃക പിന്തുടർന്ന് മറ്റു സംസ്ഥാനങ്ങളും ലോട്ടറി ആരംഭിക്കുകയും എല്ലാ ലോട്ടറികളും വൻ വിജയമാകുകയും ചെയ്തു. ഇന്ന് സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ വരുമാനമുള്ള രണ്ടു വകുപ്പുകളാണ് ലോട്ട റിയും, മദ്യവും.

എൻറെ പഴയ കാല ഓർമ്മയിൽ നിലനിൽക്കുന്ന രസകരമായ ഒരു ലോട്ടറിക്കഥ യുണ്ട്. ഇൻറ്റർനെറ്റിലോ വെബ് സൈറ്റിലോ ലോട്ടറി റിസൾട്ട് ഇല്ലാത്ത കാലം, നറുക്കെടുപ്പ് കഴിഞ്ഞാൽ ആകാശവാണി വാർത്തകൾക്കിടയിൽ കേരള ലോട്ടറി യുടെ റിസൾട്ട്‌ പറയുക പതിവായിരുന്നു. ഒന്ന് മുതൽ അഞ്ചു വരെയുള്ള സ മ്മാനങ്ങൾ നേടിയ നമ്പരുകളാണ് വാർത്തകൾക്കിടയിൽ വായിക്കുക പതിവ് അങ്ങിനെ ഒരു ദിവസ്സം വാർത്ത വായന കേട്ട എകരത്ത് ദാമോദരൻ ചേട്ടന് ഒരു രസം തോന്നി. ഒന്നാം സമ്മാനം അടിച്ചതായി ആകാശ വാണി വാർത്തയിൽ വാ യിച്ച നമ്പർ ഒരു പേപ്പറിൽ കുറിച്ച് വച്ചു, പി റ്റേ ദിവസ്സം കാലത്ത് നമ്പർ കുറി ച്ച പേപ്പർ തുണ്ട് സുഹൃത്തിനെ ഏൽപ്പിച്ചു, ആരായിരുന്നു ആ സുഹൃത്ത് എ ന്ന  കാര്യം എനിക്കിപ്പോൾ ഓർമ്മയിലില്ല.


ഏൽപ്പിച്ച സുഹൃത്തിനോട് ഇതു എൻറെ ടിക്കറ്റിൻറെ നമ്പറാണെന്നും പത്രം വരുമ്പോൾ റിസൾട്ട് നോക്കണമെന്നും പറഞ്ഞേൽപ്പിച്ചു. വീടുകളിൽ പത്രം വാ ങ്ങുകയെന്ന സമ്പ്രദായമൊന്നും നിലവിലില്ലാതിരുന്ന കാലം. അന്നന്നത്തെ അന്ന ത്തിന് ബുദ്ധിമുട്ടനുഭവിക്കുമ്പോൾ പത്രം വാങ്ങുക സാധ്യമല്ലല്ലോ, പരാധീനത തന്നെയായിരുന്നു കാരണം. ചായക്കടകളിലും, വായന ശാലകളിലുമാണ് ജനങ്ങ ൾ പത്രം വായിച്ചിരുന്നത്. ചെരുപ്പറ്റ മൂലയിൽ ദാമു ചേട്ടൻറെയും വാച്ചാലി നാണു ചേട്ടൻറെ ചായ കടയിലുമാണ് ആറ്റുപുറം ഭാഗങ്ങളിൽ മാതൃഭൂമി പ ത്രം വാങ്ങിയിരുന്നത്. പിറ്റേ ദിവസ്സം രാവിലെ തന്നെ പേപ്പർ തുണ്ടുമായി ദാമു ഏട്ടൻറെ കടയിലെത്തിയ സുഹൃത്തിനു പത്രം നോക്കിയപ്പോൾ സ്വന്തം കണ്ണുക ളെ വിശ്വസ്സിക്കാൻ കഴിഞ്ഞില്ല. ഒന്നാം സമ്മാനമായ ഒൻപതു ലക്ഷം ദാമോദര ൻ ചേട്ടൻറെ ടിക്കറ്റിനു തന്നെ ലഭിച്ചിരിക്കുന്നു !!!!!!!

റിസൾട്ട്നോ ക്കിയ ആൾ പേപ്പറും വലിച്ചെറിഞ്ഞു മുന്നും പിന്നും നോക്കാതെ  ഒരു ഓട്ടമായിരുന്നു, ദാമോദരൻ ചേട്ടൻറെ വീട്ടിലെത്തിയതിനു ശേഷമാണ് ശ്വാ സ്സം പോലും എടുത്തത്. ദാമോദരൻ ചേട്ടൻ വീട്ടിലില്ലായിരുന്നു, അമ്മയായ കൊറമ്പാത്തിയെന്നു വിളിക്കുന്ന മാധവിയേടത്തിയോട് ലോട്ടറി അടിച്ച വിവ രം പറഞ്ഞു. ഫോണോ മൊബയിലോ ഇല്ലാത്ത കാലം കൊറമ്പാത്തിയമ്മ ദാമോ ദരൻ ചേട്ടനെ തേടി ആറ്റുപുറം മുഴുവനും വീടായ വീടുകൾ കയറിയിറങ്ങി, അങ്ങിനെ ഞങ്ങളുടെ വീട്ടിലും എത്തി, "മോനേ ഇഞ്ഞി ദാമോദരനെ കണ്ടോ എന്ന് ചോദിച്ചു. ഇല്ലല്ലോ എന്ത് പറ്റിയെന്നു ചോദിച്ചപ്പോൾ "ഓനുണ്ട്പോലും ഒൻപതു ലക്ഷം ലോട്ടറി അടിച്ചിട്ടു".

പറഞ്ഞപ്പോൾ ആ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. കുട്ടിയായി രുന്ന എനിക്ക് കേട്ടപ്പോൾ വലിയ സന്തോഷമായി. കാരണം നാട്ടിൽ അന്നത്തെ കാലത്ത് എല്ലാവരേയും പോലെ കൊറമ്പാത്തിയമ്മയുടെ വീട്ടിലും പട്ടിണി യും, പഞ്ഞവും, പരിവട്ടവുമായിരുന്നു. കുടുംബം രക്ഷപ്പെട്ടല്ലോയെന്ന സന്തോ ഷമായിരുന്നു എനിക്കും വീട്ടുകാർക്കും ഒപ്പം നാട്ടുകാർക്കും. കുറഞ്ഞ സമയം കൊണ്ട് നാട് മുഴുവൻ വാർത്ത പരന്നു. കേട്ടവർ കേട്ടവർ പരസ്പരം പറഞ്ഞു "പാവം കൊറമ്പാത്തിയുടെ കഷ്ടം മാറിയല്ലോ, ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്" എ ങ്ങും ആഹ്ലാദം അലയടിച്ചു.

എന്നാൽ സന്തോഷം അധിക നേരം നിലനിന്നില്ല, വിവരം കേട്ടറിഞ്ഞ ദാമോദര ൻ ചേട്ടൻ ചെരുപ്പെറ്റ മൂലയിലെ കടയിലേക്ക് പാഞ്ഞെത്തി. ഒരു ജാള്യതയോടെ  ഉണ്ടായ നിജ സ്ഥിതി കടയിലിരിക്കുന്നവരോട് വെളിപ്പെടുത്തി. എന്നാൽ ദാമോ ദരൻ ചേട്ടന് വല്ലാത്ത വിഷമമായി, അമ്മ അനുഭവിച്ച ബുദ്ധിമുട്ട് ആലോചിച്ച പ്പോൾ തീർത്തും തകർന്നു പോയി. കൊറമ്പാത്തിയമ്മയാണെങ്കിൽ എല്ലാ പരാ ധീനതകളിൽ നിന്നും മോചനം കിട്ടിയ ആശ്വാസ്സത്തിലുമായിരുന്നു. എന്നാൽ ലോട്ടറി കഥ തമാശയായിരുന്നെന്നറിഞ്ഞപ്പോൾ ആരോടും ഒന്നും മിണ്ടാതെ കു റെ നേരത്തേക്ക് തകർന്ന നിലയിൽ ഒരിരുപ്പായിരുന്നു.

തമാശക്ക് വേണ്ടി ചെയ്ത ഒരു കാര്യം കൊണ്ട് 'അമ്മ അനുഭവിച്ച മാനസീക പ്ര യാസ്സങ്ങൾ ചെറുതായിരുന്നില്ല. ഒരു തമാശ ഇത്രയും വലിയൊരു പുലിവാലി ൽ എത്തിച്ചേരുമെന്നു ദാമോദരൻ ചേട്ടനും പ്രതീക്ഷിച്ചിരുന്നില്ല. ആശ്വസിപ്പി ക്കാൻ വാക്കുകളില്ലാതെ രണ്ട് മൂന്നു ദിവസ്സങ്ങൾ അമ്മയ്ക്ക് മുഖം കൊടുക്കാ തെ മാറി നടന്നു. പിന്നീട് പല വർഷങ്ങൾക്കു ശേഷമാണ് കിലുക്കം പടം ഇറങ്ങി യത്‌, എങ്കിലും ടി വി യി ൽ  കിലുക്കം പടം കാണുമ്പോഴെല്ലാം എനിക്ക് ദാമോദ രൻ ചേട്ടൻറെ ലോട്ടറിക്കഥയും കൊറമ്പാത്തിയമ്മയേയും ഓർമ്മയിൽ വരാറു ണ്ട്. എന്തായാലും ഒൻപത് ലക്ഷമടിക്കാത്ത ദാമോദരൻ ചേട്ടൻ ഇപ്പോൾ കുറെ വർഷങ്ങളായി കൂരാറയിൽ കുന്നോത്ത് മുക്കിൽ ചായ കട നടത്തുന്നു.

എന്നാൽ അന്നത്തെ കാലത്ത് വലിയ തുകയുടെ ലോട്ടറി അടിച്ച കഥയും ആറ്റു പുറത്തിനു സ്വന്തമായുണ്ട്. ഒന്നാമതായി വലിയ തുക ലോട്ടറി അടിക്കുന്നത് കു നിയിൽ കാളയാറമ്പത്ത് ഗോവിന്ദൻ നായരുടെ മകൻ പ്രേമനായിരുന്നു. വൻ കു ടലിനകത്തുള്ള അപൂർവ്വങ്ങളിൽ അപൂർവ്വ മായ ഒരു തരം രോഗത്തിനുടമയാ യിരുന്ന പ്രേമൻ. ഇടയ്ക്കിടെ മണിപ്പാലിൽ ചികിൽസക്ക് പോകണം, ഒരിക്കൽ ചികിൽസ്സ കഴിഞ്ഞു വരുന്ന വഴി തലശ്ശേരിയിൽ നിന്നും എടുത്ത കേരള ലോട്ട റിയുടെ നാന്നുറ്റി അൻപത്തി മൂന്നാമത് സീരിസ് നറുക്കെടുപ്പിൻറെ ഒന്നാം സ മ്മാനമായ ഒൻപതു ലക്ഷം കി ട്ടിയത് പ്രേമൻ എടുത്ത 231849 എന്ന ടിക്കറ്റിനു ആയിരുന്നു.

 20/ 12/ 1990 നായിരുന്നു നറുക്കെടുപ്പ്. ചികിൽസ്സക്കു വക കാണാതെ നട്ടം തിരി യുന്ന സമയം, നാട്ടു കാരും സുഹുർത്തുക്കളും സഹായിക്കുന്നത് കൊണ്ടാണ് ചികിൽസ്സ തുടർന്നിരുന്നത്.  പ്രേമനു ലോട്ടറി കിട്ടിയതറിഞ്ഞു ഏറെ സന്തോഷി ച്ചത്‌ നാട്ടുകാർ ആയിരുന്നു. എല്ലാവർക്കും വലിയ സന്തോഷമായി "ഹോ പ്രേ മൻ രക്ഷപ്പെട്ടല്ലോ" കാരണം അന്നത്തെ കാലത്ത് ഒൻപത് ലക്ഷമെന്നാൽ ഒരു വ ലിയ തുകയാണ്. വേണ്ട പോലെ കൈകാര്യം ചെയ്തിരുന്നെങ്കിൽ ഫിക്സ് ഡി പ്പോസിറ്റ് ചെയ്താൽ ബാങ്കിൽ നിന്നും കിട്ടുന്ന പലിശ കൊണ്ട് മാസ്സം സുഖമാ യി ജീവിക്കാമായിരുന്നു.

പക്ഷെ ഒൻപതു ആഴ്ച തികഞ്ഞില്ല, പ്രേമൻ വീണ്ടും പഴയ പ്രേമനായി. ഒൻപ തു രൂപ കയ്യിൽ ഇല്ലാത്ത അവസ്ഥ. എന്ത് സംഭവിച്ചു എന്നത് പ്രേമന് മാത്രം അ റിയാവുന്ന കാര്യം. ജീവിതം വഴി മുട്ടിയപ്പോൾ പ്രേമൻ പാനൂരിലുള്ള ദന്ത ഡോക്ടറായ വത്സരാജൻറെയടുത്തു സഹായിയായി. അവിടെ നിന്നും പഠിച്ച കുറെ അറിവുകൾ വച്ച് കുറച്ചു കാലം വീട്ടിൽ സ്വന്തമായി, പല്ല് വേദനയുമാ യി വരുന്നവർക്ക്  ചെറിയ തോതിലുള്ള ചികിൽസ്സകളൊക്കെ ചെയ്തു കൊ ണ്ടിരുന്നു. എന്നാൽ പഴയ അസുഖത്തിൻറെയും, മരുന്നുകളുടെ പാർശ്വ ഫലം കാരണവും ശരീരത്തിന് ഉണ്ടായ വൈകല്യങ്ങളും കാരണം തീർത്തും അവശത യിൽ വീട്ടിൽ കഴിയുന്നു.

പ്രേമനെ കൂടാതെ മൊകേരി പഞ്ചായത്തിൽ വലിയ തുക ലോട്ടറിയടിച്ച കുറെ ആളുകൾ വേറേയുമുണ്ട്, കനിയിൽ ബാലേട്ടന് ഒരു ലക്ഷവും, പാറേമ്മൽ താമ സ്സിക്കുന്ന നാണു എന്ന ആൾക്ക് ഒരു ലക്ഷവും, തുണ്ടിയിൽ മോഹന് അഞ്ചു ല ക്ഷവും, മാരുതികാറും, തുണ്ടിയിൽ പങ്കജാക്ഷന് പത്ത് ലക്ഷവും, അലച്ചങ്കണ്ടി രവി മേസ്ത്രിക്ക് ഒരു ലക്ഷവും ലോട്ടറി സമ്മാനം അടിച്ചിട്ടുണ്ട്, എന്നാൽ കൂരാ റ ഇല്ലത്ത് താമസ്സിക്കുന്ന പാറാട്ട് ശശിയുടെ മകൻ കുട്ടന്  അടുത്ത കാലത്ത് കിട്ടി യ ഒരു കോടി രൂപയാണ് നാട്ടിലെ ഏറ്റവും വലിയ ലോട്ടറിയടിച്ച തുകയായി അറിയപ്പെടു ന്നത്.

പ്രേമൻറെ അച്ഛൻ ഗോവിന്ദൻ നായർ തന്നെ പറയാറുള്ള ഒരു കാര്യമുണ്ട്, എ ത്ര തന്നെ കയ്യിലുണ്ടായാലും വിധിച്ചിട്ടില്ലെങ്കിൽ കയ്യിലിരിക്കില്ല, അത് വന്ന പോലെ പോകുമെന്ന്. പ്രേമൻറെ അവസ്ഥ കാണുമ്പോൾ പലപ്പോഴും ഞാനും സ്വയം ആലോചിക്കാറുണ്ട്, എല്ലാത്തിനും യോഗം വേണം, അങ്ങിനെ ഞാനും ചിലപ്പോഴൊക്കെ വിധിയിലും യോഗത്തിലുമൊക്കെ വിശ്വസ്സിക്കാറുമുണ്ട്. പി ന്നെ തോന്നും വിധി, അല്ലെങ്കിൽ യോഗം എന്ന് പറയുന്നത് കൂടുതലും അവനവ ൻ ഉണ്ടാക്കുന്നത് കൂടിയാണെന്ന്. വിവേക പൂർവ്വം പ്രവർത്തിച്ചാൽ വിധി, അ ല്ലെങ്കിൽ യോഗം പലതും അനുകൂലമാക്കി മാറ്റാൻ നമുക്കും സാധിക്കും.


ജയരാജൻ കൂട്ടായി



Monday, 17 July 2017

ഗട്ടറി അമാവാസ്സി - കർക്കടക വാവ്


ഗട്ടറി അമാവാസ്സി - കർക്കടക വാവ്

ശ്രാവണ മാസ്സത്തിൻറെ വരവേൽപ്പിനു മുന്നോടിയായി ആഷാഢ മാസ്സത്തി ലെ അവസ്സാന ദിവസ്സത്തെ അമാവാസ്സിയാണ് ഗട്ടറി അമാവാസ്സിയെന്ന പേരി ൽ മഹാരാഷ്ട്രയിലും, ഗോവയിലെ മഹാരാഷ്ട്ര അതിർത്തി പ്രദേശങ്ങളിലും ആഘോഷി ക്കുന്നത്. ശ്രാവൺ മാസ്സവും, അമാവാസ്സിയും എല്ലാവർക്കും സു പരിചിതമാണെങ്കിലും ഗട്ടറി അമാവാസ്സിയെന്ന ആഘോഷവും ആചാരവും കൂടുതൽ പേരും കേട്ടിരിക്കാനിടയില്ല. ശ്രാവണ മാസ്സം വ്രതത്തിൻറെയും ആ ചാര അനുഷ്ഠാനങ്ങളുടേയും മാസ്സമാണ്‌. ശ്രാവണം തുടങ്ങിയാൽ കൂടുതൽ പേരും വ്രതത്തിലായിരിക്കും. വ്രതം തുടങ്ങുന്നതിനു മുമ്പ്, വ്രതമാസ്സത്തെ വരവേൽക്കാനുള്ളതും, എന്നാൽ വിശ്വാസ്സവുമായി ബന്ധമൊന്നുമില്ലാത്ത തുമായ  വിചിത്രമായ ഒരു ആഘോഷമാണ് കറുത്ത വാവ് ദിവസ്സമായ ഗട്ടറി അമാവാസ്സി.

ഗട്ടറി ആഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയിൽ പുരുഷന്മാർ മാത്രം പ തിവിൽ നിന്നും വ്യത്യസ്ഥമായി കൂടുതൽ അളവിൽ മൽസ്യ, മാംസാദികൾ ഭക്ഷിക്കുകയും, മദ്യം കഴിക്കുന്നവരാണെങ്കിൽ അളവിൽ കൂടുതലും, രാ വും, പകലും മദ്യപിക്കുകയും ചെയ്യുന്നു. മദ്യം കഴി ക്കുന്നതോടൊപ്പം, മദ്യപ ന്മാരായ സുഹൃത്തുക്കളേയും മദ്യം നൽകി സൽക്കരിക്കുകയും, രാത്രി മുഴു വൻ വീട്ടിന് പുറത്തോ,എതെകിലും മൈതാനത്തോ  ഒന്നിച്ചു കൂടി ആടുക യും പാടുകയും ചെയ്യുന്നു. വെളുപ്പാൻ കാലമാകുമ്പോഴേക്കും മദ്യം കഴിച്ച പ ലരും അബോധാവസ്ഥയിൽ വഴിയിലും, ഗട്ടറുകളിലും വീണു കിടക്കുന്ന തും സർവ്വ സാധാരണ കാഴ്ചയായിരുന്നു. അങ്ങിനെ ഗട്ടറിൽ വീണു കിടക്കുന്ന തിൽ നിന്നുമുണ്ടായ പേരാണ് ഗട്ടറി അ മാവാസ്സി. പല നൂറ്റാണ്ടുകളായി നില വിലുള്ളതാണ് ഈ വിചിതമായ ആചാ രം!!!!!!! എന്നാൽ വീടുകളിലുള്ള സ്ത്രീ കളും, മദ്യം കഴിക്കാത്തവരും അമാവാസ്സി വ്രതമനു ഷ്ഠിക്കുകയും ചെയ്യുന്നു .മുൻ കാലങ്ങളെ അപേക്ഷിച്ചു ഇപ്പോൾ ഈ വിചിത്ര ആചാരങ്ങൾ കൊണ്ട് നടക്കുന്നവർ വളരെ കുറവ് മാത്രമേയുള്ളൂ.

കേരളത്തിൽ കർക്കടകം പോലെ ശ്രാവണ മാസ്സം മഴയുടെയും വറുതിയുടേ യും കാലമാണെന്നു ഇവിടങ്ങളിലുള്ള വിശ്വാസ്സം, ശ്രാവൺ മാസ്സത്തിൽ തുട ർച്ചയായി മഴപെയ്യുകയാൽ മഴക്കാല സാംക്രമിക രോഗങ്ങൾ പടരുവാൻ സാ ധ്യതകളും കൂടുതലാണ്, രോഗങ്ങളിൽ നിന്നും രക്ഷ നേടാനും, രോഗം പടരാ തിരിക്കാനുമുള്ള മുൻ കരുതലാണ് മൽസ്യ, മാംസാദികൾ വർജ്ജിച്ചുള്ള മിത ഭക്ഷണവും, മദ്യ പാനികൾ മദ്യവും, മാംസാഹാരങ്ങൾ  ഉപേക്ഷിക്കുന്നതും  കൊണ്ട് ഉദ്ദേശിക്കുന്നത്. ഗട്ടറിയുടെ പിറ്റേ ദിവസ്സം മുതൽ എല്ലാവരും കടു ത്ത വ്രത നിഷ്ടയിലായിരിക്കും, അതിന് വിശ്വാസത്തിൻറെ ബലം കൂടിയാകു മ്പോൾ അനുസ്സരിക്കാനും ആളുകൾ തയ്യാറാവുന്നത് സാധാരണവുമാണല്ലോ. ഗട്ടറി ദിവസ്സം രാ ത്രി വൈകുന്നത് വരേയും കച്ചവടക്കാർ കടകൾ തുറന്ന് വയ്ക്കുകയും രാവിലെ വരെ നല്ല കച്ചവടം നടക്കുന്നതും സർവ്വ സാധാരണ മായ കാഴ്ചയാണ്.

ശ്രവണ മാസ്സം വ്രതം തുടങ്ങിയാൽ തീരുന്നതു വരെ മൽസ്യ മാംസാദികളും, മദ്യവും ഉപയോഗിക്കില്ല, അതിനുള്ള തയ്യാറെടുപ്പാണ് തീറ്റയുടേയും കുടിയു ടേയും പേരിലറിയപ്പെടുന്ന ഗട്ടറി. ശ്രാവണ  വ്രതാനുഷ്ഠാനങ്ങളും പല വിധമു ണ്ട്. ചിലർ ഉള്ളിയും, വെളുത്തുള്ളിയും ഇല്ലാത്ത സസ്സ്യാഹാരം മാത്രം മൂന്ന് നേരവും കഴിക്കുകയും, മറ്റു ചിലർ ഒരു നേരം മാത്രം സസ്സ്യാഹാരം കഴിക്കു കയും ചെയ്യുന്നു. മറ്റു ചിലർ നാല് മാസ്സങ്ങൾക്ക് ശേഷമുള്ള കാർത്തിക മാസ്സ ത്തിലെ ദേവ പ്രബോധിനി ഏകാദശി വരെ വ്രതമെടുക്കുന്നു. ഈ നാല് മാസ്സ ങ്ങളും ഉള്ളിയോ, വെളുത്തുള്ളിയോ ഭക്ഷണത്തിൽ ഉൾപ്പെടുത്തില്ല. സസ്സ്യാ ഹാരങ്ങളിൽ തന്നെ പലതും വർജ്യവുമാണ്, കൂടാതെ അമിത ആഹാരവും വർജ്യമാണ്. നല്ല വാക്കുകൾ മാത്രമേ നിത്യ ജീവിതത്തിൽ ഉപയോഗിക്കാൻ പാടുള്ളൂ, ആരേയും വെറുപ്പിക്കാനോ, ബുദ്ധിമുട്ടിക്കാനോ പാടില്ല, അങ്ങിനെ മറ്റു വ്രതങ്ങളെ അ പേക്ഷിച്ചു കൂടുതൽ കർശനമായതും ഇന്നത്തെ കാലത്ത്  അനുഷ്ഠിക്കുവാൻ ബുദ്ധിമുട്ടുള്ളതുമാണ് ചതുർ മാസ്സ്  വ്രതം.

ചതുർമാസങ്ങളിൽ വിവാഹമടക്കമുള്ള മംഗള കർമ്മങ്ങളൊന്നും ഉത്തരേ ന്ത്യയിൽ നടത്താറില്ല, ആഷാഢ മാസ്സം തീരുന്നതോടെ നിർത്തി വയ്ക്കുന്ന വിവാഹം, അല്ലെങ്കിൽ വിവാഹ നിശ്ചയം പോലുള്ള ആഘോഷങ്ങൾ ദീപാവ ലിക്കു ശേഷം ഏതാണ്ട് മൂന്നാഴ്ച കഴിഞ്ഞു നടക്കുന്ന തുളസി വിവാഹത്തോടെ യാണ് പുനരാരംഭിക്കുന്നത്. ശ്രാവൺ, ഭാദ്രപാദ, അശ്വിനി, കാർത്തിക തുട ങ്ങിയ മാസ്സങ്ങളാണ് ചതുർ മാസ്സമെന്ന പേരിൽ അറിയപ്പെടുന്നത്. ഗുരു പൂർ ണ്ണിമ, കൃഷ്ണ ജന്മാഷ്ടമി, രക്ഷാബന്ധൻ, ഗണേഷ് ചതുർത്ഥി, നവരാത്രി, ദുർഗാ പൂജ, ദിപാവലി, അങ്ങിനെ ഒരുപാട് ആഘോഷങ്ങളാണ് അടുത്തടുത്ത ദിവ സ്സങ്ങളിലായി ചതുർമാസ്സത്തിൽ നടക്കുന്നത്.

ഗട്ടറി അമാവാസ്സി കേരളത്തിൽ കർക്കടകവാവായാണ് ആചരിക്കുന്നത്. കേ രളത്തിലെന്ന പോലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും പിതൃ തർപ്പണവും മറ്റു പൂജാ കർമ്മങ്ങളുമായാണ് അമാവാസ്സി ആചരിക്കുന്നത്. ഉത്തർ പ്രദേശ് സം സ്ഥാനത്ത് പിതൃ തർപ്പണവും, ശ്രാദ്ധ കർമ്മ പൂജയും, കാള സർപ്പ പൂജയുമാ യാണ് ആചരിക്കുന്നത്. കർണ്ണാടകയിലാണെങ്കിൽ ഭീമന അമാവാസ്സിയെന്ന പേരിൽ ആചരിക്കുകയും പിതൃ തർപ്പണത്തോടോപ്പോം ജ്യോതിർ ഭീമേശ്വർ വ്രതവും, പതി സ ഞ്ജീവനി വ്രതവും അനുഷ്ഠിക്കുന്നു, ആന്ധ്രാ പ്രദേശിൽ ചു ക്കലാ അമാവാസ്സി വ്രതമെന്ന പേരിലും ഗുജറാത്ത് സംസ്ഥാനത്ത് ഹരിയാലി അമാവാസ്സിയെന്ന പേരിലുമാണ് അറിയപ്പെടുന്നത്.

നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ എല്ലായിടത്തും ആചരിച്ചു വരുന്ന താണ് കർക്കടക വാവ്. ആഗസ്ത് മാസ്സം പതിനൊന്നിനാണ് ഈ വർഷത്തെ ക ർക്കടക വാവ്. കേരളത്തിൽ കർക്കടവാവും, മഹാരാഷ്ട്ര യിലാണെങ്കിൽ ഗ ട്ടറി അമാവാസ്സി,  മറ്റു സംസ്ഥാനങ്ങളിലാണെങ്കിൽ ആഷാഢ അമാവാസ്സിയാ ഘോഷം. അങ്ങിനെ പല സംസ്ഥാങ്ങളിലും പേരിൽ വ്യതാസമുണ്ട്. മഹാരാ ഷ്ട്രയൊഴികെ മറ്റു സംസ്ഥാനങ്ങളിലെ  ആചാരങ്ങളിലും അനുഷ്ഠാനങ്ങളി ലും ചെറിയ വ്യത്യാസ്സങ്ങൾ ഉണ്ടെന്നതൊ ഴിച്ചാൽ മറ്റു സംസ്ഥാനങ്ങളിൽ  കേരളത്തിലെ ആചാരങ്ങളിൽ നിന്നും വലിയ വ്യതാസ്സങ്ങളൊന്നു മില്ല.

ആശംസ്സകൾ

ജയരാജൻ കൂട്ടായി




     

Wednesday, 28 June 2017

ജഗന്നാഥ് പുരി രഥ യാത്ര

ജഗന്നാഥ് പുരി രഥ യാത്ര

വിശ്വ പ്രശസ്തമായ ഒരു മഹാത്ഭുതമാണ് ഒറീസ്സ സംസ്ഥാനത്തിലെ ധാർമ്മിക നഗരമായി അറിയപ്പെടുന്ന പുരിയിൽ  നടക്കുന്ന ജഗന്നാഥ് പുരി രഥ യാത്ര. ജഗ ന്നാഥ്‌ എന്നാൽ സാക്ഷാൽ ജഗത്തിൻറെ നാഥൻ, അല്ലെങ്കിൽ അധിപനായി അറി യപ്പെടുന്ന മഹാവിഷ്ണു തന്നെ. ഹൈന്ദവ വിശ്വാസ്സങ്ങളിൽ പറയുന്ന ചാർ ധാം യാത്രയിലുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് എത്രയോ വർഷങ്ങൾക്ക് മുമ്പ് നിർ മ്മിച്ച പുരി ജഗന്നാഥ് ക്ഷേത്രം. ബദരീനാഥും, ദ്വാരകയും, രാമേശ്വരവുമാണ് മ റ്റു മൂന്ന് ക്ഷേത്രങ്ങൾ. ഏതൊരു വിശ്വാസ്സിയും ജീവിതത്തിൽ ഒരിക്കലെങ്കിലും ചാർ ധാം യാത്ര നടത്തിയാൽ ജീവിതം ധന്യമാകുമെന്നും, മോക്ഷപ്രാപ്തി ലഭി ക്കുമെന്നതും വിശ്വാസ്സം. വർഷാവർഷം നടക്കു ന്ന രഥ യാത്ര പുരിക്ക് പുറമേ, ഭാരതത്തിലും, നേപ്പാളിലും മറ്റ് അനേകം വിദേശ രാജ്യങ്ങളിലും പ്രശസ്ത മാ ണ്.

ഇന്ത്യക്ക് പുറമെ പത്തോളം രാജ്യങ്ങളിൽ നടക്കുന്ന രഥ യാത്രകൾ പ്രശസ്ത മാണ്. ആയിരത്തി തൊള്ളായിരത്തി അറുപത്തി ഏഴിൽ സാൻ ഫ്രാൻസി സ്കോയിലാണ് ആദ്യമായി തദ്ദേശീയർ രഥ യാത്ര നടത്തിയത്. തുടർന്ന് ചെക് റിപ്പബ്ളിക്കിലെ പ്രാഗിലും, ആയിരത്തി തൊള്ളായിരത്തി എൺപത്തി എട്ട് മുതൽ സൗത്ത് ആഫ്രിക്കയിലെ ഡർബനിലും, ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒന്ന് മുതൽ ഇറ്റലിയിലെ റോമിലും, പിന്നീട് ഓസ്ട്രേലിയ, മോ സ്കൊ, ഫ്ലോറിഡ (യു എസ് എ) ലണ്ടൻ (ഇംഗ്ലണ്ട് ) ന്യൂസിലാൻഡിലും ആഘോ ഷങ്ങൾ തുടങ്ങി. കൂടാതെ പല ചെറു രാജ്യങ്ങളിലും വലുതും ചെറുതുമായ രഥ യാത്രകൾ വർഷാവർഷങ്ങളിൽ നടക്കുന്നു. എല്ലാ രഥ യാത്രകളുടേയും സംഘാ ടകർ തദ്ദേശീയർ തന്നെ. !!

ഭഗവാൻ ജഗന്നാഥൻ തൻറെ ലീലാ വിലാസ്സങ്ങൾ ആടിയതായി വിശ്വസിക്കപ്പെ ടുന്ന പുരി പുരുഷോത്തം പുരിയെന്ന പേരിലും, ശംഖ് ക്ഷേത്ര, ശ്രീ ക്ഷേത്ര തുട ങ്ങിയ പേരുകളി ലും  അറിയപ്പെടുന്നു. വൈഷ്‌ണ ധർമ്മ വിശ്വാസ്സ പ്രകാരം സ മ്പൂർണ്ണ ജഗത്തിൻറെയും ഉത്ഭവം തുടങ്ങുന്നത് പുരിയിൽ നിന്നാണെന്നാണ്. ഇ വിടുത്തെ മൂർത്തികളിൽ കാണാനാവുന്ന കലകൾ ഭക്തരേയും, മറ്റു യാത്രികരേ യും ഒരു പോലെ ആനന്ദത്തിലാറാടിക്കുന്നു. കൂടാതെ മനോഹരങ്ങളായ കടൽ തീരങ്ങളും, കരവിരുതുകൾക്ക് പകരമില്ലാത്ത കൊണാർക്ക് സൂര്യ ക്ഷേത്രവും, ശ്രീ ബുദ്ധൻറെ മൂർത്തികളും, ഉദയഗിരി, ധോൽഗിരി ഗുഹകളും, ജൈന മുനി മാരുടെ തപസ്ഥലമായിരുന്ന ഖണ്ഡ ഗിരി ഗുഹയും, ചന്ദന തടാകവും, ലിംഗ രാ ജ്, സാക്ഷി ഗോപാൽ, ജഗന്നാഥ് ക്ഷേത്രം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത മനോ ഹര ദൃശ്യങ്ങളാണ് പുരിയിലും പരിസ്സരങ്ങളിലുമായി സ്ഥിതി ചെയ്യുന്നത്.

ജഗന്നാഥ് പുരി രഥ യാത്ര എല്ലാ വർഷങ്ങളിലും ആഷാഢ മാസ്സത്തിലെ ശുക്ല പ ക്ഷത്തിൻറെ രണ്ടാം ദിവസ്സമാണ് ആരംഭിക്കുന്നത്. പത്ത് ദിവസ്സങ്ങളാണ് രഥ യാത്ര ഉൽസ്സവങ്ങൾ നടക്കുന്നത്. ഈ ദിവസ്സങ്ങളിൽ സ്വദേശികളും, വിദേശിക ളുമടക്കം പല ലക്ഷം ഭക്തന്മാരും, സഞ്ചാരികളുമാണ് യാത്രയിൽ പങ്കെടുക്കാൻ എത്തി ചേരുന്നത്. ഈ ദിവസ്സം ഭഗവാൻ കൃഷ്ണൻ, സഹോദരനായ ബലരാമ നേയും, സഹോദരി സുഭദ്രയേയും മൂന്ന് വ്യത്യസ്ത രഥങ്ങളിലിരുത്തി ഗുഡി ച്ചാ ദേവി ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുന്നു. പരമ പവിത്രമായി അറിയപ്പെ ടുന്ന ഈ രഥങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ യാത്രക്ക് പല മാസ്സങ്ങൾക്ക് മുമ്പ് തന്നെ തുടങ്ങുന്നു.

രഥയാത്രയുടെ ആരംഭത്തെ കുറിച്ച് പല വിശ്വാസ്സങ്ങളും കഥകളും നിലവിലു ണ്ട്, 'അമ്മ വീട്ടിൽ വരുന്ന ഭഗവാൻ കൃഷ്ണൻറെ സഹോദരി സുഭദ്രക്ക് സഹോ ദരങ്ങളോടോപ്പോം നഗര പ്രദിക്ഷണം നടത്തുവാൻ ആഗ്രഹം തോന്നുകയും, സു ഭദ്രയുടെ ഇച്ഛാനുസരണം എല്ലാവരും രഥങ്ങളിൽ നഗര പ്രദക്ഷിണം നടത്തുക യുണ്ടായിയെന്നും, അങ്ങിനെ തുടങ്ങിയതാണ് രഥ യാത്രയെന്നും ഒരു കഥ. മറ്റൊ രു കഥ പ്രകാരം ഗുഡിച്ചാ ദേവി കൃഷ്ണൻറെ ഇളയമ്മയാണെന്നും, ഇളയമ്മ യുടെ ആ ഗ്രഹ പ്രകാരവും, ക്ഷണപ്രകാരവും അവരുടെ ഭവനത്തിൽ ഒൻപത് ദിവസ്സങ്ങൾ താമസ്സിക്കുവാൻ പോയിയെന്നും മറ്റൊരു കഥ. അമ്മാവനായ കം സ്സൻ കൃഷ്ണനെ മധുരയിലേക്ക് വിളിച്ചുവെന്നും യാത്രക്കായി സാരഥികളോട് കൂടിയ മൂന്ന് രഥങ്ങൾ അയച്ചുവെന്നും, രഥങ്ങളിൽ കൃഷ്ണനെ അനുഗമിച്ചു സഹോദരങ്ങളും മധുരയിൽ എത്തിയെന്നും തുടർന്ന് യുദ്ധത്തിൽ കംസ്സനെ വ ധിച്ചു ഭഗവാൻ പ്രജകൾക്ക് ദർശനം നൽകുവാൻ യാത്ര നടത്തിയെന്നും ഐതി ഹ്യം.

രഥങ്ങളിൽ മൂവരും യാത്ര ചെന്നുന്നതിനിടയിൽ നാരദ മുനി പ്രക്ത്യക്ഷപ്പെടുക യും, കംസ്സ വധം കഴിഞ്ഞു മൂന്ന് പേർ ഒന്നിച്ചു പ്രജകളെ കാണുവാൻ പോകുന്ന യാത്ര കണ്ടു അത്യധികം പ്ര സന്ന വദനനാകുകയും, എല്ലാ വർ ഷങ്ങളിലും ഇ ങ്ങിനെ ഒന്നിച്ചുള്ള യാത്ര നടത്തണമെന്നും, പ്രജകൾക്ക് ദർശനം ന ൽകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും, നാരദ മുനിയുടെ ആഗ്രഹം പൂർത്തികരിക്കാൻ അന്ന് മുതൽ എല്ലാ വർഷങ്ങളിലും മുടക്കം കൂടാതെ രഥ യാത്ര നടത്തി വരുന്നു വെന്നും മറ്റൊരു വിശ്വാസ്സം.

ജഗന്നാഥ ക്ഷേത്രം പുരിയിൽ സ്ഥാപിതമായതിനെ കുറിച്ചും വേറെ കഥകളും വിശ്വാസ്സങ്ങളും നിലവിലുണ്ട്. മൃതുവിന്‌ ശേഷം കൃഷ്ണൻറെ ശരീരം ദ്വാരക യിൽ എത്തിച്ചുവെന്നും, ദുഖിതനായ ബലരാമൻ വിലപിച്ചു കൊണ്ട് കൃഷ്ണ ൻറെ ശരീരവുമായി സമുദ്രത്തിലേക്ക് ചാടിയെന്നും, ബലരാമന് പിറകേ സുഭദ്ര യും കടലിലേക്ക് ചാടിയെന്നും വെള്ളത്തിന് മുകളിൽ മൂവരും ഒഴുകിക്കൊണ്ടി രിക്കുന്ന സമയത്ത് ഭാരതത്തിൻറെ പൂർവ്വ ഭാഗത്തു സ്ഥിതിചെയ്യുന്ന പുരിയി ലെ രാജാവായ ഇന്ദ്രദ്യുമ്നന് സ്വപ്നമുണ്ടാകുന്നു, കടലിൽ ഒഴുകിക്കൊണ്ടിരി ക്കുന്ന ഭഗവാന് വിശാലമായ പ്രതിമയുണ്ടാക്കുകയും, താമസ്സിയാതെ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠയും നടത്തണം. സ്വപ്നത്തിൽ ദേവതകൾ ഇപ്രകാരം അരു ളിച്ചെയ്തു, കൃഷ്ണ പ്രതിമയോടോപ്പോം, ബലരാമൻറെയും, സുഭദ്രയുടെയും പ്രതിമകൾ മരത്തടിയിൽ നിർമ്മിക്കണമെന്നും, കൃഷ്ണൻറെ അസ്ഥി പ്രതിമയു ടെ പിറകിൽ ഘടിപ്പിക്കണമെന്നും, കൃഷ്ണൻറെ അസ്ഥി രാജാവിൻറെ മുന്നിൽ താമസ്സിയാതെ വന്നു ചേരുമെന്നുമായിരുന്നു സ്വപ്നം.

സ്വപ്നത്തിൽ കണ്ട പ്രകാരം രാജാവിന് അസ്ഥി കിട്ടുന്നു, പ്രതിമാ നിർമ്മാണം ആരെ ഏൽപ്പിക്കുമെന്ന് ചിന്തിച്ചുകൊണ്ടിരിക്കെ പ്രപഞ്ച സൃഷ്ടാവായ വിശ്വ കർമ്മാവ് ഒരു ശിൽപ്പിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുകയും മൂർത്തിയുടെ പണി ഏറ്റെടുക്കുവാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ പണി തുടങ്ങുന്നതിനു മുമ്പായി ചില നിബന്ധനകൾ മുന്നോട്ട് വയ്ക്കുന്നു. അടച്ചിട്ട മു റിയിൽ മൂർത്തിയുടെ പണികൾ നടക്കുമ്പോൾ രാജാവടക്കം ആരും അകത്തേ ക്ക് പ്രവേശിക്കാൻ പാടില്ല. അങ്ങിനെ സംഭവിച്ചാൽ പിന്നെ പണി തുടരുകയി ല്ലെന്നുമായിരുന്നു നിബന്ധനകൾ.

പറഞ്ഞ സമയം കഴിഞ്ഞിട്ടും പണി തീരാതേയും അടച്ചിട്ട മുറി തുറക്കാതേയു മായപ്പോൾ ഭക്ഷണമോ വെള്ളമൊയില്ലാതെ ശിൽപ്പിക്ക് ജീവഹാനി സംഭവി ച്ചോയെന്ന ചിന്തയാലും അക്ഷമനായ രാജാവ് മുറി തള്ളി തുറക്കുന്നു. തുറന്ന യുടനെ ശിൽപ്പി അപ്രത്യക്ഷനാകുന്നു, മൂർത്തിയുടെ പണി മുഴുവനായതുമില്ല, പണി പൂർത്തിയാവാത്ത മൂർത്തിയുടെ പിറകിൽ അസ്ഥി (ഇന്ദ്രനീലം) ഘടിപ്പി ച്ചു കൊണ്ട്  രാജാവ് ക്ഷേത്രത്തിനകത്ത് മൂർത്തിയുടെ പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നു. ഭാരതത്തിൽ പുരി ക്ഷേത്രത്തിൽ മാത്രമേ കൃഷ്ണൻറെയും, ബലരാമ ൻറെയും, സുഭദ്രയുടേയും മൂർത്തികൾ ഒന്നിച്ചു പ്രതിഷ്ടിച്ചതായിട്ടുള്ളൂ. പന്ത്ര ണ്ട് വർഷത്തിലൊരിക്കൽ മൂർത്തികൾ പുതിയത് നിർമ്മിക്കുകയും, പ്രതിഷ്ഠി ക്കുകയും ചെയ്യുന്നു, പുതിയതായി നിർമ്മിക്കുന്ന മൂർത്തികളും പണി മുഴുവ നാകാതെ അപൂർണ്ണ മായിരിക്കുമെന്നതും പുരിയിൽ മാത്രം കാണാൻ കഴിയു ന്ന സവിശേഷതയാണ്

ക്ഷേത്രവുമായി ബന്ധപ്പെട്ടു മറ്റൊരു കഥയും നിലവിലുണ്ട്, കടൽക്കരയിലെ വീ ട്ടിൽ താമസ്സിക്കുയായിരുന്ന ഇന്ദ്രദ്യുമ്നന് കടൽക്കരയിൽ നിന്നും ഒരു ഇന്ദ്ര നീല മണി കിട്ടുന്നു. ലോകം മുഴുവൻ പ്രകാശം പരത്തുന്നതായിരുന്നു ഇന്ദ്രനീലം. അ ന്ന് രാത്രിയിൽ രാജാവിന് ഇന്ദ്രനീലം കൊണ്ട് മൂർത്തി നിർമ്മിക്കുവാനും, തുടർ ന്ന് ക്ഷേത്രം നിർമ്മിച്ച് മൂർത്തിയുടെ പ്രതിഷ്ട നടത്തുവാനും സ്വപ്നവും, അശ രീരിയും ഉണ്ടാവുന്നു. തുടർന്ന് വിശ്വകർമ്മാവ് ശിൽപ്പിയു ടെ രൂപത്തിൽ വേ ഷം മാറിയെത്തുകയും, തുടർന്നുള്ള കഥകൾ മുകളിൽ പറയുന്നത് പോലെ മാറ്റ മില്ലാതെയുമാണ്.

ഭഗവാൻ ജഗന്നാഥൻറെ രഥം നന്ദി ഘോഷയെന്ന പേരിൽ അറിയപ്പെടുന്നു. ഇതി നു നാൽപ്പത്തിനാലര അടി ഉയരവും (പതിമൂന്നര മീറ്റർ), പതിനാറു ചക്രങ്ങളു മുണ്ട്, എണ്ണൂറ്റി മുപ്പത്തി രണ്ട് മരത്തടികളാണ് കൃഷ്ണ രഥത്തിനായി ഉപയോ ഗിച്ചിരിക്കുന്നത്. ബാലരാമൻറെ രഥം താളധ്വജം എന്ന പേരിൽ അറിയപ്പെടു ന്നു, പതിനാലു ചക്രങ്ങളുള്ള ഈ രഥത്തിനു നാൽപ്പത്തി മൂന്നര അടിയോളം ഉ യരമുണ്ട്. (പതി മൂന്നേകാൽ മീറ്റർ) എഴുന്നൂറ്റി അറുപത്തി മൂന്ന് മരത്തടികളാ ണ് രഥത്തിനായി ഉപയോഗിച്ചിരിക്കുന്നത്. സുഭദ്ര രഥം ദേവതാലൻ എന്ന പേരി ൽ അറിയപ്പെടുന്നു. നാൽപ്പത്തി രണ്ടരയോളം  അടി ഉയരവും (പതിമൂന്നോളം മീറ്റർ) പന്ത്രണ്ടു ചക്രങ്ങളും, അഞ്ഞൂറ്റി തൊണ്ണൂറ്റി മൂന്ന് മരത്തടിയും  സുഭദ്ര രഥത്തിനായി ഉപയോഗിച്ചിരിക്കുന്നു. ഓരോ രഥത്തിലും മരത്തടിയിൽ തീർ ത്ത ഒൻപത് പാർശ്വ ദേവതമാരും, നാല് കുതിരകളും, ഓരോ സാരഥി മാരുമു ണ്ടായിരിക്കും. ജഗന്നാഥൻറെ കുതിരകൾ വെള്ള നിറവും, ബലരാമൻറെ കുതി രകൾ കടും നിറവും, സുഭദ്രയുടെ കുതിരകൾ ചുവപ്പ് നിറവുമായി രിക്കും.

രഥയാത്രയിൽ ഉപയോഗിക്കുന്ന രഥങ്ങൾ ഉണ്ടാക്കുന്നതിനും പല തരം ചിട്ടവട്ട ങ്ങൾ ഉണ്ട്. വ്യത്യസ്തമായ മൂന്ന് വനങ്ങളിൽ നിന്നുമുള്ള വേപ്പ് മരത്തിൻറെ ത ടികൾ ഉപയോഗിച്ചാണ് രഥങ്ങൾ നിർമ്മിക്കുന്നത്. മരത്തിൻറെ ഗുണമേൻമ്മ പ രിശോധിക്കാൻ ഒരു വിദഗ്ധ സമ്മിതി തന്നെയുണ്ട്. മരം മുറിക്കാൻ സമ്മിതി പ രിശോധിക്കുന്ന കാര്യങ്ങളിൽ പ്രധാനമായത് ഇങ്ങിനെ, തടിയുടെ ഗുണം, നിറം, കൂടാതെ നാല് വലിയ ശിഖരങ്ങളോട് കൂടിയതായിരിക്കണം, മരം വളരുന്ന കാ ടിനടുത്ത് തടാകം, അല്ലെങ്കിൽ നീർച്ചാലും, കിളികൾ വെള്ളം കുടിക്കുകയും വേ ണം, മരത്തിൻറെ കടയ്ക്കൽ സർപ്പ പുറ്റുകളും, മൂന്ന് മലകൾക്കിടയിൽ വളരു ന്ന മരവുമായിരിക്കണം, മരത്തിൻറെ പരിസ്സരത്ത് കൂവളമരം വളരണം തുട ങ്ങിയ കാര്യങ്ങൾ നിർബന്ധമാണ്.

മുൻ രാഞ്ജിയുടെ നാടായ ദാസപ്പള്ളയിൽ നിന്നും രഥ നിർമ്മാണത്തിൻറെ അ വകാശികളായ വിശ്വകർമ്മാക്കൾ മുറിച്ചെടുത്ത വേപ്പ് മരത്തടി മഹാനദിയിൽ ഒഴുക്കുന്നു, ഒഴുകി വരുന്ന തടികൾ പുരിക്കടുത്തു വച്ച് കരക്കടുപ്പിക്കുന്നു. തു ടർന്ന് രഥത്തിൻറെ നിർമ്മാണ പ്ര വർത്തനങ്ങൾക്ക് അക്ഷയ തൃദീയ ദിവസ്സം ആരംഭം കുറിക്കുന്നു. ക്ഷേത്രത്തി ൻറെ സിംഹദ്വാരമെന്നറിയപ്പെടുന്ന പടി ഞ്ഞാറൻ നടയിലാണ് രഥത്തിൻറെ നിർമ്മാണപ്രവൃത്തികൾ നടക്കുന്നത്.

 വ്രത ശുദ്ധിയോടും ഭക്തി, വിശ്വാസ്സത്തോടും കൂടി സർവ്വ വിധ അലങ്കാരങ്ങ ളോടും കൂടി തയ്യാറാക്കുന്ന മൂന്ന് വ്യത്യസ്ത രഥങ്ങളിലായി ഭഗവാൻ ജഗനാ ഥനും, ബലഭദ്രനും, സുഭദ്രയും ഉപവിഷ്ടരാകുന്നു. ഭക്തിയുഗമായി കരുതപ്പെടു ന്ന മധ്യയുഗം മുതൽ രഥ യാത്ര നടന്നു വരുന്നതായി കണക്കാക്കപ്പെടുന്നു. ഭാരത ത്തിലും, ലോകത്തിലേയും തന്നെ ഏറ്റവും പഴക്കം കൂടിയ രഥയാത്രയാണ് ബ്ര ഹ്മ പുരാണത്തിലും, സ്കന്ദപുരാണത്തിലും, പദ്മപുരാണത്തിലും, കപില സം ഹിതയിലും  പ്രതിപാദിക്കപ്പെട്ട ജഗന്നാഥ്‌ പുരി രഥയാത്ര.

പല ആചാരങ്ങളാലും കഥകളാലും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ആഘോഷ മാണ് രഥയാത്ര. യാത്രയിൽ ഇന്നും ജഗന്നാഥ്‌ ഭഗവാൻറെ ദശാവതാര രൂപത്തെ യാണ് പൂജിക്കുന്നത്. കൂട്ടത്തിൽ വിഷ്ണു, കൃഷ്ണൻ, വാമനൻ, ഗൗതം ബുദ്ധൻ തുടങ്ങിയവരേയും പൂജിക്കുന്നുവെന്ന സവിശേഷതയുമുണ്ട്. അനേക കഥകളി ൽ നിന്നും, വിശ്വാസ്സങ്ങളിൽ നിന്നും, അനുമാനങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധ്യമാകുന്നത് എന്തെന്നാൽ ഭഗവാൻ ജഗന്നാഥ്  വിഭിന്ന മത, ധർമ്മ, വിശ്വാസ്സ ങ്ങളുടെ മൂർത്തി ഭാവമാണ്. അത് കൊണ്ടായിരിക്കാം ദൈനം ദിന പൂജ, ആചാ രങ്ങൾ, വ്യവഹാരങ്ങൾ, രീതി, നീതി, വ്യവസ്ഥകൾ എല്ലാം, ശൈവ, വൈഷ്ണ വ, ബൗദ്ധ, ജൈന, തുടങ്ങിയ വിവിധ വിശ്വാസ്സത്തിൽ പെട്ട തന്ദ്രിമാർ ഒത്തു കൂ ടി നടത്തുന്നതിൻറെ കാരണവും. ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് ജഗത്തി ൻറെ നാഥൻ എന്ന ജഗന്നാഥനായതെന്ന് വിശ്വാസ്സികൾ പറയുന്നു.

വർഷാവർഷമുള്ള സന്ദർശനത്തിൻറെ ഭാഗമായി ജഗന്നാഥ ക്ഷേത്രത്തിൽ നി ന്നും സുദർശന ചക്രവുമായി രഥത്തിൽ യാത്ര തിരിക്കുന്ന ഭഗവാൻ ജഗന്നാഥ നും, മറ്റു ദേവന്മാരും ബാലഗണ്ടി ചക്കയിലുള്ള ഇളയമ്മയമ്മ ക്ഷേത്രത്തിലെ ത്തുന്നു. ഇളയമ്മയമ്മ ക്ഷേത്രത്തിൽ ഇഷ്ട്ട പ്രസാദമായ പ്രത്യേകതരം പാൻ കേക്ക് കൊണ്ടുള്ള പ്രസാദ പൂജ നടക്കുന്നു.തുടർന്ന് രണ്ട് കിലോ മീറ്റർ യാത്ര ചെയ്തു സന്ധ്യയോടെ ഗുഡിച്ച ദേവി ക്ഷേത്രത്തിൽ എത്തുന്നു. ഗുഡിച്ച ദേവി ക്ഷേത്രത്തിൽ ഈ ദിവസ്സങ്ങളിൽ ആണ്ടപ് ദർശൻ എന്ന പേരിലുള്ള ജഗന്നാഥ ദർശനം നടക്കുന്നു.

ഈ ദിവസങ്ങളിലെ പ്രസാദം മഹാപ്രസാദമെന്നറിയപ്പെടുന്നു. മറ്റു ദിവസ്സങ്ങ ളിലുള്ള പ്രസാദത്തെ സാമാന്യ പ്രസാദമെന്ന പേരിലും അറിയപ്പെടുന്നു.  പിറ്റേ ദിവസ്സം ഭഗവാൻ രഥത്തിൽ നിന്നുമിറങ്ങി ദേവി ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. തുടർന്ന് അവിടെ ഒൻപത് ദിവസ്സങ്ങൾ തങ്ങുന്നു.  പത്താം ദിവസ്സം തിരി ച്ചു വ രുകയും ചെയ്യുന്നു. ഇളയമ്മയമ്മയെ കാണുവാൻ വേണ്ടി പോകുന്നതും തിരി ച്ചു വരുന്നതുമായ യാത്രയാണ് ഇന്ന് പുരി രഥയാത്രയെന്ന പേരിൽ അറിയപ്പെ ടുന്നത്. ഈ ഒരേയൊരു ദിവസ്സം വിദേശികൾക്ക് ക്ഷേത്ര ശ്രീ കോവിൽ പരിസ്സ രങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്ന മായി നാനാ മതത്തിൽപ്പെട്ട വിശ്വാസ്സികളേയും സന്ദർശകരേയും നിത്യവും പു രി ജഗന്നാഥ ക്ഷേത്രത്തിൽ കാണാൻ പറ്റുന്നതും ഇവിടുത്തെ മാത്രം സവിശേഷത തന്നെ.

രഥയാത്ര നടക്കുന്ന ദിവസ്സങ്ങളിൽ ലോകത്തിൻറെ നാനാഭാഗങ്ങളിലുമുള്ള പല ആയിരക്കണക്കിന് വിശ്വാസ്സികൾ രഥം കയറുകളാൽ കെട്ടി വലിക്കുന്നതിൽ മ ൽസ്സരിച്ചു പങ്കെടുക്കുന്നു. ഇത് നേരിട്ടും അടുത്ത് നിന്ന് കൊണ്ടും ഭഗവാനെ ദർ ശിക്കാനുള്ള അമൂല്യ അവസ്സരമായി വിശ്വാസ്സികൾ കരുതിപ്പോരുന്നു. ഭക്തി ഗാനങ്ങളും, വാദ്യഘോഷങ്ങ ളും, മ്യൂസിക്കൽ ഉപകരണങ്ങൾ വായിച്ചും, പര മ്പാരാഗത നൃത്തവും, ആട്ടും, പാട്ടുമായി അവിസ്മരണീയമായ ഒരു അനുഭവ മാണ് രഥയാത്രയിൽ പങ്കെടുക്കുകയെന്നത്. എല്ലാ വർഷങ്ങളിലും പുതുതായി ഉണ്ടാക്കുന്നതാണ് രഥങ്ങളെല്ലാം ഒരു വർഷം ഉപയോഗിച്ച രഥം  അടുത്ത വർ ഷത്തെ ഉൽസ്സവ ത്തിന് വീ ണ്ടും ഉപയോഗിക്കുകയില്ല.


തകർന്നു കിടന്നിരുന്ന ക്ഷേത്രത്തെ ആയിരത്തി എഴുപത്തി ഏഴു മുതൽ ആയിര ത്തി ഒരുന്നൂറ്റി അൻപതു വരേയുള്ള കാലത്ത് കലിംഗ രാജ്യത്തിലെ ചോള രാ ജാവായിരുന്ന ആനന്ദ വർമ്മൻ ക്ഷേത്രത്തിൻറെ പുനർ നിർമ്മാണം തുടങ്ങിയെ ങ്കിലും മുഴുമിപ്പിക്കാനായില്ല, തുടർന്ന് ആയിരത്തി ഒരുന്നൂറ്റി എഴുപതു മുതൽ ആയിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി എട്ട് വരേ ഒഡിയ രാജാവായിരുന്ന അനഘ ഭീം ദേവ് പണികൾ മുഴുമിപ്പിച്ചു ക്ഷേത്രത്തെ ഇന്ന് കാണുന്ന നിലയിൽ പണിയു കയായിരുന്നു.  തുടർന്നു ണ്ടായ വിദേശ ആക്രമണങ്ങളിൽ ക്ഷേത്രം ഭാഗീകമായി നശിപ്പിക്കപ്പെട്ടു. പിന്നീ ട് രാമചന്ദ്ര ദേവ് രാജ്യ ഭരണത്തിൽ എത്തിയ ശേഷം ക്ഷേത്രം കേടുപാടുകൾ നീ ക്കി പുനർ പ്രതിഷ്ഠ നടത്തി വീണ്ടും പൂജകളും മറ്റു നടപടികളും ആരംഭി ച്ചു. ആയിരത്തി അഞ്ഞൂറ്റി അൻപത്തി എട്ടിൽ നടന്ന ജഗ ന്നാഥ അർച്ചനയുടെ വിവരങ്ങൾ ക്ഷേത്രത്തിൽ ലഭ്യമാണെന്നും പറയപ്പെടുന്നു.

പുരി ക്ഷേത്രത്തിൻറെ മുകളിൽ പാറിപ്പറക്കുന്ന ജഗന്നാഥൻറെ കൊടിയുടെ സ വിശേഷത എന്തെന്നാൽ എപ്പോഴും കാറ്റിൻറെ വിപരീത ദിശയിലേക്ക് പറക്കു ന്നുവെന്നതാണ്. പകൽ വെളിച്ചത്തിലോ, രാത്രി നിലാവിലോ ക്ഷേത്രത്തിൻറെ നിഴൽ ഭൂമിയിൽ പതിക്കുന്നില്ലെന്നതും ശാത്രലോകത്തിനു ഉത്തരമില്ലാത്ത സമ സ്യ തന്നെ. കൂടാതെ മറ്റൊരു അത്ഭുതം എന്തെന്നാൽ ഈ പ്രദേശത്ത് എല്ലാ കാല ങ്ങളിലും രാത്രിയിലായാലും, പകലായാലും കരയിൽ നിന്നും കടലിലേക്കാണ് കാറ്റ് വീശുന്നത് എന്നുള്ളതാണ്. ക്ഷേത്രത്തിന് മുകളിൽ സ്ഥാപിതമായ കുംഭം രാവും പകലും അദൃശ്യമായിത്തന്നെയിരിക്കും, ക്ഷേത്രത്തിൻറെ മുഖ്യ കവാട ത്തിനു മുകളിലായി സ്ഥാപിച്ചിട്ടുള്ള സുദർശന ചക്രം പുരിയുടെ ഏത്  ഭാഗത്ത് നിന്ന് നോക്കിയാലും നോക്കുന്ന ആൾക്ക് അഭിമുഖമായി കാണുവാൻ കഴിയു ന്നു.

ലോ കത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രം കൂടിയായ പുരി ജഗന്നാഥ ക്ഷേ ത്രത്തിൻറെ ഉയരം ഇരുന്നൂറ്റി പതിനാലു അടിയാണ് (അറുപത്തി അഞ്ചേകാൽ മീറ്റർ). നാലുലക്ഷം ചതുരശ്ര അടിയിലാണ് ക്ഷേത്രം പരന്നു കിടക്കുന്നത്. പ്രാവു കളോ, മറ്റു പക്ഷികളോ ക്ഷേത്രത്തിനു മുകളിൽ പറക്കുകയോ കൂടു വയ്ക്കുക യോ ചെയ്യുന്നില്ലെന്നതും പുരി ക്ഷേത്രത്തിന് മാത്രമുള്ള സവിശേഷതകൾ. യാ തൊരു വിധത്തിലുള്ള സാങ്കേതിക വിദ്യകളും നിലവിലില്ലാതിരുന്ന ഒരു കാല ത്ത് ഇത്രയും വലിയൊരു ക്ഷേത്രം ഇത്രയും മനോഹരമായും കരവിരുതുക ളോടും കൂടി നിർമ്മിക്കുകയെന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഊഹി ക്കാമല്ലോ. എല്ലാ അത്ഭുതങ്ങൾക്കും പിറകിൽ ശാസ്ത്രീയമായ കാരണങ്ങൾ ക ണ്ടെത്തുന്ന വൈജ്ഞാനികർക്കു പോലും, അവർ നടത്തിയ നിരവധി പഠനങ്ങ ൾക്കും, സർവ്വേകൾക്കും പുരി ക്ഷേത്രത്തിൻറെ കാര്യത്തിൽ മൗനമാണ്. നിരവ ധി നിർമ്മാണ രഹസ്യങ്ങൾ ഉള്ള ഈ ക്ഷേത്രം ഇന്ന് വരെ ഒരു വൈജ്ഞാനിക നും കാരണം കണ്ടെത്താൻ കഴിയാത്ത ഒരു സമസ്യയാണ്. ഇത് പുരി ജഗന്നാഥ ക്ഷേത്രത്തിൽ മാത്രം കാണുന്ന അത്ഭുതങ്ങളുമാണ്.

കൂടുതൽ വർഷങ്ങളിലും ജൂലൈ മാസ്സം അവസ്സാനമാണ് ആഷാഢ ശുക്ല പക്ഷ ഏകാദശി വന്നു ചേരുക, എന്നാൽ അപൂർവ്വം ചില സന്നർഭങ്ങളിൽ ജൂൺ മാസ്സ ത്തിലും വരാറുണ്ട്, ആഷാഢ ശുക്ല പക്ഷത്തിലെ പതിനൊന്നാം ദിവസ്സമാണ് രഥ യാത്ര ഉൽസ്സവത്തിന് പരിസമാപ്തിയാകുന്നു.

വിശ്വാസ്സങ്ങളേയും ആചാരങ്ങളേയും മാറ്റി നിർത്തുക, വിശ്വസ്സിക്കേണ്ടവർ വിശ്വസ്സിക്കട്ടേ, അല്ലാത്തവർ വിശ്വസ്സിക്കാതേയും ഇരിക്കട്ടെ, എന്നാലും ഒരു കാര്യം പറയാതെ വയ്യ, ഇത്രയും ജനപ്രീതി സമ്പാദിച്ച ഒരു മഹാ മേള, മഹാ മാ മാങ്കം ലോകത്ത് മറ്റൊരിടത്തുമില്ല, ഇനി സമീപ കാലങ്ങളിൽ ഉണ്ടാകുവാനും സാധ്യത കുറവാണ്. ശാസ്ത്ര ലോകത്തിനു അപ്രാപ്യമായ ശിൽപ്പിയുടെ കരവി രുതിനേയും, കഴിവിനേയും ഓർത്ത്നമുക്ക് അഭിമാനിക്കാം. ഇത്രയും കഴിവു കളുള്ളവർ ജീവിച്ച മണ്ണാണ് ഭരതമെന്നോർത്ത് അഹങ്കരിക്കാം............ പുരി ജഗ ന്നാഥ ക്ഷേത്രമെന്ന ഭാരതത്തിൻറെ ഈ മഹാ വിസ്മയത്തെ ഓർത്ത്.


ജയരാജൻ കൂട്ടായി


Sunday, 14 May 2017

ഒരു ഗ്രാമത്തിൻറെ കഥ



ഒരു ഗ്രാമത്തിൻറെ കഥ

ഇത് എൻറെ ഗ്രാമത്തിൻറെ കഥ, നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും ഒരു പാട് കഥകൾ സ്വന്തമായുള്ള കൂരാറ, അതാണ് എൻറെ ഗ്രാമം. ഇത് ഒരു കഥയല്ല, ഗ്രാ മത്തിൻറെ പഴയ ഊട് വഴികളിൽ കൂടിയുള്ള ഒരു യാത്രയാ ണ്. ഓയ്യാരത്ത് ച ന്തു മേനോൻറെയും, സർക്കസ്സ് കലയുടെ കുലഗുരുവായ കീലേരി കുഞ്ഞിക്കണ്ണ ൻ മാസ്റ്ററുടെയും നാടായ, കളരി പരമ്പരകളുടെയും മഹനീയ സംസ്കാരങ്ങളു ടെയും ഉറവിടമായ തലശ്ശേരിയിലെ അതിമനോഹരമായ ഗ്രാമം "കൂരാറ"

ഗ്രാമ ഭംഗിക്ക് മാറ്റ് കൂട്ടാൻ വടക്ക് കൊങ്കച്ചിക്കുന്നും, കുന്നിനെ തഴുകി തലോടി ഒഴുകുന്ന കൊങ്കച്ചി പുഴയും, പുഴയുടെ കൊച്ചോളങ്ങളിൽ നീന്തി തിമിർക്കുന്ന ബാല്യങ്ങൾ, നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയലുകൾ, തെ ക്കു മൊകേരി വയലും, നടുക്ക് കൂരാറ വയലും. ഇളം കാറ്റി ൽ ചാഞ്ചാടുന്ന സ്വ ർണ്ണ കതിരുകൾ, തെങ്ങോല തലപ്പത്ത് ചാഞ്ചാടുന്ന ഓലേ ഞാലിക്കിളികൾ, പു ലരിയെ തഴുകിയുണർത്തുന്ന മഞ്ഞു കണങ്ങൾ. ഇത് കേട്ട് പുതു തല മുറ മൂക്ക ത്ത് വിരൽ വയ്ക്കും. അത്ഭുതപ്പെടേണ്ട ഇത് കഴിഞ്ഞു പോയ ഒരു കാലഘട്ട ത്തിൻറെ കഥയാണ്, കൂരാറയുടെ കഥയാണ്.  

ഔശര്യ സമ്പന്നമായിരുന്ന നമ്മുടെ ഗ്രാമത്തിൻറെ ഇന്നത്തെ അവസ്ഥ എന്താ ണ്, വയലുകൾ അതിരാണി ചെടികളും, തൊട്ടാവാടിയും കാട്ടു പുല്ലും വളർന്നു അലങ്കോലമായി, നെൽ കൃഷി കാണാനേയില്ല (അടുത്ത രണ്ടു മൂന്ന് വർഷങ്ങളാ യി കൂരാറ വയലിൽ പച്ചക്കറി കൃഷി നടക്കുന്നുവെന്നത് ആശ്വാസ്സം നൽകുന്ന കാര്യം തന്നെ) കിണറുകളിലോ പുഴയിലോ വെള്ളമില്ല, വയലുകൾ കാണാനു മില്ല. നീന്തി തിമിർക്കുന്ന ബാല്യങ്ങളുമില്ല. ഇത് കൂരാറയുടെ മാത്രം കഥയല്ല, നശിക്കപ്പെടുന്ന ഗ്രാമങ്ങളുടെ കഥയാണ്. പലതും നഷ്ട്ടപ്പെടുന്ന ഒരു നിഷ്കളങ്ക ജനതയുടെ കഥയാണ്.

നമുക്ക് നമ്മുടെ പഴയ കാർഷിക മേഖലയിലേക്ക് പോകാം, നോക്കെത്താ ദൂര ത്തോളം പരന്ന് കിടക്കുന്ന നെൽവയലുകൾ, ചിങ്ങ മാസ്സത്തിൽ നെൽവയലുക ൾ പൊൻ നിറമണിയും. സ്വർണ്ണം പൂശിയതും പൂശാറായതുമായ പാട വരമ്പു കളിലൂടെ ഓണത്തിന് പൂക്കളം തീർക്കാൻ പൂവിനായി കുട്ടികൾ ഓടി നടക്കും. ഓണം കൊയ്ത്തുൽസവമാണ്. ഓണത്തോടൊപ്പം കൊയ്ത്തു കാലവും വന്നെ ത്തും. വടക്കൻ പാട്ടുകൾ പാടിക്കൊണ്ട് പെണ്ണുങ്ങൾ സ്വർണ്ണ കതിരുകൾ കൊ യ്തെടുക്കും. കറ്റ ബെഞ്ചിലടിച്ചും, നിലത്തിട്ടു ചവിട്ടിയും മെതിക്കും, കാറ്റോല വീശി തൂറ്റും, മെതിച്ചു കിട്ടിയ നെല്ലിനെ മുറത്തിലാക്കി രണ്ട് പേർ ഉയർത്തി പിടിച്ചു താഴേക്കിടും, മറു ഭാഗങ്ങളിൽ നിന്ന് രണ്ടു പേർ കാറ്റോല വീശും. നെ ല്ലും, തൂളിയും, പുല്ലും വേർതിരി ക്കും. തൂളി മാറ്റിയ നെല്ലുകൊണ്ടു പത്തായ പുര നിറയ്ക്കും. പണിക്കാർക്ക് കൂലിയായി ഇട ങ്ങഴിയിൽ അളന്നു നെല്ല് കൊ ടുക്കും. കൂലിയായി കിട്ടിയ നെല്ല് വാരിക്കൂട്ടി തുണിയിൽ കെട്ടി കറ്റ  കൊട്ട അടി യിൽ വച്ച് ചൂടിയിട്ടു മുറുക്കി സന്ധ്യ മയങ്ങുമ്പോൾ വീട്ടിലേക്ക് മ ടങ്ങും.

ചിങ്ങത്തിൽ ഓണത്തിനു വയലുകളിൽ പണി നടക്കാറില്ല, വീടുകളിലെല്ലാം പ ത്തു നാളും പൂക്കളം ഒരുക്കും. അരിപ്പൂ, തുമ്പപ്പൂ, മുക്കുറ്റി, പെകോട, ചെമ്പര ത്തി, മല്ലിക, കോഴിപ്പൂ, പൊട്ടിയരി, ശീവോതി അങ്ങിനെ എല്ലാം വിഷമില്ലാത്ത തനി നാടൻ പൂവുകൾ. കാടും നാടും വയലുകളും തേടി നടന്നു നാട്ടിലെ കുഞ്ഞു ങ്ങൾ പറിച്ചെടുത്ത പൂവ് കൊണ്ടുള്ള മനോഹരമായ പൂക്കളങ്ങൾ. കൂട്ട് കുടും ബമായി താമസ്സിക്കുകയാൽ അധികം വീടുകളില്ലാതിരുന്ന ആ കാലങ്ങളിൽ  ഗ്രാ മത്തിൻറെ ഭൂരിഭാഗങ്ങളും കാടുക ളും വയലുകളുമായിരുന്നു. അത് കൊണ്ട് തന്നെ പലതരം പൂക്കളും സുലഭമായിരുന്നു.
           
ഓണക്കാലത്ത് ജന്മിമാർക്ക് കാഴ്ചക്ക് വയ്ക്കുന്ന ആചാരമുണ്ടായിരുന്നു, കർ ഷകൻ കൃഷിയിൽ നിന്ന് ലഭിക്കുന്ന നെല്ല്, വാഴക്കുല, ചക്ക, മാങ്ങ, പച്ചക്കറിക ൾ തുടങ്ങിയവയോക്കെ കാഴ്ച വയ്ക്കും, പകരമായി ഓണപ്പുടവയും പണ ക്കിഴിയും സമ്മാനമായി കർഷകന് നൽകും.

കൂലിപ്പണിക്കാർക്ക് ഇടയ്ക്കു ചായ കുടിക്കാൻ വയൽ പരിസ്സരങ്ങളിൽ ചായ ക്കടകളുണ്ടായിരുന്നു. കൂരാറ വയൽക്കരയിൽ ചെറുപ്പറ്റ മൂലയിൽ ദാമുവേട്ട നും, മൊകേരി വയൽക്കരയിൽ കുഞ്ഞിത്തുണ്ടിയിൽ മാധവൻ നമ്പ്യാരും, കൂ രാറ വായനശാലക്കടുത്ത് പറമ്പത്ത് ആണ്ടിയേട്ടനും, കടേപ്രം തെരുവിൽ രാജേ ട്ടനും ചായക്കടക്കാരിൽ പ്രധാനികൾ ആയിരുന്നു. ദാമുവേട്ടൻ മരിച്ചതിൽ പി ന്നെ ആറ്റു പുറത്ത് ചായക്കട തന്നെ ഇല്ലാതായി, രാജേട്ടൻ മരിച്ചതിൽ പിന്നെ ആ ളുടെ കടയും, വാർധക്യ സഹജമായ അസുഖങ്ങൾ കാരണം കട നടത്താൻ പറ്റാ ത്ത സാഹചര്യത്തിൽ ആണ്ടിയേട്ടൻറെ കടയും ഇല്ലാതായി. മാധവൻ നമ്പ്യാരു ടെ കട മാത്രം മകനായ രാജേഷ് നടത്തുന്നു.  

നാടിൻറെ സാംസ്കാരിക പുരോഗതിക്കു വലിയ പങ്ക് വഹിച്ച സ്ഥാപനമാണ് കൂരാറയിലെ സുഹൃജ്ജന വായന ശാല. എല്ലാ വർഷങ്ങളിലും വാർഷികാ ഘോഷങ്ങൾ നടത്തുകയും, അത് വഴി നാട്ടിലെ കലാ പ്രതിഭകൾക്ക് മികവ് തെ ളിയിക്കുവാനുള്ള അവസ്സരങ്ങളും കൈവന്നിരുന്നു. സ്വന്തമായി പത്രം വാങ്ങി വായിക്കുവാൻ കഴിവില്ലാതിരുന്ന ആ കാലങ്ങളിൽ വായന ശാലയിലെ പത്ര ങ്ങളും, റേഡിയോ വാർത്തകളുമായിരുന്നു ജനങ്ങങ്ങൾക്കുള്ള ഏക ആശ്രയം     
ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒന്നിൽ സ്ഥാപിതമായ കൂരാറ എൽ പി സ്‌കൂ ളും, ആയിരത്തി തൊള്ളായിരത്തി മുപ്പത്തി അഞ്ചിൽ സ്ഥാപിതമായ വാഗ്ദേ വി വിലാസ്സം എൽ പി സ്‌കൂളും, കൂരാറ ഗവൺമെൻറ് എൽ പി സ്‌കൂളുമെ ല്ലാം നാടിൻറെ വികസ്സനത്തിൽ സ്തുത്യർഹമായ പങ്ക് വഹിച്ചു. ഇവിടങ്ങളി ലെല്ലാം പഠിച്ച പലരും വലിയ നിലകളിലെത്തുകയും, വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുകയും ചെയ്തുവെന്നതും നമുക്ക് അഭിമാനിക്കാനുള്ള വക തന്നെ.   

വീടുകളിൽ ക്ലോക്കും വാച്ച്കളൊന്നും ഇല്ലാതിരുന്ന കാലം, കോഴി കൂവുന്നതും കാക്ക കരയുന്നതും ശ്രവിച്ചു നേരം പുലർന്നെന്നു അനുമാനിച്ചിരുന്ന ഒരു കാല വും നമുക്കുണ്ടായിരുന്നു. കോഴി കൂവുന്നത് പലപ്പോഴും പുലരാറാകുമ്പോൾ തന്നെയായിരിക്കും, എന്നാൽ നല്ല നിലാവുള്ള രാത്രികളിൽ പുലർന്നെന്നു കരു തി കാക്കകൾ കരയാൻ തുടങ്ങും. കാലത്ത് വയലിൽ പണിക്കു പോകേണ്ടവരും മറ്റു യാത്രകൾ പോകേണ്ടവരും കാക്ക കരയാൻ തുടങ്ങുമ്പോൾ ഉറക്കമുണരും. ഒരുങ്ങി വയലിലോ, അല്ലെങ്കിൽ മറ്റു ആവശ്യങ്ങൾക്കും പുറപ്പെടും. പലപ്പോ ഴും  മണിക്കൂറുകൾ കഴിഞ്ഞാണ് അബദ്ധം  പറ്റിയ കാര്യം മനസ്സിലാകുക.

നാല് മണിപ്പൂവും, (പതിറ്റടി പൂവ്) പത്ത് മണി പൂവും വിരിയുന്ന നേരം നോ ക്കിയും സമയം തിട്ടപ്പെടുത്തിയിരുന്നു. തലശ്ശേരിയിൽ നിന്നുള്ള തീവണ്ടികളു ടെ ശബ്ദവും പലപ്പോഴും സമയം അനുമാനിക്കാനുള്ള വഴിയായിരുന്നു. എന്നാ ൽ ഒരു ദിവസ്സം വണ്ടി വൈകി ഓടിയാലും ഊഹിക്കുന്ന സമയം തെറ്റാറുണ്ട്. കൂരാറ സ്രാമ്പിയിലെ കരുവാൻറെവിട  മമ്മു സീതിയുടെ അഞ്ചു നേരവുമു ള്ള ബാങ്ക് വിളിയായിരുന്നു ശരിയായ സമയമറിയുവാനുള്ള ഏക ആശ്രയം. കൃത്യ സമയങ്ങളിൽ മാത്രം നടക്കുന്ന ബാങ്ക് വിളി ആ കാലങ്ങളിൽ വളരെ ആ ശ്വാസമായിരുന്നു. 

കൂരാറയിൽ കർക്കടക മാസ്സത്തിൽ രാമായണം വായിക്കുന്ന ഒരാൾ മാത്രമേ എ ൻറെ അറിവിൽ ഉണ്ടായിരുന്നുള്ളൂ. ചിലപ്പോൾ വേറെയും ആളുകൾ ഉണ്ടാ വാം, എന്നാൽ ഞാൻ ആദ്യമായി രാമായണം വായിക്കുന്നത് കേട്ടതും നേരിൽ ക്കണ്ടതും തുണ്ടിയിൽ ചാത്തുക്കുട്ടി ചേട്ടനിൽ നിന്നാണ്. ചാത്തുക്കുട്ടി ചേട്ടൻറെ മരണ ശേഷം ഞാൻ ടി വി യിൽ മാത്രമേ രാമായണം വായന കണ്ടിട്ടുമുള്ളൂ.

കർക്കടകം വറുതിയുടേയും പഞ്ഞത്തിൻറെയും മാസ്സമാണ്. ദൈവവും പോതി യും മലകയറും, ചിന്നും ചെകുത്താനും മലയിറങ്ങും. മലയിറങ്ങി വരുന്ന ചി ന്നിനേയും ചെകുത്താനേയും അകറ്റാൻ വീട്ടു പടിക്കൽ കോണിക്ക് താഴേ ചിരട്ട കളിൽ ചാണകം കലക്കി വയ്ക്കും. ചാണക വെള്ളം മുറ്റത്ത് തളിച്ച് ശുദ്ധം വരു ത്തും. കോമത്ത് അമ്മിണിയമ്മയും, മകൻ സ്വാമി നാഥനും കർക്കടക മാസ്സത്തി ൽ വേടൻ പാട്ടുമായി വീടുവീടാന്തരം കയറിയിറങ്ങി കൊട്ടിപ്പാടും.

പരമ ശിവനെ പ്രീതിപ്പെടുത്തി പാശുപതാസ്ത്രം നേടുവാൻ തപസ്സ് ചെയ്ത പാ ർത്ഥനെ പരീക്ഷിക്കുവാൻ, വേട വേഷം കെട്ടിയിറങ്ങിയ പരമശിവൻ തപസ്സി ലിരിക്കുന്ന പാർത്ഥൻറെ മുന്നിലേക്ക് വേട്ട മൃഗമായ പന്നിയെ അയക്കുന്നു, അ ഭയം തേടിയ വേട്ട മൃഗത്തിന് വേണ്ടി വേടനും പാർത്ഥനും തമ്മിൽ പോര് നട ക്കുന്നു, ജയപരാജയങ്ങൾ ഇല്ലാതെയുള്ള യുദ്ധത്തിൽ കയ്യിലുള്ള ആയുധങ്ങൾ തീരുകയും മല്ല യുദ്ധം തുടങ്ങുകയും, യുദ്ധത്തിനിടക്ക് നാഗമാലയും മറ്റും ചിത റി വീഴുന്നു. സാക്ഷാൽ ഭഗവാനാണ് മുന്നിലെന്നറിഞ്ഞ പാർത്ഥൻ ക്ഷമ ചോദി ക്കുകയും, പാർത്ഥൻറെ ധർമ്മത്തിൽ ആകൃഷ്ടനായ ഭഗവാൻ പാശുപതാസ്ത്രം നൽകി അനുഗ്രഹിക്കുന്നു.

വേട വേഷത്തിൽ വരുന്ന ശിവനെയാണ് വേടൻ പാട്ടിലൂടെ വീടുകളിൽ ആന യിക്കുന്നത്. അങ്ങിനെ വീടുകളിൽ ശിവ സാന്നിധ്യം ഉ ണ്ടാവുകയും പഞ്ഞ മാ സത്തിൻറെ വറുതിയും ബുദ്ധിമുട്ടുകളും കുറയുമെന്നും വിശ്വാസ്സം. നില വിള ക്കും ഗുരുസ്സിയും ഒരുക്കി വീടുകളിൽ വേടനെ സ്വീകരിക്കുന്നു. പാട്ടു തീരുമ്പോ ൾ മഞ്ഞൾ കലക്കിയ മഞ്ഞ ഗുരുസ്സി തെക്കോട്ടും, കരി കലക്കിയ കറുപ്പ് ഗുരു സ്സി വടക്കോട്ടും ഒഴിക്കും.

തുലാമാസ്സത്തിൽ ഗോദാമൂരി പാട്ടുമായി അമ്മിണിയമ്മയും, സ്വാമി നാഥൻ ചേട്ടനും, ഗോദാമൂരി വേഷം കെട്ടിയ ആളും വീട്ടു മുറ്റത്തു എത്തും. പരിസ്സരം മറന്നു അമ്മിണിയമ്മ നീട്ടി പാടും, ചാമറേ പുഞ്ച പറിച്ചു തിന്നു, നാട്ട പൊരിച്ച ങ്ങു തല്ലി, നാട്ട പൊരിച്ചങ്ങു തല്ലുന്ന നേരം വാലും തുറുത്തവൾ പാഞ്ഞു, വാ ലും തുറുത്തവൾ പായുന്ന നേരം വരമ്പും തടഞ്ഞങ്ങു വീണു, വരമ്പും തടഞ്ഞ ങ്ങു വീഴുന്ന നേരം ആകാശം നോക്കി കരഞ്ഞു, ആകാശം നോക്കി കരയുന്ന നേ രം ഭൂമിയിൽ കണ്ണ് നീർ വീണു, ഭൂമിയിൽ കണ്ണ് നീർ വീഴുന്ന നേരം പാലാഴിയി ൽ ചെന്ന് ചേർന്നു.  പാടുന്ന പാട്ടുകൾക്കനുസ്സരിച്ചു ഗോദാമൂരി ആടിക്കൊണ്ടി രിക്കും. " പാട്ട് തീരുമ്പോൾ നെല്ല്, വെള്ളരിക്ക, ചക്കക്കുരു നാണയം തുടങ്ങിയ  കാണിക്ക നൽകും. അമ്മിണിയമ്മയും സ്വാമിനാഥൻ ചേട്ടനും പോയതോടെ നാ ട്ടിൽ വേടൻ പാട്ടും ഗോദാമൂരി പാട്ടുമില്ല. ഇതൊന്നും ഇന്നുള്ളവർക്കറിവുമി ല്ല, അതൊന്നും അനുഭവിച്ചറിയുവാനുള്ള യോഗവും ഇല്ലാതെ പോയി.

ഞള്ളി ചാത്തുയേട്ടനും, രാമോട്ടിയേട്ടനും കാലത്തെ കാവോടിയും ചുമലിലേറ്റി തലശ്ശേരി വരെ നടക്കും. മീൻ ചന്തയിൽ നിന്നും മീനുവാങ്ങി കാവോടിയിൽ നി റയ്ക്കും. വരുന്ന വഴികളിലെല്ലാം ആവശ്യക്കാർക്ക് മീൻ വിൽക്കും. ചമ്പാട് മു തൽ പാറേമ്മൽ വരേ ചാത്തുയേട്ടൻറെയും രാമോട്ടിയേട്ടൻറെയും മീൻ കഴി ക്കാത്തവർ പഴയ തലമുറയിൽ ആരും ഉണ്ടായിരിക്കില്ല. ഇന്നത്തെ പോലെ അ മോണിയയോ മായമോ ഉള്ള മീനായിരുന്നില്ല, കടലിൽ നിന്നും പിടിച്ചെടുത്ത ഒ രു കലർപ്പുമില്ലാത്ത ശുദ്ധ മീനാണ് കിട്ടിയിരുന്നത്.   

കൈത്തറി തുണി നെയ്ത്തു തകൃതിയായി നടക്കുന്ന കാലം എഴുപതുകളിൽ ആ ണെന്ന് തോന്നുന്നു, കോറ തുണികൾക്ക് വൻ മാർക്കറ്റ്‌ ഉണ്ടായിരുന്നു. മൊകേരി കടയപ്രം  തെരുവിൽ കൂടി കോറ നെയ്ത്തിൻറെ സുവർണ്ണ കാലങ്ങളിൽ രണ്ടു പേർ പരസ്പ്പരം സംസാരിച്ചുകൊണ്ട് പോകാൻ പറ്റില്ലായിരുന്നു, ഒരാൾ പറ യുന്നതെന്തെന്നു മറ്റേ ആൾക്ക് കേൾക്കാൻ പറ്റില്ല.  എല്ലാ വീടുകളിൽ നിന്നും തു ണി നയ്യുമ്പോൾ നൂൽ ചുറ്റിയ നല്ലികൾ ഓടത്തിൽ ഇടവും വലവും ഓടുന്ന ഒച്ച   കൊണ്ട് എപ്പോഴും ശബ്ദ മുഖരിതമായിരുന്നു, മഘം എന്ന പേരിലാണ് കൈത്ത റി നയ്യുന്ന വൈദ്യുതി ആവശ്യമില്ലാത്ത കൈകാലുകൾ കൊണ്ട് പ്രവർത്തിക്കു ന്ന മെഷിൻ അറിയപ്പെട്ടിരുന്നത്. കണ്ണൂർ ജില്ലയിലെ എല്ലാ നെയ്ത് തെരുവുക ളുടെയും അവസ്ഥ ഇത് തന്നെയായിരുന്നു.

എല്ലാ നെയ്ത് തെരുവ്കളിലും മഹാഗണപതി ക്ഷേത്രങ്ങൾ ഉണ്ടാകും,  വിഘ്‌ നേശ്വരനാണ് നെയ്തു കുലത്തൊഴിലാക്കിയവരുടെ ഇഷ്ട ദൈവം, രാവിലേയും വൈകുന്നേരങ്ങളിലും ശംഖ് വിളിയും പൂജയും നടക്കും മഹാ ശിവരാത്രി ക്കും, ധനു പത്തിനും പ്രതേക പൂജകളും ഉത്സവങ്ങളും നടക്കും.


കോറയുടെ സുവർണ്ണ കാലം തെരുവ്‌കളുടെയും കൈത്തറി നൈത്തുകാരുടെ യും സുവർണ്ണകാലമായിരുന്നു. നൈത്തുകാരുടെ ജീവിത നിലവാരം നല്ല നില യിൽ ഉയർന്നു, അതോടെ തെരുവിനു പുറത്തുള്ളവരും കൈത്തറി നെയ്ത് ലേക്ക് തിരിഞ്ഞു. തൊഴിൽ ഇല്ലാത്തവർക്കു കൂടുതൽ ഒന്നും ആലോചിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. പെട്ടന്ന് തന്നെ നെയ്ത് പഠിച്ചു ഒരു മഘവും  വാങ്ങി വീട്ടിൽ തന്നെ നെയ്ത്പണി  തുടങ്ങും.

കൈത്തറിയെ സംരക്ഷിക്കുകയെന്ന ഉദ്ദേശത്തോടെ  പ്രധാനമന്ത്രിയായിരുന്ന ശ്രീ മതി ഇന്ദിര ഗാന്ധി ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചിൽ പ്രഖ്യാ പിച്ച ഇരുപതിന പരിപാടിയിൽ കൈത്തറിയെയും ഉൾപ്പെടുത്തി. പെട്ടന്നുള്ള പ്രഖ്യാപനത്തിൽ നൂലിൻറെ വിതരണത്തിലും തുണികളുടെ സംഭരണത്തിലും ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാവുകയും തുടർന്ന് താൽക്കാലികമായ ഒരു സ്തംഭനാവസ്ഥയും സംജാതമായി. ഇരുപതിന പരിപാടിയുടെ ഗുണങ്ങളെ കുറിച്ച് വേണ്ട പോലെ പഠനം നടത്താതെ  എല്ലാ ഭാഗങ്ങളിൽ നിന്നും ഉയർന്നു വന്ന വിമർശനം  ചെറുകിട വ്യവസായികളായിരുന്ന നെയ്ത്കാരെ പരിഭ്രമ ത്തിലാക്കി. തുടർന്ന് ഭൂരിഭാഗം പേരും കൈത്തറി ഉപേക്ഷിക്കുകയും മറ്റു തൊ ഴിലുകളിൽ ഏർപ്പെടുകയും ചെയ്തു.


അടുത്ത കാലത്ത് ഞാൻ ചങ്ങാതിയുമൊത്ത് കടയപ്പ്രം തെരുവിൽ കൂടി പാറേ മ്മലിലേക്കു പോകുമ്പോൾ തെരുവിൻറെ  മാറ്റം എനിക്ക് വിശ്വസ്സിക്കാൻ പറ്റു ന്നതിലും അപ്പുറത്തായിരുന്നു. എല്ലായിടത്തും വല്ലാത്ത ഒരു മൂകത ബാധിച്ച പോലെ എനിക്കു തോന്നി. ഒച്ചയും അനക്കവും ഇല്ല, എവിടെയും മഘത്തിൻറെ ഒച്ചയില്ല. വല്ലാത്ത നിശബ്ധത. കൂട്ട് കുടുംബം അവസാനിച്ചപ്പോൾ  തെരുവിന് പുറത്തും നെയ്തുകാർ താമസിക്കാനും തുടങ്ങി, കൂടാതെ കുല തോഴിലിൽ നിന്നും പുതിയ തല മുറ മറ്റു പല തോഴിലിലും സജീവമായി ഇറങ്ങിയിരി ക്കുന്നു.

കൈത്തറിയും കോറയുമെല്ലാം കേരളത്തിൽ നിന്നും നാട് നീങ്ങിയെങ്കിലും മ ഹാരാഷ്ട്രയിലെ മാലേഗാവ്, മൻമ്മാഡ് അടക്കം പല ഭാഗങ്ങളിലും, മറ്റു പല സംസ്ഥാനങ്ങളിലും സജീവമായി തന്നെ ഇപ്പോഴും നിലനിൽക്കുന്നു, അന്നത്തെ താൽക്കാലിക പ്രതി സന്ധിയിൽ പിടിച്ചു നിന്നവരെല്ലാം ഇന്ന് വലിയ വ്യവ സായികളായി മാറുകയും ചെയ്തു.

ഗ്രാമത്തിലെ മക്കൾക്ക് ഔശര്യമേകാൻ എല്ലാ കാലത്തും മണ്ടോളയിലെ അങ്ക ക്കാരനും, കൂരാറ കുമ്മലെ കുട്ടിച്ചാത്തനും ആടിത്തിമിർക്കുന്നു. പൊതിയുള്ള തിൽ ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹവും പ്രതിഷ്ടാ ദിന വാർഷികവും നടക്കുന്നു. കടേപ്രം ഗണപതി ക്ഷേത്രത്തിലും പുനഃ പ്രതി ഷ്ഠ ദിന ആഘോഷങ്ങളും നടക്കുന്നു. കൊങ്കച്ചി പുഴ സകല പ്രതാപങ്ങളും എടുത്ത് കാട്ടി കര കവിഞ്ഞൊഴുകുന്നു. കാലം കരവിരുത് തെളിയിച്ചു കൊണ്ട് സൃഷ്ട്ടികൾ വിപുലപ്പെടുത്തുന്നു.   

ഇത് ഒരു കാലഘട്ടത്തിൻറെ കഥയാണ്, നശിക്കപ്പെടുന്ന, ഗ്രാമീണത നഷ്ടമായി ക്കൊണ്ടിരിക്കുന്ന,  ഗ്രാമങ്ങളുടെ കഥയാണ്, സുന്ദര സുരഭിലമായിരുന്ന ഒരു കാലത്തിൻറെ കഥ, ഒരു ഗ്രാമത്തിൻറെ കഥ. അതിരാണിയും തൊട്ടാവാടിയും നിറഞ്ഞ വയൽ വരമ്പിലൂടെ നടക്കുമ്പോൾ കാലുകൾക്കു വല്ലാത്ത തളർച്ച തോന്നുന്നു. കണ്ണിൽ പൊടിഞ്ഞ രണ്ടു തുള്ളി ജലകണങ്ങളുമായി തപ്ത സ്മൃതികളുടെ തടവുകാരനായി ഞാൻ നടന്നു...................

ജയരാജൻ കൂട്ടായി .

Wednesday, 12 April 2017

അറിയപ്പെടാത്ത പൊയിലൂർ

                                             അറിയപ്പെടാത്ത പൊയിലൂർ


പൊയിലൂർ, കണ്ണൂർ ജില്ലയിൽ നിന്നും നാൽപ്പത്തി ഒന്നര കിലോ മീറ്റർ ദൂരത്തി ലും, തലശ്ശേരിയിൽ നിന്നും ഇരുപതേ കാൽ കിലോമീറ്റർ ദൂരത്തിലുമായി സ്ഥി തി ചെയ്യുന്ന പ്രകൃതി രമണീയമായ സ്ഥലം. നാൽപ്പത് വർഷങ്ങൾക്കു മുമ്പ് പാ നൂരിൽ നിന്നും ബസ്സിൽ പൊയിലൂരിലേക്കു യാത്ര ചെയ്യുമ്പോൾ കണ്ണിനു കുളി രേകുന്ന കാഴ്ചകളായിരുന്നു. ഇടവും വലവും നിബിഡ വനങ്ങളായിരുന്നു. ഏ തു കാലാവസ്ഥയിലും നല്ല കുളിരേകുന്ന നാടായിരുന്നു പൊയിലൂർ. ഇവിടെ അറിയപ്പെടാത്ത പൊയിലൂർ എന്ന് എഴുതിയതിൽ തെറ്റിദ്ധരിക്കാതിരിക്കുക, തീർച്ചയായും പൊയിലൂർ അറിയപ്പെടുന്ന നാട് തന്നെ, എന്നാൽ ഇന്നത്തെ തല മുറയ്ക്ക് അറിയാത്ത ഒരു പാട് കാര്യങ്ങളും കഥകളും പൊയിലൂരിന് മാത്രം സ്വന്തമായിട്ടുണ്ട്. അതിൽ എനിക്കറിയാവുന്ന ചിലത് മാത്രം ചുരുക്കമായി വി വരിക്കട്ടെ.

എൻറെ അമ്മുമ്മയുടെ ചേച്ചിമാരിൽ ഒരാളായ വാച്ചാക്കൽ കൂട്ടായി ചിരുത യെ കല്ല്യാണം കഴിച്ചത് പൊയിലൂരിലുള്ള മൊട്ടെമ്മെൽ കുഞ്ഞിരാമൻ വൈ ദ്യരായിരുന്നു. പാരമ്പര്യ വൈദ്യന്മാരുടെ കുടുംബവുമായിരുന്ന മൊട്ടേമ്മൽ കുടുംബാംഗങ്ങൾ  ആ കാലത്ത് നാട്ടിലെ മുടിചൂടാമന്നന്മാരുമായിരുന്നു. അറു ന്നൂറോളം ഏക്കർ കരപ്പറമ്പും, അത്രയും കണ്ടങ്ങളും, കൂടാതെ പല ഏക്കർ കൃ ഷി ഭൂമി കുടിയാന്മാരുടെ കൈവശവും മൊട്ടേമ്മൽ കുഞ്ഞിരാമൻ വൈദ്യർ ക്ക് സ്വന്തമായുണ്ടായിരുന്നു.

മൊട്ടേമ്മൽ വീട്ടിൽ കൊയ്ത് കഴിഞ്ഞാൽ നെല്ല് നിറച്ചു സൂക്ഷിക്കുവാൻ പന്ത്ര ണ്ടോളം പത്തായങ്ങളും, പത്തായപ്പുരകളും, കറ്റ മെതിക്കാനും തൂറ്റാനുമുള്ള  നെൽപ്പുരകളും ഉണ്ടായിരുന്നു. (നെല്ലും പുല്ലും, തൂളിയും വേർതിരിക്കുന്നതി നു തൂറ്റുകയെന്നു പറയും ) കുരുമുളക് സൂക്ഷിക്കുവാൻ മാത്രം രണ്ടു പത്തായ ങ്ങളും ഉണ്ടായിരുന്നു. നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന കൃഷി ഭൂമി യും, ഒരു നാട് മുഴുവൻ സ്വന്തമായും കൊണ്ട് നടന്നിരുന്ന കുഞ്ഞിരാമൻ വൈദ്യ രുടെ മക്കളെല്ലാവരും പ്രതാപശാലികളുമായിരുന്നു.

ചിരുത അ മ്മൂമ്മക്ക്‌ ആറ് ആൺ മക്കളും മൂന്ന് പെൺമക്കളുമായി രുന്നു. (മൊ ട്ടേമ്മൽ കുഞ്ഞാപ്പു വൈദ്യർ, മൊട്ടേമ്മൽ ചന്തു വൈദ്യർ, മൊട്ടേമ്മൽ ചീരു, മൊട്ടേമ്മൽ ഗോവിന്ദൻ വൈദ്യർ, മൊട്ടേമ്മൽ കുഞ്ഞിയെന്നു വിളിക്കുന്ന ജാന കി, മൊട്ടേമ്മൽ ശങ്കരൻ വൈദ്യർ, മൊട്ടേമ്മൽ കുഞ്ചിര, മൊട്ടേമ്മൽ കൃഷ്ണൻ, മൊട്ടേമ്മൽ ദാമു.) മക്കളിൽ ആറാമനായ മൊട്ടെമ്മൽ ശങ്കരൻ വൈദ്യർ, കുറേ ക്കാലം അമ്മയുടെ തറവാടായ കൂരാറ കടയപ്ര ത്തെ വാച്ചാക്കൽ വീട്ടിലായി രുന്നു താമസ്സിച്ചിരുന്നത്. അത് കൊണ്ട് തന്നെ പൊയിലൂ ർ ഭാഗങ്ങളിൽ മൊട്ടേ മ്മൽ ശങ്കരൻ വൈദ്യർ എന്നും, കൂരാറ മൊകേരി ആറ്റു പുറം ഭാഗങ്ങളിൽ വാ ച്ചാക്കൽ ശങ്കരൻ വൈദ്യർ എന്നും അറിയപ്പെട്ടിരുന്നു


 അറിയപ്പെടുന്ന ആയുർവ്വേദ, മർമ്മ ചികിൽസ്സകനായിരുന്ന ശങ്കരൻ വൈദ്യർ ക്ക് പൊയിലൂരിലോ, മൊകേരി, കൂരാറ ഭാഗങ്ങളിലോ പകരക്കാരനായി ആരു മില്ലായിരുന്നു. അതുകൊണ്ടു തന്നെ സ്വന്തം ക ഴിവിൽ അൽപ്പം ഗർവ്വും ഉണ്ടാ യിരുന്നു. ആരുടെ മുന്നിലും തലയുയർത്തി നിൽക്കണമെന്ന വാശിക്കാരനുമാ യിരുന്നു. ജീവൻ പോയാലും പറയുന്ന വാക്കിലും പ്രവർത്തിയിലും ഉറച്ചു നി ൽക്കുമായിരുന്നു. വല്ല അസുഖങ്ങൾ വന്നാൽ പോലും ആരെയും അ റിയിക്കാ തെയും, അന്നന്നത്തെ കാര്യങ്ങൾ മുടക്കം കൂടാതെയും ചെയ്യുകയെന്നതും ഒരു വാശിയായിരുന്നു, കാരണം ശങ്കരൻ വൈദ്യർക്ക് അസുഖം വരില്ലെന്നത് ജനങ്ങ ളിൽ ഉണ്ടായിരുന്ന ഒരു ദൃഢ വിശ്വാസ്സമായിരുന്നു.

ഒരിക്കൽ കലശലായ  പനി കാരണം എഴുന്നേൽക്കാൻ പോലും പറ്റാത്ത അവ സ്ഥയിലും തലേ ദിവസ്സത്തെ  തീരുമാന പ്രകാരമുള്ള ഒരു രോഗിയുടെ വീട്ടിൽ ചികിൽസ്സക്കു പോയി. ചികിൽസ്സ കഴിഞ്ഞു തിരിച്ചു വരുന്ന വഴിയിൽ പനി യുടെ കടുപ്പം കൊണ്ട് നടക്കാൻ പറ്റാത്ത അവസ്ഥയിലായി. മുന്നോട്ട് നടക്കാൻ പറ്റാത്ത അവസ്ഥയിലും ഏതെങ്കിലും വീട്ടിൽ കയറി വെള്ളം ചോദിക്കാനോ, വിശ്രമിക്കാനോ മിനക്കെട്ടില്ല, അവിടേയും സ്വന്തം അഭിമാനം വ്രണപ്പെടുമോ എന്ന ചിന്തയായിരുന്നു. ക്ഷീണം തീർക്കാൻ അടുത്തു കണ്ട മരത്തണലിൽ അൽ പ്പം വിശ്രമിക്കാനിരുന്നു, കൂട്ടത്തിൽ ചെറുതായൊന്നു മയങ്ങുകയും ചെയ്തു. അപ്പോൾ അത് വഴി വന്ന ഒരു പരിചയക്കാരൻ വൈദ്യരുടെ ഇരിപ്പ് കണ്ടു എ ന്തോ പന്തി കേടു  പോലെ തോന്നുകയും "അയ്യോ എന്താ വൈദ്യരും ഇരുന്നു പോയോ" എന്ന് ചോ ദിച്ചു.

ചോദ്യത്തിൽ ഒരു പരിഹാസ്സച്ചുവ മണത്തറിഞ്ഞ വൈദ്യർ  "ആ നീ എൻറെ ക യ്യൊന്നു പിടിച്ചേ" എന്ന് പറഞ്ഞു. കൈ പിടി ച്ചുയർത്തിയത് മാത്രമേ അയാൾ ക്ക് ഓർമ്മയുള്ളൂ. കൈ പിടിച്ചുയർത്തിയ പരിചയക്കാരൻ കുനിഞ്ഞു നിന്ന നിൽപ്പിൽ നിന്നും അനങ്ങാൻ  പറ്റാതെ അവിടെ തന്നെ നിൽപ്പായി. "ഞാൻ വൈ കീട്ട് വരുന്നത് വരെ നീ ഇവിടെ നിന്നാൽ മതി എന്ന് പറഞ്ഞു കൊണ്ട് വൈദ്യർ നടന്നു പോയി. എന്നാൽ പിന്നീട് കുറച്ചു നേരത്തിനു ശേഷം മനസ്സലിയുകയും തിരിച്ചു വന്നു ആളുടെ കയ്യിൽ പിടിച്ചു വീണ്ടും ഒന്ന് ഉയർത്തിയതിൽ പിന്നെ യാണ് ആയാൾക്ക് അനങ്ങാനോ, തിരിച്ചു നടന്നു പോകാനോ പറ്റിയുള്ളൂ.

പോകുന്ന പോക്കിൽ മേലിൽ ശങ്കരൻ വൈദ്യരെ കളിയാക്കരുതെന്ന താക്കീതും നൽകി വൈദ്യരും തിരിച്ചു പോയി. മർമ്മ സ്ഥാനങ്ങൾ കൃത്യമായി അറിയാ വുന്ന വൈദ്യർ നടത്തിയ ഏതോ ഒരു പ്രയോഗമായിരുന്നു അത്. അതിൽ പി ന്നെ ശങ്കരൻ വൈദ്യരെ നാട്ടുകാർക്ക് ഭയമായിരുന്നു, എല്ലാം എൻറെ അമ്മുമ്മ യും, അമ്മയും, വാച്ചാക്കൽ വീടിൻറെ അയൽ വാസ്സികളായ ഇല്ലത്ത് ബിയ്യാ ത്തുമ്മയും, കൊച്ചേൻറെവിട നബീസ്സയിത്തയും  പറഞ്ഞു കേട്ട കഥകളാണ്. ഞാ ൻ കുട്ടിയായിരുന്നതിനാൽ എനിക്ക് കൂടുതൽ അറിയാമായിരുന്നില്ല. എന്നാൽ എൻറെ കുട്ടിക്കാലത്തും വാച്ചാക്കൽ ശങ്കരൻ വൈദ്യരുടെ വീര കഥകൾ അന്ന ത്തെ പഴയ തലമുറയിൽ നിന്നും ധാരാളം കേട്ടിട്ടുമുണ്ട്. പാവപ്പെട്ടവർക്ക് സൗജ ന്യമായി ചികിൽസ്സ നൽകുകയായാൽ ജനങ്ങൾക്ക് ഭയമുണ്ടായിരുന്നെങ്കിലും  എല്ലാവർക്കും ശങ്കരൻ വൈദ്യർ പ്രിയങ്കരനായിരുന്നു.


ഈ കാലങ്ങളിൽ ഞങ്ങൾ ചുണ്ടങ്ങാപ്പൊയിലിലെ കീരങ്ങാട്ടിലുള്ള വടക്കയിൽ നമ്പ്യാരുടെ വാടക വീട്ടിലായിരുന്നു താമസ്സം. വാച്ചാക്കൽ വീടിൻറെ കിഴക്ക് വ ശത്തായി എൻറെ അമ്മക്ക് വേണ്ടി അമ്മയുടെ അച്ഛനായ "പടിക്കോത്താൻ" എ ന്ന പേരിലറിയപ്പെടുന്ന പടിക്കോത്ത് നടമ്മൽ കുഞ്ഞിമ്മന്നൻ സ്ഥലം വാങ്ങിയി രുന്നു. (ഫ്രഞ്ച് ഭരണ കാലത്ത് പന്തക്കലിലെ അഡ്മിനിസ്ട്രേറ്റർ പദവി വഹിച്ച ആളായിരുന്നു പടിക്കോത്താൻ). മരിച്ചു വർഷങ്ങൾ അൻപത് കഴിഞ്ഞെങ്കി ലും ഇന്നും പന്തക്കൽ ഭാഗങ്ങളിൽ പടിക്കോത്താൻറെ പേരും, പടിക്കൊത്ത് വീ ടും അറിയാത്തവർ ആരുമില്ല. പറമ്പിലെ കാര്യങ്ങൾ നോക്കാൻ എൻറെ അച്ഛ നായ കുഞ്ഞാപ്പു വൈദ്യർ ഇടയ്ക്കിടെ വാച്ചാക്കൽ കിഴക്കയിൽ പറമ്പിൽ പോകും.

രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസ്സങ്ങൾ കാരണം ശങ്കരൻ വൈദ്യർ എൻറെ അച്ഛനോട് മിണ്ടാറില്ലായിരുന്നു. ആയിടക്ക് ശങ്കരൻ വൈദ്യർ കലശലായ അ
സുഖത്താൽ കിടപ്പിലായി, എഴുന്നേൽക്കാനോ നടക്കാനോ പറ്റാതെ തീർത്തും അവശനായി ശങ്കരൻ വൈദ്യർ കിടപ്പിലായപ്പോഴാണ് ശങ്കരൻ വൈദ്യർക്കും  അസുഖം വരുമെന്ന് നാട്ടുകാർക്ക് മനസ്സിലായത്. ആയുർവേദ വിദഗ്ധനായി രുന്ന എൻറെ അച്ഛനും ഇടയ്ക്കിടെ പറയുമായിരുന്നു ശങ്കരൻ വൈദ്യർക്കും അസുഖം വരുമെന്ന കാര്യം ഉൾക്കൊള്ളാനാകുന്നില്ലായെന്നു. (ആയിരത്തി തൊ ള്ളായിരത്തി അൻപത്തി നാലിൽ ആയുർവേദത്തിൽ ഡിപ്ലോമയും, ആയുർവേ ദത്തിൻറെ മൂലഗ്രന്ഥമാ യ അഷ്ടാംഗഹൃദയവും മനഃപാഠമായിരുന്ന എൻറെ അച്ഛനായിരുന്നു ചൂര്യൻ കു ഞ്ഞാപ്പു വൈദ്യർ (പാട്ട്യം കൊട്ടയോടിയായിരു ന്നു അച്ഛ ൻറെ സ്വദേശവും ജൻമ്മ നാടും). (ആൾ ഇന്ത്യ മെഡിക്കൽ കോളേജ് മ ലബാർ ഡിസ്ട്രിക്ട്, ഇപ്പോൾ ഈ മെഡിക്കൽ കോളേജ് നിലവിലില്ല) "വൈദ്യ രത്‌നം" എന്ന പേരിലായിരുന്നു ബിരുദ സട്ടിഫിക്കറ്റ്. ഇങ്ങിനെയുള്ള എൻറെ അച്ഛനും വിശ്വസ്സിക്കാൻ പ്രയാസ്സമായിരുന്നു ശങ്കരൻ വൈദ്യർക്ക് അസുഖം വരുമെന്ന കാര്യം. അത്രയ്ക്കും അതികായനായിരുന്നു ശങ്കരൻ വൈദ്യർ.

പതിവ് പോലെ വാച്ചാക്കൽ കിഴക്കേ പറമ്പിലെ കാര്യങ്ങൾ നോക്കാൻ എൻറെ അച്ഛൻ ഒരു ദിവസ്സം പോയതായിരുന്നു. വാച്ചാക്കൽ വീട്ടിൽ നിന്നും കിടന്ന കിട പ്പിൽ ശങ്കരൻ വൈദ്യർ അച്ഛനെ കാണുകയും എത്രയോ വർഷങ്ങൾക്കു ശേഷം അടുത്തേക്ക് വിളിക്കുകയും ചെയ്തു. അച്ഛൻ അടുത്തെത്തിയ ഉടനെ കയ്യിൽ ക യറി പിടിച്ചു വിതുമ്പി കൊണ്ട് " ഞാൻ നിന്നോട് ഒരു പാട് തെറ്റുകൾ ചെയ്യുക യും, അനാവശ്യമായി ചീത്ത വിളിക്കുകയും ചെയ്തിട്ടുണ്ട്, എന്നാലും നീ എ ന്നോട് ഒരിക്കലും തിരിച്ചു പറയുകയോ, പ്രവർത്തിക്കുകയോ ചെയ്തില്ല, നീ എന്നോട് ക്ഷമിക്കണമെന്നും അഥവാ ക്ഷമിച്ചെങ്കിൽ ഒരു ഗ്ലാസ്സ് വെള്ളം നിൻറെ കൈകൊണ്ടു എനിക്ക് തരണമെന്നും പറഞ്ഞു. അച്ഛൻ ഗ്ലാസ്സിലെടുത്ത് വായിലേ ക്കൊഴിച്ചു കൊടുത്ത വെള്ളം പകുതി കുടിക്കുമ്പോഴേക്കും ദീർഘമായി ഒരു ശ്വാസ്സം എടുക്കുകയും കണ്ണുകൾ അടയുകയും ചെയ്തു. അച്ഛന് രണ്ടു വാക്ക് പറയാനുള്ള അവസ്സരം പോലും കൊടുക്കാതെ ശങ്കരൻ വൈദ്യരുടെ ഭൂമിയി ലെ യാത്ര അവിടെ അവസാനിക്കുകയായിരുന്നു. അച്ഛനോടോപ്പോം പൊയിലൂ രിലും, മൊകേരി, കൂരാറ, ആറ്റുപുറം ഭാഗങ്ങളിലുമുള്ള ജനങ്ങളെ കണ്ണീരിലാ ഴ്ത്തിയാണ് ശങ്കരൻ വൈദ്യർ വിടവാങ്ങിയത്.

മക്കളിൽ മൂന്നാമത്തെയാളായ ചീരുവിനെ കല്യാണം കഴിച്ചത് ചൊക്ലിയിലെ പ്രശസ്തരായ ഊരാച്ചേരി ഗുരുനാഥന്മാരുടെ വീട്ടിലായിരുന്നു. ഊരാച്ചേരി അച്യുതനായിരുന്നു ചീരു അമ്മുമ്മയുടെ ഭർത്താവ്. ചൊക്ളിയിൽ പൊതു വെ തന്നെ പ്രശസ്തരായിരുന്ന ഊരാച്ചേരി ഗുരുനാഥന്മാർ ഡോക്ടർ ഹെർമൻ ഗുണ്ടർട്ടിനെ സംസ്കൃതവും, മലയാളവും പഠിപ്പിക്കുകവഴി കേരള ചരിത്ര ത്തിൽ തന്നെ ഇടം പിടിക്കുകയും ചെയ്തു.

കുഞ്ഞിയെന്ന ജാനകിയെ കല്ല്യാണം കഴിച്ചത് എരഞ്ഞോളിയിലെ പ്രശസ്തമാ യ അമ്പലത്തുംകണ്ടി കൃഷ്ണൻ ഗുരുക്കളായിരുന്നു. തലശ്ശേരി നാട്ടിലെ അറിയ പ്പെടുന്ന തടവൽ, തിരുമ്മ്‌, മർമ്മ ചികിത്സ വിദഗ്ധനായിരുന്നു ഗുരുക്കൾ. മൊ ട്ടേമ്മൽ കുഞ്ചിരയെ വിവാഹം കഴിച്ചത് പത്തായ കുന്നിലെ മരുതി ഗോവിന്ദൻ മാസ്റ്ററായിരു ന്നു. മൊട്ടേമ്മൽ കൃഷ്ണൻ ചെറുപ്രായത്തിൽ തന്നെ സിംഗപ്പൂരി ലേക്ക് പോകുകയും, അവിടെ പൗരതം സ്വീകരിക്കുകയും, സിംഗപ്പൂർ സ്വദേശി യെ വിവാഹം കഴിക്കുകയും ചെയ്തു. പിന്നീടൊരിക്കലും നാട്ടിലേക്ക് വരുക യും ചെ യ്തില്ല. വർഷങ്ങൾക്ക് മുമ്പ് സിംഗപ്പൂരിൽ വച്ച് തന്നെ മരണമടയുക യും ചെയ്തു. മക്കൾക്കോ മരുമക്കൾക്കോ ഇന്ത്യയിൽ ആരുമായും പരസ്പര ബന്ധമൊ, പരിചയമോയില്ല, അവർ ഇപ്പോഴും സിംഗപ്പൂരിൽ ജീവിക്കുന്നു.

മക്കളിൽ ഇളയവനായ മൊട്ടേമ്മൽ ദാമു വിവാഹം കഴിച്ചത് തലശ്ശേരിയിൽ അന്നും ഇന്നും പ്രശസ്തമായ പുല്ലമ്പിൽ വീട്ടിലായിരുന്നു. കുറച്ചു വർഷങ്ങ ൾക്കു മുമ്പ് പുല്ലമ്പിൽ വീട്ടിൽ വച്ച് തന്നെ മരണമടഞ്ഞതായി അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. മക്കൾ കോഴിക്കോട് ജില്ലയിൽ താമസ്സമുണ്ടെ ന്നും അറിയാൻ കഴിഞ്ഞു.


 മക്കളിൽ നാലാമനായിരുന്നു ഏറ്റവും കൂടുതൽ പ്രശസ്തനായിരുന്ന മൊട്ടെ മ്മെൽ ഗോവിന്ദൻ വൈദ്യർ. ഒരു കാലത്ത് പോയിലൂരിലും, പാനൂരിലും രാ ഷ്ട്രിയ, സാംസ്കാരിക രംഗത്ത് വളരെ സജീവമായിരുന്ന ഗോവിന്ദൻ വൈദ്യർ പാനൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ  പി ആർ കുറുപ്പിനു എതിരായി മൽസ്സ രിക്കുകയും ചെയ്തിട്ടുണ്ട്. വോട്ടെണ്ണിയപ്പോൾ പി ആർ കുറുപ്പ് വിജയിക്കുക യും ചെയ്തു എതിർ സ്ഥാനാർത്തി മൊട്ടമ്മെൽ ഗോവിന്ദൻ വൈദ്യർക്കു കിട്ടി യത് അറുപത്തി ഒൻപതു വോട്ടായി രുന്നു.

രാഷ്ട്രിയ പ്രവർത്തനത്തി ൻറെ ഭാഗമായി പലപ്പോഴും പല കേസ്സുകളും ഉണ്ടാ വുകയും ചെയ്തിരുന്നു. ആ കാലങ്ങളിൽ തലശ്ശേരിയിൽ പ്രാക്ടീസ് ചെയ്തു കൊണ്ടിരുന്ന ജ സ്റ്റീസ് വി ആർ കൃഷ്ണ അയ്യരാണ് ഗോവിന്ദൻ വൈദ്യരുടെ  എ ല്ലാ കേസ്സുകളും വാദിച്ചിരുന്നത്. സ്വന്തം സഹോദരന് തുല്യമായിരുന്നു കൃഷ്ണ യ്യരും, ഗോവിന്ദൻ വൈദ്യരും തമ്മിലുള്ള സൗഹൃദം. പല ആപൽ ഘട്ടങ്ങളി ലും കൃഷ്ണയ്യരായിരുന്നു ഗോവിന്ദൻ വൈദ്യരെ രക്ഷിച്ചിരുന്നത്. ഒരിക്കൽ കോഴിക്കോട് നിന്നും തലശ്ശേരിക്കു വരുന്ന വഴിയിൽ തലശ്ശേരി വണ്ടിയിറങ്ങു മ്പോൾ വൈദ്യരെ ആക്രമിക്കാൻ പ്രതിയോഗികൾ തീരുമാനിക്കുകയും, ആ കാ ര്യങ്ങൾ മുൻ കൂട്ടി അറിഞ്ഞ കൃഷ്ണയ്യർ വൈദ്യരെ വടകര സ്റ്റേഷനിൽ ഇറക്കി രക്ഷപ്പെടുത്തുകയും ചെയ്തു. മൊട്ടെമ്മെൽ ഗോവി ന്ദൻ വൈദ്യരും ജസ്റ്റിസ് കൃ ഷ്ണ അയ്യരും ആ കാലത്ത് വളരെ നല്ല സുഹൃത്തു ക്കളായിരു ന്നു.

എന്നാൽ പിന്നീടൊരിക്കൽ പ്രതിയോഗികൾ ഒരുക്കിയ ഒരു പദ്ധതിയുടെ  ഭാഗ മായി പോയിലൂരിൽ വച്ചു ഇരുപത്തി അഞ്ചു പേരടങ്ങുന്ന ഒരു സംഘം മർദ്ദി ക്കുകയും അതോടെ രണ്ടു ചെവികളുടെ കേൾവിയും നഷ്ടമാവുകയും, കണ്ണിനേ റ്റ പരിക്ക് കാരണം  കാഴ്ച ശക്തി കുറയുകയും ചെയ്തു.  എന്നാലും ഇരുപ ത്തിയഞ്ചിൽ പതിനെട്ട് പേരെ കല്ലെറിഞ്ഞു വീഴ്ത്തിയ ശേഷമാണ് ഗോവിന്ദൻ വൈദ്യർ അവശനായതും വീണു പോയതും. മർദ്ദനത്തെ തുടർന്ന്   പലതരം ശാ രീരികമായ അവശതകളും ഉണ്ടാവുകയും ചെയ്തു.അതോടെ പൊതു പ്രവർ ത്തനം അവസ്സാനിപ്പിക്കുകയും, ജീവിതത്തിൽ ഒരു തരം അലസ്സത ബാധിക്കുക യും ചെയ്തു, അതിൽ പിന്നെ അവിവാഹിതനായി വയസ്സായ അമ്മയെ പരിച രിച്ചും കഴിഞ്ഞു പോന്നു. അമ്മ കൂടി മരിച്ച പ്പോൾ കുറച്ചു കാലം എരഞ്ഞോ ളിയിലുള്ള സഹോദരിയായ കുഞ്ഞി എന്ന് വിളിക്കുന്ന ജാനകിയുടെ വീട്ടിൽ കഴിഞ്ഞു. (എരഞ്ഞോളിയിലുള്ള  അമ്പലത്തുംകണ്ടി കൃഷ്ണൻ ഗുരു ക്കളുടെ വീട്ടിൽ) ഗോവിന്ദൻ വൈദ്യർക്ക് ഭാഗം വച്ച് കിട്ടിയ അളവറ്റ സ്വത്തു ക്കൾ ഉ ണ്ടായിരുന്നെങ്കിലും അവസ്സാന കാലമായപ്പോൾ എല്ലാത്തിനോടും ഒരു തരം നിസ്സംഗതയായിരുന്നു. (അവസ്സാന കാലത്ത് നാൽപ്പത് ഏക്കർ ഭൂമി സ്വന്ത മായു ണ്ടായിരുന്നു)

 തുടർന്ന് ലൌകീക ജീവിതത്തോട് മടുപ്പ് തോന്നുകയും സന്യാസ്സം സ്വീകരിക്കു കയും ശിവാനന്ദ സ്വാമികൾ എന്ന പേര് സ്വീകരി ക്കുകയും ചെയ്തു. സ്വത്ത് വ കകൾ എല്ലാം വിൽക്കുകയും തലശ്ശേരി ജഗന്നാഥ ക്ഷേ ത്രത്തിൻറെ പേരിൽ ബാ ങ്കിൽ നിക്ഷേപിക്കുകയും ചെയ്തു. വർഷത്തിൽ കിട്ടുന്ന പലിശപ്പണം കൊണ്ട് ആൾ ജീവിച്ചിരിക്കുന്ന അത്രയും കാലം ശ്രീ നാരായണ ജയന്തി ദിവസ്സം അമ്പല ത്തിൽ അന്ന ദാനം നടത്താനും അമ്പലവുമായി കരാറുണ്ടാക്കി. അമ്പലത്തിൽ ത ന്നെ ശിവാനന്ദ സ്വാമികളുടെ പേരിൽ ഒരു മുറിയും പണിതുണ്ടാക്കി. അതിൽ കഴിഞ്ഞു പോന്ന ശിവാനന്ദ സ്വാമിക ൾ എന്ന ഗോവിന്ദൻ വൈദ്യരെ ആ കാല ത്ത് ഞാൻ പലപ്പോഴും കാണാൻ പോയിട്ടുണ്ട്. അപ്പോഴെല്ലാം വൈദ്യനാഥപു രം രാമകൃഷ്ണ അയ്യർ എന്ന വി ആർ കൃഷ്ണ അയ്യരുമായുണ്ടായിരുന്ന ഗാഡ മായ സൌഹൃദത്തെ പറ്റി വാതോരാതെ സംസ്സാരിക്കുകയും പഴയ കാര്യങ്ങ ൾ പറഞ്ഞു വീർപ്പു മുട്ടുന്നതും കാണാമായിരുന്നു.

ഞാൻ കാണാൻ ചെല്ലുമ്പോഴെല്ലാം എനിക്ക് രണ്ടു  രൂപ തരും,  ആദ്യമെല്ലാം ര ണ്ടു രൂപ മോഹിച്ചായിരുന്നു എൻറെ കൂടിക്കാഴ്ചകൾ, അത് മനസ്സിലാക്കിയ ശിവാനന്ദ സ്വാമികൾ പിന്നെ ഞാൻ  ചെല്ലുമ്പോൾ ചോദിക്കും, "എന്താടാ നിന ക്ക് രണ്ടു രൂപ വേണമായിരിക്കും അല്ലേയെന്നു" ചോദിച്ചുകൊണ്ട് ചിരിക്കാൻ തുടങ്ങും, എന്നാൽ പിന്നീട് എനിക്ക് രണ്ടു രൂപയായിരുന്നില്ല വേണ്ടിയിരുന്നത് അദ്ദേഹം പറയു ന്ന അനുഭവകഥകൾ കേൾക്കാൻ എനിക്ക് താൽപര്യമായിരു ന്നു, അത് എനിക്ക് ഒരു ആവേശവുമായിരുന്നു. ആ ആവേശമായിരിക്കാം ഇ ന്നും പഴയ കാര്യങ്ങളും, കുടുംബ ബന്ധങ്ങളും അന്വേഷിച്ചുകൊണ്ട്  വേരുകൾ തേടിയുള്ള എൻറെ യാത്രകളും.

ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഏഴിൽ ഞാൻ തുടർ പഠനത്തിനും ജോലിക്കുമായി എൻറെ ചേട്ടൻറെയടുത്ത് ബോംബയിൽ പോയി. കുറച്ചു കാല ങ്ങൾക്ക് ശേഷം, വർഷം ഓർമ്മയില്ല, അമ്മയുടെ ഒരു കത്ത് കിട്ടിയപ്പോൾ അതി ലുള്ള മുഖ്യ വാർത്ത ഗോവിന്ദൻ വൈദ്യരുടെ മരണത്തെക്കുറിച്ചായിരുന്നു. വാർദ്ധക്യ സഹജമായി, ഗുരുതരമായ രോഗബാധിതനായ ശിവാനന്ദ സ്വാമിക ളെ ക്ഷേത്രത്തിനടുത്തുള്ള ഒരു വീട്ടിലേക്കു മാറ്റുകയും അവിടെ വച്ചു മരിക്കു കയുമായിരുന്നു. മരണ വർത്തയറിഞ്ഞു മൊട്ടേമ്മൽ കുടുംബാംഗങ്ങൾ എത്തു കയും ശവ ശരീരം തറവാടായ പൊയിലൂരിലെ മൊട്ടമ്മലിൽ കൊണ്ട് പോയി സംസ്കരിക്കുകയും ചെയ്തു.

വിശ്വാസ്സപരമായി  ക്ഷേത്രത്തിൽ വച്ചു മരിക്കാൻ പാടില്ലാത്തതിനാൽ അന്ത്യ നാളുകളിലായിരുന്നു ക്ഷേത്രത്തിൽ നിന്നും മാറ്റിയത്. ഇത്രയെല്ലാം സ്വത്തും സ മ്പാദ്യങ്ങളുമുണ്ടായിരുന്നിട്ടും അവസ്സാന കാല ജീവിതം തീർത്തും ദുരിതപൂ ർണ്ണമായിരുന്നു. ശിവാനന്ദ സ്വാമികളുടെ (ഗോവിന്ദൻ വൈദ്യരുടെ) മരണശേ ഷം നാട്ടിലില്ലാത്തതിനാൽ ജഗന്നാഥ ക്ഷേത്ര ഉൽസ്സവത്തിനു പോകുവാൻ എനി ക്ക് നീണ്ട കുറെ വർഷങ്ങൾ അവസ്സരം ഉ ണ്ടായിരുന്നില്ല. പിന്നീട് രണ്ടായിരത്തി പതിനഞ്ചിലെ ഉൽസ്സവത്തിനാണ് എനി ക്ക് അതിനുള്ള അവസ്സരം ഉണ്ടായത്. കൂടെ ഉണ്ടായിരുന്ന കുടുംബാഗങ്ങളെ ഒരു ഭാഗത്തു ഇരുത്തി ഞാൻ മുമ്പ് ശി വാനന്ദ സ്വാമികൾ ഉപയോഗിച്ചിരുന്ന മുറിയുടെ മുന്നിലേക്ക് പോയി, അവി ടെ  അൽപ്പനേരം നിന്നു, പിന്നെ കണ്ണുകൾ നി റയുകയും, വിതുമ്പാനും തുടങ്ങി യപ്പോൾ തിരിച്ചൊരു ഓട്ടമായിരുന്നു. കുടും ബാഗങ്ങളുടെ മുന്നിൽ തിരിച്ചെ ത്തി കുറെ മണിക്കൂറുകൾക്കു ശേഷമാണ് എനിക്ക് വായ തുറക്കാനും എന്തെ ങ്കിലും സംസ്സാരിക്കുവാനും പറ്റിയുള്ളൂ.

പൊയിലൂരിൻറെ പൈതൃകം തേടിയുള്ള യാത്രയിൽ വേദവ്യാസ്സ സാഹിത്യ സ മാജം ഞാനുമായി ബന്ധപ്പെടുകയും ഞാൻ എനിക്കറിയാവുന്ന കാര്യങ്ങൾ എ ഴുതുകയും ചെയ്തെങ്കിലും മൊട്ടേമ്മൽ വീട്ടിലെ ഇന്നത്തെ അവകാശി ആരെ ന്നും, വീടിൻറെ അവസ്ഥ എന്തെന്നും അറിയാനുള്ള ആകാംക്ഷ കാരണം വേദ വ്യാസ്സയുടെ പ്രവർത്തക സമിതി അംഗങ്ങളുമായി ഞാൻ എൻറെ ചേട്ടൻ പറ ഞ്ഞു തന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ മൊട്ടേമ്മൽ വീട് തേടി പുറപ്പെട്ടു. കല്ലിക്കണ്ടി ബസ്സിറങ്ങി, പലരോടും വഴി ചോദിച്ചു കൊണ്ട് കാറിൽ വേദ വ്യാ സ്സ അംഗങ്ങളോടോപ്പോം ഓട്ടാനി പ്പുഴയുടെ പാലവും കടന്നു മൊട്ടേമ്മൽ എ ത്തി, ഇന്നത്തെ പാലത്തിൻറെ സ്ഥാന ത്ത് പണ്ട് കാലത്ത് ഓട്ടാനി പുഴക്ക് കുറു കെ ഒരു ചെറിയ അണക്കെട്ടായിരുന്നു. കല്ലിക്കണ്ടിയും തൂവ്വക്കുന്നുമെല്ലാം ആ കാലങ്ങളിൽ പൊയിലൂരിൻറെ ഭാഗം തന്നെയായിരുന്നു.

ഭാഗം വെച്ചപ്പോൾ മൊട്ടേമ്മൽ തറവാടും പറമ്പും കിട്ടിയത് ചൊക്ലിയിലെ ചീ രു അമ്മുമ്മക്കായിരുന്നു. ചീരു അമ്മുമ്മയിൽ നിന്നും ഭാഗം കിട്ടിയതു മകനായ കുഞ്ഞിരാമൻ മാസ്റ്റർക്കുമായിരുന്നു. കുഞ്ഞിരാമൻ മാസ്റ്റർ മുപ്പത്തിയഞ്ചു വർ ഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. ഇപ്പോൾ മകനായ ശരത് മാസ്റ്ററാണ് വീടിൻറെ അ വകാശി. വീട് വാടകക്ക് കൊടുത്തിരിക്കുകയാണ്, വാടകക്കാരുടെ അനുവാദം വാങ്ങി ഞാൻ വീടിൻറെ മുറികളിലെല്ലാം കയറി ഇറങ്ങി. ശരത് മാസ്റ്ററുടെ ഫോൺ നമ്പറും വാങ്ങി തിരിച്ചിറങ്ങി.

ഗഥ കാല സ്മരണയിൽ ഞാൻ വീർപ്പുമുട്ടുകയായിരുന്നു, സർവ്വ വിധ ഔശര്യ ങ്ങളും നിറഞ്ഞു നിന്നിരുന്ന തറവാട്,  ഭാരതം മുഴുവൻ ആദരിക്കുകയും ബഹു മാനിക്കുകയും ചെയ്തിരുന്ന ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവി വരെ എത്തിയ, ജസ്റ്റിസ് വി ആർ കൃഷ്ണയ്യരെ പോലെ  പ്രഗത്ഭരായവർ കയറി ഇറങ്ങിയ മൊ ട്ടേമ്മൽ വീട് വിട്ടിറങ്ങുമ്പോൾ എൻറെ കാലുകൾക്കു വല്ലാത്ത തളർച്ച തോന്നി. എങ്ങും ശൂന്യത പോലെ തോന്നി, കണ്ണിൽ രണ്ടു തുള്ളി ജലകണങ്ങൾ പൊടിഞ്ഞ ത് ആരും കാണാതെ ഒപ്പിയെടുത്തു. അവിടെ ഞാൻ എങ്ങോ വഴിതെറ്റിയ ഒരു യാത്രക്കാരനാവുകയായിരുന്നു.


അടുത്തതായി ശരത് മാസ്റ്ററുടെ വീട്ടിലേക്കായിരുന്നു, ശരത് മാസ്റ്റർ മകളുടെ പ ഠിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി തൃശൂരിൽ ആയിരുന്നു. അമ്മയായ ര തി ചേച്ചിയും, ഭാര്യയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഞാൻ എന്നെ പരിച യപ്പെടുത്തിയപ്പോൾ സന്തോഷവും, സങ്കടവും എല്ലാം കൂടി ഒരു വീർപ്പ് മുട്ടലി ൻറെ അവസ്ഥയിലുമായി. പഴയ ഓർമ്മകളും, ചെറുപ്രായത്തിൽ എൻറെ 'അ മ്മ വാച്ചാക്കൽ ജാനകിയുമായുണ്ടായിരുന്ന സൗഹൃദങ്ങളും രണ്ടു പേരും കൊ ങ്കച്ചി പുഴയിൽ കുളിക്കാൻ പോകാറുള്ള കാര്യങ്ങളും മറ്റു പല പഴയ കാര്യ ങ്ങളും പങ്ക് വച്ച്, പിന്നെ പലപ്പോഴും ആ കണ്ണുകൾ നിറയുകയും ചെയ്തു കൊണ്ടിരുന്നു. യാത്ര പറഞ്ഞു ഞങ്ങൾ കണ്ണിൽ നിന്നും മായുന്നത് വരെ ഞങ്ങൾ പോയ ഭാഗം നോക്കി കൈ വീശ്ശി കാണിക്കുന്നുമുണ്ടായിരുന്നു.

ശരത് മാസ്റ്ററുടെ വീട്ടിൽ നിന്നും കുഞ്ഞിരാമൻ മാസ്റ്ററുടെ അനുജനായ ഡോക്ട ർ രാഘവൻറെ ഫോൺ നമ്പർ വാങ്ങി, പിറ്റേ ദിവസ്സം അദ്ദേഹത്തെ തേടി  തൃക്ക ടാരിപ്പൊയിലിലേക്കു യാത്രയായി. ഇന്ത്യൻ വ്യോമസേനയിൽ നിന്നും വിരമി ച്ച എൺപത്തി എട്ടുകാരനായിരുന്നു ഡോക്ടർ. രണ്ടു, ഇന്ത്യ പാക്കിസ്ഥാൻ യുദ്ധങ്ങളിലും, ഇന്ത്യ ചൈന യുദ്ധത്തിലുമടക്കം മൂന്ന് യുദ്ധങ്ങളിൽ പങ്കെടു ത്ത ഓർമ്മകൾ വിവരിച്ചു. ജോലിയിരിരിക്കുമ്പോൾ തന്നെ ഹോമിയോപ്പതി യിൽ ഡിപ്ലോമാ നേടിയിരുന്നു  വിരമിച്ച ശേഷം തലശ്ശേരിയിൽ പ്രാക്ടീസ് ചെ യ്തിരുന്നു. മക്കളില്ലാതിരുന്നു. ഡോക്ടറുടെ ഭാര്യ പത്ത് വർഷങ്ങൾക്കു മുമ്പ് മരിച്ചപ്പോൾ അമ്മയുടെ അനുജത്തിയായിരുന്ന കുഞ്ചിരയുടെ മകൻ പത്തായ ക്കുന്നിലെ പ്രഭാകരൻറെ മകൻ ഷാനിത്തിനേയും കുടുംബത്തേയും  സഹായ ത്തിനു കൂടെ താമസ്സിപ്പി ക്കുകയായിരുന്നു. ഇപ്പോൾ വീട്ടിൽ രോഗികൾക്ക് സൗ ജന്യ ചികിൽസ നൽകി വരുന്നു.

ഇന്നത്തേതിനേക്കാൾ സുന്ദരസുരഭിലമായ ഒരു കാലം പൊയിലൂരിനുണ്ടായി രുന്നു. സമ്പത് സമൃദ്ധമായിരുന്ന കാർഷിക രംഗവും, ജനങ്ങൾ സമാധാന പര മായ ജീവിതവും നയിച്ചിരുന്നു.പൊയിലൂരിൻറെ കഥയോ ചരിത്രമോ ഇത്രയും കൊണ്ട് തീരുന്നതല്ല, അത് എഴുതി തീർക്കാനുള്ള ത്രാണിയും എനിക്കില്ല, എ ന്നാൽ എനിക്കറിയാവുന്നത് ആധികാരികമായി എഴുതിയെന്ന് മാത്രം.

മഴക്കാലത്ത് ഓട്ടാനിപ്പുഴ വീണ്ടും സകല പ്രതാപങ്ങളും കാട്ടി കരകവിഞ്ഞൊ ഴുകിയേക്കാം, കാലം കര വിരുത് തെളിയിച്ചു കൊണ്ട് സൃഷ്ട്ടികൾ വിപുലപ്പെ ടുത്തുമ്പോഴും എന്നോ എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ട്ടമായ അവ സ്ഥയുമായി, തപ്ത സ്മൃതികളുടെ തടവുകാരനായി ഞാൻ നടന്നു. വേനലിൽ വരണ്ടുണങ്ങിയ ഓട്ടാനിപ്പുഴയെ പോലെ .............

ഇതു ഒരു കാലഘട്ടത്തിൻറെ കഥയാണ്, ഇനിയും ഭാവിയിൽ പല പുതിയ കഥ കളും  പൊയിലൂരിനും, മറ്റു നാടിനുമുണ്ടാവും, എന്നാലും ഇനിയൊരിക്കലും ഇങ്ങിനെയൊരു കഥ വരില്ല, കാരണം ഇത് നാട് നീങ്ങിയ ഒരു കാലത്തിൻറെ പ ഴയ ഏടുകളിൽ നിന്ന് ചികഞ്ഞെടുത്തതാണ്.എഴുതിയതിൽ ഒരുപാട് തെറ്റുക ളും കുറ്റങ്ങളും ഉണ്ടാവാം, പൊറുക്കുക.


ജയരാജൻ കൂട്ടായി  (വാച്ചാക്കൽ, കൂരാറ)
സായി കൃപ
പൊന്ന്യം ഈസ്റ്റ്
jayarajankottayi@gmail.com