Saturday, 22 August 2015

നാഗ പഞ്ചമി - ആചാരങ്ങളും വിശ്വാസ്സങ്ങളും



നാഗ പഞ്ചമി - ആചാരങ്ങളും വിശ്വാസ്സങ്ങളും

ഭാരതത്തിൽ നിലവിലുള്ള എല്ലാ ആഘോഷങ്ങൾക്കുമെന്നപോലെ നാഗ പ ഞ്ചമിക്ക് പിറകിലും ഉണ്ട് രസകരമായ ഒരു കഥ. എന്നാൽ ഇങ്ങിനെയുള്ള ക ഥകൾ, അല്ലെങ്കിൽ ഐതിഹ്യങ്ങൾ അറിയാവുന്നവർ വളരെ ചുരുക്കമാ ണെ ന്നു മാത്രം. പല കഥകളും കേട്ടുകേൾവികളോ, കെട്ടുകഥകളോ ആയിരി ക്കാം. എന്നാലും രസകരങ്ങളായ ഇത്തരം കഥകളിൽ പലതിലും പലപ്പോഴും പലതരം ഗുണപാഠങ്ങൾ നൽകാനുമുണ്ടായിരിക്കും. അങ്ങിനെയുള്ള ഒരു ആഘോഷമാണ് നാഗപഞ്ചമി. ശ്രാവണ മാസ്സത്തിലെ ശുക്ല പക്ഷ പഞ്ചമിയാ ണ് നാഗ പഞ്ചമിയായി ആചരിക്കുന്നത്.


സ്ത്രികൾ നാഗ ദേവതയെ പൂജിക്കുകയും, നാഗങ്ങൾക്ക് പാല് കൊടുക്കുകയും ചെയ്യുന്നതാണ് പ്രധാന ചടങ്ങ്. പല സംസ്ഥാനങ്ങളിലും ജീവനുള്ള നാഗങ്ങ ളെ തന്നെയാണ് പാൽ കുടിപ്പിക്കാനും, മറ്റു പൂജ കർമ്മങ്ങൾ നടത്താനും വേ ണ്ടി ഉപയോഗിക്കുന്നത്. അതും വിഷപ്പല്ലുകൾ പോലും നീക്കം ചെയ്യാത്ത പാ മ്പുകൾ തന്നെ. സ്വന്തം കുടുംബത്തിൻറെ ആയുരാരോഗ്യത്തോടോപ്പം  നാഗ ങ്ങളുടെയും മറ്റു ഇഴ ജീവികളുടേയും ആരോഘ്യപൂർണ്ണ മായ ജീവിതം പ്രദാ നം ചെയ്യുകയാണ് പൂജയുടെയും, മറ്റു ചടങ്ങ്കളുടെയും ഉദ്ദേശം. നാഗ പഞ്ചമി ദിവസ്സം നാഗങ്ങൾ കടിക്കില്ലെന്നും, കൂടാതെ ഈ ദിവസ്സം ചെയ്യുന്ന പൂജകൾ നേരിട്ട് സർപ്പ ദേവതയിൽ എത്തിച്ചേരുന്നുവെന്നുമൊക്കെയാണ് വിശ്വാസ്സ ങ്ങൾ. ഇതേ ദിവസ്സം തന്നെയാണ് നാഗങ്ങളുടെ മുഖ്യ ശത്രുവായി കരുതപ്പെ ടുന്ന പ ക്ഷി രാജനായ ഗരുഡൻറെ പഞ്ചമിയും ഗരുഡ പഞ്ചമി എന്ന പേരിൽ ആചരി ക്കുന്നത്.

 ഈ ദിവസ്സം ഗരുഡനെ പ്രീതിപ്പെടുത്തിയാൽ നാഗങ്ങളുമായുള്ള ശത്രുത കു റയുമെന്നും അങ്ങിനെ നാഗങ്ങളുടെ വംശം സംരക്ഷിക്കപ്പെടുമെന്നും വി ശ്വാസ്സം. പൂജയിൽ ചൊല്ലുന്ന മന്ത്രങ്ങളിൽ സകല ലോകത്തിലേയും, ഭൂമിയി ലേയും, ആകാശത്തിലേയും, തടാകങ്ങളിലേയും  കുളങ്ങൾ, കിണറുകൾ മ റ്റു ജലാശയങ്ങളിലെല്ലാമുള്ള നാഗങ്ങൾക്കു മംഗളം ഭവിക്കട്ടേയെന്നു പ്രാർ ത്ഥിക്കുന്നു. വിശ്വാസ്സം ഇവിടെ പാമ്പുകൾക്കും മറ്റു ഇഴ ജീവികൾക്കും ര ക്ഷാ കവചമായി മാറുന്നു, വിശ്വാസ്സിയായ ആൾ പാമ്പുക ളെ കൊല്ലുവാൻ ഭ യപ്പെടുന്നു. വിശ്വാസ്സങ്ങൾ നശിച്ചപ്പോൾ ഇവിടേയും വന്യ ജീവി സംരക്ഷണ നിയമം അനിവാര്യമായി വന്നു. എന്നാലും നിയമങ്ങൾ കൊണ്ടും ജീവജാല ങ്ങളുടെ സംരക്ഷണം പൂർണ്ണമാകുകയുമില്ല. രാത്രി നേരത്ത് വീട്ടിനകത്ത് അ കപ്പെട്ട വിഷപ്പാമ്പിനെ കൊല്ലേണ്ട അവസ്ഥ ഗ്രാമപ്രദേശങ്ങളിൽ സർവ്വ സാ ധാരണമാണ്. ഇത് പോലുള്ള വിശ്വാസ്സങ്ങൾ പലപ്പോഴും സഹ ജീവികൾക്ക് രക്ഷാ കവചമാകുന്നു


യമുനാ നദിയിൽ കാളിയ മർദ്ദനത്തിൽ കൃഷ്ണ ഭഗവാൻ കാളിയനെ വധിച്ചു വിജയം നേടിയ ദിവസ്സം കൂടിയാണ് നാഗ പഞ്ചമിയായി വിശ്വാസ്സികൾ. ആച രിക്കുന്നത്. മഴക്കാലമായാൽ പാമ്പിൻ പൊത്തുകളും, മാളങ്ങളുമെല്ലാം വെ ള്ളം നിറയുകയുകയാൽ പാമ്പുകൾ കൂട് വിട്ടു പുറത്തിറങ്ങുന്നു. അത് കൊ ണ്ട് തന്നെ ഗ്രാമങ്ങളിലും, വയൽ ഭാഗങ്ങളിലും പാമ്പ് കടിച്ചുള്ള മരണങ്ങൾ മറ്റ് കാലങ്ങളെ അപേക്ഷിച്ചു വർഷ കാലത്ത് കൂടുതലായിരുന്നു. സർപ്പ ദേ വതയെ പ്രീതിപ്പെടുത്തിയാൽ പാമ്പ് കടിയിൽ നിന്നും രക്ഷപ്പെടാമെന്ന വി ശ്വാസ്സവും ഈ ആചാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.

തക്ഷകൻറെ കടിയേറ്റു പരീക്ഷിത്തു കൊല്ലപ്പെടുകയാൽ കലി പൂണ്ട മകൻ ജന മേജയൻ പ്രപഞ്ചത്തിലുള്ള നാഗ വർഗ്ഗങ്ങളെ ഉന്മൂലനം ചെയ്യുവാൻ വേ ണ്ടി സർപ്പ സത്ര യാഗം ചെയ്യുന്നു. യാഗത്തിലെ തീ കുണ്ടത്തിൽ  കോടാനു കോടി നാഗങ്ങളെ എരിയിക്കുന്നു. എന്നാൽ അസ്തികൻ ഇടപെട്ടു യാഗത്തിലെ തീ അണക്കുകയും, തക്ഷകനടക്കം ബാക്കിയുള്ള നാഗങ്ങളെ വംശ നാശത്തി ൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും ഇത് സംഭവിച്ച ദിവസ്സം ശ്രാ വണ ശുക്ല പക്ഷ പഞ്ചമി ആയിരുന്നുവെന്നും അത് കൊണ്ട് തന്നെ അന്ന് മു തൽ നാഗങ്ങളുടെ ക്ഷേമത്തിനായി നാഗ പഞ്ചമി ആഘോഷിക്കുന്നുവെന്നും വിശ്വാസ്സം നിലവി ലുണ്ട്.


അനന്ത, വാസ്സുകി, ശേഷ, പദ്മ, കമ്പാല, കാർക്കോടക, ആശ്വതാര, ദ്രിതരാഷ്ട്ര, ശങ്കപാല, കാളിയ, തക്ഷക, പിൻഗാല എന്നീ പന്ദ്രണ്ട് നാഗ ദേവതകളെയാണ് നാഗ പഞ്ചമി ദിവസ്സം പൂജിക്കുകയും ഉപചരിക്കുകയും ചെയ്യുന്നത്. രാവിലെ മുത ൽ രാത്രി വരേയും നാഗ ദേവതകളുടെ പേര് വിളിച്ചു നാമം ജപിക്കുന്നു. നാഗ പഞ്ചമിയുടെ തലേ ദിവസ്സമായ നാഗ ചതുർത്തി ദിവസ്സമാണ്‌ വിശ്വാസ്സി കൾ വ്ര തമനുഷ്ടിക്കുന്നത്. പ്രപഞ്ചത്തിൽ ജീവിക്കുന്ന എല്ലാ പാമ്പ്കളുടേയും അധിപ ദേവതകളേയും ഈ ദിവസ്സം ആരാധിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യ തസ്ത മായി ഗുജറാത്തിൽ ശ്രാവണ കൃഷ്ണ പക്ഷ പഞ്ചമി ദിവസ്സമാ ണ്‌ നാഗ പഞ്ചമിയായി ആചരിക്കുന്നത്, ഇത് ശുക്ല പക്ഷ പഞ്ചമി കഴിഞ്ഞു പ തിനഞ്ചു ദിവസ്സ ങ്ങൾക്ക് ശേഷമാണ്.

നാഗപഞ്ചമി ആഘോഷങ്ങളുടെ ഭാഗമായി മംഗലാപുരത്ത് നടക്കുന്ന പൂജയും ചടങ്ങുകളും പ്രശസ്ഥമാണ്. കല്ലുകളിൽ തീർത്ത നാഗ പ്രതിമകളിൽ ഇളനീ ർ വെള്ളവും, മഞ്ഞളും, നൂറും, പാലും, അഭിഷേകം ചെയ്യുന്നു. ഹൃദ്യമായ സു ഗന്ധമുള്ള പല തരം പുഷ്പ്പങ്ങൾ, ദേവതാരു, ചെമ്പകം, പനമരപ്പൂക്കൾ തുട ങ്ങിയവ കൊണ്ട് പുഷ്പ്പാർച്ചനയും നടത്തുന്നു. പൂജകൾക്കായി നാഗ ക്ഷേത്ര ങ്ങളെ, അല്ലെങ്കിൽ നാഗ പ്രതിമകൾ സ്ഥാപിക്കപ്പെട്ട സ്ഥലങ്ങളെ തിരഞ്ഞെ ടുക്കുന്നു. നാഗ പഞ്ചമി ദിവസ്സം മംഗലാപുരം നഗരത്തിൻറെ നാനാ ഭാഗങ്ങളി ലും പാമ്പാട്ടി മാർ നൂറു കണക്കിൽ പാമ്പുകളുമായി അണി നിരക്കുന്നു. വി ശ്വാസ്സികൾ പാമ്പാട്ടിമാരെ സമീപിച്ചു പാമ്പിനെ പാലൂട്ടിക്കുന്നു.

മംഗലാപുരം നിവാസ്സികൾക്ക് നാഗപഞ്ചമി ദിവസ്സം മൂർഖനും, രാജവെമ്പാല യടക്കമുള്ള പാമ്പുകളെ അടുത്ത് നിന്ന് നേരിൽ കാണുവാൻ പിലിക്കുള പാർ ക്കിൽ അവസരമുണ്ട്‌. നഗരത്തിൽ നിന്നും ഉള്ളിലേക്ക് മാറി സ്ഥിതി ചെയ്യു ന്ന പ്രകൃതിയാൽ ഉണ്ടാക്കപ്പെട്ട പിലിക്കുള പാർക്കിൽ നൂറു കണക്കിൽ രാജ വെ മ്പാലകളെ അടുത്തു നിന്ന് കൊണ്ട് നേരിൽ കാണുവാൻ അവസരമുണ്ട്‌. സർക്കാർ സംരക്ഷിച്ചു പോരുന്ന ഈ പാർക്കിൽ പാമ്പുകൾക്ക് പുറത്തേക്ക് കടക്കുവാൻ സാധ്യമല്ലാത്തതിനാൽ കാഴ്ചക്കാരും, സഞ്ചാരികളും നൂറു ശത മാനവും സുരക്ഷിതരുമായിരിക്കും. ഇത്രയും അധികം രാജവെമ്പാലകളെ സംരക്ഷിക്കുന്ന മറ്റൊരു ഉദ്യാനവും ഭാരതത്തിൽ വേറേയില്ല.

നാഗ പഞ്ചമിയുമായി ബന്ധപ്പെട്ട പല തരം കഥകൾ നിലവിലുണ്ട്, അതിൽ പ്രാചീന കാലത്ത് നിലവിലിരുന്ന ഒരു കഥ ഇങ്ങിനെ, ഒരു ഗ്രാമ പ്രമുഖിന്  ഏ ഴു പുത്രന്മാരുണ്ടായിരുന്നു. ഏഴു പേരുടെയും വിവാഹവും കഴിഞ്ഞിരുന്നു, ഏ ഴു പേരുടെ ഭാര്യമാരിൽ ഏഴാമത്തെ പുത്ര ഭാര്യയായിയുന്നു ഏറ്റവും ശ്രേഷ്ഠ യായവളും സുശീലയും. എന്നാൽ അവർക്ക് സ്വന്തമായി സഹോദരൻന്മാരി ല്ലായിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസ്സം മൂത്ത പുത്ര ഭാര്യ വീട് മെഴുകാ ൻ മണ്ണെടുക്കാൻ വേണ്ടി മറ്റു ആറുപേരുമായി കാട്ടിലേക്ക് പോകുന്നു. കാട്ടിൽ കൈക്കോട്ടും, പിക്കാസ്സുമായി തകൃതിയായി മണ്ണ് കുഴിക്കുകയായിരുന്നു. അ പ്പോൾ മണ്ണിനടിയിലുള്ള പുറ്റിൽ  നിന്നും ഒരു സർപ്പം പുറത്തേക്ക് ചാടുന്നു.

മൂത്ത പുത്ര ഭാര്യ പിക്കാസ്സു കൊണ്ട് സർപ്പത്തെ കൊല്ലാൻ ശ്രമിക്കുന്നു, എ ന്നാൽ ഏഴാമത്തേയും, കൂട്ടത്തിൽ ഇളയവളുമായവൾ തടസ്സം നിൽക്കുന്നു. നിരപരാധിയായ ഈ സാധു ജീവിയെ വെറുതെ വിടൂ എന്നും അപേക്ഷിക്കു ന്നു. ഇളയവളുടെ അപേക്ഷ മാനിച്ചു സർപ്പത്തെ കൊല്ലാതെ വെറുതെ വിടു ന്നു, സർപ്പം കുറച്ചുമാറി മറ്റൊരു സ്ഥലത്ത് ഇഴഞ്ഞു പോയി ഇരിക്കുന്നു. മണ്ണ് കുട്ടകൾ നിറഞ്ഞപ്പോൾ തലയിലേറ്റി ഏഴുപേരും യാത്രയാകുന്ന സമയത്ത് ഇളയവൾ സർപ്പത്തോട് അപേക്ഷിക്കുന്നു, ഞങ്ങൾ കൊട്ടകളിലുള്ള മണ്ണ് വീ ട്ടിലെത്തിച്ചു തിരിച്ചു വരുന്നത് വരെ അവിടെ കാത്തിരിക്കുവാനും പറയു ന്നു. എന്നാൽ വീട്ടിലെത്തിയപ്പോൾ മറ്റു പല തിരക്കുകളിലും പെട്ട് സർപ്പ ത്തോടു കാത്തിരിക്കാൻ പറഞ്ഞ കാര്യം മറന്നു പോകുന്നു.

പിറ്റേ ദിവസ്സം വീട്ടിൽ പല പണികളും ചെയ്തു കൊണ്ടിരിക്കുമ്പോൾ തലേ ദി വസ്സം സർപ്പത്തോടു കാത്തിരിക്കാൻ പറഞ്ഞ കാര്യം ഓർമ്മ വരുന്നു. ഉടനെ ഇളയവൾ മറ്റു ആറു പേരേയും കൂട്ടി കാട്ടിലേക്ക് ഓടി ചെല്ലുന്നു. അപ്പോഴും സ ർപ്പം കാത്തു നിൽക്കുന്നത് കണ്ടു കുറ്റബോധത്തോടെ സർപ്പ സഹോദരാ നമസ്ക്കാരം എന്ന് അഭിവാദ്യം ചെയ്യുന്നു, സഹോദരാ എന്ന വിളി കേട്ട സർ പ്പം കോപം ശമിപ്പിച്ചു കൊണ്ട് പറയുന്നു, സഹോദരാ എന്ന് വിളിച്ചത് കൊണ്ട് മാത്രം ഞാൻ ക്ഷമിക്കുന്നു, ഇല്ലായിരുന്നെങ്കിൽ വാക്ക് പാലിക്കാത്ത നിന്നെ  ഇപ്പോൾ തന്നെ ഞാൻ കൊല്ലുമായിരുന്നു.

 എൻറെ  തെറ്റ് ക്ഷമിക്കൂ സഹോദരാ തെറ്റ് പറ്റിപ്പോയിയെന്നു പറഞ്ഞു അവ ൾ കുറ്റ സമ്മതം നടത്തുന്നു. ആദ്യമായി ഒരാൾ സഹോദരായെന്നു വിളിച്ച പ്പോൾ സർപ്പം അത്യന്തം സന്തോഷിക്കുന്നു. അങ്ങിനെ അവർ സഹോദരി സഹോദരന്മാരാകുന്നു. സഹോദരിയുടെ എന്ത് കാര്യവും നിറവേറ്റാൻ ഞാൻ ബാധ്യസ്ഥനാണെന്നും അതുകൊണ്ടു എന്ത് വേണമെങ്കിലും ആവശ്യപ്പെടാ നും പറയുന്നു. എന്നാൽ സഹോദരനില്ലാതിരുന്ന എനിക്ക് നീ സഹോദരനാ യില്ലേ, അത് മാത്രം മതിയെന്ന് അവൾ പറയുന്നു.അങ്ങിനെ സർപ്പവും ഇളയ വളും സഹോദരി സഹോദരൻമ്മാരാകുന്നു.

കുറച്ചു ദിവസ്സങ്ങൾക്ക് ശേഷം സർപ്പം മുനുഷ്യ രൂപം കൈക്കൊണ്ടു അവരു ടെ വീട്ടിലേക്കു ചെല്ലുകയും സഹോദരിയെ രണ്ട് ദിവസത്തേക്ക് കൂടെ അയ ക്കാനും പറയുന്നു, ഇവൾക്ക് സഹോദരന്മാരില്ലെന്നു പറഞ്ഞു വീട്ടുകാർ മനു ഷ്യ രൂപിയായ സർപ്പത്തോട് തിരിച്ചു പോകാൻ പറയുന്നു, ഞാൻ അകന്ന ബ ന്ധത്തിലുള്ള ഇവളുടെ സഹോദരനാണെന്നും, ഇവൾ കുട്ടിയായിരിക്കുമ്പോ ൾ ഞാൻ വേറെ ഭാഗത്തേക്ക്  പോയതാണെന്നും, പിന്നെ ഇപ്പോഴാണ് ഇവളെ കാണാ ൻ പറ്റിയതെന്നും പറയുന്നു. അയാളുടെ വാക്കുകൾ വിശ്വസ്സിച്ചു സ ഹോദരിയെ കൂടെ അയ ക്കുന്നു.

വഴിയിൽ വച്ച് താൻ അവളുടെ സർപ്പ സഹോദരനാണെന്നുള്ള സത്യം തുറ ന്നു പറയുകയും, എവിടെയെങ്കിലും യാത്ര ദുഷ്കരമായി തോന്നുകയാണെങ്കി ൽ എൻറെ വാലിൽ പിടിച്ചാൽ മതിയെന്നും അപ്പോൾ യാത്ര എളുപ്പമാകുമ ന്നും പറയുന്നു. അങ്ങിനെ കുറെ നേരം  യാത്ര ചെയ്തു അവർ സർപ്പത്തിൻറെ വീട്ടിലെത്തുന്നു. അവിടെ കണ്ട അളവറ്റ ധനവും, സമ്പത്തും  കണ്ടു അവൾ അമ്പരക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന വൈഡൂര്യങ്ങളും, നാഗമണികളും നിറഞ്ഞ തായിരുന്നു നാഗത്തിൻറെ വാസ്സസ്ഥാനം.

അങ്ങിനെ അവിടുത്തെ താമസ്സത്തിനിടക്ക് ഒരു ദിവസ്സം സർപ്പമാതാവ് എ ന്തോ കാര്യവുമായി പുറത്തേക്ക് പോകുകയും, മകന് നന്നായി തണുപ്പിച്ച പാ ൽ കൊടുക്കാൻ അവളെ ഏർപ്പാടാക്കുകയും ചെയ്യുന്നു. എപ്പോഴും ചൂട് പാലു കുടിച്ചു ശീലമുണ്ടായിരുന്ന അവൾ സർപ്പത്തിനും ചൂടുള്ള പാൽ കൊടുക്കു ന്നു. ചൂട് പാലിൽ മുഖം കുത്തുകയും സർപ്പത്തിൻറെ മുഖമാസ്സകലം പൊള്ളു കയും ചെയ്യുന്നു. തിരിച്ചെത്തിയ അമ്മ മകൻറെ മുഖം കണ്ടു അത്യന്തം ക്രോ ധത്താൽ അവളെ ശകാരിക്കുന്നു. എന്നാൽ അറിയാതെ പറ്റിയ അബദ്ധമാക യാൽ എല്ലാവരും ക്ഷമിക്കുന്നു. അവളെ അത്യ അപൂർവ്വ വൈഡൂര്യങ്ങളും, നാഗമണികളും, സ്വർണ്ണമടക്കം അളവറ്റ ധനങ്ങളുമായി സ്വന്തം വീട്ടിലേക്കു യാത്രയാക്കുന്നു .

ഇത്രയും ധനം കണ്ടപ്പോൾ അത്യാഗ്രഹിയായ മൂത്തവൾ നിനക്ക് ഇനിയും കു റെ സ്വത്തുക്കൾ കൊണ്ട് വരാമായിരുന്നില്ലേയെന്നു പറഞ്ഞു ഈർഷ്യയോടെ ശകാരിക്കാൻ തുടങ്ങി. വിവരമറിഞ്ഞ സർപ്പ സഹോദരൻ വീണ്ടും കുറെ ധ നം കൂടി വീട്ടിലെത്തിക്കുന്നു. ആർത്തി മൂത്തപ്പോൾ ചൂലും, മറ്റു ഗൃഹോപ കരണങ്ങളും സ്വർണ്ണം കൊണ്ടുള്ളതു തന്നെ വേണമെന്നായി, അങ്ങിനെ എ ല്ലാ ഉപകരണങ്ങളോടൊപ്പം സ്വർണ്ണ ചൂലും നാഗ സഹോദരൻ എത്തിച്ചു കൊ ടുത്തു.

കൊടുത്ത സമ്മാനങ്ങളുടെ കൂട്ടത്തിൽ അഴകുള്ളതും, ദിവ്യ പ്രകാശം പര ത്തുന്നതും, അത്ഭുത ശക്തിയുള്ളതുമായ നാഗ മാണിക്യ മാലയും ഉണ്ടായിരു ന്നു. അത്ഭുത സിദ്ധികളുള്ള നാഗ മാണിക്യ മാലയുടെ ഭംഗിയും വർണ്ണനയും നാട് മുഴു വൻ പരക്കാൻ തുടങ്ങി. അങ്ങിനെ വിവരം നാട്ടിലെ രാജാവിൻറെ ഭാര്യയുടെ കാതിലുമെത്തി .രാജാവിൻറെ ഭാര്യക്ക്‌ അതിൽ മോഹം ഉദിക്കു കയും ആ മാല സ്വന്തമായി കിട്ടിയേ തീരൂ എന്ന് വാശിയും പിടിക്കുന്നു. വിവ രമറിഞ്ഞ രാജാവ് നാഗ മാണിക്യ മാല കൊട്ടാരത്തിലെത്തിക്കാൻ ആജ്ഞാപി ക്കുന്നു. മാല വാങ്ങി വരുവാനായി മന്ത്രിയേയും പരിവാരങ്ങളെയും ഗ്രാമ മു ഖ്യൻറെ വീട്ടിലേക്കയക്കുന്നു. ഭയന്ന് പോയ ഗ്രാമ മുഖ്യൻ മരുമകളിൽ നി ന്നും മാല വാങ്ങി മന്ത്രിയുടെ കയ്യിലേൽപ്പിക്കുന്നു.

ഏറ്റവും കൂടുതൽ ഇഷ്ടമായിരുന്ന മാണിക്യമാല നഷ്ടമായത് ആവൾക്ക് സ ഹിക്കാവുന്നതിലും അപ്പുറമായിരുന്നു.സങ്കടം സഹിക്ക വയ്യാതെ അവർ സ ഹോദരനായ സർപ്പത്തെ പ്രാർത്ഥിക്കുന്നു, തുടർന്ന് മുന്നിൽ സർപ്പ സഹോദ രൻ പ്രക്ത്യക്ഷപ്പെടുന്നു. സർപ്പത്തോട് സഹോദരി സങ്കടം ഉണർത്തിക്കുക യും ചെയ്യുന്നു. സഹോദരിയുടെ നിർദ്ദേശ പ്രകാരം സർപ്പം രാജാവിൻറെ വീ ട്ടിലെത്തുകയും, മാലയിൽ കയറിയിരിക്കുകയും ചെയ്യുന്നു. ഊരി വച്ച മാല  റാണി കഴുത്തിൽ അണിഞ്ഞയുടനെ മാണിക്യ മാല  സർപ്പമാലയായി മാറുക യും ചെയ്യുന്നു. ഇത് കണ്ടുപരി ഭ്രമിച്ചു പോയ റാണി ആർത്തലച്ചു നിലവിളി ക്കുന്നു. കാര്യങ്ങൾ ഗ്രഹിച്ച രാ ജാവ് ഗ്രാമ മുഖ്യൻറെ മരുമകളെ കൊട്ടാര ത്തിലെക്കയക്കാൻ കൽപ്പിക്കുന്നു. ഭയന്ന് വിറച്ച ഗ്രാമ മുഖ്യൻ  മരുമകളുമാ യി കൊട്ടരത്തിലെത്തുന്നു.

മന്ത്ര വാദം നടത്തി മാല കൊടുത്തയച്ച കുറ്റം ചുമത്തി ശിക്ഷിക്കാൻ തുടങ്ങി യ പ്പോൾ അവൾ രാജാവിനോട് പറയുന്നു. "മഹാരാജൻ ക്ഷമിച്ചാലും, ഈ മാല അത്ഭുത സിദ്ധിയുള്ളതാണു, അത് എൻറെ കഴുത്തിൽ മാത്രമേ മാണിക്യമാ കുയുള്ളൂ, മറ്റു ആര് അണിഞ്ഞാലും അത് സർപ്പമായി മാറും. എങ്കിൽ നീ കഴു ത്തിൽ അണിയൂ എന്ന് രാജാവ് കൽപ്പിക്കുന്നു, മാല തിരിച്ചു വാങ്ങി സ്വന്തം കഴുത്തിലണിഞ്ഞതും ഉടനെ അത് ഒരു മാണിക്യ മാലയായി മാറുന്നു. പ്രജക ളുടെ സംരക്ഷണം ഉറപ്പാക്കേണ്ട രാജാവ് കേവലം ഒ രു മാലക്ക് വേണ്ടി രാജ നീതി മറന്നതിൽ രാജാവിന് പശ്ചാത്താപം ഉണ്ടാകുന്നു.

അർഹതയില്ലാത്തതും മറ്റുള്ളവർക്കവകാശപ്പെട്ടതുമായ വസ്തുക്കൾ  കൈക്ക ലാക്കുന്നത് രാജ നീതിക്ക് ചേർന്നതല്ലെന്ന സത്യം മനസ്സിലാക്കിയ രാജാവ് തെറ്റ് ഏറ്റു പറഞ്ഞു ക്ഷമ ചോദിക്കുകയും അളവറ്റ സമ്മാനങ്ങളും മറ്റുമായി അവരെ വീട്ടിലേക്കു പരിവാര സമേതം അയക്കുന്നു. വീണ്ടും ഇത്രയും ധന വുമായി വന്നവളെക്കണ്ട് അസൂയ തോന്നിയ മൂത്ത ഭാര്യ ഇളയവളുടെ ഭർ ത്താവിനോട് ഭാര്യയെ പറ്റി അപവാദം പറയുന്നു. അവൾ ഇത്രയും ധനം എ ങ്ങിയെയുണ്ടാക്കിയെന്നു അന്വേഷിച്ചുവോയെന്നും മറ്റു പല തരം ദുഷ്പ്രച രണവും നടത്തു ന്നു. ഏട്ടത്തിയുടെ വാക്കുകൾ കേട്ട് വിചാരണ തുടങ്ങിയ ഭർത്താവിൻറെ മുമ്പിൽ നാഗ മാണിക്യ മാല സർപ്പമാകുകയും നടന്ന സംഭ വങ്ങൾ വിവരിക്കുകയും, എൻറെ സഹോദരിയെ അപമാനിക്കാൻ ശ്രമിച്ചാൽ ഞാൻ എല്ലാവരേയും കടിച്ചു കൊല്ലുമെന്നും നാഗം ആക്രോശിക്കുന്നു.

അത്യധികം സന്തോഷവാനായ ഭർത്താവ് ഭാര്യയോട്‌ എല്ലാ കാലങ്ങളിലും നാഗ ദേവതകളെ പൂജിക്കുവാനും, പാലും, നൂറും നൽകാനും പറയുകയും , അങ്ങിനെ അന്ന് മുതൽ എല്ലാ സ്ത്രീകളും സർപ്പത്തെ അവരുടെ സഹോദര നായി കരുതി പൂജ ചെയ്യാനും തുടങ്ങിയെന്നു വിശ്വാസ്സം. ആദ്യമായി പൂജ ചെയ്തത് കാളീയ മർദ്ദനം നടന്ന ശ്രാവണ മാസ്സത്തിലെ ശുക്ല പക്ഷ പഞ്ചമി ദി വസ്സമായിരു ന്നുവെന്നും മറ്റൊരു വിശ്വാസ്സം

കേരളത്തിൽ ശ്രി പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ശേഷ നാഗത്തിൻറെ മടിയി ൽ വിഷ്ണു ഭഗവാൻ ശയിക്കുന്നുവെന്ന് വിശ്വാസ്സം. ഭഗവാൻ പരശുരാമനാൽ അ നുഗ്രഹിക്കപ്പെട്ടതെന്നു വിശ്വസ്സിക്കുന്ന ഹരിപ്പാടുള്ള മണ്ണാറശാല നാഗ ദേവ ത ക്ഷേത്രവും കേരളത്തിൽ പ്രശസ്ഥമാണ്. ഇവിടെ ഒരേ സർപ്പം പല കാല ങ്ങളായി ക്ഷേത്രത്തിൻറെ എല്ലാ ഭാഗങ്ങളിലും ഭജനയും, പ്രാർത്ഥനയും നട ക്കുമ്പോൾ ചുറ്റിത്തിരിയുന്നത് നിത്യ സംഭവമാണ്. സ്ത്രീ പൂജാരിയുള്ള ഇന്ത്യ യിലെ അപൂർവങ്ങളിൽ അപൂർവമായ ക്ഷേത്രം കൂടിയാണ് മണ്ണാറ ശാല. വലിയമ്മയെന്നറിയപ്പെടുന്ന അമ്മയാണ് ഇവിടുത്തെ മുഖ്യ പൂജാരി.

മാളയിലുള്ള പാമ്പും മേക്കാട്ട്‌ മനയിലും നാഗ ദേവതകളെയാണ് ആരാധി ക്കുന്ന ത്. അവിടുത്തെ കിഴക്കിനിയിൽ വാസ്സുകിയും, നാഗ യക്ഷിയും കുടി കൊള്ളുന്നുവെന്നും വിശ്വാസ്സം. അഞ്ചു കാവുകളാണ് പാമ്പും മേക്കാട്ട്‌ മന യിലുള്ളത്. പല നൂറു വർഷങ്ങളായി കത്തിക്കൊണ്ടിരിക്കുന്ന കെടാ വിള ക്കിലെ എണ്ണ ദേഹത്തിലുള്ള മാറ രോഗങ്ങളായ പല തരം വ്രണങ്ങളെയും  സുഖപ്പെടുത്തുന്നു, ഇങ്ങിനെയുള്ള വ്രണങ്ങൾ പാമ്പിൻ ശാപത്താലുണ്ടാവു ന്നതാണെന്നും വിശ്വാസ്സം. നാഗ പഞ്ചമി ദിവസ്സം നാഗപൂജയും, നാഗത്തിനു പാലൂട്ടുകയും ചെയ്താ ൽ ജന്മാന്തരങ്ങളായുള്ള നാഗ ശാപങ്ങൾ എല്ലാം തീരു ന്നുവെന്നും വിശ്വാസ്സം.

നാഗ പഞ്ചമി യുമായി ബന്ധപ്പെട്ടു വേറെയും പല തരം വിശ്വാസ്സങ്ങളും, ഐ തിഹ്യങ്ങളും നിലവിലുണ്ട്. ഇതെല്ലാം കെട്ടുകഥകളായിരിക്കാം. ഇവിടെ കഥ യിൽ കൂടി രാജധർമ്മവും, ഭരണാധികാരികൾ പ്രജകളു ടെ സമ്പാദ്യം കവർ ന്നെടുക്കാൻ പാടില്ലെന്ന സന്ദേശവും, അത്യാഗ്രഹത്തിനും, അസൂയക്കും നി ലനിൽപ്പില്ലെന്നും, സത്യം എന്നും നിലനിൽക്കുമെന്നും ബോധ്യപ്പെടുത്തു ന്നു. പ്രാചീന കാലങ്ങളിൽ ജനങ്ങൾ നേരിൻറെ വഴിയിൽ സഞ്ചരിക്കുവാൻ വേണ്ടിയായിരിക്കാം ദീർഘദൃഷ്ടിയുള്ള പൂർവ്വികർ ഇത്തരം കഥകളും ഉണ്ടാ ക്കുകയും വിശ്വാസ്സത്തിൻറെ പിൻ ബലം ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്ത തെന്ന് അനുമാനിക്കാം.


അതോടൊപ്പം പാമ്പ്കകളടക്കം പല ജീവജാലങ്ങളുടേയും നിലനിൽപ്പിനുള്ള  ഭീഷണി വിശ്വാസ്സത്തിൻറെ പേരിൽ ഇല്ലാതാവുകയും, മറ്റു ജീവികൾ സംര ക്ഷിക്കപ്പെടുകയും ചെയ്യുന്നു. അങ്ങിനെ  ഭാരതത്തിൽ നിലവിലുള്ള പല ആ ചാരങ്ങളുടേയും പിറകിൽ ഇങ്ങിനെയുള്ള ഒരു യുക്തി എപ്പോഴും കാണുവാ ൻ സാധിക്കും.  ഇത്തരം കഥകളും പഴയ തലമുറയിലുള്ളവർ ബുദ്ധിപൂർവ്വം ഉ ണ്ടാക്കിയതായിരിക്കാം. അത് വഴി ജീവജാലങ്ങളുടെ സുരക്ഷ പലപ്പോഴും ഉ റപ്പാക്കാറുമുണ്ട്. അങ്ങിനെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തു വാൻ പല വിശ്വാസ്സങ്ങളും ഐതിഹ്യങ്ങളും സഹായകമായിട്ടുമുണ്ട്. അഥ വാ പണികൾക്കിടയിൽ അബദ്ധത്തിൽ പാമ്പുകൾക്കോ ഇഴജീവികൾക്കോ മുറിപ്പെട്ടാലോ എന്ന കാരണത്താൽ ഇന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാഗ പഞ്ചമി ദിവസ്സം കൃഷിപ്പണിക്കർ ജോലി ചെയ്യാറില്ല.

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും


ആശംസ്സകൾ

ജയരാജൻ കൂട്ടായി

Monday, 17 August 2015

ശ്രാവണ പുത്രാട ഏകാദശി - ആചാരങ്ങളും വിശ്വാസ്സങ്ങളും



ശ്രാവണ പുത്രാട ഏകാദശി - ആചാരങ്ങളും വിശ്വാസ്സങ്ങളും

ശ്രാവണ മാസ്സത്തിലെ പതിനൊന്നാം ദിവസ്സമാണ്‌ ശ്രാവണ പുത്രാട ഏകാദശി അഥവാ പവിത്രോപാന ഏകാദശി എന്ന പേരിൽ അറിയപ്പെടുന്നത്. വർഷത്തി ൽ രണ്ടു പുത്രാട ഏകാദശികളാണുള്ളത്. ഒന്ന് ശ്രാവണ പുത്രാട ഏകാദശിയും, (ശ്രാവണ ശുക്ല ഏകാദശി) മറ്റൊന്ന് പൌഷ പുത്രാട ഏകാദശിയും. മറ്റു എല്ലാ ഏകാദശിയും പോലെ വ്ര തങ്ങളും, വിഷ്ണു പൂജയും, പ്രാർത്ഥനയുമായാണ്‌ പുത്രാട ഏകാദശിയും ആ ചരിക്കുന്നത്. മോക്ഷവും, വിഷ്ണു പ്രീതിയും സമ്പാ ദിക്കുന്നതോടോപ്പോം മ ക്കളുടെ ആയുരാരോഘ്യവും ക്ഷേമവുമാണ് വ്രതത്തി ൻറെ ഉദ്ദേശം. മറ്റു ഏകാദശിയിൽ നിന്നും  തികച്ചും വ്യത്യസ്ഥമാണ് പുത്രാട ഏ കാദശി. വിവാഹം കഴി ഞ്ഞു വളരെ വർഷങ്ങളായിട്ടും സന്താനങ്ങളില്ലാത്തവ രാണ് കൂടുതലായും പു ത്രാട ഏകാദശി വ്രതമെടുക്കുന്നത്. അനന്തരാവകാശി കൾ ഇല്ലാത്തവരും മര ണാനന്തര കർമ്മങ്ങൾ ചെയ്യുവാനും, ശ്രാദ്ധ കർമ്മങ്ങള ടക്കം വാർഷിക ചടങ്ങുകൾ നടത്തുവാനും ആളില്ലാതെ വരുന്നവരും പുത്രാട ഏകാദശി വ്രതമനുഷ്ടി ച്ചാൽ സന്താന സൌഭാഗ്യം ലഭിക്കുമെന്ന് വിശ്വാസ്സം. അ ങ്ങിനെയാണ് ഈ ഏകാദശിക്ക്പുത്രാട ഏകാദശിയെന്നു പേരുവന്നത്.

പുത്രാട ഏകാദശിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ പറയുന്ന കഥ ഇങ്ങി നെ. ദ്വാപര യുഗാരഭത്തിൽ മഹിഷ്മതി രാജ്യത്തിലെ കരുത്തനും, പരോപകാ രിയും, പരമ കാരുണീ കനുമായ രാജാവായിരുന്നു മഹിജിത്. മക്കളില്ലാതിരു ന്ന മഹിജിത് വളരെ ദു ഖിതനായിരുന്നു. എല്ലാ കാലത്തും നല്ല കാര്യങ്ങൾ മാ ത്രം ചെയ്തിട്ടും ഉണ്ടായ ഈ ദുർവിധിയിൽ മനം നൊന്ത രാജാവ്  മന്ത്രി സഭയു ടെയും, പ്രജകളുടെയും, യോഗം വിളിക്കുകയും യോഗത്തിൽ ഋഷിമാരേയും, മുനിമാരെയും, പൂജാരിമാരേയും ക്ഷണിക്കുകയും ചെയ്യുന്നു.

രാജ്യ ഭരണത്തിൽ എന്തെങ്കിലും പോരായ്മകളോ, ആരെങ്കിലും എതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടോ എന്നും ആരായുന്നു. എ ന്നാൽ പ്രജകളെല്ലാം വളരെ സന്തുഷ്ടരാണെന്നും, രാജാവിൻറെ ദുർവിധിയിൽ അവരുടെ ദുഖവും അറിയിക്കുന്നു. പിന്നീട് ഋഷിമാരുടെയും, മുനിമാരുടേയും, പ്രഗൽഭരായ സന്യാസ്സിമാരുടെയും ഉപദേശം തേടുകയും ചെയ്തു. ദാനധർമ്മാ ദികളടക്കം പല ചടങ്ങുകളും, ആചാരങ്ങളും നടത്തിയെങ്കിലും എ ല്ലാം വിഫല മാവുകയായിരുന്നു. അങ്ങിനെ രാജാവും, മന്ത്രിമാരും, പ്രജകളും, മുനിവര്യൻ മ്മാരും ചേർന്ന് ആരാധ്യനും, വന്ദ്യ വയൊധികനുമായ ലോമേഷ് മഹർഷിയെ സമീപിക്കുന്നു, രാജാവും പരിവാരങ്ങളും അവരുടെ സങ്കടങ്ങളെ മഹർഷി യോട് വിവരിക്കുന്നു. കുറച്ചു സമയം കണ്ണടച്ച് ധ്യാനനിരതനായ മഹർഷി രാ ജാവിൻറെ ധുഖത്തിനുള്ള കാരണം കണ്ടു പിടിക്കുന്നു. മഹിജിത് രാജാവ് മു ജന്മത്തിൽ ചെയ്ത ഒരു കർമ്മ ഫലമാണ് ഇപ്പോൾ അനുഭ വിക്കുന്നതെന്ന് മഹ ർഷിയുടെ ജ്ഞാനദൃ ഷ്ടിയിൽ തെളിയുന്നു.

മുജന്മത്തിൽ ഒരു കച്ചവടക്കാരനായിരുന്ന മഹിജിത് കച്ചവടവുമായി ബന്ധ പ്പെട്ടുള്ള യാത്രക്കിടയിൽ അസഹ്യമായ ദാഹം അനുഭവപ്പെടുന്നു. ജ്യേഷ്ഠ ശു ക്ല പക്ഷ ഏകാദശി വ്രതം എടുത്തു രണ്ടു നാൾ വെള്ളമോ, ഭക്ഷണമോ കഴിച്ചി രുന്നില്ല,കുറെ നടന്നപ്പോൾ ഒരു നീർത്തടം കാണുന്നു, അവിടെ ഒരു പശുവും കിടാവും വെള്ളം കുടി ക്കാൻ തുടങ്ങുകയായിരുന്നു. ദാഹത്താൽ വലഞ്ഞ ക ച്ചവടക്കാരൻ പശുവിനെയും, കിടാവിനേയും വെള്ളം കുടിക്കാൻ അനുവദി ക്കാതെ ഓടിക്കുകയും, സ്വ ന്തം ദാഹം ശമിപ്പിക്കുകയും ചെയ്തു. മുജന്മത്തിൽ ചെയ്ത വ്രതത്തിൻറെയും, കാരുണ്യ പ്രവർ ത്തനങ്ങളുടെയും ഫലമായി പിന്നീ ട് രാജയോഗം ഉണ്ടാവുകയും രാജകുടുംബത്തിൽ ജനിക്കുകയും, രാജാവാകു കയും ചെയ്തു , എന്നാലും ദാഹിച്ചു വലഞ്ഞ പശുവിനേയും, കിടാവിനേയും ഓടിച്ചുവിട്ടതിൻറെ പാപം തലയിൽ ഏറുകയും ചെയ്തു. ഈ പാപങ്ങളിൽ നിന്നും മുക്തി നേടാൻ ശ്രാവണ മാസ്സത്തിലെ പവിത്രോപാന ഏകാദശി വ്രത മെടുക്കാൻ മഹർഷി ഉപദേശിക്കുന്നു.    

മഹർഷിയുടെ ഉപദേശ പ്രകാരം രാജാവും, പത്നിയും, രാജ്യത്തിലെ മൊത്തം പ്രജകളും വ്രതമനുഷ്ടിക്കുകയും, പൂജകളും, ആരാധനയും, ഭജനയുമായി നെയ്‌ ദീപവുമായി രാത്രി മുഴുവൻ വിഷ്ണു നാമം ഉച്ചരിച്ചു കൊണ്ട് ഉറങ്ങാതിരു ന്നു. കൂട്ടത്തിൽ അഗതികൾക്കും, അനാഥർക്കും, ഋഷിമാർക്കും, മറ്റും ഭക്ഷണ വും വസ്ത്രവും, സമ്മാനങ്ങളും നൽകുന്നു. അങ്ങിനെ അവർക്ക് തേജസ്വിയും, സുന്ദരനുമായ ഒരു മകൻ പിറക്കുകയും രാജ്യത്തിന്‌ അനന്തരാവകാശി ഉണ്ടാ കുകയും ചെയ്യുന്നു.

വ്രത ശക്തിയാൽ പുത്രനുണ്ടാവുകയാൽ അന്ന് മുതൽ പവിത്രോപാന ഏകാദ ശി പുത്രാട ഏകാദശി എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. ശ്രാവണ മാസ്സ ത്തിൽ വരുന്ന പുത്രാട ഏകാദശി ശ്രാവണ പുത്രാട ഏകാദശിയും, പൌഷ മാ സ്സത്തിലെ ഏകാദശി പൌഷ പുത്രാട ഏകാദശിയുമായി മാറിയെന്നും ഐതി ഹ്യം. എല്ലാ ഏകാദശി വ്രതങ്ങളിലും മഹാ വിഷ്ണുവാണ് ആരാധനാ മൂർ ത്തി. വ്രതത്തിൻറെ അനുഷ്ടാന രീതിയിലും വ്യത്യാസ്സമില്ല.   

അറിയാതെയുള്ള മുജന്മ പാപങ്ങളുണ്ടെങ്കിൽ നീങ്ങുമെന്ന വിശ്വാസ്സമാണ് വ്രത മെടുക്കുന്ന ഭക്തർക്കുള്ളത്. 

ആഗസ്റ്റ്‌ മാസ്സം ഇരുപത്തി ആറിനാണ് ഈ വർഷത്തെ ശ്രാവണ പുത്രാട ഏകാദ ശി, ആഗസ്റ്റ്‌ മാസ്സം ഇരുപത്തി അഞ്ചാം തിയ്യതി ഉച്ചക്ക് ഒരു മണിക്ക് ഏകാദശി തുടങ്ങുന്നു, ഇരുപത്തി ആറാം തിയ്യതി പകൽ പതിനൊന്നു മണിയോടെ ഏകാ ദശി തീരുന്നു. എന്നാൽ പിറ്റേ ദിവസ്സം ദ്വാദശി ദിവസ്സം (ഇരുപത്തി ഏഴാം തിയ്യ തി) രാവിലെ ആറര മണിക്ക് ശേഷം മാത്രമേ, അതായത് സൂര്യോദയത്തിനു ശേ ഷം വ്രതം അവസ്സാനിപ്പിക്കാൻ പാടുള്ളൂ.

രണ്ടു വിധത്തിലുള്ള വ്രതാനുഷ്ടാനമാണ് നിലവിലുള്ളത്, ആരോഘ്യം കുറഞ്ഞ വരും, പ്രായം കൂടിയവരും, രോഗികളായവരും പഴങ്ങളും, വെള്ളവും മാത്രം കുടിക്കുന്നു ഒരു കാരണവശാലും ധാന്യങ്ങൾ കഴിക്കുവാൻ പാടുള്ളതല്ല, കർശ ന വ്രതമെടുക്കുന്നവർ നിർജ്ജല ഏകാദശി വ്രതം അനുഷ്ടിക്കുന്നു, ഭക്ഷണമോ, വെള്ളമോ നിഷിദ്ധമാണെന്നതാണ് നിർജ്ജല ഏകാദശി വ്രതത്തിൻറെ പ്രത്യേക ത. വളരെ ദൈർഘ്യമുള്ള വ്രതമാകയാൽ ഏതു വിധത്തിലുള്ള വ്രതം അനുഷ്ടി ക്കണമെന്ന് മുൻ കൂട്ടി തീരുമാനിക്കണം. ഇടയ്ക്കു വച്ച് വ്രതം അവസ്സാനിപ്പി ക്കുന്നത് ഉചിതമല്ലയെന്നും, വിശ്വാസ്സം

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും


ജയരാജൻ കൂട്ടായി

  

Saturday, 15 August 2015

ശ്രാവണ മാസ്സ വ്രതം - ആചാരങ്ങളും വിശ്വാസ്സങ്ങളും


ശ്രാവണ മാസ്സ വ്രതം - ആചാരങ്ങളും വിശ്വാസ്സങ്ങളും

ഉത്തരേന്ത്യയിൽ എല്ലായിടത്തും, കേരളത്തിലെ ചില ഭാഗങ്ങളിലും മറ്റു എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഏറ്റവും പുണ്ണ്യമായി കരുതപ്പെടുന്ന മാസ്സ മാണ് ശാക വർഷത്തിലെ ശ്രാവണ മാസ്സം. ശിവ ശക്തിയുടെ മാസ്സമായാണ് ശ്രാ വണ മാസ്സത്തെ കണക്കാക്കുന്നത്. ശ്രാവണ മാസ്സത്തിലെ തിങ്കളാഴ്ച വ്രതം വള രെ പുണ്ണ്യമായതായി കണക്കാക്കുന്നു. പകൽ മുഴുവൻ ആഹാരമോ, ജലപാന മോയില്ലാതെ സുര്യാസ്ഥമയത്തിനു ശേഷം ഒന്നര മണിക്കൂറുകൾ കഴിഞ്ഞു മാ ത്രം ആഹാരം കഴിക്കുന്നതാണ് വ്രതത്തിൻറെ രീതി. ഇതിനെ നിരാഹാര വ്രത മെന്നറിയപ്പെടുന്നു.

ശ്രാവണ മാസ്സ ത്തിലെ ഒന്നാമത്തെ തിങ്കളാഴ്ച്ച മുതൽ തുടർച്ചയായി വ്രതമെടു ക്കുന്നു. അതായത് ഓഗസ്റ്റ്‌ പതിനേഴു തിങ്കൾ മുതൽ സ പ്തംബർ പതിനാലു തി ങ്കൾ വരെ അഞ്ചു തിങ്കളാഴ്ച വ്രതങ്ങളാണ് ഈ വർഷം ശ്രാവണ മാസ്സത്തിൽ അനുഷ്ടിക്കേണ്ടത്. എല്ലാ കഷ്ടങ്ങളും, ദുഖങ്ങളും അകലുമെന്നും ജീവിതത്തിൽ ശാന്തിയും സമാധാനവും കൈവരുമെന്നും വിശ്വാസ്സം. എന്നാൽ പതിനാറു തി ങ്കളാഴ്ചകൾ തുടർച്ചയായി വ്രതമെടുക്കുന്നവരും ഉണ്ട്. വ്രതമെടുത്താൽ പല തരം ചടങ്ങുകളും ആചാരങ്ങളും ഈ പുണ്ണ്യ മാസ്സത്തിൽ നടത്തപ്പെടുന്നു. ശ്രാ വണ മാസ്സത്തിലെ എല്ലാ ദിവസ്സങ്ങളും വളരെ ശ്രേഷ്ഠമെന്നത് വിശ്വാസ്സം.

തിങ്കളാഴ്ച വ്രതത്തോടോപ്പോം ചൊവ്വാഴ്ചകളിൽ വിവാഹിതരായ സ്ത്രീകൾ മംഗള ഗൌരി വ്രതവും അനുഷ്ടിക്കുന്നു. വിവാഹം കഴിഞ്ഞ ആദ്യത്തെ അഞ്ചു വർഷങ്ങളിലാണ് വ്രതം അനുഷ്ടിക്കേണ്ടത്. വിവാഹം കഴിഞ്ഞ ഒന്നാം വർഷം ഒന്നാം ശ്രാവണ തിങ്കളിൽ മാതാപിതാക്കളുടെ വീട്ടിലും, രണ്ടാം തിങ്കൾ ഭർതൃ വീട്ടിലും, പിന്നെ ഒന്നിടവിട്ട് രണ്ടു വീടുകളിലുമായി വ്രതം അനുഷ്ടിക്കണം, നാ ലു വർഷങ്ങൾ ഇങ്ങിനെ തുടരണം, അഞ്ചാം വർഷം ബന്ധുക്കളുടെ വീടുകളിൽ പോയി വ്രതം അനുഷ്ടിക്കണം.

വ്രതമെടുത്തവർ കേദാർ നാഥ്‌, കാശി, ബാബാ ധാം, ത്രംബകേശ്വർ, ഗോകർണ്ണ എന്നീ പുണ്ണ്യ സ്ഥലങ്ങളിൽ ദർശനം നടത്തുന്നു. എല്ലാ തിങ്കളാഴ്ചകളും, ഇല്ലെ ങ്കിൽ ഏതെങ്കിലും ഒരു തിങ്കളാഴ്ച ദർശനം നടത്തുന്നവരുമുണ്ട്. ശ്രാവണ മാസ്സ ത്തിലെ നാലാം തിങ്കൾ ക്ഷേത്രത്തിൽ അഗതികൾക്ക് അന്നദാനം നടത്തുന്നത് വള രെ വിശേഷം. സ്ത്രീകൾ പൂജകളിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ലോഹ ഗ്ലാസ്സ്, ലോഹ പ്ലേറ്റ്, കറിക്കരിയുന്ന കത്തി, ചന്ദന കുഴമ്പ്, അരി, പാൽ, ഗോതമ്പ് കൂവളയില, നെയ്‌ വിളക്ക് ചന്ദന തിരി, വെറ്റില, അടക്ക എന്നിവയെല്ലാം നിർ ബന്ധമായും സമർപ്പിക്കണം.

ഭഗവാൻ പരമശിവൻറെ പ്രീതി സമ്പാദിക്കുവാനും, ഉദ്ദിഷ്ടകാര്യ സാധ്യത്തി നുമായാണ് വ്രതം അനുഷ്ടിക്കുന്നത്. മാസ്സം മുഴുവനും, പകൽ ഭക്ഷണമോ വെ ള്ളമോ കുടിക്കാതെ വ്രതമെടുക്കുന്നവരും ധാരളമുണ്ട്. ശിവ ക്ഷേത്രങ്ങളിൽ പൂ ക്കളും, നൈവെദ്യവുമായി ദർശനം നടത്തുകയും, നൂറ്റി എട്ടു കൂവള ഇലകൾ ശിവ ഭഗവാനു സമർപ്പിക്കുകയും, പൂജയും, ഭജനയും, ആരതി ഉഴിയലുമായി ദിവസ്സം മുഴുവൻ കഴിച്ചു കൂട്ടുന്നു.

ശ്രാവണ മാസ്സത്തിലാണ് സമുദ്ര മഥനം നടന്നതെന്ന് ഐതിഹ്യം. സമുദ്ര മഥനം കഴിഞ്ഞു പുറത്തു വന്ന വിഷം ശിവ ഭഗവാൻ സ്വന്തം തൊണ്ടയിൽ സൂക്ഷിക്കു കയും, അങ്ങിനെ നീലകണ്ഠൻ എന്ന പേരു വന്നുവെന്നും വിശ്വാസ്സം. കണ്ഠ ത്തിൽ സൂക്ഷിക്കുന്ന വിഷത്തിൻറെ കടുപ്പം കുറക്കുവാനായി അർ ദ്ധ ചന്ദ്രനെ ശിരസ്സിലേറ്റിയെന്നും, ദേവന്മാരും മനുഷ്യരും ഗംഗ ജലം കൊണ്ട് ശിവ ഭഗവാ നേ അഭിഷേകം ചെയ്യുന്നുവെന്നും അങ്ങിനെ വിഷത്തിനു ശക്തി കുറയുന്നുവെ ന്നും വിശ്വാസ്സം.

ഭക്തി പൂർവ്വം വ്രതമെടുത്താൽ അസാധ്യമായതെല്ലാം സധ്യമാകുമെന്ന് വിശ്വാ സ്സികൾ കരുതുന്നു. ഇതിനെ സാധൂകരിക്കാൻ ഐതിഹ്യത്തിൽ പറയുന്ന ഒരു കഥ ഇങ്ങിനെ. അമർപൂർ നഗരത്തിൽ ധനികനും, വളരെ ദയാലുവുമായ ഒരു വ്യാപാരി ഉ ണ്ടായിരുന്നു. പല ഭാഗങ്ങളിലും വ്യവസായം വളരുകയാലും, വ ളരെ മാന്യനും, പരോപകാരിയുമാകയാൽ എല്ലാവരും അദ്ദേഹത്തെ വളരെ ബ ഹുമാനിച്ചിരുന്നു. എല്ലാമുണ്ടായിരുന്നിട്ടും സന്താനമില്ലാത്തതിനാൽ വ്യാപാരി വളരെ ദുഖിതനായിരുന്നു. അളവറ്റ സ്വത്തിനും, സമ്പാദ്യത്തിനും അവകാശിയി ല്ലാത്തതിനാൽ രാവിലും, പകലിലും, ഊണിലും, ഉറക്കത്തിലുമെല്ലാം ചിന്തകൾ വ്യാപാരിയെ അലട്ടിക്കൊണ്ടിരുന്നു. സന്താന ലബ്ധിക്കായി പല തരം പൂജകളും വ്രതവും അനുഷ്ടിച്ചു. സന്താന ലബ്ധി വരെ മുടങ്ങാതെ എല്ലാ തികളാഴ്ചകളി ലും വ്രതമനുഷ്ടിക്കുമെന്നു ശപഥം ചെയ്യുന്നു. അങ്ങിനെ ശ്രാവണ തിങ്കൾ മുതൽ വ്രതം തുടങ്ങുകയും, വൈകുന്നേരങ്ങളിൽ ശിവ ക്ഷേത്രത്തിൽ പൂജകളും, നെയ്‌ വിളക്ക് ആരതിയും നടത്തുകയും, യജ്ഞവും അന്നദാനവുമടക്കം പല പുണ്ണ്യ കാര്യങ്ങളും നടത്താനും തുടങ്ങുന്നു.

വ്യാപാരിയുടെ ഭക്തിയിൽ ആകൃഷ്ടയായ പാർവതി ദേവി ഭക്തൻറെ ദുഖം അ കറ്റുവാൻ പരമ ശിവനോട് അപേക്ഷിക്കുന്നു. വർഷങ്ങളായി വ്രതവും ഭക്തി യുമായി കഴിയുന്ന വ്യാപാരിയുടെ അഭിലാഷം സഫലീകരിക്കാനും അഭ്യർഥി ക്കുന്നു. ഈ ലോകത്തിൽ ഓരോ ആളും അവരുടെ കർമ്മ ഫലം അനുഭവിക്കുന്ന തിൽ നിന്നും അവരെ ഒഴിവാക്കുക പ്രയാസ്സമെന്നു പറഞ്ഞു ഭഗവാൻ കയ്യൊഴി യുന്നു.  എന്നാൽ അതൊന്നും ചെവിക്കൊള്ളാതെ പാർവതി ഭഗവാനോട് വീ ണ്ടും വീണ്ടും ഭക്തൻറെ ആഗ്രഹം പൂർത്തികരിക്കാൻ ആവശ്യപ്പെടുന്നു.

പാർവതിയുടെ നിരന്തരമായ ആഗ്രഹപ്രകാരം ഭഗവാൻ വ്യാപാരിയെ അനു ഗ്രഹിക്കാമെന്നു വാക്ക് നൽകുന്നു , എന്നാൽ ജനിക്കുന്ന മകന് പതിനാറു വയസ്സ് വരെ മാത്ര മേ ആയുസ്സുണ്ടാകുകയുള്ളുവെന്നും പ്രവചിക്കുന്നു. അന്ന് രാത്രി യിൽ ഭഗവാൻ ശിവൻ സ്വപ്ന ദർശനത്തിൽ, ഭക്തനായ വ്യാപാരിക്ക് വരം നൽ കി അനുഗ്രഹിക്കുന്നു. മകൻ പതിനാറു വയസ്സ് വരെയേ ജീവിക്കുകയുള്ളൂവെ ന്ന സത്യവും അറിയിക്കുന്നു. സന്തോഷത്തോടൊപ്പം മകൻറെ അൽപ്പായുസ്സിൽ ദുഖവും വ്യാപാരിയെ അലട്ടുകയാൽ വീണ്ടും തിങ്കളാഴ്ച വ്രതം തുടരുവാൻ തീരുമാനിക്കുന്നു. ആഗ്രഹപ്രകാരം വ്യാപാരിക്ക് സുന്ദരനും, സുമുഖനുമായ മ കൻ ജനിക്കുന്നു. സന്തോഷത്തിൽ മതി മറന്ന കുടുംബാഗങ്ങൾ, പൂജകളും, പ്രാ ർത്ഥനയും, അന്ന ദാനവും നടത്തി മകൻറെ ജനനം ആഘോഷിക്കുന്നു.

വിദ്വാൻമ്മാരും, പണ്ഡിറ്റ്മാരും ചേർന്ന് കുഞ്ഞിനു അമർ എന്ന് പേര് വിളിക്കു ന്നു. അലപ്പായുസ്സായ മകൻറെ ജന്മത്തിൽ വ്യാപാരി അധികമൊന്നും സന്തോഷി ച്ചില്ല. അമറിനു പന്ദ്രണ്ട് വയസ്സായപ്പോൾ വിധ്യാഭ്യാസ്സത്തിനായി വാരാണസ്സി യിലേക്ക് അയക്കുവാൻ തീരുമാനിക്കുന്നു. അമ്മാവനായ ദീപ്ചന്ദുമൊത്തു വാ രാണസ്സിയിലേക്ക് യാത്ര തിരിക്കുന്നു. വഴിയിൽ രാത്രി വിശ്രമത്തിനായി മുനി മാരുടെ ആശ്രമങ്ങളിൽ തങ്ങുകയും, അവിടെ വച്ച് യജ്ഞങ്ങൾ നടത്തുകയും മു നിമാർക്ക്‌ ഭക്ഷണവും, വസ്ത്രങ്ങളും നൽകുകയും ചെയ്യുന്നു.

കാട്ടിൽ കൂടിയുള്ള ദീർഘ നാളത്തെ യാത്രകൾക്കൊടുവിൽ അവർ ഒരു നഗര ത്തിൽ എത്തിച്ചേരുന്നു. അവിടുത്തെ രാജാവിൻറെ മകളുടെ വിവാഹം അടു ത്തിരിക്കുകയാൽ നാടെങ്ങും ആഘോഷങ്ങളും, സദ്യയും, എവിടെയും ഉൽസ്സ വ പ്രതീതിയുമായിരുന്നു. ബാരാത്ത് തുടങ്ങുവാൻ സമയമായപ്പോൾ വരൻറെ പിതാവിന് വല്ലാത്ത ആധിയായിരുന്നു. മകൻറെ കോങ്കണ്ണിൻറെ രഹസ്യം മ റ ച്ചു വച്ചാണ് രാജകുമാരിയുമായുള്ള വിവാഹം തീരുമാനിച്ചിരുന്നത്. പിടിക്ക പ്പെട്ടാൽ വിവാഹം മുടങ്ങുകയും, മാനഹാനിയും, ഒപ്പം ശിക്ഷയും കിട്ടുമെന്നു ള്ള ഭയം അദ്ദേഹത്തെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.

അവിചാരിതമായാണ് വരൻറെ അച്ഛൻ അമറിനെ കാണുന്നത്, സുന്ദരനായ അ മറിനെ വരനാക്കി അഭിനയിപ്പിച്ചു വിവാഹം നടത്തിക്കാനും, വിവാഹ ശേ ഷം ആവശ്യമുള്ള പണം നൽകാമെന്നും വധുവിനെ വിട്ടുതരണമെന്നുമുള്ള വ്യ വസ്ഥയിൽ അമ്മാമനായ ദീപ്ചന്ദുമായി രഹസ്യ ഉടമ്പടി ഉണ്ടാക്കുന്നു . അമറി നെ നവ വരൻറെ വസ്ത്രമണിയിച്ചു ബാരാത്ത് തുടങ്ങുന്നു. (വിവാഹ ഘോഷ യാത്ര ബാരാത്ത് എന്ന പേരിൽ അറിയപ്പെടുന്നു) വരനേയും കൂട്ടരേയും  വിവാ ഹ പന്തലിലേക്ക് ആനയിക്കുകയും രാജ കുമാരിയായ ചന്ദ്രികയുമായി വിവാ ഹം നടത്തുകയും ചെയ്യുന്നു. അളവറ്റ സ്വർണ്ണവും, ധനവും നൽകി രാജാവ് ച ന്ദികയെയും സംഘത്തെയും യാത്രയാക്കുന്നു.

യാത്രക്കിടയിൽ അമർ ചന്ദ്രികയോടു നടന്ന സംഭവങ്ങൾ വിവരിക്കുകയും കോ ങ്കണ്ണനാണ് യഥാർത്ഥ വരനെന്നുള്ള സത്യം വെളിപ്പെടുത്തുകയും ചെയ്യുന്നു. കോങ്കണ്ണനെ സ്വീകരിക്കാൻ വിസ്സമ്മതിച്ച ചന്ദ്രിക പിതാവിൻറെ വീട്ടിലേക്കും, അമർ വാരണസ്സിയിലേക്കും യാത്ര തിരിക്കുകയും, അവിടെ അമർ ഗുരുകുല ത്തിൽ പഠനം തുട ങ്ങുകയും ചെയ്യുന്നു.

അമറിന് പതിനാറു വയസ്സ് തികയുന്ന ദിവസ്സം സമാഗതമായി, ജന്മ ദിനം പ്രമാ ണിച്ചു യജ്ഞവും, വിദ്വാൻമ്മാർക്കും, പണ്ഡിറ്റ്കൾക്കും ഭോജനവും പുതു വ സ്ത്രങ്ങളും നൽകുന്നു. രാത്രി ഭക്ഷണവും കഴിഞ്ഞു ഉറങ്ങാൻ കിടന്ന അമർ പ തിവ് പോലെ കാലത്ത് ഉണർന്നില്ല, കാരണം തിരക്കി ചെന്ന ദീപ ചന്ദ് മരുമകൻ കിടക്കപായയി ൽ തന്നെ മരിച്ചു കിടക്കുന്നതാണ് കണ്ടത്. വലിയ വായിൽ നില വിളിച്ചു കൊണ്ട് ദീപ ചന്ദ് കുഴഞ്ഞു വീണു, കൂടി നിന്നവരും, കണ്ടു നിന്നവരു മെല്ലാം വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി.

കൂട്ട നിലവിളി കേട്ട് ഭഗവാൻ ശിവനും പാർവതിയും കാരണം തിരക്കാൻ വ ന്നു നോക്കിയപ്പോൾ മരിച്ചു കിടക്കുന്ന അമറിനെ കാണുന്നു. ഈ സങ്കടം കാണു വാനും സഹിക്കുവാനും എനിക്ക് ശേഷിയില്ലെന്ന് പറഞ്ഞു പാർവതിയും വി ലപിക്കുകയും, ഭഗവാനോട് ഭക്തനായ വ്യാപാരിയുടെ പുത്രന് പുനർജന്മം ന ൽകുവാൻ അപേക്ഷിക്കുന്നു. പാർവതിയുടെ അപേക്ഷയോടോപ്പോം, വ്യാപാ രിയുടെ കഠിന വ്രതത്തിലും സംപ്രീതനായ ഭഗവാൻ അമറിനു പുനർ ജന്മം നൽ കുന്നു.

പഠിപ്പ് മുഴുമിപ്പിച്ചു അമറും, അമ്മാവനും നാട്ടിലേക്കു തിരിക്കുന്നു, വഴിയിൽ വീണ്ടും യജ്ഞവും, ഭോജനവും നടത്തുന്നു, യജ്ഞ പന്തലിൽ അവിചാരിതമാ യി ചന്ദ്രി കയുടെ പിതാവ് വന്നു ചേരുന്നു . അമറിനെ മനസ്സിലാക്കിയ രാജാവ് അവരെ കൊട്ടാരത്തിലേക്ക് കൂട്ടികൊണ്ട് പോകുകയും കുറച്ചു ദിവസ്സങ്ങൾ അ വിടെ പരിചരിക്കുകയും തിരിച്ചു പോകുന്ന വഴിയിൽ ചന്ദ്രികയെയും സുര ക്ഷക്കാ യി സൈന്യത്തെയും, പരിവാരങ്ങളെയും കൂടെ അയക്കുന്നു. കൂട്ടത്തിൽ വില പിടിപ്പുള്ള സമ്മാനങ്ങളും, പണവും മറ്റും നൽകുന്നു.

വിധി പ്രകാരം മകൻറെ മരണം ഉടനെ നടക്കുമെന്ന് വിശ്വസിച്ച വ്യാപാരിയും ഭാര്യയും ജീവൻ ത്യജിക്കാൻ വേണ്ടി പട്ടിണി കിടക്കുകയായിരുന്നു. തിരിച്ചു വരവറിയിച്ചു കൊണ്ട് അമർ അച്ഛന് സന്ദേശം അയക്കുന്നു. മകൻറെ തിരിച്ചു വരവിൻറെ വിവരം കിട്ടിയ വ്യാപാരിയും ഭാര്യയും വിശ്വസ്സികാനാവാതെ നാടിൻറെ അതിർത്തിയിലേക്ക് പരിവാര സമേതം എത്തുന്നു. മരുമകളെയും മ കനേയും ആചാര പൂർവ്വം ആദരിക്കുകയും വീട്ടിലേക്കു ആനയിക്കുകയും ചെ യ്യുന്നു. അന്ന് രാത്രിയിൽ വ്യാപാരിക്ക് സ്വപ്ന ദർശനം ഉണ്ടാവുന്നു. ഭഗവാൻ ശിവൻ ഇപ്രകാരം അരുളി ചെയ്തു "ഹേ ശ്രേഷ്ഠനായ ഭക്താ, ഞാൻ നിൻറെ വ്രതത്തിൽ സംപ്രീതനാവുകയും നിൻറെ മകന് പുനർജന്മം നൽകുകയും ചെ യ്തിരിക്കുന്നു"

പൌരണീക ശാസ്ത്ര പ്രകാരം സ്ത്രീ പുരുഷന്മാർ ശ്രാവണ തിങ്കൾ വ്രതമെടുക്കു കയും, വ്രത കഥകൾ കേൾക്കുകയും ചെയ്താൽ ജീവിത ക്ലേശമോ, ദുഖമോ ഇ ല്ലാത്ത ജീവിതം നയിക്കാമെന്നും വിശ്വാസ്സം.

ആഗസ്റ്റ്‌ പതിനഞ്ചിനാണ് ഈ വർഷം ശ്രാവണ മാസ്സം തുടങ്ങുന്നത്.   


ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും


ജയരാജൻ കൂട്ടായി      









Sunday, 9 August 2015

ഹരിയാലി തീജ് - ആചാരങ്ങളും വിശ്വാസ്സങ്ങളും


                     ഹരിയാലി തീജ് - ആചാരങ്ങളും വിശ്വാസ്സങ്ങളും
                                                       ഇന്ന് ഹർത്താലിക തീജ്

ഉത്തരേന്ത്യയിലെ സ്ത്രീകളുടെ വിശേഷപ്പെട്ട ആഘോഷമാണ് തീജ് ഉൽസ്സവം, പ്രത്യേകിച്ചും ബീഹാർ, ഉത്തർ പ്രദേശ്‌, മദ്ധ്യപ്രദേശ്‌, രാജസ്ഥാൻ, മഹാരാഷ്ട്ര ഗുജറാത്ത്‌ സംസ്ഥാനങ്ങളിലുള്ളവരാണ് തീജ് ആഘോഷിക്കുന്നത്. തീജ് ഉൽ സ്സവങ്ങൽ പല മാസ്സങ്ങളിലും ഉണ്ടെങ്കിലും  ശ്രാവണ മാസ്സത്തിലും, ബാദ്രപാ ദ മാസ്സങ്ങളിലുമായി നടക്കുന്ന മൂന്നു തീജ് ഉൽസ്സവങ്ങളാണ് ഏറ്റവും മഹ ത്തായതായി കരുത്തപ്പെടുന്നതും, പ്രൗഢ ഗംഭീരമായി  ആഘോഷിക്കുന്ന തും. ഹരിയാലി തീജ്, കജാരി തീ ജ്, ഹർതാലികാ തീജ് എന്നീ പേരുകളിലാ ണ് ഈ മൂന്ന് തീജ് ഉൽസ്സവങ്ങൾ അറി യപ്പെടുന്നത്.  വർഷകാല ആഘോഷ മായ ഇതിനെ മണ്‍സൂണ്‍ തീജ് എന്ന പേരി ലും അറിയപ്പെടുന്നു.

ശ്രാവണ മാസ്സത്തിലെ ശുക്ല പക്ഷ തൃദീയ ദിവസ്സം, അതായത് നാഗ പഞ്ചമി ക്ക്‌ രണ്ടു ദിവസ്സങ്ങൾക്ക് മുമ്പായി വരുന്നതാണ് ഹരിയാലി തീജ്. പരമശിവ ൻറെയും ശ്രി പാർവതിയുടെയും പുനഃസമാഗമവുമായി ബന്ധപ്പെട്ട കഥയാ ണ് തീജ് ആഘോഷങ്ങളുടെ പിറകിലുള്ള ഐതിഹ്യം. പരമ ശിവ പ്രീതിയും അനുഗ്രഹങ്ങളും നേടാൻ വേണ്ടിയാണ് പുണ്ണ്യ മാസ്സമായ ശ്രാവണ മാസ്സത്തി ലെ ഈ തീജ് ആഘോഷവും വ്രതങ്ങളും കൊണ്ടു ള്ള ഉദ്ദേശം. ഇന്ത്യയുടെ ഒ ട്ടുമിക്ക ഭാഗങ്ങളിലും വിശ്വാസ്സികൾ ഏറ്റവും കൂടുതൽ  വ്രതാനുഷ്ടാനങ്ങ ളും പൂജക ളും ചെയ്യുന്നത് ശ്രാവണ മാസ്സത്തിലാണ്, ശ്രാവണമാസ്സത്തിൽ വ്ര തമില്ലാത്ത ദിവസ്സങ്ങളിലും വിശ്വാസ്സികൾ സസ്യാഹാരം മാത്രമെ  കഴിക്കു കയുള്ളൂ.

വിവാഹം കഴിയാത്ത യുവതികൾ നല്ല വരനെ കിട്ടുവാനും, വിവാഹിതരായ വർ സന്തുഷ്ട കുടുംബ ജീവിതത്തിനും വേണ്ടിയാണ് തീജ് വ്രതം അനുഷ്ടിക്കു ന്ന ത്. തീജ് ദിവസ്സം വിവാഹിതരായ സ്ത്രീകൾ അവരുടെ മാതാപിതാക്കളുടെ ഭവനങ്ങൾ സന്ദർശിക്കുന്നു. പച്ച സാരി അല്ലെങ്കിൽ പച്ച നിറത്തിലുള്ള വസ്ത്ര ങ്ങൾ മാത്രമേ ധരിക്കാവൂ. ഇരു കൈകളിലും പല വർണ്ണങ്ങളിലുള്ള വളക ളും ധ രിച്ചു തീജ് പാട്ടുകളും, കീർത്തനങ്ങളും പാടി ഊഞ്ഞാലാടുകയും ചെ യ്യുന്നു. പല വർണ്ണളിലുള്ള പട്ടുകൾ കൊണ്ടും, പൂക്കൾ കൊണ്ടും അലങ്കരിച്ച ഊഞ്ഞാലി ൽ ആടുകയെന്നുള്ളത് തീജ് ആഘോഷത്തിൻറെ ഒഴിച്ചു കൂടാൻ പറ്റാത്ത ആചാരത്തിൻറെ ഭാഗമാണ്.

തിരിച്ചു ഭർതൃഗൃഹത്തിലേക്ക് പോകുമ്പോൾ മാതാപിതാക്കൾ ഒരു സമ്മാന കൊട്ട കൂടെ കൊടുത്തയക്കുന്നു. വീട്ടിലുണ്ടാക്കിയ പലതരം മധുര പലഹാര ങ്ങൾ, കച്ചോരി, മധരമുള്ള പൂരി, ലഡ്ഡു, നാലുതരം പഴങ്ങൾ, ചെറിയ തുക പ ണം അഞ്ചു രൂപ മുതൽ ഇരുപതു രൂപ വരെ, കൂടാതെ അമാവിയമ്മക്ക് മൈ ലാഞ്ചിയും, പല നിറത്തിലുള്ള വളകളും അടങ്ങുന്നതാണ് സമ്മാന കൊട്ട. ഈ സമ്മാന പൊതിയെ, അല്ലെങ്കിൽ കൂടയെ സിന്ദാരയെന്ന പേരിൽ അറിയ പ്പെടു ന്നു. അത് കൊണ്ട് തന്നെ ഹരിയാലി തീജ് സിന്ദാര തീജ് എന്ന പേരിലും അറിയ പ്പെടുന്നു. ചോട്ടി തീജ്, സ്രാവണ്‍ തീജ് എന്ന പേരിലും ഹരിയാലി തീ ജ് അറിയപ്പെടുന്നു. നിർജ്ജല വ്രതമാണ് ഹരിയാലി തീജ് വ്രതത്തിൻറെ പ്ര ത്യേകത.വെള്ളമോ ഭക്ഷണമോ വ്രതം തീരുന്നത് വരെ കഴിക്കുവാൻ പാടി ല്ലായെന്നതാണ് തീജ് വ്രതത്തിൻറെ നിയമം.

ഹരിയാലി തീജ് കഴിഞ്ഞു പതിനഞ്ചു ദിവസ്സങ്ങൾക്ക് ശേഷമാണ് കജാരി തീ ജ്. ഇതിനെ ബാദി തീജ് എന്നപേരിലും അറിയപ്പെടുന്നു. പുണ്ണ്യ മാസ്സമായ ശ്രാ വണത്തിനു ശേഷം ബാദ്ര പാദത്തിലെ കൃഷ്ണ പക്ഷത്തിൻറെ മൂന്നാം ദിവസ്സ മാണ്‌ കജാരി തീജ്. രക്ഷാ ബന്ധൻ കഴിഞ്ഞു മൂന്നാം ദിവസ്സവും, കൃഷ്ണ ജന്മാ ഷ്ടമിക്ക് അഞ്ചു ദിവസ്സങ്ങൾക്ക് മുമ്പായിട്ടുമാണ് കജാരി തീജ്. തീജ് ആഘോ ഷങ്ങളിൽ മുഖ്യമായ ഇനമാണ് ഊഞ്ഞാൽ ആട്ടം. അത് കൊണ്ട് എല്ലാ തീജ് ആഘോഷവും  ഊഞ്ഞാൽ ഉൽസ്സവമെന്ന പേരിലും അറിയപ്പെടുന്നു. എല്ലാ തീജും ഭാരതത്തിൻറെ വിലമതിക്കാനാകാത്ത സംസ്കരാത്തിൻറെയും പരമ്പ രാഗത ആഘോഷങ്ങളുടെയും ഭാഗമാണ്. കൊടും ചൂട് കാലം കഴിഞ്ഞു, മഴ യും കുളിരും തുടങ്ങുന്നതിൻറെ സന്തോഷത്തിൻറെ ഭാഗം കൂടിയാണ് തീജ് ഉത്സവങ്ങൾ. കജാരി തീജിന് വളരെ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഒന്നാണ് രാജസ്ഥാനിലെ ബണ്ടി ജില്ല. തീജിൻറെ ദേവതയായ ശ്രി പാർവതി ഈ ദിവ സ്സം ഇവിടെ നേരിട്ട് പ്രത്യക്ഷപ്പെടുന്നെന്നും വിശ്വാസ്സം.

ഉൽസ്സവങ്ങളുടെയും, ആഘോഷങ്ങളുടെയും നാടായറിയപ്പെടുന്ന രാജസ്ഥാ നിലെ ജയ്‌പൂരിൽ പ്രശസ്‌തമാണ്‌ തീജ് ഘോഷയാത്ര. അത് പോലെ കജാരീ തീജ് ഉ ൽസ്സവ ദിവസ്സം രാജസ്ഥാനിലെ ബണ്ടി ജില്ലയിൽ നടക്കുന്ന ഘോഷ യാത്രയിൽ ഏതോ മാന്ദ്രിക വലയത്തിൽ പെട്ട പോലെ സ്വദേശികളോടോ പ്പം ലോകത്തിൻറെ നാനാ ഭാഗത്ത് നിന്നുമുള്ള പല ലക്ഷം വിദേശികൾ പ ങ്കെടുക്കുന്നു. സ്വദേശികളോടോപ്പോം ചേർന്ന് വിദേശികളും വ്രതമനുഷ്ഠി ക്കുകയും, നൃത്തം ചെ യ്യുകയും ചെയ്തു തീജ് ആഘോഷം അവിസ്മരണീയമാ ക്കുന്നു. ബണ്ടിയിലെ തീജ് ആഘോഷം സ്വയം മറന്ന് ആസ്വദിച്ചും ആടിപ്പാ ടിയുമാണ് വിദേശികൾ ആഘോഷിക്കുന്നത്. കൃത്യമായ തിയ്യതികളിൽ ത ന്നെ ആഘോഷങ്ങൾക്ക് വിദേശികൾ മുടക്കം കൂടാതെ എത്തി ചേരുന്നു. !!!!!!

തീജ് ദിവസ്സം പാർവ്വതി ദേവിയുടെ അലങ്കരിച്ച വിഗ്രഹവുമായി  ബണ്ടിയി ലെ എല്ലാ സ്ഥലങ്ങളിലും പ്രദക്ഷിണം നടത്തുന്നു. ലക്ഷോപലക്ഷം വിശ്വാ സ്സികളായ സഞ്ചാരികൾ ആർപ്പു വിളികളോടെ അനുഗമിക്കുന്നു. പുതുപു ത്തൻ വസ്ത്രങ്ങളണിഞ്ഞു, ആടയാഭരണ വിഭൂഷിതയായി അലങ്കരിച്ച പല്ലക്കി ൽ ശ്രി പാർവതി എഴുന്നെള്ളുന്നു.ഭജനയും, കീർത്തനങ്ങളും, പാർവതി ശ്ലോ  കങ്ങളും പാടി വിശ്വാസ്സികൾ അനുഗമിക്കുന്നു. വിവിധ വർണ്ണ ങ്ങളോട് കൂടി യ പലതരം പട്ടുകളും ആഭരങ്ങളുമണിഞ്ഞ ആനകളും, ഒട്ടകങ്ങളും, കുതിര കളും, വാദ്യക്കാർ, മേളക്കാർ തുടങ്ങിയവർ യാത്രയിൽ അനുഗമിക്കുകയും യാത്രക്ക് മാറ്റു കൂട്ടുകയും ചെയ്യുന്നു.

യാത്ര തുടരവേ ബണ്ടിയിലെ അസാദ് പാർക്കിൽ കുറെ സമയം നിർത്തുക യും പല ചടങ്ങുകളും, ആചാരങ്ങളും നടത്തപ്പെടുകയും ചെയ്യുന്നു. ശിവ ഭഗ വാനും പാർവതി ദേവിക്കും പൂജകളും അഭിഷേകങ്ങളും നടക്കുന്നു. സഹ ജീ വികളോടുള്ള ആദര സൂചകമായി പശുവിനെ കുളിപ്പിക്കുകയും മധുര പല ഹാരമടക്കം പല തരം ഭക്ഷണവും വെള്ളവും നൽകുന്നു. ബനാറസ്സിലും, മിർ സ്സാപ്പൂരിലും തത്തുല്യമായ ഘോഷ യാത്രകൾ നടക്കുന്നു. പരമ്പരാഗത നൃത്യ നൃത്യങ്ങൾ, രാജസ്ഥാനി ഫോൾക്ക്, ഗൂമാർ, കൽബേലിയ, ബാവിയ, ട്രപീസ്, കയർ നൃത്തം, അങ്ങിനെ മറ്റനേകം കലാരൂപങ്ങൾ യാ ത്രക്ക് മാറ്റു കൂട്ടുന്നു. തീജ് ഉത്സവ ഘോഷയാത്ര കാരണം നമ്മുടെ കലാ രൂപങ്ങളും, സംസ്കാരീക ഉൽസ്സവങ്ങളും വിദേശ സഞ്ചാരികളുടെ മനസ്സിൽ മറക്കാ ത്ത മധുര സ്മരണ കൾ സമ്മാനിക്കുന്നു. അവരുടെ പ്രശംസ്സയോടോപ്പോം അവരും നമ്മുടെ ക ലാ രൂപങ്ങൾ പഠിക്കുകയും, അന്താരാഷ്ട്ര തലത്തിൽ മാന്യതയും നമ്മുടെ രാ ജ്യത്തിന്‌ അഭിമാനവും കൈവരുകയും ചെയ്യുന്നു.

അനുഷ്ടിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതാണ് കജാരി തീജ് വ്രതം, ഇരുപത്തിനാ ലു മണിക്കൂർ ഭക്ഷണമോ, വെള്ളമോ കഴിക്കാതെയും, രാത്രി മുഴുവൻ ഉറക്ക മുണർന്നും ഇരിക്കണം. നിർജ്ജല വ്രതമെന്നാണ് തീജ് വ്രതങ്ങൾ അറിയപ്പെ ടുന്നത്. എന്നാൽ രോഗികളും മരുന്ന് കഴിക്കുന്നവരുമാണെങ്കിൽ അവരുടെ ആരോഗ്യ സ്ഥിതിക്കനുസ്സരിച്ചു പഴങ്ങളും, പാലും വെള്ളവും കഴിക്കാവുന്ന താണ്. മൂന്നു തീജ് വ്രതങ്ങൾക്കിടയിലും ഒരു നെയ്‌ വിളക്ക് കൊളുത്തി രാ ത്രി മുഴുവൻ വിളക്ക് അണഞ്ഞു പോകാതെ കാവലിരിക്കണം. കെടാവിള ക്കെന്ന പേരിൽ ഇത് അറിയപ്പെടുന്നു.

വിളക്ക് അണയുകയെന്നാൽ ദുശ്ശകുനമെന്നു വിശ്വാസ്സം. ഇരുപത്തി നാലുമ ണിക്കൂർ തികയുമ്പോൾ വ്രതമെടുത്ത സ്ത്രീകൾ കൂട്ട ത്തോടെയിരുന്നു പാർ വ്വതി ദേവിയുടെ തീജ് വ്രത കഥകൾ പറഞ്ഞു കേൾപ്പിക്കുന്നു. കഥകൾ കേട്ട് കഴിഞ്ഞാ ൽ പ്രസാദം കഴിച്ചു കൊണ്ട് വ്രതം അവസ്സാനിപ്പിക്കുന്നു. തുടർന്ന് ഭർത്താക്കൻമ്മാർ കഠിന വ്രതത്തിലിരുന്ന ഭാ ര്യമാരെ ഭക്ഷണം ഊട്ടിക്കുന്നു. കഠിന വ്രതത്തി ൽ ആകൃഷ്ടരാകുന്ന ഭർത്താവി നു ഭാര്യയോടുള്ള സ്നേഹ വും ആദരവും  കൂടുകയും അവരുടെ ബന്ധം കൂടു തൽ ദൃഡമാകുന്നുവെ ന്നും വിശ്വാസ്സം.


ബാദ്രപാദ മാസ്സത്തിലെ ശുക്ലപക്ഷ തൃദീയ ദിവസ്സമാണ്‌ മൂന്നാമത്തെതായ ഹർ താലിക തീജ്. ഹർതാലിക തീജ് പൂജ ചെയ്യുവാൻ പ്രഭാതകാലമാണ് ഏറ്റ വും അഭികാമ്യമെന്നു വിശ്വാസ്സം, എതെങ്കിലും ഒഴിച്ചുകൂടാൻ പറ്റാത്ത സാഹ ചര്യങ്ങളിൽ മാത്രം വിശ്വാസ്സികൾക്കു പ്രദോഷ സമയവും അനുവദനീയമാ ണ്. മണലിൽ തീർത്ത ശിവ പാർവതി രൂപങ്ങളെയാണ്‌ ഈ ദിവസത്തിൽ പൂ ജിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്.

കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഗൌരി ഹബ്ബയെ ന്ന പേരിലാണ് ഹർതാലിക തീജ് അറിയപ്പെടുന്നത്. സ്ത്രീകൾ സ്വർണ്ണ ഗൌരി വ്രതമെന്ന പേരിലുള്ള വ്രതം അനുഷ്ട്ടിക്കുന്നു. ഇവിടെയും വിശ്വാസ്സം ഒന്ന് തന്നെ, ഇഷ്ട പുരുഷനെ ലഭിക്കുക, അല്ലെങ്കിൽ ഭർത്താവിൻറെ ആയുരാരോ ഘ്യവും, ഔശ ര്യവും തന്നെ. ഭദ്രമായ കുടുംബ ജീവിതം ലഭിക്കുമെന്നുള്ള താണ് തീജ് വ്രതങ്ങളുടെ പരമമായ ലക്ഷ്യമായി കരുതുന്നത്.

തീജ് വ്രതവുമായി  നിലവിലുള്ള വിശ്വാസ്സം ഇങ്ങിനെ, പരമ ശിവനിൽ ആ കൃഷ്ടയായ പാർവതി ദേവിക്ക് പരമ ശിവനെ ഭർത്താവായി ലഭിക്കാൻ പല കടുത്ത പരീക്ഷണങ്ങളും നേരിടേണ്ടി വന്നു, ഭക്തിയോ ടും, വിശ്വാസ്സത്തോ ടും കൂടിയതും പരിശുദ്ധവുമായ പല  വ്രതങ്ങളും അനുഷ്ടിച്ചു. പൂർവ്വ ജൻമ്മ ത്തിൽ ഒരിക്കൽ പർവ്വത രാജനായ ഹിമാലയത്തിൽ ഗംഗനദി തടത്തിൽ കൊടും തപസ്സും തുടങ്ങി. അന്നാഹാരങ്ങൾ ഉപേക്ഷിക്കു കയും, മരങ്ങ ളുടെ ഉണങ്ങിയ  ഇലകൾ മാത്രം കഴിച്ചും കുറെ കാലം കഴിച്ചു, പിന്നീട് ഇല കഴി ക്കുന്നതും നിർത്തി, വായു മാത്രം ഭക്ഷിച്ചു കുറെ കാലം കഴിച്ചു കൂട്ടി. എന്തി നെന്നറിയാതെയുള്ള ഈ കൊടും തപസ്സിൽ നിന്നും പിന്തി രിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ മകളുടെ ഈ അവസ്ഥയിൽ പിതാവ് അതീവ ദുഖിതനാകുന്നു.

അതിനിടക്ക് നാരദ മുനി പാർവതിക്ക് വേണ്ടി വിഷ്ണു ഭാഗവാനുമായുള്ള വി വാഹ ആലോചനയുമായി പിതാവിനെ സമീപിക്കുന്നു. എന്നാൽ മകളെ തപ സ്സിൽ നിന്നും ഉണർത്താൻ ആവാതെ പിതാവ് വിഷമ വൃത്തത്തിലാകുന്നു. വിവരമറിഞ്ഞ പാർവതി ദേവി ദുഖിതയായി പൊട്ടി പൊട്ടി കരയുന്നു. കൂട്ടു കാരിയായ സഖി ദുഖത്തിൻറെ കാരണം അന്വേഷിക്കുന്നു. ഭഗവാൻ ശിവനെ സ്വന്തമാക്കാനാണ് ഈ കൊടും തപസ്സു ചെയ്യുന്നതെന്നും അറിയിക്കുന്നു. തു ടർന്ന് സഖിയുടെ നിർദ്ദേശ പ്രകാരം ആർക്കും എത്തിപ്പെടാൻ പറ്റാത്ത  കൊ ടും വനത്തിലുള്ള ഒരു ഗുഹയിൽ വീണ്ടും ശിവ ആരാധനയും, തപസ്സുമായി കഴിയുന്നു. ഗുഹക്കകത്ത് ബാദ്രപാദ മാസ്സത്തിലെ ശുക്ല പക്ഷ തൃദീയ ദിവ സ്സം ശിവ വിഗ്രഹം കൈവശമില്ലാത്തതിനാൽ കുറെ മണൽ വാരിയെടുക്കു കയും മണലിൽ ശിവ രൂപം വരക്കുകയും ചെയ്യുന്നു. മണലിൽ തീർത്ത  ശിവ നെ പൂജിക്കുകയും വ്രതം  അനുഷ്ടിക്കുകയും ചെയ്തെന്നും വിശ്വാസ്സം.

മകളുടെ ദുഃഖ കാരണം അറിഞ്ഞ പിതാവ് ശിവനുമായുള്ള പാർവ്വതിയുടെ വിവാഹത്തിന് സമ്മതം നൽകുന്നു. പാർവ്വതിയുടെ കൊടും തപസ്സിലും വ്ര തത്തിലും അതീവ സന്തുഷ്ടനും പ്രസന്നനും ആയി തീർന്ന ഭഗവാൻ ശിവൻ പാർവതിയെ വധുവായി സ്വീകരിക്കുകയും അവരുടെ ആഗ്രഹം പൂർത്തിക രിക്കുകയും ചെയ്യുന്നു. ഭൂമിയിൽ നൂറ്റി ഏഴു ജൻമ്മങ്ങൾ എടുത്തിട്ടും പരമ ശിവനെ സ്വന്തമാക്കാൻ കഴിയാതിരുന്ന പാർവതി ദേവിക്ക് അങ്ങിനെ അവ രുടെ നൂറ്റിയെട്ടാമത്തെ ജൻമ്മത്തിൽ ആഗ്രഹം സഫലമാകുന്നുവെന്നും വി ശ്വാസ്സം.

പാർവ്വതിയെ അവരുടെ  ഈ മുജ്ജന്മ തപസ്സിൻറെ കഥകളെല്ലാം പറഞ്ഞു കേ ൾപ്പിച്ച ഭഗവാൻ ശിവൻ, ഏതൊരു കുമാരിമാർ ഇഷ്ട്ട മാഗല്ല്യത്തിനായി തീജ് വ്രതം അനുഷ്ടിക്കുന്നുവോ, അവരുടെ ആഗ്രഹങ്ങൾ സഫലീകൃതമാകുമെ ന്ന വരവും നൽകുന്നു. അന്ന് മുതൽ ദേവിയുടെ വ്രതത്തിൻറെ പാത പിന്തുട ർന്നാണ് വിവാഹിതരായ സ്ത്രീകൾ അവരുടെ പുരുഷൻറെ ദീർഘായുസ്സിനും, കുടുംബ ഔശര്യ ത്തിനും വേണ്ടിയും, അവിവാഹിതരായ യുവതികൾ ഇഷ്ട വരനെ അല്ലെങ്കിൽ മനസ്സിനിണങ്ങിയ വരനെ സ്വന്തമാക്കാൻ  തീജ് വ്രതങ്ങ ൾ അനുഷ്ടിക്കുന്നതെന്നും ഐതിഹ്യം.

ആരെല്ലാം ബണ്ടിയിലെ തീജ് ഘോഷയാത്ര കണ്ടിട്ടുണ്ടോ, അവരെല്ലാം തീർ ച്ചയായും ഭാഗ്യവാൻമ്മാരാണ്. തീർച്ചയായും ഇത് പോലൊരു ദൃശ്യ വിരുന്നു ഇതിനു മുമ്പ് കാണുവാനോ, അനുഭവിച്ചിരിക്കാനോ ഉള്ള സാധ്യത കുറവാ ണ്. ഏതോ ഒരു മാന്ത്രിക ലോകത്തിലെത്തിയ പോലെ, അറിയാതെ  മനം നി റയും, വിശപ്പോ ദാഹമോ അറിയില്ല. ഘോഷയാത്രയുടെ അനുഭൂതി അനുഭ വിച്ചു തന്നെ അറിയണം, അത് പറഞ്ഞറിയിക്കുക പ്രയാസ്സമുള്ള കാര്യവുമാ ണ്.

ആഗസ്റ്റ് പതിമൂന്നിനാണ്  ഈ വർഷത്തെ ഹരിയാലി തീജ് ആഘോഷം.തുട ർന്ന് ആഗസ്ത് ഇരുപത്തി ഒൻപതിന്  കജാരി തീജ് ആഘോഷവും, സപ്തംബർ പന്ത്രണ്ടിന്  ഹർത്താലിക തീജ് ആഘോഷവും നടക്കും. തീജ് പോലെ കേരള ക്കാർക്ക് കേട്ട് കേൾവി പോലുമില്ലാത്ത ഒരുപാട് ജന പ്രിയമായ സാംസ്കാരി ക ആഘോഷങ്ങൾ വടക്കേ ഇന്ത്യയിൽ നിലവിലുണ്ട്. യാത്രകൾ ഇഷ്ടപ്പെടു ന്നവരും, അതിനുള്ള സൗകര്യം ഉള്ളവരും തീർച്ചയായും നേരിൽ പോയി ക ണ്ട് അനുഭവിച്ചറിയേണ്ട മഹാ വിസ്‌മയം തന്നെയാണ് ബണ്ടിയിലെ തീജ് ഘോഷയാത്ര.


ആശംസ്സകൾ


ജയരാജൻ കൂട്ടായി



രാഖി ബന്ധൻ (രക്ഷാ ബന്ധൻ) - ആചാരങ്ങളും വിശ്വാസ്സങ്ങളും



രാഖി ബന്ധൻ (രക്ഷാ ബന്ധൻ)

സഹോദരി സഹോദര ബന്ധത്തിൻറെ പ്രതീകമായാണ് രാഖി ബന്ധൻ അഥ വാ രക്ഷാ ബന്ധൻ ആഘോഷിക്കുന്നത്. ശ്രാവണ മാസ്സത്തിലെ പൂർണ്ണ ചന്ദ്ര ദിവസ്സം വരുന്നതിനാൽ ഈ ആഘോഷത്തെ ശ്രാവണ പൂർണ്ണിമയെന്ന പേരി ലും, രാഖി പൂർണ്ണിമയെന്ന പേരിലും അറിയപ്പെടുന്നു. സഹോദരി സ്വന്തം സ ഹോദരന് രാഖി കെട്ടുന്നത് പോലെ അകന്ന ബന്ധത്തിലുള്ള സഹോദരിമാ രും, പരസ്പ്പരം രക്തബന്ധമില്ലാത്ത സ്ത്രീകളും വളരെ അടുത്ത സുഹൃത്തുക്ക ൾക്ക്‌ രാഖി കെട്ടുകയും അന്ന് മുതൽ സഹോദരനായി അങ്ങീകരിക്കുകയും ചെയ്യുന്നു. സ്നേഹത്തോടും, ഭ ക്തിയോടും, പ്രാർത്ഥനയോടും കൂടി രാഖി കെട്ടുന്നതോ ടെ സഹോദരി, സഹോദര ബന്ധം ദൃഢമാവുകയും, അതോടോ പ്പോം ആയു രാരോഘ്യവും, സർവ്വവിധ ഔശര്യങ്ങളും, അപകടങ്ങളിൽ നിന്നും രക്ഷ ല ഭിക്കുകയും ചെയ്യുന്നുവെന്നു വിശ്വാസ്സം.

രക്ത ബന്ധമുള്ളവരായാലും, ഇല്ലാത്തവരായാലും രാഖി കെട്ടിക്കഴിഞ്ഞാൽ ജീവിച്ചിരിക്കുന്നത്രയും കാലം അവർ പരസ്പ്പരം സഹോദരി, സഹോദര  ൻമ്മാരായി കണക്കാക്കുന്നു. സഹോദരിക്ക് ആവശ്യമായ ഏതു വിധ സംര ക്ഷണവും, ഏത് സാഹചര്യങ്ങളിലും നൽകുവാൻ സഹോദരൻ ബാധ്യസ്ഥനു മാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും, കേരളം ഒഴികെയുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും നൂറ്റാണ്ടുകൾക്ക് മുമ്പ് മുതൽ രക്ഷാ ബന്ധൻ ആഘോഷി ച്ചു വരുന്നു. എന്നാൽ കേരളത്തിൽ അടുത്ത കുറച്ചു വർഷങ്ങളായിട്ടാണ്  ര ക്ഷാ ബന്ധൻ ആഘോഷങ്ങൾക്ക് കൂടുതൽ പ്രചാരമുണ്ടായത്.

തിളങ്ങുന്നതും വർണ്ണ ശബളവുമായ പലതരം  നൂല് കൊണ്ട് സ്വന്തമായി വീ ടുകളിൽ നിർമ്മിക്കുന്ന രാഖിയാണ് മുൻ കാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. അയൽ വാസ്സികളായ വീട്ടമ്മമാർ കൂടിയിരുന്നു പല ദിവസ്സങ്ങൾ കൊണ്ടാണ് രാഖി ഉണ്ടാക്കിയിരുന്നത്. എന്നാൽ തിരക്കുകളിൽ നിന്നും തിരക്കുകളിലേ ക്ക് കൂപ്പ് കുത്തുന്ന ഇന്നത്തെ സമൂഹത്തിന് വീടുകളിൽ ഭക്ഷണം ഉണ്ടാക്കാ നടക്കം ഒന്നിനും നേരമില്ലാതായി, ഈ അവസ്സരം മുതലാക്കാൻ വിപണിയിൽ മൽസരങ്ങളും തുടങ്ങി. ഇന്ന് ആകർഷകങ്ങളായ പല തരം രാഖികൾ വിപ ണികളിൽ സുലഭമാണ്. അത് കൊണ്ട് തന്നെ സ്വന്തമായി നിർമ്മിച്ചു സമയം കളയാനൊന്നും ആരും മിനക്കെടാറില്ല.

"രക്ഷാ ബന്ധൻ" സംസ്കൃത ഭാഷയിൽ "സംരക്ഷണത്തിൻറെ കെട്ടു" എന്ന് അർ ത്ഥം വരുന്നു. വൈവിധ്യങ്ങളായ പല തരം ആഘോഷങ്ങളോട് കൂടിയാണ് ഭാരതത്തി ൽ എല്ലായിടങ്ങളിലും രക്ഷാ ബന്ധൻ ആഘോഷിക്കുന്നത്. മാതാ പിതാക്കളും, വീട്ടിലെ മറ്റു അംഗങ്ങളെല്ലാവരും ഒത്തു കൂടി രക്ഷ ബന്ധൻറെ ചടങ്ങുകൾ ആരംഭിക്കുന്നു പുതു വസ്ത്രങ്ങൾ ധരിച്ച സഹോദരി, സഹോദരന മ്മാർ ആദ്യം പ്രാർത്തിക്കുന്നു. പല തരം പുഷ്പ്പങ്ങളും രാഖിയും തളികയിൽ എടുത്തു ഒരു ചെറു  നെയ്‌ വിളക്ക് അല്ലെങ്കിൽ കർപ്പുരം കത്തിച്ചു പൂജ മുറിയിൽ  ഇഷ്ട ദേവൻറെ മുമ്പിൽ പ്രാർത്തിക്കുകയും ആരതി ഉഴി യുകയും ചെയ്യുന്നു.

ദൈവ പൂജക്ക്‌ ശേഷം തളികയുമായി സഹോദരനെ ആരതി ഉഴിയുന്നു. മൂന്ന് പ്രാവശ്യം ആരതി ഉഴിഞ്ഞ ശേഷം വലതു കയ്യിൽ രാഖി കെട്ടുകയും നെറ്റിയി ൽ സിന്ദൂരം അണിയിക്കുകയും ചെയ്യുന്നു. സഹോദരൻ സമ്മാനങ്ങൾ കൈ മാറുകയും, അനുഗ്രഹിക്കുകയും, ഏതു ഘട്ടത്തിലും, ഏത് വിധത്തിലുള്ള സ ഹായങ്ങളും, സംരക്ഷണങ്ങളും നൽകാമെന്നും ശപഥം ചെയ്യുകയും, തുടർ ന്ന് പരസ്പ്പരം പലതരം മധുര പലഹാരങ്ങളും, പഴങ്ങളും ഊട്ടിക്കുകയും ചെ  യ്യുന്നു അതോടെ രക്ഷ ബന്ധൻറെ ആചാരങ്ങളും ചടങ്ങും പൂർത്തിയാകു കയും മറ്റു ആഘോഷങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു.

വിവാഹിതയായ പെൺ മക്കൾ ഭർതൃ ഗൃഹത്തിൽ നിന്നും മധുര പലഹാര ങ്ങളും റാഖിയുമായി സ്വന്തം വീടുകളിലെത്തുകയും, സഹോദരന് രാഖി കെ ട്ടുകയും ചെയ്യുന്നു. തുടർന്ന് വീടുകളിലും മധുര പലഹാരങ്ങളും പായസ്സവും മറ്റു പല തരം വിഭവ സമൃദ്ധമായ ഭക്ഷണങ്ങളും ഉണ്ടാക്കുന്നു. കുടുംബങ്ങൾ എല്ലാവരും ഒന്നിച്ചിരുന്നു സദ്യ ഉണ്ണൂകയും വൈകുന്നേരങ്ങളിൽ ക്ഷേത്ര ദർ ശനവും, ഉല്ലാസ യാത്രകളും, കടൽക്കരയിലും മറ്റും ആടിയും പാടിയും വി നോദയാത്രകൾ നടത്തിയും ആഘോഷത്തെ അവിസ്മരണീയമാക്കുന്നു.

എത്ര വർഷങ്ങൾക്കു മുമ്പ് മുതൽ നിലവിലുള്ള ആഘോഷമാണെന്നതിനു വ്യക്തമായ രേഖകളോ, വിവരമോ ലഭ്യമല്ല, എന്നാൽ ഭവിഷ്യ പുരാണത്തി ലും, ഭാഗവത പുരാണത്തിലും, വിഷ്ണു പുരാണത്തിലും രക്ഷാ ബന്ധൻ പ്രതി പാദി ക്കപ്പെടുകയാൽ പല ആയിരം വർഷങ്ങൾക്ക് മുമ്പ് മുതൽ തന്നെ ആ ഘോഷവും ആചാരങ്ങളും ഭാരതത്തിൽ നിലവിലുള്ളതായി അനുമാനി ക്കാം. സിഖ് കാരുടെയിടയിൽ ആയിരത്തിൽ കൂടുതൽ വർഷങ്ങൾക്ക് മുമ്പ് മുതൽ ആഘോഷങ്ങ ൾ നടന്ന് വന്നിരുന്നതിൻറെ വിവരങ്ങൾ ലഭ്യമാണെ ന്നാണ് വിവരം.

പല കഥകളും ഐതിഹ്യങ്ങളും രക്ഷാ ബന്ധനുമായി ബന്ധപ്പെട്ടു നിലവിലു ണ്ടെങ്കിലും കൂടുതൽ പ്രചാരത്തിലുള്ളത് ശ്രി കൃഷണനും ദ്രൗപതിയും തമ്മി ലുള്ള സഹോദരി, സഹോദര ബന്ധമാണ്. മൂന്നു കണ്ണും നാലു കൈകളോടും കൂടിയ ശിശുപാലൻറെ ശിരച്ചേധം നടത്തുന്ന സമയത്ത് ഭഗവാൻ ശ്രീ കൃഷ്ണ ൻറെ കൈ വിരലിൽ ആഴത്തിലുള്ള മുറിവുണ്ടാകുന്നു. അടുത്തുണ്ടായിരുന്ന ദ്രൗപതി ഭഗവാൻറെ രക്ഷക്കെത്തുകയും അവരുടെ അഴകുള്ള പുത്തൻ സാ രി കീറിയെടുത്ത് ശ്രി കൃഷ്ണൻറെ വിരലിൽ കെട്ടുകയും രക്ത സ്രാവം ശമിപ്പി ക്കുകയും ചെയ്യുന്നു. ദ്രൗപതിയുടെ ഈ പ്രവർത്തിയിൽ സന്തുഷ്ടനായ ഭഗവാ ൻ കൃഷ്ണൻ ദ്രൗപതിയെ ആശിർവതിക്കുകയും സഹോദരിയായി അങ്ങീകരി ക്കുകയും, ഏത് സാഹചര്യത്തിലും സംരക്ഷിക്കാമെന്ന ശപഥവും ചെയ്യുന്നു.  അവസ്സരം വരുമ്പോൾ സാരി കഷണത്തിലെ ഓരോ ഇഴ നൂലിനും പകരമായി തിരിച്ചു ഉപഹാരം നൽകുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു.

കൗരവ സഭയിൽ ദുര്യോധനൻറെ ആജ്ഞയനുസ്സരിച്ചു ദുശ്ശാസ്സനൻ ദ്രൗപതി യെ വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ ശ്രി കൃഷ്ണൻ പ്രത്യക്ഷപ്പെടുകയും സാ രിക്കഷണത്തിലെ ഓരോ നൂലിഴക്കും പകരമായി അഴിച്ചാൽ തീരാത്തത്ര യും സാരി നൽകി സഹോദരിയായ ദ്രൗപതിയുടെ മാനം കാക്കുകയും ചെയ്യു ന്നു. ദ്രൗപതി ഭഗവാൻ കൃഷ്ണൻറെ കയ്യിൽ കെട്ടിയ സാരിക്കഷണമാണ് രാഖി യായി (രക്ഷ) മാറിയതെന്ന് ഐതിഹ്യം. പിന്നീട് മഹാഭാരത യുദ്ധത്തിൽ പ ങ്കെടു ക്കാൻ പോകുന്ന അവസ്സര ത്തിലും ദ്രൗപതി രാഖി കെട്ടി സഹോദരനാ യ  ശ്രി കൃഷ്ണൻറെ രക്ഷ  ഉറപ്പു വരുത്തിയെന്നും വിശ്വാസ്സം. ഈ വിശ്വാസ്സ വും ആചാരങ്ങളുമാണ് രക്ഷാ ബ ന്ധൻ ആയി മാറിയതെന്ന് ഒരു ഐതി ഹ്യം.

ഉത്തരേന്ത്യയിൽ നിലവിലുള്ള മറ്റൊരു ഐതിഹ്യ കഥ മഹാബലിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. മഹാബലി വാമനനോട് രണ്ടു ആഗ്രഹങ്ങൾ സഫലീ കരിക്കാനുള്ള  അനുവാദം ചോദിക്കുകയും വാമനനായ മഹാവിഷ്ണു അനുവ ദിക്കുകയും ചെയ്തുവെന്നും അതിൽ ഒന്ന് വർഷത്തിലൊരിക്കൽ പ്രജകളെ സന്ദർശിക്കാനുള്ള അനുമതിയും, രണ്ടാമത്തേത് മഹാബലിക്ക് ദിവസ്സവും രാ വും പകലും മഹാവിഷ്ണുവിനെ കണ്ടു കൊണ്ട് ദർശന സൗഭാഗ്യം നേടാൻ അ വസരമുണ്ടാകണമെന്നുമായിരുന്നു. അങ്ങിനെ നിത്യവും കണ്ടിരിക്കാൻ വേ ണ്ടി തൻറെ ദ്വാരപാലകനായിരിക്കാൻ മ ഹാവിഷ്ണുവിനോട് അഭ്യർത്ഥിക്കു ന്നു. വാക്ക് പാലിക്കാൻ ബാധ്യസ്ഥനായ മഹാവിഷ്ണു മഹാബലിയുടെ ദ്വാരപാ ലകനായി ഇരിക്കാനും തുടങ്ങി.

വിഷമ വൃത്തത്തിലായ വിഷ്ണു പത്നിയായ ലക്ഷ്മി നാരദ മുനിയോട് എന്തെങ്കി ലും ഉപായം പറഞ്ഞു കൊടുക്കാൻ ആവശ്യപ്പെടുന്നു. നാരദമുനി മഹാ ബലി യെ സഹോദരനായി അംഗീകരിക്കാനും, സ്നേഹോപഹാരമായി വർണ്ണ നൂൽ കയ്യിൽ കെട്ടാനും മധുരം നൽകാനും ഉപദേശിക്കുന്നു. ഉപദേശം സ്വീകരിച്ച ലക്ഷ്മി ദേവി മഹാബലിയുടെ കയ്യിൽ വർണ്ണ ചരട് കെട്ടി സാഹോദര്യ ബന്ധ മുറപ്പിക്കുന്നു. സഹോദരിക്ക് ഉപഹാരമായി എന്ത് വേണമെങ്കിലും ആവശ്യ പ്പെട്ടു കൊള്ളാൻ മഹാബലി കൽപ്പിക്കുന്നു. തൻറെ ഭർത്താവായ മഹാവി ഷ്ണുവിനെ കൂടെ അയക്കുവാൻ ലക്ഷ്മി ദേവി ആഗ്രഹം പ്രകടിപ്പിക്കുകയും സ ഹോദരിയുടെ ഇച്ഛാനുസരണം മഹാവിഷ്ണുവിനെ ദ്വാരപാലക സ്ഥാനത്ത് നിന്നും ഒഴിവാക്കി ലക്ഷ്മി ദേവിയുടെ കൂടെ പറഞ്ഞയച്ചെന്നും കഥ. അത് ഒരു ശ്രാവണ ശുക്ല പക്ഷ പൂർണ്ണിമ ദിവസ്സമായിരുന്നുവെന്നും, അന്ന് മുതലാണ് രക്ഷാ ബന്ധൻ നിലവിൽ വന്നതെന്നും മറ്റൊരു കഥ.

 ബി സി മുന്നൂറിൽ അലക്സാണ്ടർ ചക്രവർത്തിയും സൈന്യവും ഇന്ത്യയിലെ ത്തുകയും പോറസ് ചക്രവർത്തിയുമായി യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യു ന്നു, പോറസിൻറെ യുദ്ധ വീര്യം കേട്ടറിഞ്ഞ അലക്സാണ്ടർ ചക്രവർത്തിയുടെ ഭാര്യ അസ്വസ്ഥയാവുന്നു.  ഈ സന്ദർഭത്തിൽ, അലക്സാണ്ടർ ചക്രവർത്തിയു ടെ ഭാര്യ, യുദ്ധത്തിൽ തൻറെ ഭർത്താവിനെ അപായപ്പെടുത്തരുതെന്ന അപേ ക്ഷയോടോപ്പോം രാഖിയും ചേർത്ത് പോറസി നയച്ചു കൊടുക്കുന്നു. രാഖി യും കെട്ടി യുദ്ധക്കളത്തിലെത്തുന്ന പോറസ്സിനു  അലക്സാണ്ടർ ചക്രവർത്തി യുമായി നേരിട്ടു ഏറ്റു മുട്ടലിനുള്ള സന്ദർഭം വരുന്നു. യുദ്ധം തുടങ്ങാൻ കയ്യു യർത്തുമ്പോൾ ഒരു നിമിഷം കയ്യിലുള്ള രാഖിയിൽ ശ്രദ്ധ തിരിയുകയും, സ ഹോദരി വിധവയാകുമെന്ന തിരിച്ചറിവിൽ യുദ്ധ രംഗത്ത് നിന്ന് പിന്മാറുക യും ചെയ്തു, രാഖിയുടെ മഹത്വം മനസ്സിലാക്കിയ അലക്സാണ്ടറും പോറസ്സുമാ യുള്ള ഏ റ്റുമുട്ടലിൽ നിന്നും പിന്മാറിയെന്നുതും ചരിത്രത്തിൽ ഇടം പിടിച്ച  കഥ.

മധ്യ കാല യുഗത്തിൽ ചരിത്രത്തിൽ ഇടം പിടിച്ച മറ്റൊരു സംഭവ കഥയും ര ക്ഷാ ബന്ധനുമായി ബന്ധപ്പെട്ട്  നിലവിലുണ്ട്. മുഗളരും രാജ് പുത്ത്മാരും ത മ്മിൽ യുദ്ധം നടക്കുന്ന കാലം. ചിറ്റോർ രാജാവ് മരണമടയുകയും രാജഞി യായ ക ർണാവതി രാജ്യ ഭരണത്തിലാവുകയും ചെയ്ത അവസ്സരത്തിൽ ഗുജ റാത്ത് സുൽത്താനായിരുന്ന ബഹാദൂർ ഷായുടെ കടന്നു കയറ്റത്തെ ചെറുക്കാ ൻ വഴി കാണാതെ വിഷമ വൃത്തത്തിലാകുകയും, രാഖിയുമായി ഹുമയൂൺ ചക്രവർത്തി യുടെ  സഹായം അഭ്യർത്ഥിച്ചു കൊണ്ട് സന്ദേശം അയക്കുക യും അങ്ങിനെ ച ക്രവർത്തി സഹോദരിയായ കർണാവതിയേയും അവരു ടെ രാജ്യത്തേയും സംരക്ഷിച്ചതും ചരിത്രം.

രാജഭരണ കാലങ്ങളിൽ യുദ്ധത്തിനു പുറപ്പെടുന്ന സൈനീകർക്കു രക്ഷാ ക വചമായി സഹോദരിമാർ രാഖി കെട്ടുകയും, വിജയശ്രീലാളിതനായി തിരി ച്ചു വരാൻ അനുഗ്രഹിക്കുകയും ചെയ്തിരുന്നതായി പുരാണങ്ങളിൽ പറയുന്നു. എല്ലാ കാലത്തും ഭാരതം ഉയർത്തിപ്പിടിച്ച മാനവീകതയുടെയും, സഹോദര്യ ത്തിൻറെയും, സമാധാനത്തിൻറെയും  പ്രതീകമാണ് നമ്മുടെ പല ആഘോഷ ങ്ങളും, ആചാരങ്ങളും. അങ്ങിനെയുള്ള പല ആഘോഷങ്ങളിൽ ഒന്നാണ് ര ക്ഷാ ബന്ധൻ ആഘോഷവും. തുടർന്നും സഹോദര്യവും, സമാധാന വുമെന്ന നമ്മുടെ സംസ്കാരത്തിൻറെ പവിത്രത കാത്ത് സൂക്ഷിക്കാനും, കളങ്കപ്പെടു ത്താതെ സംരക്ഷിക്കാനും രക്ഷാ ബന്ധനടക്കമുള്ള ആഘോഷങ്ങൾ പ്രചോ തനമാകട്ടെ.

ഇന്ത്യക്ക് പുറമേ മൌറീഷ്യസ്സ്, ഓസ്ട്രേലിയ, യൂറോപ്പിലെ പല രാജ്യങ്ങളിലും നേപ്പാൾ, ബംഗ്ലാദേശിലെ ചില ഭാഗങ്ങളിലും, പാക്കിസ്ഥാനിലെ ചില ഭാഗങ്ങ ളിലും, ഇന്ത്യൻ വംശജർ ഉള്ള മറ്റു എല്ലാ രാജ്യങ്ങളിലും രക്ഷാ ബന്ധൻ ആ ഘോഷിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലോ, വിദേശത്തോ ഉള്ള സഹൊദരൻ മ്മാർക്കും, സഹോദരന്മാരായി കണക്കാക്കുന്നവർക്കും തപാലിൽ രാഖി അയ ക്കുന്നു. പൂജകൾക്ക് ശേഷം സഹോദരി കെട്ടുന്നതായി മനസ്സിൽ സങ്കൽപ്പി ച്ചു കൊണ്ട് രാഖി സ്വന്തം കയ്യിൽ കെട്ടുകയും സഹോദരിക്കുള്ള ഉപഹാരങ്ങ ൾ തപാലിൽ അയച്ചു കൊടുക്കുകയും ചെയ്യുന്നു.









കമിക ഏകാദശി - ആചാരങ്ങളും വിശ്വാസ്സങ്ങളും



കമിക ഏകാദശി - ആചാരങ്ങളും വിശ്വാസ്സങ്ങളും

ശ്രാവണ മാസ്സ കൃഷ്ണ പക്ഷ ദിവസ്സമാണ്‌ കമിക ഏകാദശിയായി ആചരിക്കു ന്നത്. ശ്രീ കൃഷ്ണ പൂജയും വ്രതവുമായാണ് കമിക ഏകാദശി ആചരിക്കുന്നത്. ഈ ദിവസ്സം അഭിഷേകം ചെയ്ത കൃഷ്ണ വിഗ്രഹത്തിൽ ചന്ദനവും, ദീപവും, സാമ്രാണിയും, നൈവേദ്യവും, തുളസ്സിയിലയുമായി പൂജ ചെയ്യുന്നത് അത്യു ത്തമം. തുളസ്സിയില കൊണ്ട് പൂജ ചെയ്താൽ ജന്മ, ജന്മാന്തരമായുള്ള എല്ലാ പാ പങ്ങ ളും പൊറുക്കപ്പെടുന്നു.  കമിക ഏകാദശി ദിവസ്സം വ്രതമെടുക്കുകയും, പൂജക ൾ ചെയ്യുകയും ചെയ്താൽ സ്വന്തം പാപങ്ങളോടൊപ്പം പിതൃക്കളുടെ പാപങ്ങളും തീരുകയും മോക്ഷം കിട്ടുകയും ചെയ്യുന്നു. കൃഷ്ണ പൂജ ചെയ്താ ൽ ഒപ്പം ഗന്ധർവ പൂജയും, നാഗ പൂജയും ചെയ്തതിനു സമാനമായ പുണ്ണ്യവും കിട്ടു മെന്നതും വിശ്വാസ്സം. കമിക ഏകാദശി ദിവസ്സം ശ്രീ ഹരിക്ക് ഒരു നെയ്‌ വി ളക്ക് കത്തിക്കുന്നത് ഒരു കോടി വിളക്കിൽ നിന്നുള്ളത്ര പ്രഭ ചൊരിയുമെന്നതും  വിശ്വാസ്സം. 

ശംഖു ചക്ര, ഗദാ ധാരിയായ മഹാവിഷ്ണുവിനെയാണ് (ശ്രി കൃഷ്ണൻ, മധു സൂധനൻ, മാധവൻ, ശശിധരൻ, ഹരി എന്നീ പേരുകളിലും അറിയപ്പെടുന്നു) പൂജിക്കേണ്ടത്‌. പൂജയും വ്രതവുമെടുത്താൽ പുണ്ണ്യ നദിയായ ഗംഗയിൽ സ്നാനം ചെ യ്തതിനേക്കാൾ കൂടുതൽ പുണ്ണ്യം ലഭിക്കുന്നു.

ദശമി ദിവസ്സം ഒരു നേരം സസ്സ്യാഹാരം മാത്രം കഴിക്കുകയും (ഉച്ച നേരം) രാ ത്രി ആഹാരം കഴിക്കാതിരിക്കുന്നതുമാണ് വ്രതമനുഷ്ടിക്കുന്നവർ ചെയ്യേണ്ടത് സത്യം മാത്രം പറയുകയും, നല്ല വാർത്തകൾ മാത്രം ഉച്ചരിക്കുകയും, ആരേയും ദുഖിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളിൽ ഏർപ്പെടാനും പാടില്ല, ദശമി ദി വസ്സവും ഏകാദശി ദിവസ്സവും ബ്രഹ്മചര്യം അനുഷ്ടിക്കുകയും നിർബന്ധം . എ ങ്കിൽ മാത്രമേ വ്രതത്തിനും പൂജകൾക്കും ഫലപ്രാപ്തി ഉണ്ടാവുകയുള്ളൂ. ആ രോഘ്യം അനുവദിക്കുമെങ്കിൽ ഭക്ഷണമോ വെള്ളമോ കഴിക്കാതെ വ്രതമെടു ക്കുന്നതാണ് നല്ലത്. ഇതിനെ "നിർജ്ജല" വ്രതമെന്ന പേരിൽ അറിയപ്പെടുന്നു. ഉറ ക്കം ഒഴിക്കുകയും, ഏകാദശി വ്രത കഥകൾ കേൾക്കുകയും വിഷ്ണു ക്ഷേത്രങ്ങ ളിൽ രാത്രി കഴിച്ചു കൂട്ടുന്നതും അത്യുത്തമം. പ്രായമായവരും രോഗമുള്ളവ രും, വെള്ളം കുടിക്കുകയോ, പഴ വർഘങ്ങൾ മാ ത്രം ഭക്ഷിക്കുകയോ ആവാം. വ്രതാനുഷ്ടാനി നിലത്തു വിരിച്ചു കിടക്കുന്നത് ഉത്തമം.

കമിക ഏകാദശി വ്രത സമയം വളരെ ദൈർഘ്യമുള്ളതാകയാൽ നന്നായി ആ ലോചിച്ചു മാത്രം തീരുമാനം എടുക്കേണ്ടതാണ്. വ്രതം മുഴുമിപ്പിക്കാൻ പറ്റുമെ ന്നുള്ള വിശ്വാസ്സമുണ്ടെങ്കിൽ മാത്രം വ്രതം അനുഷ്ടിക്കുക. തുടങ്ങി കഴിഞ്ഞാൽ ഇടയ്ക്കു വച്ചു വ്രതം നിർത്തുന്നത് ഉചിതമല്ല. അതി കാലത്ത് ഉ ണരുകയും പ്രാഥമിക കർമ്മങ്ങൾ പൂർത്തിയാക്കുകയും പറ്റുമെങ്കിൽ പുണ്ണ്യ  നദികളി ലോ, നീരൊഴുക്കുകളിലോ സ്നാനം ചെയ്യുന്നത് ഉത്തമം. ഇല്ലെങ്കിൽ കറുകപ്പു ല്ലും, എള്ളും കലർത്തിയ വെള്ളത്തിൽ വീട്ടിൽ കുളിക്കുക. കുളി കഴിഞ്ഞ ശേ ഷം വൃ ത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും, മഹാവിഷ്ണു സമക്ഷം വ്രത ത്തിൻറെ ഉദ്ദേശം സമർപ്പിക്കുക. പിന്നീട് ആചാര വിധി പ്രകാരം പൂജ ചെയ്യുക
അശ്വമേധ യാഗം ചെയ്യുന്നതിന് തുല്ല്യവും, കേധരീനാഥ്‌ ദർശനത്തിനു തുല്ല്യവും പൌർണ്ണമി ദിവസ്സത്തെ ഗോദാവരി നദി സ്നാനത്തിനു തുല്ല്യവുമായ ഫലപ്രാ പ്തി കി ട്ടുമെന്നതോടൊപ്പം, എല്ലാ പാപങ്ങളും നീങ്ങുകയും, ജനന മരണ ചക്ര ങ്ങളിൽ നിന്ന് മോചനവും ലഭിക്കുന്നുവെന്നും, പുനർജന്മം ഇലാതാവുന്നതും വ്രതത്തിൻറെ ഗുണമായി വി ശ്വാസ്സികൾ കണക്കാക്കുന്നു.     

ആഗസ്റ്റ്‌ മാസ്സം ഒൻപതാം തിയ്യതി വൈകുന്നേരം അഞ്ചു മണിയോടെ തുടങ്ങുന്ന ഏകാദശി, ആഗസ്റ്റ്‌ പത്താം തിയ്യതി നാലേ മുക്കാലോടെ അവസ്സാനിക്കുന്നു. എ ന്നാൽ വ്രതമെടുത്ത ആൾ പതിനൊന്നാം തിയ്യതി, ദ്വാദശി ദിവസ്സം സൂര്യോദയ ത്തിനു ശേഷമേ വ്രതം അവസ്സാനിപ്പിക്കാൻ പാടുള്ളൂ. "നിർജ്ജല വ്രതമെടുത്ത ആളാണെങ്കിൽ പാനീയമായ ആഹാരം കഴിച്ചു വ്രതം അവസ്സാനിപ്പിക്കാം. അ ല്ലാത്തവർ, ഏതെങ്കിലും ധാന്യ ആഹാരം കഴിച്ചു വേണം വ്രതം അവസാനിപ്പി ക്കാൻ.

എല്ലാവർക്കും കമിക ഏകാദശി ആശംസ്സകൾ

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും.    


ജയരാജൻ കൂട്ടായി