Saturday, 22 August 2015

നാഗ പഞ്ചമി - ആചാരങ്ങളും വിശ്വാസ്സങ്ങളും



നാഗ പഞ്ചമി - ആചാരങ്ങളും വിശ്വാസ്സങ്ങളും

ഭാരതത്തിൽ നിലവിലുള്ള എല്ലാ ആഘോഷങ്ങൾക്കുമെന്നപോലെ നാഗ പ ഞ്ചമിക്ക് പിറകിലും ഉണ്ട് രസകരമായ ഒരു കഥ. എന്നാൽ ഇങ്ങിനെയുള്ള ക ഥകൾ, അല്ലെങ്കിൽ ഐതിഹ്യങ്ങൾ അറിയാവുന്നവർ വളരെ ചുരുക്കമാ ണെ ന്നു മാത്രം. പല കഥകളും കേട്ടുകേൾവികളോ, കെട്ടുകഥകളോ ആയിരി ക്കാം. എന്നാലും രസകരങ്ങളായ ഇത്തരം കഥകളിൽ പലതിലും പലപ്പോഴും പലതരം ഗുണപാഠങ്ങൾ നൽകാനുമുണ്ടായിരിക്കും. അങ്ങിനെയുള്ള ഒരു ആഘോഷമാണ് നാഗപഞ്ചമി. ശ്രാവണ മാസ്സത്തിലെ ശുക്ല പക്ഷ പഞ്ചമിയാ ണ് നാഗ പഞ്ചമിയായി ആചരിക്കുന്നത്.


സ്ത്രികൾ നാഗ ദേവതയെ പൂജിക്കുകയും, നാഗങ്ങൾക്ക് പാല് കൊടുക്കുകയും ചെയ്യുന്നതാണ് പ്രധാന ചടങ്ങ്. പല സംസ്ഥാനങ്ങളിലും ജീവനുള്ള നാഗങ്ങ ളെ തന്നെയാണ് പാൽ കുടിപ്പിക്കാനും, മറ്റു പൂജ കർമ്മങ്ങൾ നടത്താനും വേ ണ്ടി ഉപയോഗിക്കുന്നത്. അതും വിഷപ്പല്ലുകൾ പോലും നീക്കം ചെയ്യാത്ത പാ മ്പുകൾ തന്നെ. സ്വന്തം കുടുംബത്തിൻറെ ആയുരാരോഗ്യത്തോടോപ്പം  നാഗ ങ്ങളുടെയും മറ്റു ഇഴ ജീവികളുടേയും ആരോഘ്യപൂർണ്ണ മായ ജീവിതം പ്രദാ നം ചെയ്യുകയാണ് പൂജയുടെയും, മറ്റു ചടങ്ങ്കളുടെയും ഉദ്ദേശം. നാഗ പഞ്ചമി ദിവസ്സം നാഗങ്ങൾ കടിക്കില്ലെന്നും, കൂടാതെ ഈ ദിവസ്സം ചെയ്യുന്ന പൂജകൾ നേരിട്ട് സർപ്പ ദേവതയിൽ എത്തിച്ചേരുന്നുവെന്നുമൊക്കെയാണ് വിശ്വാസ്സ ങ്ങൾ. ഇതേ ദിവസ്സം തന്നെയാണ് നാഗങ്ങളുടെ മുഖ്യ ശത്രുവായി കരുതപ്പെ ടുന്ന പ ക്ഷി രാജനായ ഗരുഡൻറെ പഞ്ചമിയും ഗരുഡ പഞ്ചമി എന്ന പേരിൽ ആചരി ക്കുന്നത്.

 ഈ ദിവസ്സം ഗരുഡനെ പ്രീതിപ്പെടുത്തിയാൽ നാഗങ്ങളുമായുള്ള ശത്രുത കു റയുമെന്നും അങ്ങിനെ നാഗങ്ങളുടെ വംശം സംരക്ഷിക്കപ്പെടുമെന്നും വി ശ്വാസ്സം. പൂജയിൽ ചൊല്ലുന്ന മന്ത്രങ്ങളിൽ സകല ലോകത്തിലേയും, ഭൂമിയി ലേയും, ആകാശത്തിലേയും, തടാകങ്ങളിലേയും  കുളങ്ങൾ, കിണറുകൾ മ റ്റു ജലാശയങ്ങളിലെല്ലാമുള്ള നാഗങ്ങൾക്കു മംഗളം ഭവിക്കട്ടേയെന്നു പ്രാർ ത്ഥിക്കുന്നു. വിശ്വാസ്സം ഇവിടെ പാമ്പുകൾക്കും മറ്റു ഇഴ ജീവികൾക്കും ര ക്ഷാ കവചമായി മാറുന്നു, വിശ്വാസ്സിയായ ആൾ പാമ്പുക ളെ കൊല്ലുവാൻ ഭ യപ്പെടുന്നു. വിശ്വാസ്സങ്ങൾ നശിച്ചപ്പോൾ ഇവിടേയും വന്യ ജീവി സംരക്ഷണ നിയമം അനിവാര്യമായി വന്നു. എന്നാലും നിയമങ്ങൾ കൊണ്ടും ജീവജാല ങ്ങളുടെ സംരക്ഷണം പൂർണ്ണമാകുകയുമില്ല. രാത്രി നേരത്ത് വീട്ടിനകത്ത് അ കപ്പെട്ട വിഷപ്പാമ്പിനെ കൊല്ലേണ്ട അവസ്ഥ ഗ്രാമപ്രദേശങ്ങളിൽ സർവ്വ സാ ധാരണമാണ്. ഇത് പോലുള്ള വിശ്വാസ്സങ്ങൾ പലപ്പോഴും സഹ ജീവികൾക്ക് രക്ഷാ കവചമാകുന്നു


യമുനാ നദിയിൽ കാളിയ മർദ്ദനത്തിൽ കൃഷ്ണ ഭഗവാൻ കാളിയനെ വധിച്ചു വിജയം നേടിയ ദിവസ്സം കൂടിയാണ് നാഗ പഞ്ചമിയായി വിശ്വാസ്സികൾ. ആച രിക്കുന്നത്. മഴക്കാലമായാൽ പാമ്പിൻ പൊത്തുകളും, മാളങ്ങളുമെല്ലാം വെ ള്ളം നിറയുകയുകയാൽ പാമ്പുകൾ കൂട് വിട്ടു പുറത്തിറങ്ങുന്നു. അത് കൊ ണ്ട് തന്നെ ഗ്രാമങ്ങളിലും, വയൽ ഭാഗങ്ങളിലും പാമ്പ് കടിച്ചുള്ള മരണങ്ങൾ മറ്റ് കാലങ്ങളെ അപേക്ഷിച്ചു വർഷ കാലത്ത് കൂടുതലായിരുന്നു. സർപ്പ ദേ വതയെ പ്രീതിപ്പെടുത്തിയാൽ പാമ്പ് കടിയിൽ നിന്നും രക്ഷപ്പെടാമെന്ന വി ശ്വാസ്സവും ഈ ആചാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.

തക്ഷകൻറെ കടിയേറ്റു പരീക്ഷിത്തു കൊല്ലപ്പെടുകയാൽ കലി പൂണ്ട മകൻ ജന മേജയൻ പ്രപഞ്ചത്തിലുള്ള നാഗ വർഗ്ഗങ്ങളെ ഉന്മൂലനം ചെയ്യുവാൻ വേ ണ്ടി സർപ്പ സത്ര യാഗം ചെയ്യുന്നു. യാഗത്തിലെ തീ കുണ്ടത്തിൽ  കോടാനു കോടി നാഗങ്ങളെ എരിയിക്കുന്നു. എന്നാൽ അസ്തികൻ ഇടപെട്ടു യാഗത്തിലെ തീ അണക്കുകയും, തക്ഷകനടക്കം ബാക്കിയുള്ള നാഗങ്ങളെ വംശ നാശത്തി ൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും ഇത് സംഭവിച്ച ദിവസ്സം ശ്രാ വണ ശുക്ല പക്ഷ പഞ്ചമി ആയിരുന്നുവെന്നും അത് കൊണ്ട് തന്നെ അന്ന് മു തൽ നാഗങ്ങളുടെ ക്ഷേമത്തിനായി നാഗ പഞ്ചമി ആഘോഷിക്കുന്നുവെന്നും വിശ്വാസ്സം നിലവി ലുണ്ട്.


അനന്ത, വാസ്സുകി, ശേഷ, പദ്മ, കമ്പാല, കാർക്കോടക, ആശ്വതാര, ദ്രിതരാഷ്ട്ര, ശങ്കപാല, കാളിയ, തക്ഷക, പിൻഗാല എന്നീ പന്ദ്രണ്ട് നാഗ ദേവതകളെയാണ് നാഗ പഞ്ചമി ദിവസ്സം പൂജിക്കുകയും ഉപചരിക്കുകയും ചെയ്യുന്നത്. രാവിലെ മുത ൽ രാത്രി വരേയും നാഗ ദേവതകളുടെ പേര് വിളിച്ചു നാമം ജപിക്കുന്നു. നാഗ പഞ്ചമിയുടെ തലേ ദിവസ്സമായ നാഗ ചതുർത്തി ദിവസ്സമാണ്‌ വിശ്വാസ്സി കൾ വ്ര തമനുഷ്ടിക്കുന്നത്. പ്രപഞ്ചത്തിൽ ജീവിക്കുന്ന എല്ലാ പാമ്പ്കളുടേയും അധിപ ദേവതകളേയും ഈ ദിവസ്സം ആരാധിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യ തസ്ത മായി ഗുജറാത്തിൽ ശ്രാവണ കൃഷ്ണ പക്ഷ പഞ്ചമി ദിവസ്സമാ ണ്‌ നാഗ പഞ്ചമിയായി ആചരിക്കുന്നത്, ഇത് ശുക്ല പക്ഷ പഞ്ചമി കഴിഞ്ഞു പ തിനഞ്ചു ദിവസ്സ ങ്ങൾക്ക് ശേഷമാണ്.

നാഗപഞ്ചമി ആഘോഷങ്ങളുടെ ഭാഗമായി മംഗലാപുരത്ത് നടക്കുന്ന പൂജയും ചടങ്ങുകളും പ്രശസ്ഥമാണ്. കല്ലുകളിൽ തീർത്ത നാഗ പ്രതിമകളിൽ ഇളനീ ർ വെള്ളവും, മഞ്ഞളും, നൂറും, പാലും, അഭിഷേകം ചെയ്യുന്നു. ഹൃദ്യമായ സു ഗന്ധമുള്ള പല തരം പുഷ്പ്പങ്ങൾ, ദേവതാരു, ചെമ്പകം, പനമരപ്പൂക്കൾ തുട ങ്ങിയവ കൊണ്ട് പുഷ്പ്പാർച്ചനയും നടത്തുന്നു. പൂജകൾക്കായി നാഗ ക്ഷേത്ര ങ്ങളെ, അല്ലെങ്കിൽ നാഗ പ്രതിമകൾ സ്ഥാപിക്കപ്പെട്ട സ്ഥലങ്ങളെ തിരഞ്ഞെ ടുക്കുന്നു. നാഗ പഞ്ചമി ദിവസ്സം മംഗലാപുരം നഗരത്തിൻറെ നാനാ ഭാഗങ്ങളി ലും പാമ്പാട്ടി മാർ നൂറു കണക്കിൽ പാമ്പുകളുമായി അണി നിരക്കുന്നു. വി ശ്വാസ്സികൾ പാമ്പാട്ടിമാരെ സമീപിച്ചു പാമ്പിനെ പാലൂട്ടിക്കുന്നു.

മംഗലാപുരം നിവാസ്സികൾക്ക് നാഗപഞ്ചമി ദിവസ്സം മൂർഖനും, രാജവെമ്പാല യടക്കമുള്ള പാമ്പുകളെ അടുത്ത് നിന്ന് നേരിൽ കാണുവാൻ പിലിക്കുള പാർ ക്കിൽ അവസരമുണ്ട്‌. നഗരത്തിൽ നിന്നും ഉള്ളിലേക്ക് മാറി സ്ഥിതി ചെയ്യു ന്ന പ്രകൃതിയാൽ ഉണ്ടാക്കപ്പെട്ട പിലിക്കുള പാർക്കിൽ നൂറു കണക്കിൽ രാജ വെ മ്പാലകളെ അടുത്തു നിന്ന് കൊണ്ട് നേരിൽ കാണുവാൻ അവസരമുണ്ട്‌. സർക്കാർ സംരക്ഷിച്ചു പോരുന്ന ഈ പാർക്കിൽ പാമ്പുകൾക്ക് പുറത്തേക്ക് കടക്കുവാൻ സാധ്യമല്ലാത്തതിനാൽ കാഴ്ചക്കാരും, സഞ്ചാരികളും നൂറു ശത മാനവും സുരക്ഷിതരുമായിരിക്കും. ഇത്രയും അധികം രാജവെമ്പാലകളെ സംരക്ഷിക്കുന്ന മറ്റൊരു ഉദ്യാനവും ഭാരതത്തിൽ വേറേയില്ല.

നാഗ പഞ്ചമിയുമായി ബന്ധപ്പെട്ട പല തരം കഥകൾ നിലവിലുണ്ട്, അതിൽ പ്രാചീന കാലത്ത് നിലവിലിരുന്ന ഒരു കഥ ഇങ്ങിനെ, ഒരു ഗ്രാമ പ്രമുഖിന്  ഏ ഴു പുത്രന്മാരുണ്ടായിരുന്നു. ഏഴു പേരുടെയും വിവാഹവും കഴിഞ്ഞിരുന്നു, ഏ ഴു പേരുടെ ഭാര്യമാരിൽ ഏഴാമത്തെ പുത്ര ഭാര്യയായിയുന്നു ഏറ്റവും ശ്രേഷ്ഠ യായവളും സുശീലയും. എന്നാൽ അവർക്ക് സ്വന്തമായി സഹോദരൻന്മാരി ല്ലായിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസ്സം മൂത്ത പുത്ര ഭാര്യ വീട് മെഴുകാ ൻ മണ്ണെടുക്കാൻ വേണ്ടി മറ്റു ആറുപേരുമായി കാട്ടിലേക്ക് പോകുന്നു. കാട്ടിൽ കൈക്കോട്ടും, പിക്കാസ്സുമായി തകൃതിയായി മണ്ണ് കുഴിക്കുകയായിരുന്നു. അ പ്പോൾ മണ്ണിനടിയിലുള്ള പുറ്റിൽ  നിന്നും ഒരു സർപ്പം പുറത്തേക്ക് ചാടുന്നു.

മൂത്ത പുത്ര ഭാര്യ പിക്കാസ്സു കൊണ്ട് സർപ്പത്തെ കൊല്ലാൻ ശ്രമിക്കുന്നു, എ ന്നാൽ ഏഴാമത്തേയും, കൂട്ടത്തിൽ ഇളയവളുമായവൾ തടസ്സം നിൽക്കുന്നു. നിരപരാധിയായ ഈ സാധു ജീവിയെ വെറുതെ വിടൂ എന്നും അപേക്ഷിക്കു ന്നു. ഇളയവളുടെ അപേക്ഷ മാനിച്ചു സർപ്പത്തെ കൊല്ലാതെ വെറുതെ വിടു ന്നു, സർപ്പം കുറച്ചുമാറി മറ്റൊരു സ്ഥലത്ത് ഇഴഞ്ഞു പോയി ഇരിക്കുന്നു. മണ്ണ് കുട്ടകൾ നിറഞ്ഞപ്പോൾ തലയിലേറ്റി ഏഴുപേരും യാത്രയാകുന്ന സമയത്ത് ഇളയവൾ സർപ്പത്തോട് അപേക്ഷിക്കുന്നു, ഞങ്ങൾ കൊട്ടകളിലുള്ള മണ്ണ് വീ ട്ടിലെത്തിച്ചു തിരിച്ചു വരുന്നത് വരെ അവിടെ കാത്തിരിക്കുവാനും പറയു ന്നു. എന്നാൽ വീട്ടിലെത്തിയപ്പോൾ മറ്റു പല തിരക്കുകളിലും പെട്ട് സർപ്പ ത്തോടു കാത്തിരിക്കാൻ പറഞ്ഞ കാര്യം മറന്നു പോകുന്നു.

പിറ്റേ ദിവസ്സം വീട്ടിൽ പല പണികളും ചെയ്തു കൊണ്ടിരിക്കുമ്പോൾ തലേ ദി വസ്സം സർപ്പത്തോടു കാത്തിരിക്കാൻ പറഞ്ഞ കാര്യം ഓർമ്മ വരുന്നു. ഉടനെ ഇളയവൾ മറ്റു ആറു പേരേയും കൂട്ടി കാട്ടിലേക്ക് ഓടി ചെല്ലുന്നു. അപ്പോഴും സ ർപ്പം കാത്തു നിൽക്കുന്നത് കണ്ടു കുറ്റബോധത്തോടെ സർപ്പ സഹോദരാ നമസ്ക്കാരം എന്ന് അഭിവാദ്യം ചെയ്യുന്നു, സഹോദരാ എന്ന വിളി കേട്ട സർ പ്പം കോപം ശമിപ്പിച്ചു കൊണ്ട് പറയുന്നു, സഹോദരാ എന്ന് വിളിച്ചത് കൊണ്ട് മാത്രം ഞാൻ ക്ഷമിക്കുന്നു, ഇല്ലായിരുന്നെങ്കിൽ വാക്ക് പാലിക്കാത്ത നിന്നെ  ഇപ്പോൾ തന്നെ ഞാൻ കൊല്ലുമായിരുന്നു.

 എൻറെ  തെറ്റ് ക്ഷമിക്കൂ സഹോദരാ തെറ്റ് പറ്റിപ്പോയിയെന്നു പറഞ്ഞു അവ ൾ കുറ്റ സമ്മതം നടത്തുന്നു. ആദ്യമായി ഒരാൾ സഹോദരായെന്നു വിളിച്ച പ്പോൾ സർപ്പം അത്യന്തം സന്തോഷിക്കുന്നു. അങ്ങിനെ അവർ സഹോദരി സഹോദരന്മാരാകുന്നു. സഹോദരിയുടെ എന്ത് കാര്യവും നിറവേറ്റാൻ ഞാൻ ബാധ്യസ്ഥനാണെന്നും അതുകൊണ്ടു എന്ത് വേണമെങ്കിലും ആവശ്യപ്പെടാ നും പറയുന്നു. എന്നാൽ സഹോദരനില്ലാതിരുന്ന എനിക്ക് നീ സഹോദരനാ യില്ലേ, അത് മാത്രം മതിയെന്ന് അവൾ പറയുന്നു.അങ്ങിനെ സർപ്പവും ഇളയ വളും സഹോദരി സഹോദരൻമ്മാരാകുന്നു.

കുറച്ചു ദിവസ്സങ്ങൾക്ക് ശേഷം സർപ്പം മുനുഷ്യ രൂപം കൈക്കൊണ്ടു അവരു ടെ വീട്ടിലേക്കു ചെല്ലുകയും സഹോദരിയെ രണ്ട് ദിവസത്തേക്ക് കൂടെ അയ ക്കാനും പറയുന്നു, ഇവൾക്ക് സഹോദരന്മാരില്ലെന്നു പറഞ്ഞു വീട്ടുകാർ മനു ഷ്യ രൂപിയായ സർപ്പത്തോട് തിരിച്ചു പോകാൻ പറയുന്നു, ഞാൻ അകന്ന ബ ന്ധത്തിലുള്ള ഇവളുടെ സഹോദരനാണെന്നും, ഇവൾ കുട്ടിയായിരിക്കുമ്പോ ൾ ഞാൻ വേറെ ഭാഗത്തേക്ക്  പോയതാണെന്നും, പിന്നെ ഇപ്പോഴാണ് ഇവളെ കാണാ ൻ പറ്റിയതെന്നും പറയുന്നു. അയാളുടെ വാക്കുകൾ വിശ്വസ്സിച്ചു സ ഹോദരിയെ കൂടെ അയ ക്കുന്നു.

വഴിയിൽ വച്ച് താൻ അവളുടെ സർപ്പ സഹോദരനാണെന്നുള്ള സത്യം തുറ ന്നു പറയുകയും, എവിടെയെങ്കിലും യാത്ര ദുഷ്കരമായി തോന്നുകയാണെങ്കി ൽ എൻറെ വാലിൽ പിടിച്ചാൽ മതിയെന്നും അപ്പോൾ യാത്ര എളുപ്പമാകുമ ന്നും പറയുന്നു. അങ്ങിനെ കുറെ നേരം  യാത്ര ചെയ്തു അവർ സർപ്പത്തിൻറെ വീട്ടിലെത്തുന്നു. അവിടെ കണ്ട അളവറ്റ ധനവും, സമ്പത്തും  കണ്ടു അവൾ അമ്പരക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന വൈഡൂര്യങ്ങളും, നാഗമണികളും നിറഞ്ഞ തായിരുന്നു നാഗത്തിൻറെ വാസ്സസ്ഥാനം.

അങ്ങിനെ അവിടുത്തെ താമസ്സത്തിനിടക്ക് ഒരു ദിവസ്സം സർപ്പമാതാവ് എ ന്തോ കാര്യവുമായി പുറത്തേക്ക് പോകുകയും, മകന് നന്നായി തണുപ്പിച്ച പാ ൽ കൊടുക്കാൻ അവളെ ഏർപ്പാടാക്കുകയും ചെയ്യുന്നു. എപ്പോഴും ചൂട് പാലു കുടിച്ചു ശീലമുണ്ടായിരുന്ന അവൾ സർപ്പത്തിനും ചൂടുള്ള പാൽ കൊടുക്കു ന്നു. ചൂട് പാലിൽ മുഖം കുത്തുകയും സർപ്പത്തിൻറെ മുഖമാസ്സകലം പൊള്ളു കയും ചെയ്യുന്നു. തിരിച്ചെത്തിയ അമ്മ മകൻറെ മുഖം കണ്ടു അത്യന്തം ക്രോ ധത്താൽ അവളെ ശകാരിക്കുന്നു. എന്നാൽ അറിയാതെ പറ്റിയ അബദ്ധമാക യാൽ എല്ലാവരും ക്ഷമിക്കുന്നു. അവളെ അത്യ അപൂർവ്വ വൈഡൂര്യങ്ങളും, നാഗമണികളും, സ്വർണ്ണമടക്കം അളവറ്റ ധനങ്ങളുമായി സ്വന്തം വീട്ടിലേക്കു യാത്രയാക്കുന്നു .

ഇത്രയും ധനം കണ്ടപ്പോൾ അത്യാഗ്രഹിയായ മൂത്തവൾ നിനക്ക് ഇനിയും കു റെ സ്വത്തുക്കൾ കൊണ്ട് വരാമായിരുന്നില്ലേയെന്നു പറഞ്ഞു ഈർഷ്യയോടെ ശകാരിക്കാൻ തുടങ്ങി. വിവരമറിഞ്ഞ സർപ്പ സഹോദരൻ വീണ്ടും കുറെ ധ നം കൂടി വീട്ടിലെത്തിക്കുന്നു. ആർത്തി മൂത്തപ്പോൾ ചൂലും, മറ്റു ഗൃഹോപ കരണങ്ങളും സ്വർണ്ണം കൊണ്ടുള്ളതു തന്നെ വേണമെന്നായി, അങ്ങിനെ എ ല്ലാ ഉപകരണങ്ങളോടൊപ്പം സ്വർണ്ണ ചൂലും നാഗ സഹോദരൻ എത്തിച്ചു കൊ ടുത്തു.

കൊടുത്ത സമ്മാനങ്ങളുടെ കൂട്ടത്തിൽ അഴകുള്ളതും, ദിവ്യ പ്രകാശം പര ത്തുന്നതും, അത്ഭുത ശക്തിയുള്ളതുമായ നാഗ മാണിക്യ മാലയും ഉണ്ടായിരു ന്നു. അത്ഭുത സിദ്ധികളുള്ള നാഗ മാണിക്യ മാലയുടെ ഭംഗിയും വർണ്ണനയും നാട് മുഴു വൻ പരക്കാൻ തുടങ്ങി. അങ്ങിനെ വിവരം നാട്ടിലെ രാജാവിൻറെ ഭാര്യയുടെ കാതിലുമെത്തി .രാജാവിൻറെ ഭാര്യക്ക്‌ അതിൽ മോഹം ഉദിക്കു കയും ആ മാല സ്വന്തമായി കിട്ടിയേ തീരൂ എന്ന് വാശിയും പിടിക്കുന്നു. വിവ രമറിഞ്ഞ രാജാവ് നാഗ മാണിക്യ മാല കൊട്ടാരത്തിലെത്തിക്കാൻ ആജ്ഞാപി ക്കുന്നു. മാല വാങ്ങി വരുവാനായി മന്ത്രിയേയും പരിവാരങ്ങളെയും ഗ്രാമ മു ഖ്യൻറെ വീട്ടിലേക്കയക്കുന്നു. ഭയന്ന് പോയ ഗ്രാമ മുഖ്യൻ മരുമകളിൽ നി ന്നും മാല വാങ്ങി മന്ത്രിയുടെ കയ്യിലേൽപ്പിക്കുന്നു.

ഏറ്റവും കൂടുതൽ ഇഷ്ടമായിരുന്ന മാണിക്യമാല നഷ്ടമായത് ആവൾക്ക് സ ഹിക്കാവുന്നതിലും അപ്പുറമായിരുന്നു.സങ്കടം സഹിക്ക വയ്യാതെ അവർ സ ഹോദരനായ സർപ്പത്തെ പ്രാർത്ഥിക്കുന്നു, തുടർന്ന് മുന്നിൽ സർപ്പ സഹോദ രൻ പ്രക്ത്യക്ഷപ്പെടുന്നു. സർപ്പത്തോട് സഹോദരി സങ്കടം ഉണർത്തിക്കുക യും ചെയ്യുന്നു. സഹോദരിയുടെ നിർദ്ദേശ പ്രകാരം സർപ്പം രാജാവിൻറെ വീ ട്ടിലെത്തുകയും, മാലയിൽ കയറിയിരിക്കുകയും ചെയ്യുന്നു. ഊരി വച്ച മാല  റാണി കഴുത്തിൽ അണിഞ്ഞയുടനെ മാണിക്യ മാല  സർപ്പമാലയായി മാറുക യും ചെയ്യുന്നു. ഇത് കണ്ടുപരി ഭ്രമിച്ചു പോയ റാണി ആർത്തലച്ചു നിലവിളി ക്കുന്നു. കാര്യങ്ങൾ ഗ്രഹിച്ച രാ ജാവ് ഗ്രാമ മുഖ്യൻറെ മരുമകളെ കൊട്ടാര ത്തിലെക്കയക്കാൻ കൽപ്പിക്കുന്നു. ഭയന്ന് വിറച്ച ഗ്രാമ മുഖ്യൻ  മരുമകളുമാ യി കൊട്ടരത്തിലെത്തുന്നു.

മന്ത്ര വാദം നടത്തി മാല കൊടുത്തയച്ച കുറ്റം ചുമത്തി ശിക്ഷിക്കാൻ തുടങ്ങി യ പ്പോൾ അവൾ രാജാവിനോട് പറയുന്നു. "മഹാരാജൻ ക്ഷമിച്ചാലും, ഈ മാല അത്ഭുത സിദ്ധിയുള്ളതാണു, അത് എൻറെ കഴുത്തിൽ മാത്രമേ മാണിക്യമാ കുയുള്ളൂ, മറ്റു ആര് അണിഞ്ഞാലും അത് സർപ്പമായി മാറും. എങ്കിൽ നീ കഴു ത്തിൽ അണിയൂ എന്ന് രാജാവ് കൽപ്പിക്കുന്നു, മാല തിരിച്ചു വാങ്ങി സ്വന്തം കഴുത്തിലണിഞ്ഞതും ഉടനെ അത് ഒരു മാണിക്യ മാലയായി മാറുന്നു. പ്രജക ളുടെ സംരക്ഷണം ഉറപ്പാക്കേണ്ട രാജാവ് കേവലം ഒ രു മാലക്ക് വേണ്ടി രാജ നീതി മറന്നതിൽ രാജാവിന് പശ്ചാത്താപം ഉണ്ടാകുന്നു.

അർഹതയില്ലാത്തതും മറ്റുള്ളവർക്കവകാശപ്പെട്ടതുമായ വസ്തുക്കൾ  കൈക്ക ലാക്കുന്നത് രാജ നീതിക്ക് ചേർന്നതല്ലെന്ന സത്യം മനസ്സിലാക്കിയ രാജാവ് തെറ്റ് ഏറ്റു പറഞ്ഞു ക്ഷമ ചോദിക്കുകയും അളവറ്റ സമ്മാനങ്ങളും മറ്റുമായി അവരെ വീട്ടിലേക്കു പരിവാര സമേതം അയക്കുന്നു. വീണ്ടും ഇത്രയും ധന വുമായി വന്നവളെക്കണ്ട് അസൂയ തോന്നിയ മൂത്ത ഭാര്യ ഇളയവളുടെ ഭർ ത്താവിനോട് ഭാര്യയെ പറ്റി അപവാദം പറയുന്നു. അവൾ ഇത്രയും ധനം എ ങ്ങിയെയുണ്ടാക്കിയെന്നു അന്വേഷിച്ചുവോയെന്നും മറ്റു പല തരം ദുഷ്പ്രച രണവും നടത്തു ന്നു. ഏട്ടത്തിയുടെ വാക്കുകൾ കേട്ട് വിചാരണ തുടങ്ങിയ ഭർത്താവിൻറെ മുമ്പിൽ നാഗ മാണിക്യ മാല സർപ്പമാകുകയും നടന്ന സംഭ വങ്ങൾ വിവരിക്കുകയും, എൻറെ സഹോദരിയെ അപമാനിക്കാൻ ശ്രമിച്ചാൽ ഞാൻ എല്ലാവരേയും കടിച്ചു കൊല്ലുമെന്നും നാഗം ആക്രോശിക്കുന്നു.

അത്യധികം സന്തോഷവാനായ ഭർത്താവ് ഭാര്യയോട്‌ എല്ലാ കാലങ്ങളിലും നാഗ ദേവതകളെ പൂജിക്കുവാനും, പാലും, നൂറും നൽകാനും പറയുകയും , അങ്ങിനെ അന്ന് മുതൽ എല്ലാ സ്ത്രീകളും സർപ്പത്തെ അവരുടെ സഹോദര നായി കരുതി പൂജ ചെയ്യാനും തുടങ്ങിയെന്നു വിശ്വാസ്സം. ആദ്യമായി പൂജ ചെയ്തത് കാളീയ മർദ്ദനം നടന്ന ശ്രാവണ മാസ്സത്തിലെ ശുക്ല പക്ഷ പഞ്ചമി ദി വസ്സമായിരു ന്നുവെന്നും മറ്റൊരു വിശ്വാസ്സം

കേരളത്തിൽ ശ്രി പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ശേഷ നാഗത്തിൻറെ മടിയി ൽ വിഷ്ണു ഭഗവാൻ ശയിക്കുന്നുവെന്ന് വിശ്വാസ്സം. ഭഗവാൻ പരശുരാമനാൽ അ നുഗ്രഹിക്കപ്പെട്ടതെന്നു വിശ്വസ്സിക്കുന്ന ഹരിപ്പാടുള്ള മണ്ണാറശാല നാഗ ദേവ ത ക്ഷേത്രവും കേരളത്തിൽ പ്രശസ്ഥമാണ്. ഇവിടെ ഒരേ സർപ്പം പല കാല ങ്ങളായി ക്ഷേത്രത്തിൻറെ എല്ലാ ഭാഗങ്ങളിലും ഭജനയും, പ്രാർത്ഥനയും നട ക്കുമ്പോൾ ചുറ്റിത്തിരിയുന്നത് നിത്യ സംഭവമാണ്. സ്ത്രീ പൂജാരിയുള്ള ഇന്ത്യ യിലെ അപൂർവങ്ങളിൽ അപൂർവമായ ക്ഷേത്രം കൂടിയാണ് മണ്ണാറ ശാല. വലിയമ്മയെന്നറിയപ്പെടുന്ന അമ്മയാണ് ഇവിടുത്തെ മുഖ്യ പൂജാരി.

മാളയിലുള്ള പാമ്പും മേക്കാട്ട്‌ മനയിലും നാഗ ദേവതകളെയാണ് ആരാധി ക്കുന്ന ത്. അവിടുത്തെ കിഴക്കിനിയിൽ വാസ്സുകിയും, നാഗ യക്ഷിയും കുടി കൊള്ളുന്നുവെന്നും വിശ്വാസ്സം. അഞ്ചു കാവുകളാണ് പാമ്പും മേക്കാട്ട്‌ മന യിലുള്ളത്. പല നൂറു വർഷങ്ങളായി കത്തിക്കൊണ്ടിരിക്കുന്ന കെടാ വിള ക്കിലെ എണ്ണ ദേഹത്തിലുള്ള മാറ രോഗങ്ങളായ പല തരം വ്രണങ്ങളെയും  സുഖപ്പെടുത്തുന്നു, ഇങ്ങിനെയുള്ള വ്രണങ്ങൾ പാമ്പിൻ ശാപത്താലുണ്ടാവു ന്നതാണെന്നും വിശ്വാസ്സം. നാഗ പഞ്ചമി ദിവസ്സം നാഗപൂജയും, നാഗത്തിനു പാലൂട്ടുകയും ചെയ്താ ൽ ജന്മാന്തരങ്ങളായുള്ള നാഗ ശാപങ്ങൾ എല്ലാം തീരു ന്നുവെന്നും വിശ്വാസ്സം.

നാഗ പഞ്ചമി യുമായി ബന്ധപ്പെട്ടു വേറെയും പല തരം വിശ്വാസ്സങ്ങളും, ഐ തിഹ്യങ്ങളും നിലവിലുണ്ട്. ഇതെല്ലാം കെട്ടുകഥകളായിരിക്കാം. ഇവിടെ കഥ യിൽ കൂടി രാജധർമ്മവും, ഭരണാധികാരികൾ പ്രജകളു ടെ സമ്പാദ്യം കവർ ന്നെടുക്കാൻ പാടില്ലെന്ന സന്ദേശവും, അത്യാഗ്രഹത്തിനും, അസൂയക്കും നി ലനിൽപ്പില്ലെന്നും, സത്യം എന്നും നിലനിൽക്കുമെന്നും ബോധ്യപ്പെടുത്തു ന്നു. പ്രാചീന കാലങ്ങളിൽ ജനങ്ങൾ നേരിൻറെ വഴിയിൽ സഞ്ചരിക്കുവാൻ വേണ്ടിയായിരിക്കാം ദീർഘദൃഷ്ടിയുള്ള പൂർവ്വികർ ഇത്തരം കഥകളും ഉണ്ടാ ക്കുകയും വിശ്വാസ്സത്തിൻറെ പിൻ ബലം ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്ത തെന്ന് അനുമാനിക്കാം.


അതോടൊപ്പം പാമ്പ്കകളടക്കം പല ജീവജാലങ്ങളുടേയും നിലനിൽപ്പിനുള്ള  ഭീഷണി വിശ്വാസ്സത്തിൻറെ പേരിൽ ഇല്ലാതാവുകയും, മറ്റു ജീവികൾ സംര ക്ഷിക്കപ്പെടുകയും ചെയ്യുന്നു. അങ്ങിനെ  ഭാരതത്തിൽ നിലവിലുള്ള പല ആ ചാരങ്ങളുടേയും പിറകിൽ ഇങ്ങിനെയുള്ള ഒരു യുക്തി എപ്പോഴും കാണുവാ ൻ സാധിക്കും.  ഇത്തരം കഥകളും പഴയ തലമുറയിലുള്ളവർ ബുദ്ധിപൂർവ്വം ഉ ണ്ടാക്കിയതായിരിക്കാം. അത് വഴി ജീവജാലങ്ങളുടെ സുരക്ഷ പലപ്പോഴും ഉ റപ്പാക്കാറുമുണ്ട്. അങ്ങിനെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തു വാൻ പല വിശ്വാസ്സങ്ങളും ഐതിഹ്യങ്ങളും സഹായകമായിട്ടുമുണ്ട്. അഥ വാ പണികൾക്കിടയിൽ അബദ്ധത്തിൽ പാമ്പുകൾക്കോ ഇഴജീവികൾക്കോ മുറിപ്പെട്ടാലോ എന്ന കാരണത്താൽ ഇന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാഗ പഞ്ചമി ദിവസ്സം കൃഷിപ്പണിക്കർ ജോലി ചെയ്യാറില്ല.

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും


ആശംസ്സകൾ

ജയരാജൻ കൂട്ടായി

No comments:

Post a Comment