Monday, 17 August 2015

ശ്രാവണ പുത്രാട ഏകാദശി - ആചാരങ്ങളും വിശ്വാസ്സങ്ങളും



ശ്രാവണ പുത്രാട ഏകാദശി - ആചാരങ്ങളും വിശ്വാസ്സങ്ങളും

ശ്രാവണ മാസ്സത്തിലെ പതിനൊന്നാം ദിവസ്സമാണ്‌ ശ്രാവണ പുത്രാട ഏകാദശി അഥവാ പവിത്രോപാന ഏകാദശി എന്ന പേരിൽ അറിയപ്പെടുന്നത്. വർഷത്തി ൽ രണ്ടു പുത്രാട ഏകാദശികളാണുള്ളത്. ഒന്ന് ശ്രാവണ പുത്രാട ഏകാദശിയും, (ശ്രാവണ ശുക്ല ഏകാദശി) മറ്റൊന്ന് പൌഷ പുത്രാട ഏകാദശിയും. മറ്റു എല്ലാ ഏകാദശിയും പോലെ വ്ര തങ്ങളും, വിഷ്ണു പൂജയും, പ്രാർത്ഥനയുമായാണ്‌ പുത്രാട ഏകാദശിയും ആ ചരിക്കുന്നത്. മോക്ഷവും, വിഷ്ണു പ്രീതിയും സമ്പാ ദിക്കുന്നതോടോപ്പോം മ ക്കളുടെ ആയുരാരോഘ്യവും ക്ഷേമവുമാണ് വ്രതത്തി ൻറെ ഉദ്ദേശം. മറ്റു ഏകാദശിയിൽ നിന്നും  തികച്ചും വ്യത്യസ്ഥമാണ് പുത്രാട ഏ കാദശി. വിവാഹം കഴി ഞ്ഞു വളരെ വർഷങ്ങളായിട്ടും സന്താനങ്ങളില്ലാത്തവ രാണ് കൂടുതലായും പു ത്രാട ഏകാദശി വ്രതമെടുക്കുന്നത്. അനന്തരാവകാശി കൾ ഇല്ലാത്തവരും മര ണാനന്തര കർമ്മങ്ങൾ ചെയ്യുവാനും, ശ്രാദ്ധ കർമ്മങ്ങള ടക്കം വാർഷിക ചടങ്ങുകൾ നടത്തുവാനും ആളില്ലാതെ വരുന്നവരും പുത്രാട ഏകാദശി വ്രതമനുഷ്ടി ച്ചാൽ സന്താന സൌഭാഗ്യം ലഭിക്കുമെന്ന് വിശ്വാസ്സം. അ ങ്ങിനെയാണ് ഈ ഏകാദശിക്ക്പുത്രാട ഏകാദശിയെന്നു പേരുവന്നത്.

പുത്രാട ഏകാദശിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ പറയുന്ന കഥ ഇങ്ങി നെ. ദ്വാപര യുഗാരഭത്തിൽ മഹിഷ്മതി രാജ്യത്തിലെ കരുത്തനും, പരോപകാ രിയും, പരമ കാരുണീ കനുമായ രാജാവായിരുന്നു മഹിജിത്. മക്കളില്ലാതിരു ന്ന മഹിജിത് വളരെ ദു ഖിതനായിരുന്നു. എല്ലാ കാലത്തും നല്ല കാര്യങ്ങൾ മാ ത്രം ചെയ്തിട്ടും ഉണ്ടായ ഈ ദുർവിധിയിൽ മനം നൊന്ത രാജാവ്  മന്ത്രി സഭയു ടെയും, പ്രജകളുടെയും, യോഗം വിളിക്കുകയും യോഗത്തിൽ ഋഷിമാരേയും, മുനിമാരെയും, പൂജാരിമാരേയും ക്ഷണിക്കുകയും ചെയ്യുന്നു.

രാജ്യ ഭരണത്തിൽ എന്തെങ്കിലും പോരായ്മകളോ, ആരെങ്കിലും എതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടോ എന്നും ആരായുന്നു. എ ന്നാൽ പ്രജകളെല്ലാം വളരെ സന്തുഷ്ടരാണെന്നും, രാജാവിൻറെ ദുർവിധിയിൽ അവരുടെ ദുഖവും അറിയിക്കുന്നു. പിന്നീട് ഋഷിമാരുടെയും, മുനിമാരുടേയും, പ്രഗൽഭരായ സന്യാസ്സിമാരുടെയും ഉപദേശം തേടുകയും ചെയ്തു. ദാനധർമ്മാ ദികളടക്കം പല ചടങ്ങുകളും, ആചാരങ്ങളും നടത്തിയെങ്കിലും എ ല്ലാം വിഫല മാവുകയായിരുന്നു. അങ്ങിനെ രാജാവും, മന്ത്രിമാരും, പ്രജകളും, മുനിവര്യൻ മ്മാരും ചേർന്ന് ആരാധ്യനും, വന്ദ്യ വയൊധികനുമായ ലോമേഷ് മഹർഷിയെ സമീപിക്കുന്നു, രാജാവും പരിവാരങ്ങളും അവരുടെ സങ്കടങ്ങളെ മഹർഷി യോട് വിവരിക്കുന്നു. കുറച്ചു സമയം കണ്ണടച്ച് ധ്യാനനിരതനായ മഹർഷി രാ ജാവിൻറെ ധുഖത്തിനുള്ള കാരണം കണ്ടു പിടിക്കുന്നു. മഹിജിത് രാജാവ് മു ജന്മത്തിൽ ചെയ്ത ഒരു കർമ്മ ഫലമാണ് ഇപ്പോൾ അനുഭ വിക്കുന്നതെന്ന് മഹ ർഷിയുടെ ജ്ഞാനദൃ ഷ്ടിയിൽ തെളിയുന്നു.

മുജന്മത്തിൽ ഒരു കച്ചവടക്കാരനായിരുന്ന മഹിജിത് കച്ചവടവുമായി ബന്ധ പ്പെട്ടുള്ള യാത്രക്കിടയിൽ അസഹ്യമായ ദാഹം അനുഭവപ്പെടുന്നു. ജ്യേഷ്ഠ ശു ക്ല പക്ഷ ഏകാദശി വ്രതം എടുത്തു രണ്ടു നാൾ വെള്ളമോ, ഭക്ഷണമോ കഴിച്ചി രുന്നില്ല,കുറെ നടന്നപ്പോൾ ഒരു നീർത്തടം കാണുന്നു, അവിടെ ഒരു പശുവും കിടാവും വെള്ളം കുടി ക്കാൻ തുടങ്ങുകയായിരുന്നു. ദാഹത്താൽ വലഞ്ഞ ക ച്ചവടക്കാരൻ പശുവിനെയും, കിടാവിനേയും വെള്ളം കുടിക്കാൻ അനുവദി ക്കാതെ ഓടിക്കുകയും, സ്വ ന്തം ദാഹം ശമിപ്പിക്കുകയും ചെയ്തു. മുജന്മത്തിൽ ചെയ്ത വ്രതത്തിൻറെയും, കാരുണ്യ പ്രവർ ത്തനങ്ങളുടെയും ഫലമായി പിന്നീ ട് രാജയോഗം ഉണ്ടാവുകയും രാജകുടുംബത്തിൽ ജനിക്കുകയും, രാജാവാകു കയും ചെയ്തു , എന്നാലും ദാഹിച്ചു വലഞ്ഞ പശുവിനേയും, കിടാവിനേയും ഓടിച്ചുവിട്ടതിൻറെ പാപം തലയിൽ ഏറുകയും ചെയ്തു. ഈ പാപങ്ങളിൽ നിന്നും മുക്തി നേടാൻ ശ്രാവണ മാസ്സത്തിലെ പവിത്രോപാന ഏകാദശി വ്രത മെടുക്കാൻ മഹർഷി ഉപദേശിക്കുന്നു.    

മഹർഷിയുടെ ഉപദേശ പ്രകാരം രാജാവും, പത്നിയും, രാജ്യത്തിലെ മൊത്തം പ്രജകളും വ്രതമനുഷ്ടിക്കുകയും, പൂജകളും, ആരാധനയും, ഭജനയുമായി നെയ്‌ ദീപവുമായി രാത്രി മുഴുവൻ വിഷ്ണു നാമം ഉച്ചരിച്ചു കൊണ്ട് ഉറങ്ങാതിരു ന്നു. കൂട്ടത്തിൽ അഗതികൾക്കും, അനാഥർക്കും, ഋഷിമാർക്കും, മറ്റും ഭക്ഷണ വും വസ്ത്രവും, സമ്മാനങ്ങളും നൽകുന്നു. അങ്ങിനെ അവർക്ക് തേജസ്വിയും, സുന്ദരനുമായ ഒരു മകൻ പിറക്കുകയും രാജ്യത്തിന്‌ അനന്തരാവകാശി ഉണ്ടാ കുകയും ചെയ്യുന്നു.

വ്രത ശക്തിയാൽ പുത്രനുണ്ടാവുകയാൽ അന്ന് മുതൽ പവിത്രോപാന ഏകാദ ശി പുത്രാട ഏകാദശി എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. ശ്രാവണ മാസ്സ ത്തിൽ വരുന്ന പുത്രാട ഏകാദശി ശ്രാവണ പുത്രാട ഏകാദശിയും, പൌഷ മാ സ്സത്തിലെ ഏകാദശി പൌഷ പുത്രാട ഏകാദശിയുമായി മാറിയെന്നും ഐതി ഹ്യം. എല്ലാ ഏകാദശി വ്രതങ്ങളിലും മഹാ വിഷ്ണുവാണ് ആരാധനാ മൂർ ത്തി. വ്രതത്തിൻറെ അനുഷ്ടാന രീതിയിലും വ്യത്യാസ്സമില്ല.   

അറിയാതെയുള്ള മുജന്മ പാപങ്ങളുണ്ടെങ്കിൽ നീങ്ങുമെന്ന വിശ്വാസ്സമാണ് വ്രത മെടുക്കുന്ന ഭക്തർക്കുള്ളത്. 

ആഗസ്റ്റ്‌ മാസ്സം ഇരുപത്തി ആറിനാണ് ഈ വർഷത്തെ ശ്രാവണ പുത്രാട ഏകാദ ശി, ആഗസ്റ്റ്‌ മാസ്സം ഇരുപത്തി അഞ്ചാം തിയ്യതി ഉച്ചക്ക് ഒരു മണിക്ക് ഏകാദശി തുടങ്ങുന്നു, ഇരുപത്തി ആറാം തിയ്യതി പകൽ പതിനൊന്നു മണിയോടെ ഏകാ ദശി തീരുന്നു. എന്നാൽ പിറ്റേ ദിവസ്സം ദ്വാദശി ദിവസ്സം (ഇരുപത്തി ഏഴാം തിയ്യ തി) രാവിലെ ആറര മണിക്ക് ശേഷം മാത്രമേ, അതായത് സൂര്യോദയത്തിനു ശേ ഷം വ്രതം അവസ്സാനിപ്പിക്കാൻ പാടുള്ളൂ.

രണ്ടു വിധത്തിലുള്ള വ്രതാനുഷ്ടാനമാണ് നിലവിലുള്ളത്, ആരോഘ്യം കുറഞ്ഞ വരും, പ്രായം കൂടിയവരും, രോഗികളായവരും പഴങ്ങളും, വെള്ളവും മാത്രം കുടിക്കുന്നു ഒരു കാരണവശാലും ധാന്യങ്ങൾ കഴിക്കുവാൻ പാടുള്ളതല്ല, കർശ ന വ്രതമെടുക്കുന്നവർ നിർജ്ജല ഏകാദശി വ്രതം അനുഷ്ടിക്കുന്നു, ഭക്ഷണമോ, വെള്ളമോ നിഷിദ്ധമാണെന്നതാണ് നിർജ്ജല ഏകാദശി വ്രതത്തിൻറെ പ്രത്യേക ത. വളരെ ദൈർഘ്യമുള്ള വ്രതമാകയാൽ ഏതു വിധത്തിലുള്ള വ്രതം അനുഷ്ടി ക്കണമെന്ന് മുൻ കൂട്ടി തീരുമാനിക്കണം. ഇടയ്ക്കു വച്ച് വ്രതം അവസ്സാനിപ്പി ക്കുന്നത് ഉചിതമല്ലയെന്നും, വിശ്വാസ്സം

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും


ജയരാജൻ കൂട്ടായി

  

No comments:

Post a Comment