Tuesday, 28 May 2013

സി സി സി - തലശ്ശേരി പെരുമ



                                                       സി സി സി  - തലശ്ശേരി പെരുമ

തലശ്ശേരി കേക്ക് എന്ന് കേട്ടാൽ വായിൽ വെള്ളം ഉറാത്ത ആൾ ഉണ്ടാവുകയി ല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. ഇന്നത്തെ കാര്യം എനിക്ക് അറിയില്ല, കാര ണം നീണ്ട മുപ്പത്തി നാലു വർഷമായി തലശ്ശേരിയുമായി അധികം ബന്ധം ഇല്ലാ ത്തത്. ഒന്നോ രണ്ടോ വർഷത്തിൽ ഒരിക്കൽ നാട്ടിൽ വന്നാൽ കഷ്ടിച്ചു ഒരു മാസ്സം ഉണ്ടാകും. അപ്പോൾ ഇതു ഒന്നും തിരക്കാനും പറ്റില്ല. പണ്ട് കാലങ്ങളിൽ കല്യാണ വീടുകളിൽ വൈകുന്നേരങ്ങളിൽ ഒരു ചായയും പലഹാരവും ഉണ്ടാവും. അതിൽ കേക്ക് പ്രഥമ സ്ഥാനം കരസ്ഥമാക്കും. കേരളത്തിൽ തന്നെ ആദ്യമായി കേക്ക് ഉണ്ടാക്കിയതു തലശ്ശേരിയിൽ ആയിരുന്നു.അതിൻറെ പിറകിൽ കേട്ടറിഞ്ഞ കഥ ഇങ്ങിനെ. ബ്രിട്ടീഷ്‌ ഭരണകാലത്ത് ഒരു പട്ടാളക്കാരൻ സായിപ്പു നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ ഒരു കഷണം കേക്ക് കൊണ്ട് വന്നു മമ്പള്ളി ബേക്കറിയിൽ കൊടുത്തു അത് പോലെ ഉണ്ടാക്കികൊടുക്കു വാൻ പറഞ്ഞു. ആ കാലത്ത് മമ്പള്ളിക്കാർ ആയിരുന്നു ബേക്കറിയിൽ പ്രശ   സ്തർ. അങ്ങിനെ മമ്പള്ളി സഹോദരങ്ങൾ കൂട്ടായി പരിശ്രമിച്ചു രൂപപെടു     ത്തിയ കേക്ക് സായിപ്പിനു വളരെ ഇഷ്ടമായി എന്നുമാണ് കഥ. എന്തായാലും അന്നും ഇന്നും ബേക്കറിയിൽ തലശ്ശേരിക്ക് പ്രഥമ സ്ഥാനം ഉണ്ടായിരുന്നു.

ഇനി രണ്ടാമത്തെ "സി" എന്നാൽ സർക്കസ്സ്, കീലേരി കുഞ്ഞിക്കണ്ണൻ മാസ്റ്റർ   സർക്കസിൻറെ കുലഗുരുവായി അറിയപ്പെടുന്നു. അതു പോലെ ഇന്ത്യൻ   സർക്കസ്സിലെ തന്നെ പ്രഥമ വനിതയായി അറിയപ്പെടുന്ന ശ്രീമതി കുന്നത്ത്  യശോദയും തലശ്ശേരിക്ക് സ്വന്തം. ഒട്ടു മിക്ക സർക്കസ്‌ കമ്പനികളും ഒരു കാല   ത്തു തലശ്ശേരിക്ക് സ്വന്തമായിരുന്നു. പഴയ സോവിയറ്റ്‌ യുനിയൻ തലശ്ശേരി   യിൽ നിന്നും കൊണ്ട്പോയ ആളുകളെ ഉപയോഗിച്ചാണ് സർക്കസ്സ് പരിശീലനം  നടത്തിയതെന്ന് കേട്ടിട്ടുണ്ട്. ഇന്ന് റഷ്യൻ സർക്കസ്സ് ലോക പ്രശസ്തമാണ്, തല   ശ്ശേരി സർക്കസ്സ് ക്ഷയിച്ചു പോയി.

അടുത്ത സി ക്രിക്കറ്റ്‌ തന്നെ. ഇന്ത്യൻ ക്രിക്കറ്റ്‌ ജൻമ്മം കൊണ്ടത് തന്നെ തലശ്ശേരി  യിൽ ആണ്. തലശ്ശേരി ക്രിക്കത്തിൻറെ അമരക്കാർ മമ്പള്ളി സഹോദരങ്ങൾ ആയിരുന്നു. ആയിരത്തി തൊള്ളായിരത്തി എഴുപത്തി ആറിൽ മമ്പള്ളി സഹോദരങ്ങൾ തലശ്ശേരി നഗരസഭ മൈതാനത്തിൽ ക്രിക്കെറ്റ് കളിച്ചു പിന്നീട് ക്രിക്കറ്റിൽ നിന്നും വിടവാങ്ങി എന്നാണ് എനിക്ക് തോന്നുന്നത്. മമ്പള്ളി അനന്ത ൻ ചേട്ടൻ, രാഘവൻ ചേട്ടൻ, ലക്ഷ്മണൻ ചേട്ടൻ,പ്രദീപൻ ചേട്ടൻ എന്നിവർ അട ങ്ങുന്ന മമ്പള്ളി ഇലവൻ ടീം വളരെ പ്രശസ്തമായിരുന്നു. കേട്ടറിഞ്ഞ കഥ ഇങ്ങിനെ ........... മമ്പള്ളി ഇലവനും അഡ്വക്കേറ്റ് ബഷീർ നയിക്കുന്ന തലശ്ശേരി ഇലവനും തമ്മിൽ അന്ന് നടന്ന മത്സരത്തിൽ മമ്പള്ളി ഇലവൻ ജയിച്ചു.ആ വിജയത്തോടെ മമ്പള്ളി ഇലവൻ പടിയിറങ്ങി.

അനന്തേട്ടൻ ക്രിക്കറ്റിൽ മാത്രമല്ല, ഫുട്ബോൾ, ഹോക്കി, വോളിബോൾ സംഗീതം ചിത്ര കല എന്നിവയിൽ ഒക്കെ നല്ല താല്പര്യം ആയിരുന്നു. മമ്പള്ളി ഗോപാലൻ ചേട്ടനു എട്ടു മക്കൾ ആയിരുന്നു. എട്ടു പേരും കല, കായിക രംഗങ്ങളിൽ തിളങ്ങിയവർ ആയിരുന്നു. ഗോപാലൻ ചേട്ടന്റെ അച്ഛനും നല്ല ഒരു നടനും പൂരക്കളി വിതഗ്ധൻ ആയിരുന്നു എന്നു എന്റെ അച്ഛൻ(കുഞ്ഞാപ്പു വൈദ്യർ) പറയുമായിരുന്നു. കേരള രഞ്ജി ട്രോഫി ടീമിലെ ആദ്യ അംഗം കൂടി ആയിരുന്നു പൊന്ന്യത്തെ മമ്പള്ളി അനന്തൻ ചേട്ടൻ. ആളുടെ അനുജൻ  ലക്ഷ്മണൻ പിന്നീട് തിരുവല്ലയിൽ ബേക്കറി നടത്തുന്നുണ്ടായിരുന്നു.

ഗ്രിഗ് സ്മാരക കായിക മത്സരത്തിൽ തുടർച്ചയായി മൂന്ന് വർഷം മെഡൽ വാങ്ങിയ ഏക മലയാളിയും അനന്തേട്ടൻ ആയിരുന്നു.  ആ കാലത്ത് ചരിത്രത്തിൽ ആദ്യമായി ടെസ്റ്റ്‌ മാച്ച് കളിച്ച (ന്യൂസ്‌ലാൻഡ്‌ --ഇന്ത്യ)ഭാസ്കറിന് പരിശീലനം നൽകിയവരിൽ അനന്തേട്ടനും ഉണ്ടായിരുന്നു. മമ്പള്ളി കുടുംബത്തിൽ  എനിക്ക് നേരിട്ടു ആരേയും അറിയില്ല, കണ്ടിട്ടുമില്ല, കുട്ടി ആയിരിക്കുമ്പോൾ മമ്പള്ളി വിശേഷങ്ങൾ അച്ഛൻ അമ്മയോട് പറയുന്നത് കേൾക്കുമായിരുന്നു. അങ്ങിനെ മനസ്സിൽ ഒരു തരം  ആരാധന തോന്നിയിരുന്നു. അങ്ങിനെ പിന്നീട് നാട് വിടുന്നത് വരെയും മമ്പള്ളി വിശേഷങ്ങൾ ശ്രദ്ധിക്കാറു ണ്ട്.

ഇന്ന് തലശ്ശേരി പല കാര്യത്തിലും പ്രശസ്തമാണ്, തലശ്ശേരി ബിരിയാണി, മീൻ കറി , കല്ലുമ്മക്ക അട അങ്ങിനെ പലതും. കടൽ  പാലവും, ടിപ്പുവിൻറെ കോട്ടയും ധർമ്മടം ബീച്ചും , സൂര്യ അസ്തമയവും, തലശ്ശേരിയെ സഞ്ചാരിക ളുടെ പറുദീസ ആക്കി മാറ്റുന്നു. പിന്നെ ഹെർമൻ ഗുണ്ടർട്ട് സ്മരണ ഒരുപാട് ചരിത്രത്തിൻറെ കഥ നമ്മോടു പറയും. അണ്ടല്ലുർ കാവും, ഇരുന്നൂറു വര്ഷം പഴക്കമുള്ള ഓടത്തിൽ പള്ളിയും, ഇംഗ്ലീഷ് ചർച്ച്, വൈക്കം മുഹമ്മദ്‌ ബഷീർ ഭാർഘവി നിലയം എഴുതിയതും, തലശ്ശേരി തന്നെ. പിന്നെ കനക മലയുടെ ഭംഗി കണ്ടു തന്നെ അറിയണം, അത് പറഞ്ഞു അറിയിക്കാൻ എനിക്ക് പറ്റില്ല.

തലശ്ശേരി പെരുമ എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് .....................

ജയരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ


Sunday, 12 May 2013

അമ്മ

                                                                        അമ്മ

ഇന്ന് ലോകമാതൃദിനം, ഈ ദിനത്തിൻറെ കാര്യത്തിൽ എനിക്ക് എന്തോ ഒരു സംശയം, ഒരു പന്തികേടുപോലെ, ഇങ്ങിനെ ഒരു ദിവസ്സത്തിൻറെ ആവശ്യം ഉ ണ്ടോ എന്നൊരു തോന്നൽ, കാരണം ഓർമ്മ വച്ച നാൾ മുതൽ എനിക്ക് എന്നും മാതൃദിനം തന്നെയാണ്. കുഞ്ഞായിരുന്നപ്പോൾ അമ്മ വീട്ടിനു പുറത്തു എവി ടെയെങ്കിലും പോയാൽ തിരിച്ചു വരുന്നത്‌ വരെ ഞാൻ വീട്ടിൻറെ മുമ്പിലുള്ള പ്ലാവിൻറെ ചുവട്ടിൽ നിന്നും തെക്കോട്ട് നോക്കിയിരിക്കും, കൂരാറ വായന ശാലയിൽ നിന്നും പള്ളിയുടെ ഇടവഴിയിൽ ഇറങ്ങി നടേമ്മൽ കിട്ടാട്ടൻറെ പ റമ്പ് വഴി കൂരാറ വയലിൽ ഇറങ്ങുന്നത്‌ കണ്ടാൽ ഞാൻ ഒച്ചത്തിൽ വിളിച്ചു കൂവും, അമ്മ വരുന്നുണ്ടേ, പിന്നെ വലിയ സന്തോഷമാണ്. അമ്മ വീട്ടിൽ നി ന്നും എങ്ങോട്ട് പോകുന്നതും എനിക്കിഷ്ടമായിരുന്നില്ല.


നാട് വിട്ടു പോകുന്നത് വരെ നിത്യവും അമ്മയാണ് ചോറു വിളമ്പുക, നാട് വിട്ടതിന് ശേഷവും മൂന്ന് നേരവും ഭക്ഷണം കഴിക്കുമ്പോൾ അമ്മയെ ഓർ ക്കും, കത്തുകൾ അങ്ങോട്ടും, ഇങ്ങോട്ടും മുടങ്ങാതെ അയക്കും. ടെലിഫോ ണ്‍ സർവ സാധാരണമായപ്പോൾ എല്ലാ വെള്ളിയാഴ്ചകളിലും മുടങ്ങാതെ വി ളിക്കും. അമ്മയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ വയറു നിറയും. ഫോൺ വിളിച്ചു സംസാരിച്ച ദിവസ്സങ്ങളിൽ ഉറങ്ങാൻ തന്നെ ഒരു സുഖമാണ്. പറഞ്ഞ റിയിക്കാൻ പറ്റാത്ത സന്തോഷം.


രണ്ടായിരത്തി നാല് ആഗസ്റ്റിൽ (ദിവസ്സം ഓർമ്മയില്ല) ഞാൻ ഗൾഫിൽ നി ന്നും നാട്ടിൽ എത്തിയപ്പോൾ പതിവിനു വിപരീതമായി  ചേട്ടത്തി ഭക്ഷണം വിളമ്പുന്നത് കണ്ടു. ഞാൻ അമ്മയോടു  "എന്താ ഇപ്പോൾ ഭക്ഷണം വിളമ്പാ റില്ലേ" എന്ന് ചോദിച്ചു. "ഇല്ല മോനെ, എനിക്ക് ഇപ്പോൾ വയ്യാതായി" ഞാൻ ഇ പ്പോൾ വിളമ്പാറില്ല, എന്തായാലും കുറെ നാളുകൾക്കു ശേഷം നീ വന്നതല്ലേ, നിൻറെ ആഗ്രഹം നടക്കട്ടെയെന്നു പറഞ്ഞുകൊണ്ടു അടുക്കളയിൽ പോയി എനിക്ക് ചോറുമായി വന്നു. അതു കഴിച്ചപ്പോൾ എനിക്കു അറിയില്ലായിരുന്നു അമ്മയുടെ കൈ കൊണ്ടുള്ള അവസാനത്തെ ചോറായിരുന്നു അതെന്ന കാ ര്യം.


ഞാൻ തിരിച്ചു ഗൾഫിലേക്ക് പോയി, രണ്ടായിരത്തി അഞ്ചു ആഗസ്റ്റ്‌ നാലിന് ഭാ ര്യയുടെ ഫോണ്‍ വന്നു, അമ്മക്കു സുഖം ഇല്ല സ്ട്രോക്ക് വന്നു തലശ്ശേരി ടെ ലി ആശുപത്രിയിൽ ഐ സി യു വിലാണ് ഉള്ളത്‌, ആറാം തിയ്യതി ഞാൻ നാട്ടി ൽ എത്തിയപ്പോൾ നേരേ ആശുപത്രിയിൽ എത്തി, അന്ന് ഉച്ചക്ക് അമ്മയെ വാ ർഡിലേക്ക് മാറ്റിയിരുന്നു. കണ്ണടച്ച് കിടക്കുന്ന അമ്മയെ നോക്കി വിളിച്ചപ്പോ ൾ പതിയെ കണ്ണ് പകുതി തുറന്നു, ചുണ്ടിൽ നിന്നും സ്വരം പുറത്തേക്കു വ ന്നു"മോൻ എപ്പോൾ എത്തി" കൂട്ടത്തിൽ ഒരു ചെറു ചിരിയും. വീണ്ടും കണ്ണു കൾ അടച്ചു.

പിറ്റേ ദിവസ്സം അവസ്ഥ വീണ്ടും മോശമായി. പിന്നെ ബോധം തെളിഞ്ഞതോ കണ്ണ് തുറന്നതോയില്ല. എന്നെ കാണുവാൻ വേണ്ടി മാത്രം കിട്ടിയ ബോധമാ യിരുന്നു അത് എന്നു എനിക്കു ഇപ്പോളും ഉറപ്പുണ്ട്.  പിന്നെ ഒരാഴ്ച കഴിഞ്ഞ പ്പോൾ ചികിത്സ കൊണ്ട് കാര്യമില്ലത്തതിനാൽ, ഡോക്ടറുടെ നിർദ്ദേശപ്രകാ രം വീട്ടിലേക്ക് കൊണ്ടു പോരുമ്പോൾ ആംബുലൻസ് മൊകേരി വയലിൽ എ ത്തിയപ്പോൾ ഞാൻ വിഷമം കൊണ്ട് വീർപ്പ് മുട്ടുകയായിരുന്നു. എഴുപതു വർ ഷക്കാലം അമ്മ നടന്നു പോയ വഴികൾ, രണ്ടു മാസ്സങ്ങ ൾക്കു മുമ്പ് വരെ അ മ്മ നടന്ന വഴികൾ, വഴിയിലെ  മണ്‍ തരികളും, മരങ്ങളും വഴികളുമെല്ലാം നി ശബ്ദം തേങ്ങുകയാണെന്നൊരു തോന്നൽ. അ മ്മ സ്ഥിരം നടന്നു പോകാറുള്ള വഴിയിൽ  കൂടി വെറുമൊരു ശ്വാസം മാത്രം ബാക്കിയുള്ള അമ്മയുടെ ശരിര വുമായി ആംബുലസ്സിൽ വീട്ടിലേക്കു കൊണ്ട് പോകുമ്പോൾ അമ്മയെ നിത്യ വും കണ്ട് പരസ്പര വിശേഷങ്ങളും കുശലാന്വേഷണങ്ങളും നടത്താറുള്ള പല രും വിതുമ്പുകയായിരുന്നു.


കുട്ടിയായിരുന്നപ്പോൾ അമ്മയുടെ കയ്യും പിടിച്ചു മൊകേരി വയലിലേക്ക് കൂടെ പോകും, വഴിയിൽ കുഞ്ഞിത്തുണ്ടിയിൽ  മാധവൻ ചേട്ടൻറെ കടയി ൽ നിന്നും മുർക്കും ചായയും വാങ്ങി തരും. അമ്മയുടെ കൂടെ വയലിൽ പോ കാൻ ഞങ്ങൾ മക്കൾ പരസ്പരം മൽസ്സരിക്കും. അമ്മക്ക് നിത്യവും കൃഷിയും വയലും കാണണമെന്നത് നിർബന്ധമായിരുന്നു. നെൽ വയൽ വരമ്പിലും വാ ഴ കൃഷിയുടേയും മരച്ചീനി കൃഷിയുടെയും ഇടയിൽ വെറുതെ നടന്ന് കുറ ച്ചു സമയം കഴിഞ്ഞു തിരിച്ചു പോരും. എന്നാൽ കൂടെ പോകുന്ന ഞങ്ങൾക്ക്  ചായയും മുർക്കും കഴിക്കുകയാണ് ഉദ്ദേശം. കഴിച്ചു കഴിഞ്ഞാൽ എങ്ങിനെ യെങ്കിലും തിരിച്ചു പോന്നാൽ മതിയെന്ന് വിചാരിക്കും.

വീട്ടിലെത്തി കുറച്ചു ദിവസങ്ങൾക്ക് ശേഷം, രാണ്ടായിരത്തി അഞ്ചു അഗസ്റ്റ് മാസം മുപ്പതാം തിയ്യതി അമ്മ മരിച്ചു. അമ്മ ജീവിച്ചിരുന്നപ്പോൾ മൊകേരി വ യലിലും കൂരാറ വയലിലുമുള്ള ഞങ്ങളുടെ കണ്ടങ്ങളിൽ സ്ഥിരമായി നെൽ കൃഷിയുണ്ടായിരുന്നു. കാർഷിക രംഗം സ മ്പദ് സമൃദ്ധമായിരുന്ന ആ കാല ത്ത് നെൽ കൃഷി നഷ്ടമില്ലാതെ നടന്നു പോയിരുന്നു. എന്നാൽ അടുത്ത കാല ത്ത് മൊകേരി വയലിൽ അമ്മ കൃഷി ചെയ്തിരുന്ന ഞങ്ങളുടെ സ്ഥലം തേടി ഞാൻ നടന്നു, എവിടെയായിരുന്നു അതെന്നു എനിക്ക് മനസ്സിലാക്കാൻ പറ്റി യില്ല. കുറെ അതിരാണി ചെടിയും, കാട്ടുപുല്ലും തൊട്ടാവാടിയും കൊണ്ട് കാ ട് കയറിയ കണ്ടങ്ങൾ............ ഒരു നാടിൻറെ ദുരന്തത്തിൻറെ അവശിഷ്ടങ്ങൾ ക്കിടയിൽ കൂടി നടക്കുമ്പോൾ കാലുകൾക്ക് വല്ലാത്ത തളർച്ച തോന്നി. തിരി ച്ചു മാധവൻ ചേട്ടൻറെ കടയുടെ അടുത്തെത്തിയപ്പോൾ അമ്മ പിറകിൽ നി ന്ന് വിളിച്ച പോലൊരു തോന്നൽ...................


 ഇടയ്ക്കു ഇപ്പോഴും പലപ്പോഴും ഉറക്കത്തിൽ അമ്മ വരും എല്ലാവരുടേയും വിശേഷങ്ങ ൾ  ചോദിക്കും. അങ്ങിനെ ഒരു ദിവസ്സം സ്വപ്നത്തിൽ വന്ന അമ്മ യോട്  ഞാ നും കൂടെ വരട്ടെയെന്നു ചോദിച്ചപ്പോൾ അമ്മ പറഞ്ഞു "നിൻറെ ഭാര്യക്കും മ ക്കൾക്കും നീ വേണം, എൻറെ വഴിയിൽ ഇപ്പോൾ നിനക്ക് വരാൻ പറ്റില്ല ", നി ന്നെ കൊണ്ട് പോകാൻ എനിക്കും പറ്റില്ല, സമയമാകുമ്പോൾ നി ന്നെ കൊണ്ട് പോകാൻ ഞാൻ വരാം ..........ഇപ്പോൾ വേറൊന്നും ആലോചിക്കാ തെ സമാധാനമായിരിക്കൂ. എൻറെ മൊബൈൽ ഫോണിൽ അലാറം അടിച്ചു മണി അഞ്ചര, അപ്പോളാണ് ഞാൻ കണ്ടത് സ്വപ്നമാണെന്ന തിരിച്ചറിവുണ്ടായ ത്. അലാറത്തെ ശപിച്ചും കൊണ്ട് ഞാൻ ഉണർന്നു,  അമ്മ ജീവിച്ചിരിപ്പില്ല എ ന്ന സത്യം ഉൾക്കൊള്ളുവാൻ ഇന്നും എൻറെ മനസ്സു അനുവദിക്കാറില്ല. എ ന്തെല്ലാം ഉണ്ടായാലും ആരെല്ലാം ഉണ്ടായാലും അമ്മക്ക് പകരമാവില്ല, ഓർമ്മ വച്ച അന്നും ഇന്നും എന്നും ശ്വാ സം നിലക്കുന്നതു വരെയും എനിക്ക് എന്നും മാതൃ ദിനം തന്നെ . അത് ഒരു ദിവസ്സത്തിൽ മാത്രം ഒതുങ്ങില്ല..................

അന്ന് കണ്ടത് സ്വപ്നമായിരുന്നെന്നു  ഇത്രയും കാലമായിട്ടും വി ശ്വസ്സിക്കാൻ എൻറെ മനസ്സ് അനുവദിക്കാറില്ല. അമ്മയുടെ വിരഹ ദുഃഖം അനുഭവിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി സമർപ്പി ക്കുന്നു.

ജയരാജൻ കൂട്ടായി

Thursday, 4 April 2013

പാടാൻ മറന്ന വിഷു പക്ഷി

പാടാൻ മറന്ന വിഷു പക്ഷി


കണിക്കൊന്നയും കണി വെള്ളരിമായി വീണ്ടുമൊരു വിഷുവിൻറെ വരവാ യി, കൂരാറ വയലിൽ പഴുത്തു കിടക്കുന്ന വെള്ളരിക്കയും മറ്റു വിവിധതരം പച്ചക്കറികളും, ഒരിക്കൽ എല്ലാം നഷ്ടമായിപ്പോയിരുന്ന കൂരാറ വയലിൽ വീണ്ടും പച്ചക്കറികളും വെള്ളരിക്കയും വിളഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ മനസ്സിന് വല്ലാത്ത കുളിരായിരുന്നു. പഞ്ചായത്ത് നടപ്പാക്കിയ ജലസേചന സൗകര്യം വയലിൻറെ മുഖം തന്നെ മാറ്റി മറിച്ചു.

കൊങ്കച്ചി കുന്നിലും, മറ്റും കശുമാവു പൂക്കുവാൻ തുടങ്ങുമ്പോൾ കുട്ടികളു ടെ മനസ്സുകൾ കണക്കു കൂട്ടി തുടങ്ങും. പലപ്പോഴായി ശേഖരിക്കുന്ന കശുവണ്ടി വിറ്റാൽ വിഷുവിനുള്ള പടക്കം വാങ്ങാൻ പണം ധാരാളം.  മാവും, കശുമാവും പൂത്തു നിൽക്കുമ്പോൾ പലപ്പോഴും മാനം കാർമെഘാവൃതമാകുകയും, ചാറ്റ ൽ മഴയും വരും. കാർമേഘവും ചാറ്റൽ മഴയും  പൂവിനെ കരിയിച്ചു കളയും, അപ്പോൾ കശുവണ്ടിയും, മാങ്ങയും, ചക്കയും ഉണ്ടാകില്ല.  വീട്ടിലെ പട്ടിണി മാ റ്റാനുള്ള കണക്കു കൂട്ടൽ പിഴക്കും, ചക്കയും, മാങ്ങയും നാലു മാസ്സമെങ്കിലും പ ട്ടിണി മാറ്റും. കുട്ടികൾക്കാണെങ്കിൽ  കശുവണ്ടി കിട്ടിയില്ലെങ്കിൽ പടക്കം വാ ങ്ങാൻ ബുദ്ധിമുട്ടും.

ഫെബ്രുവരി മാസത്തിൽ ഉച്ചാൽ  ദിവസ്സം ഉച്ചാൽ  സദ്യയും കഴിഞ്ഞു വിത്തും, കൈക്കോട്ടും, കുട്ടയിൽ ചാണക പൊടിയും എടുത്തു വീട്ടുകാർ കൂട്ടത്തോടെ വയലിലേക്കു ഇറങ്ങും.  വെള്ളരി നടുക ഉച്ചാർ ദിവസ്സമാണ്‌... "''ഉച്ചാർ ഉച്ച യ്ക്ക് വെള്ളരി നട്ടു, ഒന്നാം വിഷു ദിവസ്സം ഉച്ച സദ്യ കഴിച്ചു വെള്ളരി പറി ച്ചെ ടുക്കു ക'' എന്നതാണ് നില നിന്നിരുന്ന ആചാരം. ഭൂമി ദേവി ഋതുമതി യാവു ന്ന ഉച്ചാൽ ദിവസ്സം വെള്ളരി നട്ടാൽ നല്ല കായ്‌ ഫലം ഉണ്ടാവും എന്നത് വിശ്വാസ്സം.

 കൂരാറ വയലിലെ പലരുടേയും  കണ്ടത്തിൽ നാട്ടുകാരിൽ പലരും  വെള്ളരി നടും, കണ്ടത്തിനു നടുക്കുള്ള കുളത്തിൽ നി ന്നും വെള്ളം കോരി വെള്ളരിയും മറ്റു പച്ചക്കറികളും  നനയ്ക്കും. വെള്ളരി നട്ടു കഴിഞ്ഞാൽ ദിവസ്സവും രാവി ലെയും, വൈകുന്നേരവും വയലിൽ നല്ല തിരക്കായിരിക്കും. മണ്‍കുടവുമായി അതി കാലത്ത് വയലിൽ ഇറങ്ങും. കുളത്തിൽ ഇറങ്ങി വെള്ളം നിറച്ച   കുടവു മായി കയറി വെള്ളരി തടം നനയ്ക്കും, രണ്ടു ആഴ്ച കൊണ്ട് "തൂപ്പ് വിരിക്കും" (മരത്തിൽ നിന്നും കമ്പോടു കൂടിയ ഇല വെട്ടി എടുത്തു വെള്ളരി യുടെ ഇടയി ൽ വിരിക്കും. ഇതിനെ തൂപ്പ് വിരിക്കുക എന്നാണ് പറയാറ്. പെട്ടന്ന് പടർന്നു കായ വരുവാൻ തൂപ്പ് അത്യാവശ്യമാണ്.

അടുത്ത നടപടി പന്തൽ കെട്ടുകയാണ്. കവുങ്ങും (അടക്കമരം) മറ്റു മരത്തടി കളും വെട്ടി എടുത്തു വയലിൽ വലിയ പന്തൽ കെട്ടിയുണ്ടാക്കും. കുറഞ്ഞത്‌ പത്തു പേർക്ക് കിട ക്കാൻ പാകത്തിൽ മഴ നനയാത്ത വിധമാണ് പന്തൽ കെട്ടു ക. വെള്ളരി പകുതി  മൂപ്പായി കഴിയുമ്പോൾ കുറുക്കൻ വയലിൽ ഇറങ്ങി വ ന്നു വെള്ളരി തിന്നുക പതിവായിരുന്നു.  രാത്രി  കാലങ്ങളിൽ ചെറുപ്പക്കാർ കൂ ട്ടമായി വെള്ളരിക്ക്‌ കാവൽ നിൽക്കും, വീട്ടിൽ  നിന്ന് ബക്കറ്റിൽ വെള്ളവും ക ലവും കൊണ്ടുവരും മൂന്ന് കല്ല്‌ കഷണം ചേർത്ത് വച്ചു അടുപ്പ് കൂട്ടും, മമ്പയ റും, മത്തങ്ങയും തേങ്ങയും ശർക്കരയും ചേർത്ത് പുഴുങ്ങി എല്ലാവരും കഴി ക്കും, പിന്നെ നേരം പോക്കിനായി പലതരം കളികളും  കളിക്കും. പഴയ   വെളി ച്ചെണ്ണ ടിന്നിൽ വടി കൊണ്ട് അടിച്ചു ഒച്ചയുണ്ടാക്കും. കുറുക്കൻറെ അനക്കവും ഒച്ചയും കേൾക്കുമ്പോൾ ഒച്ച വച്ചു ഓടിക്കും. കെട്ടി തൂക്കിയ  പഴ യ  വെളിച്ചെ ണ്ണ ടിന്നിൽ വടി കൊണ്ട് അടിച്ചു ഒച്ചയുണ്ടാക്കും. കുറുക്കൻ ജീവനും കൊണ്ട് ഓടും.

വിഷു അടുക്കാറാകുമ്പോൾ നാട്ടിലെ  കടകളിലെല്ലാം പടക്ക കച്ചവടം പൊടി പൊ ടിക്കും. താൽക്കാലീക പടക്ക കടകളും നിറയെ മുളക്കും. ഈന്തൊല കെട്ടി ചെറിയ ഒരു പടക്ക കട ഞങ്ങൾ കുട്ടികളും ഉണ്ടാക്കും, പത്തു പൈസ യുടെ കാ ന്താരി പടക്കം വാങ്ങി ഒരു കവറിൽ ഇട്ടു ഒരു വടിയിൽ കെട്ടി തൂക്കി വയ്ക്കും എന്നിട്ട് നിലത്തു ഓല വിരിച്ചു കടയിൽ കാത്തിരിക്കും, ഒരു കടയുടമയുടെ ഗ മയിൽ, എന്നാൽ ആരും വാങ്ങാനൊന്നും വരില്ല

 വിഷുവിനു രണ്ടു ദിവസ്സം ബാക്കിയുള്ളപ്പോൾ സംഭരിച്ചു വച്ചിരിക്കുന്ന കശു വണ്ടിയും ഉണക്ക  അടക്കയുമായി കൂത്തുപറമ്പിൽ പോയി വിറ്റു കാശു മായി വരും. കശുവണ്ടി വിറ്റ പണം പടക്കം വാങ്ങുവാനും അടക്ക വിറ്റ പണം വിഷു ആഘോഷിക്കു വാനും മാറ്റി വയ്ക്കും. ഞങ്ങളുടെ പറമ്പിലുണ്ടായിരുന്ന പനമ രത്തിൽ ചെക്കേറാറുള്ള വവ്വാൽ ദിവസ്സവും കുറഞ്ഞത്‌ പത്തു, പതിനഞ്ചു ക ശുവണ്ടിയെങ്കിലും, മാങ്ങ തിന്നു താഴേക്ക് തള്ളും, ഇതെല്ലാം കൂട്ടി വച്ചാൽ കുറ ഞ്ഞത്‌ നാലു കിലോയെങ്കിലും കശുവണ്ടി കിട്ടും, കശുവണ്ടി വിറ്റ  പണവുമാ യി  വൈകുന്നേരങ്ങളിൽ പടക്ക കട യിൽ പോയി ബോർഡ്‌ കളിക്കും. പല ദിവ സ്സങ്ങലിൽ കളിക്കുമ്പോൾ കുറുച്ചു പടക്കം അങ്ങിനെയും കിട്ടും.

വിഷുവിൻറെ വരവറിയിച്ചു വിഷു പക്ഷി ഈണത്തിൽ പാടും. വിഷുവിൻറെ സമയങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന  പക്ഷി ജൂണ്‍ മാസ്സത്തിൽ  കൊട്ടിയൂർ ഉ ൽസ്സവം കഴിഞ്ഞാൽ,അപ്രത്യക്ഷ മാകും. എവിടെ നിന്ന് വരുന്നുവെന്നോ  എ ങ്ങോട്ട് പോ കുന്നു വെന്നോ ആർ ക്കും  അറിയില്ല. കാതിനും കരളിനും ഈണം പകരുന്ന പാട്ടു പാടാൻ മാത്രം വരുന്ന പക്ഷി പിന്നെ അടുത്ത വർഷത്തെ വിഷു വിനാണ് വീണ്ടും പ്രത്യക്ഷപ്പെടുകയുള്ളൂ.


ഒന്നാം വിഷുവിനു ഉച്ച ഊണ് കഴിഞ്ഞു വെള്ളരി പറിച്ചെടുക്കാൻ എല്ലാവരും വയലിൽ ഇറങ്ങും. ഒന്നാമതു  പറിച്ചെടുത്ത വെള്ളരിക്ക പിറ്റേ ദിവസ്സം കണി വെക്കുവാൻ മാറ്റി വയ്ക്കും.  മാങ്ങാ, ചക്ക വാഴപ്പഴം, കൊന്നപ്പൂ അങ്ങിനെ കണിക്കാവശ്യമായവയെല്ലാം ശേഖരി ക്കും, വൈകുന്നേരം  കലത്തപ്പം ഉണ്ടാ ക്കും , കണിയിൽ കലത്തപ്പം ഒഴിച്ചു കൂടാൻ പറ്റാത്ത പലഹാരമാണ്. ഇത്രയൊ ക്കെ കഴി യുമ്പോൾ സന്ധ്യ മയങ്ങും. ചെറുപ്പക്കാർ കുറുച്ചു നേരം പുഴയിലും, കുളത്തി ലും മീൻ പിടിക്കും. പുഴ മീൻ വിഷുവിനു പ്രധാനമായിരുന്നു. പുഴ യിലും, കുളത്തിലും ചെറുതും വലുതുമായ ധാരാളം മീനുകൾ ഉണ്ടാകും. വരാ ൽ, കടുങ്ങാലി, കൊളോൻ, മുഴു, പ്രാച്ചി, ആരൽ, മെലിഞ്ഞിൽ ഇങ്ങിനെ പല ത രത്തിലും, പേരിലുമുള്ള  മീനുകൾ പുഴയിലോ,കുളത്തിലോ  കുളിക്കാൻ ഇറ ങ്ങിയാൽ നാല് ഭാഗത്ത്‌ നിന്നും മീനുകൾ വന്നു കാലിലും കയ്യിലും കടിക്കുമാ യിരുന്നു. ഇന്നു പുഴയി ലോ, വയലിലോ, കുളത്തിലോ  മീനുകൾ ഇല്ല എന്നു തന്നെ പറയാം. പലതിനും വംശ നാശം സംഭവിച്ചിരിക്കുന്നു.

സന്ധ്യ മയങ്ങിയാൽ പിന്നെ പടക്കം പൊട്ടിക്കുവാനുള്ള തിരക്കാണ്‌, ഓല, കാ ന്താരി, കുരുവി, ഗുണ്ട്, പൂത്തിരി,പൂക്കുറ്റി, തേരട്ട, ഇങ്ങിനെ പലതരം പേരുക ൾ, പടക്കം പൊട്ടിക്കുവാൻ അയൽവാസികൾ പരസ്പരം മത്സരിക്കും, രാത്രി ആരും ഉറങ്ങുകയില്ല. കണി വച്ച് കഴിഞ്ഞാൽ മാല പടക്കത്തിന് തീ കൊടുക്കും അത് എത്രയെങ്കിലും നേരം തുടർച്ചയായി പൊട്ടും. രാത്രി മുഴുവൻ ഉറക്കം ഒ ഴിച്ചിരുന്നു വിഷു പക്ഷി ഈണത്തിൽ പാടും. കാലത്ത് കലത്തപ്പവും, ചെറുപ ഴവും കൂട്ടി ചായയും കഴിക്കും.

 ആട്ടിറച്ചി ഇല്ലാത്ത വിഷു വടക്കേ മലബാറിന് ആലോചിക്കാൻ പോലും പറ്റി ല്ല. കൂരാറ നാട്ടിൽ ഒരാൾ മാത്രമേ ഇറച്ചി കച്ചവടത്തിന് ഉണ്ടായിരുന്നുള്ളൂ അ ത് ചിറമ്മൽ അബ്ദുള്ള ഇക്കയായിരുന്നു. വിഷുവിനു രണ്ടു മാസങ്ങൾക്ക് മുമ്പ് തന്നെ ആടുകളെ വിലക്കെടുത്ത് പുണ്ണാക്കും കടല കുതിർത്തതുമൊക്കെ കൊടു ത്തു  നന്നായി തടിപ്പിക്കും. വിഷു ദിവസ്സം  അതി രാവിലെ തന്നെ ആടിനെ വെട്ടി ഇറച്ചിയാക്കും. ആവശ്യക്കാർ നേരത്തെ തന്നെ വാങ്ങി കറിയുണ്ടാക്കും. ഇന്ന ത്തെ പോലെ ബിരിയാണി ഒന്നും ഇല്ലായിരുന്നു. കുഴച്ചൂണും  (വറുത്ത പപ്പട വും ചെറു പഴവും പശുവിൻ നെയ്യും പഞ്ചസാരയും കൂട്ടി കുഴച്ചു കഴിക്കുന്ന തിനു കുഴച്ചു ഊണ് എന്ന് പറയും) ആദ്യം കുഴച്ചൂണോടെയാണ് തുടക്കം. പി ന്നെ ചോറും, ഇറച്ചിക്കറിയും കാബേജു, അല്ലെങ്കിൽ പയർ തോരനും , പച്ചടി യും, പപ്പടവും ഒക്കെ ആയിരുന്നു സദ്യ. ചെറുപയർ വറുത്തു ഉരലിൽ കുത്തി പരിപ്പ് എടുത്തു തേങ്ങാ പാലിൽ വേവിച്ചു ശർക്കരയും ചേർത്തു പ്രഥമൻ ഉ ണ്ടാക്കും.

ശ്വാസം മുട്ടുന്നത് വരേ കഴിക്കും, കഴിച്ചു കഴിഞ്ഞാൽ ഉമ്മറത്ത്‌ പായ വിരിച്ചു കുട്ടികളായ ഞങ്ങൾ കിടക്കും,  അടുത്ത വിശേഷ ദിവസ്സത്തിനു എത്ര ദിവസ്സമു ണ്ട് എന്ന് കൂട്ടി നോക്കും. കടം വാങ്ങിയായാലും വയർ നിറച്ചു മതിയാവുന്നത് വരെ കഴിക്കാൻ വിശേഷ ദിവസ്സങ്ങളിൽ മാത്രമേ കഴിയുകയുള്ളൂ. ബാക്കിയു ള്ള പടക്കം ഒന്നൊന്നായി എടുത്തു പൊട്ടിക്കും. സന്ധ്യ കഴിഞ്ഞാൽ വലിയ സങ്ക ടമായിരിക്കും. വിഷു കഴിഞ്ഞു പോയല്ലോ എന്ന വിഷമം. ഇതെല്ലാം ഒരു കാലത്തിൻറെ മറക്കാനാവാത്തതും, മധുരിക്കുന്നതുമായ ഓർമ്മകൾ. ........

പണ്ട് കാലങ്ങളിൽ വിഷുവിനു മാസ്സങ്ങൾക്കു മുമ്പ് തന്നെ  ഉണർത്തു പാട്ടുമാ യി വന്നു നാട്ടുകാരെ പാടി ഉണർത്താറുള്ള വിഷു പക്ഷി, വിഷു കഴി ഞ്ഞു ഒന്ന് രണ്ടു മാസം കൂടി പാടി പറന്നു നടക്കും. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളാ യി വിഷു പക്ഷിയുടെ പാട്ടിന് പഴയ ഈണം ഇല്ലയെന്നൊരു തോന്നൽ. മൂല്യങ്ങ ൾ നാടു നീങ്ങുകയും, മതത്തിൻറെയും രാഷ്ട്രിയത്തിൻറെയും അതി പ്രസരവും, ക്രിമിനലുകൾ അരങ്ങു വാഴുകയും,  മനുഷ്യൻ മനു ഷ്യനെ അറിയാതാവുക യും ചെയ്തപ്പോൾ, സ്വര, രാഗ, താളങ്ങൾ നഷ്ടപ്പെട്ട വിഷുപക്ഷിയുടെ പാട്ടിനു ഈണമില്ലാത്തതായി മാറി,   നഷ്ട പ്രതാപത്തെ കുറിച്ചുള്ള സങ്കടം സഹിക്ക വ യ്യാതെ മൂകമായി തേങ്ങുകയാവാം. എന്നെങ്കിലും തൻറെ പഴയ പ്രതാപം തിരി ച്ചു കിട്ടുമെന്ന് ആശിക്കുന്നു ണ്ടാവാം .................കിളി കൊഞ്ചലും, ഉണർത്തു പാ ട്ടുമായി പഴയകാല വിഷു വീണ്ടും വരട്ടെ എന്ന് നമുക്കും പ്രാർത്ഥിക്കാം.

ജയരാജൻ കൂട്ടായി
അജ്മാൻ യു ഏ ഈ



Thursday, 14 March 2013

കള്ളക്കര്‍ക്കടകം


                     കള്ള കര്‍ക്കടകം


കർക്കടക മാസ്സത്തിന് എന്തെങ്കിലും പ്രത്യേകയുണ്ടോ ? ഇന്ന് ആരോട് ചോദി ച്ചാലും ഇല്ലെന്നായിരിക്കും ഉത്തരം. മുമ്പ് പറയാറുള്ള കള്ളക്കർക്കടകം എന്ന വാക്കിന് ഇന്ന് പ്രസക്തിയില്ല, ഇന്നതൊരു പഴയ വാക്ക്. മറ്റ് മാസ്സങ്ങളിൽ നിന്നും എടുത്ത് പറയത്തക്ക വ്യത്യാസങ്ങളൊന്നും കർക്കടക മാസ്സത്തിന് ഇന്നത്തെ കാലത്ത് ഇല്ല. എന്നാൽ പഴയ കാലത്ത് കർക്കട കമാസ്സം കഴിച്ചു കൂട്ടുക എന്നത് ജനങ്ങൾക്ക് ഒരു വെല്ലു വിളിയായിരുന്നു, വല്ലാത്ത ഭീതി യോടെയായിരുന്നു ജനങ്ങൾ കർക്കടക മാസ്സത്തെ  നോക്കിക്കണ്ടിരുന്നത്,  കോരിച്ചൊരിയുന്ന മഴയും, പട്ടിണിയും, പഞ്ഞവും, നടമാടുന്ന മാസ്സം, ജോ ലിയും, ആഹാരവുമില്ലാതെ നട്ടം തിരിയുന്ന ദിവസ്സങ്ങൾ,  സൂര്യ വെട്ടം ക ണി കാണാൻ കിട്ടാത്ത ദിവസങ്ങളും, ആഴ്ചകളും, മഴ തകർത്ത് പെയ്യുമ്പോൾ ചോര്‍ന്നു ഒലിക്കുന്ന ഓല പുര, നാനാ ഭാഗത്തു നിന്നും ചോർന്നൊലിക്കുന്ന  മഴയിൽ കിടക്കാനിടമില്ലാതെ മേശക്കടിയിലും, കട്ടിലിനടിയിലുമായി കീറ ത്തുണിയും പുതച്ചു ചുരുണ്ടു കൂടുന്ന കാലം

കനത്ത് മഴ പെയ്യുമ്പോള്‍ ഓല പുര ചോർന്നൊലിക്കും, കിണ്ണവും, തൊട്ടിയും, മറ്റു പാത്രങ്ങളും വച്ചു വീട്ടിനകത്ത് വീഴുന്ന വെള്ളം പാത്രങ്ങളിൽ നിറ യ്ക്കും ഓ രോ പാത്രങ്ങളും നിറയുമ്പോൾ വെള്ളം മുറ്റത്തേക്കൊഴിക്കാൻ ഉ റങ്ങാതെ കാത്തു നിൽക്കുന്ന വീട്ടമ്മമാർ, പത്തും ഇരുപതും പേരുള്ള കൂട്ടു കുടുംബം, മുറ്റങ്ങളിൽ തത്തിക്കളിക്കുന്ന മൈനകളും, പ്രാവ്, കാക്കയടക്കമു ള്ള പക്ഷികൾ പോലും മഴയുടെ കാഠിന്യം കാരണം അപ്രത്യക്ഷമാകാറുള്ള മാസ്സമാണ്‌ കർക്കടകം. അങ്ങിനെ വന്ന പേരാണ് കള്ളകർക്കടകം. ഇതു ഒരു കാലത്തെ കർക്കടകത്തിൻറെ കഥ. സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ച രിക്കുന്ന മാസ്സമായതിനാ ലാണ് കർക്കടകമാസ്സമെന്ന് പേര് വന്നത്. വിശ്വാസ്സ ങ്ങളിൽ പറയുന്ന ദക്ഷിണായന കാലത്തിൻറെ ആരംഭം കൂടിയാണ് കർക്ക ടകം.

കര്‍ക്കടക മാസത്തേക്ക് പണ്ട് കാലങ്ങളില്‍ പട്ടിണി മാറ്റാന്‍ പല വഴികളും, ഒ രുക്കങ്ങളും മുന്‍ കൂട്ടി ചെയ്തു വയ്ക്കുമായിരുന്നു. ഇന്നത്തെ തലമുറക്ക്‌ കേ ട്ടാല്‍ ചിരി വരുന്ന കാര്യങ്ങള്‍... പഴ മാങ്ങ തിന്നു കഴിഞ്ഞാല്‍ മാങ്ങാ അണ്ടി വെയിലിൽ ഉണക്കി സൂക്ഷിക്കും. രണ്ടാഴ്ചയോളം ഉണക്കിയെടുത്ത മാങ്ങായ ണ്ടി നെടുകെ പിളര്‍ന്നു തൊണ്ട് കളഞ്ഞു വീണ്ടും കുറച്ചു ദിവസ്സങ്ങൾ ഉണ ക്കി യെടുത്തു ഭദ്രമായി തുണിയില്‍ കെട്ടി അടുപ്പിനു മുകളില്‍ പുക കൊ ള്ളുവാന്‍ തൂക്കിയിടും, കർക്കടകത്തിൽ ഇടിച്ചെടുത്തു വെള്ളത്തിൽ കല ക്കി ഓരോ മണിക്കൂറിൽ വെള്ളം അരിച്ചു മറ്റും, ഏതാണ്ട് ആറു പ്രാവശ്യ മെങ്കിലും ഇങ്ങിനെ വെള്ളം മാറ്റിക്കൊണ്ടിരിക്കും അതോടെ കയ്പ്പ് രുചി മാറുകയും, ശർക്കര ചേ ർത്തു കുറുക്കു ഉണ്ടാക്കും, വളരെ രുചികരവും പോഷക സമൃദ്ധവുമാണ് ഈ കുറുക്കു.

പഴുത്ത ചക്ക കഴിച്ചാല്‍ ചക്കക്കുരു കഴുകി മണ്ണില്‍ കുഴച്ചു അടുക്കളയുടെ മൂ ലയില്‍ കൂട്ടി വയ്ക്കും, ഏതെങ്കിലും പ്ലാവിന്‍റെ ഉച്ചിയില്‍ ചക്ക ഉണ്ടായാല്‍ പ റിച്ചെടുക്കാന്‍ പറ്റില്ല, കാക്കയും, അണ്ണാനും  ചുള തിന്നു കുരു താഴേക്ക് തള്ളു മ്പോൾ അത് കൂടി പെറുക്കി എടുത്തു കഴുകി മണ്ണ് തേച്ചു സൂക്ഷിക്കും, ചക്ക ക്കാലം കഴിയുമ്പോഴേക്കും അടുക്കള മൂല ചക്കക്കുരു  കൊണ്ട് നിറഞ്ഞിരി ക്കും, ഇങ്ങിനെ സൂക്ഷിക്കുന്ന ചക്കക്കുരു അടുക്കള മൂലയിൽ കിടന്നു ഉണ ങ്ങും മഴക്കാലമാകുമ്പോഴേക്കും നല്ല മധുരമുള്ള കുരു വെള്ളത്തിൽ കുതിർ ത്തു വേവിച്ചും, അല്ലെങ്കിൽ വെള്ളരിക്കയിൽ ചേർത്തും കറിയുണ്ടാക്കും.  വ ളരെ പോ ഷക സമൃദ്ധവും, രുചികരവുമാണ് മൺകുരു എന്നു വിളിക്കുന്ന  ഈ ചക്കക്കു രു.

കൊയ്തു കഴിഞ്ഞാല്‍ കണ്ടത്തിൽ മമ്പയര്‍, ഉഴുന്ന് പോലുള്ള ധാന്യ കൃഷിയും ഉണ്ടാകും, വിളവെടുത്താല്‍ പഞ്ഞ മാസ്സത്തേക്കായുള്ള പങ്കു  മാറ്റി വയ്ക്കും, പറമ്പിലെ കിളയോട് ചേർന്നു മുത്താറിയും (പഞ്ഞി പുല്ലു), ചാമയും കൃഷി ചെയ്യും, ഇതു കൊണ്ടു രണ്ടു ഗുണമാണ്, പറമ്പിൽ നിന്നുള്ള മണ്ണൊലിപ്പ് തടയു കയും ഒപ്പം നല്ലൊരു വിളവ് കൂടിയാണ്. ഈ ധാന്യങ്ങളും ഉണക്കി കർക്കിടക ത്തിലേക്കു മാറ്റി വയ്ക്കും. വേനല്‍ക്കാലത്ത് കൂവ കിഴങ്ങ് പി ഴുതു എടുത്തു ഇടിച്ചു അരച്ചു വെള്ളത്തില്‍ കലക്കി തുണി കെട്ടി അരിച്ചു എടുക്കും, അരി ച്ചെടുത്ത വെള്ളം കുറുച്ചു നേരം അനക്കാതെ വച്ചു കഴിയു മ്പോള്‍ വെള്ളത്തി നടിയില്‍ കട്ടിപിടിച്ച് കുവ, ചുണ്ണാമ്പ് പരുവത്തില്‍ കട്ടി യായി നില്‍ക്കും. കുറ ഞ്ഞത്‌ ഏഴു പ്രാവശ്യമെങ്കിലും ഓരോ മണിക്കൂർ ഇ ടവിട്ട് വെള്ളം അരിച്ചു കഴിയുമ്പോള്‍ കയ്പ്പ് രുചി  മാറി കിട്ടും. ഇങ്ങിനെ കിട്ടുന്ന കൂവ കട്ടി നല്ല വെയിലില്‍ ഉണക്കി സൂക്ഷിച്ചു വയ്ക്കും. വയറിള ക്കത്തിനുള്ള വളരെ നല്ല ഒരു ഔഷധവും കൂടിയാണ് കൂവ്വപ്പൊടി കുറുക്ക്. നേന്ത്ര പഴം ചേർത്തുണ്ടാക്കു ന്ന കൂവ്വക്കുറുക്ക് വളരെ രുചികരവുമാണ്.

 കോളയാടന്‍ കിഴങ്ങ് വട്ടത്തില്‍ മുറിച്ചു ഉണക്കി മണ്‍കലത്തില്‍ സൂക്ഷിച്ചു വ യ്ക്കും, കർക്കിടക മാസ്സത്തിൽ ഉണക്കക്കിഴങ്ങ് ഇടിച്ചെടുത്ത പൊടിയിൽ നാ ളികേരവും ചേർത്തു കപ്പ പുട്ടു ഉണ്ടാക്കും. കോളയാടാൻ കിഴങ്ങ് കൊണ്ട് തന്നെ വാട്ട് കപ്പയും ഉണ്ടാക്കി ഉണക്കി വയ്ക്കും. കർക്കിടകത്തിൽ വാട്ട് കപ്പ പുഴുങ്ങിയും കഴിക്കും. നാടൻ കപ്പക്ക് വിലകൂടുതലായിരിക്കും, അത് കൊ ണ്ട് സാധാ രണക്കാർ വില കുറവുള്ള കോളയാടൻ കപ്പയാണു ഉപയോഗിക്കു ക. കുറച്ചു സാമ്പത്തികമുള്ളവർ കൂടുതൽ രുചികരമായ നാടൻ കപ്പയും ഉപ യോഗിക്കും. വെള്ളരി പറിച്ചെടുത്തു കഴിയുമ്പോള്‍ ത ന്നെ കര്‍ക്കടക മാസ്സ ത്തിന്‍റെ പങ്കു മാറ്റി വ യ്ക്കും.   പാവക്ക ഉണക്കിയും, പച്ച മാങ്ങ ഉണക്കിയതും എല്ലാം കൂടി പറഞ്ഞാല്‍ തീരാത്ത അത്രയും സാധനങ്ങള്‍ കര്‍ക്കടത്തിനായി   സൂക്ഷിച്ചു വയ്ക്കും.

നെൽ കൃഷിയും കൊയ്ത്തുമുള്ള വീടുകളിൽ കുറച്ചു നെല്ല് ഉണക്കി പത്താ യ ത്തിൽ നിറച്ചു പൂട്ടി വയ്ക്കും, പത്തായത്തിൻറെ താക്കോൽ വീട്ടു കാരണ വരു ടെ കയ്യിലായിരിക്കും, കർക്കടക മാസ്സത്തിൽ പഞ്ഞം തുടങ്ങുമ്പോൾ മാ ത്രമേ പത്തായം തുറന്നു നെല്ലെടുക്കുകയുള്ളൂ. നെല്ലുണ്ടായാലും അരിയാക്കി എടുക്കാ ൻ കടമ്പകൾ ഏറെയാണ്. കോരിയൊഴിക്കുന്ന മഴയിൽ പുഴുങ്ങി യെടുത്ത നെല്ല് ഉണക്കിയെടുക്കുക ദുഷ്‌കരമാണ്. ചെമ്പിനകത്തു പുഴുങ്ങി യെടുത്ത നെല്ലിനെ മറ്റൊരു ചെമ്പ് പാത്രത്തിലേക്ക് മാറ്റി അടുപ്പിൽ വച്ചു വറു ത്തുണക്കും. പി ന്നീട് ഉരലിൽ കുത്തി അരിയാക്കിയെടുക്കും. കുറഞ്ഞത് നാ ലഞ്ചു മണിക്കൂറിൻറെ പണിയുണ്ട് അരിയായിക്കിട്ടാൻ, അതിനു ശേഷമേ കഞ്ഞിയുണ്ടാക്കാനും പറ്റുകയുള്ളൂ.വിറകിനും മഴക്കാലത്ത് ക്ഷാമമാണ്. എന്തുകൊണ്ടും കർക്കടക മാസ്സം വീട്ടമ്മമാർക്ക് ദുരിത കാലം തന്നെ.

വർഷത്തിൽ രണ്ടു പ്രാവശ്യമാണ് പറമ്പുകൾ കിളക്കുക, ഇതിനെ പറമ്പ് കൊത്തുകയെന്നു പറയും. ഒന്ന് കർക്കിടക കൊത്ത് എന്ന പേരിലും മറ്റൊന്ന് തുലാ ക്കൊത്തെന്ന പേരിലും അറിയപ്പെടും. കർക്കടക മാസ്സത്തിൽ കൊ ത്തി മണ്ണിനെ ചെറു കൂനകളാക്കിയിടും, കൂനകൾക്കിടയിലുള്ള ചെറു കുഴി കളിൽ കൂടി മരങ്ങളുടെ ഇലകളും മറ്റു ചവറുകളും അഴുകിയ വളമുള്ള വെ ള്ളം മണ്ണിലേക്കിറങ്ങാൻ വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. അത് കൊണ്ട് പരമാവധി വെള്ളം ഒഴുകി പോകാതെ മണ്ണിലേക്ക് തന്നെ ഇറങ്ങും. തുലാമാ സ്സമാകുമ്പോൾ മഴ ശമിക്കുന്നതോടെ കൂനകൾ കൊത്തി നിരപ്പാക്കും, ഇതി നെ തുലാക്കൊത്തെന്നും പറയും. കൂലി പ്പണിക്കാർ സുലഭമായിരുന്ന കാലം. മിഥുനമാസ്സമാകുമ്പോൾ തന്നെ വീടുകളിൽ വന്നു പറമ്പ് കൊത്താനുള്ള പ ണി തരണമെന്ന് ഉടമസ്ഥനോട് അപേക്ഷിക്കും. കൂലിപ്പണിക്കാർ ആവശ്യം പോലേയും, പണിയുടെ ലഭ്യത വളരെ കുറവുമായിരുന്നു അന്നത്തെ കാലങ്ങളിലെ അവസ്ഥ.

തുലാകൊത്തും, അതോടൊപ്പം അടുത്ത വർഷവും പണി കിട്ടേണ്ടത് കൊ ണ്ടു ആത്മാർത്ഥമായി തന്നെ പണിയെടുക്കും. മഴ ചെറുതായി ശമി ക്കുന്ന ദി വസ്സങ്ങ ളിൽ തലക്കുടയും ചൂടി പണിയെടുക്കും. ശക്തിയിൽ മഴ പെയ്യു മ്പോൾ വീട്ടു വ രാന്തയിൽ കയറി നിൽക്കും. പണിക്കാർക്ക് കഞ്ഞിയും പു ഴുക്കും കൊടുക്കും. പണി കഴിഞ്ഞാൽ കൂലി ഒന്നിച്ചു കൊടുക്കുവാൻ ഉടമ യുടെ കയ്യിലും പണം കാ ണില്ല. കുറച്ചു കൊടുത്ത്‌ ബാക്കി കുറച്ചു, കുറച്ചാ യി പലപ്പോഴായി കൊടുത്ത് തീർക്കും. പലപ്പോഴും മാസ്സങ്ങൾക്ക് ശേഷമേ കൂലി മുഴുവനായും കിട്ടുകയു ള്ളൂ.        

മിഥുനം അവസാന ആഴ്ച  എല്ലാ വീട്ടിലും വീട്ടമ്മമാര്‍ നല്ല തിരക്കിലായിരി ക്കും, തേങ്ങ തൊണ്ട് (മടല്‍)). ) കത്തിച്ചു കരി ഉണ്ടാക്കി, കരി നന്നായി അര ക്കും, ചെമ്പരത്തി ഇല അരച്ച് പശയുണ്ടാക്കി, ചാണകവും കൂട്ടി വലിയ ഒരു കലത്തി ല്‍ കലക്കി ഒരു പഴയ തുണി എടുത്തു കലക്കിയ ചാണകം തുണി യില്‍ മുക്കി വീ ട്ടിനകത്തും പുറത്തും നന്നായി തേച്ചു പിടിപ്പിക്കും. മിഥുനം മുപ്പതാം തിയ്യതി വൈകുന്നരം മുറ്റം അടിച്ചു വൃത്തിയാക്കി ചാണകം കല ക്കി വീട്ടിനു നാല് ഭാഗത്തും തളിച്ചു ശുദ്ധം വരുത്തും, രണ്ടു ചിരട്ടകളില്‍ ചാ ണക വെള്ളം വീട്ടിന്‍റെ കോണിയുടെ ഇടവും വലവും വയ്ക്കും.

 കര്‍ക്കടകം ഒന്നാം തിയ്യതി ദൈവവും പോതിയും മലകയറും, ചിന്നും, ചെ കുത്താനും മലയിറങ്ങും. അശുദ്ധമായ ഇടങ്ങളിൽ ചിന്നും, ചെകുത്താനും കയറി പറ്റും. മലയിറങ്ങി വരുന്ന ചിന്നിനേയും, ചെകുത്താനെയും വീട്ടിന കത്തു കയറാതെ അകറ്റുവാന്‍ വേണ്ടിയാണ് ചാണകം കലക്കി ചിരട്ടയിൽ വക്കുന്നത്. ശു ദ്ധമുള്ളയിടങ്ങളിൽ ദുഷ്ട ശക്തികൾക്ക് കടന്ന് കൂടുക പ്രയാ സ്സമാണ്‌. കർക്കടകത്തില്‍ എല്ലാ ദുഷ്ട ശക്തികളും വീടുകളില്‍ താണ്ഡവമാ ടുമെന്നു ആ കാലങ്ങളി ലെ വിശ്വാസ്സമായിരുന്നു. ഇങ്ങിനെയുള്ള ശക്തികള്‍ ശുദ്ധമല്ലാത്ത വീട്ടിനുള്ളില്‍ വേഗം കടന്നു വരുമെന്നായിരുന്നു വിശ്വാസ്സം.

ചിന്നിനേയും ചെകുത്താനെയും അകറ്റുവാൻ വേടവേഷം കെട്ടിയ ശിവൻ, വേടൻ പാട്ടുമായി വീടുവീടാന്തരം കൊട്ടിപ്പാടി നടക്കും. വീടുകളിൽ ശിവ സാന്നി ദ്ധ്യം ഉണ്ടായാൽ ദുഷ്ട ശക്തികൾ അകന്നു പോകുമെന്നും വിശ്വാസ്സം. പാടിക്കഴി ഞ്ഞാൽ വെള്ളരിക്കയും, ചക്കക്കുരുവും ഒരു പിടി അരിയും വേട ന് കൊടുക്കും പ്രായമായവർ കുളിച്ചു ശുദ്ധം വരുത്തി, പുതു വസ്ത്രവുമണി ഞ്ഞു കാലത്തെ തന്നെ രാമായണം വായന തുടങ്ങും. ദശ പുഷ്പ്പങ്ങൾ കൊ ണ്ടു ഭഗവതി പൂജ ന ടത്തുകയും കർക്കടമാസ്സത്തിൽ പതിവായിരുന്നു. (മു ക്കുറ്റി, പൂവാം കുറുന്തില, തിരുതാളി, ചെറൂള, ഉഴിഞ്ഞ, മുയൽ ചെവി, ക യ്യുണ്ണി, വിഷ്ണു ക്രാന്തി, നിലപ്പന, കറുക തുടങ്ങിയവയാണ് ദശ പുഷ്പ്പങ്ങൾ).

കര്‍ക്കടകം ഒന്നാം തിയ്യതി കടം വാങ്ങിയിട്ടായാലും വിഭവ സമൃദമായ സദ്യ ഉണ്ടാകും, ഒന്നാം തിയ്യതി തന്നെ പട്ടിണി ആയാല്‍ മാസ്സം മുഴുവന്‍ പട്ടിണി യാകും എന്നത് പഴയ കാലത്തെ വിശ്വാസ്സമായിരുന്നു. തുടർന്ന് ദിവസ്സവും മാറി മാറി ഉണക്ക കപ്പ ഇടിച്ചുണ്ടാക്കുന്ന പുട്ട്, അല്ലെങ്കിൽ മുത്താറി കുറുക്ക്,  മാങ്ങ അണ്ടി കുറുക്ക്, കുവ്വപ്പൊടി കുറുക്ക്, അങ്ങിനെ പട്ടിണിയില്ലാതെ എന്തെങ്കിലുമൊക്കെ കഴിച്ചു കർക്കടകം കഴിഞ്ഞു പോകും. തീർത്തും ജൈവ കൃഷിയിൽ നിന്നുള്ള നാടൻ ആഹാരമായി രുന്നു ഇതെല്ലാം. ഇപ്പോൾ ഓർക്കുമ്പോൾ വീണ്ടുമൊന്നു കഴി ക്കാൻ തോന്നാറുണ്ട്. എന്നാൽ ഇത്തരം ഭക്ഷണ സാധനങ്ങളൊന്നും ഇന്ന് വീ ടുകളിലൊന്നും ലഭ്യമല്ല, ആർക്കും അറിയുകയുമില്ല..

രാത്രി മാത്രമേ കുറുച്ചു കഞ്ഞി, അല്ലെങ്കിൽ ചോറു കിട്ടുകയുള്ളൂ, അതും വ ല്ലപ്പോഴും മാത്രം. രാത്രി ചോറിനു മുമ്പ് കപ്പ പുഴുക്ക് അല്ലെങ്കിൽ കുറുക്കു പോലുള്ള  എന്തെങ്കിലും ക ഴി ച്ചു വിശപ്പ്‌ മാറ്റും, പേരിനു മാത്രം കുറുച്ചു ചോറു, അല്ലെങ്കിൽ കഞ്ഞി കഴി ക്കും.  അടുക്കള മൂലയിലുള്ള ചക്കക്കുരു, വെള്ളരിക്കയും കൂട്ടി, മഞ്ഞളും, മു ളകും അരച്ച് ചേർത്ത് ഒരു കറിയും ചുട്ട ഉണക്ക മുള്ളനും കൂട്ടിയാണ് ചോറ് കഴിക്കുക. ഒട്ടും ബാക്കി ഉണ്ടാവുകയില്ല. എങ്കിലും വീട്ടമ്മ കഴിക്കാതേയും വ ളരെ പാട് പെട്ടും പിശുക്കിയും സൂക്ഷിച്ചും വിളമ്പി കുറുച്ചു രാവിലേക്ക് ബാ ക്കി വയ്ക്കും.

രാത്രിയിലെ കഞ്ഞി വെള്ളം ചൂടാക്കി അതില്‍ ബാക്കി വച്ച ചോറും ചേർത്ത് കഞ്ഞിയാക്കി കിണ്ണത്തില്‍ വിളമ്പും, പ്ലാവിന്‍റെ ഇല ഈര്‍ക്കില്‍ കൊണ്ട് കു ത്തി ഉണ്ടാക്കുന്ന സ്പൂണ്‍ വച്ച് കഞ്ഞി കോരി കുടിക്കും. കുളുത്തതെ ന്നറിയ പ്പെടു ന്ന ഈ പഴങ്കഞ്ഞിയായിരുന്നു ആ കാലങ്ങളിലെ പ്രാതൽ, അപൂര്‍വ്വം വീടുകളി ല്‍ മാത്രമാണ് ഉച്ചക്ക് കഞ്ഞിയും കറിയും ഉണ്ടാവുകയുള്ളൂ.  തോ രാതെ മഴ പെയ്യുമ്പോൾ ഇട സമയങ്ങളിൽ കടല വറുത്തതും ചുട്ട ചക്കക്കു രുവും മറ്റുമൊ ക്കെ ആയിരുന്നു കഴിച്ചിരുന്നത്. അധികം വീടുകളിലും  മേല്‍ പറഞ്ഞ ഉണക്ക കപ്പ പുട്ടും, കുവ്വപ്പൊടി, മുത്താറി, മാങ്ങ അണ്ടി കൊണ്ടുള്ള കുറുക്കു ഒക്കെ ആയിരുന്നു ഉച്ച സദ്യ  !!!!!!!!!!!

ചായ എന്നാല്‍ ഇന്നത്തെ പോലെയുള്ളതല്ല, കട്ടന്‍ ചായ, ഒരു കഷണം വെല്ല വും കൂട്ടിയാണ് കുടിക്കുക, അഥവാ പാല്‍ ഉണ്ടെങ്കില്‍ അത് വീടുകളില്‍ വ ളര്‍ത്തുന്ന ആട്ടിന്‍ പാല്‍ ആയിരിക്കും. ആട്ടിൻ പാൽ നിത്യവും കഴിച്ചാൽ യൗവനം നിലനി ൽക്കുമെന്നത് ആയുർവേദ വിധി. കര്‍ക്കടക മാസ്സത്തില്‍ വെയില്‍ ഒരു ദിവസ്സം പോലും കണി കാണാന്‍ കിട്ടാറില്ല, നിര്‍ത്താതെ മഴ പെയ്യുമ്പോള്‍ അപ്പന്‍ അപ്പുപ്പ ന്മാര്‍ പറയുമായിരുന്നു. "എന്തൊരു ചായിന്‍റെ പെയ്യലാ ഈ പെയ്യുന്നേ ഒന്ന് പോറത്തോട്ടു ഇറങ്ങാന്‍ പോലും പറ്റുന്നില്ലല്ലോ എന്‍റെ പടച്ച തമ്പുരാനെ''

പട്ടിണി ആയാലും മുടക്കം കൂടാതെ മുപ്പതു ദിവസ്സവും കര്‍ക്കടക കഞ്ഞി ഉ ണ്ടാകും, ഇന്നത്തെപ്പോലെ കിറ്റ്‌ കഞ്ഞി അല്ല, ഉലുവയും, അരിയും, തെറ്റാന്‍ കുരുവും, ചദുകുപ്പയും,  മുക്കുറ്റിയും, പൂവാം കുറുന്തിലയും, കറുകയും, വെ ല്ലവും ചേര്‍ത്ത് നന്നായി വേവിച്ചു ഇളം ചൂടോടെ വീട്ടില്‍ ഉള്ള എല്ലാവര്‍ക്കും വിളമ്പും. ആ കഞ്ഞിക്കു ഒരു പ്രതേക രുചിയായിരുന്നു. വാതം, പിത്തം, ക ഫം എന്നീ മൂന്ന് പ്രശനങ്ങളിലാണ് മാരകമായ എല്ലാ രോഗങ്ങളും ഉണ്ടാകുന്ന തെന്നാണ് ആയുർവേദ വിധി, ഈ മൂന്ന് രോഗങ്ങളെ അകറ്റുവാൻ കഴിവുള്ള  കർക്കടക കഞ്ഞിക്ക് അതു കൊണ്ടു തന്നെ പ്രസക്തി വളരെ കൂടുതലാണ്. ഇ ന്നത്തെ കർക്കടക കഞ്ഞി ഒരു ഫാഷനും, വ്യവസ്സായത്തിനും വേണ്ടിയുള്ള താണ് എന്ന് എനിക്ക് തോന്നാറുണ്ട്. നമുക്ക് പൈതൃകമായി കിട്ടിയ പലതും വ്യവസ്സായമായി മാറ്റിയ കൂട്ടത്തില്‍ കര്‍ക്കടക കഞ്ഞിയേയും വെറുതെ വിട്ടില്ല.

കര്‍ക്കടകത്തില്‍ പ്രസവം കഴിഞ്ഞ വീട്ടില്‍ ഇടയ്ക്കിടെ മലയി (മലയ സമു ദായത്തിലെ പ്രായം കൂടിയ അമ്മുമ്മ) വരും, പ്രസവം കഴിഞ്ഞ വീട്ടില്‍  ദുഷ്ട ശക്തി കള്‍ അടുക്കാതിരിക്കാന്‍ ചരടു മന്ദ്രിക്കും, രണ്ടു  കറുത്ത ചരടുകള്‍ വാങ്ങി അ വരുടെ കയ്യിൽ കൊടുത്താല്‍ അവര്‍ മന്ദ്രിക്കും " ശും , ശും, കി ഷും , ശും " മന്ത്രി ച്ച ശേഷം അമ്മയുടേയും, കുഞ്ഞിന്‍റെയും കൈകളില്‍ ഓ രോ ചരട് വീതം കെട്ടും. എല്ലാ ആഴ്ചയിലും പുതിയ ചരടുകള്‍ മന്ദ്രിച്ചു കെട്ടും, മന്ത്രത്തിനു ശക്തി യുണ്ടോ, ഇല്ലയോ എന്നത് കാര്യമല്ല, മന്ത്രിക്കുന്നവരും, ച രട് കെട്ടുന്നവരായ ഗ്രാമീണരും ഒരു പോലെ നിഷ്കളങ്കർ ആയിരു ന്നു. മന്ത്ര ത്തിലുള്ള ജനങ്ങളുടെ വിശ്വാസ്സം അവരെ സംരക്ഷിച്ചിരുന്നു.


അന്നത്തെ തലമുറ നാട് നീങ്ങി, നാടും ജനങ്ങളും, ജീവിത ശൈലിയും  ഒരു പാട് മാറി  ജനങ്ങള്‍ക്കൊപ്പം കര്‍ക്കടകവും വളരെ പുരോഗമിച്ചു, മഴ അപൂര്‍ വ വസ്തുവായി മാറി, പഴയ പട്ടിണിയും പഞ്ഞവും നാട് വിട്ടു, ടീവിയില്‍ രാമാ യണം വായിക്കുന്നത് കാണുമ്പോളും കർക്കടക കിറ്റ് കഞ്ഞിയുടെ പരസ്യം കാ ണുമ്പോളും  രാമായണമാസമായ കര്‍ക്കടകം തുടങ്ങി എന്ന് അറിയുന്നു, യാന്ദ്രി ക യുഗത്തിലെ കര്‍ക്കടകത്തേക്കാള്‍ പഴയ പഞ്ഞ കര്‍ക്കടകം ആയിരു ന്നു നല്ലത്, ചോർന്നു ഒലിക്കുന്ന വീട്ടിനും, അതിലെ കൂട്ട്കുടുംബമായുള്ള  താമസ്സത്തി നും വല്ലാത്ത ഒരു സുഖം ഉണ്ടായിരുന്നു.

തികഞ്ഞ ഐക്യത്തോടെയായിരുന്നു അന്നത്തെ കൂട്ടു കുടുംബങ്ങൾ. വൃദ്ധ സ ധനങ്ങളോ, അഗതി മന്ദിരങ്ങളോ ഇല്ലായിരുന്ന നല്ല കാലം. ഇല്ലായ്മ്മയി ലും പ്ര യാസ്സത്തിലും എല്ലാവരും പങ്കാളികളുമായിരുന്നു, ആ ജീവിതത്തി ൻറെ സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല, അനുഭവിച്ചറിയണം, ആർക്കെല്ലാം അനുഭവിക്കാ ൻ പറ്റിയോ, അവർ ഭഗ്യവാൻമ്മാർ, അതായിരുന്നു യഥാർത്ഥ ജീവിതം, ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിന്‍റെ ഓര്‍മ്മ അയവിറ ക്കാന്‍ ഈ കഥ എ ല്ലാവർക്കും പ്രയോജനപ്പെടുമെന്ന് ആശിക്കുന്നു, കൂട്ട ത്തിൽ പുതു തലമുറക്ക് പുതിയ അറിവുമാകട്ടേ ഈ ഓർമ്മക്കുറിപ്പ്.

ജൂലൈ പതിനേഴിന് രാമായണ മാസ്സമായ കർക്കടകം തുടങ്ങുന്നു.

"രാമായ രാമ ചന്ദ്രായ, രാമാ ഭദ്രായ വേധസ്സേ, രഘു നാഥായ നാഥായ സീതായ പതയെ നമഃ, പൂജന്തം രാമാ രാമേതി മധുരം മധുരാക്ഷരം, ആരൂഹ്യ കവിതാം ശാഖാം വന്ദേ വാൽമീകി കോകിലം "

ആശംസ്സകൾ

ജയരാജന്‍ കുട്ടായി

Monday, 4 March 2013

ഉമ്മറിന്‍റെ കത്ത് +

                                                                          ഉമ്മറിന്‍റെ  കത്ത്   
കുഞ്ഞിരാമ, എന്‍റെ മോന്‍റെ  കത്ത്  ബന്നുക്കൊ, ഇല്ല ഉമ്മ, നാളെ വരുമായിരിക്കും. പ്രതീക്ഷിച്ച മറുപടി കിട്ടുമ്പോള്‍ ഉമ്മ കണ്ണ് തുടയ്ക്കും. പിന്നെ പിറുപിറുക്കും, ഓന്‍ നാട്ടുകാര്‍ക്ക് മുയുമനും കത്ത് കൊടുക്കും, ഞമ്മക്ക് മാത്രം കൊടുക്കില്ല. അതെ കുഞ്ഞിരാമന്‍ ചേട്ടന്‍ എനിക്ക് ഓര്‍മ്മ വച്ച  നാള്‍ മുതല്‍ കൂരാറയുടെ പോസ്റ്റ്‌മാന്‍ ആയിരുന്നു. കാലത്ത് ചമ്പാട് പോസ്റ്റ്‌ ഓഫീ സില്‍ പോയി കൂരാറക്കുള്ള കത്തുകള്‍ എടുത്തു സൈക്കിള്‍ ചവിട്ടി കൂറാരയില്‍ എത്തും, പോസ്റ്റ്‌ ഓഫീസില്‍ എത്തിയാല്‍ എല്ലാ കത്തിലും സീല്‍ അടിക്കും.  അപ്പോഴേക്കും പോസ്റ്റ്‌ഓഫീസിനു താഴെ ഒരു വന്‍ ജനക്കുട്ടം കാത്തു നില്‍ക്കും. പോസ്റ്റ്‌ ഓഫീസിന്‍റെ  കോണിപ്പടിയുടെ പകുതി വരെ കുഞ്ഞിരാമന്‍ ചേട്ടന്‍ ഇറങ്ങി നില്‍ക്കും, എന്നിട്ട് ഓരോ കത്തുകള്‍ എടുത്തു വായിക്കാന്‍ തുടങ്ങും, പാറാട്ട്‌ ഉസ്മാന്‍, ടി പി മമ്മു തയ്പ്പറമ്പത്ത്, കേളു മാസ്റ്റര്‍, ഇല്ലത്ത് ആയിച്ചു, വി ജാനകി അമ്മ, എം കെ രോഹിണി,മുല്ലോളി ഹൌസ്, സി പി കുഞ്ഞാപ്പു,ചാക്യാ റത്ത് അനന്തന്‍ മാസ്ടര്‍  ഇങ്ങിനെ പോകുന്നു ആ പേരുകള്‍.. . വായിക്കുമ്പോള്‍ കത്തിന്‍റെ ഉടമ ഉണ്ടെങ്കില്‍ കയ്യോടെ വാങ്ങി എടുക്കും, ബാക്കി വരുന്നതുമായി കുഞ്ഞിരാമന്‍ ചേട്ടന്‍ സൈക്കിള്‍ ചവിട്ടി കൊണ്ട് പോയി ഉടമക്ക് കൊടുക്കും. ഒരു നാല് മണി വരെ എന്നും തുടരുന്ന പതിവ്.

ഒരു ഒന്‍പതു മണി ആകുമ്പോള്‍ കത്തിന് വേണ്ടി ആളുകള്‍ എത്തി തുടങ്ങും, നാട്ടിലില്ലാത്ത മക്കളുടെ, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ, അച്ഛന്‍റെ, സഹോദരങ്ങളുടെ ഒക്കെ വിവരങ്ങള്‍ അറിയുവാന്‍ ആ കാലത്ത് വേറെ വഴി ഒന്നും ഇല്ലായിരുന്നു. അത് പോലെ പണം അയക്കുവാന്‍ മണിഓര്‍ഡര്‍ സംവിധാനവും, ഓണം,വിഷു, മണ്ടോള, കുന്നുമ്മല്‍ തിറ, പെരുന്നാള്‍, ഒക്കെ അടുത്താല്‍ ദിവസ്സവും മണി ഓര്‍ഡറിന്‍റെ തിരക്ക് ആയിരിക്കും. നല്ലതും, അല്ലാത്തതുമായ പല വിവരങ്ങളും കത്ത് വഴി നാട്ടുകാര്‍ക്ക്‌ എത്തിച്ച കുഞ്ഞിരാമന്‍ ചേട്ടന്‍ റിട്ടയര്‍ ആയി എന്നല്ലാതെ ഇപ്പോള്‍ എവിടെയാണ് എന്ന് എനിക്ക് അറിയില്ല.

ആ കാലങ്ങളില്‍ ബാംഗ്ലൂര്‍, മൈസൂര്‍, കോയമ്പത്തുര്‍, ബോംബെ തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരുന്നു മലയാളികള്‍ പ്രതേകിച്ചു വടക്കേ മലബാറുകാര്‍ കൂടുതലും കുടിയേറിയിരുന്നത്. അപുര്‍വമായി മാത്രമേ അറബ് നാടുകളില്‍ പോയിരുന്നുള്ളൂ. അതും വിസയും പാസ്പോര്‍ട്ടും ഒന്നും ഇല്ലാതെ. അങ്ങിനെ പോയവരുടെ കൂട്ടത്തില്‍ ആയിച്ചുമ്മയുടെ മോന്‍ ഉമ്മര്‍ക്കയും ഉണ്ടായിരുന്നു , ഉമ്മറും, ഉസ്മാനും, അലിയും കൂടി ദുബായിക്ക് എന്ന് പറഞ്ഞു പോയത് മാത്രമേ ആയിച്ചുമ്മക്ക് അറിയൂ, പോയിട്ട് വര്‍ഷങ്ങള്‍ പലതായി, ഇന്ന്  വരെ ഒരു കത്ത് പോലും അയച്ചിട്ടില്ല.   എന്ന് മാത്രമല്ല ജീവിച്ചിരിക്കുന്നോ എന്ന് പോലും അറിയാതെ ആയിച്ചുമ്മയും, ഭര്‍ത്താവ് മോയിതീന്‍ ഹാജിയും എന്നും കത്തിന് വേണ്ടി കാത്തിരിക്കും. പിന്നെ ഉമ്മര്‍ക്കയുടെ ഭാര്യയും, പിതാവായ മമ്മുക്കയും, ഉമ്മ മറിയു മ്മയും എന്നും കുഞ്ഞിരാമന്‍ ചേട്ടനെ കത്തിന് വേണ്ടി കാത്തിരിക്കുമായിരുന്നു.

കത്തിന് വേണ്ടി കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ കുറെക്കാലം ഞാനും ഉണ്ടായിരുന്നു, ചേട്ടന്‍ പ്രഭാകരനും, ചേച്ചിയായ മൈഥിലിയും കുടുംബമായി ബോംബയില്‍ ആയിരുന്നു. കാലത്ത് പോസ്റ്റ്‌ ഓഫീസിനു മുന്നില്‍ ഉള്ള കേളു മാസ്റ്ററുടെ കടയിലുള്ള ബെഞ്ചില്‍ പോയി ഇരിക്കും. കുറച്ചു കഴിഞ്ഞാല്‍ കല്യാണി ഏടത്തി കേളുമാസ്റ്റര്‍ക്കുള്ള ബ്രേക്ക്‌ ഫാസ്റ്റുമായി വരും. കൊഴുക്കട്ട പുഴു ങ്ങി മുറിച്ചു പശുവിന്‍ നെയ്യില്‍ കടുക് വറുത്തു ചെറിയ ടിഫ്ഫിന്‍ കാരിയറില്‍ എടുത്തു ഫ്ലാസ്കില്‍ ചായയുമായി വരും . മാസ്റ്റര്‍  കഴിക്കുവാന്‍ ഇരിക്കുമ്പോള്‍ ഒരു റേഡിയോവും അടുത്ത് വച്ച് വാര്‍ത്ത‍ കേള്‍ക്കും. അപ്പോള്‍ കൗതുകത്തോടെ ഞാനും ബഞ്ചില്‍ ഇരുന്നു വാര്‍ത്ത‍ കേള്‍ക്കും. റേഡിയോ അന്ന് ഒരു അപൂര്‍വ വസ്തുവായിരുന്നു, സി പീ യുടെ വീട്ടിലും,കേള് മാസ്റ്റരുടെ വീട്ടിലും പിന്നെ ചക്ക്യാറ ത്ത് അനന്തന്‍ മാസ്റ്ററുടെ വീട്ടിലും മാത്രമാണ് എന്‍റെ അറിവില്‍ റേഡിയോ ഉണ്ടായിരുന്നത്. ഒരിക്കലും കടയിലെ ചായ മാസ്റ്റര്‍ കുടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. പല കാര്യങ്ങളിലും കണിശക്കാരന്‍ ആയിരുന്നു   മാസ്റ്റര്‍, ഉപ്പു തൊട്ടു കര്‍പ്പുരം വരെ മാസ്റ്റ റുടെ കടയില്‍ കിട്ടാത്ത  സാധനങ്ങള്‍ ഒന്നും ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ കടയില്‍ കയറിയാല്‍ എന്തെങ്കിലും സാധനങ്ങള്‍ ഉണ്ടോ എന്ന് ചോദിക്കുന്നത് മാസ്റ്റര്‍ക്ക് ഇഷ്ടമല്ലായിരുന്നു. ആരെങ്കിലും അങ്ങിനെ ചോദിച്ചാല്‍ ഇവിടെ എല്ലാം കിട്ടും ഉണ്ടോ എന്ന് ചോദിക്കരുത് എന്ന് പറയും. ഒരിക്കല്‍ കുസൃതിക്കാരായ രണ്ടു മൂന്ന് ചെറുപ്പക്കാര്‍ വളരെ പാട് പെട്ട് മാസ്റ്ററുടെ കടയില്‍ ഇല്ലാ ത്ത ഒരു സാധനം കണ്ടു പിടിച്ചു, അത് ചക്കര ആയിരുന്നു. രണ്ടു പേര്‍ കടയില്‍ ചെന്ന് രണ്ടു കിലോ ചക്കര വേണം എന്ന് പറഞ്ഞു, അന്ന് ആദ്യമായി ഇല്ല എന്നു മാസ്റ്റര്‍ പറഞ്ഞു, ചെറുപ്പക്കാര്‍ പോയപ്പോള്‍ ഒരു ചെറു ചിരിയോടെ മാസ്റ്റര്‍ പറഞ്ഞു അവര്‍ എന്നെ തോല്‍പ്പിച്ചു,  ഇല്ല എന്നു അറിഞ്ഞു കൊണ്ട് തന്നെ വന്നതാണ്  എന്ന്. 

ആണ്ടി ചേട്ടന്‍റെ ചായ കടയും, സീ പീ യുടെയും, കേളു മാസ്റ്ററുടെയും പലചരക്ക് കടയും  ആയിരുന്നു ആ കാലത്ത് കൂരാറ യില്‍ ഉണ്ടായിരുന്നത്, ബിസിനസ്സില്‍ സാധാരണ കാണുന്ന കടുത്ത മത്സരം ഒന്നും രണ്ടു പേര്‍ക്കും ഇല്ലായിരുന്നു, എങ്കിലും ആരോഗ്യകരമായ ചെറിയ മത്സരം ഉണ്ടായിരുന്നു. സീ പീ യുടെ കൂടെ അനുജന്‍ രാഘവന്‍ ചേട്ടനും മാസ്റ്ററുടെ കൂടെ മകന്‍ മുകുന്ദേട്ടനും കടയില്‍ സ്ഥിരമായി ഉണ്ടാകും. സീ പീ യുടെ അനുജന്‍ ഗോപാലന്‍ ചേട്ടന്‍ ആയിരുന്നു പോസ്റ്റ്‌ മാസ്റ്റര്‍, ഒരു മണി വരെ പോസ്റ്റ്‌ ഓഫീസ് ജോലി കഴിഞ്ഞാല്‍ പോസ്റ്റ്‌ ഓഫീസിനു താഴെയുള്ള സ്വന്തം തുണിക്കടയില്‍ ഗോപാലന്‍ ചേട്ടന്‍ തുന്നല്‍ പണി ചെയ്യും. പിന്നീട് കുറെക്കാലം രാഘവന്‍ മേസ്ത്രിയുടെ തുന്നല്‍ കടയും അത് തന്നെ ആയിരുന്നു.

ഒരിക്കല്‍ കേരളത്തിന്‌ പുറത്തുള്ള ഒരാള്‍ ആളുടെ ഉമ്മക്ക്‌  കുറുച്ചു പണം മണി ഓര്‍ഡര്‍ ആയി അയച്ചു, പോസ്റ്റ്‌ മാസ്റ്റര്‍ ഗോപാലന്‍ ചേട്ടന്‍ പണം കിട്ടിയ ഉടനെ ഉമ്മക്ക്‌ കൊടുക്കയും ചെയ്തു,  പണം അയച്ച ആളുടെ കൂടെ അനുജനും താമസ്സിക്കുന്നുണ്ടായിരുന്നു, അനുജന്‍ ഉമ്മക്ക്‌ കത്തയക്കുമ്പോള്‍ അയച്ച പണം കിട്ടിയോ എന്നു എഴുതി ചോദിച്ചു, കിട്ടിയില്ല എന്നു ഉമ്മ മറുപടിയും അയച്ചു.  മൂത്ത മകന്‍ അയച്ചത് കൂടാതെ ഇളയ മകനും പണം അയച്ചു എന്ന് തെറ്റി ധരിച്ച ഉമ്മ പോസ്റ്റ്‌ ഓഫീസില്‍ ദിവസ്സവും വന്നു പണം എത്തിയോ എന്നു ചോദിക്കും, കുറുച്ചു മാസം കഴിഞ്ഞപ്പോള്‍ മകന്‍ അയച്ച പണം കിട്ടിയില്ല എന്ന് പറഞ്ഞു ഉമ്മ പരാതി കൊടുത്തു.  അങ്ങിനെ ഗോപാലന്‍ ചേട്ടന്‍ സസ്പെന്‍ഷനിലായി. പിന്നീട് അങ്ങോട്ട് വല്ലാതെ ബുദ്ധിമുട്ടിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്.പിന്നെ കേസ് വിശദമായ പരിശോധനക്ക് ശേഷം തെറ്റിധാരണ കൊണ്ട് ഉണ്ടായതാണ് എന്ന് മനസ്സിലായി,  ചേട്ടന്‍ ഏല്‍പ്പിച്ച പണം അനുജനാണ് അയച്ചിരുന്നത്, അയച്ച പണം കിട്ടിയോ എന്ന് രണ്ടു പേരും എഴുതിയപ്പോള്‍ രണ്ടാളും പണം അയച്ചു എന്ന് ഉമ്മ ധരിച്ചു. അങ്ങിനെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. അപ്പോഴുക്കും രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു ആളുടെ റിട്ടയര്‍മെന്‍റ് സമയവും അടുത്തിരുന്നു. അതിനിടക്ക് ഗോപാലന്‍ ചേട്ടന്‍റെ ഭാര്യയും മരണപ്പെട്ടിരുന്നു, മാനസികമായും, സാമ്പത്തീകമായും തകര്‍ന്നു പോയ ആള്‍ പിന്നീട് അധിക കാലം ജീവിച്ചിരുന്നില്ല. പക്ഷെ തന്‍റെ നിരപരാധിത്വം തെളിഞ്ഞതില്‍ അതീവ സന്തുഷ്ടനായിരുന്നു.

ഒരു കാലത്ത്  സ്വന്തം അച്ഛനും, അമ്മയും മരിച്ച കാര്യം പ്രവാസികള്‍ അറിഞ്ഞിരുന്നത് മൂനോ നാലോ നാളുകള്‍ കഴിഞ്ഞായിരുന്നു. അന്നൊക്കെ കമ്പിയടിക്കുകയായിരുന്നു പതിവ്. (ടെലഗ്രാം ) ഇന്ന് ആ സംവിധാനം നിലവില്‍ ഉണ്ടോ എന്ന് അറിയില്ല, ഊര്‍ധശ്വാസം വലിക്കുന്ന പോസ്റ്റ്‌ ഓഫീസിലും കത്തുകള്‍ വരവും പോക്കും ഇല്ല എന്ന് തന്നെ പറയാം. ഒരു കമ്പി വന്നതിന്‍റെ രസകരമായ കഥ എനിക്ക് ഇപ്പോള്‍ ഓര്‍മ വരുന്നു.ഒരു വീട്ടില്‍ നിന്നും ഉച്ച നേരത്ത് കൂട്ട നിലവിളി ഉയര്‍ന്നു, അയല്‍ക്കാര്‍ എല്ലാവരും ഓടി എത്തി എന്താണ് കാര്യം എന്ന്തിരക്കി യപ്പോള്‍ പോയെ,എനിക്ക് ഇനി ആരും ഇല്ലേ എന്ന് വിളിച്ചു കൂവുകയും നിലവിളിക്ക്‌ കടുപ്പം കൂടുകയും ചെയ്തു, പിന്നെ എല്ലാവരും വീണ്ടും എന്തുണ്ടായി എന്നു ചോദിച്ചപ്പോള്‍ ഇനിഎന്തു ണ്ടാവാനാ,   "ഇതാ നോക്ക് എന്ന് പറഞ്ഞു കൊണ്ട് ഒരു ടെലഗ്രാം കാണിച്ചു.   കൂട്ടത്തില്‍ ഒരാള്‍ കവര്‍  പൊട്ടിച്ചു വായിച്ചപ്പോള്‍ മകള്‍ക്ക്  എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്‌ല്‍ നിന്നുമുള്ള ഇന്‍റര്‍ വ്യൂ അറിയിപ്പായിരുന്നു. നാട്ടിലില്ലാത്ത മകന് ആപത്തു സംഭവിച്ചു എന്ന് കരുതിയാണ് എല്ലാവരും കൂടി നിലവിളിച്ചിരുന്നതു.!!!!!!!!!!!

ദുബായ്ക്ക് എന്ന് പറഞ്ഞു പോയ മൂവര്‍ സംഗത്തിലെ അലി എന്നെ ആള്‍ അവിചാരിതമായും അപ്രതീക്ഷിതമായും നാട്ടില്‍ എത്തി, ആളെ കണ്ടാല്‍ പെറ്റ അമ്മ പോലും തിരിച്ചറിയാത്ത കോലത്തില്‍ ആയിരുന്നു. നാട്ടില്‍ എത്തിയപ്പോള്‍ പറയാനുണ്ടായിരുന്നത് കരളലിയിക്കുന്ന ഒരു കഥന കഥ ആയിരുന്നു. മൂന്ന് പേരും ചേര്‍ന്ന് ആദ്യം ബോംബെയില്‍ എത്തി, അവിടെ മസ്ജിദ് ബന്ധരില്‍ ഉള്ള തമിള്‍ നാട് സ്വദേശിയായ കരിം ഭായിയുമായി പരിചയപ്പെടുകയും അയാള്‍ ഇടപാട് ചെയ്ത ഒരാളുടെ കൂടെ പഞ്ചാബില്‍ എത്തി, അവിടെ നിന്നും മറ്റൊരാളെ ഏല്‍പ്പിച്ചു, ആളുടെ കൂടെ പാകിസ്ഥാനിലും അവിടെ നിന്നും കൈബര്‍ ചുരം കടന്നു അഫ്ഘാനിലും എത്തി. പിന്നീട് അങ്ങോട്ട് അറബി ഭാഷ സംസാരിക്കുന്ന ഒരാളുടെ കൂടെയായി യാത്ര. പല ദിവസ്സങ്ങളും വെള്ളം പോലും കുടിക്കാതെ മണല്‍ക്കാട് താണ്ടി ഏതൊക്കെയോ വഴികളില്‍ കൂടി ദുബായ് ബോര്‍ഡര്‍ വരെ എത്തിയിരുന്നു.  അതിര്‍ത്തിയില്‍ കാവല്‍ക്കാരുടെ കണ്ണില്‍ പെടുകയാല്‍ മൂവരും ഓടാന്‍ തുടങ്ങി, പിന്നാലെ പോലീസും വണ്ടിയും മണലില്‍ കൂടി പല ഭാഗങ്ങളില്‍ നിന്നുമായി വരാനും തുടങ്ങി, അപ്പോഴേക്കും അലി വളരെ അകലത്തില്‍ ഓടി എത്തിയിരുന്നു, പോലീസ്  തുരുതുരാ വെടിയുതിര്‍ക്കാനും തുടങ്ങി, ഇടയ്ക്കു ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഉമ്മറും ഉസ്മാനും താഴെ വീണു പിടയുന്നത് കണ്ടു, പിന്നെ സര്‍വ ശക്തിയും പ്രയോഗിച്ചു വീണ്ടും ഓടാന്‍ തുടങ്ങി. അങ്ങിനെ പിടി കൊടുക്കാതെ രക്ഷ പെട്ടു. പക്ഷെ ഉമ്മറിനും ഉസ്മാനും എന്തു സംഭവിച്ചു എന്ന കാര്യത്തില്‍ ആള്‍ക്ക് ഒരു പിടിയും ഇല്ലായിരുന്നു. വിസയും പാസ്പോര്‍ട്ടും ഇല്ലാതെ കഷ്ടപ്പെട്ട് പല സ്ഥലത്തും ഒളിഞ്ഞും തെളിഞ്ഞും ജോലി ചെയ്തു നാല് വര്‍ഷത്തോളം ചിലവ് കഴിഞ്ഞു പോയി ആ ഇടയ്ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പിന്‍റെ പ്രയോജനത്തില്‍ നാട്ടില്‍ എത്തുകയായിരുന്നു.

ഉസ്മാനും ഉമ്മറിനും സംഭവിച്ച ദുരന്തം രണ്ടു പേരുടെയും വീട്ടുകാരോട് എല്ലാവരും മറച്ചു വച്ചു  എല്ലാ ദിവസ്സവും മൊയിദീന്‌ ഹാജി  കാലത്ത് പൊസ്റ്റാഫീസില്‍ പോയി കാത്തു നില്‍ക്കും. കുഞ്ഞിരാമന്‍ ചേട്ടന്‍ കത്ത് വായിച്ചു കഴിഞ്ഞാല്‍ നിരാശയോടെ തിരിച്ചു വരും. അത് കഴിഞ്ഞാല്‍ ആയിച്ചുമ്മ  തെക്ക് ഭാഗത്തുള്ള വഴിയില്‍ തെങ്ങും ചാരി നില്‍ക്കും. കുഞ്ഞിരാമന്‍ ചേട്ടന്‍റെ സൈക്കിള്‍ ബെല്‍ കേട്ടാല്‍ സന്തോഷമാകും, ഇന്ന് എന്തായാലും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചുകൊണ്ട്. പക്ഷെ ആയിച്ചുമ്മയുടെ  കാത്തിരിപ്പ് നീണ്ടു പോയി, നോമ്പിനു ചിലപ്പോള്‍ വന്നേക്കാം, അല്ലെങ്കില്‍ പെരുന്നാളിന് വന്നേക്കാം എന്ന് ഇടയ്ക്കിടെ പറയുമായി 
രുന്നു. എത്രയോ പെരുന്നാളും നോമ്പും, അവര്‍ കാത്തിരുന്നു. ഒടുവില്‍ ആയിച്ചുമ്മ  കിടപ്പിലായി എങ്കിലും ഉറക്കത്തില്‍.പോലും പറയുമായിരുന്നു കുഞ്ഞിരാമന്‍ വന്നോ, ഉമ്മറിന്‍റെ കത്ത് വന്നോ എന്ന്. അങ്ങിനെ ഒരു വെള്ളിയാഴ്ച ദിവസ്സം ഉച്ചക്ക് ആയിച്ചുമ്മ  ആരോടും  പറയാതെ, ഉമ്മറി ന്‍റെ കത്തിന് കാത്തു നില്‍ക്കാതെ  യാത്രയായി. മകള്‍ ചായ കൊടുക്കാന്‍ വന്നപ്പോള്‍ മരിച്ചു കിടക്കുന്ന ഉമ്മയെയാണ്  കണ്ടത്. ഇനിയും കാത്തു നിന്നിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ടോവാം ആയിച്ചുമ്മ  വഴി മാറിയത്. പിറ്റേ ദിവസ്സം ആയിച്ചുമ്മയുടെ മയ്യത്ത്  എടു ക്കുമ്പോള്‍ സൈക്ലിളില്‍ കണ്ണീര്‍ തുടച്ചു കൊണ്ട് കുഞ്ഞിരാമന്‍ ചേട്ടന്‍ അത് വഴി അന്നത്തെ കത്ത്മായി പോയി. പിന്നീട് ഒരിക്കലും കുഞ്ഞിരാമന്‍  ചേട്ടന്‍ ആയിച്ചുമ്മയുടെ  പറമ്പ് വഴി വന്നിട്ടില്ല. ആയിച്ചുമ്മയെ സമാധാനിപ്പിക്കാന്‍ വേണ്ടി മാത്രം പോസ്റ്റ്‌  ഓഫീസില്‍ പോയിക്കോ ണ്ടിരുന്ന മോയിദീന്‍ ഹാജി ആ പതിവും അന്ന് മുതല്‍ നിര്‍ത്തി. 

കത്തിന് വേണ്ടിയുള്ള കാത്തിരിപ്പും ആകാംക്ഷയും അത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസ്സിലാകു. കുഞ്ഞിരാമന്‍ ചേട്ടന്‍ പേരുകള്‍ വായിച്ചു കഴിഞ്ഞാല്‍ അഥവാ നമ്മള്‍ക്ക് കിട്ടിയില്ലെങ്കില്‍ വല്ലാത്ത നിരാശ ആയിരുന്നു. പിന്നെ വീട്ടിലേക്ക് നടക്കുമ്പോള്‍ നടമ്മല്‍ കിട്ടന്‍ ചേട്ടന്‍റെ പറമ്പില്‍ നിന്നും വയലിലേക്കു ഇറങ്ങുമ്പോള്‍ അമ്മ വീട്ടിനു മുമ്പില്‍ ഉള്ള പ്ലാവും ചാരി എന്റെ വരവും കാത്തു നില്‍ക്കുന്നുണ്ടാവും. ദൂരെ വച്ചു തന്നെ കൈയില്‍ ഇല്ല എന്നു മനസ്സിലാ കും, എന്നാലും എത്തിയാല്‍ കത്ത് ഇല്ല അല്ലെ എന്ന് ചോദിക്കും. ഇന്ന് കത്ത് വരവും ഇല്ല കാത്തിരിക്കാന്‍ അമ്മയും ഇല്ല. 

ഒരിക്കല്‍ നാട്ടില്‍ എത്തിയപ്പോള്‍ കേളു മാസ്റ്റരുടെ കടയില്‍ മുകുന്ദന്‍ ചേട്ടന്‍ ഒറ്റയ്ക്ക് ആയിരുന്നു, കടയില്‍ കയറി മുകുന്ദേട്ടനുമായി കുശലം പറഞ്ഞു, ഇറങ്ങാന്‍ നേരം മാസ്റ്റര്‍ എവിടെ എന്നു തിരക്കി യപ്പോള്‍ അച്ഛന്‍ പോയിട്ട് ഒരു വര്‍ഷം കഴിഞ്ഞു എന്ന മറുപടി കിട്ടി, അത് പോലെ സീ പീ യുടെയും മരണ വാര്‍ത്ത‍ വളരെ വൈകി ആണ് അറിഞ്ഞത്, രണ്ടായിരത്തി പത്തില്‍ നാട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ പോന്നിയത്തുള്ള എന്‍റെ വീട്ടില്‍ നിന്നും ആറ്റുപുറത്തുള്ള തറവാട്ടിലേക്ക് നടന്നു പോകുമ്പോള്‍ കൂരാറ വയലില്‍ വാഗ്ദേവി വിലാസം സ്ക്കൂളിനു മുമ്പില്‍ ചെരുപ്പറ്റ മൂലയില്‍ ദാമു ചേട്ടന്‍റെ ഭാര്യയെ കണ്ടു, വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ നാട്ടിലെ പഴമക്കാര്‍ എല്ലാവരും ഒന്നൊന്നായി നാടുനീങ്ങുന്ന കാര്യവും സംസാരിച്ചു. ആ കൂട്ടത്തില്‍ മുകുന്ദേട്ടന്‍ മരിച്ച കാര്യവും പറഞ്ഞു. ബാംഗ്ലൂരില്‍ മകളുടെ അടുത്ത് പോയതായിരുന്നു, അവിടെ വച്ച് അറ്റാക്ക്‌ വന്നാണ് മരിച്ചത്, കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി, ഞാന്‍ എപ്പോള്‍ നാട്ടില്‍ എത്തിയാലും കയറി വര്‍ത്തമാനം പറയുന്ന ആളായിരുന്നു. ഇപ്പോള്‍ കടയില്‍ കാണുന്ന ആളിനെ എനിക്ക് പരിചയവും ഇല്ല. പിന്നെ മുകുന്ദേട്ടന്‍റെവിഷമം അനുജന്‍ പ്രഭാകരന്‍ ചേട്ടനുമായി എനിക്ക് പരിചയം ഒട്ടും ഇല്ല. 

ഒരു ദിവസ്സം ഉച്ച നേരത്ത് നാട്ടിലെ ഒരു അപ്പൂപ്പനും അമ്മുമ്മയും തുറന്നു പിടിച്ച ഒരു കത്തുമായി കരഞ്ഞു കൊണ്ട് ഓടി വന്നു, എന്‍റെ ചേട്ടന് കത്ത് കൊടുത്തു കൊണ്ട് പൊട്ടിക്കരയുവാന്‍ തുടങ്ങി. അത്യാവശ്യത്തിനു കുറുച്ചു പണം ചോദിച്ചപ്പോള്‍ അവന്‍ ഇങ്ങിനെ ഒരു കടും കയി ചെയ്യും എന്നു അറിഞ്ഞില്ല എന്ന് പറഞ്ഞു കൊണ്ടാണ് പൊട്ടിക്കരയുന്നത്. എന്താണ് പ്രശ്നം എന്നു ചോദിച്ചപ്പോള്‍ വീണ്ടും പൊട്ടിക്കരയുകയും കത്തു ചേട്ടന്‍റെ കയ്യില്‍ കൊടുക്കുകയും ചെയ്തു  അതില്‍ ഇപ്രകാരം എഴുതിയിരുന്നു, "അമ്മയും അച്ഛനും അയച്ച കത്ത് കിട്ടി, പണം അയക്കുവാന്‍ പറ്റാത്തതില്‍ വല്ലാത്ത വിഷമം ഉണ്ട്, ബുദ്ധിമുട്ട് ഉള്ള സമയത്തില്‍ പണം ചോദിച്ചിട്ട് അയക്കാന്‍ പറ്റാത്തതില്‍ എനിക്ക് സഹിക്കാന്‍ പറ്റാത്ത വിഷമം ഉണ്ട്‌, വിഷമം എനിക്ക് സഹിക്കുവാന്‍ പറ്റുന്നില്ല, എഴുത്ത് നിര്‍ത്തുന്നു, ശേഷം വെള്ളിത്തിരയില്‍ "  കത്ത് അയച്ച ആള്‍ വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ആള്‍ ആണ് പണ്ട് കണ്ട ഒരു സിനിമ പരസ്യത്തിന്‍റെ നോട്ടീസില്‍ കണ്ട വാചകം അര്‍ഥം അറിയാതെ കത്തില്‍ എഴുതി ചേര്‍ത്തു, പണം തരുവാന്‍ പറ്റാത്ത വിഷമത്തില്‍ മകന്‍ കടല്‍ത്തിരയില്‍ ചാടി മരിക്കുകയാണെന്ന് എന്ന് തെറ്റിധരിച്ചു പ്രായമായ അപ്പുപ്പനും അമ്മുമ്മയും കരയുകയായിരുന്നു!!!!!!!!!!!. 

ആ  കാലത്ത് ബോംബയില്‍ ആയിരുന്ന എനിക്ക് എല്ലാ മാസവും മുടങ്ങാതെ അമ്മ കത്ത് അയക്കുമായിരുന്നു. ബോംബയില്‍ കത്തുകള്‍ ഡോര്‍ ഡെലിവറി ആയിരുന്നു, പോസ്റ്റ്‌ ഓഫീസില്‍ പോയി കാവല്‍ നില്‍ക്കേണ്ട ആവശ്യം ഇല്ലായിരുന്നു, എനിക്ക് ഏറ്റവും കൂടുതല്‍ വിഷമം ഉണ്ടാക്കിയ കത്ത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. അതില്‍ എഴുതിയ വാചകം വായിച്ചു ഞാന്‍ കുറെ നേരം പൊട്ടിക്കരഞ്ഞു " മോനെ ചക്ക്യറത്തു അനന്തന്‍ മാസ്റ്റര്‍ ഇന്ന്  മരിച്ചു " കുറുച്ചു ദിവസമായി നല്ല സുഖമില്ലായിരുന്നു. " പിന്നീട് എഴുതിയതൊന്നും ഞാന്‍ വായിച്ചില്ല, അനന്തന്‍ മാസ്റ്ററുടെ വീടും കുടു മ്പവും  എനിക്ക് സ്വന്തം വീട് പോലെണ്  ആയിരുന്നു, അന്ന് ആള്‍ മരിച്ചത് അറിഞ്ഞത് പതിനാലു ദിവസ്സം കഴിഞാണ്, എന്നാല്‍ കഴിഞ്ഞ മാസം അനന്തന്‍ മാസ്റ്ററുടെ മകളുടെ ഭര്‍ത്താവായിരുന്ന എടുപ്പില്‍ അച്ചു ചേട്ടന്‍ മരിച്ച വിവരം അറിയുവാന്‍ ഒരു മണിക്കൂര്‍ പോലും ആയില്ല .!!!!!

നല്ല വാര്‍ത്തയും നല്ലതല്ലാത്ത വാര്‍ത്തയും അടക്കം ഒരുപാട് കത്തുകള്‍ എനിക്ക് കിട്ടുകയും ഞാന്‍ എഴുതുകയും ചെയ്തിട്ടുണ്ട്. ഗോവിന്തന്‍ നായരുടെ മകന്‍ അജിതന്‍ സൈക്കിള്‍ ലോറിയില്‍ ഇടിച്ചു മരിച്ചവിവരം മുതല്‍ പ്രേമന് ലോട്ടറി അടിച്ചത് വരെയും, എന്‍റെ അമ്മുമ്മയുടെയും മുല്ലോളി ദാമു ചേട്ടന്‍ മരിച്ചതും എല്ലാം അതില്‍ ചിലത് മാത്രം. 

രണ്ടായിരത്തി അഞ്ചു ഏപ്രിലില്‍ അമ്മ എനിക്ക് എഴുതിയ അവസാനത്തെ കത്ത് ഇന്നും ഒരു നിധി പോലെ ഞാന്‍ സൂക്ഷിക്കുന്നു, ചിലപ്പോള്‍ പേരക്കുട്ടികള്‍ക്ക്‌ ഒരു കാലത്ത് നമ്മുടെ നാട്ടില്‍ ഇങ്ങിനെ ഒരു സംവിധാനം നില നിന്നിരുന്നു എന്ന് അറിയുവാന്‍ അത് ഉപകരിച്ചേക്കാം. രണ്ടായിരത്തി അഞ്ചു ഓഗസ്റ്റ്‌ മുപ്പതിനു അമ്മ മരിച്ചതിനു ശേഷം എനിക്ക് ഇത് വരെ കത്ത് കിട്ടിയിട്ടില്ല, ഇനി കിട്ടുകയും ഇല്ല !!!!!!, ആ കത്ത് അവസാനത്തെ കത്തായി തന്നെ ഇരിക്കുവാ ഇചൊ എന്നു നാണ്‌ എനിക്ക് ഇഷ്ടം 

 ഇത്രയും എഴുതിക്കൊണ്ട് കത്ത് ചുരുക്കുന്നു . 

സസ്നേഹം 

കത്ത് അപൂര്‍ണമാണോ എന്ന സംശയവും, ഉമ്മറിനു എന്തു സംഭവിച്ചു, നടന്ന കഥ ആണോ എന്നൊക്കെ ചോദിച്ചു കൊണ്ടു ചില സുഹുര്‍ത്തുക്കള്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് ദൂരികരിക്കണമെന്നു തോന്നി. 

ഉമ്മറിനു എന്തു സംഭവിച്ചു എന്നു എനിക്കും കൂടുതല്‍ ഒന്നും  അറിയില്ല, ഉമ്മര്‍ വെടി കൊണ്ട് വീണു എങ്കിലും ജീവിച്ചിരിക്കുന്നോ ഇല്ലയോ എന്ന കാര്യം ദൈവത്തിനു മാത്രം അറിയാം. പിന്നെ പേരുകള്‍ എല്ലാം സാങ്കല്പികം ആണെങ്കിലും കഥസാങ്കല്പികം അല്ല , ഉമ്മറിന്‍റെ ഭാര്യ മാതാവ് ഒരു ദിവസം  കുഞ്ഞിരാമന്‍ ചേട്ടനോട് ചോദിക്കുന്നത് ഞാന്‍ കേട്ടിരുന്നു, ഇന്നും മൊളാപ്പളന്‍റെ കത്ത് ഇല്ല, അല്ലേ, ഓന്‍ അയക്കുല്ല ഞമ്മക്ക് അറിയാം "എന്നു പറഞ്ഞു കൊണ്ട് വിതുമ്പുകയും ചെയ്തിരുന്നു. 

എല്ലാം മറന്നു തുടങ്ങിയ കുടുംബാങ്ങള്‍ ആരെങ്കിലും വായിക്കുവാന്‍ ഇട വന്നാല്‍ വീണ്ടും അവ രേ സങ്കടപ്പെടുത്തേണ്ട എന്നു കരുതിയാണ് യഥാര്‍ത്ഥ പേരു എഴുതാതിരുന്നത്"

ജയരാജന്‍ കൂട്ടായി 
അജ്മാന്‍ 
യു ഏ ഈ 







 








Friday, 18 January 2013

വേരുകള്‍ തേടി കീരങ്ങാട്ടില്‍



                                                വേരുകള്‍ തേടി കീരങ്ങാട്ടില്‍

വിളറി വെളുത്ത സുര്യനെ നോക്കി ഞാൻ നടന്നു, ലക്ഷ്യ ബോധമൊന്നുമില്ലാതെ, അപ്പോള്‍ മനസ്സ് മൂകമായി തേങ്ങുകയായിരുന്നു. ഒരു നിമിഷം ആ പടിപ്പുര വാതിലിന്‍ മുന്നില്‍ നിന്ന്, ആരെങ്കിലും ഉണ്ടോ എന്ന് നോക്കി, പുറത്തു ആരേ യും കണ്ടില്ല, എന്ത് ചെയ്യണമെന്നു ഒരു നിമിഷം ചിന്തിച്ചു, പിന്നെ തിടുക്കത്തി ല്‍ തിരിച്ചു നടന്നു, അപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു ഒഴുകയായിരു ന്നു. ഒരിക്കല്‍ എന്‍റെ വീട്, അല്ല ഞാന്‍ ജനിച്ച വീട് അവിടെയായിരുന്നു എന്ന് എനിക്ക് തോന്നു ന്നു, അത് ഒരു വീടായിരുന്നില്ല, ഒരു കൂര എന്ന് പറയാം, പക്ഷെ അത് സ്വര്‍ഗ്ഗ ത്തെക്കാള്‍ സുന്ദരമായിരുന്നു. അപ്പോള്‍ പിറകില്‍ നിന്ന് ഒരു വിളി കേട്ട് "രാജാ" ഞെട്ടി തി രിഞ്ഞു നോക്കി, പൊയിൽ വീട്ടിലെ ദേവു ചേട്ടത്തിയായിരുന്നു, നീ എ ന്താ അവി ടെ വരെ പോയി തിരിച്ചു പോന്നത്, അവിടെ തന്നെയാ പണ്ട് നിന്‍റെ വീടിരുന്നത്. അത് പൊളിച്ചു പുതിയ വീട് ഉണ്ടാക്കി, ഇപ്പോള്‍ നമ്പിയാരുടെ മകളുടെ മകനാ അവിടെ താമസ്സം.

 യാതൊരു ബന്ധവുമില്ലാത്ത നീണ്ട കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞും ദേവു ചേട്ടത്തി എന്നെ തിരിച്ചറിഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. മുമ്പൊക്കെ ദേവു ചേട്ടത്തി ന ല്ല ചുറുചുറുക്കായിരുന്നു. പെട്ടന്നായിരുന്നു ദേവു ചേച്ചിയുടെ ജീവിതത്തിൽ ദു രന്തം അരങ്ങേറിയത്. ബോംബയിൽ നിന്നും അവധിക്കു നാട്ടിൽ വരുന്നെന്നറി യിച്ച മകനെ സ്വീകരിക്കാൻ ഇഷ്ട വിഭവങ്ങളുമൊരുക്കി കാത്തിരുന്ന ദേവു ചേ ച്ചിക്ക് കിട്ടിയത് മകൻറെ വെറുങ്ങലിച്ച മൃദ ശരീരമായിരുന്നു. ബോംബയില്‍ നിന്നും വരുന്ന വഴിയില്‍ വണ്ടിക്കകത്ത് വച്ചുണ്ടായ, നിശബ്ദ കൊലയാളിയുടെ രൂപത്തിൽ വന്ന ഹൃദയ സ്തംഭനം മകൻറെ ജീവനെടുക്കുകയായിരുന്നു. മക നെ സ്വീകരി ക്കാന്‍ കാത്തു നിന്ന അമ്മക്ക് മകന്‍റെ ശവം കാണുവാനുള്ള യോഗ മാണ് ഉണ്ടായത്. അതിനു ശേഷം വിധിയെ പഴിച്ചു കഴിയുന്ന ദേവു ചേട്ടത്തി ആള്‍ ആകെ മാറി പോയെന്ന് എല്ലാവരും പറയാറുമുണ്ട്.

ചുണ്ടങ്ങാപ്പൊയിലിലെ കീരങ്ങാട്ടില്‍ വേരുകള്‍ തേടിയുള്ള എന്‍റെ യാത്രയാ യിരുന്നു അത്, എന്‍റെ അച്ഛനും അമ്മയും ഞങ്ങൾ മക്കളുമടങ്ങുന്ന കുടുംബം താമസിച്ച ഒരു ചെറിയ ഓല മടഞ്ഞു കെട്ടിയ വീട് അവിടെ ഉണ്ടായിരുന്നു. പ ക്ഷെ ഇന്ന് അവിടെ മനോഹരമായ ഒരു ഇരു നില കെട്ടിടമാണ്. ദേവു ചേട്ട ത്തി യുടെ ഉമ്മറത്തുള്ള ഇരുത്തിയുടെ മുകളില്‍ കയറി ഇരുന്നു. മുന്നിലേക്ക് നോ ക്കുമ്പോൾ അപരിചിതത്വം തോന്നി, പരിചയമില്ലാത്ത ഭാഗങ്ങളും, വഴികളും  ചാല വയല്‍ മുന്നില്‍ കാണാനില്ല, വീണ്ടും സംശയമായി, ദേവു ചേട്ട ത്തിയോട് ചാല വയല്‍ എവിടെ എന്ന് തിരക്കി, മുന്നിലേക്ക് ചൂണ്ടി അതാ അവിടെയായി രുന്നു എന്ന മറുപടിയും.

കുറച്ചു നേരത്തേക്ക് ഞാന്‍ എന്‍റെ പഴയ കുട്ടിക്കാലത്തിലേക്ക് തിരിച്ചു പോയി  എവിടയോ എന്നോ മറന്ന പലതും ഓര്‍ക്കാന്‍ ശ്രമിച്ചു. ഒന്നൊന്നായി പലതും ഓർമ്മയിൽ തെളിയുവാൻ തുടങ്ങി. കാലത്ത് ഉറക്കമുണര്‍ന്നാല്‍ മുന്നിലേക്ക് നോക്കുമ്പോള്‍ എപ്പോഴും ബഹളമയമായതും, വിശാലമായതുമായ ചാല വയ ല്‍ കാണാമായിരുന്നു. പ്രകൃതി ഒരുക്കിയ അതി മനോഹരമായ കണ്ണിനു കുളി രേകുന്ന കണി കാഴ്ച. കീരങ്ങാട്ടിനു ഒരു സിന്ദൂര പൊട്ടു പോലെ, ഒരു തിലക ക്കുറി പോലെ അതി മനോഹരിയായ ചാല വയല്‍.

 നെല്ല് മുളച്ചാല്‍ കൊയ്ത്ത് വരെ എന്നും തിരക്കായിരിക്കും. കൊയ്ത്ത് കഴി ഞ്ഞാല്‍ മുതിര, ചെറു പയര്‍, വൻ പയർ, മധുര കിഴങ്ങ് തുടങ്ങിയവയും പല തരം  പച്ച കറികളും കൃഷി ചെയ്യും. പാവല്‍, പീച്ചിങ്ങ, പടവലം, മത്തങ്ങ, ഇ ളവന്‍ കുമ്പളങ്ങ, വെണ്ട, ചീര ഇങ്ങിനെ പോകുന്നു അവ, വൈകുന്നേരമായാല്‍ വയലില്‍ കൂടി നടക്കുമ്പോള്‍ പച്ച ക്കറി പൂവുകളുടെ സമ്മിശ്രമായ സുഗന്ധം വല്ലാത്ത ഹരം പിടിപ്പിക്കുന്നതാണ് പച്ചക്കറി പൂവകളുടെ മണം.

പച്ചക്കറി കൃഷി കഴിഞ്ഞു ഉഴുതു കഴിഞ്ഞാല്‍ കതിരൂരില്‍ നിന്നും, കക്കറയിൽ നിന്നും താറാവ് കൃഷിക്കാർ താറാവുകളെയുമായി മേയ്ക്കാന്‍ വരും, ബാത്ത് എന്നാണ് അവിടങ്ങളില്‍ ആ കാലത്ത് താറാവിനെ അറിയപ്പെട്ടിരുന്നത്. നൂറു കണക്കിന് താറാവുകൾ വരിവരിയായി നടന്നു വരുന്നത് കാണാന്‍ നല്ല രസമാ യിരുന്നു. നിയന്ത്രിക്കുന്ന ആൾ പുപ്പെടുവിക്കുന്ന പ്രത്യേക ശബ്ദം മനസ്സിലാക്കി ഇടവും, വലവും താറാവുകൾ അനുസരണയോടെ നടന്ന് നീങ്ങും. കീരങ്ങാട്ടിൽ ചാല വയലും, കടമ്പില്‍ വയലും ഒരു കാലത്ത് പച്ചക്കറികള്‍ക്ക് വളരെ പ്രശ സ്തമായിരുന്നു.

ചാ ല വയലിന്‍റെ ഒരു ഭാഗത്ത് വിശാലമായ കോപ്പാടി കുളം ഉണ്ടായിരുന്നു. കു റെ ദൂരത്തിൽ പരന്നു കിടക്കുന്ന കുളത്തിൽ കുട്ടികളും മുതിർന്നവരും കുളി ക്കും.  നിറയെ നീല നിറത്തോടു കൂടിയ ശുദ്ധ ജലവും കുളം നിറയെ പലതരം മീ നുകളുമുണ്ടായിരുന്നു.  ഇന്ന് കുളം അവിടെ ഉണ്ടോ എന്ന് എനിക്ക് അറിയില്ല. വളരെ കുറുച്ചു കാര്യങ്ങള്‍ മാത്രമേ എനിക്ക് ഇപ്പോള്‍ ഓര്‍മ്മ യുള്ളൂ, കാര ണം എ ല്ലാം ഏഴു വയസ്സ്കാരൻറെ ഓർമ്മയിൽ നിന്നും പൊടിതട്ടി എടുക്കുന്ന കാര്യങ്ങളാണ്. ഏഴു വയസ്സ് വരെ മാത്രമേ ഞാന്‍ കീരങ്ങാട്ടില്‍ ഉണ്ടായിരുന്നു ള്ളൂ.

ദേവു ചേട്ടത്തിയുടെ കൂടെ എന്‍റെ.............. അല്ല ഞാന്‍ പണ്ട് താമസിച്ചിരുന്ന വീട് ഇരുന്ന സ്ഥലത്തേക്ക് പയ്യെ നടന്നു. എന്നില്‍ എവിടയോക്കെയോ, ഒരു ചെറിയ ഓര്‍മ്മപ്പെടുത്തൽ നടത്താൻ മസ്തിഷ്ക്കം ശ്രമം നടത്തുകയായിരുന്നു. വടക്ക് ഭാഗത്ത്‌ കിണറ്റിനടുത്തായി ഞാന്‍ തേടുകയായിരുന്നു, എൻറെ അമ്മ ചണ്ടി ക ത്തിക്കാറുള്ള പഴയ അടുപ്പ് എങ്ങും കണ്ടില്ല. കത്തിക്കുന്ന വിറകിനു കടുത്ത ക്ഷാമമുള്ള കാലമായിരുന്നു. ഉണക്ക പ്ലാവിലയും, മാവിലയും പെറുക്കി വല്ല ത്തില്‍ നിറച്ചു മുറ്റത്ത്‌ അടുപ്പ് കൂട്ടി ഭക്ഷണവും മറ്റും ഉണ്ടാക്കും, ഒരു വടി കൊണ്ട് ഉണക്ക ചണ്ടി അടുപ്പിലേക്ക് ത ട്ടി കൊടുക്കും.

ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞാൽ കുളിക്കാനുള്ള വെള്ളവും ചൂടാക്കും.  പ്രഭാത ത്തില്‍ ചണ്ടി കത്തിച്ചു തീ കായും. ചണ്ടി കത്തിക്കുവാന്‍ കുട്ടികളായ എന്നേ യും എന്‍റെ ചേട്ടന്‍ ദാസനേയും ഏല്‍പ്പിക്കും. തണുപ്പ് കാലത്താണെങ്കിൽ അടു പ്പിൽ ചണ്ടി കത്തിക്കുന്നത് ഇഷ്ടമുള്ള കാര്യമായിരുന്നു. കിണര്‍ പഴയത്   തന്നെ യാണെന്ന് തോന്നുന്നു, പക്ഷെ അടുപ്പ് കല്ല്‌ കണ്ടില്ല, അടുപ്പ് കല്ല് ഗ്യാസ്സടുപ്പിന് വ ഴി മാറിയതാവാം. തെക്കേ പറമ്പിലേക്ക് നടന്നു. ബപ്ലുസു മാവ് അവിടെ ഇല്ലാ യിരുന്നു എന്ന് മാത്രമല്ല ആജാന ബാഹുവായിരുന്ന മാവ് ഇരുന്ന സ്ഥലം പോ ലും എവിടെയായിരുന്നെന്നു എനിക്ക് മനസ്സിലാക്കാനും പറ്റിയില്ല.

തെക്കേ മുറ്റത്ത്‌ നിന്നപ്പോള്‍ പഴയ ഒരു ദുരന്തത്തിന്‍റെ ഓര്‍മ്മ ഉള്ളില്‍ എവിടേ യോ മുളച്ചു. ബപ്ലുസു മാവിന്‍റെ ചുവട്ടില്‍ ഞാനും എന്‍റെ അനുജന്‍ ജയച ന്ദ്രന്‍ എന്ന ചന്ദ്രനും കളിച്ചു കൊണ്ടിരുന്നു. സന്ധ്യ മയങ്ങിയപ്പോള്‍ കളി മതിയാക്കി ഞങ്ങള്‍ വീട്ടിനകത്തേക്ക് പോയി. ചന്ദ്രന്‍ കുറുച്ചു വെള്ളം വാങ്ങി കുടിച്ചത് ഞാൻ നന്നായി ഓർക്കുന്നു. കുറുച്ചു കഴിഞ്ഞപ്പോള്‍ ചന്ദ്രന്‍ ചെറുതായി ഒന്ന് കൂവി, രാത്രിയിൽ കൂവാതെടാന്നു 'അമ്മ, പിന്നെ നിര്‍ത്താതെയുള്ള കൂവി വി ളിയായിരുന്നു. എന്താണെന്നു ചോദിച്ചിട്ട് മറുപടി ഒന്നും പറയുന്നുമില്ല,  കൂവു ന്നതിനിടയിൽ അന്ന് രണ്ടര വയസ്സുണ്ടായിരുന്ന ചന്ദ്രൻ  താഴേക്ക് മറിയുകയും ബോധം നശിക്കുക യും ചെയ്തു.

അച്ഛന്‍ കുഞ്ഞാപ്പു വൈദ്യര്‍ ഓടി വന്നു അവനെ എടുത്തു വിശദമായി പരി ശോധിച്ച ശേഷം ഒന്നും മിണ്ടാതെ മുറ്റത്തേക്ക് ഇറങ്ങി, നിലവിളിയും ഒച്ചയും ബഹളവും കേട്ട് അയല്‍ വാസികളും ഓടി വരാന്‍ തുടങ്ങി, അയല്‍ വാസിയാ യ ബാലേട്ടന്‍ എന്തുണ്ടായി എന്ന് ചോദിച്ചതിനു എന്‍റെ മകന്‍ പോയി എന്ന് പറ ഞ്ഞുകൊണ്ട് അച്ഛൻ ബാലേട്ടനേയും കൂട്ടി കുറച്ചു അപ്പുറത്തായി താമസിക്കു ന്ന പാറ്റോളി ശേഖരന്‍ ചേട്ടന്‍റെ അടുത്ത് ഓടി, ആളും എൻറെ അച്ഛനെ പോലെ ആയുര്‍വേദ വൈദ്യന്‍ ആ യിരുന്നു, രണ്ടു പേരും ധൃധിയില്‍ ഓടി എത്തി, ചന്ദ്ര നെ വിശദമായി പരിധോധിച്ചു, ഇനി രക്ഷ ഇല്ല എന്ന അഭിപ്രായത്തില്‍ രണ്ടു പേര്‍ക്കും സംശയം ഇല്ലായിരുന്നു, അടുത്ത അഞ്ചാം മിനുട്ടില്‍ ജയചന്ദ്രന്‍ എന്ന ചന്ദ്രന്‍ അങ്ങ് എവിടക്കോ പറന്നു പ റന്നു പോയി. എല്ലാം വെറും അര മണി ക്കൂര്‍ കൊണ്ട് കഴിഞ്ഞിരുന്നു.

അന്ന് ചന്ദ്രനു മൂന്ന് വയസ്സായിരുന്നു, വാടക വീട്ടിലെ പറമ്പിൽ അടക്കം ചെയ്യാ ൻ 'അമ്മക്കും അച്ഛനും ഇഷ്ടമില്ലായിരുന്നു. ശവ ശരീരവും  കൊണ്ട് കുറുച്ചു ആ ളുകള്‍ ആറ്റുപുറത്തിനടുത്തുള്ള എന്‍റെ അമ്മയുടെ തറവാടായ വാച്ചക്കല്‍ വീ ട്ടിൽ വന്നു അവിടെ സംസ്കരിച്ചു. ഇന്നത്തെ പോലെ ഡോക്ടർമാരോന്നും ഇ ല്ലാതിരുന്ന കാലം. തലശ്ശേരിയിൽ എപ്പോഴും കേട്ടിരുന്നത് ടി കെ എന്ന ചുരുക്ക പ്പേരിൽ അറിയപ്പെട്ടിരുന്ന ടി കെ നാരായണൻ എന്ന ഒരു അലോപ്പതി ഡോക്ടർ മാത്രം.

എത്ര കടുത്ത രോഗങ്ങൾ വന്നാലും ആയുർവേദ വൈദ്യന്മാരായിടുന്നു ചികി ത്സ നടത്തിയിരുന്നത്. കൂടുതൽ പേരും പാരമ്പര്യ വൈദ്യന്മാരുമായിരുന്നു. പൊന്ന്യം, കക്കറ, ചുണ്ടാങ്ങാപോയില്‍, കതിരൂര്‍ ഭാഗങ്ങളിലുള്ള ഒട്ടു മി ക്ക വീടുകളിലും ചികിത്സിക്കാന്‍ പോകാറുള്ള എന്‍റെ അച്ഛനു വന്ന ഈ ദുര്യോഗ ത്തില്‍ നാട്ടുകാര്‍ വല്ലാതെ സങ്കടപെട്ടു. അച്ഛന്‍റെ പിറന്ന നാടായ പാട്ട്യം കൊട്ട യോടിയിലും, മുതിയങ്ങയിലും ജനങ്ങള്‍ വളരെ ദുഖത്തിൽ ആയിരുന്നു. എല്ലാ വരിലും മാറാത്ത അമ്പരപ്പ് മാത്രം. സത്യ ത്തില്‍ എന്താണ് സംഭവിച്ചതെന്നു പി ന്നീടാണ് അച്ഛന്‍ പറഞ്ഞു എല്ലാവരും അ റിയുന്നത്.

തലച്ചോറില്‍ ജന്മനായുണ്ടാവുന്ന എന്തോ അസുഖമാണെന്നും അതിന്‍റെ ലക്ഷണ മായിരുന്നു കൂവി വിളിക്കല്‍ എന്നും, മുന്‍ കൂട്ടി അറിഞ്ഞിരുന്നാലും രക്ഷപ്പെ ടാന്‍ സാധ്യത വളരെ കുറവാണെന്നുമാണ് അച്ഛന്‍ പറഞ്ഞിരുന്നത്. ആയിരത്തി തൊള്ളായിരത്തി അൻപത്തി നാലിൽ ഓൾ ഇന്ത്യ മെഡിക്കൽ കോ ളേജ് - മല ബാർ ഡിസ്ട്രിക്ടിൽ നിന്നും ആയുർവേദത്തിൽ വൈദ്യരത്‌നം  എന്ന പേരിലു ള്ള ഡിപ്ലോമ നേടിയ അച്ഛൻ കുഞ്ഞാപ്പു വൈദ്യർ നാട്ടുകാർക്ക് ഏറേ പ്രിയങ്കര നായി രുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ നിലവിലിരുന്ന ഈ മെഡിക്കൽ കോളേജ് ഇ പ്പോൾ നിലവിലില്ല. ചന്ദ്ര ൻറെ ഓർമ്മകൾ നിലനിർത്താൻ പിന്നീട് ജനിച്ച എ ന്‍റെ അനുജനും ചന്ദ്രന്‍ എന്ന് തന്നെ പേര്‍ വിളിച്ചു.

തേര്‍പ്പാന്‍കോട്ടം ആ കാലത്ത് കാടു പിടിച്ചു കിടക്കുന്ന പറമ്പായിരുന്നു, വിഷ പാമ്പ്കളുടെ വിഹാര രംഗവുമായിരുന്നു. പറമ്പിന്‍റെ നടുക്കായി കുറുച്ചു ഭാ ഗം കോട്ട എന്ന് അറിയപ്പെടുന്ന സ്ഥലമുണ്ടായിരുന്നു. പലതരം കാട്ടു മരങ്ങളും, കാട്ടു പനയും ഒക്കെ വളര്‍ന്നു ഭയാനകമായ നിലയിലായിരുന്നു കോട്ട. പകൽ സമയങ്ങളിൽ പോലും കോട്ടയുടെ നാല് അയലത്ത് പോലും പോകുവാന്‍ ആ ളുകള്‍ ഭയക്കുമായിരുന്നു. ഉച്ച സമയങ്ങളിലും, സന്ധ്യാസമയങ്ങളിലും, രാത്രി വൈകിയാലും തേർപ്പൻ കോട്ടം വഴി തനിയെ യാത്ര ചെയ്യുവാൻ ആരും ധൈ ര്യപ്പെടാറില്ല.

കാടും കോട്ടയുമില്ലാതെ കുറെ വീടുകളോടും കൂടിയ ഇന്നത്തെ തേർപ്പാൻ കോ ട്ടം കണ്ടാൽ ഇതായിരുന്നു പഴയ തേർപ്പാൻ കോട്ടം എന്ന് വിശ്വസ്സിക്കുക പ്രയാ സ്സമുള്ള കാര്യം. തേര്‍പ്പാന്‍ കോട്ടം ശിവക്ഷേത്രം കോട്ട ഇരുന്നിടത്താണ് എന്ന് ദേവുചേട്ടത്തി പറഞ്ഞതിൽ പിന്നെയാണ് എനിക്കും മനസ്സിലായത്. കതിരൂര്‍ കാവിലെ തെയ്യം തിറക്ക് കുളിച്ചു എഴുന്നള്ളത്തിനു തെയ്യം ഘോഷയാത്രയാ യി തേര്‍പാന്‍  കോട്ടം വഴി വന്നു ചാടല പുഴയില്‍ ഇറങ്ങി, കുളി കഴിഞ്ഞു പു ഴയിലൊരുക്കിയ മേലേരി കത്തിച്ചു അതിനെ ചുറ്റി കുറെ നേരം ഓടും, തിരിച്ചു കാവിലേക്ക് പോ കും, പോകുന്ന വഴികളില്‍ ഇടവും വലവുമുള്ള വീടുകള്‍ ക യറി ഇറങ്ങും, വീ ടുകളിൽ പാനീയങ്ങൾ കുടിക്കാൻ കൊടുക്കുകയും നിലവി ളക്ക് കൊളുത്തി തെയ്യത്തെ സ്വീകരിക്കുകയും ചെയ്യും. അനുഗ്രഹങ്ങൾ നൽകി തെയ്യം ക്ഷേത്രത്തി ലേക്ക് തിരിച്ചെത്തുമ്പോഴേക്കും നേരം വെളുക്കാറാകും.

ഒരു ഉത്രാട ദിവസ്സം ഉച്ച ഭക്ഷണം കഴിഞ്ഞു എല്ലാവരും ഒന്ന് മയങ്ങാന്‍ തുട ങ്ങുകയായിരുന്നു. പുഴയുടെ ഭാഗത്ത് നിന്ന് പെട്ടന്നുണ്ടായ ആര്‍പ്പു വിളിയും ബഹളവും കേട്ട് എല്ലാവരും പുറത്തേക്ക് ഇറങ്ങി എന്താണെന്ന് തിരക്കിയ പ്പോൾ പുഴയിൽ ആരോ മുങ്ങി മരിച്ചെന്നു മാത്രം കേട്ട്. എല്ലാവരും പുഴയുടെ ഭാഗത്തേക്ക്‌ ഓടാന്‍ തുടങ്ങി. പലരും ഓടുന്നു എന്നല്ലാതെ ആരാണ് മരിച്ചതെ ന്നോ, പുഴയിൽ ഏത് ഭാഗത്താണ് മരിച്ചതെന്നോ ആർക്കും നിശ്ചയമി ല്ലായിരു ന്നു. കുറെ നേരം കഴിഞ്ഞപ്പോൾ, പോയില്‍ വാസു, ദേവു ചേച്ചിയുടെ സഹോ ദരൻ ഓടി വന്ന് വിവരം അറിയിച്ചു. ആറ്റുപുറത്തെ തിരിപ്പും കുഴിയിൽ ഊ വിൽ അനന്തേട്ടൻറെ മകൻ (ജാഗയില്‍ അനന്താട്ടന്‍) ഹരിന്ദ്രന്‍ മുങ്ങി മരിച്ചു, ശ വം പുറത്തെടുക്കുവാന്‍ മാണിയത്താനെ വിളിക്കുവാന്‍ ആള്‍ പോയിട്ടുണ്ട്, പോലീസും എത്തിയിട്ടുണ്ട്.

മാണിയത്താന്‍ എന്നാല്‍ മാണിയത്ത് കുഞ്ഞിരാമന്‍ ചേട്ടന്‍, ആ കാലത്ത് മൊ കേരി,കൂരാറ, ആറ്റുപുറം ഭാഗത്തെ അറിയപ്പെടുന്ന മുങ്ങല്‍ വിദഗ്ധനായിരു ന്നു. കൊങ്കച്ചി പുഴയി ല്‍ "തിരിപ്പ് കുഴി എന്ന ഭാഗവും " (ചുഴി ) ചാടാല പുഴ യിൽ കല്ലടത്തും കുഴിയും വളരെ അപകടം പിടിച്ച ഭാഗങ്ങളായിരുന്നു. ഇവിട ങ്ങളിൽ ഇടക്കൊക്കെ ആരെങ്കിലും മുങ്ങി മരിക്കാറുമുണ്ടായിരുന്നു. എത്ര ആഴ മുള്ള, അ പകടം പിടിച്ച ചുഴി ആയാലും മാണിയത്താന്‍ ഇറങ്ങും. മരിച്ച ആ ളുടെ ശവം പുറത്തെടുക്കും. ഇങ്ങിനെയുള്ള അവസ്സരങ്ങളിൽ പോലീസ് സേന യും ഫയർ ഫോഴ്സും പലപ്പോഴും തിരിപ്പ് കുഴിയിലിറങ്ങാൻ മാണിയത്താന്‍റെ സഹായം തേടിയിട്ടുണ്ട്.

കൂരാറയില്‍ കുന്നോത്ത് മുക്കിനു അടുത്തായി മാണിയത്താന്‍റെ മക്കൾ പലരും താമസ്സിക്കുന്നുണ്ട്. എന്നാൽ ആരേയും എനിക്ക് അറിയുകയോ നേരിൽ പരിച യമോ ഇല്ല .

ചാടല പുഴയുടെ ഒരു ഭാഗം വണ്ണാത്തി പുഴ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. വണ്ണാത്തിമാര്‍ പണ്ട് കാലങ്ങളില്‍ പ്രസവം കഴിഞ്ഞ വീടുകളില്‍ പോയി തുണി വാങ്ങി പുഴയില്‍ കൊണ്ട് പോയി കഴുകി ഉണക്കി തിരിച്ചു ഏല്‍പ്പിക്കും, വീടു കളില്‍ നിന്നും പണവും  ഉടുപ്പുകളും കൊടുക്കും. അങ്ങിനെ സ്ഥിരമായി തുണി അലക്കാന്‍ വണ്ണാത്തിമാർ വരുന്നതിനാല്‍ ചാടലപ്പുഴയിൽ കീരങ്ങാട്ടിനടുത്ത് കുറ ച്ചു ഭാഗം വണ്ണാത്തി പുഴ എന്ന പേരിൽ അറിയപ്പെട്ടിരുന്നു.

ഇത് ഒരു കാലഘട്ടത്തിന്‍റെ കഥയായതിനാലാണ് വണ്ണാത്തിമാർ തുടങ്ങിയ വാ ക്കുകൾ ഉപയോഗിക്കേണ്ടി വരുന്നത് , കാലത്തിൻറെ കഥയുടെ തനിമ നഷ്ടപ്പെ ടാതിരിക്കാന്‍ ഇത്തരം പ്രയോഗങ്ങള്‍ അനിവാര്യമാണ്. വണ്ണാത്തി പുഴയുടെ കരയില്‍ നാലുകണ്ടത്തില്‍ ശങ്കരന്‍ സ്വാമിയും, ഭാര്യ ജാനു സ്വാമിയും താമസ്സി ച്ചിരുന്നു. ഇടവിട്ട ദിവസ്സങ്ങളില്‍ സ്വാമിമാർ രണ്ട് പേരും വീടുകളില്‍ എത്തി ധര്‍മ്മം വാങ്ങും, കുട്ടികൾക്കെല്ലാം ഭസ്മ കുറി തരും. അത് വാങ്ങുവാന്‍ എത്ര ദൂരത്തു നിന്നായാലും കുട്ടികളായ ഞങ്ങൾ ഓടി വരും. ഭസ്മം തന്ന് കുട്ടികളായ ഞങ്ങളെ പാട്ട് പാടി രസിപ്പിച്ച ശേഷമേ ശങ്കരൻ സ്വാമി തിരിച്ചു പോകുകയു ള്ളൂ.

കീരാങ്ങാട്ടില്‍ ഞാന്‍ താമസിച്ച വീട്ടിന്‍റെ വടക്കേ അറ്റത്തായി ഇരഞ്ഞിപ്പുറ ത്തു കുഞ്ഞിരാമന്‍ ചേട്ടന്‍റെ ഒരു ചായ കട ഉണ്ടായിരുന്നതൊഴിച്ചാല്‍ വേറെ കടകള്‍ ഇല്ലായിരുന്നു,  ചാലവയലിന്‍റെ അങ്ങേ കരയില്‍ കുന്നത്ത് കുഞ്ഞാപ്പു ചേട്ടന്‍റെ കടയിലായിരുന്നു മറ്റു സാധനങ്ങള്‍ വാങ്ങുവാന്‍ എല്ലാവരും പോയി ക്കൊണ്ടിരുന്നത്. കക്കറയിലെ റേഷന്‍ കട കൂർമ്മ കുഞ്ഞീട്ടന്‍ ചേട്ടന്‍റെ അച്ഛനു മാണ് നടത്തിക്കൊണ്ടിരുന്നത്. ഇടയിൽ പീടികയിൽ കൂര്‍മ്മയുടെ കൊപ്രമില്ലി ൽ എണ്ണ വാങ്ങും. കീരങ്ങാട്കാർക്ക് കൂടുതൽ സാധനങ്ങൾ വാങ്ങണമെങ്കിൽ ക ക്കറ, അല്ലെങ്കിൽ കതിരൂർ പോകണമായിരുന്നു.

ഒരിക്കല്‍ എന്‍റെ അച്ഛന്‍ പൊന്ന്യത്ത് ചികിൽസക്ക് പോയി വരുമ്പോള്‍ ഇടയി ല്‍ പീടികക്കടുത്തു വച്ച് ഒരു വലിയ സ്വര്‍ണ്ണ മാല കളഞ്ഞു കിട്ടി. അച്ചന്‍ അവി ടെയുള്ള കടകളില്‍ എല്ലാം പറഞ്ഞു വച്ചിരുന്നു മാലയുടെ  ഉടമ അടയാളം പറ ഞ്ഞാല്‍ തിരിച്ചു കൊടുക്കാമെന്നു, സന്ധ്യ മയങ്ങുന്ന നേരത്ത് ആര്‍ത്ത് അലച്ചു കൊണ്ട് ഒരു ഉമ്മ ഓടി എത്തി, കല്യാണത്തിന് പോകുവാന്‍ വേണ്ടി അടുത്ത വീട്ടില്‍ നിന്നും കടം വാങ്ങിയ മാലയായിരുന്നു അത്. തിരിച്ചു കൊടുക്കാൻ നി വൃത്തിയില്ലാതെ തൂങ്ങി മരിക്കാന്‍ തീരു മാനിക്കുമ്പോളാണ് മാല കിട്ടിയ വിവ രം ആരോ പറഞ്ഞതും ഞങ്ങളുടെ വീട്ടില്‍ ഓടി എത്തിയതും,  വന്ന പാടെ അ ച്ഛന്‍ മാല കൊടുത്തു.

ദേവു ചേട്ടത്തിയേയും കൂട്ടി എന്‍റെ കസിന്‍ ഇരഞ്ഞിപ്പുറത്ത് കുമാരന്‍ ചേട്ടന്‍റെ വീട് വരെ പോ യി. ഇരഞ്ഞിപ്പുറത്തു കുഞ്ഞമ്പുവായിരുന്നു എന്‍റെ അച്ഛന്‍റെ സ ഹോദരിയായ ചിരുതയെ കല്യാണം കഴിച്ചത്, കതിരൂര്‍ കാവിനടുത്താണ് വീട് അവരുടെ മകനാണ് കുമാരന്‍.പോകുന്ന വഴിയിൽ പലരും ഓടി വന്നു കുശലം ചോദിക്കുന്നുണ്ടായിരുന്നു. എനിക്ക് ആരെയും ഒരു പരിചയവും ഇല്ലായിരു ന്നു. പക്ഷെ എല്ലാവര്‍ക്കും എന്നെ അറിയാമെന്നുള്ളത് എന്നെ വല്ലാതെ അത്ഭു തപ്പെടുത്തി. ചിലരൊക്കെ ഞാന്‍ നമ്പിടിന്‍റെവിടയാണ്, ഞാന്‍ മുള്ളംവല്ലിയ ത്താണ് എന്നൊക്കെ പറയുന്നുണ്ടായിരുന്നെങ്കിലും എവിടെയാണ് ഇപ്പോൾ ഈ പറയുന്ന വീടുകളെന്നൊന്നും എനിക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു.


എന്നാലും  ഞാന്‍ എനിക്കറിയാവുന്നത് പോലെ ഭാവിച്ചു. എന്‍റെ കുട്ടിക്കാല ത്ത് കീരങ്ങാട്ടിൽ കൂടി  നടന്നു പോയ അതെ അനുഭവമായിരുന്നു എനിക്ക്. തു ടർന്ന് പലരും എന്നെ ക്ഷണിക്കാൻ തുടങ്ങി, കടമ്പില്‍ തിറക്കും, കതിരൂര്‍ കാവി ലെ തിറക്കും കുടുംബത്തേയും കൂട്ടി  മറക്കാതെ വരണേ, കുഞ്ഞാപ്പു വൈദ്യർ ഞങ്ങളുടെ സ്വന്തം വൈദ്യരായിരുന്നു, വൈദ്യരുടെ മകനെ കാണുന്നത് വല്ലാ ത്ത സന്തോഷമാണ്, നമുക്ക് വീണ്ടും ഒത്തു കൂടാം.

പണ്ട് എന്നോ എങ്ങോ പറന്നു പോയ ഒരു ദേശാടനപക്ഷിയായ ഞാന്‍ എത്ര യോ വര്‍ഷങ്ങളായി ഇങ്ങിനെയുള്ള ഉത്സവങ്ങള്‍, ഓണം, വിഷു കല്ല്യണം പോ ലുള്ള മറ്റു ആഘോഷങ്ങളിൽ പങ്കെടുത്തിട്ടു. അത് കൊണ്ട് തന്നെ ഇന്നത്തെ ചട ങ്ങു കള്‍, രീതികള്‍, ആചാരങ്ങള്‍ ഒക്കെ എനിക്ക് അന്ന്യമാണ്. എന്നാലും ആ പ ഴയ പഴമക്കാരന്‍ ആകുവാന്‍ ആണ് എനിക്ക് ഏറെ ഇഷ്ടം...............

ആകാശ പാന്തന്‍ തിടുക്കത്തിലായിരുന്നു, എങ്ങും ഇരുട്ട് പരക്കാന്‍ തുടങ്ങി. നാ ട് വിട്ട് പല വർഷങ്ങളാകയാൽ രാത്രി യാത്ര എനിക്ക് വളരെ ബുദ്ധിമുട്ടാണ്, പ രിചയം ഇല്ലാത്ത വഴികള്‍, അറിയാത്ത ആളുകള്‍, പോകാൻ മനസ്സില്ലായിരു ന്നെകിലും ദേവു ചേട്ടത്തിയോട് യാത്ര പറയുമ്പോള്‍ എന്‍റെ ശബ്ദം വല്ലാതെ ഇ ടറിയിരുന്നു. അത് കൊണ്ട് തന്നെ പിന്നീട് ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉത്ത രം പറയുവാനും  എനിക്ക് പറ്റിയില്ല. തിടുക്കത്തില്‍ നടക്കുമ്പോള്‍ പണ്ട് കേട്ട് മറന്ന കുയ്യണ്ടി പള്ളിയിലെസന്ധ്യാ നിസ്ക്കാരത്തിനുള്ള ബാങ്ക് വിളി ഉയര്‍ന്നു, അള്ളാഹു അക്ബര്‍ ..........................
 

ജയരാജന്‍ കൂട്ടായി







.

Friday, 11 January 2013

പാതിപ്പാലത്തിന്‍റെ സ്വന്തം സുലൈമാനിക്ക




                                     പാതിപ്പാലത്തിന്‍റെ സ്വന്തം സുലൈമാനിക്ക

പേരും ബോര്‍ഡും ഇല്ലാത്ത കടയുടെ ഉടമയായിരുന്നു സുലൈമാനിക്ക, ഇത് ഇ ന്നത്തെ കാര്യമല്ല, പല വര്‍ഷങ്ങള്‍ക്ക് മുമ്പ് പേരും ബോര്‍ഡും  ഒന്നും ഇല്ലായി രുന്നു, എന്നാലും സുലൈമാൻറെ പീടികയെന്നു കേട്ടാൽ അറിയാത്തവർ ആരു മില്ലായിരുന്നു. കഴുങ്ങുംവെള്ളി മുതൽ കീരങ്ങാട് വരേയും, മൊകേരി പാട്ട്യം, പത്തായക്കുന്നു, പാനൂർ, കൂരാറ, ആറ്റുപുറം തുടങ്ങി എല്ലാ ഭാഗങ്ങളിലും സു ലൈമാൻറെ പീടിക അറിയാത്തവർ ഇല്ലായിരുന്നു. സാധാരണ ജന മനസ്സുകളി ൽ ഇടം പിടിക്കാൻ നേതാവാകേണ്ട ആവശ്യമില്ലയെന്നതിന് ഏറ്റവും നല്ല ഉദാ ഹരണമായിരുന്നു സുലൈമാനിക്ക.

 മൊത്തമായും ചില്ലറയായും ആവശ്യമുള്ള സാധനങ്ങള്‍ വിലക്കുറവില്‍ കിട്ടു ന്ന സ്ഥാപനമായതിനാല്‍ നാട്ടില്‍ നടക്കുന്ന കല്ല്യാണം, സല്‍ക്കാരം, ഗൃഹപ്രവേ ശം, പുര കെട്ടു എന്നിവക്കുള്ള സാധനങ്ങള്‍ വാങ്ങുവാന്‍ ആറ്റുപുറം മുതല്‍ മാ ക്കുല്‍ പീടിക വരെയും,പാത്തിപ്പാലം മുതൽ കൊട്ടിയോടി വരെയും ഉള്ളവര്‍ ആശ്രയിച്ചിരുന്നത് സുലൈമാന്‍റെ പീടികയായിരുന്നു. ഒരിക്കല്‍ കടയില്‍ വന്നവ ര്‍ പിന്നീട് ഒരിക്കലും മറ്റൊരു കട തേടി പോകുകയില്ല. അതിന് കാരണം സാധന ങ്ങളുടെ വിലക്കുറവ് മാത്രമായിരുന്നില്ല, സുലൈമാനിക്കയുടെ പെരുമാറ്റവും കൂടിയായയിരുന്നു

തികഞ്ഞ വിനയവും നമ്രതയും സുലൈമാനിക്കയുടെ മുഖമുദ്രയായിരുന്നു . കു ട്ടികളെപോലും പേരെടുത്തോ, എടായെന്നോ  വിളിക്കില്ല, മോനെ, അല്ലെങ്കില്‍, മോളെ എന്ന് മാത്രമേ സംബോധന ചെയ്യാറുള്ളു. പാത്തിപ്പാലത്ത് വേറെയും പലചരക്ക് കടകൾ ഉണ്ടായിരുന്നെങ്കിലും കച്ചവടത്തില്‍ സുലൈമാനിക്കയെ വെല്ലാന്‍ പാത്തിക്കലിൽ  മറ്റൊരാള്‍ ഇല്ലാതിരുന്നതിന്‍റെ കാരണവും ഈ എ ളിമ തന്നെയായിരുന്നു. നമ്രത ഉള്ളിടത് ദേവദയുണ്ടാകുമെന്ന പഴമൊഴി അന്വ ര്‍ത്തമാകുന്നതിനു സുലൈമാനിക്കയുടെ കട ഒരു നല്ല ഉദാഹരണമായിരുന്നു.

കച്ചവടത്തോടൊപ്പോം ഒരു നല്ല കലാകാരന്‍ കൂടിയായിരുന്നു സുലൈമാനിക്ക, രാവിലെ മുതല്‍ രാത്രി വരെ കടയില്‍ കഴിച്ചു കൂട്ടും, കട പൂട്ടിയാൽ ക്ഷീണവും വിശ്രമവുമൊന്നും നോക്കില്ല. പാത്തിക്കല്‍ വയലില്‍ (കടയപ്പറം വയല്‍ എന്നാ ണ് പേരെന്ന് തോന്നുന്നു??) ഓല പന്തല്‍ കെട്ടി ഒരു റാന്തല്‍ കത്തിച്ചു സുലൈമാ നിക്കയും കൂട്ടുകാരും രാത്രി സമയത്ത് കോല്‍ കളി നടത്താറുണ്ടായിരുന്നു. മു പ്പത് ദിവസ്സങ്ങളിലും കട തുറക്കുമ്പോഴും കോൽക്കളി നടത്തുവാൻ ആളുകളെ സംഘടിപ്പിക്കുവാൻ സമയവും കണ്ടെത്തിയിരുന്നു. 

വളരെ ദൂരെവരെയും കോല്‍ കളിയുടെ പാട്ട് രാത്രിസമയത്ത് കേള്‍ക്കമായിരു ന്നു. രാത്രി ഒന്‍പതര മണിക്ക് തുടങ്ങുന്ന കോല്‍ക്കളി രാവിലെ രണ്ടു മണി വ രെ തുടരാറുണ്ടു. എത്ര തിരക്കായാലും ഒഴിവാക്കാത്ത ആ നാടന്‍ കല സുലൈ മാനിക്കയുടെ മരണത്തോടെ ഞങ്ങളുടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായി. ഇന്ന് ഈ കലയെ കുറിച്ച് അറിയുന്നവര്‍ ആരെങ്കിലും നാട്ടില്‍ അവ ശേഷിക്കുന്നു ണ്ടോ എന്നത് സംശയമാണ്. അഥവാ ഉണ്ടെങ്കിൽ തന്നെ ഇതിൻറെയെല്ലാം പി റകേ നടക്കുവാൻ ആർക്കും സമയവുമില്ല, സമയമുണ്ടായാലും ആരും അതി നൊന്നും തയ്യാറുമല്ല.

എന്‍റെ തറവാട് വീട്ടിന്‍റെ അയല്‍ വാസ്സിയായ കൊച്ചെന്‍റെവിട മുസ്തഫ കല്ല്യാ ണം കഴിച്ചത് സുലൈമാനിക്കയുടെ മകളെയാണ് എന്നതൊഴിച്ചാല്‍ സുലൈമാ നിക്കയുടെ കുടുംബത്തെപ്പറ്റി കൂടുതല്‍ ഒന്നും എനിക്ക് അറിയില്ല. എന്നാലും വീട്ടു സാധനങ്ങൾ വാങ്ങാൻ കടയിൽ പോയപ്പോഴുണ്ടായ അവിശ്വസ്സനീയമാ യ അദ്ദേഹത്തിൻറെ പെരുമാറ്റവും, മുഖത്തെ നിഷ്കളങ്കമായ ചിരിയും ഇന്നും ഹൃദയത്തിൽ മായാതെ നിലനിൽക്കുന്നു. വളരെ വര്‍ഷമായി പ്രവാസത്തിലായ ഞാന്‍ പല വർഷങ്ങൾ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന കാ ര്യവും അറിയുന്നത്.

ആചാരങ്ങളും അനുഷ്ടാനങ്ങളും, നാടന്‍ കലകളും എല്ലാം നാട് നീങ്ങുന്നു, നാ ടും, വീടും, കണ്ടാല്‍ മനസ്സിലാകാത്ത അവസ്ഥയിലാണ്. മഴക്കാലത്ത് പാത്തി ക്കലേക്ക് പോകണമെങ്കില്‍ വയലിലെ വെള്ളത്തില്‍ കൂടി നടക്കണമായിരുന്നു. അടുത്ത കാലത്ത് ഞാന്‍ പഴയ ഓര്‍മ്മ പുതുക്കാന്‍ ആറ്റുപുറത്തു നിന്ന് പാത്തി ക്കലേക്ക് നടന്നുപോയി, ഒരു  മഴക്കാലമായിരുന്നു എൻറെ യാത്ര, പഴയ പോ ലെ വയലിലെ വെള്ളം ചവിട്ടു തെറിപ്പി ച്ചു ആസ്വദിച്ചു നടക്കാമെന്ന് കരുതിയ എനിക്ക് കിട്ടിയത് കടുത്ത നിരാശയായിരുന്നു. വയല്‍ നിന്നിരുന്നിടത്ത് വീടുക ളും റോഡുമൊക്കെയായി വഴി തെറ്റിയ അവസ്ഥയായിരുന്നു എനിക്ക് .

ആരോടെങ്കിലും വഴി ചോദിച്ചാല്‍ ഉള്ള നാണക്കേട് ഓര്‍ത്തു, എത്തുന്നിടത്ത് എത്തട്ടെ എന്ന് കരുതി മുന്നില്‍ കണ്ട വഴികളിലൂടെ നടക്കുമ്പോള്‍ മനസ്സില്‍ വ ല്ലാത്ത വിഷമം തോന്നി. പലരും വിശേഷം ചോദിക്കുന്നു, കുടുംബ കാര്യം ചോ ദിക്കുന്നു, പക്ഷെ പലരേയും എനിക്ക് അറിയില്ലായിരുന്നു, എന്നാലും അറിയാ മെന്നുള്ള ഭാവത്തില്‍ അവരോടോക്കെ പെരുമാറി, ഇല്ലെങ്കില്‍ അവരൊക്കെ എന്നെ തെറ്റിദ്ധരി ക്കുമല്ലോ എന്ന വിഷമമായിരുന്നു. മാറ്റങ്ങൾ പലതും നമ്മെ പലരേയും നാട്ടിൽ അന്യരാക്കി മാറ്റുന്നു...........

കുട്ടിയായിരുന്നപ്പോള്‍ അമ്മയുടെ കൂടെ സുലൈമാനിക്കയുടെ പീടികയില്‍ അ രിയും പലവ്യഞ്ജനങ്ങളും വാങ്ങാന്‍ പോകുമായിരുന്നു. പത്തു രൂപ ഉണ്ടാ യാല്‍ രണ്ടു പേര്‍ക്ക് എടുക്കുവാന്‍ പറ്റുന്ന അത്രയും സാധനങ്ങള്‍ കിട്ടുമായി രുന്നു. ഒരു രൂപ ,നാല്‍പതു പൈസക്ക് ഒരു കിലോ അരിയും  പന്ത്രണ്ടു പൈസ ക്ക് നൂറു മത്തിയും, പത്തു പൈസക്ക് ഒരു കിലോ കിഴങ്ങും, നാല്‍പതു പൈസ ക്ക്, ഒരു കിലോ ചെറു പയറും വാങ്ങിയ ഓര്‍മ എനിക്ക് ഉണ്ട്. ഇപ്പോൾ ആയി രം രൂപയുമായി പോയാലും ഒരു കയ്യിൽ പിടിച്ചു വരാൻ പറ്റുന്നത്രയും പല വ്യഞ്ജനങ്ങളെ കിട്ടാറുമുള്ളൂ.

സ്കൂളില്‍ പോകുമ്പോള്‍ രണ്ടു വയല്‍ താണ്ടണമായിരുന്നു, കൂരാറ വയലും മോകേരി വയലും, ഇടവും വലവും, വരമ്പിലേക്ക്‌ വീണു കിടക്കുന്ന നെല്ലിനെ വകഞ്ഞു മാറ്റി "പതിനൊന്നാം നമ്പര്‍ വണ്ടിയില്‍"'' സ്കൂളില്‍ എത്തുമ്പോള്‍ ഉ ടുപ്പ് നനയുക പതിവായിരുന്നു. കൂരാറ വയല്‍ കഴിഞ്ഞു വായനശാലക്ക് മുമ്പി ല്‍ കൂടി തെക്കോട്ട്‌ ഉള്ള വഴിയില്‍ കൂടി കുറെ ഇടവഴികള്‍ താണ്ടി, ആനോളി കിട്ടന്‍ ചേട്ടന്‍റെ വീടിനടുത്തുള്ള ഇടയില്‍ കൂടി നടന്നു മൊകേരി വയലിന്‍റെ കി ഴക്കേ അറ്റത്ത്‌ എത്തും.

അവിടെ എണ്ണപ്പറമ്പത്തു ചോയി ചേട്ടന്‍റെ വീട് കഴിഞ്ഞാല്‍ പിന്നെ മൊകേരി വയല്‍ തുടങ്ങും, വയലിന്‍റെ നടുവില്‍ ഒരു റോഡ്‌ ഉണ്ടായിരുന്നത് ഏ കെ കോ രന്‍ ചേട്ടന്‍റെ കടക്കടുത്താണ്, റോഡ്‌ മുറിച്ചു കടന്നാല്‍ പിന്നെ വീണ്ടും വിശാ ലമായ വയലായിരുന്നു, മഴക്കാലത്ത് തോട് നിറഞ്ഞു ഇടവും വലവും ഒഴുകു ന്ന വെള്ളം ചവിട്ടി തെറിപ്പിച്ചു നടക്കും.വയലില്‍ കൂടി കുറെ കൂടി പോയി കഴിയുമ്പോള്‍ തോടും, തോട്ടു വരമ്പിൽ കൂടി കുറച്ചു നടന്നാൽ പാനൂര്‍ സ്കൂ ളിലേക്കുള്ള പാത്തിപ്പാലം പാനൂർ റോഡിൽ കയറും .  ചെക്കിക്കുണ്ടില്‍ അന ന്ദേട്ടന്‍റെ കട എത്തും, സ്‌കൂൾ കുട്ടികൾ കൂടുതലും അനന്ദേട്ടൻറെ കടയിലാണ് ഉച്ചക്ക് കപ്പയും, ചൂട് വെള്ളവും കഴിച്ചിരുന്നത്.

സുലൈമാനിക്കയെ പോലെ ആ പഴയ വയലും വഴികളും ഒക്കെ അപ്രത്യക്ഷ മായി, പഴയ വഴിയും വയലും തേടി നടക്കാമെന്നു വച്ചാല്‍ ഉറപ്പായും വഴി തെ റ്റും, പിറന്നു വളര്‍ന്ന നാട്ടില്‍ എങ്ങോ വഴി തെറ്റുന്ന യാത്രക്കാരനായി മാറിയ എന്നെപ്പോലുള്ള അനേകായിരം സുഹൃത്തക്കൾക്ക് സുലൈമാനിക്കയുടെ കഥ സമര്‍പ്പിക്കുന്നു. ഇന്ന് ഞാൻ അറിയാത്ത എന്നെ അറിയുന്ന ഒരു പാട് പേർ എ നിക്ക് സുഹൃത്തുക്കളായിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ മൊകേരിയിൽ വച്ച് സ ന്ധ്യാസമയത്ത് വഴി തെറ്റിയ എന്നെ അങ്ങിനെയുള്ള ഒരു സുഹൃത്താണ് പൊ ന്ന്യത്തുള്ള എൻറെ വീ ട്ടിലെത്തിച്ചത്, പേര് ശ്രീകാന്ത് വരിയയിൽ, എനിക്ക് പ രിചയമില്ലാത്ത ആളാണെങ്കിലും അദ്ദേഹത്തിന് എന്നെ അറിയാമായിരുന്നു. സാഹിത്യമൊന്നും അറിയില്ലെങ്കിലും ഞാൻ എഴുതുന്ന എൻറെ ഓർമ്മക്കുറി പ്പുകൾ വായിക്കുന്നവരാണ് അവരെല്ലാം.


ജയരാജന്‍ കൂട്ടായി





Friday, 4 January 2013

ഓര്‍മക്കായി - സുരേന്ദ്ര റോഡ്‌

                                       

                                           ഓര്‍മക്കായി - സുരേന്ദ്ര റോഡ്‌  

സുരേന്ദ്ര റോഡ്‌, കൂരാറ - ആറ്റുപുറത്ത്കാർക്ക് സുപരിചിതമാണ് എന്നാൽ ആ പേരു  റോഡിനു  വന്നതിന്‍റെ പിറകില്‍ പലർക്കും അറിയാത്ത ഒരു ദാരുണ കഥയുണ്ട്. (പാനൂര്‍ - കൂത്തു പറമ്പ് റൂട്ടില്‍ മാക്കുല്‍ പീടിക കഴിഞ്ഞാല്‍ പാ ത്തിക്കല്‍ എന്ന ചെറിയ ടൌണ്‍  എത്തും) ആ കാലത്ത് പാത്തിക്കൽ മുതൽ വാച്ചാക്കൽ  പറമ്പ് വരെ കൊടും കാടായിരുന്നു. രണ്ടു പറമ്പുകളുടെ ഇടയിൽ കൂടിയുള്ള ധുർഘടമായ ഇട വഴിയായിരുന്നു നാട്ടുകാർക്ക്‌ പോകുവാനും വരുവാനുമുള്ള ആശ്രയം. അങ്ങിനെയാണ് പാത്തിക്കല്‍ മുതല്‍ ആറ്റുപുറം വരെ റോഡ്‌ നിര്‍മിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ക്ക് ഒരു അഭിപ്രായം ഉണ്ടാവു ന്നത്. എല്ലാ കാര്യത്തിനും രണ്ടു അഭിപ്രായം ഉണ്ടാവുക എന്നത് സ്വാഭാവീക മാണല്ലോ. ഇവിടെയും അത് തന്നെ സംഭവിച്ചു. എങ്കിലും ഏതിർപ്പുകൾ ദുർ ബലമായിരുന്നതിനാൽ റോഡ്‌ നിർമ്മാണം എന്ന ആശയം തന്നെ വിജയിച്ചു. അതു പ്രകാരം റോഡ്‌ കമ്മിറ്റി നിലവിൽ വന്നു. അംഗങ്ങൾ എല്ലാ വീട്ടുകാ രെയും നേരില്‍ കണ്ടു റോഡിനു ഉള്ള സ്ഥലം അനുവദിക്കാന്‍ അഭ്യര്‍ത്തിക്കു കയും ചെയ്തു. സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ ചിലർക്കൊക്കെ കടുത്ത  ഏതിര്‍പ്പായിരുന്നു. എങ്കിലും ഭൂരിപക്ഷം മാനിച്ചു എല്ലാവരും അനുവാദം നല്‍കുകയും ചെയ്തു.  ഇടവും വലവും ഇടതൂര്‍ന്നു നില്‍ക്കുന്ന കൊടും കാടി നു നടുവിൽ (ഇരു വശവും മണ്ണ് കൊണ്ടുണ്ടാക്കിയ മതിൽ)കൂടി പകല്‍ സമയത്ത് പോലും ഒറ്റയ്ക്ക് നടക്കാന്‍ ഭയക്കുന്ന ഇ രുട്ട് നിറഞ്ഞ ഇട വഴി. ഇടവഴിയില്‍ കൂടി നടക്കുമ്പോള്‍ തലയ്ക്കു മുകളില്‍ ചെറിയ മര്‍മരം പോലെ തോന്നും. മുകളിലേക് നോക്കിയാല്‍ കിളയുടെ ഒരു വശത്തുള്ള കാട്ടു ചെടിയു ടെ മുകളില്‍ നിന്നും മറു വശത്തേക്ക് കൊടും വിഷമുള്ള പാമ്പ്കള്‍ ഇഴയുന്നത്‌ സർവ്വ സാധാരണമായ കാഴ്ചയായിരുന്നു  .

റോഡ്‌ പണിയുടെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് വാണിയന്‍റെവിട കുമാരന്‍ ചേട്ടന്‍ ആയിരുന്നു,  പതിനഞ്ചു പേര്‍ അടങ്ങുന്ന വര്‍ക്കിംഗ്‌ കമ്മിറ്റിയും രൂപി കരിച്ചു. അങ്ങിനെ റോഡ്‌ പണിയും തകൃതിയായി തുടങ്ങി, കാടുകള്‍ വെട്ടി മാ റ്റി കിള ഇടിച്ചു നിരപ്പാക്കി റോഡ്‌ പണി നടക്കുന്നു. ദിവസ്സവും ഡസന്‍ കണ ക്കില്‍ വിഷ പാമ്പ്കളെ കൊന്നു കൊണ്ടിരുന്നു. പാമ്പുകൾ ആ കാലങ്ങളിൽ മനുഷ്യനു ഒരു വൻ ഭീഷണി തന്നെ ആയിരുന്നു.  വാസ സ്ഥലം നഷ്ടമായ പാമ്പു കള്‍ രാപകല്‍ ഭേദമന്ന്യെ ഇടം വലം ഓടി കൊണ്ടുമിരുന്നു. നാട്ടിലെ പഴയ അ പ്പുപ്പന്മാരും , അമ്മുമ്മമാരും ഇതില്‍ അസ്വസ്ഥത പ്രകടിപിച്ചു.  നാഗ ശാപം ഏറ്റാല്‍ വന്‍ ആപത്തു വന്നു ചേരുമെന്നും അത് കൊണ്ട് റോഡ്‌ പണി നിര്‍ത്തണമെന്ന് വരെ അവര്‍ ആവശ്യപ്പെട്ടു. അതിനു വേണ്ടി പല പഴയ കാല കഥകളും പറഞ്ഞു കൊണ്ടുമിരുന്നു, ആ കൂട്ടത്തില്‍ രസകരമായ ഒരു കഥ.

ആണിക്കാം  പോയിലില്‍ നാരായണന്‍ എന്ന ആള്‍ വലിയ പണക്കാരന്‍ ആയിരുന്നു, ഏക്കര്‍ കണക്കിന് ഭൂമിയും, കോടിക്കണക്കിനു പണവും ഉള്ള ആള്‍. ആളുടെ വീട്ടുപറമ്പില്‍ ഒരു പൊട്ട കുളം ഉണ്ടായിരുന്നു. കാട് പിടിച്ചു കിടക്കുന്ന കുളത്തില്‍ നിന്നും വിഷ പാമ്പുകള്‍ ഇടയ്ക്കിടെ വീട്ടു മുറ്റത്തും വരുമായിരുന്നു. കുട്ടികള്‍ കളിക്കുന്ന മുറ്റത്ത്‌ പാമ്പിന്‍ ശല്ല്യം സഹിക്കാതാ യപ്പോള്‍ നാരായണ്‍ കുറെ ലോഡ് മണ്ണ് കൊണ്ട് വന്നു കുളം നികത്തി. അപ്പോള്‍ കുറെ സര്‍പ്പങ്ങള്‍ മണ്ണിന്നടിയില്‍ പെട്ട് ശ്വാസം കിട്ടാതെ മരിക്കുകയും ചെയ്തു. അന്ന് മുതല്‍ നാരായണന് കഷ്ട കാലവും തുടങ്ങി. കുളം മൂടി അഞ്ചാം നാള്‍ നാരായണന്‍റെ മകന്‍ സര്‍പ്പം കൊത്തി മരിച്ചു. പിന്നെ ഏക മകള്‍ക്ക് കുഷ്ഠ രോഗം വന്നു, നാരായണനാണെങ്കില്‍ ശരിരം മുഴുവന്‍ പഴുത്തു ഒരു തരം പുണ്ണ് വന്നു നരകിക്കാനും തുടങ്ങി. അങ്ങിനെ പ്രശ്നക്കാരന്‍റെ അടുത്ത് ചെന്നു, മുറ്റത്ത്‌ എത്തിയപാടെ അയാള്‍ പറയാന്‍ തുടങ്ങി ഞാന്‍ കാത്തിരിക്കുകയാ യിരുന്നു, വരുന്ന കാര്യം ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നു. ഇനി എനിക്ക് ഒന്നും ചെയ്യുവാന്‍ പറ്റില്ല, കുളം മൂടുന്നതിനു മുമ്പ് വന്നിരുന്നെങ്കില്‍ ഞാന്‍ വഴി പറഞ്ഞു തരുമായിരുന്നു. ഇനി വംശ നാശത്തില്‍ നിന്നും രക്ഷിക്കാന്‍ ആര്‍ക്കും പറ്റില്ല !!!!!!!!.  പ്രശന ക്കാരന്‍ വീണ്ടും പറയുവാന്‍ തുടങ്ങി, കുളം മൂടുന്നതിന്‍റെ പത്തു ദിവസ്സം മുമ്പ് മുതല്‍ ദിവസ്സവും രാവിലെയും വൈകീട്ടും കുളക്കരയില്‍ വന്നു നിന്ന് " ഈ കുളം മൂടാന്‍ പോകുന്നു, ഇതില്‍ വസ്സിക്കുന്നവര്‍ സുരക്ഷിത  മായ വേറെ  സ്ഥല ത്തേക്ക് എത്രയും  വേഗം മാറി പോകേണ്ടതാണ്"  എന്ന് വി ളിച്ചു പറയണം. അപ്പോള്‍ നാഗങ്ങള്‍ സുരക്ഷിതമായവേറെ വാസസ്ഥലം കണ്ടു പിടിച്ചു കൊള്ളും. അങ്ങിനെ നാഗങ്ങള്‍ അവരുടെ പാട്ടിനു പോയി കൊ ള്ളും,  ഇതൊന്നും നോക്കാതെ കാര്യങ്ങൾ ചെയ്താൽ ഇത് പോലുള്ള അനര്‍ത്ത ങ്ങള്‍ ഉണ്ടാവുക സാധാരണമാണ്.

കുട്ടികളായിരുന്ന ഞാനും കൊച്ചെണ്ടവിട മുസ്തഫയും  ഒരു ചെറിയ വാഴ ത്തടം മൂടുന്നതിനു മുമ്പ് ഇപ്രകാരം വിളിച്ചു പറഞ്ഞു "നാളെ രാവിലെ ഈ വാഴത്തടം മൂടുന്നതാണ്, ഇതില്‍ വസിക്കുന്നവര്‍ ഇന്ന് തന്നെ വേറെ താവളം തേടേണ്ടതാണ്, വാഴത്തടം മൂടാന്‍  മനസ്സില്‍ ഭയമായിരുന്നു,  അഥവാ വല്ല പാ മ്പും മണ്ണില്‍ കിടന്നു ശ്വാസം കിട്ടാതെ മരിച്ചാല്‍ ഞങ്ങള്‍ക്ക് കുഷ്ടം വന്നാലോ എന്ന് !!!!!!!!!!!!

 പാമ്പുമായി ബന്ധപ്പെട്ട വേറെയും പലതരം കഥകൾ ആ കാലങ്ങളിൽ പ്രചരി ച്ചിരുന്നു. എൻറെ അമ്മുമ്മയോടു അവരുടെ അമ്മുമ്മ പറഞ്ഞ ഒരു കഥ ഇ ങ്ങിനെ.... അവരുടെ കൂട്ടുകാരി പശുവിനു തിന്നാൻ വൈക്കോൽ വെട്ടുകയാ യിരുന്നു. അപ്പോൾ പിറകിൽ ഒരു ചീറ്റൽ കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒരു സർപ്പത്തെ പിടിക്കാൻ ശ്രമിക്കുന്ന കീരിയും രക്ഷപ്പെടാൻ വേണ്ടിയുള്ള സർപ്പ ത്തിൻറെ വിഭലമായിക്കൊണ്ടിരിക്കുന്ന ശ്രമവും, രൂക്ഷമായ ആക്രമണം തന്നെ നടക്കുന്നു. കൂടുതൽ ഒന്നും ആലോചിക്കാതെ അവർ അടുത്ത് കണ്ട വടി എടു ത്തു കീരിയെ ലക്ഷ്യമാക്കി വലിച്ചെറിഞ്ഞു.  കീരി ജീവനും കൊണ്ട് ഓടി. വൈ ക്കൊലുമായി വീട്ടി ൽ എത്തി കുളി കഴിഞ്ഞു സന്ധ്യ ദീപവുമായി ഉമ്മറത്ത്‌ വന്ന അവർ കാണുന്നതു നേരത്തെ കണ്ട സർപ്പത്തെയാണ് സർപ്പം മുന്നിൽ പത്തി വിടർത്തി ആടുന്നു, സർപ്പം ഒരു കാഞ്ഞിരമരത്തിൻറെ ഇല കടിച്ചു പിടിച്ചിരിക്കുന്നു. ഭയന്ന് പിറകോട്ടു ഓടുമ്പോൾ സർപ്പം കാഞ്ഞിര ഇല നില ത്തു വിരിച്ചു അതിൽ ഒരു കല്ല്‌ വയ്ക്കുകയും ചെയ്തു. പിന്നെ കുറെ ദൂരത്തി ൽ പോയി തല നിലത്തടിച്ചു മരിക്കുകയും ചെയ്തു. ജീവൻ രക്ഷിച്ചതിനുള്ള പ്രതിഭലമായി സർപ്പം തൻറെ അമൂല്യമായ വൈരക്കൽ അവർക്ക് നല്കുക യായിരുന്നു. വൈരക്കൽ നഷ്ടപ്പെട്ടാൽ സർപ്പങ്ങൾക്ക് പിന്നെ ജീവിക്കുക അ സാധ്യമാണ്. അത് പോലെ സർപ്പത്തെ കണ്ടാൽ കീരി അതിൻറെ ചുറ്റുവട്ടത്തി ൽ മൂത്രമൊഴിക്കും, കീരി മൂത്രത്തെ കടന്നു പാമ്പിനു മുന്നോട്ട് പോകുകയും അസാധ്യമാണ്. !!!!!!!!!!!!!!!!. സർപ്പത്തിൻറെ വൈരം കിട്ടിയതിൽ പിന്നെ അവർ ആ നാട്ടിലെ ഏറ്റവും വലിയ ധനികയായി മാറുകയും ചെയ്തു. ഓരോരോ കാലങ്ങളിൽ ജനങ്ങളിൽ എന്തെല്ലാം വിശ്വാസങ്ങൾ നിലനിന്നിരുന്നു എന്നു നോക്കു.

റോഡ്‌ കമ്മിറ്റി മീറ്റിംഗ് രാത്രി ജര്‍മ്മന്‍ അബ്ദുല്ലക്കയുടെ വീട്ടില്‍ ചേരുവാന്‍ വേണ്ടി  കുമാരന്‍  ചേട്ടനും മറ്റു കമ്മിറ്റി മെമ്പര്‍മാരും കൂടി ഭക്ഷണവും കഴിച്ചു ഇറങ്ങുവാന്‍ തുടങ്ങുമ്പോള്‍ കുട്ടിയായിരുന്ന സുരേന്ദ്രനും കൂടെ ഇറങ്ങുവാന്‍ വാശി പിടിച്ചു. എത്ര പറഞ്ഞിട്ടും വഴങ്ങാതിരുന്ന കുട്ടിയെ കൂടെ കൂട്ടുവാന്‍ അവര്‍ നിര്‍ബന്ധിതരായി. ഓല ചൂട്ടും വീശി കുമാരന്‍   ചേട്ടന്‍ മുന്നിലും മറ്റു രണ്ടു പേര്‍ക്ക് ശേഷം സുരേന്ദ്രനും പിന്നെ ബാക്കിയു ള്ളവര്‍ പിറകിലുമായി നടക്കുകയായിരുന്നു, പെട്ടന്നാണ് സുരേന്ദ്രനില്‍ നിന്നും ഒരു നില വിളി ഉയര്‍ന്നത്, ചൂട്ട് തിരിച്ചു പിടിച്ചു വീശി നോക്കിയപ്പോള്‍ ഒരു കറുത്ത പാമ്പ് സുരേന്ദ്രന്‍റെ പെരുവിരലില്‍ കടിച്ചു പിടിച്ചു നില്‍ ക്കുന്നു. എ ല്ലാവരും ചേര്‍ന്ന് വളരെ കഷ്ടപെട്ടാണ് കാലില്‍ നിന്നും പാമ്പിന്‍റെ പിടി വിടു വിച്ചത്. സൂക്ഷിച്ചു നോക്കിയപ്പോള്‍ എല്ലാവരും ഞെട്ടി പോയി ഉഗ്ര വിഷമുള്ള ശംഖുവരയന്‍ (കരിവേലപ്പട്ട എന്ന് ആ ഭാഗങ്ങളില്‍ വിളിക്കപ്പെടുന്നു) പാമ്പാണ് സുരേന്ദ്രനെ കടിച്ചത്. ഉടനെ തുണ്ടിയില്‍ ചാത്തുക്കുട്ടി ചേട്ടന്‍ ഒരു മണ്‍ പാത്രവുമായി ഓടി വന്നു പാമ്പിനെ പിടിച്ചു പാത്രത്തില്‍ ഇട്ടു വായ മൂടി കെട്ടി.

അബോധാവസ്ഥയിൽ ആയ കുട്ടിയെയും എടുത്തു പാത്തിക്കേലെക് രണ്ടു പേര്‍ ഓടി, അവിടെ ഒരു വീട്ടിൽ നിന്നുമുള്ള കാറിൽ തലശ്ശേരി ജനറല്‍ ആശുപത്രിയി ലേക്ക് കൊണ്ട് പോയി.പരിശോധനക്കും, പ്രഥമ ശുശ്രുഷക്ക് ശേഷം, അതീവ ഗു രുതരാവസ്ഥയാണെന്നും രക്ഷപെടാന്‍ സാധ്യത ഇല്ലായെന്നും ഡോക്ടർ പറ ഞ്ഞു, പുരോഗതി ഒന്നും ഇല്ലാതെ രണ്ടു ദിവസ്സം കഴിഞ്ഞു. മൂന്നാം ദിവസ്സം അ ല്‍പ്പം ഒരു ചലനവും ചുണ്ട് അനക്കവും ഒക്കെ  കണ്ടപ്പോള്‍ കൂടെ നില്‍ക്കുന്ന വര്‍ അപകട നില തരണം ചെയ്തെന്നു ധരിച്ചു, വീട്ടുകാരെ എല്ലാം അറിയിച്ചു. പിറ്റേ ദിവസ്സം രാവിലെ തന്നെ പാത്രത്തില്‍ മൂടി കെട്ടി വച്ചിരുന്ന പാമ്പിനെ പു റത്തെടുത്തു തല്ലി  കൊന്നു. വൈകുന്നരമാകുമ്പോളെക്കും കുട്ടിയുടെ നില വീ ണ്ടും വഷളാവുകയും രാത്രിയോട്‌ കൂടി മരണം സംഭവിക്കുകയും ചെയ്തു. അപ്പുപ്പന്മാര്‍ക്കും അമ്മുമ്മമാര്‍ക്കും മരണത്തിനു പറയുവാന്‍ ഉണ്ടായിരുന്ന കാരണം ഇതായിരുന്നു

 "പാമ്പിനെ കൊന്നത് കൊണ്ട് വിഷം തിരിച്ചിറക്കിക്കാ ന്‍ പറ്റാതെ പോയതാണ്, കടിച്ച പാമ്പ് തന്നെ വിഷം തിരിച്ചെടുക്കണം,  അതിനിടക്ക് പാമ്പിനെ കൊന്നതാ ണ് മരിക്കാന്‍ കാരണം, വിഷം തിരിച്ചെടുക്കാൻ പാമ്പ് ഇല്ലാതെ പോയി "!!!!!!!!!!!!

റോഡ്‌ പണിയുടെ  മുന്‍നിരയില്‍ നിന്നിരുന്ന കുമാരന്‍ ചേട്ടന് വന്ന ഈ ദുര്‍ഗതിക്കും പ്രായമായവര്‍ ഒരു കാരണം കണ്ടെത്തി, "പാമ്പ് പകരം വീട്ടിയ താണ്, വാസസ്ഥലം നഷ്ടപ്പെടുത്തിയതിനു" "പാമ്പിന്‍റെ പക ഒരിക്കലും ആരും സമ്പാദിക്കരുത് ", എന്തായാലും പാമ്പിന്‍ പകയില്‍ ഒന്നും വിശ്വാസം ഇല്ല എങ്കിലും അന്ന് മുതല്‍ എനിക്ക് ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭയം ഉള്ള വസ്തു പാമ്പ് ആണ്. സുരേന്ദ്രന്‍റെ മരണത്തോട് കൂടി റോഡ്‌ പണി മുന്നോട്ട് കൊണ്ട് പോകുവാന്‍ ആര്‍ക്കും താല്‍പ്പര്യം ഇല്ലാതായി, റോഡ്‌ വാച്ചക്കല്‍ പറമ്പ് വരെ എത്തിയിരുന്നു. പിന്നെ റോഡ്‌ കമ്മിറ്റി തീരുമാന പ്രകാരം റോഡിനു സുരേന്ദ്ര റോഡ്‌ എന്ന് പേര്‍ വച്ചു. വാച്ചക്കല്‍ പറമ്പിന്‍റെ മൂലക്കായി ഒരു ബോര്‍ഡും സ്ഥാപിച്ചു ("സുരേന്ദ്ര റോഡ്‌)"''

പിന്നെ പല വര്‍ഷങ്ങള്‍ക്ക് ശേഷമാണു സുരേന്ദ്രാ റോഡിനെ ആറ്റുപുറവു മായി ബന്ദിപ്പിച്ചത്.

സുരേന്ദ്ര റോഡിന്‍റെ ഇന്നത്തെ ഗുണഭോക്ത്തക്കെള്‍ക്ക് ഇ കഥ ചിലപ്പോള്‍ അന്ന്യമായിരിക്കാം, പക്ഷെ കൂരാറ - ആറ്റു പുറം കാരെ സംബധിച്ചിടത്തോളം ഒരു വരദാനമാണ് സുരേന്ദ്ര റോഡ്‌, ആറ്റു പുറത്തുകാര്‍ക്ക് ഒരു ഓട്ടോ അല്ലെങ്കില്‍ ടാക്സി കിട്ടണമെങ്കില്‍ പാത്തിപ്പാലം, അല്ലെങ്കിൽ ചമ്പാട് വരെ നടക്കണമായിരുന്നു രോഗികളും ഘര്‍ഭിണികളുമൊക്കെ റോഡില്ലാത്ത കാലത്ത് അനുഭവിച്ച ബുദ്ധിമുട്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ചില പ്പോള്‍ നമ്മള്‍ക്ക് അന്ന്യമായ ഏതോ ലോകത്തിരുന്നു സുരേന്ദ്രന്‍ എല്ലാം കാണുന്നുണ്ടാവാം. തന്‍റെ ജീവന്‍ ബലി നല്‍കിയ റോഡിന്‍റെ ഗുണം നാട്ടുകാര്‍ അനുഭവിക്കുന്നതില്‍ സന്തോഷിക്കുന്നുണ്ടാവാം. കുമാരന്‍ ചേട്ടനെ പിന്നീട് ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല. ഇപ്പോള്‍ കുമാരന്‍ ചേട്ടനും സുരേന്ദ്രന്‍റെ അടുത്ത് അന്ത്യ വിശ്രമ ത്തിലാണ്.


"അകാലത്തില്‍ പൊലിഞ്ഞ ഭദ്ര ദീപമേ നിനക്ക് കൂരാറ  - ആറ്റു പുറം നിവാസികളുടെ നമോവാകം"


ജയരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ