Saturday, 21 February 2015

ഹോളികാ ദഹനം - ആചാരങ്ങളും വിശ്വാസ്സങ്ങളും


ഹോളികാ ദഹനം - ആചാരങ്ങളും വിശ്വാസ്സങ്ങളും

കേരളം ഒഴികെയുള്ള എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും മാർച്ച്‌ അഞ്ചിനും, ആ റിനും നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുകയാണ്. രണ്ടു ദിവസ്സ മായി വ്യത്യസ്ഥ ആചാരങ്ങളുമായി നടക്കുന്ന ഉൽസ്സവത്തെ വരവേൽക്കാൻ എല്ലാവരും വളരെ ആവേശത്തിലുമാണ്.

ക്രിസ്തുവിനും പല നൂറ്റാണ്ട്കൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ ഹോളി ഉൽസ്സവം ആഘോഷിച്ചതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ആര്യന്മാരുടെ വ രവോടെയാണ് ഇന്ത്യയിൽ ഹോളി ആഘോഷം തുടങ്ങിയതെന്നും പറയപ്പെടു ന്നു. വിവാഹിതരായ സ്ത്രീകൾ വ്രതാനുഷ്ടാനത്തോട് കൂടി ഹോളി ആഘോഷ ത്തിൽ പങ്കെടുക്കണമെന്നത് നിർബന്ധം, അതോടെ അവരുടെ ജീവിതം സന്തോ ഷപ്രദമായിമാറുമെന്നും വിശ്വാസ്സം. വ്രതമനുഷ്ടിക്കു ന്നതോടോപ്പോം  സ്ത്രി ക ൾ പൂർണ്ണ ചന്ദ്രനെ ദർശിക്കുകയും ചെയ്യുന്നു. വർഷാ വസ്സാന ദിവസ്സമായ ഫാ ൽഗുന പൂർണ്ണിമ ദിവസ്സമാണ്‌ ഒന്നാം ഹോളിയെന്ന ഹോളികാ ദഹനം, പിറ്റേ ദി വസ്സം മുതൽ പുതു വർ ഷമായ വസന്ത ഋതു (സ്പ്രിംഗ് സീസണ്‍) ആരംഭവുമാ ണ്. ഹോളിയെന്നും, വസന്ത മഹോത്സവമെന്നും, കാമ മഹോത്സവമെന്നും പല പേരുകളിലായി ഈ ഉൽസ്സവം അറിയപ്പെടുന്നു.

ക്രിസ്തുവിനു മുന്നൂറു വർഷങ്ങൾക്കു മുമ്പ് വിന്ദ്യ പർവതനിരയിൽ കാണ പ്പെട്ട ഒരു കല്ലുമായി ഹോളി ആഘോഷത്തിനു ബന്ധമുണ്ടെന്നും ഒരു കഥയുണ്ട് ആദ്യ കാലങ്ങളിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ഹോളി ആഘോഷിച്ചതായും പ റയുന്നു. ഹർഷ രാജാവിൻറെ കാലത്ത് ഹോളി ആഘോഷിച്ചിരുന്നതായി അൽ ബാറുനിയുടെ സഞ്ചാര വിവരണത്തിൽ പറയുന്നു.

ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ചൈതന്യ മഹാപ്രഭുവിൻറെ ജന്മ ദിവസ്സമായും  ആഘോഷിക്കുന്നു. തൻറെ നാട്ടിലെ പ്രജകളെല്ലാം തന്നെ മാത്രമേ ആരാധിക്കാ നും ബഹുമാനിക്കാനും പാടുള്ളുവെന്നു അസ്സുര രാജാവായ ഹിരണ്യകശ്യപ് കൽപ്പിക്കു ന്നു. (ഹിരണ്യക ശിപു എന്നും ചില സ്ഥലങ്ങളിൽ പറയുന്നു, സ്വർ ണ്ണ വസ്ത്രത്താൽ പൊതിയപ്പെട്ടവൻ) എന്നാൽ സ്വന്തം മകനായ പ്രഹ്ലാദൻ ത ൻറെ പിതാവിൻറെ ക ൽപ്പനയെ ധി ഖരിക്കുകയും മഹാവിഷ്ണുവിനെ ആരാ ധിക്കുകയും ചെയ്യുന്നു. പിൻതിരി പ്പിക്കാനുള്ള എല്ലാ വഴികളും അടഞ്ഞപ്പോ ൾ ക്രോധാകുലനായ ഹിരണ്യകശ്യപ് മകനെ കൊല്ലു വാൻ തീരുമാനിക്കുന്നു. ഹിരണ്യകശ്യപിൻറെ സഹോദരിയായ ഹോളികക്ക് തീ പൊള്ളൽ എല്ക്കാതി രിക്കാനുള്ള ഒരു വരം ഉണ്ടായിരുന്നു. പ്രഹ്ലാദനെ യും ഉദരത്തിലെടുത്തു ഹോ ളികയോട് ആളിക്കത്തുന്ന തീയിലേക്ക് ഇരിക്കുവാ ൻ ഹിരണ്യകശ്യപ് കൽപ്പി ക്കുന്നു. എന്നാൽ ഹോളികക്കുള്ള വരം തീയിൽ ഒ റ്റയ്ക്ക് പ്രവേശിക്കാനുള്ള തായിരുന്നു. ഈ കഥയറിയാതെ ഹോളിക പ്രഹ്ലാദ നുമായി ആളിക്കത്തുന്ന തീ യിലേക്ക് പ്രവേശിക്കുന്നു. അഗ്നി ജ്വാലയിൽ ഹോളി കയും അതോടൊപ്പം പൈ ശാചീകതയും ചമ്പലാവുകയും, മഹാ വിഷ്ണു ഭക്ത നായ പ്രഹ്ലാദൻ രക്ഷപ്പെ ടുകയും ചെ യ്യുന്നു.(മഹാ വിഷ്ണു രക്ഷപ്പെടുത്തുന്നു) ഇന്ത്യയുടെ ചില ഭാഗ ങ്ങളിൽ ഹോളിയുമായി ബന്ധപ്പെട്ടു വേറെ ചില ഐതിഹ്യം പറയപ്പെടുന്നു വെങ്കി ലും, ഹോളിക ദഹനത്തോടെ പൈശാചീക ശക്തികൾ ചാമ്പലാവുന്നു, നന്മയുടെ നാളുകൾ ആരംഭിക്കുന്നു എന്ന വിശ്വാസ്സത്തിൽ മാറ്റമൊന്നുമില്ല.  നല്ല നാളിനു നാന്ദി കുറിച്ച്കൊണ്ട് പിറ്റേ ദിവസ്സം തുടങ്ങുന്നുവെന്നതും വിശ്വാസ്സം

പൈശാചീകതക്ക് മുകളിലുള്ള നന്മയുടെ വിജയം കൂടിയാണ് ഹോളി ആഘോ ഷം. ശ്രീ കൃഷ്ണ ഭഗവാനും രാധയുടെയും ഗോപികമാരുടെയും മുഖത്ത് വർ ണ്ണങ്ങൾ തേച്ചു ആഘോഷിചിരുന്നെന്നും വിശ്വാസ്സം.

ഈ വർഷത്തെ ഹോളിക ദഹനത്തിൻറെ മുഹൂർത്തം മാർച്ച്‌ അഞ്ചാം തിയ്യതി പൌർണമി ദിവസ്സം, പ്രദോഷ കാലം അതായത് വൈകുന്നേരം ആറു മണി ക ഴിഞ്ഞു നാൽപ്പത്തി ഒന്ന് മിനിറ്റ് മുതൽ ഒൻപതു മ ണി കഴിഞ്ഞു ഒൻപതു മിനി റ്റ് വരെയാണ് അതായത് രണ്ടു മണിക്കൂറും ഇരുപത്തി ഏഴു മിനിട്ടിനുമകം ദ ഹനം കഴിഞ്ഞിരിക്കണം. സുര്യ അസ്തമയം തുടങ്ങുന്ന നേരത്താണ് ഹോളിക ദഹനം നടക്കുക. മുഹൂർ ത്തം വളരെ കൃത്യമായി നോക്കി മാത്രമേ അഗ്നി തെ ളിക്കുകയുള്ളൂ. മുഹൂർത്തം തെറ്റി  അഗ്നി തെളിച്ചാൽ തെളിക്കുന്ന ആൾക്കും, ആളുടെ കുടുംബത്തിനും മാത്രമല്ല മുഴുവൻ രാജ്യത്തിനും വർഷങ്ങൾ മുഴുവ ൻ ദോഷമെന്നത് വിശ്വാസ്സം. അത് കൊണ്ട് തന്നെ സമയം  ഗണിച്ചു മുഹൂർത്തം കുറിക്കുകയെന്നതു വിശ്വാസ്സികളെയും, ഗണി ക്കുന്നവരേയും  സംബന്ധിച്ചു വ ളരെ  ശ്രമകരമായ ജോലിയാണ്. മറ്റു ആഘോഷങ്ങളുടെയും പൂജയുടെയും മു ഹൂർത്തം തെറ്റിയാൽ പൂജയുടെ ഫലം കിട്ടുകയില്ലയെന്ന പ്രശ്നമേയുള്ളു, എ ന്നാൽ ഹോളിക ദഹന പൂജ മുഹൂർത്തം തെറ്റിയാൽ ഒരു പാട് ബുദ്ധിമുട്ടു ക ളും പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുമെന്നതും വിശ്വാസ്സം.

അഗ്നികുണ്ഡത്തിൽ വീട്ടിലെ പഴയ തുണികളും, മറ്റു പഴയതും പൊളിഞ്ഞതു  മായ ബെഞ്ച്, കസേര, മറ്റു പാഴ് വസ്തുക്കളെല്ലാം കത്തിക്കും, എല്ലാ തരം പൈശാചീകതയും, ക്രൂരകൃത്യങ്ങളും തീയിൽ എരിഞ്ഞൊടുങ്ങുന്നുവെന്നും, പിറ്റേ ദി വസ്സം, മുതൽ പുതിയതും നല്ലതുമായ കാര്യങ്ങൾ നടക്കുകയും, അതി ൻറെ ഭാ ഗമായി ഹോളി ദുലാണ്ടി എന്ന വർണ്ണങ്ങളുടെ ഉൽസ്സവം കൊണ്ടാടു ന്നു. മുഖ ത്തും ദേഹത്തും പലതരം വർണ്ണപ്പൊടികൾ തേക്കുകയും, പലതരം വർണ്ണം കലക്കിയ വെള്ളം ദേഹത്ത് തളിക്കുകയും,മറ്റുള്ളവ രെയും വർണ്ണ പ്പൊടികളാലും, വെള്ളത്തിലും  അഭിഷേകവും ചെയ്യുന്നു. പരസ്പ്പരമുള്ള വെ റുപ്പും വൈരാഗ്യവുമെല്ലാം ഹോളി ദുലാണ്ടിയോടെ അവസ്സാനിക്കുകയും ആ ശംസ്സകൾ കൈമാറുകയും, മിത്രങ്ങളായി മാറുകയും ചെയ്യുന്നു.

നമ്മുടെ നാട്ടിലെ പൈശാചീകതകളും ക്രൂരതകളും അവസ്സാനിക്കാൻ എത്ര ഹോളിക ദഹനം നടത്തിയാലും മതിയാവുകയില്ല. എന്നാലും ഈ വർഷത്തെ ഹോളിക ദഹനത്തോടെ നമ്മുടെ നാട്ടിലും ഔശര്യവും സമൃദ്ധിയും, ശാന്തിയും ഉണ്ടാവാൻ പ്രാർത്തിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞതും ഔശര്യപൂ ർണ്ണവുമായ ഹോളി ആശംസ്സ കൾ.

ജയരാജൻ കൂട്ടായി.

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും.                                


No comments:

Post a Comment