Tuesday, 11 November 2014

പ്രസ്സവ രക്ഷ - ആചാരങ്ങളും വിശ്വാസ്സങ്ങളും




പ്രസ്സവ രക്ഷ - ആചാരങ്ങളും വിശ്വാസ്സങ്ങളും


പ്രസ്സവം കഴിഞ്ഞാൽ പാലിക്കേണ്ട പല തരം ചടങ്ങുകളും, ആചാരങ്ങളും ഒരു കാലത്ത് വടക്കേ മലബാറിൽ നിലവിലുണ്ടായി രുന്നു. പ്രസ്സവിച്ച സ്ത്രി നാൽപ്പതു ദിവസ്സം വീട്ടിനകത്ത് കിടക്കും. മുറിയിൽ നിന്നും പുറത്തിറങ്ങുകയില്ല. അത് പോലെ മറ്റു വീട്ടുകാർ അവരെ കാണാനും പാടില്ലായിരുന്നു.ഭക്ഷണം പാത്രത്തിൽ നിറച്ചു മൂടിയാണ് കൊടുക്കുക. വീട്ടിലുള്ള മറ്റുള്ളവർ പോലും ഭക്ഷണം കാണുവാൻ പാടില്ലയെന്നതു വി ശ്വാസ്സം. വറുത്ത പപ്പടവും, ഉണക്ക മീനും, വെളുത്തുള്ളി ചമ്മന്തിയും നിർബ ന്തം. തേക്കാൻ കൊടുക്കുന്ന തേങ്ങ വേവിച്ചെടുക്കുന്ന എണ്ണ ജപിച്ചു ഊതിയാണ് കൊടുക്കുക. കുളി ക്കാൻ പല ദിവസ്സങ്ങളിൽ പല തരം മരുന്നുകൾ ഇട്ടു തിളപ്പിച്ചാറ്റിയ വെള്ള മാണ് കൊടുക്കുക. നാൽപ്പാമരം, മാവില, പ്ലാവില, കുമുളക് വള്ളിയി ല, ഇങ്ങി നെ പലതരം ഇലകളും മരുന്നുമുപയോഗിച്ചാണ് വെള്ളം തിളപ്പിക്കുക. കുളിക്കുമ്പോൾ സോപ്പിനു പകരം പലതരം താളികളാണ് മാറി മാറി ഉപ യോഗിക്കുക. ചെമ്പരത്തി താളി, പാട്ടത്താളി, സീതത്താളി (ഇലയില്ലാത്താളി) എന്നിവയെ ല്ലാം ഓരോ ദിവസ്സവും മാറി മാറി ഉപയോഗിക്കണം.


താളികളുടെ കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ഠമായതും, നിർബന്തമായും പ്രസ്സവം കഴിഞ്ഞ സ്ത്രീകൾ ഉപയോഗിക്കേണ്ടതുമാണ് സീതത്താളി എന്നും വിശ്വാസ്സം സീത താളിയുടെ പിറകിലുള്ള ഐതിഹ്യം പറഞ്ഞു കേട്ടിരുന്നത് ഇങ്ങിനെയാ ണ. രാവണൻറെ തടവിലിരു ന്ന സീതാ ദേവിയെ കുറിച്ച് പ്രജകൾ അപവാദം പ റഞ്ഞപ്പോൾ ഭൂമി ദേവി സീതയെ തിരിച്ചു വിളിക്കുന്നു. രണ്ടായി പിളർന്ന ഭൂമി ക്കടിയിലേക്ക് സീതാ ദേവി താഴ്ന്നു പോകുമ്പോൾ ശ്രീ രാമൻ മുടിയിൽ പിടി ച്ചു വലിച്ചുയർത്താൻ ശ്രമിക്കുന്നു. സീതാ ദേവിയുടെ തലയിൽ നിന്നും മുടി വേർപെട്ടു രാമൻറെ കയ്യിൽ കിടക്കുകയും, സീതാ ദേവി ഭൂമിയിലേക്ക്‌ താഴ്ന്നു പോകുകയും ചെയ്യുന്നു. വർധിച്ച ദുഖത്തോടെ കയ്യിൽ കിട്ടിയ മുടി ദൂരേക്ക്‌ വ ലിച്ചെറിയുന്നു. അങ്ങിനെ എറിഞ്ഞ മുടിയാണ് ഇലകളില്ലാതെ കാണപ്പെടുന്ന സീതത്താളി എന്ന ഇലയില്ലാത്താളി എ ന്ന പേരിൽ അറിയപ്പെടുന്നതെന്നും വി ശ്വാസ്സം.ഈ താളി സ്ത്രികൾ, പ്ര ത്യേകി ച്ചു പ്രസ്സവം കഴിഞ്ഞ സ്ത്രീകൾ  ഉപ യോഗിക്കുന്നത് വഴി വളരെ ഔശര്യവും ആയുരാരോഘ്യവും ലഭിക്കുമെന്നും വിശ്വാസ്സം.

പ്രസ്സവ രക്ഷയുടെ ഭാഗമായി മരുന്ന് പൊടിയും, വേവിച്ചുണ്ടാക്കിയ മരുന്നും കൊടുക്കും. പ്രസ്സവം കഴിഞ്ഞു പതിനഞ്ചു നാൾ കഴിയുമ്പോൾ മരുന്ന് പൊടി കൊടുക്കാൻ തുടങ്ങും. ഉഴുന്ന്, ഗോതമ്പ്, എള്ള്, ഉലുവ, മഞ്ഞൾ, ആശാളി, ച തുകുപ്പ, തേറ്റാൻ കുരു, ജീരകം, എല്ലാം കൂടി വറുത്തു ഇടിച്ചു ശർക്കര യും ചേർത്ത് ഭരണിയിൽ നിറച്ചു വയ്ക്കും. എന്നിട്ട് ദിവസ്സവും കുറച്ചെടുത്തു കഴിക്കാൻ കൊടുക്കും. മരുന്ന് പൊടി   തീർന്നു കഴിയുമ്പോൾ മരുന്ന് ഉണ്ടാക്കും  മുകളിലുള്ള അതെ  ധാന്യങ്ങളും, മരുന്നുകളും കുതിർത്തു അരച്ചു ഉരുളിക്കക ത്ത് വെളിച്ചെണ്ണയിൽ പാകപ്പെടുത്തി എടുക്കും. ഇത് കൂടി കഴിച്ചു കഴിയുമ്പോ ൾ പ്രസ്സവ സംബന്തമായ ക്ഷീണം മാറുകയും സ്ത്രീകൾ ഉർജ്വസ്വലരാകുകയും  ചെയ്യും.

കുഞ്ഞിനെ പരിപാലിക്കുന്നതിലും പല തരം ആചാരങ്ങളും വിശ്വാസ്സങ്ങളും
നിലവിലുണ്ടായിരുന്നു. എണ്ണ തേപ്പിക്കുന്നതോ, കുളിപ്പിക്കുന്നതോ ആരും കാ ണാൻ പാടില്ലായിരുന്നു. കുളിമുറിയൊന്നും അധികം നിലവിലില്ലാതിരുന്ന ആ കാലത്ത് ഓല മടഞ്ഞെടുത്തു മറ കെട്ടിയുണ്ടാക്കിയാണ് കുഞ്ഞിനെ കുളിപ്പിക്കു ക. കുളി കഴിഞ്ഞാൽ കുഞ്ഞിനു പൊട്ടു വയ്ക്കുക നെറ്റിക്ക് നടുക്കായിരുന്നില്ല, നെറ്റിയിൽ എവിടെയെങ്കിലും സ്ഥാനം മാറ്റിയാണ് പൊട്ടു വക്കുക. മറ്റുള്ളവ രുടെ ദൃഷ്ടി കുഞ്ഞിൽ പെടാതെ സ്ഥാനം മാറ്റി കുത്തിയ പൊട്ടിനകത്തു പെടുമെ  ന്നും വിശ്വാസ്സം.!!!!!!!

 പ്രസ്സവം കഴിഞ്ഞാൽ പത്തു ദിവസ്സത്തിനകം "ഈറ്റിനു കൊണ്ട് വരും" ഭർത്താ വിൻറെ വീട്ടിൽ നിന്ന് പ്രസ്സവ രക്ഷക്കുള്ള  പണവുമായി വരുന്ന ചടങ്ങാണ് ഈറ്റിന്  കൊടുക്കൽ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. (വടക്കേ മലബാറിൽ മാത്രമേ ഈ ചടങ്ങുകൾ ഉണ്ടായിരുന്നുള്ളൂ.) ഇരുപത്തി എട്ടു ദിവസ്സം തികയു മ്പോളുള്ള പേര് വിളിയും, ഈറ്റിന് കൊണ്ട് വരലും വലിയ ആഘോഷമായി നടത്താറുമുണ്ട്. ഇന്ന് നാട്ടിൽ ഇങ്ങിനെയുള്ള ആചാരങ്ങൾ നിലവിലുണ്ടോ എ ന്ന കാര്യം എനിക്ക് അറിയില്ല. അത് പോലെ ഈ ആചാരങ്ങളെല്ലാം കേരളത്തി ലെ മറ്റു ഭാഗങ്ങളിൽ നിലവിൽ ഉണ്ടായിരുന്നോ എന്നും എനിക്ക് നിശ്ചയമില്ല.

ആചാരങ്ങളും വിസ്വാസ്സങ്ങളും തുടരും.

ജയരാജൻ കൂട്ടായി              

കൂവളം കെട്ടയിടം നാഥനില്ലാത്തിടം - ആചാരങ്ങളും വിശ്വാസ്സങ്ങളും


കൂവളം കെട്ടയിടം നാഥനില്ലാത്തിടം - ആചാരങ്ങളും വിശ്വാസ്സങ്ങളും

നാട്ടിൽ മിക്ക വീടു കളിലും എല്ലാ കാ ലവും അടുക്കളയുടെ ഭാഗത്തായി നി ത്യവും ഉപയോഗിക്കുന്ന കറി വേപ്പും മുരിങ്ങയും, പപ്പായയും, ഇരുമ്പൻ പുളിയും (ബിലുംബി) നട്ടു വളർത്തു ക പതിവാണ്.  എന്നാൽ അത്രയും തന്നെ പ്രാധാന്യമുള്ള, അധികം വള മോ മറ്റു പരിചരണമോ ആവശ്യമി ല്ലാതെ വളരുന്ന ചെറു നാരങ്ങ അ ടക്കമുള്ള നാരകം (നാരങ്ങ ചെടി) ആരും അധികമായി നട്ടു വളർത്താറില്ല. ഇതിൻറെ പിറകിലും ഒരു വിശ്വാസ്സപരമായ കഥയുണ്ട്.

വിശ്വാസ്സപരമായി മരങ്ങളെ രണ്ടു ഗണമായി തരം തിരിച്ചിട്ടുണ്ട്. മനുഷ്യ മര മെന്നും, ദൈവ മരമെന്നുമാണ് അവരണ്ടും. മനുഷ്യ ഗണങ്ങളിൽ കുറെയധികം മരങ്ങളുണ്ട്. ദൈവ ഗണങ്ങളിൽ പെട്ട മരങ്ങളിൽ പാല, ചെമ്പകം, കൂവളം, ഇ ലഞ്ഞി, ആൽ അങ്ങിനെ പലതരം മരങ്ങളുമുണ്ട്. രണ്ടു ഗണങ്ങളി ലും പെടാത്ത
തും ഉപയോഗശൂന്യവുമായ വേറെയും മരങ്ങളുമുണ്ട്. മുരിക്കു, കരിമുരിക്ക് അങ്ങിനെ ചില മുള്ളുള്ള മരങ്ങൾ ഈ ഗണത്തിൽ പെടും. ഇതിൽ കരിമുരിക്ക് നല്ല ഉറപ്പുള്ള മരമാണ്, എന്നാൽ വീട്ടാവശ്യത്തിന് ഈ മരം ഉപയോഗിക്കാറി ല്ല. മുൾ മരത്തടി കൊണ്ടുള്ള വീടോ, വീട്ടുപകരണമോ ഉണ്ടായാൽ വീട്ടിൽ സമാ ധാനം ഉണ്ടാവില്ല, എപ്പോഴും മുള്ള് കുത്തുന്ന പോലെ കുത്തിക്കൊണ്ടിരിക്കു മെന്നും വിശ്വാസ്സം. (കുടുംബ വഴക്കുണ്ടാകുമെന്നു) അത് കൊണ്ട് പഴയ കാല ങ്ങളിൽ ആരും മുൾ മരം വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാറില്ല.

"നാരകം നട്ട ഇടം നാരി ഇരിപ്പിടം  കൂവളം കെട്ടയിടം നാഥനില്ലാത്തിടം" ഇതു പഴം ചൊല്ല്. പണ്ട് കാലത്ത്  പറഞ്ഞു കേട്ട ഈ പഴം ചൊല്ലിൽ പതിരുണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ല. എന്നാൽ വീട്ടിലോ മുറ്റത്തോ ഒരു നാരകം മുളച്ചു കണ്ടാൽ വേരോടെ പിഴുതു കളയുക സ്വഭാവീകമായിരുന്നു. എൻറെ അമ്മുമ്മ യോടു കാരണം അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടിയായിരുന്നു  ഈ പഴം ചൊ ല്ല്.  നാരകം വളർന്ന, അല്ലെങ്കിൽ നട്ടു വളർത്തിയ വീടുകളിലെല്ലാം നാരി ഭരണ മാണെന്നും, ആണ്‍ തരി ഇല്ലാതാവുമെന്നും വിശ്വാസ്സം നില വിലുണ്ടായിരുന്നു. അതിനു തെളിവുകളുമായി പുരുഷൻമ്മാർ ഇല്ലാത്ത പല  വീടുകളും എടുത്തു പറയും. നല്ല ആരോഘ്യത്തോടെ കഴിഞ്ഞിരുന്ന ആളായിരുന്നു അവിടുത്തെ ...... ആൾ. പൊട്ട ബുദ്ധിക്കു കൊണ്ട് പോയി വീട്ടിൽ നാരകം  നട്ടു, നാരകം മുളച്ചു അധികം കഴിഞ്ഞില്ല അവൻ പോയി. പിന്നെ അവിടെ  നാരി ഭരണമാണ്.!!!!!!!!!


എന്നാൽ നാരകത്തിൻറെ കാര്യത്തിൽ മറ്റൊരു സത്യവുമുണ്ട്. നാരങ്ങ പഴുപ്പാ കുമ്പോൾ നാരക മരത്തിൻറെ ഇലകൾ മൊത്തമായും കൊഴിഞ്ഞു പോകും. പി ന്നെ തുറിച്ചു നിൽക്കുന്ന, വളരെ കടുപ്പമുള്ള മുള്ളുകളുള്ള നാരക മരത്തിൽ നാ രങ്ങ പറിക്കാൻ കയറിയാ ൽ നരകമാണെന്ന് പ റയും, കാരണം ദേഹത്തിൽ നാ രക മുള്ളുണ്ടാക്കുന്ന മുറിവുകൾ ഉണങ്ങാൻ വ ളരെ ബുദ്ധിമുട്ടാണെന്നും ജീവി തം നരക തുല്യം ആകുമെന്നതും കാരണം. വൈദ്യ ശാസ്ത്രം ഇന്നത്തെയത്ര പു രോഗമിക്കാത്ത കാലവുമാ യിരുന്നല്ലോ.

ദൈവ ഗണത്തിൽ പെട്ട വൃക്ഷങ്ങൾ വളരുന്ന സ്ഥലം അശുദ്ധമോ, അഴുക്കോ ഇ ല്ലാതേയും പാവനമായും സൂക്ഷിക്കണമെന്നും വിശ്വാസ്സം നിലവിലുള്ളത് കൊ ണ്ട് ഇങ്ങിനെയുള്ള മരങ്ങൾ പഴയ കാലങ്ങളിൽ ആരും അധികം നട്ടു വളർത്താറില്ല  

ദൈവ ഗണത്തിൽ പെട്ട ഇലഞ്ഞി വീടുകളിൽ കിഴക്ക് ഭാഗത്തായി കണി കാണും വിധം നാട്ടു വളർത്തുന്നത് നല്ലതാണെന്ന വിശ്വാസ്സം നിലവിലുണ്ടെങ്കിലും (ഇര ഞ്ഞി, വടക്കേ മലബാർ) ഇതിൻറെ തടി വീട്ടാവശ്യ ങ്ങൾക്ക് ഉപയോഗിക്കാറില്ല. ക്ഷേത്രങ്ങൾക്കുള്ള മേൽക്കൂര, കഴുക്കോൽ, പീഠം തുടങ്ങിയവയെല്ലാം ഉണ്ടാ ക്കിയിരുന്നത് ഇലഞ്ഞി മരം കൊണ്ടായിരുന്നു. ഇലഞ്ഞി മരത്തടി ഉപയോഗി ച്ചുള്ള വീട് മനുഷ്യ വാസ്സത്തിനു നല്ലതല്ലെന്നും വീട്ടിൽ അനർത്ഥങ്ങൾ ഭവിക്കു മെന്നും വിശ്വാസ്സം. ഇലഞ്ഞി മരത്തടി വീട്ടിൽ സൂക്ഷിക്കുകയാൽ ജോലിക്കിട യിൽ മരത്തിൽ നിന്ന് വീണു അപകടം പറ്റിയ കഥകളൊക്കെ പഴമക്കാർ പറ ഞ്ഞു കേട്ടിട്ടുണ്ട്. എല്ലാം ഒരു കാലത്തെ വിശ്വാസ്സങ്ങൾ.!!!!!!

ദൈവ ഗണത്തിൽ പെട്ട മറ്റൊരു മരമായ കൂവള മരത്തിൻറെത്തിൻറെ കാര്യം ശിവ ക്ഷേത്രങ്ങ ളിലെ പൂജയിൽ മുഖ്യ സ്ഥാനമാണല്ലോ കൂവളയിലക്കുള്ളത്. ശിവ പ്രീതിക്ക് ശനിയാഴ്ചകളിൽ ശിവ ക്ഷേത്രങ്ങളിൽ കൂവലയില മാല സമ ർപ്പിക്കുന്നത് വളരെ നല്ലതെന്ന് വിശ്വാസ്സം. അത് പോലെ ഗണപതി ഹോമം അ ടക്കമുള്ള പല തരം പൂജകളിലും കൂവളത്തിന് പ്രഥമസ്ഥാനവും, ഒഴിവാക്കാൻ പറ്റാത്തതുമാണ്. വളരെ വലിയ ഔഷധ ഗുണമുള്ളതാ ണെങ്കിലും വാടുകളിൽ വളർത്തുന്നത് നല്ലതാണെങ്കിലും അധികം  ആരും നട്ടു വളർത്തുകയില്ല. കാര ണം ദൈവ ഗണ വൃക്ഷമായ കൂവളം നട്ടാൽ വളരെ സൂക്ഷിക്കുകയും  പരിപാ ലിക്കുകയും വേണം എന്നൊരു വി ശ്വാസ്സം നിലവിലുള്ളത് തന്നെ. എതെങ്കിലും കാരണ വശാൽ  കൂവള മരം ഉണ ങ്ങുകയോ ശുഷു്ക്കിക്കുകയോ ചെയ്താൽ അവിടം നാഥനി ല്ലാതെ പോകുമെ ന്നും വിശ്വാസ്സം. അങ്ങിനെ അനാഥമായ വീടു കൾ ഉദാഹരണമായി കാട്ടുവാ ൻ ഒന്നോ, രണ്ടോ എവിടെയെങ്കിലും കാണുക യും ചെയ്യും. പലപ്പോഴും അനാഥത്വത്തിനു കാരണം വേറെ എന്തെങ്കിലുമാ വാം. പക്ഷെ ഇവിടെ പ്രശ്നം വിശ്വാസ്സത്തിൻറെതാണല്ലോ.


എൻറെ കുട്ടിക്കാലം മുതൽ ഞങ്ങളുടെ തറവാടായ വാച്ചക്കൽ വീട്ടിൽ ഒരു കൂ വള മരം ഉണ്ട്. അമ്മുമ്മ പറയുന്നു അവർക്ക് ഓർമ്മ വച്ച നാൾ മുതൽ കൂവ ളം ഇതേ അവസ്ഥയിൽ കാണുന്നു എന്ന്. ജീവനില്ലാത്ത പോലെയും ശോഷിച്ച അവസ്ഥയിലും  ഞാൻ പണ്ട് മുതൽ കാണുന്ന കൂവള മരം അന്നും ഇന്നും ഒരേ പോലെയിരിക്കുന്നു. അമ്മുമ്മ മരി ക്കുന്നത് വരെ പറയുമായിരുന്നു കൂവളം കെട്ടതു കൊണ്ടാണ് ഇവിടം അനാഥമായതെന്നു. പല തലമുറകൾ കണ്ട കൂവള മരം നാൽപ്പത്തിയഞ്ചൊളം വർഷങ്ങളായി ഞാനും കാണുന്നു......... മാറ്റമേതുമി ല്ലാതെ.

മരുമക്കത്തായ സമ്പ്രതായ പ്രകാരം രേഖയുള്ള പറമ്പായതിനാൽ പല ഭാഗങ്ങ ളിലായി ചിതറി കിടക്കുന്ന നൂറോളം അവകാശികളുള്ളതിനാലും എല്ലാവരെ യും ഒരുമിപ്പിച്ചു തേടിയെടുക്കുവാനുള്ള പ്രയാസ്സങ്ങളും കാരണം ഭാഗം വപ്പു അനന്തമായി നീളുകയും ചെയ്യുന്നതിനാൽ തറവാട് അനാഥമായ അവസ്ഥയിലു മാണെന്ന കാര്യം സത്യവുമാണ്. പക്ഷെ പറയുന്നവർക്ക് കൂവളം ഒരു കാരണ മായെന്ന് മാത്രം. എൻറെ തറവാടിൻറെ ഇന്നത്തെ അവസ്ഥയിൽ ഞാൻ തീർ ത്തും അസ്വസ്ഥനാണ്. അന്ധ വിശ്വാസ്സി അല്ലെങ്കിലും അപൂർവ്വം ചില നിമിഷ ങ്ങളിൽ ഞാനും എൻറെ തറവാടിൻറെ അവസ്ഥയുടെയും അതോടൊപ്പം  അ സ്വസ്ഥതയുടെയും കാരണം ചികയാറുണ്ട്‌  . അപ്പോഴെല്ലാം എൻറെ മുന്നിൽ ഒരു ചോദ്യ ചിഹ്നം അവ്യക്തമായിട്ടാണെങ്കിലും തെളിയാറുണ്ടു ...................

              "കൂവളം കെട്ടയിടം നാഥനില്ലാത്തിടം??? "


               

Thursday, 6 November 2014

ഇലയില്ലാത്താളി (സീതത്താളി) - ആചാരങ്ങളും വിശ്വാസ്സങ്ങളും



ഇലയില്ലാത്താളി (സീതത്താളി)   - ആചാരങ്ങളും വിശ്വാസ്സങ്ങളും

ഷാമ്പുവും കണ്ടിഷണറും ഇല്ലാത്ത കാലം, സ്ത്രികളുടെ മുടി അന്നും ഇന്നത്തെ ക്കാൾ സമൃദവും അഴകുള്ളതും തന്നെയായിരുന്നു. തലക്കും, ആരോഘ്യത്തി നും ഹാനികരമായ പലതരം രാസവസ്തുക്കൾ അടങ്ങിയ പലതരം ഷാമ്പുവും പല പേരുകളിൽ ഇന്ന് ലഭ്യമാണ്. ഇതൊന്നും ഇല്ലാതിരുന്ന കാലത്ത് തികച്ചും പരിശുദ്ധവും, പ്രകൃതിയുടെ വരദാനവുമായിരുന്ന പല തരം താളികളാണ് ന മ്മുടെ നാട്ടിൽ മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിച്ചിരുന്നത്.

ചെമ്പരത്തി, കറ്റാർ വാഴ, പാട്ടത്താളി, ഇലയില്ലാത്താളി അഥവാ സീതത്താളി ഇങ്ങിനെ പലതരം പ്രകൃതി ദത്തമായ താളികൾ അന്നും, ഇന്നും സുലഭമാണ്, എന്നാൽ ഉപയോഗിക്കുന്നവർ ഇന്ന് വളരെ അപൂർവ്വവും. എന്നാൽ പണ്ട് കാ ലങ്ങളിൽ ഓരോ ദിവസ്സവും ഓരോ താളി വീതം മാറി മാറിയാണ് ജനങ്ങൾ ഉ പയോഗിച്ചിരുന്നത്.

ഇതിൽ സീതത്താളി മാത്രമാണ് സ്ത്രികൾ കൂടുതലും ഉപയോഗിച്ചിരുന്നത്. മുടി യുടെ വളർച്ചയും, ഉറപ്പും കൂടാതെ ആയുരാരോഘ്യവും പ്രദാനം ചെയ്യുവാൻ സീതത്താളിക്ക് കഴിവുണ്ടെന്ന് വിശ്വാസ്സം. സീതാ ദേവിയുടെ മുടിയാണ് സീത ത്താളി, അഥവാ ഇലയില്ലാത്താളിയായി മാറിയതെന്ന് വിശ്വാസ്സം.

ഇതിൻറെ പിറകിലുള്ള ഐതിഹ്യം ഇങ്ങിനെ, ലങ്കയിൽ രാവണൻറെ തടവിൽ നിന്നും തിരിച്ചു വന്ന സീത ദേവിയുടെ ചാരിത്ര്യത്തിൽ പ്രജകൾക്കുണ്ടായ സംശ യങ്ങൾ ദൂരികരിക്കാൻ വേണ്ടി അയോധ്യ രാജാവായ ശ്രീരാമൻ തീരുമാനിക്കു ന്നു. അങ്ങിനെ ഭാര്യയായ സീതാദേവിയെ വനത്തിൽ ഉപേക്ഷിക്കുന്നു. പ്രജകളി ൽ നിന്നുള്ള അപവാദപ്രചരണത്തിൽ മനം നൊന്ത സീതാ ദേവി അമ്മയായ ഭൂ മിദേവിയോട് കണ്ണീരോടെ വിലപിക്കുകയും രക്ഷിക്കാൻ അപേക്ഷിക്കുകയും ചെയ്യുന്നു.

"എൻറെ അമ്മേ ഞാൻ പരിശുദ്ധിയുള്ളവളാണെന്ന് അമ്മക്ക് തോന്നുന്നുവെങ്കി ൽ എന്നെ തിരിച്ചു വിളിക്കൂ, അമ്മയുടെ മടിത്തട്ടിൽ എനിക്ക് ഇടം തരൂ, മകളു ടെ കണ്ണീരു കണ്ടു മനം നൊന്ത ഭൂമി ദേവി മകളെ തിരിച്ചെടുക്കാൻ തീരുമാനി ക്കുന്നു. പെട്ടന്ന് ആകാശത്തിൽ കൊള്ളിയാൻ മിന്നുകയും ഇടിവെട്ടുകയും ചെ യ്തു. വലിയ ശബ്ദത്തോടെ ഭൂമി നടുകെ പിളരുകയും സീതാദേവി ഭൂമിക്കടിയി ലേക്ക് താഴു്ന്നു പോകുകയും ചെയ്യുമ്പോൾ ഓടി വന്നു പിടിക്കാൻ നോക്കിയ ശ്രീ രാമൻറെ കയ്യിൽ തലമുടിയാണ് അകപ്പെട്ടത്. തല മുടിയിൽ പിടിച്ചു വലി ച്ചു മുകളിലേക്ക് ഉയർത്താൻ ശ്രമിക്കുമ്പോൾ മുടി തലയിൽ നിന്നും വേർപെട്ടു രാമൻറെ കയ്യിൽ കിടക്കുകയും, സീതാ ദേവി ഭൂമിയിലേക്ക് താഴ്ന്നു പോകുക യും ചെയ്യുന്നു. വർദ്ധിച്ച ദുഖത്തോടെ കയ്യിൽ കിട്ടിയ മുടി ദൂരേക്ക്‌ വലിച്ചെറി യുന്നു.

ശ്രീ രാമൻ വലിച്ചെറിഞ്ഞ സീതാ ദേവിയുടെ മുടിയാണ് ഇലകളില്ലാതെ മുടി  പോലെ കാണപ്പെടുന്ന ഇലയില്ലാത്താളി, അഥവാ സീതത്താളി എന്ന് അറിയ പ്പെടുന്നതെന്ന് വിശ്വാസ്സം. (ഒരു കാലത്ത് നമ്മുടെ നാട്ടിൽ സുലഭമായും, തഴച്ചും വളരുമായിരുന്നു ഇലയില്ലാത്താളി.) അത് കൊണ്ട് തന്നെ താളികളുടെ കൂട്ടത്തി ൽ ഇലയി ല്ലാത്താളിക്ക് പ്രഥമ സ്ഥാനവും പണ്ട് കാലങ്ങളിൽ ഉണ്ടായിരുന്നു.


ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും.

ജയരാജൻ കൂട്ടായി                    

    

Tuesday, 4 November 2014

തുളസ്സി വിവാഹം - ആചാരങ്ങളും വിശ്വാസ്സങ്ങളും


തുളസ്സി വിവാഹം - ആചാരങ്ങളും വിശ്വാസ്സങ്ങളും

കാർത്തിക മാസ്സത്തിലെ ശുക്ലപക്ഷത്തിൽ പ തിനൊന്നാം ദിവസ്സം, ദേവപ്രഭോദിനി ഏകാദ ശി ദിവസ്സമാ ണ്‌ തുളസ്സി വിവാഹം (ഈ വർ ഷം നവംബർ ഇരുപത്തി മൂന്നിനാണ് ആ ഘോഷം). വിഷ്ണു സ്വരൂപമായ ഷാലി ഗ്രാമും, തുളസ്സിയും തമ്മിലുള്ള വിവാഹം വ ടക്കേ ഇന്ത്യയിലും, തെക്കേ ഇന്ത്യയിലെ ചിലയിടങ്ങളിലും വള രെ  പ്രൌഡ ഘംഭീരമായാണ് ആഘോഷിക്കുന്നത്. തുളസ്സിയും, ഷാലി ഗ്രാമും തമ്മിലുള്ള വിവാഹം നടത്തി, വിശ്വാസ്സികൾ കന്യാ ദാനത്തിൻറെ ഫല പ്രാപ്തി നേടുന്നു വെന്ന് വിശ്വാസ്സം. പൌരാണീക കഥ പ്രകാരം ആ ഐതിഹ്യം ഇങ്ങിനെ.

മഹാ വീരനും, പരാക്രമിയുമായ രാക്ഷസ്സ രാജാവായിരുന്നു ജലന്തർ. ഭാര്യയു ടെ കടുത്ത പാതിവ്രത്യ ഫലമായി ജലന്തർ അജയ്യനും, മഹാശക്തി ശാലിയുമാ യി മാറുകയും, ദേവഗണങ്ങളെ ദ്രോഹിക്കാനും, ആക്രമിക്കാനും തുടങ്ങുന്നു. ദേ വ ഗണങ്ങൾ ഒന്നായി മഹാവിഷ്ണുവിനോട് സഹായം ആവശ്യപ്പെടുന്നു. ഭാ ര്യ പതിവ്രതയാണെന്നുള്ള വിശ്വാസ്സം മനസ്സിൽ നിലനിൽക്കുന്ന കാലത്തോളം ജലന്തറിനെ വധിക്കുക അസാധ്യമാണ്. ഈ സത്യം മനസ്സിലാക്കിയ മഹാവി ഷ്ണു, മായയാൽ വൃന്ദയുടെ പാതിവ്രത്യം നഷ്ടമായതായി ജലന്തറിൻറെ മന സ്സിൽ തോന്നലുണ്ടാക്കുന്നു, ചഞ്ചല മനസ്സിനടിമയായ  സമയത്ത് ദേവൻമ്മാരു മായി യുദ്ധത്തിലേർപ്പെട്ടിരുന്ന ജലന്തറിനെ മഹാവിഷ്ണു വധിക്കുന്നു. സൃഷ്ടി യുടെ മംഗളകരമായ നിലനിൽപ്പിനു വേണ്ടി ജലന്തറിൻറെ വധം അനിവാര്യ വുമായിരുന്നു. ക്ഷുഭിതയായ വൃന്ദ വിഷ്ണു ഭഗവാനെ ശപിച്ചു കല്ലാക്കി മാറ്റുകയും ജലന്തറിനോടോപ്പോം സതി അനുഷ്ടിച്ചു ജീവ ത്യാഗം ചെയ്യുകയും ചെയ്തു. കല്ലായി മാറിയ വിഷ്ണു ഭഗവാൻ ഷാലി ഗ്രാം എന്ന് അറിയപ്പെടാൻ തുടങ്ങി. (ദേവനാഗരിയിൽ ഷാലിഗ്രാമെന്നാൽ ശിലയെന്നു അർത്ഥം) വിശ്വാ സ്സികൾ കല്ലിലുള്ള നാരായണ മൂർത്തിയായ ഷാലിഗ്രാമിനെ പൂജിക്കുന്നതും അതുകൊണ്ടാണ്.


സതി അനുഷ്ടിച്ച സ്ഥലത്ത് തുളസ്സിയുടെ രൂപത്തിൽ വൃന്ദ പുനർജനിക്കുകയും ഷാലിഗ്രാമിൽ നിന്ന് (കൽ രൂപം) ശാപ മുക്തി കിട്ടാൻ വൃന്ദയുമായി ഒരു
പ്രതീകാത്മക വിവാഹം നടത്തി, വൃന്ദയുടെ വൈധവ്യം അവസ്സാനിപ്പിച്ചു  ശാ പ മുക്തി നേടുന്നു.  ദീവാളി കഴിഞ്ഞു പതിനഞ്ചു ദിവസ്സത്തിനുള്ളിലാണ് ദേവ പ്രഭോദിനി ഏകാദശി സാധാരണയായി വരുന്നതു. വിവാഹത്തിനു ക്ഷണക്ക ത്തുകൾ അടിക്കുകയും അയൽ വാസ്സികൾക്ക് കത്തുകൾ കൈ മാറുകയും ചെ യ്യുന്നു. തലേ ദിവ സ്സം മുതൽ വീട് വൃത്തിയാക്കുകയും, വർണ്ണ ദീപങ്ങളാൽ അലങ്കരിക്കുകയും ചെയ്യും. വീട്ടിലുള്ളവർ, പ്രതേകിച്ചും സ്ത്രീകൾ ഏകാദ ശി  വ്രദവും എടുക്കും വ്രതമെടുക്കുന്നതിലൂടെ സർവ്വ ഔശര്യവും, ഈ ജന്മ ത്തിലും, മുൻ ജൻമ്മത്തി ലുമുള്ള സകല പാപങ്ങളും തീരുന്നുവെന്നും മഹത്താ യ പുണ്ണ്യം  കിട്ടുമെന്നും വിശ്വാസ്സം.  വിവാഹ ദിവസ്സം രംഗോളി വരക്കുക യും, പണ്ടി കത്തിക്കുകയും, പടക്കം പൊട്ടിക്കുകയും മധുര പലഹാരങ്ങളും ഉണ്ടാക്കുകയും ചെയ്യും.


വൈകുന്നേരമുള്ള മുഹൂർത്ത സമയം നോക്കിയാണ് വിവാഹം നടക്കുക. വി വാഹത്തിനു സദ്യയും മധുര പലഹാരങ്ങളും, പായസ്സവും ഉണ്ടാക്കും. തുള സ്സിച്ചെടിയെ വൃന്ദയായി സങ്കൽപ്പിക്കുന്നു (വധു ). തുളസ്സിത്തറക്ക് ചുറ്റും കരി മ്പ്‌ കൊണ്ടുള്ള കതിർ  മണ്ഡപം തീർക്കും. തുളസ്സിത്തറയില്ലാത്ത വർ ചട്ടിക്കക ത്തുള്ള തുളസ്സി ചെടിക്ക് ചുറ്റുമാണ് കതിർ മണ്ഡപം തീർക്കുക തുളസ്സിച്ചെടി യെ പുത്തൻ സാരിയുടുപ്പിക്കും. പുത്തനുടുപ്പണിയിച്ച നാരായണ  സ്വരൂപ മായ ഷാലിഗ്രാമിനെ തുളസ്സിക്കടുത്തു ആനയിക്കുന്നു. മുഹൂർത്തമാകുമ്പോൾ നാദസ്വരവും, പുരോഹിതൻറെ മന്ത്രോചാരണവും തുടങ്ങുന്നു. തുടർന്ന്പു രോഹിതൻ നൽകുന്ന മംഗല്ല്യ സൂത്രം (താലി) തുളസ്സിയെ അണിയിക്കുന്നു. അ തോടെ വിഷ്ണു ഭഗവാൻ ഷാലിഗ്രാമിൽ നിന്നും ശാപ മുക്തി നേ ടുകയും , സ്വ രൂപം കൈവരിക്കുകയും ചെയ്യുന്നു. വിവാഹ ശേഷം കരിമ്പ്‌ പ്രസാദമായി നൽകുകയും, മധുര പലഹാരങ്ങൾ വിതരണം ചെ യ്യുകയും , വിവാഹ സദ്യ വിളമ്പുകയും ചെയ്യും. തുടർന്ന് വിവാഹ ചടങ്ങുക ൾ അവസ്സാനിച്ചതായി അറിയിക്കുന്ന പടക്കം പൊട്ടിക്കൽ നടക്കും.

വടക്കേ ഇന്ത്യയിൽ നടക്കുന്ന തുളസ്സി വിവാഹം എന്ന ഈ ആചാരത്തെക്കു റിച്ചു കേരളീയർ ക്ക് അറിയില്ലായെന്നു തോന്നുന്നു. മഴക്കാലം കഴിയുകയും തുളസ്സി വിവാഹം കഴിയുകയും ചെയ്യുന്നതോടെ  മാത്രമേ ഉത്തരേന്ത്യയിലെ  ആ വർഷത്തെ വിവാഹങ്ങ ളുടെ സീസണ്‍ ആരഭിക്കുകയുള്ളൂ. ദിവാളി ആ ഘോഷങ്ങളുടെ പരിസമാപ്തി കൂടിയാണ് തുളസ്സി വിവാഹം.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് നവംബർ മാസ്സം പത്തൊൻ പതാം തിയ്യതി ചൊവ്വാഴ്ചയാണ് ഞാൻ അവസ്സാനമായി തുളസ്സി വിവാഹ ത്തിൽ പങ്കെടുത്തത്. ബോംബെ കുർള കാജുപ്പാടയിലെ എൻറെ അയൽവാസ്സി യായ ശങ്കർ നാരായണ്‍ പാട്ടിലിൻറെ വീട്ടിലായിരുന്നു ആ വിവാഹം. അന്ന ത്തെ വിവാഹത്തിനു കാർമ്മികത്വം വഹിച്ച പുരോഹിതനിൽ നിന്നും ചോദി ച്ചറിഞ്ഞ ആചാരങ്ങളാണ്‌ ഇവിടെ കുറിച്ചത്. അന്ന് എനിക്കറിയില്ലായിരുന്നു അടുത്ത വർഷം തുളസ്സി വിവാഹത്തിൽ പങ്കെടുക്കാൻ ഞാൻ ബോംബയിൽ ഉണ്ടാകുകയില്ലയെന്ന കാര്യം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് സപ്റ്റെംബെർ ഇരുപത്തി ഒന്നിന് ഞാൻ ഗൾഫിൽ പോയി.  എങ്കിലും അടുത്ത വർഷം കൂടി മാത്രമേ തുളസ്സി വിവാഹം നടത്തുവാൻ ശ ങ്കർ നാരായണ്‍ പാട്ടി ലിനും യോഗമുണ്ടായുള്ള്. പിറ്റേ വർഷം തുളസ്സി വിവാഹ ത്തിനു കാത്തു നിൽ ക്കാതെ പാട്ടിലിനെയും കൂട്ടി ഹൃദയസ്തംഭനം യാത്ര പോകുകയായിരുന്നു.


വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിലും നാളെ തുളസ്സി വിവാഹം.

ആശംസ്സകൾ

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും.


ജയരാജൻ കൂട്ടായി
       .              

Monday, 3 November 2014

ഒറ്റ മൈനയെ കണ്ടാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

കഥകൾ അടിച്ചു മാറ്റുവാൻ പാടില്ല, അങ്ങിനെ ചെയ്താൽ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്, സുധി നാരായണനടക്കം എല്ലാവരോടുമായി പറയുകയാ

ഒറ്റ മൈനയെ കണ്ടാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

മൈന, കാക്ക, പ്രാവ്, കുരുവി, കിളികൾ അങ്ങിനെ പല തരം പക്ഷികളും സ്ഥി രമായി നമ്മുടെ വീട്ടു മുറ്റങ്ങളിലും, പറമ്പിലുമെല്ലാം ഓടി നടക്കുകയും കൂട്
കൂട്ടുന്നതുമെല്ലാം സർവ്വ സാധാരണമാണല്ലോ. വീട്ടിന് മുകൾ ഭാഗത്തുള്ള ഓടു കൾക്കടിയിൽ വരെ കൂട് കൂട്ടുകയും കൂട്ടിനകത്ത് മുട്ടകൾ വിരിയിക്കുന്നതും, കുഞ്ഞു പക്ഷികളുമായി പറന്ന് മുറ്റങ്ങളിൽ കളിക്കുന്നതുമെല്ലാം നമ്മൾ നിത്യ വും കാണുന്ന മനോഹരമായ കാഴ്ചകൾ തന്നെ. 

ഇവിടെ ഇപ്പോൾ മൈനയുമായി ബന്ധപ്പെട്ടതാണ് കഥ. വീട്ടിൻറെ മുറ്റത്തും, പറ മ്പിലുമെല്ലാം എപ്പോഴും തത്തിക്കളിച്ചു നടക്കുന്ന കൊച്ചു പക്ഷിയാണല്ലോ മൈ ന. കാണുവാൻ നല്ല അഴകും, നിരുപദ്രവകാരിയുമായ മൈന ഒരിക്കലും മനു ഷ്യനുമായി ഇണങ്ങാറില്ല. എത്ര വർഷം കൂട്ടിലിട്ടു ഭക്ഷണം കൊടുത്തു വളർ ത്തിയാലും അവസ്സരം കിട്ടിയാൽ പറന്നു പോകുമെന്നുള്ളതാണ് മൈനയുടെ പ്ര ത്യേകത. എന്നാൽ അണ്ണാനോ, തത്തയോ പ്രാവുകളൊക്കെയാണെങ്കിൽ രണ്ടോ മൂന്നോ ദിവസ്സങ്ങൾ കൊണ്ട് മനുഷ്യനുമാ നന്നായി ഇണങ്ങും, അണ്ണാനാണെ കിൽ അവസ്സരങ്ങൾ ഉണ്ടായാലും പിന്നെ ഒരിക്കലും വീട് വിട്ടു പോകുകയു മില്ല.

വർഷങ്ങൾക്കു മുമ്പ് കാക്കയുടെ  അക്രമത്തിൽ സാരമായ മുറിവേറ്റ ഒരു അ ണ്ണാൻ മുറ്റത്തെ തൈ തെങ്ങിൽ നിന്നും ഞങ്ങളുടെ വീടിൻറെ ഞാലിയിൽ വീണു. അന്ന് ഞങ്ങളുടെ വീട്‌ ഓല മേഞ്ഞതായിരുന്നു. കൂടാതെ മഴക്കാലവും, മഴ നന ഞ്ഞു ഓല വീട് കുതിരുകയാൽ നല്ല മൃദുലവുമായിരുന്നത് കൊണ്ടും തെങ്ങിന് ഉയരം കുറവായിരുന്നത് കൊണ്ടും അണ്ണാനു വീഴ്ച്ചയിൽ കാര്യമായ പരു ക്കൊന്നും പറ്റിയില്ല. എന്നാലും ഓടാനും മരം കയറാനും പറ്റാതിരുന്ന അണ്ണാ നെ ഞങ്ങൾ എലിപ്പെട്ടിക്കകത്ത് കൂടൊരുക്കി. പാലും പഴവും കഴിപ്പിച്ചു.

പച്ച മഞ്ഞളും കരിനൊച്ചിലിൻറെ ഇലയും കൂട്ടിയരച്ചു ദേഹത്തുണ്ടായിരുന്ന ചെറു മുറിവിൽ പുരട്ടുകയും ചെയ്തു. മ നുഷ്യ സ്പർശമേറ്റാൽ അണ്ണാനു ഒരു തരം പനി വരും.മൂന്ന് ദിവസ്സം കഴിഞ്ഞേ പനി മാറുകയുള്ളൂ, ചിലപ്പോൾ പനി യോടെ മരിച്ചും പോകും. എന്തായാലും എൻറെ മരുന്ന് അണ്ണാനു ഫലിക്കുക യും, അണ്ണാൻറെ മുറിവു ഉണങ്ങുകയും ചെ യ്തു. അതോടൊപ്പം പനിയും മാ റി. ആ അണ്ണാൻ എത്രയോ കാലം ഞങ്ങളുടെ വീട്ടിനകത്തും പുറത്തുമായി ഓടി നടന്നു. കയ്യിൽ കയറിയിരുന്നു ഭക്ഷണം വാങ്ങി കഴിക്കുകയും, ദേഹത്തും തല യിലും കയറിയിറങ്ങിയും കളിക്കും.

ഇടക്കൊന്ന് പുറത്തേക്ക് പോയാലും ഇടക്കിടെ വീട്ടിലേക്കോടി വന്നു തൻറെ സാന്നിധ്യം അറിയിക്കുകയും, അഥവാ കുറച്ചു കൂടുതൽ നേരം കാണാതിരുന്നാ ൽ ഞാൻ സ്ഥിരമായി വിളിക്കാൻ ഉപയോഗിക്കുന്ന ഒച്ചയുണ്ടാക്കും, അപ്പോൾ ഓടി വീട്ടിലെത്തു കയും ചെയ്യുമായിരുന്നു. എവിടെ പോയാലും സന്ധ്യ മയ ങ്ങുന്നതിനു മുമ്പ് എലിപ്പെട്ടി കൂട്ടിൽ കയറി ഉറക്കവും തുടങ്ങുമായിരുന്നു. ഒരു ദിവസ്സം പതിവ് പോലെ വീട്ടിൽ നിന്നും പുറത്തേക്ക് പോയ അണ്ണാൻ സന്ധ്യയാ യിട്ടും തിരിച്ചു വന്നില്ല. ഞാൻ മുറ്റത്തും പറമ്പിലുമെല്ലാം ഓടി നടന്നു ഒച്ച വ ച്ചും കരഞ്ഞും നടന്നു.

പക്ഷെ പിന്നീട് ഒരി ക്കലും അണ്ണാൻ തിരിച്ചു വന്നില്ലായെന്നു മാത്രമല്ല, ഞാൻ ഒരിക്കലും മുറ്റത്തോ, പറമ്പിലോ കണ്ടിട്ടുമില്ല. എവിടെ കണ്ടാലും എനിക്കതി നെ തിരിച്ചറിയാനും പറ്റുമായിരുന്നു, അത് പോലെ തിരിച്ചും, എന്നെ  കണ്ടാ ലും അടുത്ത പറമ്പിൽ നിന്നൊക്കെ ഓടി വന്നിട്ടുണ്ട്. രണ്ടു ദിവസ്സത്തോളം ഞാ ൻ അണ്ണാനെ തേടി കരഞ്ഞു നടന്നു. പിന്നെ എനിക്ക് ഉറപ്പായി, അതിനെ വല്ല പൂച്ചയോ, കീരിയോ ആഹാരമാക്കിയിട്ടുണ്ടാകാം. അങ്ങിനെ ഞാൻ തിരച്ചി ലും അവസ്സാനിപ്പിച്ചു.

ഇവിടെ നമ്മുടെ കക്ഷി അണ്ണാനോ, തത്തയോ അല്ല, മൈനയാണ്, എന്നാലും മൈ നയുടെ കഥ എഴുതുമ്പോൾ എൻറെ പഴയ അണ്ണാനെ  ഓർമ്മ വന്നു. അത് കൊ ണ്ട് എഴുതിയെന്നു മാത്രം. ഒരിക്കലും ഒറ്റയ്ക്ക് നടക്കാത്ത പക്ഷിയാണ് മൈന, എപ്പോഴും ഇണയും കൂടെ യുണ്ടാകും. അഥവാ മുറ്റത്തോ പറമ്പിലോ ഒറ്റയ്ക്ക് കണ്ടെങ്കിൽ അതിൻറെ ഇണ മരിച്ചെന്നായിരുന്നു ആളുകളുടെ വിശ്വാസ്സം. വി വാഹിതരായ ഭാര്യ, ഭർത്താക്കന്മാർ ഒറ്റ മൈനയെക്കണ്ടാൽ അവരിൽ ഒരു ഭ യം ഉടലെടുക്കുമായിരുന്നു.

"ഒറ്റ മൈനയെ കണ്ടാൽ ഒറ്റപ്പെടുമെന്നൊരു വിശ്വാസ്സം'' നിലവിലുണ്ടായിരുന്നു. പ്രത്യേകിച്ചും വിവാഹിതരായ സ്ത്രികൾ ഒറ്റ മൈനയെ കാണുന്നത് അനർത്ഥ മുണ്ടാക്കുമെന്നും വൈധവ്യം സംഭവിക്കുമെന്നുമൊക്കെയായിരുന്നു വിശ്വാസ്സ ങ്ങൾ. വീട്ടിൽ നിന്നും പുറത്തേക്ക് പോകുമ്പോൾ മുറ്റത്തോ, വഴിയിലോ ഒറ്റ
മൈനയെ കണ്ടെങ്കിൽ പിന്നെ പരിസ്സരത്തോക്കെ ഇണയെയും തേടും. വീണ്ടു മൊന്നിനെ കണ്ടാൽ മാത്രമേ സമാധാനമുണ്ടാവുകയുള്ളൂ. അഥവാ കണ്ടില്ലാ യെങ്കിൽ അന്നത്തെ ദിവസ്സം മുഴുവനും, ചിലപ്പോൾ ആഴ്ചകളും, മാസ്സങ്ങളും വല്ലാത്ത വിഷമത്തിലുമായിരിക്കും. കാരണം പറഞ്ഞു കേട്ട കഥകളും, വിശ്വാ സ്സങ്ങളും തന്നെ, "ഒറ്റ മൈനയെ കണ്ടാൽ ഭർതൃ വിരഹം - അല്ലെങ്കിൽ ഭാര്യാ വിരഹം "ഒറ്റപ്പെടൽ"

മനുഷ്യനുമായി ഇണങ്ങില്ലായെങ്കിലും, മനുഷ്യനെ ഭയമില്ലാത്തത് കൊണ്ടായി രിക്കാം നിത്യവും മുറ്റത്തും പറമ്പിലുമെല്ലാം തത്തിക്കളിക്കുവാനും, ആഹാരം തേടുവാനും മൈനകൾക്ക് ഭയമില്ലാത്തത്. വിശ്വാസ്സങ്ങൾ ശരിയോ തെറ്റോ ആ കട്ടെ, എല്ലാം പണ്ട് കാലങ്ങളിൽ ജനങ്ങളിൽ നിലവിലുണ്ടായിരുന്ന രസകരമാ യ വെറും കഥകൾ മാത്രം, വായനക്കാർ ഇതിനെ വെറുമൊരു പക്ഷി കഥയായി മാത്രം കാണുക.


ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും


ജയരാജൻ കൂട്ടായി    

   
     

Sunday, 2 November 2014

ചെമ്പോത്ത് വലത്തോട്ടു പറന്നാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

ഇത് പോസ്റ്റുകൾ അടിച്ചു മാറ്റലിൻറെ കാലം

11 / 02 / 2014  ഞാൻ ബ്ലോഗിൽ എഴുതി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ഈ കഥ, നീലക്കൊടുവേലി സത്യമോ മിഥ്യയോ എന്ന പേരിൽ ഷാജി പാപ്പൻ എന്ന ആൾ ഏപ്രിൽ 3/  2017 നു എഴുതിയ സ്വന്തം പോസ്റ്റിൽ ഈ കഥയും അതെ പടി അടിച്ചു മാറ്റി ചേർത്തിട്ടുണ്ട്. കടപ്പാടൊന്നും ഇല്ലാതെ



ചെമ്പോത്ത് വലത്തോട്ടു പറന്നാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

ദൈവ പക്ഷികളെന്നും, അല്ലാത്തവയെന്നും പക്ഷി വർഗങ്ങളെ തരം തിരിച്ചിട്ടു ണ്ട്, അതിൽ ഏറ്റവും പ്രഥമ സ്ഥാനം ചെമ്പോത്തിനാണ്. പുരാതന കാലം മുത ൽക്കേ പുണ്ണ്യ പക്ഷിയായി കരുതപ്പെടുന്ന പക്ഷിയാണ് ചെമ്പോത്ത്, അഥവാ ചകോരം. ചില ഭാഗങ്ങളിൽ ഉപ്പാൻ എന്നും മറ്റു ചില ഭാഗങ്ങളിൽ ഇശ്വരൻറെ കാക്ക എന്നും അറിയപ്പെടുന്നു.എണ്ണത്തിൽ കുറവാ ണെങ്കിലും വീട്ടു മുറ്റങ്ങളി ലും, പറമ്പുകളിലും അധിക ദിവസ്സങ്ങളിലും ചെമ്പോത്തിനെ കാണാറുണ്ട്‌. ചെ മ്പോത്തിനെ എവിടെ വച്ചു എപ്പോൾ എങ്ങിനെ കണ്ടാലും വളരെ നല്ലാതാണെ ന്ന വിശ്വാസ്സം ഒരു കാലത്ത്ഭാരതത്തിൽ നിലനിന്നിരുന്നു. കൃഷ്ണ, കുചേല കഥ കളിലും ചകൊരത്തെ പ്രതിപാദിക്കുന്നുണ്ട്. പ ഴയ കാല സുഹുർത്തായ കൃ ഷ്ണനെ കാണാൻ പോകുന്ന സുദാമാവിൻറെ യാ ത്രയിൽ ഉടനീളം ചകോരവും വലത്ത് ഭാഗത്ത്‌ കൂടി അനുഗമിച്ചെന്നും ഐതി ഹ്യം. "ചാലെ വലത്തോട്ടോഴി ഞ്ഞ ചകോരാതി പ ക്ഷിയുടെ കോലാഹലം കേട്ട് കൊണ്ട് വിനിർഗമിച്ചു" എന്ന് കുചേല കഥയിലെ വരികൾ.

നല്ല കാര്യങ്ങൾക്കു യാത്ര തിരിച്ചാൽ വഴിയിൽ ചെമ്പോത്തിനെ കണ്ടാൽ യാത്ര അത്യുത്തമവും മംഗളകാരിയുമായിരിക്കുമെന്നും, അഥവാ വലത്തോട്ടു പറ ന്നു കണ്ടാലോ അതിലും ഉത്തമം,  പോകുന്ന കാര്യം ശുഭകരമായി നടക്കുമെന്ന കാര്യത്തിൽ വിശ്വാസ്സികൾക്കു സംശയം ഇല്ലായിരുന്നു.

ചുവന്ന കണ്ണുമായി എപ്പോഴും കാണപ്പെടുന്ന പക്ഷിയാണെങ്കിലും ചെ മ്പോ ത്തിൻറെ വാസ്സസ്ഥലം കണ്ടെത്തുക പ്രയാസ്സമാണ്. മലമുകളിലുള്ള മരങ്ങളി ലാണ് കൂട് വയ്ക്കുക എന്ന് പറയുന്നെങ്കിലും ആരും തന്നെ കൂടു കണ്ടിട്ടില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. നടക്കാൻ സാദ്ധ്യതയില്ലാത്ത കാര്യം ആരെങ്കിലും പറഞ്ഞാൽ ആളുകൾ പറയുമായിരുന്നു,  "ആ അതു നടക്കണമെങ്കിൽ കാക്ക മ ലർന്നു പറക്കണം , അല്ലെങ്കിൽ "ആ  ചെമ്പോത്തിൻറെ കൂട് കാണുമ്പോളെ ഇ തൊക്കെ നടക്കൂ എന്ന്.

നീല കൊടുവേലി എന്ന അപൂർവ്വമായി മാത്രം കാണപ്പെടുന്ന ചെടി കൊണ്ടാണ് കൂട് വയ്ക്കുക എന്നും പറയപ്പെടുന്നു. നീല കൊടുവേലി ഒഴുക്ക് വെള്ളത്തിലി ട്ടാൽ ഒഴുക്കിനെതിരെ നീങ്ങുമെന്നും പറയപ്പെടുന്നു.വൻ വിലപിടിപ്പുള്ള ഔഷ ധച്ചെടിയാണ് നീല കൊടുവേലിയെന്നും അത് കൊണ്ട് ആരെങ്കിലും ചെമ്പോ ത്തിൻറെ കൂട് കണ്ടെത്തിയാൽ ആൾ വലിയ ധനികനാകുമെന്നും വിശ്വാസ്സം നി ലവിലുണ്ടായി രുന്നു. നീലക്കൊടുവേലി നേടാൻ വേണ്ടി ആളുകൾ ചെമ്പോ ത്തിൻറെ കൂടു കണ്ടുപിടിച്ചു കൂട്ടിൽ നിന്നും മുട്ടകളെടുത്ത് നന്നായി കിലുക്കും, എന്നിട്ടു പഴയ പോലെ തിരിച്ചു വയ്ക്കും. കലങ്ങി മറിഞ്ഞ മുട്ടകൾ വിരിയാ താവുമ്പോൾ ചെമ്പോത്ത്, ഔഷധ സസ്യമായ നീലക്കൊടുവേലി കൊണ്ട് വന്ന് മുട്ടകൾ പൊതിയുന്നു, അപ്പോൾ മുട്ടകൾ വിരിയുമെന്നും വിശ്വാസ്സം.

അങ്ങിനെ ചെമ്പോത്ത് കൂട്ടിലില്ലാത്ത സമയം നോക്കി നീലക്കൊടുവേലി കൈവ ശപ്പെടുത്തുമെന്നൊക്കെ പറഞ്ഞു കേട്ട കഥകൾ. എന്നാൽ എന്താണ് നീല കൊടു വേലിയെന്നു ചോദിച്ചാ ൽ ആർക്കും കൃത്യമായ ഉത്തരവുമില്ല. വിശ്വാസ്സം ശരി യാണോ എന്നറിയണമെങ്കിൽ ആരെങ്കിലും ചെമ്പോത്തിൻറെ കൂട് കാണണം. മ നുഷ്യനുമായി ഒരിക്കലും ഇണങ്ങാത്ത ചെമ്പോത്ത്, ചെറിയ ഒച്ച കേൾക്കുമ്പോ ൾ തന്നെ കൂട്ടിൽ നിന്നും പറന്നകലും. പക്ഷിയില്ലാത്ത ഒഴിഞ്ഞ കൂട് കണ്ടാൽ അ ത് ഏതു പക്ഷിയുടെതെന്നു തിരിച്ചറിയുക പ്രയാസ്സം. ആരും ഇന്ന് വരെ ചെ മ്പോത്തിൻറെ കൂട് കാണാത്തതിൻറെ കാരണവും ഇത് തന്നെ.

എന്തായാലും പുണ്ണ്യ പക്ഷിയെന്ന വിശ്വാസ്സം ഉള്ളത് കൊണ്ട് അധികമാരും ചെ മ്പോത്തിനെ ഉപദ്രവിക്കാനോ ഭക്ഷണമാക്കാനൊ മിനക്കെടാറില്ല. അത് കൊ ണ്ടായിരിക്കാം ഇന്നും നാട്ടിൻ പുറങ്ങളിലെല്ലാം ചെമ്പോത്തിനെ കാണാൻ കഴി യുന്നു. ഞാൻ പത്തോളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്, അ വിടങ്ങളിലെല്ലാം മിക്കയിടത്തും ചെമ്പോത്തിനെ കണ്ടിട്ടുമുണ്ട്.



ജയരാജൻ കൂട്ടായി 





     കൊണ്ട് 

Saturday, 25 October 2014

തുലാം പത്ത് - തിരി വെക്കൽ


തുലാം പത്ത് - തിരി വെക്കൽ

ആചാരങ്ങളിലൂന്നിയ സ്രേഷ്ട മാസ്സമായാണ് തുലാ മാസ്സം കരുതപ്പെടുന്നത്.ഒരു കാലത്ത് വടക്കൻ കേരളത്തിൽ വളരെ പ്രശസ്ഥമായ ഒരു ആഘോഷ മായിരു ന്നു തുലാം പത്ത്. കന്നി കൊയ്ത്തു കഴിഞ്ഞു വീടുകളിൽ പഞ്ഞം മാറുകയും ഔശ്വര്യം നിറയുകയും ചെയ്യുന്ന തുലാമാസ്സത്തിലെ ഈ ആഘോഷത്തിന് ആ യിരത്തിൽ കൂടുതൽ വർഷങ്ങൾ പഴക്കമുണ്ടെന്നാണ് ചരിത്രം. കന്നി മാസ്സം മംഗള കർമ്മ ങ്ങൾക്ക് ശുഭകരമല്ലയെന്ന വിശ്വാസ്സവും നിലവിലുരുന്നതിനാൽ, മഴക്കാലത്ത് നിർത്തി വെക്കാറുള്ള വിവാഹമടക്കമുള്ള പല മംഗള കാര്യങ്ങൾ ക്കും തുലാ മാസ്സം ഒന്ന് മുതൽ ആരംഭമാകും. കന്നി കൊയ്ത്തിനു ശേഷം ര ണ്ടാം വിളയുടെ വിത്തിറക്കുന്നതും തുലാം പത്ത് മുതലാണ്.


വടക്കൻ കേരളത്തിൽ ഇടവമാസ്സത്തോടെ അവസ്സാനിച്ച തെയ്യ കാവ്കൾ  തു ലാം പത്ത് മുതൽ വീണ്ടും ഉണരുകയുമാണ്. നീലേശ്വരത്തെ അഞ്ഞൂറ്റമ്പലം കാവിലെ പുത്തരി തെയ്യത്തോടെയാണ് തെയ്യങ്ങൾക്ക് ആരംഭമാകുന്നത്. എ ന്നാൽ കാസർ ഗോഡ് ജില്ലയിലെ ചെറുതും വലുതുമായ കുറെ കാവുകളിലും തുലാം ഒന്നിന് കളിയാട്ടമെന്ന പേരിൽ തെയ്യത്തിനു തുടക്കമാകുന്നു. പയ്യന്നൂ രിൽ തിമിരി വയലിൽ വിത്ത് വിതച്ചു കൊണ്ട് ചാമുണ്ഡി തെയ്യം നടക്കുന്നതും തുലാം ഒന്നാം തിയ്യതിയാണ്. വയലുകളിൽ കൃഷിയിറക്കാനുള്ള നെൽ വിത്ത് ക്ഷേത്ര നടകളിൽ പൂജക്ക്‌ വയ്ക്കുന്നതും തുലാം പത്തിനായിരുന്നു.


തുലാം ഒന്നാം തിയ്യതി മുതൽ പത്താം തിയ്യതി വരെ ഗോദാമൂരി പാട്ടുമായി മല യ സമുദായക്കാർ വീടുകൾ തോറും കയറി മുറ്റങ്ങളിൽ ആടിയും, പാടിയും ഔശ്വര്യദേവതയെ കൊണ്ട് വരും. ചെണ്ട കൊട്ടുകയും, ഗോദാമൂരി എന്ന പേരി ൽ പശു വേഷം കെട്ടിയ ആളും, തെയ്യ വേഷം കെട്ടിയ ആളും അടക്കം നാല് മുതൽ അഞ്ചു വരെ ആളുകൾ ചേർന്നാണു ഗോദാമൂരി പാട്ടിനു വരുക. കന്നു കാലികളുടെ രക്ഷകനായി കാലിച്ചേകോൻ സൂര്യ ഭഗവാനോടോപ്പോം ഭൂ മിയിലെത്തിയത് പത്താമുദയനാളിലാണെന്നും അതിൻറെ അനുസ്മരണമാണ് ഗോദാമൂരിയെന്നും വിശ്വാസ്സം. 


വർഷത്തിലൊരിക്കൽ മാത്രം പൂർണ്ണ സൂര്യൻ ഭൂമിയിൽ ദൃഷ്ഠിനൽകുന്ന ദിവ സ്സമാണ്‌ തുലാം പത്ത്. വരാൻ പോകുന്ന നല്ല നാളുകളുടെ നാന്ദിയുമായി തു ലാം പത്തിന് സൂര്യൻ ഉദിച്ചുയരുമെന്ന വിശ്വാസ്സത്താലാണ് പത്താമുദയം എ ന്നും പേര് വന്നത്. പത്താമുദയ ദിവസ്സം സൂര്യോദയത്തിന് മുമ്പായി തറവാട്ട് കാരണവരും, അമ്മൂമ്മയും കിണ്ടിയും നിറ ദീപവുമായി നടുമുറ്റത്ത് വന്ന് സൂര്യ ഭഗവാനെ വിളക്ക് കാണിക്കുകയും, കിണ്ടിയിൽ നിന്നും വെള്ളം തളിച്ച് നുറുക്കരിയെറിഞ്ഞു സ്വീകരിച്ചു സൂര്യ ഭഗവാനേ പടിഞ്ഞിറ്റയിലേക്ക് ആന യിക്കും. തുടർന്ന്കന്നു കാലികളെ ദീപം കാണിച്ചു ഇഷ്ട്ട ഭക്ഷണം നൽകുക യും ചെയ്യുന്നതാണ് പ്രധാന ചടങ്ങ്കളിലൊന്ന്. വടക്കൻ കേരളത്തിൽ തുലാം പത്തിന് പത്താമുദയം ആചരിക്കുമ്പോൾ തെക്കൻ കേരളത്തിൽ മേടം പത്തി നാണ് പത്താമുദയം ആചരിക്കുന്നത്.


സംക്രാന്തി ദിവസ്സമായ കന്നി മാസ്സം മുപ്പതിനും, തുടർന്ന് തുലാ മാസ്സം,  പത്തി നും, പത്തിന് സൗകര്യപ്പെടാത്തവർ തുലാം പതിനൊന്നിനും  വീടുകളിലെ ല്ലാം തിരി വെക്കൽ എന്ന ചടങ്ങു നടത്തും. കൊയ്തു കഴിഞ്ഞ പുത്തൻ നെല്ല് കൊണ്ട് വീട്ടിൽ ഇടിച്ചുണ്ടാക്കുന്ന അവിലായിരുന്നു മുഖ്യ നിവേദ്യം. തലേ ദിവസ്സം നെല്ലു തിളപ്പിച്ചു വയ്ക്കുന്നു, ഈ നെല്ലിനെ രാവിലെ തന്നെ മണ്‍ ചട്ടി ക്കകത്തു വറുത്തു ഉരലിൽ ഇടിക്കും. ഇങ്ങിനെ ഇടിച്ചെടുത്ത അവിലാണ് തിരി വെക്കാൻ ഉപയോഗിക്കുക. തുലാമാസ്സം ഒന്നു മുതൽ പതിനൊന്നു വരെ പെരള ശ്ശേരി അമ്പലത്തിൽ വിശേഷമായ ആഘോഷങ്ങൾ നടക്കും. പെരളശ്ശേരി അപ്പനായ സുബ്രമ്മണ്യ സ്വാമിക്ക് വേണ്ടിയാണ് തിരി വെക്കുന്നതെന്നും, അതല്ല പത്താ മുദയനാളിൽ ഉദിച്ചുയരുന്ന സൂര്യ ഭഗവാനെ വരവേൽക്കാൻ നിറനാഴിയും, നിറദീപവുമായി കാത്തിരിക്കുന്നതാണ് തിരിവെക്കൽ എന്നും രണ്ടു വിധം വിശ്വാസ്സങ്ങൾ നിലവിലിരുന്നു.


എത്ര തിരക്കായാലും തുലാം പത്തിനോ, പതിനൊന്നിനോ പെരളശ്ശേരി ക്ഷേത്ര ദർശ്ശനം നടത്തണമെന്നത് വിശ്വാസ്സം. രാവണൻറെ തടവിൽ കഴിയുന്ന സീതാ ദേവിയുടെ മോചനത്തിനായി ലങ്കയിൽ പോകുന്ന വഴിയിൽ ശ്രി രാമനും, ല ക്ഷ്മണനും രാത്രി വിശ്രമിച്ച അയ്യപ്പൻ കാവായിരുന്നു ഇന്നത്തെ പെരളശ്ശേരി യെന്നു ഐതിഹ്യം. വി ശ്രമത്തിനിടക്ക് ശ്രീ രാമന് ഇവിടെ സുബ്രഹ്മണ്യ സാ ന്നിധ്യം അനുഭവപ്പെടുകയും ഹനുമാനോടും സഹോദരനായ ലക്ഷ്മണനോടും ആലോചിച്ചു അയ്യപ്പ ൻറെ അനുഗ്രഹാശിസ്സുകളോടെ സുബ്രഹ്മണ്യ ക്ഷേത്രമാ ക്കിയെന്നും ഐത ഹ്യം. അയ്യപ്പൻ കാവ് സുബ്രമണ്യ ക്ഷേത്രമായതിനു പിറകി ലും ഒരു ഐതിഹ്യമുണ്ട്.

 ബ്രഹ്മാവിനോട് ഓംകാരത്തിൻറെ പൊരുൾ തേടിയ സുബ്രമണ്യന് തൃപ്തിക രമായ മറുപടി നൽകാൻ ബ്രഹ്മാവിന് സാധ്യമാകാതെ വരുകയും, സുബ്രമണ്യ ൻ ബ്രഹ്മാവിനെ തടവിലാക്കുകയും, ബ്രഹ്മാവ് തടവിലാകുകയാൽ സൃഷ്ട്ടിക്ക്  തടസ്സമുണ്ടാകുകയും പരമശിവൻ ഇടപെട്ടു ബ്രഹ്മാവിനെ മോചിപ്പിക്കുകയും, തുടർന്ന് സുബ്രമണ്യൻ പ്രായശ്ചിത്തമായി അയ്യപ്പൻ കാവിലെ കിണറ്റിൽ അ ജ്ഞാതവാസ്സത്തിൽ ഏർപ്പെടുകയും ചെയ്തു. കിണറ്റിനു മുകളിൽ സർപ്പങ്ങൾ ഫണം വിടർത്തി സുബ്രഹ്മണ്യനെ വെയിലിൽ നിന്നും മഴയിൽ നിന്നും കാത്തു വെന്നും, ശ്രീരാമനാൽ ഈ വിവരങ്ങൾ അറിഞ്ഞ അയ്യപ്പൻ അവിടെ സുബ്രമ ണ്യനെ പ്രതിഷ്ഠിക്കാൻ അനുവാദം നൽകിയെന്നുമാണ് കഥ.


ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്താനുള്ള ശില തേടി പോയ ഹനുമാൻ സ്വാമി ശില യുമായി മുഹൂർത്ത സമയത്ത് എത്താതിരിക്കുകയും, മുഹൂർത്തം തെറ്റാതിരി ക്കാൻ ശ്രീ രാമൻ കയ്യിലിരിക്കുന്ന പെരുവള ഊരിയെടുത്ത് ശിലക്ക് പകരമാ യി പ്രതിഷ്ഠിച്ചു, അൽപ്പം കഴിഞ്ഞു ശിലയുമായി ഹനുമാൻ എത്തുകയും വള മാറ്റി ശില പ്രതിഷ്ഠിക്കാൻ ശ്രമിക്കുകയും ഒരു സർപ്പം വന്നു വളക്കു മുകളി ലിരുന്ന് അഴിക്കാൻ അനുവദിക്കാതെ തടസ്സം നിൽക്കുകയും, തുടർന്ന് വളക്കു മുകളിൽ തന്നെ ശിലാ ബിംബം  പ്രതിഷ്ഠിക്കുകയും ചെയ്തു. ഭഗവാൻ ശ്രീ രാ മൻ പെരുവള ഊരിയ സ്ഥലം പെരുവളശ്ശേരിയായെന്നും, ക്രമേണ പെരളശ്ശേ രിയായെന്നും വിശ്വാസ്സം.


ഗോദാവരി, കൃഷ്ണ, കാവേരി നദികൾ സം ഗമിക്കുന്ന ദിവസ്സങ്ങളാണ് തുലാം പത്തു എന്ന് ഐതിഹ്യം, ഇങ്ങിനെ സംഗമിക്കുന്ന നദി ജലം തുലാം പത്തിനും പതിനൊന്നിനും പെരളശ്ശേരി ക്ഷേത്രക്കുളത്തിൽ  വരുമെന്നതും വിശ്വാസ്സം. അത് കൊണ്ട് തന്നെ തുലാം പത്തും, പതിനൊന്നിനും പെരളശ്ശേരിയിൽ വിശേഷമാ യ ഉൽസ്സവങ്ങൾ നടക്കും. കൂടാതെ ധനു മാസ്സത്തിലെ ധനു ഉൽസ്സവവും പ്രശ സ്തമാണ്. വടക്കൻ കേരളത്തിലെ അറിയപ്പെടുന്ന നാഗ ക്ഷേത്രവും കൂടിയാണ് പെരളശ്ശേരി. ആയില്യം നാളിൽ വളരെ കൂടുതൽ ഭക്തന്മാർ എത്തിച്ചേരാറുണ്ട്, ഈ ദിവസ്സങ്ങളിൽ നാഗ പൂജയും സർപ്പ ബലിയും, നാഗത്തിനു തേനും നൂറും ന ൽകുന്ന ചടങ്ങും നടക്കുന്നു.


തുലാം പത്തിൻറെ ഭാഗമായുള്ള തിരി വെക്കൽ വീടുകളിൽ അതി രാവിലെ, സൂര്യോദയത്തിനു മുമ്പ്, അതായതു നാലിനും, അഞ്ചിനുമിടയിൽ നടക്കും.  ഉ ണർന്നു കുളിച്ചു ഉ മ്മറ വാതിലിനു മുമ്പിൽ, രണ്ടു പലകകൾ ഇടവും വലവു മായി നിരത്തും, പലകക്ക് മുകളിലായി വാഴയിലയും, വാഴയിലയി ൽ കുരു മുളക് വള്ളിയുടെ ഇലയും വിരിക്കും, തലേ ദിവസ്സം ഇടിച്ചുണ്ടാക്കി വച്ച അ വിൽ നിറയ്ക്കും. അവിലിനു മുകളി ൽ  വാഴപ്പഴവും വ യ്ക്കും. ഇള നീരും, ചന്ദനത്തിരിയും, കിണ്ടിയിൽ വെള്ളവും വച്ചു നില വിളക്കും കൊളുത്തും.


തിരി വച്ച് കഴിഞ്ഞാൽ കുട്ടികൾ വരിയായിരുന്നു കൂവി വിളിക്കും, കൂ, കൂ കൂ. കൂട്ടു കുടുംബ മായി താമസ്സിച്ചിരുന്ന ആ കാലത്ത് ഓരോ വീട്ടിലും നാലും അഞ്ചും, മുതൽ എട്ടും പത്തും വരെ  കുട്ടികൾ ഉണ്ടാകും. ഒരു വീട്ടിൽ നി ന്നും കൂവാൻ തുടങ്ങിയാൽ അടുത്ത വീട്ടിലെ കുട്ടികളും കൂവാൻ തുടങ്ങും. അങ്ങി നെ എല്ലാവീടുകളിൽ നിന്നും പരസ്പ്പരം മൽസ്സരിച്ചുള്ള കൂവി വിളി കേൾക്കാ ൻ നല്ല രസ്സവുമായിരുന്നു.

കൂവി വിളിക്കുന്നതിൻറെ പിറകിൽ പല കഥകൾ പറഞ്ഞു കേട്ടിരുന്നു.  കര നെ ല്ലു നടാൻ  ഒന്നിച്ചു കിഴക്കൻ  മലയിലേക്ക് പോകുന്ന പണിക്കാർ  പരസ്പ്പ രം വിളിച്ചുണർത്താൻ വേണ്ടി കൂവുകയായിരുന്നെന്നും, നായാട്ടിനു തുടക്കം കു റിക്കുന്ന ദിവസ്സം കൂടിയായ ഈ ദിവസ്സം  നായാട്ടിനു പോകുന്നവർ  പരസ്പ്പ രം ഉണർത്താൻ വേണ്ടിയായിരുന്നു കൂവി വിളിച്ചതെന്നും, അതുമല്ല കന്നു കാ ലികളുടെ രക്ഷകനായ കാലിച്ചേ കോനെ വിളിച്ചു വരുത്തുവാനാണ് കൂവിയി രുന്നതെന്നും പല കഥകൾ നിലവിലുണ്ട്.


എന്നാൽ ഈ ഐതിഹ്യം  അറിയാവുന്ന പഴയ തലമു റയിൽപ്പെട്ടവർ അധിക വും നാടു നീങ്ങുകയോ, അല്ലെങ്കിൽ വാർദ്ധക്ക്യത്തിൻറെ അവശതയിൽ പെട്ടവ രോ ആണ്, അത് കൊണ്ട് തന്നെ കൂടുതൽ വിവരങ്ങ ൾ അറിയുവാൻ നിർവാ ഹമില്ല. എന്നാലും, മറ്റു ജീവികളുടെ സംരക്ഷണത്തോടോപ്പോം പ്രകൃതിയും കൃഷിയും, കാർഷിക സംസ്കൃതിയുടേയും  നിലനിൽപ്പുമായി   ബ ന്ധപ്പെട്ട ഒരു പാട് ആചാരങ്ങളാണ് തു ലാം പത്തിന് നടന്നിരുന്നത്. കാലികളെ ആദരിക്കുന്നതും പ്രകൃതിയുടെ നിലനിൽപ്പിനു ആധാരമായ സൂര്യ ഭഗവാനെ ആദരിക്കുന്ന ചടങ്ങുകളും തന്നെ ഉദാഹരണം.


കേരളത്തിൽ ചില ഭാഗങ്ങളിൽ വേറെ ചില ആചാരങ്ങളും നിലവിലിരുന്നു. ത റവാട്ടു കാരണവരും വീട്ടമ്മയും ചേർന്ന് പത്താമുദയത്തിൽ ഉദിച്ചുയരുന്ന പ കലോനെ നെയ്‌വിളക്ക് കാണിക്കുകയും, നിലവിളക്കു കൊളുത്തി പടിഞ്ഞിറ്റ യിലേക്ക് ആനയിക്കുകയും, അതേ വിളക്കുമായി തൊഴുത്തിലെത്തി കന്നുകാ ലികളെ വിളക്ക് കാണിക്കുകയും തുടർന്ന്  തൊഴുത്തിൻറെ കന്നി മൂലയിൽ അ ടുപ്പുകൂട്ടി, കുത്തിയെടുത്ത പച്ചരി കൊണ്ട് കുട്ടികളെക്കൊണ്ട് പായസ്സം ഉണ്ടാ ക്കിക്കുകയും കുരുമുളകിലയിൽ കൃഷ്ണ ഭഗവാന് നിവേദിക്കുകയും തുടർന്ന് പശുവിനെ ഊട്ടിക്കുകയും, ശേഷം മറ്റുള്ളവർക്കെല്ലാം വിളമ്പുക യുമായിരുന്നു. പത്താമുദയ ദിവസ്സം സൂര്യനെ പടിഞ്ഞിറ്റയിലേക്കു ആനയി ച്ചാൽ പത്ത് ഔശര്യങ്ങൾ നാട്ടിലും വീടുകളിലും നടമാടുമെന്നും വിശ്വാസ്സം.


തിരി വച്ചു കഴിഞ്ഞാലാണ് പെരളശ്ശേരി അമ്പലദർശനം നടത്തുക. നാഗത്തിനു ള്ള കോഴി മുട്ടയുമായി പെരളശ്ശേരി അമ്പലത്തിലെത്തുന്ന ഭക്തർ . കൂട്ടിനക ത്തുള്ള നാഗപ്രതിഷ്ഠയിൽ മുട്ട "ഒപ്പിക്കും " മുട്ട ഒപ്പിച്ചാൽ നാഗ ശാപം, വിഷം തീണ്ടൽ, ഇവയൊന്നും സംഭവിക്കുകയില്ലയെന്നും വിശ്വാസ്സം. സുബ്രമ്മണ്യ പൂജയും സർപ്പ ബലിയുമാണ് മുഖ്യ വഴിപാടുകൾ. പെരളശ്ശേരി അമ്പലത്തിൽ പ്രാർത്തിച്ചാൽ സുബ്രഹ്മണ്യനെ പെരളശ്ശേരിയിൽ പ്രതിഷ്ഠിക്കാൻ കാരണക്കാ രനായ ശ്രീ രാമനേയും വണങ്ങണം. ശ്രീ രാമനെ വണങ്ങാൻ മക്രേരി ആഞ്ജ നേയ ക്ഷേത്രത്തിലും  പ്രാർത്തിക്കണം, എങ്കിൽ  മാത്രമേ പ്രാർത്തനക്കു ഫലം കിട്ടുകയുള്ളൂ എന്നും വിശ്വാസ്സം. ആഞ്ജനേയ ക്ഷേത്ര ദർശനം കൊണ്ട് ഇരട്ട ഫലമാണ്. ഒരേ സമയം ശ്രീ രാമൻറെയും ഹനുമാൻ സ്വാമിയുടെയും അ നുഗ്രഹം ലഭിക്കുമെന്നും വിശ്വാസ്സം.


ആയിരം വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാണ് മക്രേരി ആഞ്ജനേയ  സ്വാ മി ക്ഷേത്രം. തിരിച്ചു വരുമ്പോൾ പെരളശ്ശേരി അമ്പലത്തിൽ നിന്നും അരി അള ക്കാനുള്ള നാഴി വാ ങ്ങും  നാല് നാഴിയെന്നാൽ ഒരു ഇടങ്ങഴിയാണ്,  പെരളശ്ശേ രി അമ്പലത്തിൽ നിന്നും വാങ്ങുന്ന നാഴി വീടുകളിൽ  എപ്പോഴും നിറനാഴി യായിരിക്കുമെന്നും വിശ്വാസ്സം, അരപ്പട്ടിണിയിൽ കഴി ഞ്ഞിരുന്ന നിഷ്കളങ്ക രായിരുന്ന ഒരു ജനതയുടെ വിശ്വാസ്സമായിരുന്നു ഇതെല്ലാം.     


തിരിച്ചു വീട്ടിൽ എത്തുമ്പോഴേക്കും പായസ്സവും പപ്പടവും കൂട്ടിയുള്ള വിഭവ സമൃദമായ സദ്യയുണ്ടാകും. മരിച്ചവരുടെ ആത്മാക്കൾക്ക് വേണ്ടി അകത്തു വ ച്ച് കഴിഞ്ഞാൽ മാത്രമേ എല്ലാവരും ഭക്ഷണം കഴിക്കാറുള്ളൂ. വീടുകളിൽ നി ന്നും ആഘോഷങ്ങൾ ഏതാണ്ട് നാട് നീങ്ങിയെങ്കിലും കണ്ണൂർ, കാ സർഗോഡ്  ജില്ലകളിൽ ചില  ഭാഗങ്ങളിൽ ഇപ്പോഴും ചില വീടുക ളിൽ തിരിവെക്കൽ ആ ചാരം നടത്തി വരുന്നുണ്ട്. എന്നാൽ ഇപ്പോഴും മുടക്കം കൂടാതെ എല്ലാ തെയ്യ കാവുകളിലും സൂര്യോദയത്തിനു മുമ്പ് നട തുറന്ന് തുലാം പത്തുമായി ബ ന്ധപ്പെട്ട കർമ്മങ്ങളും പൂജകളും നടത്തുന്നു.


പല വർഷങ്ങൾക്കു മുമ്പ് എന്നെപ്പോലെ കന്നി മുപ്പതും, തുലാം,പത്തും, പതി നൊന്നും ആഘോഷിച്ചവർക്കു ഓർമ്മ പുതുക്കാനും, ഈ ആചാരങ്ങളെപ്പറ്റി അറിയാത്തവർ അറിഞ്ഞിരിക്കാനും വേണ്ടി, ഒരു നാടിൻറെ ജീവിത ശൈലി യുടെ ഭാഗമായിരുന്ന ഈ  ആചാരത്തിൻറെ കഥ  സമർപ്പിക്കുന്നു.

ഒക്ടോബർ ഇരുപത്തി ആറിനാണ് ഈ വർഷത്തെ തുലാം പത്ത്

ആശംസ്സകൾ

ജയരാജൻ കൂട്ടായി


           

Wednesday, 22 October 2014

അന്നം തീർന്നാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും


അന്നം തീർന്നാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

ഒരാൾ ജനിക്കുമ്പോൾ തന്നെ ആളുടെ ആയുസ്സും, ഭൂമിയിൽ ജീവിക്കേണ്ട വർഷങ്ങളും, മാസ്സങ്ങളും, ദിവസ്സങ്ങളും, മണിക്കൂറുകളും, മിനുറ്റു, മുതൽ, നിമിഷങ്ങൾ വരെയും, കഴിക്കേണ്ട അന്നവും, ചെയ്യേണ്ടുന്ന കാര്യ ങ്ങളും തീരുമാനിക്കപ്പെടുന്നെന്നു പണ്ട് കാലത്ത് ജനങ്ങൾ വിശ്വസ്സിച്ചിരുന്നു. ഒ രാൾ മരിച്ചാൽ പറയുമായിരുന്നു, വിളിച്ചാൽ പോകാതെ പറ്റുമോ, അല്ലെങ്കിൽ  ദിവസ്സം തീർന്നാൽ പോയല്ലേ തീരു, എന്നൊക്കെ. എന്താണ് ഈ പറയുന്നതെന്ന് ഒരിക്കലും മനസ്സിലാകാറില്ല. ഗുരുതരവാസ്ഥയിൽ കിടക്കുന്ന ആൾ ഭക്ഷണം ഇ ല്ലാതെ പല നാൾ ജീവനോടെ ഇരിക്കുകയും ചെയ്യുമ്പോൾ പറയും, അനുവദനീ യമായ അന്നം തീർന്നു, ആയുസ്സ് ഇനിയും ബാക്കിയുണ്ട്, അത് കൊണ്ടാണ് മരിക്കാത്തതെന്നു. എപ്പോൾ ആയുസ്സും തീരുന്നുവോ അപ്പോൾ മരണം നടക്കുമെന്നൊക്കെ. കുറച്ചു നാൾ ഗുരുതരാവസ്തയിൽ കിടന്നു കഷ്ട്ടപ്പെടുമ്പോ ൾ പറയും, ചെയ്യ്‌തതു അനുഭവിച്ചു തീർന്നാലേ മരിക്കു എന്നൊക്കെ. പിന്നെ വിധിച്ചത് മാറ്റാൻ പറ്റില്ലയെന്നൊക്കെ.

പെട്ടന്നും, അപ്രതീക്ഷമായും മരിച്ചാൽ, നല്ല കർമ്മങ്ങൾ ചെയ്തത് കൊണ്ടാണ്  ആരെയും ബുദ്ധിമുട്ടിക്കാതെ പോയതെന്നും പറയും. പറയുന്നതിൽ കാര്യം ഇ ല്ലാതില്ല, കാരണം മരിച്ചാൽ അന്നം കഴിക്കാൻ പറ്റില്ലല്ലോ, അപ്പോൾ അയാളുടെ അന്നം തീർന്നുവെന്നു പറയാം. പിന്നെ ബുദ്ധി മുട്ടാതെയും, മറ്റുള്ളവരെ ബുദ്ധി  മുട്ടിക്കാതെയുമുള്ള മരണം നല്ലതു തന്നെ. അത് പോലെ വിളിച്ചാൽ പോയല്ലേ  പറ്റു എന്ന് പറയുന്നതിലും കുഴപ്പമില്ലായെന്നു തോന്നുന്നു. ആരും വിളിക്കുന്നി ല്ലയെങ്കിലും മരണമെന്ന സത്യം നമ്മെ തിരിച്ചു വിളിച്ചുവെന്നു വേണമെങ്കിൽ പറയാം.

ഇനി അനുവദനീയമായ അന്നം മാത്രമേ വയറ്റിലെത്തു എന്നു പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്ന് നോക്കാം. ഞാൻ ബോംബയിലെ വിജയ്‌ റ്റെ ക്സ്റ്റയിൽ മില്ലിൽ ജോലി ചെയ്യുന്ന കാലം. ആയിരത്തി തൊള്ളായിരത്തി എ ണ്‍പത്തി അഞ്ചിൽ ആണെന്ന് തോന്നുന്നു. രണ്ടാം നിലയിൽ ഞങ്ങളുടെ  ക്രി മ്പിംഗ് ഡിവിഷനും മൂന്നാം  നിലയിൽ പ്രിന്റിംഗ് ഡിവിഷനുമാണ്.  പണ്ട്രണ്ടു  മണിക്ക് ഭക്ഷണത്തിനുള്ള സൈരോണ്‍ മുഴങ്ങി. എല്ലാവരും ഭക്ഷണം കഴിക്കു ന്നു, മൂന്നാം നിലയിൽ നിന്നും ഒരു ബഹളം കേട്ട് ഞങ്ങൾ എല്ലാവരും ഓടി മൂന്നാമത്തെ നിലയിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഇന്നും മനസ്സിൽ നിന്നും മായാതെയിരിക്കുന്നു. രാംകിഷൊർ യാദവ് എന്ന യു പി സ്വദേശി നിലത്തു വീണു കി ടക്കുന്നു. ആളുടെ വായിൽ നിന്നും പകുതി കടിച്ച റൊട്ടിയും, സബ്ജിയും താഴേ ക്ക് വീണു കിടപ്പുണ്ട് . പകുതി ഭാഗം വയറ്റിലെത്തി, ബാക്കി പകുതി  വാ യിൽ നിന്നും താഴെ വീണു കിടക്കുന്നു. ആൾ മരിച്ചുവെന്ന് മനസ്സിലായെങ്കി ലും എല്ലാ വരും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയി. പരിശോധനക്ക് ശേഷം  ഡോക്ടർ മരണം സ്ഥിരീകരിച്ചു.

തിരിച്ചു എല്ലാവരും കമ്പനിയിൽ എത്തിയപ്പോൾ മഹാരാജ് എന്ന് വിളിക്കുന്ന  നന്ദലാൽ പറയുകയാണ്‌, "കണ്ടോ ആളുടെ അന്നം പകുതി റൊട്ടിയോടു കൂടി  തീർന്നിരുന്നു, അനുവദനീയമായതിൽ കൂടുതലായി ഒരു കഷണം പോലും  വ യറ്റിൽ എത്തില്ല അത് കൊണ്ടാണ് ബാക്കി വെളിയിലേക്ക് തന്നെ വന്നത്" ഏ തൊരു ആളുടെയും കരളലിയിക്കുന്നതായിരുന്നു പകുതി റൊട്ടി താഴെയു മാ യി  വീണു കിടക്കുന്ന രാംകിഷോരിൻറെ കിടപ്പ്.

അന്ന് മുതൽ എനിക്കും തോന്നാൻ തുടങ്ങി, അന്നം തീർന്നാൽ പിന്നെ കഴിക്കു വാൻ പറ്റില്ലായെന്നു. എന്നാലും ഇപ്പോഴും സംശയം ബാക്കിയാണ് വിധിയെ ന്നു പറയുന്നതിലും, അന്നവും ആയുസ്സും, ചെയ്യേണ്ട കർമ്മങ്ങ ളുമെല്ലാം  ജനി ക്കുമ്പോൾ തന്നെ തീരുമാനിക്കാ പ്പെടുന്നതാണോ എന്ന കാര്യത്തിലും .!!!!!!!!!!!!
                    

ജയരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ 

Tuesday, 21 October 2014

ദീവാളി (ദീപാവലി ) ആചാരങ്ങളും വിശ്വാസ്സങ്ങളും



ദീവാളി (ദീപാവലി ) ആചാരങ്ങളും വിശ്വാസ്സങ്ങളും

ലോകത്തിലുള്ള ഭൂരിഭാഗം ഇന്ത്യക്കാരും, വടക്കേ ഇന്ത്യയിൽ എല്ലായിടത്തും, കേരളം ഒഴികെയുള്ള തെക്കേ ഇന്ത്യൻ സം സ്ഥാനങ്ങളിലും ഇനി ഒരാഴ്ച്ച ദീവാ ളി ആഘോഷത്തിൻറെ നാളുകളാണ്. കേരളത്തിൽ തിരുവനന്തപുരത്ത് മാത്ര മാണ് ആഘോഷം നടക്കുന്നത്) പുത്തനുടുപ്പും, പടക്കവും, മധുര പല ഹാര ങ്ങളും, വർണ്ണ ദീപങ്ങളും (കന്ദിൽ ), പണ്ടികളും (മണ്ണ് കൊണ്ടുണ്ടാക്കിയ ചെ റിയ വിളക്ക്, ഒറ്റ തിരിയിട്ട് കത്തിക്കുന്നത്). കത്തിച്ചും, രംഗൊളി വരച്ചു മാ ണ് (കോലം വരക്കൽ)  ആഘോഷിക്കുന്ന ത്. കമ്പനികളിലെല്ലാം, ജോലിക്കാ ർക്ക് ബോണസ്സും, ലഡ്ഡുവും പേടയടക്കമുള്ള മധുര പലഹാര ങ്ങളും, പിന്നെ ഡിന്നർ സെറ്റ് പോലുള്ള ഗൃഹോപകരണങ്ങ ളും വിതരണം ചെ യ്യും.

എല്ലാ വീടുകളിലും മധുരമുള്ളതും, അല്ലാത്തതുമായ, വിവിധ തരം പലഹാര ങ്ങളും ഉണ്ടാക്കും. അടുത്തടുത്തുള്ള എല്ലാ വീടുകളിലും പലഹാരങ്ങൾ വിതര ണം ചെയ്യും. പാത്രത്തിൽ പലഹാരങ്ങൾ നിറച്ചു പുതിയ തൂവാല കൊണ്ട് മൂടി യാണ് അടുത്തുള്ള വീടുകളിൽ കൊടുക്കുക. പലഹാരങ്ങൾ വാങ്ങി പാത്രം തി രിച്ചു കൊടുക്കുമ്പോൾ കുറച്ചു പഞ്ചസ്സാരയിട്ട് തൂവാലകൊണ്ട് മൂടി തന്നെ തി രിച്ചു കൊടുക്കണം. (മധുരം തിരിച്ചു കൊടുക്കൽ). കുറച്ചു കഴിഞ്ഞു അവർ ഉ ണ്ടാക്കിയ പലഹാരങ്ങൾ അങ്ങോട്ടും കൊണ്ട് പോയി കൊടുക്കും. അവിടെ നി ന്ന് തിരിച്ചും പഞ്ചസ്സാര (മധുരം) കൊടുക്കും. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ ഭാ ഗങ്ങളി ൽ കാണുന്ന ആചാരങ്ങളാണ് ഇത്.

ഒന്നാം ദീവാളി ദിവസ്സം കൂട്ടത്തോടെ പോയി സ്വർണ്ണം വാങ്ങുക എന്നതും ആൾ ക്കാരുടെ  വിശ്വാസ്സമാണ്, ദീവാളി ദിവസ്സം സ്വർണ്ണം വാങ്ങിയാൽ, ആവ ർഷം മുഴുവൻ ഔശര്യം ഉണ്ടാകുമെന്നതും വിശ്വാസ്സം. ഗുജറാത്തി, മാർവാഡിയട ക്കമുള്ള ബിസ്സിനസ്സ്കാരുടെ പുതിയ സാമ്പ ത്തീക വർഷം ദീവാളി ദിവ സ്സം മുത ലാണ്‌ തുടങ്ങുന്നത്. സ്റ്റോക്ക്‌ എ ക്സ്ച്ചേഞ്ചി ൽ മുഹൂർത്ത ട്രേഡിംഗ് ന ടക്കും. അവധി ദിവസ്സമാണെങ്കിലും മുഹൂർത്ത ട്രേഡിംഗിനു വേണ്ടി കുറച്ചു സമയം എക്സ്ച്ചേഞ്ചുകൾ തുറന്നു പ്രവർത്തിക്കും. പൂജകളോട് കൂടി തുടങ്ങുന്ന ട്രേ ഡിംഗിനു ഒന്നോ ഒന്നരയോ മണിക്കൂർ മാത്രമേ ഉണ്ടാകു.  

മൂന്നാം ദീവാളി ദിവസ്സം എല്ലാ വീടുകളിലും അഷ്ട ലക്ഷ്മി പൂജ നടക്കും. ല ക്ഷ്മി ദേവി പ്രജകളുടെ വീട് സന്ദർശിക്കുന്ന ദിവസ്സം കൂടിയാണ് ദിവാളി എ ന്നതും വിശ്വാസ്സം (അഷ്ട ലക്ഷ്മിയെന്നാൽ ധനലക്ഷ്മി, ധാന്യ ലക്ഷ്മി, ധൈര്യ ലക്ഷ്മി, ശൌര്യ ലക്ഷ്മി, വിദ്യാ ലക്ഷ്മി, കാര്യ ലക്ഷ്മി, വിജയ ലക്ഷ്മി, രാജ ലക്ഷ്മി) . കാലത്ത് വീടിനു മുമ്പിലായി കോലം വരയ്ക്കും, അടുത്തത്‌ പലഹാരങ്ങളും, പായസ്സമടക്കമുള്ള വിഭവ സമൃദ്ധ മായ ഭക്ഷണം ഉണ്ടാക്കുകയും, ആരതി ഉഴിഞ്ഞു ലക്ഷ്മി പൂജയും,  ഉച്ച ഭക്ഷണത്തിനു ശേഷം പട ക്കം പൊട്ടിക്കലും, സന്ധ്യയാകുമ്പോൾ പണ്ടി കൊളുത്തും.  പിന്നെ  വെളുക്കു ന്നത് വരെ പടക്കം  പൊട്ടിക്കലും, പൂത്തിരി കത്തിക്കലുമായി വർണ്ണ ശബളമാ യ ആഘോഷങ്ങൾ തന്നെയാണ്.

ദീവാളിയുടെ നാലാം ദിവസ്സമാണ്‌ ബാഹുബീജ് (പുതു വസ്ത്രങ്ങളും സ്വർണ്ണാ ഭരണങ്ങളുമായി സ ഹോദരിയെ കാണാൻ പോകുന്ന ചടങ്ങ്). കല്യാണംക ഴി ഞ്ഞ സഹോദരിക്കു സ്വർണ്ണാഭരണങ്ങളും പുത്തനുടുപ്പും, ഭർത്താവിനും, അച്ഛ ൻ, അമ്മ,  മക്കൾ, അങ്ങിനെ ആ വീട്ടിലുള്ള എല്ലാ അംഗങ്ങൾക്കും പുത്തനുടു പ്പു മായി കാണാൻ പോകും. ആദ്യം കൈപ്പു രുചിയുള്ള പഴം കഴിക്കാൻ കൊ ടുക്കും, പിന്നെ ധാന്യപൊടി കൊണ്ടുണ്ടാക്കിയ പ്രത്യേക തരം കളത്തിനകത്തു സഹോദരനെ നിർത്തും, അതിനു ശേഷം ആരതി ഉഴിഞ്ഞു ദീർഘായുസ്സിനും, ആ യുരാരോഘ്യ സൌക്യത്തിനും വേണ്ടി പ്രാർത്തിക്കും, പൂജ കഴിഞ്ഞു പ്രസാദ വും, മധുരവും കൊടു ക്കും, സ്വർണ്ണാഭരണങ്ങളും പുത്തനുടുപ്പും   സഹോദരി ക്കു കൈമാറും. പൂരിയും ക്ഷീരയുമാ ണ് ഈ പൂജക്ക്‌ കൂടുതലും പ്രസാദമായി നേദിക്കുക.

ദീവാളിയുടെ അവസ്സാന  ദിവസ്സം വിശ്വകർമ്മ പൂജയാണ്. പ്രപഞ്ചത്തിൻറെ എഞ്ചിനിയറും, ഡിസ്സയിനറുമായ വിശ്വകർമ്മക്കളാണ് പ്രപഞ്ചസൃ സ്ടാക്കൾ എന്നത് വിശ്വാസ്സം. ആധുനീക സജ്ജീകരണങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് കയ്യും, കായിക ബലവും കൊണ്ട് മാത്രമാണ് ഇന്ന് കാണുന്ന പ്രപഞ്ച ത്തെ സൃ ഷ്ട്ടിച്ചതെന്നു വിശ്വാസ്സം.  അതിനുള്ള ആദരസൂചകമായാണ് വിശ്വകർമ്മ പൂജ നടത്തി വരുന്നത്.

പതിനാലു വർഷത്തെ വനവാസ്സവും രാവണവധവും, കഴിഞ്ഞു, ലക്ഷ്മണനും സീതയുമായി രാമൻ വിജയശ്രീലാളിതനായി അയോധ്യയിലേക്ക് തിരിച്ചു വരു ന്നു. സന്തോഷത്തോടെ പ്രജകൾ ദീപങ്ങൾ കൊളുത്തിയും, പടക്കം പൊട്ടിച്ചും  മ ധുര പലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിക്കുകയും, രാമനെ വരവേ ൽക്കുന്നതുമാണ്, ദീപങ്ങളുടെ ഉൽസ്സവമായ ദീവാളി (ദീപാവലി ) എന്നത് വി ശ്വാസ്സം.

തിൻമ്മകൾക്കു മേൽ നൻമ്മ  വിജയം നേടിയതിൻറെ സന്തോഷം കൂടിയാണ് ദീപങ്ങളുടെ ആവലിയായ ദീവാളിയാഘൊഷമായി കൊണ്ടാടുന്നത്.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീവാളി ആശംസ്സകൾ.


ജയരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ  

         

Sunday, 19 October 2014

കാലൻ കോഴി കൂവിയാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും



 കാലൻ കോഴി കൂവിയാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

പലതരം ആചാരങ്ങളും വിശ്വാസ്സങ്ങളും  ഒരു കാലത്ത് നാട്ടിൽ നില നിന്നിരു ന്നു. കാലത്തുള്ള കണി കാണൽ, കണ്ടൻ പൂച്ച കുറുകെ ഓടിയാൽ, കാലൻ കോ ഴി കൂവിയാൽ ഇങ്ങിനെ പലതരം വിശ്വാസ്സങ്ങൾ. ഒരു ദിവസ്സം കൂടുതൽ പ്രയാ സ്സങ്ങളും ബു ദ്ധിമുട്ടും അനുഭവപ്പെടുകയാണെങ്കിൽ കുറ്റം അന്ന് കണി കണ്ട ആൾക്കായിരിക്കും.  "അവനെ കണി കണ്ടപ്പോളേ എനിക്കറിയാമായിരുന്നു ഇ ങ്ങിനെയൊക്കെ സംഭവിക്കുമെന്നു." പലപ്പോഴും പലരും ഉണർന്നു വരുമ്പോൾ ഇഷ്ട്ടപ്പെട്ട കണി മാത്രം കാണുവാൻ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. പ്രത്യേകി ച്ചും എന്തെങ്കിലും നല്ല കാര്യങ്ങൾക്കു പോകേണ്ട ദിവസ്സമാണെങ്കിൽ.

എന്തെങ്കിലും കാര്യത്തിന് ഇറങ്ങി തിരിച്ചാൽ പിറകിൽ നിന്നും ആരും വിളി ക്കരുത് എന്നതും ഒരു വിശ്ശ്വാസ്സമായിരുന്നു. പോകുന്ന വഴിയിൽ ചിലപ്പോൾ ഒരു കണ്ടൻ പൂച്ച (ആണ്‍ പൂച്ച) കുറുകെ ഓടിയാൽ യാത്ര മാറ്റി വച്ച സന്നർഭ ങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. യാത്രയിൽ അനർത്ഥം, പോകുന്ന കാര്യം നടക്കാതി രിക്കുക, അല്ലെങ്കിൽ ധന നഷ്ടം ഇങ്ങിനെ പലതരം വിഗ്നങ്ങൾ ഉണ്ടാകുമെന്ന്  ജ നങ്ങൾ വിശ്വസ്സിച്ചിരുന്നു. ചിലപ്പോൾ പല കാരണങ്ങൾ കൊണ്ടും പോയ കാ ര്യം നടക്കാതിരിക്കുക എന്നത് സാദാരണമാണല്ലോ, അങ്ങിനെ സംഭവിച്ചാൽ കു റ്റം പിറകിൽ നിന്ന് വിളിച്ചവർക്കോ, അല്ലെങ്കിൽ കുറുകെ ഓടിയ പാവം മി ണ്ടാ പ്രാണിക്കോ ആയിരുന്നു.

ഒരിക്കൽ രസ്സകരമായ ഒരനുഭവം എനിക്കുമുണ്ടായി. പൂക്കണ്ടിയിൽ കല്ല്യാണി യമ്മ രാവിലെയുള്ള അവരുടെ ജോലികളൊക്കെ കഴിഞ്ഞാൽ എൻറെ അമ്മുമ്മ യുടെ അടുത്ത് വാച്ചാക്കൽ വീട്ടിൽ വരും, രണ്ടു പേരും വായിൽ പല്ലില്ലാത്തതി നാൽ വെറ്റിലയിൽ  അടക്കയും ചുണ്ണാമ്പും തേച്ചു എൻറെ കയ്യിൽ തരും. ഞാൻ വെറ്റില ഇടിക്കുന്ന ചെറിയ ഉരലിൽ നന്നായി ഇടിച്ചു കൊടുക്കും. വെറ്റില  ച വക്കുന്നതിനിടയിൽ രണ്ടു പേരും പല തരം വിശേഷങ്ങൾ പറയും. ഒരു ദിവ സ്സം പതിവ് ചർച്ചക്കിടയിൽ കാലൻ കോഴിയും കടന്നു വന്നു. കല്യാണിയമ്മയു ടെ ഭർത്താവായ ഗോവിന്ദൻ ആശാരി മരിക്കുന്നതിൻറെ തലേ ദിവസ്സം രാത്രി മുഴുവൻ കാലൻ കോഴി കൂവിയിരുന്നു. (പുഴകൾക്കടുത്തു മാത്രം കാണുന്ന ഒ രു  തരം പ ക്ഷി, കരയുന്നത് കേട്ടാൽ ആർക്കും ഭയം തോന്നും, ഒരു തരം കൂവ ൽ ശബ്ദത്തിൽ രാത്രി കാലങ്ങളിലാണ് കരയുക, കൂ, കൂ, കൂ ) പ്രാണൻ എടുക്കാൻ വരുന്ന കാലനെ കണ്ടാലാണ്‌ കൂവുന്നതെന്ന് കുറെ പേർ വിശ്വസ്സിച്ചിരുന്നു. ഉ റപ്പായും പി റ്റേ ദിവസ്സം ഒരു മരണ വാർത്ത‍ പ്രതീക്ഷിക്കാമെന്ന് വിശ്വാസ്സം. കല്യാണിയ മ്മ യും അങ്ങി നെ വിശ്വസ്സിച്ചതിനാൽ കാലൻ കോഴി കൂവിയതി നു ശേഷം അ വ ർക്ക് ഉറക്കം വന്നില്ല. പിറ്റേ ദിവസ്സം തന്നെ അവരുടെ ഭർത്താ വ് മരിക്കുകയും ചെയ്ത ത് തികച്ചും യാദൃശ്ചികമായിരുന്നെകിലും അവരുടെ വി ശ്വാസ്സം അ തോടെ  ഉറക്കുകയായിരുന്നു.

അന്നത്തെ ചർച്ചകൾ അവസ്സാനിച്ചു രണ്ടു പേരും പിരിഞ്ഞെങ്കിലും എൻറെ  മനസ്സിൽ കാലൻ കോഴി ആഴത്തിൽ ഇടം പിടിച്ചിരുന്നു. അധിക ദിവസ്സങ്ങളി ലും രാത്രികാലങ്ങളിൽ ഈ പക്ഷി കൂവാറുണ്ട്. പക്ഷെ നല്ല ഉറക്കത്തിൽ ആരും കേൾക്കാറില്ല എന്നത് യാഥാർത്ഥ്യം. കുറച്ചു കാലങ്ങൾക്ക് ശേഷം ഒരു ദിവസ്സം ഞാൻ കാലൻ കോഴിയുടെ കൂവൽ കേട്ടു. എനിക്ക് ആകെ പേടിയായി, അയ്യോ ആരായിരിക്കാം മരിക്കാൻ പോകുന്നതെന്ന ഭയം കൊണ്ട് എനിക്ക് ഉറക്കം വ ന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.

പിറ്റേ ദിവസ്സം അമ്മുമ്മയുടെ ചേച്ചിയായ കുനിയിൽ മാധവി (എൻറെ വലി യമ്മുമ്മ, കുഞ്ഞിരാമൻ ഹെഡ് കോണ്‍സ്റ്റബിളിൻറെ ഭാര്യ) മരിക്കുകയും കൂടി ചെയ്തപ്പോൾ കാലൻ കോഴി എനിക്ക് ഒരു ഭയമായി മാറി. പിന്നെ കുറച്ചു ദിവസ്സങ്ങൾക്ക് ശേഷം രാത്രിയിൽ വീണ്ടും കക്ഷി കടന്നു വ ന്നു. ഒരു രാത്രി വീണ്ടും കൂവിയ കാലൻ കോഴി എൻറെ ഉറക്കത്തെ ആലോസ്സരപ്പെടുത്തി. ഉറങ്ങാതെ രാത്രി കഴിച്ചു കൂട്ടി, കാലത്ത് അമ്മുമ്മയോടു വിവരം പറഞ്ഞു, മരണ വാർത്തക്ക് വേണ്ടി കാത്തിരുന്നു. പക്ഷെ ആരും മരി ച്ചില്ല. അപ്പോഴും സംശയം ബാക്കി, നാളെ മരിക്കുമായിരിക്കുമോ? അ ങ്ങിനെയെങ്കിൽ ഇന്നലെ വന്ന കാലൻ പകൽ എവിടെ കഴിച്ചു കൂട്ടി?. അന്ന് രാത്രിയായി, ആരും മരിച്ചി ല്ല, പിന്നെയും സംശയം ബാക്കിയായി , ചിലപ്പോൾ വല്ല പൂച്ചയോ  പ ട്ടിയോ അല്ലെങ്കിൽ ഇഴ ജന്തുവൊ മരിച്ചിട്ടുണ്ടാവാം. പക്ഷെ എല്ലാ ജീവനും എടുക്കാ ൻ വരുന്നത് ഒരേ കാലനായിരിക്കുമോ? അല്ലെങ്കിൽ മൃഗങ്ങൾക്ക് വേറെ കാലൻ കാണുമോ എന്തോ, സംശയം നീണ്ടു പോയി. പിറ്റേ ദിവസ്സം കാലൻ കോഴി വീ ണ്ടും കൂവി, മരണ വാർത്ത  പ്രതീക്ഷിച്ച എനിക്ക് അന്നും നിരാശയായിരുന്നു ഫലം  പിന്നെ പലപ്പോഴായി സൗകര്യം ഉള്ളപ്പോഴൊക്കെ കാലൻ കോഴി കൂവി, എന്നാൽ മരണ വാർത്ത‍ മാത്രം കേട്ടില്ല.

അതോടെ എല്ലാം ഒരു കാലത്തെ ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ വേരോടിയ വിശ്വാസ്സ ങ്ങൾ മാത്രമായിരുന്നെന്ന് എനിക്ക് ബോധ്യമായി, പിന്നെ പലപ്പോഴും ഈ അടുത്ത കാലത്തും ഞാൻ കാലൻ കോഴിയുടെ കൂവൽ കേട്ടിട്ടുണ്ടെങ്കിലും എനിക്ക് ഭയം തോന്നാറില്ല. കുട്ടിക്കാലത്തെ ഇത് പോലുള്ള ഓരോ കാര്യങ്ങൾ ഓർത്തു ഇപ്പോ ഴും ഞാൻ ചിരിക്കാറുണ്ട്.

ആചാരങ്ങളും വിശ്വാസ്സങ്ങളും തുടരും

ജയരാജൻ കൂട്ടായി
അജ്മാൻ - യു ഏ ഈ
  

Thursday, 2 October 2014

വിളക്ക് കാണൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

പോസ്റ്റുകൾ അടിച്ചുമാറ്റി കഥകളിൽ നിന്നും എൻറെ പേര് ഒഴിവാക്കി സ്വന്തം പേരിൽ ബ്ലോഗ് ഉണ്ടാക്കുന്ന രണ്ടു മൂന്ന് പേരും, ചില ഗ്രൂപ്പ്കളും ശ്രദ്ധയിൽ പെടുകയുണ്ടായി. അടിച്ചു മാറ്റുന്നത് അറിയുന്നുണ്ടെന്ന് അങ്ങനെയുള്ളവർ മനസ്സിലാക്കുന്നത് നല്ലതാണ്. ഇത് പഴയകാലമല്ല, എല്ലാം പിടിക്കപ്പെടും.
   
 വിളക്ക് കാണൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും


സന്ധ്യാ ദീപം കൊളുത്തുക എന്നത് കേരളത്തിലെ ഒട്ടു മിക്ക ഭാഗങ്ങളിലും സർ വ്വ സാധാരണമാണല്ലോ. അസ്തമയ സൂര്യനേയും പ്രകൃതിയേയും വിളക്ക് കാ ണിക്കുന്നതിനൊപ്പം, വീടുകളിൽ വെളിച്ചം പരത്തുകയുമാണ് സന്ധ്യാ ദീപം കൊളുത്തുന്നതിൻറെ ഉദ്ദേശം. വെളിച്ചമുള്ളിടത്തെ ലക്ഷ്മി ചൈതന്യമുണ്ടാകൂ വെന്നതും വിശ്വാസ്സം. വൈദ്യുതി ഇല്ലാതിരുന്ന കാലങ്ങളിലും സന്ധ്യാ ദീപം കൊളുത്തിയ തിനു ശേഷമേ ചിമ്മിണിയോ, റാന്തലോ പോലുള്ള മണ്ണെണ്ണ വിള ക്ക് കത്തിക്കാറുള്ളൂ. ഇന്നും സന്ധ്യാ ദീപം കൊളുത്തിയ ശേഷമേ വീടുകളിൽ വൈദ്യുതി വിളക്കുകൾ കത്തിക്കാറുള്ളൂ.

വിളക്ക് കൊളുത്തുന്നതിനു മുമ്പായി ചില മുൻ ഒരുക്കങ്ങൾ ചെയ്യുവാനുമുണ്ട് വൈകുന്നേരമാകുമ്പോൾ മുറ്റവും, വീടിനകവും, പുറവും തൂത്ത് വാരി വൃ ത്തിയാക്കും. കിണറിൽ നിന്നും നേരിട്ട് വെള്ളം കോരിയെടുത്തു മുറ്റത്ത്‌ നാലു ഭാഗങ്ങളിലും തളിക്കും. ഇതിനെ അടിച്ചു തളിയെന്ന പേരിൽ അറിയപ്പെട്ടിരു ന്നു. അടിച്ചു തളി കഴിഞ്ഞാൽ കിണ്ടിയിൽ വെള്ളം നിറച്ചു കിണ്ടിവാൽ കിഴ ക്കോട്ട് അഭിമുഖമായി  ഉമ്മറത്ത്‌ വയ്ക്കും. പിന്നെയാണ് വിളക്ക് വെക്കൽ.

സന്ധ്യയാകുമ്പോൾ പടിഞ്ഞിറ്റയിലുള്ള വിളക്കിൽ എണ്ണയൊഴിച്ചു തിരിയിടും. രണ്ടു വിധമാണ് തിരികൾ ഇടുക, ചില വീടുകളിൽ രണ്ടു തിരി വിളക്കും, മറ്റു ചില വീടുകളിൽ അഞ്ചു തിരി വിളക്കും,  അപൂർവ്വം ചിലർ ഏഴു തിരി വിള ക്കും വയ്ക്കും. രണ്ടു തിരിയാണെങ്കിൽ ഒന്ന് കിഴക്കും ഒന്ന് പടിഞ്ഞാറുമായി രിക്കും, കുറച്ചു ധാരിദ്രത്തിലും, ബുദ്ധിമുട്ടിലും കഴിയുന്നവർ രണ്ടു തിരി വിള ക്കാണ് കൂടുതലായും കൊളുത്തിയിരുന്നത്. എണ്ണയുടെ അളവ് കുറയ്ക്കുക യാണ് ഉദ്ദേശം. ഒരു വിധം ബുദ്ധിമുട്ടില്ലാത്തവരാണെകിൽ അഞ്ചു തിരി വിള ക്കും വയ്ക്കും. അഞ്ചു തിരികളാണെങ്കിൽ ഒന്ന് കിഴക്കോട്ടു തിരിച്ചും പിന്നെ യൊന്ന് പടിഞ്ഞാറോട്ട് തിരിച്ചും ബാക്കിയുള്ളവ ഇടക്കുള്ള സ്ഥലങ്ങളിലായും വയ്ക്കും.
     
വടക്കേ മലബാറിൽ ചില വീടുകളിൽ മാത്രം കാണുന്ന ഒരു ആചാരമുണ്ട്. വി ളക്കിൽ നിന്നും ഒരു തിരിയെടുത്ത് നടുമുറ്റത്ത് ഉമ്മറ കോണിയുടെ താഴെ കത്തി ച്ചു വയ്ക്കും. തിരി വയ്ക്കാൻ വേണ്ടി ഒരു ചെറു കല്ലും മുറ്റത്ത് ഘടിപ്പിച്ചിട്ടു ണ്ടാവും. കല്ലിനു മുകളിലാണ് കത്തിക്കൊണ്ടിരിക്കുന്ന വിളക്ക് തിരി വയ്ക്കു ക. വിളക്ക് വച്ച് കഴിഞ്ഞാൽ കുട്ടികൾ കൂട്ടമായിരുന്നു സന്ധ്യാ നാമം ജപിക്കും. കൂട്ടത്തിൽ പ്രായമായവരും കൂടും. സന്ധ്യാ നേരത്ത് കിടന്നുറങ്ങാനോ, ഭക്ഷണം കഴിക്കാനോ, കളിക്കാനോ പാടില്ലായെന്നത് വിശ്വാസ്സം. സന്ധ്യക്ക്‌ മുമ്പായി എ ല്ലാവരുടേയും കുളി കഴി ഞ്ഞിരിക്കണമെന്നതും വിശ്വാസ്സം. 


തെക്കൻ കേരളത്തിൽ ചില ഭാഗങ്ങളിൽ കൊട്ടെണ്ണയും, ചില ഭാഗങ്ങളിൽ എ ള്ളെണ്ണയുമാണ് വിളക്കുകളിൽ ഒഴിക്കുന്നത്. എന്നാൽ വടക്കൻ കേരളത്തിൽ കൂടുതലായും വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നതായി കണ്ടുവരുന്നത്. സ ന്ധ്യക്ക്‌ കൊളുത്തുന്ന നിറ ദീപം വീടിൻറെ ഔശര്യമെന്നത് വിശ്വാസ്സം.  

വിളക്ക് കാണുക എന്നത് വടക്കേ മലബാറിൽ നിലവിലിരുന്ന ആചാരമായിരു സന്ധ്യക്ക് കാണുന്ന വിളക്ക് പിറ്റേ ദിവസ്സത്തെ ഫലങ്ങളെ സൂചിപ്പിക്കുന്നുവെ ന്നത് വിശ്വാസ്സവും. ഏതെങ്കിലും കാര്യങ്ങൾക്കു വീട്ടിനു പുറത്തു പോയവർ കഴിവതും സന്ധ്യാ വിളക്കിനു മുമ്പ് വീട്ടിലെത്താൻ  ശ്രമിക്കും അഥവാ എത്താ ൻ പറ്റിയില്ലെങ്കിൽ ഏതെങ്കിലും വീട്ടിൽ കൊളുത്തിയ വിളക്ക് അൽപ്പം മാറി നിന്ന് കാണും. വടക്ക്, അല്ലെങ്കിൽ കിഴക്ക് തന്നെ വിളക്ക് കാണണമെന്നത് മാറ്റാ ൻ പറ്റാത്ത വിശ്വാസ്സമായിരുന്നു. അത് കൊണ്ട് തന്നെ വീട്ടിനു വെളിയിലാണെ ങ്കിൽ തെക്കോ, പടിഞ്ഞാറോ വിളക്ക് കാണാതിരിക്കാൻ പരമാവധി ശ്രമിക്കും.

വീടുകളിലാണെങ്കിൽ പ്രായമായവർ നേരത്തെ തന്നെ കുളിച്ചു ഉമ്മറത്ത്‌ ഉപ വിഷ്ടരാകും. വീട്ടമ്മയാണ് കൂടുതലായും വിളക്ക് വെക്കുക. പടിഞ്ഞിറ്റയിൽ വിളക്ക് തെളിച്ചു വച്ച് കൊണ്ട് വീട്ടമ്മ ഉമ്മറത്തു ഇരിക്കുന്നവരോട് വന്നു പറ യും, വിളക്ക് കൊണ്ട് വരുകയാണെന്ന്. പറഞ്ഞു കഴിഞ്ഞാൽ തിരിച്ചു അക ത്തേക്ക് പോയി വിളക്കുമെടുത്തു "ദീപം, ദീപം ദീപം" ഇങ്ങിനെ ഉരുവിട്ടുകൊ ണ്ട് ഇറങ്ങി  പുറത്തുവരും. തൂക്ക് വിളക്കാണെങ്കിൽ ഉമ്മറത്തുള്ള കൊളുത്തി ൽ തൂക്കി ഇടും. നില വിളക്കാണെങ്കിൽ നിലത്തു വയ്ക്കും. തുടർന്ന് വിളക്കിനെ തൊഴുത് അകത്തേക്ക് പോകും.

വിളക്ക് കാണുന്നതിൽ പലതരം വിശ്വാസ്സങ്ങൾ നിലവിലുണ്ടായിരുന്നു. ദക്ഷി ണേ ഭക്ഷണം നഃ ,തെക്ക് വിളക്ക് കണ്ടാൽ പിറ്റേ ദി വസ്സം പകൽ ഭക്ഷണം കിട്ടുക യില്ല, ഫലം പട്ടിണിയായിരിക്കും , ഉത്തരേ ഉത്തമം. വടക്ക് വിളക്ക് കണ്ടാൽ  ഉ ത്തമമായിരിക്കും, പശ്ചിമേ മനോ ദുഃഖേ, പടിഞ്ഞാറ് വിളക്ക് കണ്ടാൽ പിറ്റേ ദിവസ്സം മനോ ദുഃഖമായിരിക്കും. പൂർവേ സമ്പൂർണ്ണ സൌഖ്യം, കിഴക്ക് വിള ക്ക് കണ്ടാൽ എല്ലാം ശുഭമായിരിക്കും, സർവ്വവും ശ്രെഷ്ഠമായിരിക്കും.പിറ്റേ ദിവസ്സം എന്തെങ്കിലും കാര്യങ്ങൾക്കു വിഘ്നം നേരിട്ടാൽ തലേ ദിവസ്സം കണ്ട വിളക്കിനെ പഴിക്കുക, അല്ലെങ്കിൽ രാവിലെ കണി കണ്ടവരെ പഴിക്കുക, ഇതെ ല്ലാം പഴയ കാലങ്ങളിലെ ഒരു സ്ഥിരം പതിവുമായിരുന്നു.

സന്ധ്യ ദീപം കൊളുത്തിയാൽ വീട്ടിൽ ഇശ്വര സാന്നിധ്യം ഉണ്ടായിരിക്കുമെന്ന്, വിശ്വാസ്സം. ഇതെല്ലാം ഒരു കാലത്ത് നിലവിലിരുന്ന ആചാരങ്ങളും, വിശ്വാസ്സ ങ്ങളുമായിരുന്നു. വിശ്വാസ്സം ശരിയോ തെറ്റോ ആകട്ടെ. വിളക്ക് വെളിച്ചമാണ്. വി ളക്ക് അന്ധകാരത്തെ അകറ്റുന്നു, അത് കൊണ്ട് തന്നെ വിളക്ക് കാണുമ്പോൾ നമ്മിലുള്ള അന്ധകാരം അകലുന്നു, മനസ്സിൽ പ്രകാശം പരക്കുന്നു. എല്ലാ വിശ്വാസ്സങ്ങളെയും അന്ധ വിശ്വാസ്സമായി കാണാതിരിക്കുക. 



ജയരാജൻ കൂട്ടായി
    

Friday, 26 September 2014

കാക്ക വിരുന്നു കുറിച്ചാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

കഥകൾ അടിച്ചു മാറ്റി ബ്ലോഗ് ഉണ്ടാക്കുന്നവർക്കെതിരെ നടപടി എടുക്കുന്നതാണ്.
     
                കാക്ക വിരുന്നു കുറിച്ചാൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

''കദളി വാഴകൈയിലിരുന്നു കാക്ക ഇന്ന് വിരുന്ന് കുറിച്ചു, വിരുന്ന് കാര വിരു ന്ന്  കാര വിരുന്ന് കാര വന്നാട്ടെ" വളരെ പുരാതന കാലം മുതൽ നിലവി ലുള്ള വിശ്വാസ്സമാണ്‌ കാക്കയും, വിരുന്നു കുറിക്കലും. അതിൽ നിന്നുമുണ്ടായതാണ് ഈ സിനിമ ഗാനവും.

കാക്കയും മനുഷ്യരും തമ്മിലുള്ള ബന്ധം പുരാതന കാലം മുതൽക്കേ നിലവിലു ണ്ടായിരുന്നു. മനുഷ്യ വാസ്സം കൂടുതൽ ഉള്ള സ്ഥലങ്ങളാണ് കാക്കകൾ എപ്പോ ഴും കൂട് വയ്ക്കുകയും താമസ്സസ്ഥലമായി തിരഞ്ഞെടുക്കുകയും ചെയ്യുന്നത്. മ നുഷ്യർ പുറന്തള്ളുന്ന ഭക്ഷണ അവശിഷ്ടങ്ങളും മറ്റുമായിരിക്കാം കാക്കകളെ അതിനു പ്രേരിപ്പിക്കുന്നത്‌. കാക്കകളെക്കൊണ്ട് മനുഷ്യർക്കും പല പ്രയോജങ്ങ ളും ഉണ്ടായിരുന്നു. കുട്ടികൾ വലിച്ചെറിയുന്ന മുറ്റത്തെ ഭക്ഷണാവശിഷ്ടങ്ങൾ കൊത്തി യെടുക്കുക വഴി മുറ്റം വൃത്തിയാകുകയും മുറ്റത്തു അവശിഷ്ടങ്ങൾ അടിഞ്ഞു കൂടാനുള്ള അവസ്സരങ്ങളും ഇലാതാകുന്നതും കാക്കകൾ സ്വയം അ റിയാതെ ചെയ്യുന്ന ഉപകാരങ്ങൾ തന്നെ. വീടുകളിൽ ഘടികാരം ഇല്ലാത്ത പഴയ കാലങ്ങളിൽ കാക്ക കരയുന്നത് കേട്ട് നേരം പുലരുന്ന വിവരം ജനങ്ങൾ അറി യുകയും ചെയ്യുമായിരുന്നു. കാക്ക കരയാൻ തുടങ്ങുമ്പോൾ ഉറക്കം ഉണർന്ന് ദിനചര്യകൾ തുടങ്ങിയിരുന്ന ഒരു കാലവും നമുക്കുണ്ടായിരുന്നു.

വീട്ടു പറമ്പിൽ മുറ്റത്തിനു ചേർന്നുള്ള വാഴക്കയ്യിൽ വന്നിരിക്കുന്ന കാക്ക ചില പ്പോൾ ഒരു  പ്രതേക ശബ്ദം ഉണ്ടാക്കാറുണ്ട്. എന്തായിരിക്കാം കാക്ക ഉദ്ദേശിക്കു ന്നതെന്ന് നമുക്ക് അജ്ഞാതം. "ക്രു ക്രു " എന്ന ഈ ഒച്ച വയ്ക്കലിനെ വിരുന്നുകാ രുടെ വരവറിയിക്കുന്നതായി പഴയ തലമുറയിലുള്ളവർ വിശ്വസ്സിച്ചിരുന്നു. തീ ർച്ചയായും കാക്കയ്ക്ക് ഈ ഒച്ചയുമായി എന്തോ ഉദ്ദേശമുണ്ടാകാം, ചിലപ്പോൾ കുഞ്ഞിനെ വിളിക്കുന്നതാവാം, അല്ലെങ്കിൽ ഞാൻ പരിസ്സരത്തു തന്നെയുണ്ടെന്ന് കുഞ്ഞിനെയോ, ഇണയേയോ അറിയിക്കുന്നതുമാവാം.

വിശ്വാസ്സത്തിൻറെ ഭാഗമായി വിരുന്നു  കുറി കേട്ടാൽ ഉച്ച ഭക്ഷണത്തിനുള്ള അ രിയിടുമ്പോൾ കുറച്ചു അരി കൂടുതലിടും. ഇന്നത്തെ പോലെയല്ല, വീട്ടിലുള്ള വർക്കു എണ്ണിത്തിട്ടപ്പെടുത്തിയ പോലെയാണ് ഭക്ഷണം ഉണ്ടാക്കിയിരുന്നത്. ഒ രിക്കലും പ്രതീക്ഷിക്കാതെ ഒരാൾ ഭക്ഷണത്തിന് വന്നാൽ ഉണ്ടാക്കിയ ഭക്ഷണം   തികയാതെ വരും. കാരണം ഓരോ നേരവും വളരെ കഷ്ടിച്ചും ചുരുക്കിയുമാ ണ്  അതാതു നേരത്തെക്കുള്ള അന്നം കണ്ടെത്തിയിരുന്നത്. കാക്ക വിരുന്ന് കുറി ച്ച ഉടനെ ചിലപ്പോൾ ആരെങ്കി ലും ബന്ധുക്കൾ അവിചാരിതമായി വന്നെന്നിരി ക്കും. കാക്കയുമായി വിരുന്നു വരവിനു ബന്ധം ഒന്നും ഇല്ലായെങ്കിലും മനസ്സിൽ വിശ്വാസ്സം ഉണ്ടാകുവാൻ ഇത് ധാരാളമാകും. ഇത് ആ കാലത്തെ ജനങ്ങളുടെ  ദൃഢമായ വിശ്വാസ്സമായിരുന്നു. കാക്ക വിരുന്നു കുറിച്ചാൽ വിരുന്നു വരവ് ഉ റപ്പാണ് അഥവാ ഇന്ന് വന്നില്ലായെങ്കിൽ നാളെ എത്തുമെന്ന് ഉറപ്പു. മാറ്റമില്ലാ ത്ത വിശ്വാസ്സം.  ഫോണും, മൊബൈലും  ഇല്ലാത്ത കാലമായതു കൊണ്ട് മുൻ  കൂട്ടി അറിയിച്ചു ള്ളവരവ് ആസാധ്യവുമായിരുന്നല്ലോ.

പലപ്പോളും പലരും, ബന്ധുക്കളും അല്ലാത്തവരും വല്ല വഴിക്കും പോകുമ്പോ ൾ വഴിയില്ലുള്ള ബന്ധു വീടുകളിൽ ഒന്ന് കയറിയിറങ്ങുന്നതു സാധാരണമാണ ല്ലോ. അടുത്ത് വരെ വന്നിട്ട് വീട്ടിൽ കയറാതെ പോയെന്നുള്ള പരിഭവം ഭയന്നാ ണ് കയറിയിറങ്ങുന്നത്. അന്നു ചിലപ്പോൾ കാക്ക ഒച്ച വച്ചിട്ടുമുണ്ടാകാം. അ പ്പോൾ  അവരുടെ വിശ്വാസ്സം ഒന്ന് കൂടി ഉറക്കും. "കണ്ടോ കാലത്ത് കാക്ക വിരു ന്നു കുറിച്ചപ്പോഴെ ഞാൻ പ്രതീക്ഷിച്ചിരുന്നു ആരെങ്കിലും വരുമെന്ന്".

ഇന്നും പതിവ് മുടങ്ങാതെ കാക്കകൾ വിരുന്നു കുറിക്കുന്നു. വർഷങ്ങളായി തു ടരുന്ന പതിവ്. വിരുന്നുകാർ വരുന്നുണ്ടോ എന്ന് കാക്കയ്ക്കും അറിയില്ല, അത് കാക്കയുടെ വിഷയവുമല്ല. എല്ലാം ഒരു കാലത്തെ വിശ്വാസ്സങ്ങൾ. ആ കാലത്തി ൻറെ കഥയും അന്നത്തെ രസകരമായ വിശ്വാസ്സങ്ങളും കേൾക്കുന്നത് പുതുതല മുറയ്ക്ക് എന്തായാലും ഒരു പ്രത്യേക അനുഭവമായിരിക്കും. ഇനിയും ഒരിക്ക ലും തിരിച്ചു വരാത്ത വിശ്വാസ്സങ്ങൾ. എങ്കിലും കാക്കകൾ ഉള്ള കാലത്തോളം വാഴക്കയ്യിൽ ഇരിക്കും, വിരുന്നു കുറിച്ചുകൊണ്ടേയിരിക്കും. സൗകര്യം ഉണ്ടെ ങ്കിൽ മാത്രം വിരുന്നുകാർ വരട്ടെ. വിരുന്ന് കുറി കേട്ടാൽ ഭക്ഷണം കൂടുതലുണ്ടാ ക്കാനും മറക്കാതിരിക്കുക.!!!!!!

വിശ്വാസ്സങ്ങൾ അടുത്ത ആഴ്ച തുടരും.


ജയരാജൻ കൂട്ടായി

           

Wednesday, 24 September 2014

ഗ്രന്ഥം വെപ്പ് - ആചാരങ്ങളും വിശ്വാസ്സങ്ങളും

                           ഗ്രന്ഥം വെപ്പ് - ആചാരങ്ങളും വിശ്വാസ്സങ്ങളും

വടക്കേ ഇന്ത്യയിൽ നവരാത്രി ഉൽസ്സവങ്ങൾക്ക് തുടക്കാമാവുകയാണല്ലോ, ദെ സ്സറ എന്നും നവരാത്രിയെന്നും, പൂജ വെപ്പ് എന്നൊക്കെ ഓരോ സ്ഥലത്തും വ്യ ത്യസ്ഥമായ പേരുകളിൽ അറിയപ്പെടുന്നു. ദ സ്സറ എന്നാൽ ദെശ ഹര എ ന്ന സം സ്കൃത വാക്കിൽ നിന്നുണ്ടായിയെന്നു പറയപ്പെടുന്നു. ദെശം എന്നാൽ പ ത്തു, ഹറ എന്നാൽ തോറ്റു, അല്ലെങ്കിൽ തോൽപ്പിച്ചു. പത്തു തലക്കാരനെ, "രാവണ നെ തോൽപ്പിച്ചതാണ്" ദെശ ഹര എന്ന ദെസ്സര. രാവണന് മേൽ നേടിയ  വിജയ മാണ് വിജയ ദെശമിയായതെന്നു വടക്കേ ഇന്ത്യയി ലെ വിശ്വാസം.  ദുർ ഗ്ഗാദേ വി മഹിഷാസുരനെ വധിച്ചതും ഇതേ സമയത്ത് ത ന്നെ, ചന്ദ്ര മാസ്സത്തിലെ നവ രാത്രിയും ദെശമി, പത്തു പകലുമാണ് (9 രാത്രി യും 10 പക ലും) യുദ്ധം ചെയ്ത തെന്ന് വിശ്വാസം. പല വടക്കേ ഇന്ത്യൻ സംസ്ഥാന ങ്ങളിലും രാമായണ കഥ ഒൻപതു രാത്രിയും  പത്തു പകലുമായി വേഷം കെട്ടി യാടുന്നു. പത്താം നാൾ രാമ, രാവണ യുദ്ധം നടക്കുന്നു, രാവണൻ വധിക്കപ്പെടു ന്നതോടെ യുദ്ധം അവസ്സാനിക്കുന്നു. അന്ന് വൈകുന്നേരം സോന കൊടുക്കൽ  നടക്കും, മന്താര ചെടിയുടെ ഇലയാണെന്ന് തോന്നുന്നു, ഓരോ ആളും മറ്റു ആ ളുകൾക്ക് ഇല കൊടുത്തു പരസ്പ്പരം ആലിംഗനം ചെയ്യുന്നു. പരസ്പ്പരം  ഉള്ള വഴക്കുകളും, ശത്രുതയും സോന കൊടുത്തു ആലിംഗനം ചെയ്യുന്നതോടെ അവ സാനിക്കുന്നു. പിറ്റേ ദിവസ്സം മുതൽ അവർ പരസ്പ്പരം കണ്ടാൽ വളരെ സ്നേ ഹത്തോടെ മാത്രമേ പെരുമാരുകയുള്ളൂ. യുദ്ധം കഴിഞ്ഞു ഇരുപതാം നാൾ സീതാദേ വിയുമായി തിരി ച്ചു വരുന്നതാണ് ദീവാളി. അപ്പോൾ കുറെ ദീപങ്ങൾ കൊളു ത്തി പ്രജകൾ അവരെ വരവേ ൽക്കുന്നു എന്നത് വിശ്വാസ്സം.

കേരളത്തിൽ നവരാത്രിയുടെ അവസ്സാന മൂന്ന് ദിവസ്സങ്ങളാന് ഗ്രന്ഥം വെപ്പ്, (അഷ്ട മി, നവമി, ദെശമി)  അല്ലെ ങ്കിൽ പൂജ വെപ്പ് എന്ന പേരിൽ അറിയപ്പെ ടുന്നത്. പണ്ട് കാലങ്ങളിൽ സ്കൂളിൽ നിന്നും അഷ്ടമി ദിവസ്സം കുട്ടികളിൽ നി ന്നും പുസ്തകം വാങ്ങി പൂജക്ക്‌ വയ്ക്കുന്നു. അന്ന് മുതൽ പുസ്തകം തൊടാൻ  പാടില്ല. കുട്ടികൾക്ക് വളരെ സന്തോഷമാണ്, മൂന്ന് ദിവസ്സം പഠിക്കേണ്ടതില്ല  ല്ലോ. പുസ്തകത്തിന്‌ മൂന്ന് ദിവസ്സത്തെ പൂജയാണ് നടക്കുക. വിദ്യാലക്ഷ്മി യായ സരസ്വതി യുടെ മുന്നിൽ പുസ്തകങ്ങൾ സമർപ്പിക്കുന്നു. പിന്നെ രാവി ലെയും വൈകുന്നേരവുമായി മൂന്ന് നാൾ പൂജ നടക്കും. അവിൽ, മലർ, പഴം, ഇളനീർ എല്ലാം സരസ്വതി ദേവിക്ക് സമർപ്പിക്കുന്നു. ജോലി ചെയ്യുന്നവർ അ വരുടെ പണി ആയുധ ങ്ങൾ പൂജിക്കുന്നു. കമ്പനികളിലും കടകളിലും പ്രതേക പൂജകൾ നടക്കും.   

വിജയ ദശമി വിദ്യാരംഭ ദിവസ്സം പുതിയ കുട്ടികളെ എഴുത്തിനിരുത്തും, അരി യിൽ ഗുരുനാഥൻ കുട്ടികളെ കൈ പിടിച്ചു എഴുതിക്കും. "ഹരി ശ്രീ ഗ ണ പ ത യെ ന മ". കുട്ടികൾ ഗുരുനാഥനു ദക്ഷിണ കൊടുക്കും. പൂജക്ക്‌ വച്ച ബുക്ക്‌കൾ കുട്ടികൾക്ക് തിരിച്ചു കൊടുക്കും, പൂജയെടുപ്പിൽ നിന്നും തിരിച്ചെടുത്ത പുസ്ത കം അന്ന് വായിക്കും , പിന്നെ അരിയിൽ  എഴുതുന്നതുമാണ് വിദ്യയുടെ ആരം ഭം എന്ന വിദ്യാരംഭം.

ഞാൻ അരിയിലെഴുതിയതു ചുണ്ടാങ്ങാപ്പോയിൽ നോർത്ത് എൽ പി സ്കൂളി ലാണ്, അവിടെ ശങ്കരൻ മാസ്റ്റർ പുസ്തക പൂജയും, അരിയിലെഴുത്തും നടത്തും പിന്നെ ആറ്റുപുറത്തെ വാഗ്ദേവിവിലാസ്സത്തിൽ നാലാം ക്ലാസ്സിൽ ചേർന്നപ്പോ ൾ അവിടെ കുറുപ്പ് മാസ്റ്ററാണ് പുസ്തക പൂജയും, അരിയിലെഴുത്തും നടത്തി  യിരുന്നത്. എല്ലാം പഴയ കഥകൾ, ഇന്ന് സ്കൂളുകളിൽ ഗ്രന്ഥ പൂജയും അരിയി ലെഴുത്തുമില്ലായെന്നാണ് അടുത്ത കാലത്തായി അറിയാൻ കഴിഞ്ഞത്. സ്കൂളി ൽ നിന്നും ക്ഷേത്രങ്ങളിലേക്ക് അരിയിലെഴുത്ത്‌ മാറി. എന്നാൽ പുസ്തക പൂജ ഇപ്പോൾ നിലവിലില്ലായെന്നു തോന്നുന്നു. 

ആചാരങ്ങളും വിശ്വാസ്സങ്ങളും നിലവിൽ ഉണ്ടായിരുന്ന കാലത്ത് ജനങ്ങൾക്ക്‌ കുറെയൊക്കെ ഭയവും ബഹുമാനവുമൊക്കെയുണ്ടായിരുന്നു. വിശ്വാസ്സങ്ങൾ നഷ്ടമായപ്പോൾ അനീതിയും അരാജകത്വവും വർദ്ധിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്.

എല്ലാവർക്കും നവരാത്രി ദിനാശംസ്സകൾ.

ജയരാജൻ കൂട്ടായി
അജ്മാൻ - യു എ ഈ 
         

Sunday, 21 September 2014

ഉച്ചാൽ വരയൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

                      

ഉച്ചാൽ വരയൽ  - ആചാരങ്ങളുംവിശ്വാസ്സങ്ങളും


മകരകൊയിത്ത് കഴിഞ്ഞാൽ ആഘോഷിക്കുന്ന ഒരു പഴയ വിശേഷ ദിവസ്സമാ ണ്‌ ഉച്ചാൽ. കൊയിത്ത് കഴിഞ്ഞു വയലുകൾ ഉഴുതു വെള്ളരി നടാൻ വേണ്ടി യുള്ള തയ്യാറെടുപ്പ് തുടങ്ങും. മകരം ഇരുപത്തിയെട്ടു മുതൽ മൂന്ന് ദിവസ്സങ്ങ ളിലാണ് ഉച്ചാൽ ചടങ്ങുകൾ നടക്കുന്നത്. കുംഭം ഒന്നിന് നടക്കുന്ന ഉച്ചാൽ സദ്യ യോടെയാണ് ഉച്ചാൽ ആഘോഷങ്ങൾ അവസാനിക്കുന്നത്.  ഉച്ചാലിനു കുറച്ചു ദിവസ്സങ്ങൾ മുമ്പ് തന്നെ വെള്ളരി നടാനുള്ള കുഴികൾ കുഴിക്കും. കുഴികളിൽ ചാണക പൊടിയും വെണ്ണീറും ചേർത്ത് വെള്ളരി നടാൻ പാകപ്പെടുത്തി വ യ്ക്കും. ഭൂമി ദേവി ഋതുമതി ആകുന്ന സമയമാണ് ഉച്ചാൽ ആഘോഷിച്ചിരുന്ന ത്, കൂടാതെ കുജൻ ഉച്ചത്തിൽ നിൽക്കുന്ന സമയമായതു കൊണ്ടാണ് ഉച്ചാൽ എ ന്ന് പേര് വന്നതെന്നും ഐതിഹ്യം.

ഉച്ചാലിനു മൂന്ന് ദിവസ്സം മുമ്പ് വീട് മുഴുവൻ ചാണകം മെഴുകി വെടിപ്പാക്കും, പറമ്പിൽ ഉള്ള ചണ്ടിയൊക്കെ അടിച്ചു വാരി തീയ്യിട്ടു കത്തിക്കും, മുറ്റം തൂത്ത് വാരി ചാണകം കലക്കിയ വെള്ളം തളിച്ചു ശുദ്ധം വരുത്തും. ഉച്ചാലിനു വേണ്ടി യുള്ള ഈ ഒരുക്കങ്ങൾ ഉച്ചാൽ വരയൽ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ഉച്ചാ ൽ വരഞ്ഞു കഴിഞ്ഞാൽ പിന്നെ രണ്ടു ദിവസ്സത്തേക്ക് ചൂലു കൊണ്ട് ഭൂമിയെ സ്പർശിക്കാൻ പാടില്ല, ഋതു മതി ആയ ഭൂമിദേവിയെ അശുദ്ധമാകാതെ സൂ ക്ഷിക്കണം. അതിനാലാണ് ചൂൽ ഭൂമിയി ൽ തൊട്ടുകൂടായെന്നു പറയുന്നത്. ഉ ച്ചാൽ വരയുന്ന ദിവസ്സം അതായത് മകരം ഇരുപത്തി എട്ടിന് വൈകുന്നേരം അ ടിച്ചു തളി കഴിഞ്ഞാ ൽ ചൂലുകളെല്ലാം ഭൂമിയെ തൊടാതെ പറമ്പിലുള്ള മരത്തി നു മുകളിൽ കെട്ടി തൂക്കി വയ്ക്കും,

 തുടർന്ന് കുംഭം ഒന്നിന്   ഉച്ചാൽ സദ്യ കഴിഞ്ഞാൽ മാത്രമേ വീടും മുറ്റവും തൂ ത്ത് വാരുകയുള്ളൂ.!!!!!. വീട്ടിലെ പെണ്‍ കുട്ടികൾ ഏറ്റവും കൂടുതൽ സന്തോഷി ക്കു ന്ന സമയമായിരുന്നു ഉച്ചാൽ, കാരണം മുറ്റം തൂക്കുക അവരുടെ ജോലിയാ യിരുന്നു. വീട്ടിലെ പ്രായമുള്ളവർ കളിയാക്കാൻ വേണ്ടി കുട്ടികളെ അടുത്ത വീ ടുകളിൽ പറഞ്ഞയക്കും, ഉച്ചാൽ വരയുന്ന കൊക്ക വാങ്ങി വരാൻ, കുട്ടികൾക്ക് അറിയില്ലായിരുന്നു, അങ്ങിനെ ഒരു കൊക്കയോ, വരയലോ ഇല്ലയെന്നും ഒരു ആചാരത്തിൻറെ പേര് മാത്രമാ ണ് ഉച്ചാൽ വരയൽ എന്നതും. കണ്ണൂർ ജില്ലയി ൽ ചില ഭാഗങ്ങളിൽ ഉച്ചാൽ വരഞ്ഞു കഴിഞ്ഞാൽ വീട്ടിനകത്ത് ഭക്ഷണം പാകം ചെയ്യാറുമില്ലായിരുന്നു, പറമ്പി ൽ മടഞ്ഞെടുത്ത ഓല കെട്ടിയുണ്ടാക്കുന്ന താൽ ക്കാലീക ഷെഡ്‌കളിലാണ് ഈ മൂന്നു ദിവസ്സങ്ങളിൽ പാചകം ചെയ്തിരുന്നത്.

ഉച്ചാലിനു മകര കൊയ്ത്ത് കഴിഞ്ഞ പുത്തൻ നെല്ലു കുത്തി അരിയാക്കി പായ സ്സം ഉണ്ടാക്കും, വേറയും പലതരം മധുര പലഹാരങ്ങളും വിഭവങ്ങളും ഉണ്ടാ ക്കി ഭൂമി ദേവിക്ക് സമർപ്പിക്കും, പടിഞ്ഞിറ്റയിൽ നില വിളക്കും, കിണ്ടിയിൽ വെള്ളവും, പലകകളും  വച്ചു പലകക്കു മുന്നിൽ ഇല വിരിച്ചു പായസ്സവും  മ റ്റു വിഭവങ്ങളും വിളമ്പും. ഭൂമിദേവി ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ മാത്രമേ വീട്ടിലുള്ളവർ കഴിക്കുകയുള്ളൂ.

ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വെള്ളരി വിത്തും, കൈക്കോട്ടും, നനക്കുവാനു ള്ള കുടവുമെടുത്ത് വയലിലേക്കു  പോകും, ഭൂമിദേവി ഋതുമതി ആയ ഉച്ചാൽ ദിവസ്സം എന്ത് കൃഷി ഇറക്കിയാലും നല്ല കായ് ഫലം ഉണ്ടാകും എന്നത് വിശ്വാ സ്സം. അത് കൊണ്ട് തന്നെ വെള്ളരി നടാൻ ഉച്ചാൽ ദിവസ്സമാണ്‌ നല്ലതെന്നതും ജ നങ്ങളുടെ ഉറച്ച വിശ്വാസ്സമായിരുന്നു. ഉച്ചാൽ ഉച്ചക്ക് വടക്കൻ കേരളത്തിലെ വയലുകളിലെല്ലാം ജനങ്ങൾ ഭക്ഷണവും കഴിച്ചു ഒന്നായി ഇറങ്ങി വെള്ളരി നടുക പതിവായിരുന്നു. അത് ഒരു ഉൽസ്സവത്തിൻറെ പ്രതീതിയായിരുന്നു.

പൂയ്യം നാളിൽ ഒരു കൃഷിയും ഇറക്കാൻ പാടില്ലായെന്നത് പോലെ വിശ്വാസ്സ ത്തിൻറെ ഭാഗമായിട്ടായിരുന്നു ആ കാലങ്ങളിൽ ഉച്ചാൽ ദിവസ്സം ഉച്ച ക്ക് തന്നെ വെള്ളരി നട്ടിരുന്നത്. ഉച്ചാൽ ഉച്ചക്ക് നടുന്ന വെള്ളരി വിഷു ഉച്ചക്ക് ഒന്നാം വി ഷു ദിവസ്സം പറിച്ചെടുക്കും, ആദ്യം പറിക്കുന്ന വെള്ളരി തന്നെ പിറ്റേ ദിവസ്സം കണി വയ്ക്കാൻ മാറ്റി വയ്ക്കും, കണി  വച്ച് കഴി ഞ്ഞാൽ മാത്രമേ വെള്ളരി ക്ക കറി വച്ച് കഴിക്കുവാൻ പാടുള്ളൂവെന്നതും വിശ്വാസ്സം.

വടകര ലോകനാർ കാവിൽ നിന്നും കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിലേക്കുള്ള  ഉച്ചാൽ എഴുന്നള്ളത്ത് വടക്കൻ കേരളത്തിൽ പ്രശസ്തമാണ്. ഉച്ച കഴിഞ്ഞു തുട ങ്ങുന്ന ഉച്ചാൽ എഴുന്നള്ളത് പിറ്റേ ദിവസ്സം ലോകനാർ കാവ് ഭഗവതി ക്ഷേത്ര ത്തിൽ തിരിച്ചെത്തുന്നത് വരെ ക്ഷേത്രത്തിൽ വഴി പാടുകൾ നടത്താൻ പാടില്ല എന്നതും വിശ്വാസങ്ങളുടെ ഭാഗമായിരുന്നു. വടക്കൻ കേരളത്തിൽ മറ്റു പല ക്ഷേത്രങ്ങളിലും ഉച്ചാൽ ഉൽസ്സവങ്ങൾ നടക്കാറുണ്ട്. തെക്കൻ കേരളത്തിലും ഉ ച്ചാൽ ആഘോഷങ്ങൾ ഉണ്ടായിരുന്നെങ്കിലും ആഘോഷങ്ങളുടെ രീതിയും ആ ചാരങ്ങളും വേറെ വിധമായിരുന്നു.

പട്ടിണിക്കാലത്ത് വിശേഷ ദിവസ്സങ്ങളിൽ മാത്രമേ വയർ  നിറച്ചു ഭക്ഷണം ഉ ണ്ടാവു, അത് കൊണ്ട് മകരകൊയ്ത്തു കഴിഞ്ഞാൽ എല്ലാവരും ചേർന്ന് ഒരു സ ദ്യ ഒരുക്കുന്നു എന്ന് മാത്രം, ചിലപ്പോൾ അങ്ങിനെ ഉണ്ടായതായിരിക്കാം  ഉച്ചാ ൽ എന്ന വിശേഷ ദിവസ്സവും. ഇങ്ങിനെ പ്രാദേശീകമായ ഒരു പാട് വിശേഷ ദി വസ്സങ്ങൾ വടക്കൻ കേരളത്തിൽ പഴയ കാലങ്ങളിൽ നിലവിൽ ഉണ്ടായിരുന്നു. അതെല്ലാം നാട് നീങ്ങുകയാൽ ഇങ്ങിനെയുള്ള ആഘോഷങ്ങൾ അറിയാവുന്ന വർ വളരെ ചുരുക്കമേ ഇപ്പോൾ നാട്ടിൻ പുറങ്ങളിൽ ജീവിച്ചിരിപ്പുള്ളൂ. ഇ പ്പോൾ മറ്റു പല ആഘോഷങ്ങൾ പോലെ ക്ഷേത്രങ്ങളിലെ ഉൽസ്സവകളും ചടങ്ങു കളുമായി ഉച്ചാലും ചുരുങ്ങിപ്പോയി.


ജയരാജൻ  കൂട്ടായി      

Sunday, 14 September 2014

വേടൻ പാട്ട്

 വേടൻ പാട്ട്   

രണ്ടായിരത്തി പതിനാല് സപ്റ്റംബർ പതിനാലിന് എഴുതിയ പോസ്റ്റാണ്, ഇതിൽ പ്രതിപാദിച്ചിട്ടുള്ള കുഞ്ഞമ്പൂട്ടി പണിക്കർ ഭൂമിയിലെ അദ്ദേഹത്തി ൻ്റെ യാത്ര പൂർത്തിയാക്കി മടങ്ങിയിട്ട് അഞ്ച് വർഷങ്ങളായി, എങ്കിലും ശ്രീ കുഞ്ഞമ്പൂട്ടി പണിക്കർ ഈ പഴയകാല ചരിത്രത്തിൽ കൂടി ജനമനസ്സുകളിൽ എന്നുമെന്നും ജീവിക്കട്ടെ................ കുഞ്ഞമ്പൂട്ടി പണിക്കർക്ക് പ്രണാമം ...............
  
വേനലിൽ വരണ്ടുണങ്ങിയ മണ്ണിനെ കുളിരണിയിച്ചു കൊണ്ട് എത്തുന്ന ഇടവപ്പാതി, തളിരിടുന്ന ചെടികൾ, മിഥുനമാസവും, കർക്കടകവും മഴ തന്നെ. കർക്കടകം ശ്രാവണത്തിൻറെ വരവറിയിച്ചു കൊണ്ടാണ് വന്നു ചേരുന്നത്. ഒപ്പം കലിതുള്ളുന്ന കാലവർഷവും, ചെടികളും, വള്ളികളും പൂവണിയാൻ വെമ്പുന്ന കാലം. എന്നാലും ആധികളും വ്യാധികളുമാണ് കർക്കടകത്തിൽ, കർക്കടകം കഴിഞ്ഞാൽ ദുർഘടവും കഴിഞ്ഞെന്നും പഴമൊഴി,  കർക്കടക ത്തിൽ  ആധിയും വ്യാധിയുമകറ്റാൻ വീടുകൾ തോറും  കൊട്ടി പാടി  കൊണ്ടെത്തുന്ന വേടൻ.
  
കാട്ടിലിരിക്കുന്ന കരിമൂർഖ പാമ്പിനേയും തച്ചുകൊന്നു വേടൻ .................. ഡും ഡും ഡും ....................

അമ്മിണിയമ്മ പരിസരം മറന്ന് നീട്ടി പാടും,  മകൻ സ്വാമിനാൻ ഏറ്റു പാടും, "കാട്ടിലിരിക്കുന്ന കരിമൂർഖ പാമ്പിനേയും തച്ചുകൊന്നു വേടൻ .................. ഡും ഡും ഡും" ..... ............ 

കർക്കടകം ഒന്നു മുതൽ വേടൻ പാട്ടിന് തുടക്കമാവുന്നു. ഒന്നാം തിയ്യതി  പുലർകാലത്ത് കുളിച്ചു വേടവേഷവുമായി ഇറങ്ങുന്ന വേടൻ ഏതാണ്ട് പതിനൊന്നു മണിവരെ ഗ്രാമത്തിലുള്ള വീടുകൾ കയറി ഇറങ്ങി ചെണ്ട കൊട്ടി പാടും. കർക്കടകത്തിൽ ദൈവവും പോതിയും മലകയറും, ചിന്നും ചെകുത്താനും മലയിറങ്ങി വരും, മലയിറങ്ങി വരുന്ന ചിന്നിനേയും ചെകുത്താനേയും അകറ്റുവാൻ വേട വേഷവുമായി വരുന്ന പരമശിവനെ ഭക്തിയോടു കൂടി വീട്ടുകാർ വരവേൽക്കുന്ന ആചാരമാണ് വേടൻ പാട്ട്. അസ്സാമാന്യമായ പല കഴിവുകളുമുണ്ടായിട്ടും അറിയപ്പെടാതെ പോയ ഒരു പാട് കലാകാരന്മാർ നമുക്കുണ്ടായിരുന്നു. അവരുടെ കഴിവുകളും അവരോടോപ്പോം നാടുനീങ്ങി. അങ്ങിനെയുള്ള നമ്മുടെ നാടി ൻ്റെ അനേകം കലാകാരൻമ്മാരിൽ രണ്ട് പേരായിരുന്നു മൊകേരി കൂരാറയിലെ കോമത്ത് അമ്മിണിയമ്മയും, മകൻ സ്വാമിനാഥനും. 

പരമശിവനെ പ്രീതിപ്പെടുത്തി പാശുപതാസ്ത്രം ലഭിക്കുവാൻ വേണ്ടി പാർത്ഥൻ കാട്ടിൽ കൊടും തപസ്സു തുടങ്ങി. പാർത്ഥൻറെ തപസ്സിൻറെ മഹിമ നെരിട്ട് കണ്ടറിയാൻ പരമശിവനും ശ്രീപാർവതിയും തീരുമാനിച്ചു, അങ്ങിനെ അവർ വേഷം മാറി, വേട്ടക്കാരായ വേടവേഷവും കെട്ടി, തപസ്സു ചെയ്യുന്ന പാർത്ഥനെ അന്വേഷിച്ചു പുറപ്പെട്ടു.  പല ദിവസ്സങ്ങളും യാത്ര ചെയ്തു നാടുകളും കാടുകളും താണ്ടി പാർത്ഥൻറെയടുത്തു എത്തി ചേർന്നു. പരമശിവൻ സ്വ ന്തം മായയാൽ തീർത്ത പല പക്ഷികളെയും, പാമ്പുകളെയും വേട്ടയാടിയും കൊന്നും കൊണ്ട് പാർത്ഥൻറെ തപസ്സിളക്കുവാൻ ശ്രമം നടത്തി. എന്നാൽ എല്ലാ പ്രയത്നങ്ങളും വിഫലമായി,  ഇതൊന്നും പാർത്ഥൻറെ കൊടും തപ സ്സിനെ ഇളക്കുവാൻ പര്യാപ്തമായിരുന്നില്ല.

ഒടുവിൽ മായകൊണ്ടുണ്ടാക്കിയ ഒരു പന്നിയെ അമ്പു കൊണ്ട് മുറിവേറ്റ നില യിൽ പാർത്ഥൻറെ മുന്നിലേക്ക്‌ ശരണം പ്രാപിക്കാൻ എന്ന നിലയിൽ വലി ച്ചെറിയുന്നു. പന്നിയുടെ ദയനീയ അവസ്ഥയിൽ മനം നൊന്ത പാർത്ഥൻ തപ സ്സു ഉപേക്ഷിച്ചു പന്നിയെ രക്ഷിക്കാൻ തയ്യാറാവുന്നു. എന്നാൽ എൻറെ ഉപജീവനമാർഗമാണ് വേട്ടയാടൽ, വേട്ട മൃഗത്തെ എനിക്കു തിരിച്ചു നൽകണമെന്ന് പറഞ്ഞു കൊണ്ടു വേടൻ പാർത്ഥനെ സമീപിക്കു ന്നു. പാർത്ഥനും വേടനും തമ്മിൽ വാഗ്‌വാദം നടക്കുന്നു. വിട്ടു കൊടുക്കാൻ ഇരുവരും തയ്യാറായില്ല. അഭയം തേടി ശരണം പ്രാപിച്ചവനെ രക്ഷിക്കുക എ ന്നതു ധർമ്മ വിശ്വാസ്സിയായ എൻറെ ധർമ്മമാണ്, അതു കൊണ്ടു തിരിച്ചു പോകാൻ വേടനോട് ആവശ്യപ്പെടുന്നു.

വേട്ട മൃഗമായ പന്നിയെ കിട്ടാതെ പോകില്ലായെന്ന് വേടനും, കനത്ത വാ ക്പോരിനും, കലഹത്തിനുമൊടുവിൽ വേടൻ യുദ്ധത്തിനു വെല്ലുവിളിക്കു ന്നു. വെല്ലു വിളി സ്വീകരിച്ച പാർത്ഥൻ വില്ലും അമ്പുമെടുത്തു യുദ്ധം തുടങ്ങി. വില്ലാളി വീരനായ പാർത്ഥൻ തൊടുത്തു വിടുന്ന എല്ലാ അമ്പുകളും തൻറെ കൈകളാൽ നിഷ്പ്രയാ സ്സം പിടിച്ചെടുത്ത വേടൻറെ അസ്സാമാന്യ കഴി വ് പാർത്ഥനെ അത്ഭുതപ്പെടുത്തി. അന്തമില്ലാതെ അനന്തമായി നീളുന്ന  യുദ്ധത്തിനൊടുവിൽ അമ്പുകൾ എല്ലാം തീർന്നതിൽ  പിന്നെ ഗഥാ യുദ്ധം തുടങ്ങി. ഗഥയും പിടിച്ചെടുത്തു വേടൻ ദൂരേക്ക്‌ വലിച്ചെറിഞ്ഞു. ഒരു വന  വാസ്സിയായ വേടൻറെ അസാമാന്യ പാഠവവും, സാമർഥ്യവും പാർത്ഥനെ തീർത്തും അത്ഭുതപ്പെടുത്തുകയും, അമ്പരപ്പിക്കുകയും ചെ യ്തു.

കയ്യിൽ ഇരിക്കുന്ന എല്ലാ ആയുധങ്ങളും തീർന്നപ്പോൾ വെല്ലുവിളിയുമായി പാർത്ഥൻ മല്ല യുദ്ധം തുടങ്ങി. മെയ് വഴക്കത്തിലും, കായിക ശക്തിയിലും  തുല്യ ശക്തരായ രണ്ടു പേർ പരസ്പ്പരം പൊരുതികൊണ്ടിരുന്നു, ജയപരാജയം ആർക്കുമില്ലാതെ തുടരുന്ന യുദ്ധത്തിനിടയിൽ പരസ്പരം കെട്ടിമറിഞ്ഞു  കൊണ്ട് മലർന്നടിച്ചു രണ്ടുപേരും മറിഞ്ഞു വീഴുകയും, എഴുന്നേറ്റു വർദ്ധിച്ച വീര്യ ത്തോടെ വീണ്ടും ഏറ്റുമുട്ടിക്കൊണ്ടുമിരുന്നു. അങ്ങിനെ അന്തമില്ലാത്ത  മല്ലയുദ്ധത്തിനിടയിൽ മലർന്നടിച്ചു രണ്ടുപേരും ധരണിയിൽ വീണപ്പോൾ ആടകൾ ഒരുഭാഗത്തും, നാഗമാല മറുഭാഗത്തുമായി തെന്നിമാറിയപ്പോൾ യഥാർത്ഥ രൂപം പ്രത്യക്ഷപ്പെടുകയും "അയ്യോ ഭഗവാനെ ഞാൻ അങ്ങയുടെ ഈ വേഷം അറിഞ്ഞില്ലല്ലോ" എന്ന് വിലപിച്ചു കൊണ്ട് സാഷ്ട്ടാഗ പ്രണാമം ചെയ്തു മാപ്പ് ചോദിച്ചു. പാർത്ഥൻറെ തപസ്സിലും ധർമ്മ നിഷ്ഠയിലും ഒരു പോലെ സന്തുഷ്ടനായ പരമ ശിവൻ പാശുപതാസ്ത്രം നൽകി പാർത്ഥനെ അനുഗ്രഹിച്ചയച്ചുവെന്നുമാണ് കഥക്ക് ആധാരം.

ഇതിൻറെ ഓർമ്മ പുതുക്കലായിട്ടാണ് വേടൻ പാട്ട് എന്ന ആചാരം നടത്തി വന്നിരുന്നത്. ശിവ പാർവതിമാർ വേട വേഷം കെട്ടി മുറ്റത്ത്‌ വന്നു പാടിയാൽ കർക്കടക മാസ്സത്തിൽ മലയിറങ്ങി വരുന്ന ചിന്നിനേയും, ചെകുത്താനേയും അകറ്റാമെന്നും വീട്ടിൽ ശിവ പാർവതി സാന്നിധ്യവും, അതുകൊണ്ട് തന്നെ ഔശര്യവും വരുമെന്നും, പഞ്ഞ കർക്കിടകത്തിൻറെ കാഠിന്യം കുറയുമെ ന്നും വിശ്വാസ്സം. എന്നാൽ കുല തൊഴിലായ തെയ്യം കെട്ടു മാത്രം ചെയ്തു ജീവി ച്ചിരുന്ന മലയസമുദായത്തിൻറെ പഞ്ഞ മാസ്സങ്ങളിലെ ജീവനോപാധി കൂടി യായിരുന്നു വേടൻ പാട്ട്.

 വേടൻ പാട്ടു പാടി കഴിഞ്ഞാൽ മഞ്ഞൾ കലക്കിയ മഞ്ഞ ഗുരുസി തെക്കോ ട്ടും കറുപ്പ് കലക്കിയ കറുപ്പ് ഗുരുസി വടക്കോട്ടും ഉഴിഞ്ഞു ഒഴിക്കും. വീടുക ളിൽ നിന്നും വെള്ളരിക്ക, ചക്കക്കുരു, ഉണക്ക മാങ്ങ, അരി അല്ലെങ്കിൽ നെല്ലു, നാണയം തുടങ്ങിയവയെല്ലാം കാണിക്കയായി കൊടുക്കും, അങ്ങിനെ ക ർക്കടകം ഒരു വിധം പട്ടിണിയില്ലാതെ കഴിഞ്ഞു പോകും. ഇതും ഒരു കാരണ മായി പഴയവർ പറയുന്നുണ്ടെങ്കിലും, പഴയ കാലങ്ങളിൽ മിക്കവാറും എല്ലാ വീടുകളിലും ആ കാലത്ത് പട്ടിണി തന്നെ ആയിരുന്നു.

വടക്കൻ കേരളത്തിൽ കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി കോട്ട വേട്ടക്കൊ രു മകൻ ക്ഷേത്രം വളരെ പ്രശസ്തമാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലും  ചില ക്ഷേത്രങ്ങളിൽ കെട്ടിയാടുന്ന വേട്ടയ്ക്കൊരു മകൻ തെയ്യം, പരമ ശിവ ന് വേട വേഷത്തിലുള്ളപ്പോൾ ജനിച്ച മകനായിരുന്നുവെന്നും, അങ്ങിനെയാ ണ് നായാട്ട് വീരൻറെ മകൻ, അല്ലെങ്കിൽ വേട്ടക്കാരൻ്റെ മകൻ എന്നർത്ഥം വരുന്ന വേട്ടയ്ക്കൊരു മകനെന്ന പേര് വന്നതെന്നും ഐതിഹ്യം. വേട്ടയ്ക്കൊരു മകൻ ക്ഷേത്രപാലൻറെയും ഊർപ്പഴശ്ശി യുടേയും കൂടെ സഞ്ചരിച്ചിരുന്നുവെന്ന് വിശ്വാസ്സം നിലവിലുള്ളതിനാൽ, വേട്ടയ്ക്കൊരു മകൻ തെയ്യത്തോടോപ്പോം ക്ഷേത്രപാലൻറെയും, ഊർപ്പഴശ്ശിയുടേയും തെയ്യങ്ങളും കെട്ടിയാടാറുണ്ട്.

വേടൻ പാട്ടിൽ ശ്ലോകങ്ങൾ പാടുന്നതു കുട്ടിക്കാലത്ത്‌ കേട്ട ഓർമ്മ വച്ചാണ്‌ ഇ ത്രയും എഴുതിയത്‌, ശ്ലോകം ഒന്നും ഓർമ്മയിൽ ഇല്ല. കോമത്ത് സ്വാമിനാഥൻ ചേട്ടൻറെ ഭാര്യയോടും മകൻ പ്രൈവറ്റ് ബസ്സ്‌കണ്ടക്ടറായ രാജിവിനോടും  ചോദിച്ചപ്പോൾ അവർക്ക് അറിയില്ലായെന്നു പറഞ്ഞു. അമ്മിണിയമ്മയുടെ മൂത്ത മകൻ കുഞ്ഞമ്പൂട്ടി പണിക്കർ, സ്വാമിനാഥൻറെ ചേട്ടൻ കൈതേരി ഇ ടം എന്ന സ്ഥലത്ത് താമസ്സിക്കുന്നു, ആളെ കണ്ടാൽ ശ്ലോകം പറഞ്ഞു തരുമെന്നും പറഞ്ഞു, കൈതരി ഭഗവതി ക്ഷേത്രത്തിനടുത്തുള്ള കുഞ്ഞമ്പൂട്ടി  പണിക്കരുടെ വീട് തേടി പുറപ്പെട്ടു. പലരോടും വഴി ചോദിച്ചു, കുഞ്ഞമ്പൂട്ടി പണിക്കർ എല്ലാവർക്കും സുപരിചിതൻ. ഭഗവതി ക്ഷേത്രത്തിനടുത്തെത്തി, ചക്കര മുക്ക് കഴിഞ്ഞു മുന്നോട്ടു കുറച്ചു നടന്നു, ഇടവും വലവും മരങ്ങൾ  ഇടതൂർന്നു വളരുന്ന ഒരു മനോഹര ഗ്രാമം, കലപില കൂട്ടുന്ന കിളികളും, മർമരം പൊഴിക്കുന്ന മരത്തലപ്പുകളും, മരം ചാടി നടക്കുന്ന അണ്ണാനും, ഗ്രാമീണത വിളിച്ചോതുന്ന കുയിൽ നാദവും കൊണ്ട് ഗ്രാമ ഭംഗി വർണ്ണനാതീതം.

തൊണ്ണൂരിൻറെ അവശതകൾ അനുഭവിക്കുന്ന പണിക്കർക്ക്  ശാരിരിക അ വശത കാരണം കൂടുതൽ ഒന്നും പറയാൻ പറ്റിയില്ല, ശ്ലോകം ഒന്നും കിട്ടിയില്ല, എങ്കിലും പാരിസ്സിലും മറ്റും തെയ്യം കെട്ടിയതും, കൂരാറ കുന്നുമ്മൽ ക്ഷേത്ര ത്തിൽ ചാമുണ്ടി തെയ്യം കെട്ടിയ കഥയുമൊക്കെ പറഞ്ഞു. കുറച്ചു കൊല്ലം മുമ്പ് ശ്രീ നഗറിൽ നിന്നും ക്ഷണം ഉണ്ടായിരുന്ന കാര്യവും പറഞ്ഞു.  മക്കൾക്കോ പേരക്കുട്ടികൾക്കോ ശ്ലോകമോ, ഐതിഹ്യമോ അറിയാതെ പോയതിൽ ഉള്ള വിഷമം ആ മുഖത്ത് കാണാമായിരുന്നു. വേടൻ പാട്ടും ഗോദാമൂരി പാട്ടുമെല്ലാം നാട് നീങ്ങിയതിലുള്ള വിഷമത്താൽ ഗതകാല സ്മരണകളിൽ വികാരാധീനനായി കുറെ നേരം മിണ്ടാതിരുന്നു, ആ കണ്ണുകൾ നനഞ്ഞുവോയെന്നു എനിക്ക് സംശയം തോന്നി. പിന്നീട് ഒരിക്കൽ രാവിലെ വന്നാൽ ശ്ലോകം പാടി കേൾപ്പിക്കാം എന്നും പറഞ്ഞു. വീണ്ടും പഴയ നിലയിലേക്ക് വന്നു കൈകൾ കൂപ്പി എന്നെ യാത്രയാക്കി. 

തിരിച്ചു പോരുമ്പോൾ വേടവേഷവുമായി പോകുന്ന പണിക്കർ എൻ്റെ മുന്നിൽ മിന്നിമറഞ്ഞു, "കാട്ടിലിരിക്കുന്ന കരിമൂർക്ക പാമ്പിനേയും തച്ചു കൊന്നു വേടൻ .............മുന്നിൽ നിന്നും പാടിയോയെന്നൊരു തോന്നൽ. വെറും തോന്നൽ മാത്രം, ഇത്രയും പ്രായമായ പണിക്കർ ഇനിയൊരിക്കലും വേടൻ പാട്ടുമായി ഇറങ്ങില്ല, അതിനുള്ള ആരോഗ്യവുമില്ല, വേടനുമില്ല, പാട്ടുമില്ല പാടാനാർക്കും അറിയുകയുമില്ല,  ശ്ലോകമില്ലാതെ തന്നെ അപൂർണമായി രിക്കും ഈ പോസ്റ്റ് എല്ലാകാലങ്ങളിലും. മറ്റു പല നാടൻ കലകളേയും പോലെ വേടൻ പാട്ടും തിരിച്ചു വരവില്ലാത്ത വിധം നാട് നീങ്ങി. വേടൻ പാട്ടിൻ്റെയും ഗോദാമൂരി പാട്ടിൻ്റെയും ഐതിഹ്യം അറിയാവുന്നവർ  പണിക്കരെ പോലെ തൊണ്ണൂറു കഴിഞ്ഞ വിരലിൽ എണ്ണാവുന്നവർ മാത്രം, അതും ഇനി എത്ര കാലം.................. 

കാസർഗോഡും, വള്ള്യായിയുടെ ചില ഭാഗങ്ങളിലും, പൊയിലൂരിലും ചില ഭാഗങ്ങളിൽ വേടൻ പാട്ട് ഇപ്പോഴും നടക്കുന്നുവെന്ന് അറിയാൻ കഴിഞ്ഞു......,  മുക്കിലും മൂലയിലും ഡോക്ടർമാർ ഇല്ലാതിരുന്ന കാലത്ത്, വീടുകളിൽ കുട്ടികൾക്കും മറ്റുള്ളവർക്കുമൊക്കെ ചെറിയ അസുഖങ്ങൾ വന്നാൽ അമ്മിണിയമ്മയേയോ സ്വാമി നാഥൻ ചേട്ടനെയോ കൂട്ടി വരും, അവർ ചരടിൽ മന്ദ്രിച്ചു ഊതി നൽകും, നി ഷ്കളങ്കരായ അവരുടെ മന്ത്ര ചരട് കൊണ്ടും ചെറിയ അസുഖങ്ങൾ പലതും മാറാറുമുണ്ട്, ചരടിൻറെയോ മന്ത്രത്തിൻറെയോ ശക്തിയല്ലായിരിക്കാം, എന്നാലും ഗ്രാമത്തിലെ നിഷ്കളങ്കരായ ജനങ്ങൾക്ക് അവരോടുണ്ടായിരുന്ന വിശ്വാസ്സം അതായിരുന്നു.

പണ്ടെന്നോ ഒരു കർക്കടകത്തിൽ മല കയറിയ ദൈവവും പൊതിയും തിരി ച്ചിറങ്ങിയില്ല, മലയിറങ്ങിയ ചിന്നും ചെകുത്താനും തിരിച്ചു പോയതുമില്ല ചിന്നും ചെകുത്താനും താണ്ഡവമാടുമ്പോൾ ശിവനായി പ്രത്യക്ഷപ്പെടാൻ വേടനോ വേടൻ പട്ടോയില്ല, വേടനും വേടൻ പാട്ടും  നാട് നീങ്ങിയെങ്കിലും ആദരിക്കാം, നമുക്ക്, അറിയപ്പെടാതെ പോയ നമ്മുടെ മൊകേരിയുടെ, കൂരാറയുടെ, ആറ്റുപുറത്തിൻ്റെ, അതുപോലെ എല്ലായിടത്തുമുള്ള നാടിൻറെ സ്വന്തം കലാകാരൻമ്മാരെ........................ അങ്ങിനെ അവർ ജനമനസ്സുകളിൽ ജീവിക്ക ട്ടെ......



Saturday, 13 September 2014

ഉറുമ്പിനു കൊടുക്കൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

       
                ഉറുമ്പിനു കൊടുക്കൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും
റീ പോസ്റ്റ്,

പോസ്റ്റുകൾ അടിച്ചുമാറ്റിയാൽ നടപടിഎടുക്കും

എല്ലാ ജീവികളേയും സഹാനുഭൂതിയും, സദ്ഭാവനയോടുകൂടി നോക്കി കാണു കയെന്നുള്ളത് മഹനീയമായ ഭാരത സംസ്കാരത്തിൻറെ മുഖ മുദ്രയാണ്. അത് കൊണ്ടാണ് പട്ടി, പൂച്ച, കിളികൾ, പ്രാവ്‌കൾ അങ്ങിനെ മനുഷ്യർക്ക് മറ്റു പ്ര യോജനങ്ങളൊന്നും ഇല്ലാതിരുന്നിട്ടും പലതരം പക്ഷി മൃഗാദികളെയും, അലങ്കാ ര മൽസ്യങ്ങളേയുമെല്ലാം നമ്മൾ വീടുകളിൽ വളർത്തുന്നത്. ഭാരതത്തിൽ നില നിന്നിരുന്ന പല വിശ്വാസ്സങ്ങളും പക്ഷി മൃഗാദികൾക്ക് പലപ്പോഴും രക്ഷാ കവ ചമായി മാറാറുമു ണ്ട്. പക്ഷി മൃഗാദികളുടെ സംരക്ഷണം ഉറപ്പിക്കാൻ വേണ്ടി യായിരിക്കാം പൂ ർവ്വികർ പല വിശ്വാസ്സങ്ങളും, ആചാരങ്ങളും ഉണ്ടാക്കിയി രിക്കുന്നത്. വിശ്വാസ്സത്തിൻറെ ഭാഗമായുള്ള ഒരു പാട് ആചാരങ്ങളും നമ്മുടെ നാട്ടിൽ നിലനിന്നിരുന്നു. അങ്ങിനെയുള്ള ഒരു ആചാരമായിരുന്നു ഉറുമ്പിന് കൊടുക്കൽ.    

മാവുകൾക്ക് മുകളിൽ കാണപ്പെടുന്ന ഒരു പ്രത്യേക തരം ഉറുമ്പ് ,പേര് പാമ്പുറു മ്പാണെന്നു തോന്നുന്നു കടിച്ചാൽ അസഹ്യമായ വേദനയാണ്, കടിയേറ്റാൽ വേദ ന സഹിക്കാൻ പറ്റാതെ കൈകൊണ്ടു ഉരക്കുകയാൽ ഈ ഉറുമ്പുകൾ ഉടനെ മരി ക്കുകയും ചെയ്യുന്നു. ഇതിനെ പറ്റി രസകരമായ ഒരു കഥയുണ്ട്. ഈ ഉറുമ്പ് ഒരി ക്കൽ ഒരു പ്രത്യേക വരത്തിനായി ബ്രമ്മാവിനെ തപസ്സു ചെയ്തു. കൊടും തപ സ്സിൽ സന്തുഷ്ടനായ ബ്രഹ്മാവ് പ്ര ത്യേക്ഷപ്പെട്ടു അനുഗ്രഹിക്കുകയും, തപസ്സി ൻറെ ഉദ്ദേശം ആരായുകയും ചെയ്യുന്നു. കടിച്ചാൽ മരിക്കണമെന്ന വാരമാണ് ഉറുമ്പ് ആവശ്യപ്പെട്ടതന്നും, അപകടം മണത്തറിഞ്ഞ ഭഗവാൻ വരം നൽകുന്നു " നീ കടിച്ചാൽ ഉടനെ മരിക്കും" ചക്കിന് വെച്ചത് കൊക്കിന് കൊണ്ടെന്നപോലെ ഉറുമ്പ് ആവശ്യപ്പെട്ട വരം ഉറുമ്പിന് തന്നെ വിനയായെന്നുമാണ് രസകരമായ ആ കഥ.

ഉറുമ്പുകൾ ഒരു കാലത്ത് അത്താഴം മുടക്കികൾ ആകാറുണ്ട്. എല്ലാ കാലങ്ങളി ലും വീടുകളിലും പരിസ്സരങ്ങളിലും പലതരത്തിൽപ്പെട്ട ഒരു പാട് ഉറുമ്പുകൾ ക ണ്ടുവരാറുണ്ടു. കുനിയൻ ഉറുമ്പ്‌, ചോണൻ ഉറുമ്പ്‌, നെയ്യുറുമ്പ് , കട്ടുറുമ്പു, പാ മ്പുറുമ്പ് ഇങ്ങിനെ പല പേരുകളിൽ, പല വർഗത്തിൽപ്പെട്ട  ഒരു പാടു ഉറുമ്പുക ൾ വീട്ടിനകത്തും, പരിസ്സരങ്ങളിലുമായി കാണാറുണ്ട്‌. ഇതിൽ കുനിയൻ ഉറു മ്പും, നെയ്യുറുമ്പുമാണ് മനുഷ്യർക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാ ക്കുക. എത്ര ഭദ്രമായി മൂടി വച്ച ഭക്ഷണമായാലും എങ്ങിനെയെങ്കിലും ഏതെ ങ്കിലും ഒരു പഴുതു കണ്ടു പിടിച്ചു വലിഞ്ഞു കയറുകയെന്നത് ഈ രണ്ടു ഉറു മ്പുകളുടേയും സ്ഥിരം പതിവായിരുന്നു. നൂറു കണക്കിനു ഉറുമ്പു കൾ കയറി ആഹാരം പലതും കഴിക്കാൻ പറ്റാത്ത അവസ്ഥയിലാകും.

ദാരിദ്ര്യം നടമാടുന്ന  ആ കാലത്ത്‌വളരെ കഷ്ടപ്പെട്ടാണ്‌ അന്നന്നത്തെ അന്നത്തിനു ള്ള വകകൾ കണ്ടെത്തിയിരുന്നത്, ഉണ്ടാക്കി മൂടി വച്ച ഭക്ഷണ പദാർത്ഥങ്ങൾ ഉ റുമ്പ്‌ കയറി നശിപ്പിച്ചാൽ ആ ദിവസ്സം പട്ടിണി ആയിരിക്കും. പഞ്ചസ്സാരയും, ശ ർക്കരയും, വെളിച്ചെണ്ണയുമെല്ലാം എത്ര ഭദ്രമായി മൂടി വച്ചാലും ഭരണികളിലും കുപ്പികളിലുമെല്ലാം വലിഞ്ഞു കയറുകയെന്നത് കുനിയനുറുമ്പിൻറെയും, നെ യ്യുറുമ്പിൻറെയും സ്ഥിരം പതിവായിരുന്നു. അങ്ങിനെ അത്താഴം മുടങ്ങിയ പ ല അനുഭവങ്ങളും ഉണ്ടായിട്ടുമുണ്ട്.

ഉറുമ്പ്‌ ശല്ല്യം കൊണ്ട് പൊറുതി മുട്ടുമ്പോൾ വീടുകളിൽ ഉറുമ്പിനു കൊടുക്കൽ നടത്തും. ഒന്നോ രണ്ടോ മാസ്സത്തിലൊരിക്കൽ വീടുകളിൽ നടക്കുന്ന ചടങ്ങായി രുന്നു ഉറുമ്പിന് കൊടുക്കൽ. കൂടാതെ പുര കെട്ടു അല്ലെങ്കിൽ ഗൃഹ പ്രവേശം ക ഴിഞ്ഞാൽ നിർബന്ധമായും ഉറുമ്പിന് കൊടുക്കും. ഈ ദിവസ്സങ്ങളിൽ  ഉറുമ്പി നു ഭക്ഷണം കൊടുത്താൽ ആ വർഷം മുഴുവൻ ഉറുമ്പ്‌ ശല്ല്യം ഉണ്ടാകില്ല എന്ന തു വിശ്വാസം. പുര കെട്ടു കഴിഞ്ഞാൽ രാത്രിയിലാണ് ഉറുമ്പിനു കൊടുക്കൽ അ രിയും, ശ ർക്കരയും നാളികേരവും  ചേർത്തു പായസ്സം ഉണ്ടാക്കും, ചൂടാറിക്ക ഴിയുമ്പോൾ രണ്ടു പാത്രങ്ങളിൽ പായസ്സം വിളമ്പും, തെങ്ങോ ലകൊണ്ട് വലിയ രണ്ടു ചൂട്ട്കൾ കെട്ടിയുണ്ടാക്കും.

കത്തിച്ചു പിടിച്ച ചൂട്ട് കറ്റകൾ ഇരുകൈകളിലും പിടിച്ചു ഒരാൾ മുമ്പിൽ നട ക്കും, ഇരു കൈകളിൽ പായസ്സപ്പാത്രവുമായി രണ്ട് പേർ പിറകെ നടക്കും. വീടി ൻറെ നടുമുറ്റത്ത്‌ നിന്നാണ് നടക്കാൻ തുടങ്ങുക, ഒരാൾ പായസ്സം ഇടതു ഭാഗ ത്തേക്ക്‌ വാരി ഏറിയും, മറ്റേ ആൾ വലതു വശത്തേക്ക് വാരി ഏറിയും, എറി യുമ്പോൾ നിർത്താതെ ഉറുമ്പുകളെ പേര് ചൊല്ലി വിളിക്കും."കുനിയൻ ഉറുമ്പ്, ചോണൻ ഉറു മ്പ്, കട്ടുറുമ്പു, നെയ്യുറുമ്പു, പാമ്പുറുമ്പു" ഒരു വട്ടം വീടിനെ ചുറ്റി കഴിഞ്ഞാൽ നടുമുറ്റത്ത്‌ വന്നു കുറച്ചു സമയം നിൽക്കും, വീണ്ടും ആവർത്തി ക്കും, മൂന്ന് തവണ വീടിനെ ചുറ്റി പായസ്സം എറിഞ്ഞു കഴിഞ്ഞാൽ ബാക്കിയു ള്ള പായസ്സം നടയിൽ ഇല വിരിച്ചു വിളമ്പും. കത്തി തീരാറായ ചൂട്ട് പായസ്സ ത്തിനരികിൽ വച്ച് പിറകോട്ട് നടന്ന് അകത്ത് കയറി ഉമ്മറ വാതിൽ അടക്കും.

ബാക്കിയുള്ള പായസ്സം എല്ലാവർക്കും വിളമ്പും, വീട്ടുകാരും പായസ്സം കഴി ക്കും, രാത്രിയിൽ അടച്ച വാതിൽ രാവിലെ മാത്രമേ തുറക്കുകയുള്ളു, കാലത്ത് പതിവ് പോലെ മുറ്റം തൂക്കില്ല,  ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ഉറുമ്പുകളെ ശല്യം ചെയ്താൽ വീടുകളിൽ ഉറുമ്പ് ശല്ല്യം വിട്ടുമാറില്ല. മുത്തശ്ശിമാർക്കും അ മ്മമാർക്കും സമാധാനം, ഇനി കുറെ കാലം ഉറുമ്പിനെ ഭയക്കേണ്ടല്ലോ !!!!!!.

കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും നിലവിലുള്ള രംഗോലി വരയൽ, (കോലം വരക്കൽ) മുൻ കാലങ്ങളിൽ അരി മാവ് കൊണ്ടാണ് ചെയ്ത് വന്നിരു ന്നത്. ഉറുമ്പിന് ഭക്ഷണം കൊടുക്കുകയെന്ന ഉദ്ദേശ്യമായിരുന്നു കോലം വരക്കൽ ചടങ്ങു വഴി നടന്നിരുന്നതെന്നാണ് പറയപ്പെടുന്നത്. മുറ്റത്ത് തന്നെ ആഹാരം കി ട്ടുമ്പോൾ ഉറുമ്പുകൾ വീട്ടിനകത്ത് വന്ന് ബുദ്ധിമുട്ടുണ്ടാക്കുകയില്ലയെന്നതായി രിക്കാം കോലം വരക്കലിൻറെ പിറകിലുണ്ടായിരുന്ന വിശ്വാസ്സം.

എന്നാൽ കാലം മാറിയപ്പോൾ അരിമാവിന് പകരം വെള്ള കല്ലുകളുടെ പൊടി യും മറ്റുമാ ണ് ഉപയോഗിന്നുന്നത്. കീടാനാശിനികളുടേയും രാസ്സ വളങ്ങളുടെ യും അമിത ഉപയോഗം കാരണത്താലായിരിക്കാം മണ്ണിൽ ഉറുമ്പുകളുടെയും, ചിതൽ, ഞാഞ്ഞുലട ക്കമുള്ള പല ജീവികളുടെയും വാസ്സം അസാധ്യമായി ക്കൊണ്ടിരിക്കുന്നതിനാലാവാം, ഇപ്പോൾ ഉറുമ്പുകളുടെയും ഞാഞ്ഞുലുകളുമ ടക്കം മണ്ണിൽ കഴിയുന്ന ജീവികളുടെ എണ്ണത്തിൽ ഗണ്യമായ അളവിൽ കുറവു കൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോൾ പഴയ പോലെ വീട്ടു പരിസ്സരങ്ങ ളിൽ ഉറുമ്പു കളെ അധികമായി കാണാറില്ല, അത്താഴം മുടക്കികളാകാറുമില്ല.

ഇന്ത്യയുടെ പല ഭാഗങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും പക്ഷികൾക്ക് ഭ ക്ഷണം കൊടുക്കുന്ന സ്ഥലങ്ങൾ കാണാൻ കഴിയും. മുംബയ് ദാദറിലെ കബൂ ത്തർ ഖാനയിൽ ഒരു ദിവസ്സം പല ലക്ഷം പ്രാവുകളാണ് പലരും വിളമ്പുന്ന ധാ ന്യങ്ങൾ കഴിക്കാൻ എത്തി  ചേരുന്നത്. പ്രാവുകൾക്ക് ഭക്ഷണം കൊടുക്കുന്ന സ്ഥലമായതിനാലാണ് ഈ സ്ഥലം അതേ അർത്ഥം വരുന്ന കബൂത്തർ ഖാനയെ ന്ന പേരിൽ അറിയപ്പെടുന്നത്. ദിവസ്സവും രാവിലെ ജോലിക്കായി പോകുന്നവ ർ വലിയ പൊതികളിലായി പല തരം ധാന്യങ്ങൾ ഇവിടെ നിക്ഷേപിക്കുന്നത് സ്ഥിരം കാഴ്ചയാണ്. വലിയ ധനികരായ വ്യവസായികൾ ചാക്കുകളിൽ ധാന്യ ങ്ങൾ നിറച്ചു വണ്ടിയിൽ കൊണ്ട് വന്ന് വിളമ്പുന്നതും സ്ഥിരം കാഴ്ചകൾ ത ന്നെ.
 
പല സംസ്ഥാനങ്ങളിലും തെരുവ് നായകൾക്കും, പൂച്ചകൾക്കും, പല തരം പ ക്ഷികൾക്കുമായി ആഹാരവും വെള്ളവും വഴിയോരങ്ങളിൽ പാത്രങ്ങളിൽ നി റച്ചു സൂക്ഷിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളി ലും രാവിലേയും വൈകുന്നേരങ്ങളിലും പശുക്കളും, ആടുകളുമെല്ലാം വരി വ രിയായി നിന്ന് ഭക്തർ നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് കൗതുകക രമായ കാഴ്ചയാണ്. എല്ലാ ജൈന ക്ഷേത്രങ്ങളുടെയും പരിസ്സരങ്ങളിൽ സൂക്ഷി ച്ചിട്ടുള്ള പാത്രങ്ങളിൽ പക്ഷികൾക്കുള്ള ആഹാരവും വെള്ള വും നിത്യവും ഭ ക്ത ജനങ്ങൾ നിറക്കുന്നത് കാണാം.

കേരളത്തിൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ മരുതായിയിൽ ഉറുമ്പേരി കോട്ടം ക്ഷേത്രമായിരിക്കാം ഉറുമ്പിനെ ആദരിക്കുവാൻ ഇന്ത്യയിൽ തന്നെയുള്ള ഒരേ യൊരു ക്ഷേത്രം. വേറെ എവിടെയെങ്കിലും ഇങ്ങിനെയൊരു ക്ഷേത്രമുണ്ടോയെ ന്ന കാര്യം അറിയില്ല.!!!!! എന്നാൽ തെക്കൻ കേരളത്തിലെ പല ക്ഷേത്രങ്ങളിലും പൂജ കഴിഞ്ഞ ശേഷം പ്രസാദത്തിൻറെ ഒരു ഭാഗം ഉറുമ്പുകൾക്കും മറ്റു പക്ഷി പ്രാണികൾക്കുമായി മാറ്റി വച്ച ശേഷം ബാക്കി വരുന്നത് മാത്രമേ ഭക്തർക്ക് വി തരണം ചെയ്യുകയുള്ളൂ. ഇരിഞ്ഞാലക്കുട കൂടൽ മാണിക്യ ക്ഷേത്രത്തിലെ കുള ത്തിലെ മീനുകളെ വളർത്തുന്നതും വിസ്മയ കരമായ കാഴ്ചയാണ്.

വടക്കേ മലബാറിൽ പ്രതേകിച്ചും, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ ഭാഗങ്ങളി ൽ പല വർഷങ്ങൾക്കു മുമ്പ് നില നിന്നിരുന്ന ആചാരമായിരുന്നു ഉറുമ്പിന് കൊ ടുക്കൽ. എൻറെ കുട്ടിക്കാലത്ത് ഞാനും അമ്മുമ്മയുടെ നിർദ്ദേശ പ്രകാരം തറ വാട് വീടായ വാച്ചക്കലിൽ പല പ്രാവശ്യമായി ഉറുമ്പിനു കൊടുത്തിട്ടുണ്ട്‌.

അഭിമാനിക്കാം നമുക്ക് നമ്മുടെ നാടിൻറെ പുണ്ണ്യമായ ഇത്തരം സംസ്കാരങ്ങ ളെ ഓർത്ത്.


 ജയരാജൻ കൂട്ടായി

Saturday, 23 August 2014

നെല്ലു കയറ്റൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

 
       
നെല്ലു കയറ്റൽ - ആചാരങ്ങളും വിശ്വാസ്സങ്ങളും

നെൽ കൃഷിയാലും, കാർഷിക സമൃദ്ധിയാലും നാട് സമ്പുഷ്ടമായിരുന്ന കാലത്ത് വടക്കേ മലബാറിൽ കൃഷിയുമായി ബന്ധപ്പെട്ട പല ആചാരങ്ങളും വിശ്വാസ്സ  ങ്ങളും നില വിലിരുന്നു. തികച്ചും വിചിത്രമെന്നു തോന്നുന്ന ആചാരങ്ങളും വി ശ്വാസ്സങ്ങളുമെല്ലാം അന്നത്തെ ജീവിത ശൈലികളുടെ ഭാഗവുമായിരുന്നു. അരി യും നെല്ലുമടക്കമുള്ള ഭക്ഷ്യ വസ്തുക്കൾ കാലുകൊണ്ട് തൊട്ടു പോയാൽ തൊട്ട് നിറുകയിൽ വയ്ക്കുക, നെല്ലിനടുത്ത് നിൽക്കുമ്പോൾ ചൂലെന്ന വാക്ക് ഉച്ചരി ക്കുവാൻ പാടില്ല, തുടങ്ങി പല തരം വിശ്വാസ്സങ്ങൾ. കറ്റ മെതിക്കുന്നതിനിടയി ൽ നെല്ലിനെ അടിച്ചു കൂട്ടി വയ്ക്കാൻ ചൂൽ ആവശ്യമായി വന്നാൽ ചൂലെടുത്ത് വാ എന്ന് പറയില്ല, പകരം അടിക്കുന്നതെടുത്ത് വാ എന്നാണ് പറയുക. കാർ ഷിക സമൃദ്ധിയുടെ കാലത്ത് വടക്കൻ കേരളത്തിൽ എല്ലായിടത്തും നിലവിലി രുന്ന ആചാരമായിരുന്നു നെല്ല് കയ റ്റൽ.

മേടം അവസ്സാനവും, ഇടവ  മാസ്സം തുടക്കത്തിലുമാണ്‌ കൂടുതലും വയലുകളി ൽ നെൽ വിത്ത് വിതക്കുന്നത്. പുന്നെല്ലു കൊണ്ട് ഓണം ഉണ്ണുകയെന്ന ഉദ്ദേശ ത്തോടെ ഓണത്തിന് മുമ്പ് കൊയ്തെടുക്കാൻ പാകത്തിൽ വിളയുന്ന പല തരം നെൽ വിത്തുകൾ ആ കാലങ്ങളിൽ നിലവിലിരുന്നു. അതിൽ മുഖ്യമായ നെൽ വിത്ത് തൊണ്ണൂറാൻ ആയിരുന്നു. ഒന്നോ രണ്ടോ കണ്ടങ്ങളിൽ തൊണ്ണൂറാൻ കൃ ഷി ചെയ്യും. തൊണ്ണൂറു ദിവസ്സം കൊണ്ട് വിളയുന്ന നെല്ലായത് കൊണ്ട് തൊണ്ണൂ റാൻ എന്ന് പേരു വന്നു. മറ്റു കണ്ടങ്ങളിൽ മസൂരി, ഐ ആർ എട്ടു, മുത്തു ചമ്പ, ചിറ്റേനി, മുണ്ടോൻ, എന്നിങ്ങനെ പല തരം നെല്ലുകളും കൃഷി ചെയ്യുമായിരു ന്നു.

രണ്ടു പ്രാവശ്യം കൃഷിയിറക്കുന്നതിനുള്ള ചെലവ് കുറയ്ക്കുവാൻ വേണ്ടി നൂ റ്റി ഇരുപത് ദിവസ്സങ്ങൾകൊണ്ട് കതിർ വന്ന് വിളയുന്ന മസൂരി, അല്ലെങ്കിൽ മു ത്തുച്ചമ്പ പോലുള്ള വിത്തിനൊപ്പം ഇരുന്നൂറ്റി മുപ്പത് ദിവസ്സങ്ങൾ കൊണ്ട് പാ കമാകുന്ന മുണ്ടോൻ നെല്ലും ചേർത്ത് മിക്സ് ചെയ്ത് കൃഷിയിറക്കും. ഒറ്റ പ്രാ വശ്യം ചെയ്യുന്ന കൃഷിയിൽ ഒന്നാം വിളയായി നൂറ്റിയിരുപത് ദിവസ്സം കൊണ്ട് വിളഞ്ഞ നെല്ലും, കൂട്ടത്തിൽ കതിർ വരാത്ത പച്ചയിലയായി നിൽക്കുന്ന മു ണ്ടോനും അരിഞ്ഞെടുക്കും. തുടർന്ന് ചാണകവും വെണ്ണീറും കമ്പോസ്റ്റും കണ്ട ത്തിൽ വളമായി ചേർക്കും. അരിഞ്ഞെടുത്ത കുറ്റിയിൽ നിന്നും മുണ്ടോൻ കിളി ർത്തു വന്നു തഴച്ചു വളരാൻ തുടങ്ങുന്നു. വിളവെടുത്ത നെല്ലിൻറെ കുറ്റി മു ണ്ടോൻ നെല്ലിന് വളമാകുകയും ചെയ്യും.

ഏതാണ്ട് ഇരുന്നൂറ്റി മുപ്പത് ദിവസ്സങ്ങളാകുമ്പോൾ കതിർ വന്ന് മുണ്ടോൻ കൊ യ്ത്തിനു പാകമാകുന്നു. ഇത് രണ്ടാം വിളയെന്ന പേരിലറിയപ്പെട്ടിരുന്നു. എ പ്പോഴും വെള്ളം കെട്ടിക്കിടക്കുന്ന കുഴിക്കണ്ടങ്ങളാണ് മുണ്ടോൻ കൃഷിക്ക് അ നുയോജ്യം. കൊയ്യുന്ന സമയം വരെ വെള്ളം കെട്ടിക്കിടന്നാൽ മാത്രമേ മുണ്ടോ ൻ കൃഷിയിൽ നിന്നും ഉദ്ദേശിച്ച തരത്തിലുള്ള വിളവ് കിട്ടുകയുള്ളൂ.

ആയുർവേദ മരുന്നാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വളരെ വില കൂടിയ നെല്ലിനമായിരുന്നു നവര നെല്ല്. അപൂർവം ചിലർ കുറച്ചു കണ്ടങ്ങളിൽ നവര നെല്ലും കൃഷി ചെയ്യുക പതിവായിരുന്നു. പലതരം കളകളും കാട്ടു പുല്ലുകളും വരി നെല്ലും വയലിൽ നെൽ കൃഷിക്കിടയിൽ മുളച്ചു കടന്നു വരും. നെൽ കൃഷി ക്കിടുന്ന വളവും മറ്റും വ ലിച്ചെടുത്തു നെൽ ചെടിയുടെ വളർച്ച മുരടിക്കും. ഉ ദ്ദേശിച്ച വിളവ് കിട്ടാതെ വരും. അതിനായി ചുവന്ന ഇലയു ള്ള ഒരു തരം നെ ല്ലും ഇറങ്ങി.

വിത്ത് മുളച്ചു ഞാറായി വരുമ്പോൾ തന്നെ കടും ചുവപ്പ് നിറത്തിൽ ഇലയുള്ള നെല്ലിനെ ഒഴിവാക്കി ബാക്കിയുള്ളത് പിഴുതു മാറ്റും, അതോടെ എല്ലാ കാട്ടുപു ല്ലുകളും കണ്ടങ്ങളിൽ നിന്ന് പൂർണ്ണമായും ഒഴിവാകും, മൂന്നു, നാലു വർഷത്തേ ക്കെങ്കിലും പിന്നെ കളകളുടെയോ കാട്ടു പുല്ലുകളുടെയോ ശല്യം ഉണ്ടാവുക യില്ല. നാല് അഞ്ചു വർഷങ്ങളിലൊരിക്കൽ ചുവന്ന നെല്ല് നട്ടു കള ശല്ല്യം ഒഴി വാക്കും. മറ്റു നെല്ലിനെ അപേക്ഷിച്ചു ചുവന്ന നെല്ലിന് വിളവ് കുറവായിരി ക്കും, മറ്റു അരിയുടെ രുചിയും ഉണ്ടാവില്ല. അത് കൊണ്ട് സ്ഥിരം ചുവന്ന നെല്ല് കൃഷിയിറക്കുന്നതും ഗുണകരമല്ല.


കർക്കിടകം അവസ്സാനമാകുമ്പോഴെക്കും തൊണ്ണൂറാൻ പഴുത്തു തുടങ്ങും, ആ സമയങ്ങളിൽ വയൽ കാണേണ്ട കാഴ്ച തന്നെയാണ്. സ്വർണ്ണം പൂശിയതും, പൂ ശാറായതുമായ കതിരുകൾക്കൊപ്പം, പച്ച നെല്ലും എല്ലാം കൂടി വയൽ ഭംഗി അ വർണ്ണനീയം. ചിങ്ങം പിറന്നാൽ വീടുകൾ ചാണകം തേച്ചു വൃത്തിയാക്കും, മുറ്റ ത്തെല്ലാം ചാണക വെള്ളം തളിച്ചു ശുദ്ധി വരുത്തും. രണ്ടു കോടി  മുണ്ടുകളും  തോർത്ത്‌ മുണ്ടും വാങ്ങും, കലണ്ടറിൽ നെല്ല് കയറ്റാനുള്ള നല്ല ദിവസ്സവും, സമ യവും,  മുഹൂർത്തവും നോക്കി നെല്ല് കയറ്റൽ ദിവസ്സം തീരുമാനിക്കും.

കാലത്ത് ഉണർന്നു അകവും പുറവും മുറ്റവും അടിച്ചു വാരി വൃത്തിയാക്കി ശുദ്ധം വരുത്തും. മുറ്റത്ത് ചാണക വെള്ളം തളിക്കും, ഗൃഹനായിക കുളിച്ചു പു ത്തൻ ഉടുപ്പുമണിഞ്ഞു പടിഞ്ഞിറ്റയിൽ കിണ്ടിയിൽ വെള്ളവും, ഇലയിൽ അ വിലും പഴവും വച്ചു നില വിളക്കു കൊളുത്തും, ഒരു പലകയിൽ കോടി മുണ്ട് മടക്കി വിരിക്കും, മുണ്ടിനു മുകളിൽ തൂശനില വിരിക്കും, വേറോരു പുതിയ മുണ്ട് മടക്കി തലയിൽ ഇട്ടു വയലിലേക്കു നെല്ല് പറിക്കാൻപോകും.

വീട്ടിൽ നിന്നും ഇറങ്ങിയാൽ തിരിച്ചു വരുന്നത് വരെ വഴിയിൽ ആരേക്കണ്ടാ ലും സംസ്സാരിക്കുകയില്ല. വയലിൽ എത്തി വിളഞ്ഞു  നിൽക്കുന്ന തൊണ്ണൂറാൻ നെല്ലിൽ നിന്നും അഞ്ചു കതിർ പറിച്ചെടുക്കും. കതിരുകൾ ഒന്നായി കൂട്ടികെട്ടി ത ലയിൽ  കോടി മുണ്ടിനു മുകളിൽ വച്ചു, തോർത്ത് മുണ്ട് കൊണ്ട് പുതപ്പിച്ചു തി രിച്ചു വീട്ടിലേക്ക് വരും. പ ലകയിലെ തൂശനിലയിൽ നെൽക്കതിർ കെട്ട് വച്ചു ചന്ദനത്തിരിയും കൊളുത്തി കുറച്ചു നേരം വാതിൽ അടച്ചു വയ്ക്കും. ഈ ആ ചാരം നെല്ല് കയറ്റൽ എന്ന പേരിൽ അറിയപ്പെട്ടിരുന്നു.

ചിങ്ങമാസ്സത്തിൽ ഓണത്തിനു മുമ്പായി ഈ ചടങ്ങുകൾ നടക്കും, അന്നു രാത്രി അരികൊണ്ടുള്ള പായസ്സം ഉണ്ടാക്കും. നെല്ല് കയറ്റൽ ചടങ്ങ് വഴി വീട്ടിൽ ആ ദ്യമായി കയറ്റിയ നെൽക്കതിരിൽ നിന്നുള്ള കുറച്ചു നെല്ലു പൊളിച്ചു  അരിയെ ടുത്തു പായസ്സത്തിൽ ചേർക്കും. പായസ്സത്തെ കൂടാതെ വിഭവ സമൃദ്ധമായ സ ദ്യയും ഉണ്ടാകും. പായസ്സവും, മറ്റു ഭക്ഷണ പദാർത്ഥങ്ങളും  മരിച്ചുപോയവ ർക്കായി അകത്തു വയ്ക്കും. തുടർന്ന് എല്ലാവരും സദ്യയും കഴിക്കും. ഒന്നാമ തായി വീട്ടിൽ ആദരപൂർവ്വം നെല്ല് കയറ്റുന്നത് ആ വർഷത്തെ കൊയ്ത്തിൽ നി ന്നുമുള്ള വിളവ് നന്നായിരിക്കുമെന്നും, കാർഷിക സമൃദ്ധി നിലനിൽക്കുമെ ന്നും വിശ്വാസ്സം. പഴയ തലമുറ നെല്ലടക്കമുള്ള കൃഷിയെ എത്രമാത്രം ഇഷ്ട്ടപ്പെ ട്ടിരുന്നെന്ന് ഈ ചടങ്ങിൽ നിന്നും മനസ്സിലാകുമല്ലോ.

നെല്ല് കയറ്റൽ ചടങ്ങ് കഴിഞ്ഞാൽ മാത്രമേ തൊണ്ണൂറാൻ കൊയ്യുകയുള്ളൂ, അ തും ഓണത്തിനു മുമ്പായി തന്നെ നടക്കും. കൊയ്തെടുത്ത നെല്ല് പുഴുങ്ങി വെ യിലിൽ ഉണക്കി ഉരലിൽ കുത്തി അരിയാക്കും. കുത്തിയെടുത്ത നെല്ലരി കൊ ണ്ട് പുത്തരി സദ്യയുണ്ടാക്കും, അടുത്ത ബന്ധുക്കളെയും അയൽ വാസ്സികളേ യും ക്ഷണിക്കും. പുതു നെല്ലിൻറെ അരികൊണ്ടുള്ള പായസ്സവും, ചോറും, പ പ്പടവും പിന്നെ പലതരം കറികൾ. പകൽ സമയങ്ങളിൽ വയലിൽ തിരക്കിലാ കുകയാൽ പുത്തരി ആഘോഷം കൂടുതലും രാത്രിയിലാണ് ആഘോഷിച്ചിരു ന്നത്.

ഓണ ദിവസ്സത്തെ സദ്യ തൊണ്ണൂറാൻ, അല്ലെങ്കിൽ പുതുനെല്ലിൻറെ അരി കൊ ണ്ടായിരിക്കണം എന്നത് നിർബന്ധമായിരുന്നു. ഓണം കഴിഞ്ഞേ മറ്റു നെല്ലുകൾ കൊയ്തു തുടങ്ങുകയുള്ളൂ. കൊയ്യാൻ നെല്ലോ, കൃഷിക്ക് വയലോ ഇല്ലാതായ തോടെ നെല്ല് കയറ്റലും, നെല്ലുമായി ബന്ധപ്പെട്ട പുത്തരി ആഘോഷം അടക്കമു ള്ള മറ്റു ആചാരങ്ങളും ഇല്ലാതായി. ഇതെല്ലാം അറിയാവുന്നവരും ഇല്ലാതായി ക്കൊണ്ടുമിരിക്കുന്നു. എന്നാൽ കർക്കടക മാസ്സം സമാഗതമാകു മ്പോഴേല്ലാം, കു ട്ടിക്കാലത്ത് ഞാൻ നേരിൽ കണ്ട നെല്ല് കയറ്റലും പുത്തരി സദ്യയുമെല്ലാം  ഓർ  മ്മയിലെത്തും.

എല്ലാം ഒരു കാലത്തിൻറെ മധുരിക്കുന്ന ഓർമ്മകൾ, വയലും നെല്ലും ഇല്ലാതാ യപ്പോൾ നെല്ല് കയറ്റലും, പുത്തരിയുമെല്ലാം പഴയ തലമുറയുടെ ഓർമ്മകളാ യി മാറി, എവിടെയെങ്കിലും അൽപ്പം വയൽ അവശേഷിച്ചിട്ടുണ്ടെങ്കിൽ അതി ലെല്ലാം പേരറിയാത്ത കാട്ടു പുല്ലുകൾ വളർന്ന് വിഷജീവികളുടെ വിഹാരരം ഗമായി മാറിയിരിക്കുന്നു. ഒരു കാലത്ത് രാത്രിയെന്നോ പകലെന്നോ വെയിലെ ന്നോ മഴയെന്നോ വ്യത്യാസ്സമില്ലാതെ വയൽ വരമ്പുകളിൽ കൂടി ജനങ്ങൾ നടന്നു പോയിരുന്നു. രാത്രിയാണെങ്കിൽ ഓല ചൂട്ടും കത്തിച്ചു നടന്ന് പോകും. ഇനി ഒ രിക്കലും തിരിച്ചു വരാത്ത ചടങ്ങുകളുടേയും, ആചാരങ്ങളുടേമെല്ലാം നല്ല ഓർമ്മകളും  കുറച്ചു കാലം കൂടി കഴിയുമ്പോൾ ആരും അറിയാതെ പോകും.

എല്ലാവർക്കും കാർഷിക സമൃദ്ധിയുടെ കാലത്തെ നല്ല ഓർമ്മകൾ പങ്ക് വ യ്ക്കുന്നു.



ജയരാജൻ കൂട്ടായി







Friday, 22 August 2014

കൂരാറയുടെ കറുത്ത വെള്ളിയാഴ്ച

 കൂരാറയുടെ കറുത്ത വെള്ളിയാഴ്ച

പതിവിലും വളരെ വൈകിയാണ് അന്ന് സൂര്യൻ ഉണർന്നത്. ആകാശം കാർമേ ഘാവൃതമായിരുന്നു. പറവകളും കിളികളും ഉണരാൻ മടിച്ചു നിന്നു. എന്തോ ദുരന്തം നടക്കാൻ പോകുന്ന പ്രതീതി. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി   ആറു ഓഗസ്റ്റ്‌ മാസം ഇരുപത്തി മൂന്ന് വെള്ളിയാഴ്ച കൂരാറക്ക്‌ കറുത്ത വെ ള്ളിയായിരുന്നു. മൂടികെട്ടിയ ആകാശം, അങ്ങിങ്ങായി ചോരച്ച മേഘ തുണ്ടുക ൾ. കാലൻ കോഴികൾ നീട്ടി കൂവിക്കൊണ്ടിരുന്നു. മുത്തശ്ശിമാർ അടക്കം പറ ഞ്ഞു, അരുതാത്തത്‌ കേൾക്കാൻ പോകുന്നു. കാലൻ കോഴി കൂവിയാൽ മരണ വാർത്ത‍ കേൾക്കുക ഉറപ്പാണ്‌, എല്ലാവർക്കും ആധിയായി, ആരായിരിക്കും?

 പതിവ് സമയമായിട്ടും ശ്രീധരൻ ചേട്ടൻ ജോലി കഴിഞ്ഞു തിരിച്ചെത്തിയില്ല രാ ത്രി വളരെ വൈകിയിരുന്നു. (പാറയുള്ളതിൽ ശ്രീധരൻ) ഭാര്യയും മക്കളും വഴി  യിലേക്ക് കണ്ണും നട്ടു കാത്തിരുന്നു. വല്ലയിടത്തും പോകാനുണ്ടെങ്കിൽ കാലത്ത് പറഞ്ഞിട്ട് പോകുക പതിവുള്ളതാണ്.

കുറെ കഴിഞ്ഞപ്പോൾ വിവരം എത്തി ബസ്സ്‌ അപകടത്തിൽ പരിക്ക് പറ്റി ആശു പത്രിയിലാണ്. വീട്ടുകാരെ ഇങ്ങിനെ വിശ്വസ്സിപ്പിച്ചെങ്കിലും നാട്ടുകാരോടും അ യൽവാസ്സികളോടും ആ ദുരന്ത വാർത്ത‍ അറിയിച്ചിരുന്നു.  ബസ്സ്‌ കണ്ടക്ടറായി ജോലി നോക്കിയിരുന്ന  ശ്രീധരൻ ചേട്ടൻ അബദ്ധത്തിൽ ബസ്സിൽ നിന്നും താഴേക്ക് വീണു മരണം സംഭവിക്കുകയായിരുന്നു.

ഭാര്യയും മക്കളും ഉറങ്ങാതെ വിങ്ങുന്ന മനസ്സുമായി പിറ്റേ ദിവസ്സത്തിനായി  കാത്തിരുന്നു. കാത്തിരിപ്പിനൊടുവിൽ ശ്രീധരൻ ചേട്ടൻ എത്തി, എത്തിയത് പക്ഷെ  ആമ്പുലൻസിൽ വെള്ള തുണിയിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു.

വെറ്റില മുറുക്കുന്നതിനിടയിൽ മുത്തശ്ശിമാർ വീണ്ടും അടക്കം പറഞ്ഞു, സന്ധ്യ ക്ക്‌ പട്ടികൾ നിർത്താതെ ഓരിയിട്ടിരുന്നു, കാലൻ കോഴികൾ കൂവിയ കഥ മ റ്റൊരാൾ. ഇങ്ങിനെ സംഭവിച്ചാൽ മരണ വാർത്ത ഉറപ്പാണെന്ന് അവർ വിശ്വ സ്സിക്കുന്നു.  ഞാൻ നാട്ടിൽ ഉണ്ടാവുന്ന പല അവസരങ്ങളിലും രാത്രികളിൽ കാലൻ കോഴി കൂവുന്നത്‌ കേട്ടാൽ പിന്നെ എനിക്ക് ഉറക്കം വരാറില്ല.

വിനയവും നിഷ്കളങ്കതയും മാത്രം കൈ മുതലായുള്ള ആളായിരുന്നു ശ്രീധരൻ ചേട്ടൻ. എപ്പോൾ എവിടെ കണ്ടാലും സ്വതസിദ്ധമായ ചിരിയോടെ കുശലങ്ങൾ ചോദിക്കാറുള്ള ശ്രീധരൻ ചെട്ടൻറെ ചിരി ഇന്നും എൻറെ ഓർമ്മയിൽ മായാ ത്ത ഒരു അനുഭവമാണ്. അത് പോലെ കൂരാറയിലെ ജനമനസ്സിലും. ശ്രീധരൻ ചേ  ട്ടൻറെ ജീവൻ എടുക്കാൻ വിധിക്ക് സാധിച്ചിരിക്കാം, പക്ഷെ കൂരാറയിലെ ജന മനസ്സുകളിൽ ഒരിക്കലും ആൾക്ക് മരണമില്ല.

ഇന്ന് ശ്രീധരൻ ചേട്ടൻറെ പതിനെട്ടാം ചരമ വാർഷികം. "ആത്മാവിനു നിത്യശാ ന്തി നേരുന്നു"

ജയരാജൻ കൂട്ടായി
അജ്മാൻ -  യു ഏ ഈ